Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കാര്‍ഷികോത്പന്നങ്ങള്‍ പാഴാക്കരുത്; വാങ്ങാന്‍ കര്‍ഷകമിത്രങ്ങള്‍ വീട്ടിലെത്തുംകാര്‍ഷികോത്പന്നങ്ങള്‍ പാഴാക്കരുത്; വാങ്ങാന്‍ കര്‍ഷകമിത്രങ്ങള്‍ വീട്ടിലെത്തും

$
0
0
തൃശ്ശൂർ: വീട്ടിലൊരു വാഴക്കുലയുണ്ടായാൽ വിപണിയിലെത്തിക്കാൻ മടിച്ച് പലരും പാഴാക്കുകയാണ് പതിവ്. ഈ ശീലത്തിന് മാറ്റംവരുത്തുകയാണ് കൃഷിവകുപ്പ്. വീടുകളിലുണ്ടാക്കുന്ന ഏത് കാർഷികോത്പന്നവും വീട്ടിലെത്തി വിപണിവിലയ്ക്ക് വാങ്ങുന്ന സംവിധാനമൊരുങ്ങുന്നു. തൃശ്ശൂർ ജില്ലയിലാണ് ആദ്യ ഘട്ടമായി കർഷകമിത്രങ്ങൾ എന്നപേരിൽ സംഘം ഇതിനായി രംഗത്തിറങ്ങുന്നത്. തുടർന്ന് സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കും.

വീടുകളിലുണ്ടാക്കുന്ന ഒരു കിലോഗ്രാം ചേമ്പോ ചേനയോ വരെ ഇവർ വാങ്ങും. ഉത്പന്നത്തിന് അതത് ദിവസങ്ങളിലെ വിപണിവില നൽകും. ഇവ കൃഷിവകുപ്പിന്റെ ജൈവകടകളിലും ഗ്രാമീണ ചന്തകളിലും എത്തിക്കും.

മാസം 5000 രൂപ ശമ്പളവും 5000 രൂപ യാത്രാച്ചെലവുമാണ് കൃഷിവകുപ്പ് കർഷക മിത്രങ്ങൾക്ക് നൽകുക. ഉത്പന്നങ്ങൾ വിറ്റഴിക്കുന്പോഴുണ്ടാകുന്ന ലാഭത്തിന്റെ നിശ്ചിത ശതമാനവും നൽകും.

കർഷകകുടുംബത്തിലുള്ളവരെ മാത്രമാണ് കർഷക മിത്രങ്ങളായി തിരഞ്ഞെടുക്കുക. കൃഷി ഓഫീസറുടെ സഹകരണത്തോടെയായിരിക്കും ഇവരുടെ പ്രവർത്തനം. കാർഷിക ഇനങ്ങൾ ശേഖരിക്കാനായി 10,000 രൂപ ഇവർക്ക് കൃഷിവകുപ്പ് മുൻകൂർ നൽകും. വീടിനോടുചേർന്ന് കുറച്ചെങ്കിലും സ്ഥലമുള്ളവരെയും വീട്ടമ്മമാരെയും കൃഷിയിൽ പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

ചെറുകിട കൃഷി പ്രോത്സാഹിപ്പിക്കുക ലക്ഷ്യം

കൃഷിയിലേക്ക് കൂടുതൽപേരെ ആകർഷിക്കുകയും അവരുടെ ഉത്പന്നത്തിന് വിപണിയും ന്യായവിലയും ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം. വീട്ടിൽ ചെറുകിട കൃഷിചെയ്യാൻ താത്പര്യമുള്ള ഒട്ടേറെ പേരുണ്ട്. വിപണിയിൽ വിൽക്കാനാകാത്തതിനാൽ പലരും പിന്മാറുകയാണ്. ഇത് മാറ്റിയെടുക്കാനാണ് കർഷകമിത്രങ്ങളെ രംഗത്തിറക്കുന്നത്.

-വി.എസ്. സുനിൽകുമാർ

കൃഷിമന്ത്രി

Content highligts: Agriculture, Organic farming, Thrissur

Viewing all articles
Browse latest Browse all 2897


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>