പുതുമയുള്ള രീതികൾ ആവിഷ്കരിച്ച് കൃഷി ലാഭകരമെന്ന് തെളിയിക്കാൻ ശ്രമിക്കുകയാണ് ഒരു സംഘം കർഷകർ. കോഴിക്കോട് പുതുപ്പാടിയിലെ മലോറം കർഷക കൂട്ടായ്മ നൽകുന്നത് നന്മയുടെ സന്ദേശമാണ്. ഈ പ്രദേശത്ത് ഭൂമാഫിയ അൻപത് ഏക്കറോളം വയൽ മണ്ണിട്ട് നികത്തുമായിരുന്നത് ഇവരുടെ തീവ്രശ്രമത്താൽ തടസ്സപ്പെട്ടു.
മൂന്ന് ഏക്കറിൽ നെൽക്കൃഷിയും അരയേക്കറിൽ വാഴ, മരച്ചീനി, കൂർക്ക എന്നിവയും കൃഷി ചെയ്ത് പ്രദേശത്തുകാരെ കാർഷിക മേഖലയിലേക്ക് പ്രചോദിപ്പിക്കാനും ഇവർക്ക് കഴിഞ്ഞു. അധ്യാപകനായ റസാഖ് മലോറമാണ് നേതൃത്വം നൽകുന്നത്. പരമ്പരാഗത കർഷകനായ അരവിന്ദനാണ് മാർഗനിർദേശങ്ങളും കൃഷിയറിവുകളും പകരുന്നത്. സെയ്ത് മുഹമ്മദ്, രഞ്ജിത്ത്, നവാസ്, വി.പി. റഷീദ് എന്നിവരാണ് മറ്റ് അംഗങ്ങൾ. എല്ലാ ദിവസവും അതിരാവിലെ രണ്ട് മണിക്കൂർ വീതം പണിക്കിറങ്ങിയാണ് മറ്റു ജോലിയോടൊപ്പം സമയംകണ്ടെത്തുന്നത്.
വയനാട് ജില്ലാ പഴം-പച്ചക്കറി മാർക്കറ്റിങ് സഹകരണസംഘത്തിൽ നിന്ന് വരുത്തിയ ആതിര ഇനം നെല്ലാണ് ഇവർ വിത്തായി ഉപയോഗിച്ചത്. ഉയരം കുറഞ്ഞതും പുല്ല് കുറഞ്ഞതും കൂടുതൽ കതിരുള്ളതും രോഗപ്രതിരോധശേഷികൂടിയതുമായ ഇനമാണിത്. ഒറ്റഞാർ രീതിയിലാണ് കൃഷി. ചെലവ് കുറയ്ക്കാനും കൃഷിപരിപാലനം എളുപ്പമാക്കാനും ഈ രീതി സഹായിക്കുന്നു. ഈങ്ങാപ്പുഴ സഹകരണബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രീൻവാലി കർഷക സേവനകേന്ദ്രത്തിലെ ഹരിതസേനയും യന്ത്രങ്ങളുമാണ് പാടം പൂട്ടുന്നതിനും ഞാറ് തയ്യാറാക്കാനും നടാനും ഇവരെ സഹായിക്കുന്നത്.
കുമ്മായം വിതറിയ നിലത്ത് അടിവളമായി പച്ചച്ചാണകം കലക്കി ഒഴിക്കുകയാണ് ചെയ്യുന്നത്. പിന്നീട് രണ്ട് പ്രാവശ്യം കൂടി ഇതേ രീതിയിൽ ചാണകപ്രയോഗം നടത്തുന്നു.മെഷീൻ ഉപയോഗിച്ച് ഞാറ് നടുന്നതിനാൽ അതിന് സൗകര്യപ്പെടുന്ന തരത്തിൽ പായ് ഞാറ്റടി രീതിയും സ്വീകരിച്ചു. ഇതിനായി പാടത്ത് ഒരു മീറ്റർ വീതിയുള്ള നീണ്ട പോളിത്തീൻ ഷീറ്റ് വിരിക്കുന്നു. അതിൽ പ്രത്യേക അളവിലുള്ള ഫ്രെയിമിൽ പാടത്തെ ചെളിയും ചാണകവും മിശ്രിതമാക്കിയത് ഒരിഞ്ച് കനത്തിൽ വിരിക്കും. ഇതിൽ മുളപ്പിച്ച വിത്തുകൾ വിതയ്ക്കുകയാണ് ചെയ്യുന്നത്.
പതിനഞ്ച് ദിവസം കൊണ്ട് ഞാറ് തയ്യാറാകുന്നു. പതിനെട്ട് ദിവസത്തിനുള്ളിൽ ഇത് നടണം. ഈ രീതിയിൽ ഒരേക്ര സ്ഥലത്തേക്ക് 20കിലോഗ്രം വിത്ത് മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ഷീറ്റുകളായി ഉയർത്തിയെടുക്കാവുന്ന ഞാറ്റടി യന്ത്രത്തിൽ സ്ഥാപിച്ച് പാടത്ത് നടാം. കീടങ്ങൾക്കെതിരേ ജൈവവും രാസവുമായ കീടനാശിനികളുടെ മിശ്രിതം സ്പ്രെയർ ഉപയോഗിച്ച് തളിക്കുന്നതും കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്നാണ്.
തരിശിട്ട പാടം പാട്ടത്തിന് വാങ്ങിയതിന് ഏക്കറിന് 35 പറ തോതിൽ നെല്ലാണ് നൽകേണ്ടത്. മണ്ണും വെള്ളവും പഴയപടി നിലനിർത്താനുള്ള ശ്രമത്തിന് നാട്ടുകാരിൽനിന്നും നല്ല പിൻതുണയാണ് ലഭിച്ചു വരുന്നതെന്ന് സംഘാംഗങ്ങൾ പറയുന്നു.
ഫോൺ: 9446295346.
Content highlights: Farmers group, Wayanad, Pesticide, Paddy field
മൂന്ന് ഏക്കറിൽ നെൽക്കൃഷിയും അരയേക്കറിൽ വാഴ, മരച്ചീനി, കൂർക്ക എന്നിവയും കൃഷി ചെയ്ത് പ്രദേശത്തുകാരെ കാർഷിക മേഖലയിലേക്ക് പ്രചോദിപ്പിക്കാനും ഇവർക്ക് കഴിഞ്ഞു. അധ്യാപകനായ റസാഖ് മലോറമാണ് നേതൃത്വം നൽകുന്നത്. പരമ്പരാഗത കർഷകനായ അരവിന്ദനാണ് മാർഗനിർദേശങ്ങളും കൃഷിയറിവുകളും പകരുന്നത്. സെയ്ത് മുഹമ്മദ്, രഞ്ജിത്ത്, നവാസ്, വി.പി. റഷീദ് എന്നിവരാണ് മറ്റ് അംഗങ്ങൾ. എല്ലാ ദിവസവും അതിരാവിലെ രണ്ട് മണിക്കൂർ വീതം പണിക്കിറങ്ങിയാണ് മറ്റു ജോലിയോടൊപ്പം സമയംകണ്ടെത്തുന്നത്.
വയനാട് ജില്ലാ പഴം-പച്ചക്കറി മാർക്കറ്റിങ് സഹകരണസംഘത്തിൽ നിന്ന് വരുത്തിയ ആതിര ഇനം നെല്ലാണ് ഇവർ വിത്തായി ഉപയോഗിച്ചത്. ഉയരം കുറഞ്ഞതും പുല്ല് കുറഞ്ഞതും കൂടുതൽ കതിരുള്ളതും രോഗപ്രതിരോധശേഷികൂടിയതുമായ ഇനമാണിത്. ഒറ്റഞാർ രീതിയിലാണ് കൃഷി. ചെലവ് കുറയ്ക്കാനും കൃഷിപരിപാലനം എളുപ്പമാക്കാനും ഈ രീതി സഹായിക്കുന്നു. ഈങ്ങാപ്പുഴ സഹകരണബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രീൻവാലി കർഷക സേവനകേന്ദ്രത്തിലെ ഹരിതസേനയും യന്ത്രങ്ങളുമാണ് പാടം പൂട്ടുന്നതിനും ഞാറ് തയ്യാറാക്കാനും നടാനും ഇവരെ സഹായിക്കുന്നത്.
കുമ്മായം വിതറിയ നിലത്ത് അടിവളമായി പച്ചച്ചാണകം കലക്കി ഒഴിക്കുകയാണ് ചെയ്യുന്നത്. പിന്നീട് രണ്ട് പ്രാവശ്യം കൂടി ഇതേ രീതിയിൽ ചാണകപ്രയോഗം നടത്തുന്നു.മെഷീൻ ഉപയോഗിച്ച് ഞാറ് നടുന്നതിനാൽ അതിന് സൗകര്യപ്പെടുന്ന തരത്തിൽ പായ് ഞാറ്റടി രീതിയും സ്വീകരിച്ചു. ഇതിനായി പാടത്ത് ഒരു മീറ്റർ വീതിയുള്ള നീണ്ട പോളിത്തീൻ ഷീറ്റ് വിരിക്കുന്നു. അതിൽ പ്രത്യേക അളവിലുള്ള ഫ്രെയിമിൽ പാടത്തെ ചെളിയും ചാണകവും മിശ്രിതമാക്കിയത് ഒരിഞ്ച് കനത്തിൽ വിരിക്കും. ഇതിൽ മുളപ്പിച്ച വിത്തുകൾ വിതയ്ക്കുകയാണ് ചെയ്യുന്നത്.
പതിനഞ്ച് ദിവസം കൊണ്ട് ഞാറ് തയ്യാറാകുന്നു. പതിനെട്ട് ദിവസത്തിനുള്ളിൽ ഇത് നടണം. ഈ രീതിയിൽ ഒരേക്ര സ്ഥലത്തേക്ക് 20കിലോഗ്രം വിത്ത് മാത്രമേ ആവശ്യമായി വരുന്നുള്ളൂ. ഷീറ്റുകളായി ഉയർത്തിയെടുക്കാവുന്ന ഞാറ്റടി യന്ത്രത്തിൽ സ്ഥാപിച്ച് പാടത്ത് നടാം. കീടങ്ങൾക്കെതിരേ ജൈവവും രാസവുമായ കീടനാശിനികളുടെ മിശ്രിതം സ്പ്രെയർ ഉപയോഗിച്ച് തളിക്കുന്നതും കൂട്ടായ്മയിലെ അംഗങ്ങൾ ചേർന്നാണ്.
തരിശിട്ട പാടം പാട്ടത്തിന് വാങ്ങിയതിന് ഏക്കറിന് 35 പറ തോതിൽ നെല്ലാണ് നൽകേണ്ടത്. മണ്ണും വെള്ളവും പഴയപടി നിലനിർത്താനുള്ള ശ്രമത്തിന് നാട്ടുകാരിൽനിന്നും നല്ല പിൻതുണയാണ് ലഭിച്ചു വരുന്നതെന്ന് സംഘാംഗങ്ങൾ പറയുന്നു.
ഫോൺ: 9446295346.
Content highlights: Farmers group, Wayanad, Pesticide, Paddy field