പാലാ: പറമ്പിൽ വെറുതെ വീണുപാഴാകുന്ന ചക്ക ആയിരങ്ങൾ വിലയുള്ള ഭക്ഷ്യവിഭവങ്ങളാണെന്ന തിരിച്ചറിവ് പകരുവാനുള്ള പരിശ്രമത്തിലാണ് പാലാ ഞാവള്ളി മംഗലത്ത് ആൻസി മാത്യു. ഒരു ചക്ക ഉപയോഗിച്ച് രണ്ടായിരം രൂപവരെ വിലയുള്ള വിഭവങ്ങളുണ്ടാക്കാമെന്ന് ആൻസി മാത്യു പറയുന്നു. ആൻസിയുടെ അടുക്കള ചക്ക വിഭവങ്ങളുടെ പരീക്ഷണ ശാലയാണ്.
സ്വന്തം പരീക്ഷണശാലയിലുണ്ടാക്കുന്ന വിഭവങ്ങൾ നാടെങ്ങും എത്തിക്കാനുള്ള പരിശ്രമത്തിലാണ് ആൻസി. ആയിരകണക്കിന് വേദികളിൽ ജാക്ക്ഫ്രൂട്ട്പ്രമോഷൻ കൗൺസിൽ അംഗം കൂടിയായ ആൻസി ചക്കയുടെ മാഹാത്മ്യം വിവരിച്ചിട്ടുണ്ട്. ആൻസിയുടെ പരീക്ഷണത്തിൽ പ്ലാവിന്റെ തളിരിലയും രുചിയേറിയ കറികളിലൊന്നാണ്.
ആന്റിഓക്സിജന്റ് അടങ്ങിയ പ്ലാവിലക്കറി പ്രമേഹ രോഗികൾക്ക് ഗുണകരമായ വിഭവമാണ്. ബജ്ജി, ഹൽവാ, പിസ, ഇടിച്ചക്ക, ഇടിച്ചക്ക മഞ്ചൂരി, ഇടിച്ചക്ക65, ചക്ക പുഡിങ്, സൂപ്പ്, ഇടിച്ചക്ക കബാബ്, ബർഗർ, ഷെയ്ക്ക്, ചിക്കൻ ബിരിയാണി, ചോക്ലേറ്റ്, ബർഫി എന്നിങ്ങനെ ചക്കകൊണ്ട് നിർമിക്കാവുന്ന വിഭവങ്ങളേറെയാണെന്ന് ആൻസി മാത്യു പറയുന്നു. ചക്കമടൽ മുതൽ ചകിണി വരെ വിഭവങ്ങളാക്കി മാറ്റാം. ചക്കക്കുരു, ചകിണി, കൂഞ്ഞിൽ, പാട തുടങ്ങിയവയെല്ലാം വിഭവങ്ങളാക്കാം.
ഇറച്ചി, മീൻ മുതലായവ ഉപയോഗിച്ച് നിർമിക്കാവുന്നവയെല്ലാം ചക്കകൊണ്ടും നിർമിക്കാമെന്ന് ആൻസി മാത്യുവിന്റെ പക്ഷം. ശരീരത്തിന് ഹാനികരമായ മൈദയ്ക്കു പകരമായി ചക്കുക്കുരുപ്പൊടി ഉപയോഗിച്ച് നമുക്ക്് പരിചിതമായ വിഭവങ്ങളുണ്ടാക്കാം. ഫാസ്റ്റ്ഫുഡ് വിഭവങ്ങൾ മലയാളിയെ രോഗിയാക്കുമ്പോൾ അതേ രുചിയുള്ള പോഷകസമൃദ്ധമായ വിഭവങ്ങൾ ചക്ക ഉപയോഗിച്ച് നിർമിക്കാം.
ഇവയെല്ലാം മലയാളിയുടെ ഭക്ഷണ മേശയിൽ ശീലമായി മാറ്റുവാനുള്ള പരിശ്രമത്തിലാണ് ആൻസി മാത്യു. ജീവകം എ, ജീവകം സി, റീബോഫ്ലേവിൻ, നിയാസിൻ, തയാമിൻ എന്നിവ അടങ്ങിയ ചക്കയിൽ സോഡിയം, പൂരിതകൊഴുപ്പുകൾ, കൊളസ്ട്രോൾ, എന്നിവ കുറവാണ്. നിരവധി ധാതുക്കളുൾപ്പെടെ പോഷക സമ്പന്നമായ ചക്ക പാഴാക്കി കളയുന്ന മലയാളിയെ മാറ്റിയെടുക്കുവാനുള്ള പരിശ്രമത്തിലാണ് ആൻസി മാത്യു
സ്വന്തം പരീക്ഷണശാലയിലുണ്ടാക്കുന്ന വിഭവങ്ങൾ നാടെങ്ങും എത്തിക്കാനുള്ള പരിശ്രമത്തിലാണ് ആൻസി. ആയിരകണക്കിന് വേദികളിൽ ജാക്ക്ഫ്രൂട്ട്പ്രമോഷൻ കൗൺസിൽ അംഗം കൂടിയായ ആൻസി ചക്കയുടെ മാഹാത്മ്യം വിവരിച്ചിട്ടുണ്ട്. ആൻസിയുടെ പരീക്ഷണത്തിൽ പ്ലാവിന്റെ തളിരിലയും രുചിയേറിയ കറികളിലൊന്നാണ്.
ആന്റിഓക്സിജന്റ് അടങ്ങിയ പ്ലാവിലക്കറി പ്രമേഹ രോഗികൾക്ക് ഗുണകരമായ വിഭവമാണ്. ബജ്ജി, ഹൽവാ, പിസ, ഇടിച്ചക്ക, ഇടിച്ചക്ക മഞ്ചൂരി, ഇടിച്ചക്ക65, ചക്ക പുഡിങ്, സൂപ്പ്, ഇടിച്ചക്ക കബാബ്, ബർഗർ, ഷെയ്ക്ക്, ചിക്കൻ ബിരിയാണി, ചോക്ലേറ്റ്, ബർഫി എന്നിങ്ങനെ ചക്കകൊണ്ട് നിർമിക്കാവുന്ന വിഭവങ്ങളേറെയാണെന്ന് ആൻസി മാത്യു പറയുന്നു. ചക്കമടൽ മുതൽ ചകിണി വരെ വിഭവങ്ങളാക്കി മാറ്റാം. ചക്കക്കുരു, ചകിണി, കൂഞ്ഞിൽ, പാട തുടങ്ങിയവയെല്ലാം വിഭവങ്ങളാക്കാം.
ഇറച്ചി, മീൻ മുതലായവ ഉപയോഗിച്ച് നിർമിക്കാവുന്നവയെല്ലാം ചക്കകൊണ്ടും നിർമിക്കാമെന്ന് ആൻസി മാത്യുവിന്റെ പക്ഷം. ശരീരത്തിന് ഹാനികരമായ മൈദയ്ക്കു പകരമായി ചക്കുക്കുരുപ്പൊടി ഉപയോഗിച്ച് നമുക്ക്് പരിചിതമായ വിഭവങ്ങളുണ്ടാക്കാം. ഫാസ്റ്റ്ഫുഡ് വിഭവങ്ങൾ മലയാളിയെ രോഗിയാക്കുമ്പോൾ അതേ രുചിയുള്ള പോഷകസമൃദ്ധമായ വിഭവങ്ങൾ ചക്ക ഉപയോഗിച്ച് നിർമിക്കാം.
ഇവയെല്ലാം മലയാളിയുടെ ഭക്ഷണ മേശയിൽ ശീലമായി മാറ്റുവാനുള്ള പരിശ്രമത്തിലാണ് ആൻസി മാത്യു. ജീവകം എ, ജീവകം സി, റീബോഫ്ലേവിൻ, നിയാസിൻ, തയാമിൻ എന്നിവ അടങ്ങിയ ചക്കയിൽ സോഡിയം, പൂരിതകൊഴുപ്പുകൾ, കൊളസ്ട്രോൾ, എന്നിവ കുറവാണ്. നിരവധി ധാതുക്കളുൾപ്പെടെ പോഷക സമ്പന്നമായ ചക്ക പാഴാക്കി കളയുന്ന മലയാളിയെ മാറ്റിയെടുക്കുവാനുള്ള പരിശ്രമത്തിലാണ് ആൻസി മാത്യു