കോട്ടയം: വേനൽമഴയിൽ നെൽകൃഷി നശിച്ച പേരൂർ-തെള്ളകം പാടശേഖരത്തിലെ കർഷകർക്ക് ധനസഹായം ലഭിക്കുന്നില്ലായെന്ന് പരാതി. ഇതേ തുടർന്ന് കൃഷി ഉപേക്ഷിക്കാൻ തയ്യാറെടുക്കുകയാണ് കർഷകർ. 125 ഏക്കർ വരുന്ന പേരൂർ-തെള്ളകം പാടശേഖരത്തെ വിളവെടുക്കാറായ നെൽകൃഷിയാണ് വേനൽമഴയിൽ ചീഞ്ഞ് നശിച്ചത്.
കർഷകർ പരാതിപ്പെട്ടതിനെ തുടർന്ന് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.
ഇൻഷുറൻസുണ്ട് പക്ഷേ
കൃഷി ഇറക്കുന്ന സമയത്ത് എല്ലാ കർഷകരെയും വിള ഇൻഷുറൻസ് പദ്ധതിയിൽ ചേർത്തിരുന്നു. പ്രീമിയം കർഷകർ അടയ്ക്കുകയും ചെയ്തു. എന്നാൽ കൃഷി ഇറക്കി 120 ദിവസമായതിനാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നാണ് കർഷകരെ കൃഷി വകുപ്പിൽനിന്നു അറിയിച്ചത്. എന്നാൽ 118-ാം ദിവസം തന്നെ കൃഷി വെള്ളം കയറി നശിച്ചുവെന്ന് കർഷകർ ബോധ്യപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല.
പ്രതീക്ഷകൾ നശിച്ചു
ഭീമമായ നഷ്ടം സംഭവിച്ച കർഷകർ ഇൻഷുറൻസ് തുകയെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു. അതും അസ്തമിച്ചതോടെ വരുംവർഷങ്ങളിൽ കൃഷിയിൽനിന്നുതന്നെ പിൻമാറുമെന്നാണ് കർഷകർ പറയുന്നത്.
തരിശ് പാടങ്ങൾ കൃഷി ചെയ്യുന്നതിന് കർഷകർക്ക് സർക്കാർ സഹായം ചെയ്യുമെന്ന വിശ്വാസത്തിൽ കൃഷിയിറക്കിയവരാണ് ഇവിടുത്തെ കർഷകർ. ഇനിയും ഏക്കർ കണക്കിന് പാടം കൃഷിയിറക്കാതെ കിടപ്പുണ്ട്. ഈ വർഷം പാടങ്ങളിൽ കൃഷിയിറക്കണമെന്ന ആഗ്രഹത്തിലിരുന്ന കർഷകരാണ് നിരാശയിലായത്.
Content highlights: Agriculture, Organic farming, Kottayam, Paddy field
കർഷകർ പരാതിപ്പെട്ടതിനെ തുടർന്ന് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. എന്നാൽ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പാടശേഖര സമിതി ഭാരവാഹികൾ പറഞ്ഞു.
ഇൻഷുറൻസുണ്ട് പക്ഷേ
കൃഷി ഇറക്കുന്ന സമയത്ത് എല്ലാ കർഷകരെയും വിള ഇൻഷുറൻസ് പദ്ധതിയിൽ ചേർത്തിരുന്നു. പ്രീമിയം കർഷകർ അടയ്ക്കുകയും ചെയ്തു. എന്നാൽ കൃഷി ഇറക്കി 120 ദിവസമായതിനാൽ ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ലെന്നാണ് കർഷകരെ കൃഷി വകുപ്പിൽനിന്നു അറിയിച്ചത്. എന്നാൽ 118-ാം ദിവസം തന്നെ കൃഷി വെള്ളം കയറി നശിച്ചുവെന്ന് കർഷകർ ബോധ്യപ്പെടുത്തിയിട്ടും ഫലമുണ്ടായില്ല.
പ്രതീക്ഷകൾ നശിച്ചു
ഭീമമായ നഷ്ടം സംഭവിച്ച കർഷകർ ഇൻഷുറൻസ് തുകയെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷയിലായിരുന്നു. അതും അസ്തമിച്ചതോടെ വരുംവർഷങ്ങളിൽ കൃഷിയിൽനിന്നുതന്നെ പിൻമാറുമെന്നാണ് കർഷകർ പറയുന്നത്.
തരിശ് പാടങ്ങൾ കൃഷി ചെയ്യുന്നതിന് കർഷകർക്ക് സർക്കാർ സഹായം ചെയ്യുമെന്ന വിശ്വാസത്തിൽ കൃഷിയിറക്കിയവരാണ് ഇവിടുത്തെ കർഷകർ. ഇനിയും ഏക്കർ കണക്കിന് പാടം കൃഷിയിറക്കാതെ കിടപ്പുണ്ട്. ഈ വർഷം പാടങ്ങളിൽ കൃഷിയിറക്കണമെന്ന ആഗ്രഹത്തിലിരുന്ന കർഷകരാണ് നിരാശയിലായത്.
Content highlights: Agriculture, Organic farming, Kottayam, Paddy field