Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കര്‍ഷകര്‍ക്ക് വിള ഇന്‍ഷൂറന്‍സ്; എങ്ങനെ ഇന്‍ഷൂര്‍ ചെയ്യണം?കര്‍ഷകര്‍ക്ക് വിള ഇന്‍ഷൂറന്‍സ്; എങ്ങനെ ഇന്‍ഷൂര്‍ ചെയ്യണം?

$
0
0
കനത്ത കാറ്റും മഴയുമായിരുന്നു കാലാവസ്ഥയുടെ കഴിഞ്ഞ എപ്പിസോഡുകളിൽ. ഉരുൾപൊട്ടലും മരങ്ങൾ വീണുള്ള നാശനഷ്ടങ്ങളും മാത്രമല്ല, ഹെക്ടർ കണക്കിന് കാർഷികവിളകളും കഴിഞ്ഞ ദിവസങ്ങളിലായി മഴയിലും കാറ്റിലും നശിച്ചുപോയി. കർഷകർക്ക് വലിയ നഷ്ടം സംഭവിച്ചു. അങ്ങനെയുള്ളപ്പോൾ വിളനഷ്ടത്തിന് പകരമായി രണ്ടു രൂപയ്ക്ക് 2000 രൂപയും 10 രൂപയ്ക്ക് 25,000 രൂപയും ലഭിച്ചാലോ? അത് അവർക്ക് വളരെ വലിയ അനുഗ്രഹമാകും.

സംസ്ഥാനം ഒറ്റയ്ക്കു നടപ്പാക്കുന്നതും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്നതുമായ പ്രധാനമന്ത്രി ഫസൽ ഭീമ യോജന വിള ഇൻഷുറൻസ്, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ്, സംസ്ഥാന വിള ഇൻഷുറൻസ് എന്നിവയിലൂടെയാണ് കർഷകർക്ക് വിള ഇൻഷുറൻസ് ലഭിക്കുന്നത്. വരൾച്ച, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, ഭൂകമ്പം, ഉരുൾപൊട്ടൽ, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, മിന്നലേൽക്കൽ, വന്യമൃഗങ്ങളുടെ ആക്രമണം തുടങ്ങി കാട്ടുതീ വരെയുള്ള നാശങ്ങളിൽ കർഷകർക്ക് ഈ പദ്ധതിയിലൂടെ ഇൻഷുറൻസ് ലഭ്യമാകും.

കേരളത്തിൽ പ്രധാനമായും കൃഷിചെയ്യുന്ന 27 വിളകൾക്കാണ് സംസ്ഥാന സർക്കാറിന്റെ വിള ഇൻഷുർ പരിരക്ഷ ലഭിക്കുന്നത്. തെങ്ങ്, വാഴ, മരച്ചീനി, നെല്ല്, കവുങ്ങ്, കുരുമുളക്, ഇഞ്ചി, മഞ്ഞൾ, കരിമ്പ്, ഏലം, കൈതച്ചക്ക, ജാതിക്ക, പച്ചക്കറി തുടങ്ങിയവയ്ക്കെല്ലാം വിള ഇൻഷുറൻസ് ലഭിക്കും. എന്നാൽ, ഫസൽ ഭീമ യോജന പ്രകാരം തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത വിളകൾക്കാണ് ഇൻഷുർ ലഭിക്കുന്നത്.

ഒടിഞ്ഞു വീഴാറായതും നശിക്കാറായതുമായ വിളകളെ ഇൻഷുറൻസിൽ ചേർക്കില്ല. തോട്ടത്തിലുള്ള മുഴുവൻ വിളകളും ഇൻഷുർ ചെയ്യണം. ഒരു കൃഷിയിടത്തിലെ വിളകളെ ഭാഗികമായി ഇൻഷുർ പദ്ധതിയിൽ അംഗമാക്കാനാവില്ല.

എങ്ങനെ ഇൻഷുർ ചെയ്യാം

കേന്ദ്ര പദ്ധതി പ്രകാരം ഏതെങ്കിലും ബാങ്കിൽ നിന്ന് കാർഷിക വായ്പയെടുത്തിട്ടുള്ള കർഷകർ എന്തായാലും വിള ഇൻഷുറൻസിൽ ചേർന്നിരിക്കണം. അവരെ വിള ഇൻഷുറൻസിൽ ചേർക്കാനുള്ള ഉത്തരവാദിത്വം അതത് ബാങ്കുകൾക്കാണ്. അതുകൊണ്ട് വായ്പയെടുത്ത കർഷകർ പ്രത്യേകം അപേക്ഷ നൽകേണ്ടതില്ല. ബാങ്കിൽ നിന്ന് വായ്പയെടുക്കാത്ത കർഷകർ എസ്.ബി. അക്കൗണ്ടുള്ള ബാങ്കുകൾ, അക്ഷയ കേന്ദ്രങ്ങൾ, പ്രാഥമിക സഹകരണസംഘങ്ങൾ, അംഗീകൃത ബ്രോക്കിങ് സ്ഥാപനങ്ങൾ എന്നിവ മുഖാന്തരവും പദ്ധതി നിർവഹണ ഏജൻസിയെ നേരിട്ടും സമീപിച്ചും സംയുക്ത വിള ഇൻഷുറൻസിന് അപേക്ഷിക്കാം.

സംസ്ഥാനം ഒറ്റയ്ക്കു നടത്തുന്ന ഇൻഷുറൻസിൽ ചേരാൻ തങ്ങളുടെ പ്രദേശത്തുള്ള കൃഷിഭവനുകളെയാണ് സമീപിക്കേണ്ടത്. അടുത്തുള്ള കൃഷിഭവനിൽ നിന്നു ലഭിക്കുന്ന അപേക്ഷ പൂരിപ്പിച്ചതും നികുതിശീട്ടിന്റെ പകർപ്പും ആധാർ കാർഡ് ബന്ധിപ്പിച്ച സ്വന്തം പേരിലുള്ള എസ്.ബി. അക്കൗണ്ടും സഹിതം കൃഷിഭവനുകളിൽ നേരിട്ട് കർഷകർക്ക് വിള ഇൻഷുർ ചെയ്യാം. ഹെക്ടറിന് ലഭിക്കുന്ന നഷ്ടപരിഹാരത്തുകയുടെ രണ്ട്, 2.50, 2.60 എന്നിങ്ങനെ ശതമാനമാണ് കേന്ദ്രവുംസംസ്ഥാനവുംസംയുക്തമായി നടപ്പാക്കുന്ന ഈ വിള ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം. സംസ്ഥാനം ഒറ്റയ്ക്കുനടത്തുന്നതിൽ സാധാരണ കൃഷിഭവനുകൾ ഈടാക്കുന്നത് വാഴയ്ക്ക് ഒന്നിന് 3 രൂപയും തെങ്ങിന് ഒന്നിന് മൂന്നുവർഷത്തേക്ക് 5 രൂപയും ഒരു വർഷത്തേക്ക് 2 രൂപയുമാണ് പ്രീമിയം. മഞ്ഞളിനും ഇഞ്ചിക്കും അഞ്ച് സെന്റിന് 15 രൂപയും കുരുമുളകിന് ഒരു താങ്ങ്മരത്തിനും കാപ്പിക്ക് ഒരു ചുവടിനും ഒന്നര രൂപ വീതമാണ് പ്രീമിയം.

പച്ചക്കറിക്ക് 10 സെന്റിന് 10 രൂപയാണ് പ്രീമിയം. നഷ്ട പരിഹാരം 25000 രൂപയാണ്. തെങ്ങിന് മൂന്നുവർഷമാണ് ഇൻഷുറൻസ് കാലാവധി; വാഴയ്ക്ക് ഒരു വർഷവും. കേന്ദ്ര പദ്ധതിയിൽ ചേരാനുള്ള ഈ വർഷത്തെ അവസാന തീയതി ജൂലായ് 31 ആണ്. സംസ്ഥാന സർക്കാർ പദ്ധതിയിൽ കൃഷി തുടങ്ങുന്ന സമയത്ത് എപ്പോഴും ചേരാം.

രോഗങ്ങളും കീടങ്ങളും കൊണ്ടുണ്ടാകുന്ന നാശങ്ങൾക്ക് ഇൻഷുർ ലഭിക്കില്ലയെന്നതാണ് ഇതിന്റെ ഒരു പോരായ്മ. പ്രകൃതിക്ഷോഭങ്ങൾക്കും അപകടങ്ങൾക്കും മാത്രമേ ഇത് ലഭ്യമാകൂ. സംസ്ഥാന സർക്കാർ പദ്ധതിയിൽ ഒരു പ്രദേശത്ത് ഒന്നാകെ ബാധിക്കുന്ന നെല്ലിന്റെ രോഗകീടങ്ങൾക്ക് ഇൻഷുർ ലഭിക്കും. തെങ്ങിന്റെ കൂമ്പുചീയലിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് മുറിച്ചുമാറ്റുന്നതിന് 1000 രൂപയും നൽകിവരുന്നു. സംസ്ഥാനപദ്ധതിയിൽ ഓരോ കർഷകനും ഓരോ യൂണിറ്റാണ് എന്നാൽ, കേന്ദ്ര പദ്ധതിയിൽ ഒരു പ്രത്യേക പ്രദേശമാണ് ഒരു മേഖലയായി കണക്കാക്കുന്നത്. പ്രദേശത്തിനും അവിടത്തെ കാലാവസ്ഥയ്ക്കും അനുസരിച്ചാണ് പ്രീമിയത്തിന്റെ തോതും നഷ്ട പരിഹാരവും.

സംസ്ഥാനസർക്കാറിന്റെ പദ്ധതി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ നേരിട്ടുനടത്തുമ്പോൾ കേന്ദ്രസർക്കാർ പദ്ധതി നിർവഹണ ഏജൻസിയാണ് നടത്തുന്നത്. കേരളത്തിൽ അഗ്രിക്കൾച്ചർ ഇൻഷുറൻസ് കമ്പനി ഓഫ് ഇന്ത്യയാണ് ഏജൻസി. വിളകൾക്കുണ്ടാക്കുന്ന പൂർണമായ നാശത്തിനു മാത്രമാണ് നഷ്ടപരിഹാരം ലഭിക്കുക. പ്രീമിയം അടച്ച് ഏഴു ദിവസങ്ങൾക്കു ശേഷമുള്ള നാശത്തിനാണ് നഷ്ടപരിഹാരം. വിളനാശം നേരിട്ട് 15 ദിവസങ്ങൾക്കുള്ളിൽ കൃഷിഭവനിൽ അപേക്ഷ നൽകിയിരിക്കണം. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് എത്തുന്നതുവരെ നാശം സംഭവിച്ച വിള അതേപോലെത്തന്നെ നിലനിർത്തണം.

പുതിയപദ്ധതികളും പ്രവർത്തനങ്ങളും നടത്തി കർഷകർക്ക് കൂടുതൽ നഷ്ടപരിഹാരം കിട്ടുന്ന തരത്തിലേക്ക് ഇൻഷുർ മാറ്റണം. ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തി കൂടുതൽ കർഷകരെ ഇതിലേക്കാകർഷിച്ച് നഷ്ടപരിഹാരത്തിന്റെ തോത് കൂട്ടണം. നഷ്ടപരിഹാരം കിട്ടാൻ നീണ്ട കാത്തിരിപ്പ് ഒഴിവാക്കണം. നഷ്ടക്കണക്ക് കൃഷിവകുപ്പിൽനിന്ന് കൈമാറുന്നതിലെ കാലതാമസത്തിനും ഉദ്യോഗസ്ഥരുടെ പരിചയക്കുറവിനും പരിഹാരം കണ്ടെത്തണം. കൃഷി ഇൻഷുറൻസിനെ എൽ.ഐ.സി.പോലെ നിക്ഷേപസ്വഭാവമുള്ളതാക്കി മാറ്റാവുന്നതാണ്. ഇങ്ങനെ വിള ഇൻഷുറൻസ് ഒരു പൂർണമായും കർഷകർക്ക് അനുകൂലമാക്കി മാറ്റാം.

Content highlights: Agriculture, Crop insurance, Farmers





Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>