റബ്ബർമരങ്ങളിൽ രണ്ടര - മൂന്ന് മീറ്റർ (8 - 10 അടി) ഉയരംവരെ ശിഖരങ്ങൾ ഇല്ലാതിരുന്നാലേ ശരിയായരീതിയിൽ ടാപ്പുചെയ്ത് ആദായമെടുക്കാൻ പറ്റൂ. അതിനായി ചെറിയ തൈകളിൽ മേൽപറഞ്ഞ ഉയരമെത്തുന്നതുവരെ ഉണ്ടാകുന്ന ശിഖരങ്ങൾ മുറിച്ചുമാറ്റുന്നു. രണ്ടര - മൂന്ന് മീറ്റർ ഉയരത്തിനുശേഷം ഉണ്ടാകുന്ന മൂന്നോ നാലോ ശിഖരങ്ങൾ ചുറ്റിലും വളരാൻ അനുവദിക്കുന്നത് മരങ്ങളുടെ സംതുലിതമായ വളർച്ചയ്ക്ക് സഹായിക്കുന്നു. മിക്കവാറും തൈകളിൽ സ്വാഭാവികമായിത്തന്നെ ഇങ്ങനെ ശിഖരങ്ങൾ ഉണ്ടാകാറുണ്ട്.
ചില തൈകളിൽ രണ്ടര - മൂന്നു മീറ്റർ ഉയരമെത്തിയാലും ശാഖകൾ ഉണ്ടാകാറില്ല. ഇങ്ങനെയുള്ളതെകളിൽ കൃത്രിമമായി ശിഖരം കിളിർപ്പിക്കേണ്ടതാണ്. ചില കർഷകർ ശിഖരങ്ങളുണ്ടാക്കുന്നതിന് അഗ്രമുകുളം നുള്ളിക്കളയാറുണ്ട്. ഇത് തെറ്റായ രീതിയാണ്. ഇങ്ങനെചെയ്യുമ്പോൾ തൊട്ടുതാഴെനിന്നു അനവധിശിഖരങ്ങളുണ്ടായി തൈകളുടെ സംതുലിതാവസ്ഥ നഷ്ടപ്പെടുന്നു. അഗ്രമുകുളത്തിന്റെ വളർച്ച നഷ്ടപ്പെടാത്ത രീതിയിൽ വേണം ശിഖരങ്ങളുണ്ടാക്കാൻ.
മൂപ്പെത്തിയ അഗ്രമുകുളത്തിൽ സൂര്യപ്രകാശം പതിക്കാൻ അനുവദിക്കാതെ അതിനെ പാതിമയക്കത്തിലാക്കി, തൊട്ടുതാഴെ ഉറങ്ങിക്കിടക്കുന്ന ഇലക്കണ്ണുകളെ ഉണർത്തിയെടുക്കുക എന്നതാണ് കൃത്രിമശാഖകൾ ഉണ്ടാക്കുന്നതിനു സ്വീകരിക്കുന്ന തത്ത്വം.
ഇതിനു പല വഴികളുണ്ടെങ്കിലും തൊടുപുഴ മലങ്കര എസ്റ്റേറ്റിലെ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ ആയിരുന്ന ഒ.എം.അബ്ദുൾ ഹമീദ് കണ്ടെത്തിയ ടെക്നിക് പ്രയോഗത്തിൽ താരതമ്യേന എളുപ്പമാണ്.
ഹമീദിന്റെ രീതിയിൽ, ഏറ്റവും മുകളിലെ തട്ട് ഇലകൾ മൂപ്പെത്തിക്കഴിയുമ്പോൾറബ്ബർ തൈ സാവധാനം വളച്ചുപിടിച്ച് മുകൾത്തട്ടിലെ ഇലത്തണ്ടുകൾ മുകളിലേക്ക് മാടിവച്ച് അഗ്രമുകുളത്തെ പൊതിഞ്ഞിരിക്കത്തക്കവിധം കെട്ടുന്നു. തന്മൂലം ഒരുകൂട്ടം ഇലത്തണ്ടുകൾ അഗ്രമുകുളത്തിൽ വെയിലടിക്കാതെ മറയ്ക്കുന്നു. ഈ രീതിയിൽ, കെട്ടുന്ന സ്ഥാനം വളരെ പ്രധാനമാണ്. മൂപ്പെത്തിയ അഗ്രമുകുളത്തിനു തൊട്ടുതാഴെ വരത്തക്കവിധമാണ് കെട്ടിടേണ്ടത്.
വണ്ണമുള്ള ചാക്കുനൂലോ വാഴനാരോ ഒരടി നീളത്തിൽ മുറിച്ചെടുത്ത് സാമാന്യം മുറുക്കിത്തന്നെ കെട്ടണം. എന്നാൽ, ഇലത്തണ്ടുകൾക്ക് ക്ഷതം ഏൽക്കത്തക്കവിധം വലിച്ചുമുറുക്കരുത്. കെട്ടുന്ന സ്ഥാനം മുകളിലേക്കു മാറിയാൽ അഗ്രമുകുളം വളർന്നു വരുമ്പോൾ ആ കെട്ടിൽതട്ടി വളഞ്ഞുപോകുന്നതിന് ഇടയാകും.
അതുപോലെ കെട്ടുന്നത് ഏറെ താഴ്ന്നുപോയാൽ അഗ്രമുകുളത്തിൽ സൂര്യപ്രകാശം അടിക്കും. തന്മൂലം താഴെയുള്ള ഇലക്കണ്ണുകളിൽ നിന്നു മുകുളങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയും.
ശരിയായ രീതിയിൽ കെട്ടിവയ്ക്കപ്പെടുന്ന തൈകളിൽ ഏതാണ്ട് പത്തുദിവസം കഴിയുമ്പോൾ - അഗ്രമുകുളത്തിന് തൊട്ടു താഴെയുള്ള ഇലക്കണ്ണുകളിൽനിന്നു മുകുളങ്ങൾ പൊട്ടാൻ തുടങ്ങുന്നതു കാണാം. മൂന്നോ നാലോ മുകുളങ്ങൾ പൊട്ടിയാലുടൻ കെട്ടഴിച്ചുമാറ്റി ഇലത്തണ്ടുകൾ സ്വതന്ത്രമാക്കാം .
ആവശ്യത്തിൽ കൂടുതൽ ശിഖരങ്ങൾ ഉണ്ടാകുകയാണെങ്കിൽ എല്ലാ വശങ്ങളിലേക്കും വരത്തക്കവിധം മൂന്നോ നാലോ എണ്ണം നിർത്തി ബാക്കിയുള്ളവ മുറിച്ചുമാറ്റണം. കടുത്തവേനലിൽ ഒഴികെ ബാക്കി സമയങ്ങളിൽ ഈ രീതി വളരെ വിജയപ്രദമാണെന്നാണ് ഹമീദിന്റെ അഭിപ്രായം.
ഹമീദിന്റെ മേൽനോട്ടത്തിൽ പരിചരണം കിട്ടി വളർന്ന മലങ്കരത്തോട്ടത്തിലെതൈകൾ സംതുലിതമായ ശാഖാ വിന്യാസത്തോടെ വളർന്നു നിൽക്കുന്ന കാഴ്ച ആരുടേയും ശ്രദ്ധയാകർഷിക്കും. ഔദ്യോഗിക രംഗത്തു നിന്നു വിരമിച്ചെങ്കിലും 70-ാം വയസ്സിലും കർമ്മനിരതനായ അദ്ദേഹം കർഷകരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിന് സദാ സന്നദ്ധനാണ്.
അബ്ദുൾ ഹമീദിന്റെ ഫോൺ: 9946879566.
കൂടുതൽ വിവരങ്ങൾക്ക് റബ്ബർ ബോർഡ് കോൾസെന്ററിലും വിളിക്കാം. ഫോൺ - 0481 257 66 22
ചില തൈകളിൽ രണ്ടര - മൂന്നു മീറ്റർ ഉയരമെത്തിയാലും ശാഖകൾ ഉണ്ടാകാറില്ല. ഇങ്ങനെയുള്ളതെകളിൽ കൃത്രിമമായി ശിഖരം കിളിർപ്പിക്കേണ്ടതാണ്. ചില കർഷകർ ശിഖരങ്ങളുണ്ടാക്കുന്നതിന് അഗ്രമുകുളം നുള്ളിക്കളയാറുണ്ട്. ഇത് തെറ്റായ രീതിയാണ്. ഇങ്ങനെചെയ്യുമ്പോൾ തൊട്ടുതാഴെനിന്നു അനവധിശിഖരങ്ങളുണ്ടായി തൈകളുടെ സംതുലിതാവസ്ഥ നഷ്ടപ്പെടുന്നു. അഗ്രമുകുളത്തിന്റെ വളർച്ച നഷ്ടപ്പെടാത്ത രീതിയിൽ വേണം ശിഖരങ്ങളുണ്ടാക്കാൻ.
മൂപ്പെത്തിയ അഗ്രമുകുളത്തിൽ സൂര്യപ്രകാശം പതിക്കാൻ അനുവദിക്കാതെ അതിനെ പാതിമയക്കത്തിലാക്കി, തൊട്ടുതാഴെ ഉറങ്ങിക്കിടക്കുന്ന ഇലക്കണ്ണുകളെ ഉണർത്തിയെടുക്കുക എന്നതാണ് കൃത്രിമശാഖകൾ ഉണ്ടാക്കുന്നതിനു സ്വീകരിക്കുന്ന തത്ത്വം.
ഇതിനു പല വഴികളുണ്ടെങ്കിലും തൊടുപുഴ മലങ്കര എസ്റ്റേറ്റിലെ അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ ആയിരുന്ന ഒ.എം.അബ്ദുൾ ഹമീദ് കണ്ടെത്തിയ ടെക്നിക് പ്രയോഗത്തിൽ താരതമ്യേന എളുപ്പമാണ്.
ഹമീദിന്റെ രീതിയിൽ, ഏറ്റവും മുകളിലെ തട്ട് ഇലകൾ മൂപ്പെത്തിക്കഴിയുമ്പോൾറബ്ബർ തൈ സാവധാനം വളച്ചുപിടിച്ച് മുകൾത്തട്ടിലെ ഇലത്തണ്ടുകൾ മുകളിലേക്ക് മാടിവച്ച് അഗ്രമുകുളത്തെ പൊതിഞ്ഞിരിക്കത്തക്കവിധം കെട്ടുന്നു. തന്മൂലം ഒരുകൂട്ടം ഇലത്തണ്ടുകൾ അഗ്രമുകുളത്തിൽ വെയിലടിക്കാതെ മറയ്ക്കുന്നു. ഈ രീതിയിൽ, കെട്ടുന്ന സ്ഥാനം വളരെ പ്രധാനമാണ്. മൂപ്പെത്തിയ അഗ്രമുകുളത്തിനു തൊട്ടുതാഴെ വരത്തക്കവിധമാണ് കെട്ടിടേണ്ടത്.
വണ്ണമുള്ള ചാക്കുനൂലോ വാഴനാരോ ഒരടി നീളത്തിൽ മുറിച്ചെടുത്ത് സാമാന്യം മുറുക്കിത്തന്നെ കെട്ടണം. എന്നാൽ, ഇലത്തണ്ടുകൾക്ക് ക്ഷതം ഏൽക്കത്തക്കവിധം വലിച്ചുമുറുക്കരുത്. കെട്ടുന്ന സ്ഥാനം മുകളിലേക്കു മാറിയാൽ അഗ്രമുകുളം വളർന്നു വരുമ്പോൾ ആ കെട്ടിൽതട്ടി വളഞ്ഞുപോകുന്നതിന് ഇടയാകും.
അതുപോലെ കെട്ടുന്നത് ഏറെ താഴ്ന്നുപോയാൽ അഗ്രമുകുളത്തിൽ സൂര്യപ്രകാശം അടിക്കും. തന്മൂലം താഴെയുള്ള ഇലക്കണ്ണുകളിൽ നിന്നു മുകുളങ്ങൾ ഉണ്ടാകാനുള്ള സാധ്യത കുറയും.
ശരിയായ രീതിയിൽ കെട്ടിവയ്ക്കപ്പെടുന്ന തൈകളിൽ ഏതാണ്ട് പത്തുദിവസം കഴിയുമ്പോൾ - അഗ്രമുകുളത്തിന് തൊട്ടു താഴെയുള്ള ഇലക്കണ്ണുകളിൽനിന്നു മുകുളങ്ങൾ പൊട്ടാൻ തുടങ്ങുന്നതു കാണാം. മൂന്നോ നാലോ മുകുളങ്ങൾ പൊട്ടിയാലുടൻ കെട്ടഴിച്ചുമാറ്റി ഇലത്തണ്ടുകൾ സ്വതന്ത്രമാക്കാം .
ആവശ്യത്തിൽ കൂടുതൽ ശിഖരങ്ങൾ ഉണ്ടാകുകയാണെങ്കിൽ എല്ലാ വശങ്ങളിലേക്കും വരത്തക്കവിധം മൂന്നോ നാലോ എണ്ണം നിർത്തി ബാക്കിയുള്ളവ മുറിച്ചുമാറ്റണം. കടുത്തവേനലിൽ ഒഴികെ ബാക്കി സമയങ്ങളിൽ ഈ രീതി വളരെ വിജയപ്രദമാണെന്നാണ് ഹമീദിന്റെ അഭിപ്രായം.
ഹമീദിന്റെ മേൽനോട്ടത്തിൽ പരിചരണം കിട്ടി വളർന്ന മലങ്കരത്തോട്ടത്തിലെതൈകൾ സംതുലിതമായ ശാഖാ വിന്യാസത്തോടെ വളർന്നു നിൽക്കുന്ന കാഴ്ച ആരുടേയും ശ്രദ്ധയാകർഷിക്കും. ഔദ്യോഗിക രംഗത്തു നിന്നു വിരമിച്ചെങ്കിലും 70-ാം വയസ്സിലും കർമ്മനിരതനായ അദ്ദേഹം കർഷകരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിന് സദാ സന്നദ്ധനാണ്.
അബ്ദുൾ ഹമീദിന്റെ ഫോൺ: 9946879566.
കൂടുതൽ വിവരങ്ങൾക്ക് റബ്ബർ ബോർഡ് കോൾസെന്ററിലും വിളിക്കാം. ഫോൺ - 0481 257 66 22