കൂറ്റനാട്: ഒന്നാംവിളയായി വിരിപ്പുകൃഷിചെയ്ത തൃത്താലമേഖലയിലെ പാടശേഖരങ്ങൾ വിളവെടുപ്പിനൊരുങ്ങുന്നു. പരുതൂർ, ആനക്കര, പട്ടിത്തറ, തൃത്താല, കപ്പൂർ, നാഗലശ്ശേരി, ചാലിശ്ശേരി തുടങ്ങിയ പഞ്ചായത്തുകളിലെ നെൽക്കൃഷിയാണ് വിളവെടുപ്പിന് ഒരുങ്ങിയിട്ടുള്ളത്.
പാടശേഖരങ്ങളിൽ നെൽച്ചെടികൾ വിളവെടുക്കാൻപാകത്തിലാണുള്ളതാണ്. രണ്ടാഴ്ചയ്ക്കുള്ളിൽത്തന്നെ മിക്കയിടത്തും വിളവെടുപ്പ് പൂർത്തിയാകും. രണ്ടാംവിളചെയ്യുന്ന പാടശേഖരങ്ങളിൽ ഒന്നാംവിള നേരത്തെ വിളവെടുക്കാനാണ് പദ്ധതി.
മൂപ്പുകുറഞ്ഞ ഉമ, ജ്യോതി ഇനങ്ങളാണ് ഭൂരിഭാഗം കർഷകരും ഇക്കുറി വിരിപ്പുകൃഷിക്കായി ഉപയോഗിച്ചിട്ടുള്ളത്. പ്രകൃതിക്ഷോഭം കുറഞ്ഞതിനാൽ ഇപ്രാവശ്യം മിക്ക കർഷകർക്കും നല്ല വിളവാണ്. കൃഷിനാശം പല പാടശേഖരങ്ങളിലും കുറവാണ്. ഒന്നാംവിളയിറക്കിയ പാടശേഖരങ്ങളിൽ രണ്ടാംവിള ഇറക്കുന്നതിനുള്ള തയ്യാറെടുപ്പും കർഷകർ തുടങ്ങിയിട്ടുണ്ട്.
കർഷകരുടെ വീടുകളിൽ ചാക്കുകളിൽ വാങ്ങിച്ചുവെച്ചിട്ടുള്ള വിത്ത് മുളപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ജലസേചന മാർഗങ്ങൾ കുറവായതിനാൽ രണ്ടാംവിള നേരത്തെ ഇറക്കാനാണ് കർഷകരുടെ തീരുമാനം. തുലാവർഷം പ്രതീക്ഷിച്ചാണ് പലരും കൃഷിയിറക്കുക.
പാടശേഖരങ്ങളിൽ നെൽച്ചെടികൾ വിളവെടുക്കാൻപാകത്തിലാണുള്ളതാണ്. രണ്ടാഴ്ചയ്ക്കുള്ളിൽത്തന്നെ മിക്കയിടത്തും വിളവെടുപ്പ് പൂർത്തിയാകും. രണ്ടാംവിളചെയ്യുന്ന പാടശേഖരങ്ങളിൽ ഒന്നാംവിള നേരത്തെ വിളവെടുക്കാനാണ് പദ്ധതി.
മൂപ്പുകുറഞ്ഞ ഉമ, ജ്യോതി ഇനങ്ങളാണ് ഭൂരിഭാഗം കർഷകരും ഇക്കുറി വിരിപ്പുകൃഷിക്കായി ഉപയോഗിച്ചിട്ടുള്ളത്. പ്രകൃതിക്ഷോഭം കുറഞ്ഞതിനാൽ ഇപ്രാവശ്യം മിക്ക കർഷകർക്കും നല്ല വിളവാണ്. കൃഷിനാശം പല പാടശേഖരങ്ങളിലും കുറവാണ്. ഒന്നാംവിളയിറക്കിയ പാടശേഖരങ്ങളിൽ രണ്ടാംവിള ഇറക്കുന്നതിനുള്ള തയ്യാറെടുപ്പും കർഷകർ തുടങ്ങിയിട്ടുണ്ട്.
കർഷകരുടെ വീടുകളിൽ ചാക്കുകളിൽ വാങ്ങിച്ചുവെച്ചിട്ടുള്ള വിത്ത് മുളപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ജലസേചന മാർഗങ്ങൾ കുറവായതിനാൽ രണ്ടാംവിള നേരത്തെ ഇറക്കാനാണ് കർഷകരുടെ തീരുമാനം. തുലാവർഷം പ്രതീക്ഷിച്ചാണ് പലരും കൃഷിയിറക്കുക.