ബൈബിളിൽ പ്രതിപാദിച്ചിരിക്കുന്ന വിവിധ സസ്യങ്ങളിൽ ഏതാണ്ട് ഇരുപത്തിയഞ്ചോളം കേരളത്തിലുണ്ട്.
മൂറും അകിലും ലവംഗവും കൊണ്ട് ഞാൻ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു
(ബൈബിൾ വചനം)
പുരാതനകാലം മുതലേ ഉപയോഗിച്ചിരുന്ന വിലയേറിയ സുഗന്ധദ്രവ്യങ്ങളിലൊന്നാണ് അകിൽ. അലോസ് എന്നാണ് ഇംഗ്ലീഷ് പരിഭാഷ. വളരെ ഉയരത്തിൽ വളരുന്ന ഒരു വൃക്ഷമാണ് അകിൽ. ഇതിന്റെ തടിയിൽ ഒരു പ്രത്യേകതരം കുമിൾ ബാധിക്കുന്നതിനാലാണ് ഇത് ക്രമേണ സുഗന്ധമുള്ളതായിത്തീരുന്നത്. വിലപിടിപ്പുള്ള ഈ തടിയിൽനിന്നും സുഗന്ധതൈലം എടുക്കുന്നതിനുപുറമേ ഇത് കൊത്തുപണികൾക്കും ഉപയോഗിക്കുന്നു.
ഇന്ത്യയിൽ ബംഗാൾ, അസം എന്നിവിടങ്ങളിൽ കാണപ്പെടുന്നു. അവിടെ നൂറ്റി ഇരുപത് അടിയോളം ഉയരത്തിൽ വളരുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രനാമം അക്വിലേറിയ അഗലോച്ച എന്നാണ്. അഗരു എന്ന് സംസ്കൃതത്തിൽ ഇത് അറിയപ്പെടുന്നു. ഈഗിൾവുഡ് എന്നും ഇംഗ്ലീഷിൽ ഇതിന് പേരുണ്ട്. എന്നാൽ കേരളത്തിൽ വളരുന്ന അകിൽ ഡൈസോസ്കൈലം ബെഡ്ഡോമി എന്ന് ശാസ്ത്രനാമമുള്ള മറ്റൊരു വൃക്ഷമാണ്. അകിൽ വൃക്ഷത്തെക്കുറിച്ച് പൗരസ്ത്യനാടുകളിൽ പ്രചാരത്തിലിരിക്കുന്ന ഒരു ഐതിഹ്യം. ഏദൻതോട്ടത്തിൽ നിന്ന് മനുഷ്യന് ലഭിച്ച ഏക വൃക്ഷമെന്ന നിലയിൽ ഇതിന് പറുദീസാവൃക്ഷം എന്നും പേരുണ്ടായി.
ആധാരവാക്യങ്ങൾ
സദൃ. 7:17, ഉത്ത. 4:14
ഏകദേശം നൂറുറാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടുകൊണ്ടുവന്നു.
(ബൈബിൾ വചനം)
കുരിശുമരണത്തിനുശേഷം യേശുക്രിസ്തുവിന്റെ ശരീരം യഹൂദന്മാർ ശവം അടക്കുന്ന ആചാരപ്രകാരം സംസ്കരിക്കുവാൻവേണ്ടി നിക്കോദേമൊസ് കൊണ്ടുവന്ന സുഗന്ധക്കൂട്ടിലാണ് അകിലിന്റെ കാര്യം വീണ്ടും പരാമർശിച്ചിരിക്കുന്നത്. ഇവിടെ പറഞ്ഞിരിക്കുന്ന അകിൽ മറ്റൊരു സസ്യമാണ് എന്നത്രെ പണ്ഡിതന്മാരുടെ അഭിപ്രായം. ഇതിനും ഇംഗ്ലീഷ് പരിഭാഷയിൽ അലോസ് എന്നുതന്നെയാണ് പേര്. അലോ സാക്കോർട്ടിനാ എന്ന ശാസ്ത്രനാമമുള്ള ഒരു ചെടിയാണിത്.
തടിച്ച് മാംസളമായ നീളമുള്ള ഇലകളും മണിയുടെ ആകൃതിയിലുള്ള ഭംഗിയുള്ള പൂക്കളോടുകൂടിയ നീളമുള്ള പൂത്തണ്ടും ഇതിനുണ്ട്. ഗ്രീസ്, ഈജിപ്ത് എന്നിവിടങ്ങളിൽ ഇതിന്റെ ഇലയിൽനിന്നും എടുക്കുന്ന ദ്രാവകവും മൂറും ചേർത്ത് ഒരു സുഗന്ധദ്രവ്യമുണ്ടാക്കി മൃതദേഹത്തിൽ ലേപനം ചെയ്യുന്ന പതിവുണ്ടായിരുന്നു എന്ന് മിനിഫ്രഡ്വോക്കർ എന്ന എഴുത്തുകാരൻ രേഖപ്പെടുത്തിയിരിക്കുന്നു.
(ആധാരവാക്യം യോഹ. 19:39)
Content highlights: Aloes, Agriculture, Organic farming, Bible
മൂറും അകിലും ലവംഗവും കൊണ്ട് ഞാൻ എന്റെ മെത്ത സുഗന്ധമാക്കിയിരിക്കുന്നു
(ബൈബിൾ വചനം)
പുരാതനകാലം മുതലേ ഉപയോഗിച്ചിരുന്ന വിലയേറിയ സുഗന്ധദ്രവ്യങ്ങളിലൊന്നാണ് അകിൽ. അലോസ് എന്നാണ് ഇംഗ്ലീഷ് പരിഭാഷ. വളരെ ഉയരത്തിൽ വളരുന്ന ഒരു വൃക്ഷമാണ് അകിൽ. ഇതിന്റെ തടിയിൽ ഒരു പ്രത്യേകതരം കുമിൾ ബാധിക്കുന്നതിനാലാണ് ഇത് ക്രമേണ സുഗന്ധമുള്ളതായിത്തീരുന്നത്. വിലപിടിപ്പുള്ള ഈ തടിയിൽനിന്നും സുഗന്ധതൈലം എടുക്കുന്നതിനുപുറമേ ഇത് കൊത്തുപണികൾക്കും ഉപയോഗിക്കുന്നു.
ഇന്ത്യയിൽ ബംഗാൾ, അസം എന്നിവിടങ്ങളിൽ കാണപ്പെടുന്നു. അവിടെ നൂറ്റി ഇരുപത് അടിയോളം ഉയരത്തിൽ വളരുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രനാമം അക്വിലേറിയ അഗലോച്ച എന്നാണ്. അഗരു എന്ന് സംസ്കൃതത്തിൽ ഇത് അറിയപ്പെടുന്നു. ഈഗിൾവുഡ് എന്നും ഇംഗ്ലീഷിൽ ഇതിന് പേരുണ്ട്. എന്നാൽ കേരളത്തിൽ വളരുന്ന അകിൽ ഡൈസോസ്കൈലം ബെഡ്ഡോമി എന്ന് ശാസ്ത്രനാമമുള്ള മറ്റൊരു വൃക്ഷമാണ്. അകിൽ വൃക്ഷത്തെക്കുറിച്ച് പൗരസ്ത്യനാടുകളിൽ പ്രചാരത്തിലിരിക്കുന്ന ഒരു ഐതിഹ്യം. ഏദൻതോട്ടത്തിൽ നിന്ന് മനുഷ്യന് ലഭിച്ച ഏക വൃക്ഷമെന്ന നിലയിൽ ഇതിന് പറുദീസാവൃക്ഷം എന്നും പേരുണ്ടായി.
ആധാരവാക്യങ്ങൾ
സദൃ. 7:17, ഉത്ത. 4:14
ഏകദേശം നൂറുറാത്തൽ മൂറും അകിലും കൊണ്ടുള്ള ഒരു കൂട്ടുകൊണ്ടുവന്നു.
(ബൈബിൾ വചനം)
കുരിശുമരണത്തിനുശേഷം യേശുക്രിസ്തുവിന്റെ ശരീരം യഹൂദന്മാർ ശവം അടക്കുന്ന ആചാരപ്രകാരം സംസ്കരിക്കുവാൻവേണ്ടി നിക്കോദേമൊസ് കൊണ്ടുവന്ന സുഗന്ധക്കൂട്ടിലാണ് അകിലിന്റെ കാര്യം വീണ്ടും പരാമർശിച്ചിരിക്കുന്നത്. ഇവിടെ പറഞ്ഞിരിക്കുന്ന അകിൽ മറ്റൊരു സസ്യമാണ് എന്നത്രെ പണ്ഡിതന്മാരുടെ അഭിപ്രായം. ഇതിനും ഇംഗ്ലീഷ് പരിഭാഷയിൽ അലോസ് എന്നുതന്നെയാണ് പേര്. അലോ സാക്കോർട്ടിനാ എന്ന ശാസ്ത്രനാമമുള്ള ഒരു ചെടിയാണിത്.
തടിച്ച് മാംസളമായ നീളമുള്ള ഇലകളും മണിയുടെ ആകൃതിയിലുള്ള ഭംഗിയുള്ള പൂക്കളോടുകൂടിയ നീളമുള്ള പൂത്തണ്ടും ഇതിനുണ്ട്. ഗ്രീസ്, ഈജിപ്ത് എന്നിവിടങ്ങളിൽ ഇതിന്റെ ഇലയിൽനിന്നും എടുക്കുന്ന ദ്രാവകവും മൂറും ചേർത്ത് ഒരു സുഗന്ധദ്രവ്യമുണ്ടാക്കി മൃതദേഹത്തിൽ ലേപനം ചെയ്യുന്ന പതിവുണ്ടായിരുന്നു എന്ന് മിനിഫ്രഡ്വോക്കർ എന്ന എഴുത്തുകാരൻ രേഖപ്പെടുത്തിയിരിക്കുന്നു.
(ആധാരവാക്യം യോഹ. 19:39)
Content highlights: Aloes, Agriculture, Organic farming, Bible