നെടുമ്പാശ്ശേരി: കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കോക്കനട്ട്, ബനാന, ഹണി, മാംഗോ, വെജിറ്റബിൾ പാർക്കുകൾ ആരംഭിക്കുന്നു. 100 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കിഫ്ബിയിലുൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ബനാന, ഹണി, കോക്കനട്ട്പാർക്കുകളാണ് ആദ്യം തുടങ്ങുക. രണ്ട്കോക്കനട്ട്പാർക്കുകൾ തുറക്കുന്നുണ്ട്. രണ്ടും കോഴിക്കോട് ജില്ലയിലാണ്. ബനാന, ഹണി പാർക്കുകൾ തൃശ്ശൂർ ജില്ലയിലാണ് ആരംഭിക്കുന്നത്. കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷനാണ് ഇതിന്റെ മേൽനോട്ടം വഹിക്കുക.
രണ്ടാംഘട്ടമായി പാലക്കാട് മുതലമടയിൽ മാംഗോ പാർക്കും ഇടുക്കി ജില്ലയിലെ വട്ടവടയിൽ വെജിറ്റബിൾ പാർക്കും ആരംഭിക്കും. മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കർഷകർക്ക്അവരുടെ ഉത്പന്നങ്ങൾ ഉപയോഗിച്ച്വിവിധ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ പാർക്കിൽ സൗകര്യമുണ്ടാകും. കർഷകർക്ക്കൂടുതൽ പങ്കാളിത്തം കൊടുത്തുകൊണ്ടായിരിക്കും പാർക്ക്പ്രവർത്തിക്കുക.
കർഷകർക്ക് കൂടുതൽ വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒപ്പം മായം കലരാത്ത ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യവും ഉണ്ട്. സംസ്ഥാനത്ത് കാർഷിക ഉപകരങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താൻ ആളില്ലാത്ത സ്ഥിതിയുണ്ട്. കാർഷിക ഉപകരണങ്ങൾ സംസ്ഥാനത്തിന്റെ പലഭാഗത്തും അറ്റകുറ്റപ്പണി നടത്താതെ തകരാറിലായി കിടക്കുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ പുനലൂരിൽ ഐ.ടി.ഐ. ആരംഭിച്ചിരിക്കുന്നത് - അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ സുൾഫിക്കർ മയൂരി പറഞ്ഞു.
രണ്ടാംഘട്ടമായി പാലക്കാട് മുതലമടയിൽ മാംഗോ പാർക്കും ഇടുക്കി ജില്ലയിലെ വട്ടവടയിൽ വെജിറ്റബിൾ പാർക്കും ആരംഭിക്കും. മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനവും വിപണനവുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കർഷകർക്ക്അവരുടെ ഉത്പന്നങ്ങൾ ഉപയോഗിച്ച്വിവിധ മൂല്യവർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാൻ പാർക്കിൽ സൗകര്യമുണ്ടാകും. കർഷകർക്ക്കൂടുതൽ പങ്കാളിത്തം കൊടുത്തുകൊണ്ടായിരിക്കും പാർക്ക്പ്രവർത്തിക്കുക.
കർഷകർക്ക് കൂടുതൽ വരുമാനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഒപ്പം മായം കലരാത്ത ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുക എന്ന ലക്ഷ്യവും ഉണ്ട്. സംസ്ഥാനത്ത് കാർഷിക ഉപകരങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താൻ ആളില്ലാത്ത സ്ഥിതിയുണ്ട്. കാർഷിക ഉപകരണങ്ങൾ സംസ്ഥാനത്തിന്റെ പലഭാഗത്തും അറ്റകുറ്റപ്പണി നടത്താതെ തകരാറിലായി കിടക്കുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷന്റെ നേതൃത്വത്തിൽ പുനലൂരിൽ ഐ.ടി.ഐ. ആരംഭിച്ചിരിക്കുന്നത് - അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ചെയർമാൻ സുൾഫിക്കർ മയൂരി പറഞ്ഞു.