നൂറ്റാണ്ടുകളുടെ പെരുമയും രുചിയുമുള്ള വയനാടിന്റെ നെല്ലറയിൽ ഇപ്പോഴും ശേഷിക്കുന്നു 62 ഇനം നെൽവിത്തുകൾ. കാർഷിക വികസന കർഷക ക്ഷേമ വകുപ്പും, കേരള കാർഷിക സർവകലാശാലയും അമ്പലവയൽ മേഖലാ കാർഷിക ഗവേഷണ കേന്ദ്രവും, കൃഷി വിജ്ഞാന കേന്ദ്രവും കാസർഗോഡ് പീലിക്കോട്ടെ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും വയനാട്ടിൽ സംയുക്തമായി നടത്തിയ സർവേയിലാണ് അമൂല്യമായ 62 തരം പരമ്പരാഗത നെൽവിത്തുകൾ ഇപ്പോഴും ഇവിടെയുള്ളതായി കണ്ടെത്തിയത്. പഴയകാലം മുതലുള്ള 200 ഓളം ഇനങ്ങളിൽ നിന്നാണ് ഇതെങ്കിലും അവശേഷിക്കുന്നത്.
പാരമ്പര്യമായി കൃഷിയെ ഇന്നും പരിപാലിക്കുന്ന കുറിച്യ, കുറുമ ആദിവാസി സമുദായങ്ങൾക്കിടയിലാണ് ഭൂരിപക്ഷം വിത്തുകളും സംരക്ഷിക്കപ്പെട്ടത്. നെല്ലിനങ്ങൾ, വിള സമയം, വിള ദൈർഘ്യം പിൻതുടരുന്ന കൃഷി രീതികൾ, ഒരേക്കറിലെ ശരാശരി നെല്ലുത്പാദനം, വൈക്കോലിന്റെ ഉയരം, ഏക്കറിൽ ശരാശരി വൈക്കോലുൽപാദനം, നെൻമണികളുടെ നിറം, നെല്ല് സംഭരണ സൂക്ഷിപ്പ് രീതി, അരിയുടെ നിറം, അരിയുടെ ആകൃതി നെല്ലിനത്തിന്റെ ഉപയോഗങ്ങൾ, അരിയുടെ ഉപയോഗ രീതി, കീടരോഗ ആക്രമണത്തെ ചെറുക്കുവാനുളള കഴിവ്, കന്നുകാലി തീറ്റയ്ക്ക് വൈക്കോലിന്റെ ഗുണമേൻമ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് സർവ്വേ നടത്തിയത്.
62 ഇനങ്ങൾ കൃഷി ചെയ്യുന്ന പ്രദേശങ്ങളെക്കുറിച്ചും അവ സംരക്ഷിക്കുന്ന കർഷകരെക്കുറിച്ചും ഡയറക്ടറിയും പ്രസിദ്ധീകരിച്ചു. പുതിയ വിത്തുകളിലേക്കുള്ള കർഷകരുടെ കടന്നുകയറ്റം വെളിയൻ ചോമാല, ചേറ്റുവെളിയൻ, തൊണ്ടി, പാൽത്തൊണ്ടി, ഉരുണിക്കയമ, ജീരകശാല, കല്ലടിയാരൻ എന്നിങ്ങനെയുള്ള വയനാടിന്റെ സ്വന്തം വിത്തിനങ്ങളെയും പ്രതികൂലമായി ബാധിച്ചു. ഇപ്പോൾ ചുരുക്കം കർഷകരിൽ വെളിയൻ, ചോമാല, ഗന്ധകശാല എന്നിവ മാത്രമാണ് ശേഷിക്കുന്നത്.
പഴമയുടെ പെരുമകൾ
എത്രത്തോളം വിളവുതരുന്നവ എത്തിയാലും വെളിയൻ നെല്ലിന്റെ സ്വാദിനോട് കിടപിടിക്കാൻ പുതിയ വിത്തിനങ്ങൾക്ക് കഴിയില്ലെന്നതാണ് വയനാട്ടുകാർ പറയുക.നാട്ടിപ്പണിയും ഞാറുമൊന്നും വെക്കാതെ പൊടിമണ്ണിലേക്ക് വിത്ത് വിതറിയാൽ പോലും മതി. കട്ടിയുള്ള നെല്ലോലകളുമായി നെല്ല് തഴച്ച് വളർന്നോളും.
ആറുമാസക്കാലയളവ് പൂർണ്ണമായും വേണം കൊയ്ത്തിന് പാകമാകാൻ. നീളം കൂടിയ നെല്ലിനമായതിനാൽ വൈക്കോലിനും ക്ഷാമമില്ല. ഞാറ് വെക്കുകയാണെങ്കിൽ നാൽപ്പത് ദിവസം മൂപ്പെത്തിയതിനു ശേഷമാണ് പറിച്ചു നടുക. ചേറ്റുവെളിയൻ എന്ന വിത്തും വയനാടിന്റെ തനതിനമാണ്. വെളിയൻ വിത്തിനവുമായി നേരിയ സാദൃശ്യമുള്ളതാണ് ഈയിനവും.
നല്ല മഴ ലഭിക്കുന്ന വേളയിൽ കുടക് വെളിയൻ എന്ന വിത്തിനവും വയനാട്ടിലെ കർഷകർ ധാരാളമായി കൃഷി ചെയ്തിട്ടുണ്ട്. ചുവന്ന അരിയാണ് ഈ വിത്തിന്റെ മറ്റൊരു പ്രത്യേകത. ഭൂതക്കാളി വിത്ത് കരയിലും പാടത്തും ഒരു പോലെ കൃഷി ചെയ്യാൻ പറ്റിയ ഇനമായിരുന്നു.
പതിവില്ലാതെ വരൾച്ച നേരിടുന്ന സീസണിൽ ഭൂതക്കാളി നെൽകൃഷി കൊണ്ടാണ് മുൻതലമുറകൾ പിടിച്ചുനിന്നത്. വലിയ അരിമണികളുള്ളതും രോഗപ്രതിരോധ ശേഷിയുള്ളതുമായ വിത്താണ് മണ്ണുവെളിയൻ. ഞാറ് പാകമാകണമെങ്കിൽ തന്നെ 50 മുതൽ 70 ദിവസത്തോളം വേണ്ടിവരും. ജൂലായ് മുതൽ ഡിസംബർ ജനവരി മാസംവരെയും കാത്തിരിക്കേണ്ടി വരും വിളവെടുപ്പിനും. ഇക്കാരണങ്ങൾ കൊണ്ട് കർഷകർ ഈ വിത്തിനത്തെ കൃഷിയിറക്കുന്നതിന് താൽപ്പര്യപ്പെട്ടിരുന്നില്ല.
കഞ്ഞി വെച്ചുകുടിക്കാൻ ഉത്തമമാണ് മരത്തൊണ്ടി. നീണ്ടതും സ്വാദുള്ളതുമായ ഈ വിത്തിനം ധാരാളമായി കർഷകർ കൃഷി ചെയ്തിരുന്നു. വേനൽക്കാലത്തെ പുഞ്ചകൃഷിയിലാണ് ഈ വിത്തിനത്തിന് വിളവ് കൂടുതൽ ലഭിച്ചിരുന്നത്. കഞ്ഞിവെള്ളത്തിനുപോലും സ്വാദുള്ള മരത്തൊണ്ടി ഒരു കാലത്ത് കർഷകർക്ക് ഒഴിച്ചുകൂടാനാവാത്തതായിരുന്നു. ശേഷിക്കുന്ന പാടത്ത് പഴമയുടെ പാരമ്പര്യത്തിന്റെയും ശേഷിപ്പുകൾ ഒന്നുമില്ലാതെയാണ് നെൽകൃഷിക്കാലം വന്നണയുന്നത്.
Content highlights: Paddy, Wayanad, Agriculture, Paddy granary
പാരമ്പര്യമായി കൃഷിയെ ഇന്നും പരിപാലിക്കുന്ന കുറിച്യ, കുറുമ ആദിവാസി സമുദായങ്ങൾക്കിടയിലാണ് ഭൂരിപക്ഷം വിത്തുകളും സംരക്ഷിക്കപ്പെട്ടത്. നെല്ലിനങ്ങൾ, വിള സമയം, വിള ദൈർഘ്യം പിൻതുടരുന്ന കൃഷി രീതികൾ, ഒരേക്കറിലെ ശരാശരി നെല്ലുത്പാദനം, വൈക്കോലിന്റെ ഉയരം, ഏക്കറിൽ ശരാശരി വൈക്കോലുൽപാദനം, നെൻമണികളുടെ നിറം, നെല്ല് സംഭരണ സൂക്ഷിപ്പ് രീതി, അരിയുടെ നിറം, അരിയുടെ ആകൃതി നെല്ലിനത്തിന്റെ ഉപയോഗങ്ങൾ, അരിയുടെ ഉപയോഗ രീതി, കീടരോഗ ആക്രമണത്തെ ചെറുക്കുവാനുളള കഴിവ്, കന്നുകാലി തീറ്റയ്ക്ക് വൈക്കോലിന്റെ ഗുണമേൻമ തുടങ്ങിയവയെ അടിസ്ഥാനമാക്കിയാണ് സർവ്വേ നടത്തിയത്.
62 ഇനങ്ങൾ കൃഷി ചെയ്യുന്ന പ്രദേശങ്ങളെക്കുറിച്ചും അവ സംരക്ഷിക്കുന്ന കർഷകരെക്കുറിച്ചും ഡയറക്ടറിയും പ്രസിദ്ധീകരിച്ചു. പുതിയ വിത്തുകളിലേക്കുള്ള കർഷകരുടെ കടന്നുകയറ്റം വെളിയൻ ചോമാല, ചേറ്റുവെളിയൻ, തൊണ്ടി, പാൽത്തൊണ്ടി, ഉരുണിക്കയമ, ജീരകശാല, കല്ലടിയാരൻ എന്നിങ്ങനെയുള്ള വയനാടിന്റെ സ്വന്തം വിത്തിനങ്ങളെയും പ്രതികൂലമായി ബാധിച്ചു. ഇപ്പോൾ ചുരുക്കം കർഷകരിൽ വെളിയൻ, ചോമാല, ഗന്ധകശാല എന്നിവ മാത്രമാണ് ശേഷിക്കുന്നത്.
പഴമയുടെ പെരുമകൾ
എത്രത്തോളം വിളവുതരുന്നവ എത്തിയാലും വെളിയൻ നെല്ലിന്റെ സ്വാദിനോട് കിടപിടിക്കാൻ പുതിയ വിത്തിനങ്ങൾക്ക് കഴിയില്ലെന്നതാണ് വയനാട്ടുകാർ പറയുക.നാട്ടിപ്പണിയും ഞാറുമൊന്നും വെക്കാതെ പൊടിമണ്ണിലേക്ക് വിത്ത് വിതറിയാൽ പോലും മതി. കട്ടിയുള്ള നെല്ലോലകളുമായി നെല്ല് തഴച്ച് വളർന്നോളും.
ആറുമാസക്കാലയളവ് പൂർണ്ണമായും വേണം കൊയ്ത്തിന് പാകമാകാൻ. നീളം കൂടിയ നെല്ലിനമായതിനാൽ വൈക്കോലിനും ക്ഷാമമില്ല. ഞാറ് വെക്കുകയാണെങ്കിൽ നാൽപ്പത് ദിവസം മൂപ്പെത്തിയതിനു ശേഷമാണ് പറിച്ചു നടുക. ചേറ്റുവെളിയൻ എന്ന വിത്തും വയനാടിന്റെ തനതിനമാണ്. വെളിയൻ വിത്തിനവുമായി നേരിയ സാദൃശ്യമുള്ളതാണ് ഈയിനവും.
നല്ല മഴ ലഭിക്കുന്ന വേളയിൽ കുടക് വെളിയൻ എന്ന വിത്തിനവും വയനാട്ടിലെ കർഷകർ ധാരാളമായി കൃഷി ചെയ്തിട്ടുണ്ട്. ചുവന്ന അരിയാണ് ഈ വിത്തിന്റെ മറ്റൊരു പ്രത്യേകത. ഭൂതക്കാളി വിത്ത് കരയിലും പാടത്തും ഒരു പോലെ കൃഷി ചെയ്യാൻ പറ്റിയ ഇനമായിരുന്നു.
പതിവില്ലാതെ വരൾച്ച നേരിടുന്ന സീസണിൽ ഭൂതക്കാളി നെൽകൃഷി കൊണ്ടാണ് മുൻതലമുറകൾ പിടിച്ചുനിന്നത്. വലിയ അരിമണികളുള്ളതും രോഗപ്രതിരോധ ശേഷിയുള്ളതുമായ വിത്താണ് മണ്ണുവെളിയൻ. ഞാറ് പാകമാകണമെങ്കിൽ തന്നെ 50 മുതൽ 70 ദിവസത്തോളം വേണ്ടിവരും. ജൂലായ് മുതൽ ഡിസംബർ ജനവരി മാസംവരെയും കാത്തിരിക്കേണ്ടി വരും വിളവെടുപ്പിനും. ഇക്കാരണങ്ങൾ കൊണ്ട് കർഷകർ ഈ വിത്തിനത്തെ കൃഷിയിറക്കുന്നതിന് താൽപ്പര്യപ്പെട്ടിരുന്നില്ല.
കഞ്ഞി വെച്ചുകുടിക്കാൻ ഉത്തമമാണ് മരത്തൊണ്ടി. നീണ്ടതും സ്വാദുള്ളതുമായ ഈ വിത്തിനം ധാരാളമായി കർഷകർ കൃഷി ചെയ്തിരുന്നു. വേനൽക്കാലത്തെ പുഞ്ചകൃഷിയിലാണ് ഈ വിത്തിനത്തിന് വിളവ് കൂടുതൽ ലഭിച്ചിരുന്നത്. കഞ്ഞിവെള്ളത്തിനുപോലും സ്വാദുള്ള മരത്തൊണ്ടി ഒരു കാലത്ത് കർഷകർക്ക് ഒഴിച്ചുകൂടാനാവാത്തതായിരുന്നു. ശേഷിക്കുന്ന പാടത്ത് പഴമയുടെ പാരമ്പര്യത്തിന്റെയും ശേഷിപ്പുകൾ ഒന്നുമില്ലാതെയാണ് നെൽകൃഷിക്കാലം വന്നണയുന്നത്.
Content highlights: Paddy, Wayanad, Agriculture, Paddy granary