അലങ്കാര രൂപകൽപനയിൽ വിസ്മയം തീർക്കുകയാണ് തൃശൂർ ജില്ലയിലെ വടമ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുരുന്നോല കൂട്ടം. തെങ്ങിൻ ഓല, കുരുത്തോല, വാഴപ്പിണ്ടി, കവുങ്ങിൻപൂവ്, മാവില, ഈറ്റ, മുള എന്നിവ ഉപയോഗിച്ചുള്ള അലങ്കാര രൂപകൽപനയാണ് ഇവിടെ നടക്കുന്നത്. സംസ്കാരിക പരിപാടികൾ, കല്യാണങ്ങൾ, പൊതു പരിപാടികൾ, എക്സിബിഷനുകൾ എന്നിവയിലെല്ലാം കുരുന്നോല കൂട്ടത്തിന്റെ സർഗ്ഗാത്മക പ്രകാശനങ്ങൾ ഇന്ന് കാണാം. ഹരിത നിയമാവലി ഉള്ളതിനാൽ സർക്കാർ ചടങ്ങുകളിലേക്കും ഇന്ന് ഇവർ സജീവമാണ്.
മകര കൊയ്ത്ത് കഴിഞ്ഞാൽ തൃശൂർ ജില്ലയിലെ മാളയ്ക്കടുത്തുള്ള ആലമറ്റം,കുണ്ടൂർ, മുത്തുകുളങ്ങര, ചെറിയ തോട്ടം, കുറ്റിയാല് എന്നീ ക്ഷേത്ര മുറ്റങ്ങളിലേക്ക് പാട്ടും ആട്ടവുമായി പുലയ - പറയ സമുദായക്കാർ കൊയ്ത നെല്ലരിയുമായി പോകും. കൃഷിഭൂമി നശിച്ചെങ്കിലും ഇത് ആചാരമായി ഇന്നും തുടരുന്നു. ഈ സംസ്കാരീക പാരമ്പര്യത്തിന്റെ ഊർജ്ജം ഉൾക്കൊണ്ടാണ് കരിന്തല കൂട്ടം,, എന്ന നാട്ടുപാട്ടുകൂട്ടം ജന്മം കൊണ്ടത്. കരിന്തല കൂട്ടത്തിന്റെ തുടർച്ചയാണ് കുരുന്നോല കൂട്ടം.
25 വർഷത്തോളമായി പാട്ടുകൂട്ടമായി നിലനിന്നിരുന്ന കരിന്തല കൂട്ടം ഇപ്പോൾ കുരുത്തോല കൈവേലകളും ചെയ്യുന്നു.വാച്ച്, തത്ത, കണ്ണട, പീപ്പി, പമ്പരം, ഓല പന്ത് പുട്ട് പന്ത്, മയിൽ ,നക്ഷത്രം ,തത്ത കുട്, അരങ്ങുകൾ, തോരണങ്ങൾ , ബൊക്കകൾ , ഉദ്ഘാടന വിളക്ക്, അയ്യപ്പൻവിളക്ക്, അമ്പലം, കല്യാണങ്ങൾ, മണ്ഡപം ,ചായാ ചിത്രങ്ങൾ, വട്ടി തൊപ്പി, കുട്ടകൾ പായകൾ, പൂതൊട്ടികൾ, തെയ്യം പടയണി ,കാളകളി കുതിരക്കളി തുടങ്ങി എല്ലാവിധ അലങ്കാര വസ്തുക്കളും ഇവർ ഉണ്ടാക്കുന്നു.
മലേഷ്യ, ബഹറിൻ, ഒമാൻ, ഡൽഹി, മുബൈ, ചെന്നൈ, ബാങ്കഗ്ലൂർ കൊയമ്പത്തൂർ. പൂന്നെ, കൽക്കട്ട എന്നീ ജില്ലകളിലും ഇവർ പാട്ടും കരവിരുതും അവതരിപ്പിച്ചിട്ടുണ്ട്. കുട്ടപ്പൻ വടമ , സുബ്രമണ്യൻ പുത്തൻചിറ, പ്രദീപ് എം.വി, അർജുനൻ അങ്കമാലി, ബിനീഷ് കൊടകര, സനൽ പി.മാധവൻ, രജ്ജിത്ത് എം.എസ്, ഷിജിത്ത് എം.എസ്., സുഭാഷ് എം.വി, രമ്യത്ത്. എ ആർ, വിഷ്ണു എന്നിവരാണ് കുരുന്നോലക്കൂട്ടത്തിന്റെ ശില്പികൾ.
മകര കൊയ്ത്ത് കഴിഞ്ഞാൽ തൃശൂർ ജില്ലയിലെ മാളയ്ക്കടുത്തുള്ള ആലമറ്റം,കുണ്ടൂർ, മുത്തുകുളങ്ങര, ചെറിയ തോട്ടം, കുറ്റിയാല് എന്നീ ക്ഷേത്ര മുറ്റങ്ങളിലേക്ക് പാട്ടും ആട്ടവുമായി പുലയ - പറയ സമുദായക്കാർ കൊയ്ത നെല്ലരിയുമായി പോകും. കൃഷിഭൂമി നശിച്ചെങ്കിലും ഇത് ആചാരമായി ഇന്നും തുടരുന്നു. ഈ സംസ്കാരീക പാരമ്പര്യത്തിന്റെ ഊർജ്ജം ഉൾക്കൊണ്ടാണ് കരിന്തല കൂട്ടം,, എന്ന നാട്ടുപാട്ടുകൂട്ടം ജന്മം കൊണ്ടത്. കരിന്തല കൂട്ടത്തിന്റെ തുടർച്ചയാണ് കുരുന്നോല കൂട്ടം.
25 വർഷത്തോളമായി പാട്ടുകൂട്ടമായി നിലനിന്നിരുന്ന കരിന്തല കൂട്ടം ഇപ്പോൾ കുരുത്തോല കൈവേലകളും ചെയ്യുന്നു.വാച്ച്, തത്ത, കണ്ണട, പീപ്പി, പമ്പരം, ഓല പന്ത് പുട്ട് പന്ത്, മയിൽ ,നക്ഷത്രം ,തത്ത കുട്, അരങ്ങുകൾ, തോരണങ്ങൾ , ബൊക്കകൾ , ഉദ്ഘാടന വിളക്ക്, അയ്യപ്പൻവിളക്ക്, അമ്പലം, കല്യാണങ്ങൾ, മണ്ഡപം ,ചായാ ചിത്രങ്ങൾ, വട്ടി തൊപ്പി, കുട്ടകൾ പായകൾ, പൂതൊട്ടികൾ, തെയ്യം പടയണി ,കാളകളി കുതിരക്കളി തുടങ്ങി എല്ലാവിധ അലങ്കാര വസ്തുക്കളും ഇവർ ഉണ്ടാക്കുന്നു.
മലേഷ്യ, ബഹറിൻ, ഒമാൻ, ഡൽഹി, മുബൈ, ചെന്നൈ, ബാങ്കഗ്ലൂർ കൊയമ്പത്തൂർ. പൂന്നെ, കൽക്കട്ട എന്നീ ജില്ലകളിലും ഇവർ പാട്ടും കരവിരുതും അവതരിപ്പിച്ചിട്ടുണ്ട്. കുട്ടപ്പൻ വടമ , സുബ്രമണ്യൻ പുത്തൻചിറ, പ്രദീപ് എം.വി, അർജുനൻ അങ്കമാലി, ബിനീഷ് കൊടകര, സനൽ പി.മാധവൻ, രജ്ജിത്ത് എം.എസ്, ഷിജിത്ത് എം.എസ്., സുഭാഷ് എം.വി, രമ്യത്ത്. എ ആർ, വിഷ്ണു എന്നിവരാണ് കുരുന്നോലക്കൂട്ടത്തിന്റെ ശില്പികൾ.