മരങ്ങാട്ടുപിള്ളി: ആരും കൊതിച്ചു പോകുന്ന കോർപ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് മാത്തുക്കുട്ടി ടോം മൂന്ന് വർഷം മുമ്പ് കാരണവന്മാരുടെ വഴിയിൽ കൃഷിയിലേക്ക് തിരിയാൻ തീരുമാനിച്ചത്. മണ്ണും മനസ്സും കൂടെനിന്നപ്പോൾ മരങ്ങാട്ടുപിള്ളി തെങ്ങുംതോട്ടത്തിൽ മാത്തുക്കുട്ടി ടോമിനെ(28) തേടിയെത്തിയത് സംസ്ഥാനത്തെ മികച്ച കർഷകനുള്ള അവാർഡാണ്. മിശ്ര കൃഷിയിലാണ് ഇദ്ദേഹം വിജയം കണ്ടത്.
2011-ൽ മാർക്കറ്റിങ്ങിൽ എം.ബി.എ. ബിരുദം നേടി. കാമ്പസ് ഇന്റർവ്യൂവിലൂടെ ജാഗ്വാർ കമ്പനിയിലെ ജീവനക്കാരനായി. ഒന്നര വർഷത്തിനകം ബി.എം.ഡബ്ല്യു. കമ്പനിയിലേക്ക് ചേക്കേറി. ഇവിടെനിന്നു രാജിവെയ്ക്കുമ്പോൾ ഒന്നേകാൽ ലക്ഷം രൂപയായിരുന്നു പ്രതിമാസ ശമ്പളം.
കൃഷി ചെയ്യാൻ തീരുമാനിച്ചിറങ്ങിയ മാത്തുക്കുട്ടി ആദ്യം സ്വന്തം നാട്ടിലെ വിവിധ സ്ഥലങ്ങളിൽ കൃഷിരീതികൾ പഠിച്ചു. തുടർന്ന് സുഹൃത്തുക്കളുമായി പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ രണ്ട് മാസത്തോളം തങ്ങി കൃഷിരീതികൾ കണ്ടുപഠിച്ചു. ഇതോടെ കൃഷിയിൽ വിജയം നേടാനാകുമെന്ന് ഉറപ്പിച്ചു. നാട്ടിൽ തിരിച്ചുവന്ന് ഇറച്ചിക്കോഴി വളർത്തൽ ആരംഭിച്ചു. പരമ്പരാഗത സ്വത്തായ 15 ഏക്കറിൽ കുറച്ച് ഭാഗത്ത് കോഴിഫാം പണിതു. ഇപ്പോൾ ഇവിടെ ഏഴായിരം കോഴികളുണ്ട്.
തുടർന്ന് ഇറച്ചി സംസ്കരണ യൂണിറ്റും ആരംഭിച്ചു. യന്ത്രസഹായത്തോടെ ബോൺലെസ്, ഡ്രംസ്റ്റിക്, ബ്രെസ്റ്റ് എന്നിങ്ങനെ പലതരത്തിൽ തിരിച്ച് പായ്ക്കറ്റുകളാക്കിയാണ് വിപണനം. ഇറച്ചിക്കോഴിയുടെ മാലിന്യം അസംസ്കൃത വസ്തുവാക്കാനായി അടുത്ത നീക്കം. അങ്ങനെയാണ് പന്നിഫാം തുടങ്ങുന്നത്. പന്നി ഫാമിലെ മാലിന്യം പച്ചക്കറി, പുല്ല്, തെങ്ങ് തുടങ്ങിയവയ്ക്ക് വളമാക്കുന്നു. തുടർന്ന് മീൻ, ആട്, പോത്ത്, തേനീച്ച എന്നിവ വളർത്താൻ തുടങ്ങി. പച്ചക്കറി കൃഷിയും ആരംഭിച്ചു. ഇപ്പോൾ മുട്ടക്കോഴികളേയും വളർത്തുന്നുണ്ട്. സ്വന്തം പാടത്ത് കുഴിച്ച കുളത്തിൽനിന്നാണ് കൃഷിക്ക് വെള്ളം എത്തിക്കുന്നത്.
7000 കോഴിയും 5000 മത്സ്യങ്ങളും 17 ആടും 10 പോത്തും മാത്തുക്കുട്ടിയുടെ ടി.ജെ.ടി. ഫാമിൽ ഉണ്ട്. 39 ലക്ഷം രൂപ കൃഷിക്കായി വായ്പ എടുത്തിട്ടുണ്ട്. എല്ലാ ചെലവുകളും കഴിഞ്ഞ്, ഉപേക്ഷിച്ച ശമ്പളത്തിന്റെ നാലിരട്ടിയോളം ആദായം പ്രതിമാസം ലഭിക്കുന്നുണ്ടെന്ന് മാത്തുക്കുട്ടി പറയുന്നു. അച്ഛൻ ടോമിയും അമ്മയും സഹോദരനും സഹോദര ഭാര്യയും അടക്കമുള്ളവർ ഫാമിൽ സഹായവുമായുണ്ട്. മരങ്ങാട്ടുപിള്ളി കൃഷി ഓഫീസർ റീനാ കുര്യനും സഹപ്രവർത്തകരും തുണയും പ്രോത്സാഹനവുമായി ഒപ്പമുണ്ടെന്നും മാത്തുക്കുട്ടി പറയുന്നു.
2011-ൽ മാർക്കറ്റിങ്ങിൽ എം.ബി.എ. ബിരുദം നേടി. കാമ്പസ് ഇന്റർവ്യൂവിലൂടെ ജാഗ്വാർ കമ്പനിയിലെ ജീവനക്കാരനായി. ഒന്നര വർഷത്തിനകം ബി.എം.ഡബ്ല്യു. കമ്പനിയിലേക്ക് ചേക്കേറി. ഇവിടെനിന്നു രാജിവെയ്ക്കുമ്പോൾ ഒന്നേകാൽ ലക്ഷം രൂപയായിരുന്നു പ്രതിമാസ ശമ്പളം.
കൃഷി ചെയ്യാൻ തീരുമാനിച്ചിറങ്ങിയ മാത്തുക്കുട്ടി ആദ്യം സ്വന്തം നാട്ടിലെ വിവിധ സ്ഥലങ്ങളിൽ കൃഷിരീതികൾ പഠിച്ചു. തുടർന്ന് സുഹൃത്തുക്കളുമായി പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ രണ്ട് മാസത്തോളം തങ്ങി കൃഷിരീതികൾ കണ്ടുപഠിച്ചു. ഇതോടെ കൃഷിയിൽ വിജയം നേടാനാകുമെന്ന് ഉറപ്പിച്ചു. നാട്ടിൽ തിരിച്ചുവന്ന് ഇറച്ചിക്കോഴി വളർത്തൽ ആരംഭിച്ചു. പരമ്പരാഗത സ്വത്തായ 15 ഏക്കറിൽ കുറച്ച് ഭാഗത്ത് കോഴിഫാം പണിതു. ഇപ്പോൾ ഇവിടെ ഏഴായിരം കോഴികളുണ്ട്.
തുടർന്ന് ഇറച്ചി സംസ്കരണ യൂണിറ്റും ആരംഭിച്ചു. യന്ത്രസഹായത്തോടെ ബോൺലെസ്, ഡ്രംസ്റ്റിക്, ബ്രെസ്റ്റ് എന്നിങ്ങനെ പലതരത്തിൽ തിരിച്ച് പായ്ക്കറ്റുകളാക്കിയാണ് വിപണനം. ഇറച്ചിക്കോഴിയുടെ മാലിന്യം അസംസ്കൃത വസ്തുവാക്കാനായി അടുത്ത നീക്കം. അങ്ങനെയാണ് പന്നിഫാം തുടങ്ങുന്നത്. പന്നി ഫാമിലെ മാലിന്യം പച്ചക്കറി, പുല്ല്, തെങ്ങ് തുടങ്ങിയവയ്ക്ക് വളമാക്കുന്നു. തുടർന്ന് മീൻ, ആട്, പോത്ത്, തേനീച്ച എന്നിവ വളർത്താൻ തുടങ്ങി. പച്ചക്കറി കൃഷിയും ആരംഭിച്ചു. ഇപ്പോൾ മുട്ടക്കോഴികളേയും വളർത്തുന്നുണ്ട്. സ്വന്തം പാടത്ത് കുഴിച്ച കുളത്തിൽനിന്നാണ് കൃഷിക്ക് വെള്ളം എത്തിക്കുന്നത്.
7000 കോഴിയും 5000 മത്സ്യങ്ങളും 17 ആടും 10 പോത്തും മാത്തുക്കുട്ടിയുടെ ടി.ജെ.ടി. ഫാമിൽ ഉണ്ട്. 39 ലക്ഷം രൂപ കൃഷിക്കായി വായ്പ എടുത്തിട്ടുണ്ട്. എല്ലാ ചെലവുകളും കഴിഞ്ഞ്, ഉപേക്ഷിച്ച ശമ്പളത്തിന്റെ നാലിരട്ടിയോളം ആദായം പ്രതിമാസം ലഭിക്കുന്നുണ്ടെന്ന് മാത്തുക്കുട്ടി പറയുന്നു. അച്ഛൻ ടോമിയും അമ്മയും സഹോദരനും സഹോദര ഭാര്യയും അടക്കമുള്ളവർ ഫാമിൽ സഹായവുമായുണ്ട്. മരങ്ങാട്ടുപിള്ളി കൃഷി ഓഫീസർ റീനാ കുര്യനും സഹപ്രവർത്തകരും തുണയും പ്രോത്സാഹനവുമായി ഒപ്പമുണ്ടെന്നും മാത്തുക്കുട്ടി പറയുന്നു.