തൃശ്ശൂർ: ശാസ്ത്രീയമായി കൃഷിചെയ്ത് വരുമാനമുണ്ടാക്കിത്തരുന്ന ഒരു സസ്യമായി കുറുന്തോട്ടി ഉയരുന്നു. രണ്ടര ഏക്കറിൽ ജില്ലയിൽ കുറുന്തോട്ടികൃഷി തുടങ്ങിക്കഴിഞ്ഞു. സംസ്ഥാനത്തെ അഞ്ച് വൻകിട വൈദ്യശാലകൾ കിലോയ്ക്ക് 90 രൂപവെച്ച് കുറുന്തോട്ടി വാങ്ങിക്കോളാമെന്ന് കരാറും ഒപ്പിട്ടു. മറ്റത്തൂരിലെ സഹകരണസംഘമാണ് കുറുന്തോട്ടി വളർത്താൻ കർഷകരെ സഹായിക്കുന്നത്. അടുത്ത കൊല്ലം കൃഷി 50 ഏക്കറിലേക്ക് വ്യാപിപ്പിക്കും.
സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ സഹകരണവും പദ്ധതിക്കുണ്ട്. ആനപ്പാന്തം, കാരിക്കടവ് എന്നീ ആദിവാസി ഊരുകളിൽനിന്ന് 15 കിലോ വിത്ത് സൊസൈറ്റി ശേഖരിച്ചു. ഇത് പീച്ചി വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ സംസ്കരിച്ചശേഷം മുളപ്പിച്ച തൈകളാക്കി തിരിച്ചുവാങ്ങി. തൈകൾ ജൂണിൽ പൂക്കോട്ടെ അഞ്ച് കർഷകർ രണ്ടര ഏക്കറിലായി നട്ടു. ഇപ്പോൾ മൂന്നടിയോളം ഉയരമുള്ള കുറുന്തോട്ടികളുടെ പോഷണത്തിന് മണ്ണിരക്കമ്പോസ്റ്റ്, പച്ചിലവളം, ആട്ടിൻകാഷ്ഠം എന്നിവ മാത്രമാണ് ഉപയോഗിച്ചത്. കീടങ്ങളുടെ ആക്രമണവുമില്ല.
ജനുവരിയിൽ വിളവിനു പാകമാകും. കർഷകരിൽനിന്ന് സൊസൈറ്റി ശേഖരിച്ച്, കഴുകിയുണക്കി വൈദ്യശാലകൾക്കു കൈമാറും.
ഔഷധി, കോട്ടയ്ക്കൽ ആര്യവൈദ്യശാല, തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാല, സീതാറാം ആയുർവേദ ഫാർമസി, കേരള ആയുർവേദ ഫാർമസി എന്നിവയുമായാണ് കരാർ ഉണ്ടാക്കിയത്. സർവീസ് ചാർജ് എടുത്തശേഷം ചുരുങ്ങിയത് 75 രൂപ കർഷകർക്ക് സൊസൈറ്റി നൽകും. കുറുന്തോട്ടിയുടെ വിത്തുകൾ കർഷകരിൽനിന്നും കിലോയ്ക്ക് 1000 രൂപയ്ക്ക് എടുക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് എ.കെ. സുകുമാരൻ, സെക്രട്ടറി കെ.പി. പ്രശാന്ത് എന്നിവർ പറഞ്ഞു.
എന്തുകൊണ്ട് കുറുന്തോട്ടി കൃഷി
സംസ്ഥാനത്തെ വൈദ്യശാലകൾക്കുമാത്രം രണ്ടുലക്ഷം ടണ്ണോളം കുറുന്തോട്ടി ഒരു വർഷം വേണം. ആളുകൾ പറമ്പുകളിൽനിന്നും വനത്തിൽനിന്നും ശേഖരിച്ച് കടകൾ വഴിയാണിപ്പോൾ കിട്ടുന്നത്. കുറുന്തോട്ടിയുടെ പ്രജനനകാലം നവംബറാണ്. ഇക്കാലത്ത് വേരോടെ പിഴുതെടുക്കുന്നതോടെ അടുത്ത തലമുറ ഇല്ലാതാവുന്നു. ഇപ്പോൾ കിട്ടുന്നവയിൽ നിലവാരമുള്ളത് കുറവാണെന്ന് സംസ്ഥാന ഔഷധസസ്യ ബോർഡ് ടെക്നിക്കൽ അസിസ്റ്റന്റ് ഡോ. ഒ.എൽ. പയസ് പറഞ്ഞു.
കുറുന്തോട്ടി എന്തിന്
വാതരോഗത്തിനുള്ള ആയുർവേദമരുന്നുകളിൽ ഒന്നാംസ്ഥാനമാണ് കുറുന്തോട്ടിക്കുള്ളത്. ബല എന്ന് സംസ്കൃതപ്പേര്. ബലാരിഷ്ടം, ക്ഷീരബല, ഞവരക്കിഴി തുടങ്ങിയവയുടെ നിർമാണത്തിൽ മുഖ്യസ്ഥാനം. സിഡ അൽനിഫോളിയ, സിഡ റെട്യൂസ തുടങ്ങിയ ശാസ്ത്രീയനാമങ്ങളിൽ അറിയപ്പെടുന്നു. ജൈവരീതിയിൽ കൃഷിചെയ്ത് എടുക്കുന്ന കുറുന്തോട്ടിക്ക് ഗുണമേറുമെന്ന് ഔഷധിയുടെ തൃശ്ശൂരിലെ പഞ്ചകർമ ആസ്പത്രി മേധാവി ഡോ. കെ.എസ്. രജിതൻ പറയുന്നു.
സംസ്ഥാന ഔഷധസസ്യ ബോർഡിന്റെ സഹകരണവും പദ്ധതിക്കുണ്ട്. ആനപ്പാന്തം, കാരിക്കടവ് എന്നീ ആദിവാസി ഊരുകളിൽനിന്ന് 15 കിലോ വിത്ത് സൊസൈറ്റി ശേഖരിച്ചു. ഇത് പീച്ചി വനഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിൽ സംസ്കരിച്ചശേഷം മുളപ്പിച്ച തൈകളാക്കി തിരിച്ചുവാങ്ങി. തൈകൾ ജൂണിൽ പൂക്കോട്ടെ അഞ്ച് കർഷകർ രണ്ടര ഏക്കറിലായി നട്ടു. ഇപ്പോൾ മൂന്നടിയോളം ഉയരമുള്ള കുറുന്തോട്ടികളുടെ പോഷണത്തിന് മണ്ണിരക്കമ്പോസ്റ്റ്, പച്ചിലവളം, ആട്ടിൻകാഷ്ഠം എന്നിവ മാത്രമാണ് ഉപയോഗിച്ചത്. കീടങ്ങളുടെ ആക്രമണവുമില്ല.
ജനുവരിയിൽ വിളവിനു പാകമാകും. കർഷകരിൽനിന്ന് സൊസൈറ്റി ശേഖരിച്ച്, കഴുകിയുണക്കി വൈദ്യശാലകൾക്കു കൈമാറും.
ഔഷധി, കോട്ടയ്ക്കൽ ആര്യവൈദ്യശാല, തൈക്കാട്ടുശ്ശേരി വൈദ്യരത്നം ഔഷധശാല, സീതാറാം ആയുർവേദ ഫാർമസി, കേരള ആയുർവേദ ഫാർമസി എന്നിവയുമായാണ് കരാർ ഉണ്ടാക്കിയത്. സർവീസ് ചാർജ് എടുത്തശേഷം ചുരുങ്ങിയത് 75 രൂപ കർഷകർക്ക് സൊസൈറ്റി നൽകും. കുറുന്തോട്ടിയുടെ വിത്തുകൾ കർഷകരിൽനിന്നും കിലോയ്ക്ക് 1000 രൂപയ്ക്ക് എടുക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് എ.കെ. സുകുമാരൻ, സെക്രട്ടറി കെ.പി. പ്രശാന്ത് എന്നിവർ പറഞ്ഞു.
എന്തുകൊണ്ട് കുറുന്തോട്ടി കൃഷി
സംസ്ഥാനത്തെ വൈദ്യശാലകൾക്കുമാത്രം രണ്ടുലക്ഷം ടണ്ണോളം കുറുന്തോട്ടി ഒരു വർഷം വേണം. ആളുകൾ പറമ്പുകളിൽനിന്നും വനത്തിൽനിന്നും ശേഖരിച്ച് കടകൾ വഴിയാണിപ്പോൾ കിട്ടുന്നത്. കുറുന്തോട്ടിയുടെ പ്രജനനകാലം നവംബറാണ്. ഇക്കാലത്ത് വേരോടെ പിഴുതെടുക്കുന്നതോടെ അടുത്ത തലമുറ ഇല്ലാതാവുന്നു. ഇപ്പോൾ കിട്ടുന്നവയിൽ നിലവാരമുള്ളത് കുറവാണെന്ന് സംസ്ഥാന ഔഷധസസ്യ ബോർഡ് ടെക്നിക്കൽ അസിസ്റ്റന്റ് ഡോ. ഒ.എൽ. പയസ് പറഞ്ഞു.
കുറുന്തോട്ടി എന്തിന്
വാതരോഗത്തിനുള്ള ആയുർവേദമരുന്നുകളിൽ ഒന്നാംസ്ഥാനമാണ് കുറുന്തോട്ടിക്കുള്ളത്. ബല എന്ന് സംസ്കൃതപ്പേര്. ബലാരിഷ്ടം, ക്ഷീരബല, ഞവരക്കിഴി തുടങ്ങിയവയുടെ നിർമാണത്തിൽ മുഖ്യസ്ഥാനം. സിഡ അൽനിഫോളിയ, സിഡ റെട്യൂസ തുടങ്ങിയ ശാസ്ത്രീയനാമങ്ങളിൽ അറിയപ്പെടുന്നു. ജൈവരീതിയിൽ കൃഷിചെയ്ത് എടുക്കുന്ന കുറുന്തോട്ടിക്ക് ഗുണമേറുമെന്ന് ഔഷധിയുടെ തൃശ്ശൂരിലെ പഞ്ചകർമ ആസ്പത്രി മേധാവി ഡോ. കെ.എസ്. രജിതൻ പറയുന്നു.