റബ്ബർതോട്ടം നിറയെ മെസൻജിയാന എന്ന അലങ്കാര ഇലച്ചെടി വളർത്തി മലപ്പുറം കരേക്കാട് മുഹമ്മദ് ഷാഫി എന്ന യുവ എം.ബി.എ.ക്കാരൻ പരമ്പരാഗത കർഷകസമൂഹത്തെ വിസ്മയിപ്പിക്കുന്നു. തന്റെ അഞ്ചേക്കർ റബ്ബർ തോട്ടത്തിൽ മൂന്നരയേക്കറിലാണ് അലങ്കാര ഇലച്ചെടിയായ ഡ്രസീന ഫ്രേഗ്രൻസ് മെസൻജിയാന കൃഷി ചെയ്യുന്നത്.
വെളിച്ചം കുറഞ്ഞ അകത്തളങ്ങൾക്കുപോലും അലങ്കാരമാണ് ഈ ചെടി. കുറഞ്ഞ ചെലവിൽ വളർത്താം. തെളിഞ്ഞ, തിളങ്ങുന്ന പച്ചനിറമുള്ള ഇലകളിൽ ഒരറ്റം മുതൽ മറ്റേയറ്റം വരെ കണ്ണഞ്ചിപ്പിക്കുന്ന നീളൻ മഞ്ഞവര കോറിയിരിക്കുന്നു. ലഭ്യമായിടത്തുനിന്നെല്ലാം ഇതിന്റെ നല്ല തൈകൾ സംഘടിപ്പിച്ചു. ശ്രീലങ്കയിൽ നിന്ന് തൈകളെത്തിച്ചു.
റബ്ബറിനു താഴെ നീളത്തിൽ മണ്ണൊരുക്കി തടം കോരി അതിൽ പോളിത്തീൻ ഷീറ്റ് വിരിച്ച് തൈകൾ നട്ടു. അടിവളമായി ജൈവവളങ്ങളും ചേർത്തു. ചെടിയുടെ വേരുപടലത്തിൽ ഷീറ്റ് ചതുരാകൃതിയിൽ മുറിച്ച് ഒരു മാസത്തിനുശേഷം പച്ചച്ചാണകവും വേപ്പിൻ പിണ്ണാക്കും തൈരും കലർത്തി നൽകി. 25,000 തൈ നട്ടായിരുന്നു തുടക്കം. തൈ ഒന്നിന് 45 രൂപ വില. നനയ്ക്കാൻ തോട്ടത്തിൽ സ്പ്രിങ്ക്ളറും സ്ഥാപിച്ചു. പുഷ്പാലങ്കാരത്തിനാണ് ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നത്. ഒരിലയ്ക്ക് ഒന്നര മുതൽ രണ്ടു രൂപ വരെ കിട്ടും. ഒരില മുറിക്കാൻ 15-20 പൈസ ചെലവ്. ഒരു വിളവെടുപ്പിന് 50,000 ഇലവരെ കിട്ടും ഒരിലയ്ക്ക് രണ്ടുരൂപ വില. ചെലവ് പരമാവധി 20,000 മുതൽ 25,000 രൂപ വരെയും. ഇങ്ങനെ നോക്കുമ്പോൾ കൈനഷ്ടം വരാത്ത ചങ്ങാതിയാണ് മെസൻജിയാന എന്നാണ് എന്റെ കഴിഞ്ഞ രണ്ടു വർഷത്തെ അനുഭവം- ഷാഫി പറഞ്ഞു. ബെംഗളൂരു, ജാർഖണ്ഡ്, സൗദി അറേബ്യ തുടങ്ങി അതിവിസ്തൃതമായ വിപണിയാണിതിന്.
ഒരു ചെടിയിൽ നിന്ന് പരമാവധി 25 ഇല വരെ കിട്ടും. അപ്പോഴേക്കും അത് താഴെ വച്ച് തലപ്പു മുറിക്കും. പുതിയ ശിഖരം പൊട്ടി രണ്ടു ചെടിയായി വളരും. അങ്ങനെ ഇലവളർച്ചയും വിളവെടുപ്പും അനുസ്യൂതം തുടരുന്നു. ഇലകൾ മുറിച്ച് പത്തില വീതം കെട്ടാക്കി ചുവട്ടിൽ നനഞ്ഞ പഞ്ഞി കെട്ടി വെള്ളത്തിൽ ഇട്ടുവച്ചാൽ ഒരാഴ്ച വരെ കേടാകാതിരിക്കും. ഇവ വൃത്തിയായി പായ്ക്ക് ചെയ്താണ് കയറ്റി അയക്കുക. ഇതിന് സഹായകമായ വിധം ശാസ്ത്രീയമായ പാക്ക് ഹൗസ് സംവിധാനത്തിന് എടയൂർ കൃഷി ഭവന്റെയും കൃഷി ഓഫീസർ ശ്രീലേഖയുടെയും മേൽനോട്ടവും നിർദേശങ്ങളുമുണ്ട്.
ഒപ്പം ഇപ്പോൾ ഷാഫി മോൺ സ്റ്റിറ എന്ന ഇലച്ചെടിയും വളർത്തുന്നു. ഇതിന് ഇലയ്ക്ക് 10 രൂപ വരെ കിട്ടും കൂടാതെ തിപ്പലി, ചെറുതേനീച്ച വളർത്തൽ ഇങ്ങനെ വിവിധ പരിപാലനങ്ങളാൽ തന്റെ റബ്ബർതോട്ടം സസ്യലതാദി സമൃദ്ധമാക്കുകയാണ് ഈ യുവാവ്.
ഫോൺ: 9037172772.
Content highlights:Dracaena fragrans Massangeana, Agriculture, Organic farming
വെളിച്ചം കുറഞ്ഞ അകത്തളങ്ങൾക്കുപോലും അലങ്കാരമാണ് ഈ ചെടി. കുറഞ്ഞ ചെലവിൽ വളർത്താം. തെളിഞ്ഞ, തിളങ്ങുന്ന പച്ചനിറമുള്ള ഇലകളിൽ ഒരറ്റം മുതൽ മറ്റേയറ്റം വരെ കണ്ണഞ്ചിപ്പിക്കുന്ന നീളൻ മഞ്ഞവര കോറിയിരിക്കുന്നു. ലഭ്യമായിടത്തുനിന്നെല്ലാം ഇതിന്റെ നല്ല തൈകൾ സംഘടിപ്പിച്ചു. ശ്രീലങ്കയിൽ നിന്ന് തൈകളെത്തിച്ചു.
റബ്ബറിനു താഴെ നീളത്തിൽ മണ്ണൊരുക്കി തടം കോരി അതിൽ പോളിത്തീൻ ഷീറ്റ് വിരിച്ച് തൈകൾ നട്ടു. അടിവളമായി ജൈവവളങ്ങളും ചേർത്തു. ചെടിയുടെ വേരുപടലത്തിൽ ഷീറ്റ് ചതുരാകൃതിയിൽ മുറിച്ച് ഒരു മാസത്തിനുശേഷം പച്ചച്ചാണകവും വേപ്പിൻ പിണ്ണാക്കും തൈരും കലർത്തി നൽകി. 25,000 തൈ നട്ടായിരുന്നു തുടക്കം. തൈ ഒന്നിന് 45 രൂപ വില. നനയ്ക്കാൻ തോട്ടത്തിൽ സ്പ്രിങ്ക്ളറും സ്ഥാപിച്ചു. പുഷ്പാലങ്കാരത്തിനാണ് ഇതിന്റെ ഇലകൾ ഉപയോഗിക്കുന്നത്. ഒരിലയ്ക്ക് ഒന്നര മുതൽ രണ്ടു രൂപ വരെ കിട്ടും. ഒരില മുറിക്കാൻ 15-20 പൈസ ചെലവ്. ഒരു വിളവെടുപ്പിന് 50,000 ഇലവരെ കിട്ടും ഒരിലയ്ക്ക് രണ്ടുരൂപ വില. ചെലവ് പരമാവധി 20,000 മുതൽ 25,000 രൂപ വരെയും. ഇങ്ങനെ നോക്കുമ്പോൾ കൈനഷ്ടം വരാത്ത ചങ്ങാതിയാണ് മെസൻജിയാന എന്നാണ് എന്റെ കഴിഞ്ഞ രണ്ടു വർഷത്തെ അനുഭവം- ഷാഫി പറഞ്ഞു. ബെംഗളൂരു, ജാർഖണ്ഡ്, സൗദി അറേബ്യ തുടങ്ങി അതിവിസ്തൃതമായ വിപണിയാണിതിന്.
ഒരു ചെടിയിൽ നിന്ന് പരമാവധി 25 ഇല വരെ കിട്ടും. അപ്പോഴേക്കും അത് താഴെ വച്ച് തലപ്പു മുറിക്കും. പുതിയ ശിഖരം പൊട്ടി രണ്ടു ചെടിയായി വളരും. അങ്ങനെ ഇലവളർച്ചയും വിളവെടുപ്പും അനുസ്യൂതം തുടരുന്നു. ഇലകൾ മുറിച്ച് പത്തില വീതം കെട്ടാക്കി ചുവട്ടിൽ നനഞ്ഞ പഞ്ഞി കെട്ടി വെള്ളത്തിൽ ഇട്ടുവച്ചാൽ ഒരാഴ്ച വരെ കേടാകാതിരിക്കും. ഇവ വൃത്തിയായി പായ്ക്ക് ചെയ്താണ് കയറ്റി അയക്കുക. ഇതിന് സഹായകമായ വിധം ശാസ്ത്രീയമായ പാക്ക് ഹൗസ് സംവിധാനത്തിന് എടയൂർ കൃഷി ഭവന്റെയും കൃഷി ഓഫീസർ ശ്രീലേഖയുടെയും മേൽനോട്ടവും നിർദേശങ്ങളുമുണ്ട്.
ഒപ്പം ഇപ്പോൾ ഷാഫി മോൺ സ്റ്റിറ എന്ന ഇലച്ചെടിയും വളർത്തുന്നു. ഇതിന് ഇലയ്ക്ക് 10 രൂപ വരെ കിട്ടും കൂടാതെ തിപ്പലി, ചെറുതേനീച്ച വളർത്തൽ ഇങ്ങനെ വിവിധ പരിപാലനങ്ങളാൽ തന്റെ റബ്ബർതോട്ടം സസ്യലതാദി സമൃദ്ധമാക്കുകയാണ് ഈ യുവാവ്.
ഫോൺ: 9037172772.
Content highlights:Dracaena fragrans Massangeana, Agriculture, Organic farming