അന്നമനട: കനത്ത മഴയിലും തുടർന്നുണ്ടായ വെള്ളപ്പൊക്കവും മൂലം കൃഷിനശിച്ച ശശിക്ക് കർഷകജ്യോതി പുരസ്കാരം സാന്ത്വനമായി. വെണ്ണൂർ വളപ്പിൽ വേലായുധന്റെ മകൻ ശശിക്കാണ് സംസ്ഥാന സർക്കാരിന്റെ മികച്ച കർഷകനുള്ള കർഷകജ്യോതി പുരസ്കാരം ലഭിച്ചത്. അമ്പതിനായിരം രൂപയാണ് പുരസ്കാരത്തുക. കാലവർഷം രൂക്ഷമായതോടെ ഇല്ലാതായത് ശശിയുടെ ഓണക്കാലവിപണിയിലെ പ്രതീക്ഷകളാണ്.
അടിക്കടിയുള്ള വെള്ളപ്പൊക്കത്തിലും കൃഷിനാശത്തിലും ദുരിതത്തിലായ ശശിയുടെ കുടുംബം എന്ത് ചെയ്യുമെന്നറിയാതെ പകച്ചുനിൽക്കുമ്പോഴാണ് ശശിയുടെ അദ്ധ്വാനത്തിന് സർക്കാർ അംഗീകാരം ലഭിക്കുന്നത്. വീടൊഴിച്ചുള്ള പന്ത്രണ്ട് സെന്റ് സ്ഥലത്തിനൊപ്പം പാട്ടത്തിനെടുത്ത മുപ്പതും പതിനാറും സെന്റുകളിലായി നട്ടുവളർത്തിയ പച്ചക്കറിയാണ് ഒന്നുപോലും അവശേഷിക്കാതെ വെള്ളം കയറി നശിച്ചത്. ഇതിനുപുറമേ മലവെള്ളപ്പാച്ചിൽ വീടിനകത്തേയ്ക്കും എത്തിയതോടെ നൂറോളം താറാവുകളും കോഴികൾ, കാടക്കോഴി, അലങ്കാരക്കോഴികൾ, വളർത്തുമുയലുകൾ എന്നിവയും ചത്തൊടുങ്ങി.
വീട്ടുമുറ്റത്ത് ടാങ്ക് കെട്ടി വളർത്തിയ മത്സ്യങ്ങളും വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടു. സാമ്പത്തികബാധ്യത ഒഴിവാക്കാൻ വീടിനകത്ത് തയ്യാറാക്കിയ കൂൺ കൃഷിമാത്രമാണ് നശിക്കാതുള്ളത്. ഏതാണ്ട് ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ട്. വെള്ളം കയറിയതോടെ ഇവർക്ക് ബന്ധുവീട്ടിലേക്ക് മാറേണ്ടിവന്നതാണ് വളർത്തുമൃഗങ്ങളും കൃഷിയും നഷ്ടപ്പെടാൻ കാരണം. പശുക്കളെ ബന്ധുവീട്ടിലേക്ക് മാറ്റിയെങ്കിലും മറ്റ് ജീവികളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനായില്ല.
ശശിയുടെ കാർഷികനേട്ടത്തിന് കരുത്തായി ഭാര്യ സന്ധ്യയും മക്കളായ ശ്രീലക്ഷ്മിയും ശ്രീഹരിയും ഒപ്പമുണ്ട്. കുടുംബത്തിന് പൂർണപിന്തുണയായി വാർഡംഗം യു.ഒ. ജോർജും കൃഷി ഓഫീസർ വി.വി. ജോബിയും വീട്ടിലെത്തി ശശിയെ അഭിനന്ദിച്ചു.
Content highlights: Agriculture, Organic farming
അടിക്കടിയുള്ള വെള്ളപ്പൊക്കത്തിലും കൃഷിനാശത്തിലും ദുരിതത്തിലായ ശശിയുടെ കുടുംബം എന്ത് ചെയ്യുമെന്നറിയാതെ പകച്ചുനിൽക്കുമ്പോഴാണ് ശശിയുടെ അദ്ധ്വാനത്തിന് സർക്കാർ അംഗീകാരം ലഭിക്കുന്നത്. വീടൊഴിച്ചുള്ള പന്ത്രണ്ട് സെന്റ് സ്ഥലത്തിനൊപ്പം പാട്ടത്തിനെടുത്ത മുപ്പതും പതിനാറും സെന്റുകളിലായി നട്ടുവളർത്തിയ പച്ചക്കറിയാണ് ഒന്നുപോലും അവശേഷിക്കാതെ വെള്ളം കയറി നശിച്ചത്. ഇതിനുപുറമേ മലവെള്ളപ്പാച്ചിൽ വീടിനകത്തേയ്ക്കും എത്തിയതോടെ നൂറോളം താറാവുകളും കോഴികൾ, കാടക്കോഴി, അലങ്കാരക്കോഴികൾ, വളർത്തുമുയലുകൾ എന്നിവയും ചത്തൊടുങ്ങി.
വീട്ടുമുറ്റത്ത് ടാങ്ക് കെട്ടി വളർത്തിയ മത്സ്യങ്ങളും വെള്ളപ്പൊക്കത്തിൽ നഷ്ടപ്പെട്ടു. സാമ്പത്തികബാധ്യത ഒഴിവാക്കാൻ വീടിനകത്ത് തയ്യാറാക്കിയ കൂൺ കൃഷിമാത്രമാണ് നശിക്കാതുള്ളത്. ഏതാണ്ട് ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ട്. വെള്ളം കയറിയതോടെ ഇവർക്ക് ബന്ധുവീട്ടിലേക്ക് മാറേണ്ടിവന്നതാണ് വളർത്തുമൃഗങ്ങളും കൃഷിയും നഷ്ടപ്പെടാൻ കാരണം. പശുക്കളെ ബന്ധുവീട്ടിലേക്ക് മാറ്റിയെങ്കിലും മറ്റ് ജീവികളെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനായില്ല.
ശശിയുടെ കാർഷികനേട്ടത്തിന് കരുത്തായി ഭാര്യ സന്ധ്യയും മക്കളായ ശ്രീലക്ഷ്മിയും ശ്രീഹരിയും ഒപ്പമുണ്ട്. കുടുംബത്തിന് പൂർണപിന്തുണയായി വാർഡംഗം യു.ഒ. ജോർജും കൃഷി ഓഫീസർ വി.വി. ജോബിയും വീട്ടിലെത്തി ശശിയെ അഭിനന്ദിച്ചു.
Content highlights: Agriculture, Organic farming