പെരുമ്പാവൂർ: പണ്ട്, നാട്ടിൻപുറത്തെ വീടുകളിലുണ്ടാക്കിയിരുന്ന വറുത്തരച്ച കറികളുടെ രുചിയും തനിമയും നഷ്ടപ്പെടാത്ത വിഭവങ്ങളുമായാണ് റൂബീസ് പിക്കിൾസ് മേളയിലെത്തിയിരിക്കുന്നത്. മാതൃഭൂമി കാർഷികമേളയിലെ വൈവിധ്യങ്ങൾക്ക് ഉദാഹരണമാണ് ഈ സ്റ്റാൾ. മറ്റാരും ഇതുവരെ വിപണിയിൽ അവതരിപ്പിക്കാത്തതാണ് തേങ്ങ വറുത്തരച്ചതെന്ന് റൂബീസ് പിക്കിൾസിന്റെ സാരഥി നെൽസൺ തോമസ് പറയുന്നു.
40 വർഷത്തോളമായി കാറ്ററിങ് രംഗത്തുള്ള കുടുംബമാണ് ഇവരുടേത്. ജലസ്പർശമില്ലാതെ ഓട്ടുരുളിയിൽ വറുത്തെടുക്കുന്ന തേങ്ങയാണ് ഇത്. പായ്ക്കറ്റിൽ പൊടിരൂപത്തിലും പേസ്റ്റ് രൂപത്തിലും ഇവ ലഭിക്കും. കക്ക, മത്തി, ചിക്കൻ, ബീഫ് എന്നിവ കൊണ്ടുളള അച്ചാറുകളും ഇവർ വിപണിയിലെത്തിക്കുന്നു. കയറ്റുമതിയുമുണ്ട്. വിദേശങ്ങളിലും നഗരപ്രദേശങ്ങളിലുമാണ് വറുത്തരച്ചതിന് കൂടുതൽ വിപണിയെന്ന് ഇവർ പറയുന്നു.
Content highlights: Agriculture, Mathrubhumi agriculture fair 2018
40 വർഷത്തോളമായി കാറ്ററിങ് രംഗത്തുള്ള കുടുംബമാണ് ഇവരുടേത്. ജലസ്പർശമില്ലാതെ ഓട്ടുരുളിയിൽ വറുത്തെടുക്കുന്ന തേങ്ങയാണ് ഇത്. പായ്ക്കറ്റിൽ പൊടിരൂപത്തിലും പേസ്റ്റ് രൂപത്തിലും ഇവ ലഭിക്കും. കക്ക, മത്തി, ചിക്കൻ, ബീഫ് എന്നിവ കൊണ്ടുളള അച്ചാറുകളും ഇവർ വിപണിയിലെത്തിക്കുന്നു. കയറ്റുമതിയുമുണ്ട്. വിദേശങ്ങളിലും നഗരപ്രദേശങ്ങളിലുമാണ് വറുത്തരച്ചതിന് കൂടുതൽ വിപണിയെന്ന് ഇവർ പറയുന്നു.
Content highlights: Agriculture, Mathrubhumi agriculture fair 2018