ആലപ്പുഴ: സമ്മിശ്ര കൃഷിയിൽ നൂതനാശയങ്ങൾ രൂപപ്പെടുത്തി അവ സ്വന്തം പ്രയത്നത്തിലൂടെ കൃഷിയിടത്തിലേക്കെത്തിക്കുന്ന വി.എസ്.മൂസയുടെ (67) കഴിവുകൾക്ക് അംഗീകാരം.
കൈയിൽ തൂമ്പയും മമ്മട്ടിയുമേന്തി പരമ്പരാഗത കൃഷിരീതികൾക്കൊപ്പം മൂസ കാട്ടിത്തരുന്നത് കൃഷിയിലൂടെ ജീവസന്ധാരണത്തിനുള്ള കരുത്താർന്ന വഴികളും ശാസ്ത്രീയമായ കൃഷിരീതികളുമാണ്.
സംസ്ഥാന സർക്കാരിന്റെ കർഷകോത്തമ അവാർഡിന്റെ മൂന്നാം സ്ഥാനമാണ് ചേർത്തല താലൂക്കിലെ പാണാവള്ളി പഞ്ചായത്ത് 15-ാം വാർഡിൽ മൂൺവില്ലയിൽ വി.എസ്.മൂസയെത്തേടി എത്തിയത്. സമ്മിശ്രകൃഷിയിൽ വിജയംവരിച്ച ഈ കർഷകൻ 70 തെങ്ങുകൾ, 50 കവുങ്ങുകൾ, 50 സെന്റ് സ്ഥലത്ത് വാഴ, ചേന, ചേമ്പ് എന്നിവയും കൃഷി ചെയ്യുന്നു. ഇഞ്ചി, മഞ്ഞൾ, പച്ചക്കറി കൃഷി എന്നിവയും ഉണ്ട്.
രണ്ട് മഴമറയുള്ളത് സ്വയം നിർമിച്ചതാണ്. 40 ആടുകളും അഞ്ച് പശുക്കളും കോഴി, താറാവ്, തേനീച്ച, മുയൽ എന്നിവയുമുണ്ട്.
അഞ്ച് ഗിനിക്കോഴികളും ഏഴ് കരിങ്കോഴികളെയും വളർത്തുന്നുണ്ട്. ഇവയ്ക്കെല്ലാം ശാസ്ത്രീയരീതിയിലുള്ള കൂടുകളും ഒരുക്കിയിട്ടുണ്ട്. രണ്ട് കുളങ്ങളിലായി മീൻ വളർത്തുന്നു.
ഒരു കുളത്തിൽ ഗിഫ്റ്റ് തിലോപ്പിയും മറ്റൊന്നിൽ റെഡ് ബെല്ലിയും (നട്ടർ) ആണ് വളർത്തുന്നത്. അക്വോപോണിക്ക് രീതിയാണ് ഉപയോഗിക്കുന്നത്. മീൻ വിസർജ്യം വളമാക്കി നേരിട്ട് പച്ചക്കറി കൃഷിക്ക് ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
സ്വന്തമായി ഫലവൃക്ഷതൈകളുടെ നഴ്സറിയും ഉണ്ട്. പാലേക്കർ കൃഷിരീതികളും ഉപയോഗിക്കുന്നുണ്ട്. കൃഷിയിടത്തിലെ ഡ്രിപ്പ് ഇറിഗേഷൻ സ്വയം ചെയ്തതതാണ്. ഉണക്കച്ചാണകം, ആട്ടിൻ കാഷ്ടം, കോഴിക്കാഷ്ടം, മറ്റ് ജൈവവളങ്ങൾ തുടങ്ങിയവയാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ഇപ്പോൾ ഒരു ഹൈടെക് ആട്ടിൻ കൂടിന്റെ രൂപകല്പനയിലാണ് ഈ കൃഷിക്കാരൻ.
വളർത്തുപക്ഷിമൃഗാദികളെ സംഗീതം കേൾപ്പിച്ച് സന്തോഷിപ്പിക്കുന്നരീതിയും ഇദ്ദേഹം നടപ്പാക്കിയിട്ടുണ്ട്. പാണാവള്ളി കൃഷി ഓഫീസർ സിന്ധു, പാണാവള്ളി വെറ്ററിനറി ഡോക്ടർ മനു ജയൻ എന്നിവരുടെ സഹായസഹകരണം ലഭിക്കുന്നുണ്ടെന്ന് വി.എസ്.മൂസ പറഞ്ഞു. മൈമൂന ബീവിയാണ് ഭാര്യ. മകൻ: മുജീബ്
Content highlights: Agriculture, Organic farming, State agricultural awards
കൈയിൽ തൂമ്പയും മമ്മട്ടിയുമേന്തി പരമ്പരാഗത കൃഷിരീതികൾക്കൊപ്പം മൂസ കാട്ടിത്തരുന്നത് കൃഷിയിലൂടെ ജീവസന്ധാരണത്തിനുള്ള കരുത്താർന്ന വഴികളും ശാസ്ത്രീയമായ കൃഷിരീതികളുമാണ്.
സംസ്ഥാന സർക്കാരിന്റെ കർഷകോത്തമ അവാർഡിന്റെ മൂന്നാം സ്ഥാനമാണ് ചേർത്തല താലൂക്കിലെ പാണാവള്ളി പഞ്ചായത്ത് 15-ാം വാർഡിൽ മൂൺവില്ലയിൽ വി.എസ്.മൂസയെത്തേടി എത്തിയത്. സമ്മിശ്രകൃഷിയിൽ വിജയംവരിച്ച ഈ കർഷകൻ 70 തെങ്ങുകൾ, 50 കവുങ്ങുകൾ, 50 സെന്റ് സ്ഥലത്ത് വാഴ, ചേന, ചേമ്പ് എന്നിവയും കൃഷി ചെയ്യുന്നു. ഇഞ്ചി, മഞ്ഞൾ, പച്ചക്കറി കൃഷി എന്നിവയും ഉണ്ട്.
രണ്ട് മഴമറയുള്ളത് സ്വയം നിർമിച്ചതാണ്. 40 ആടുകളും അഞ്ച് പശുക്കളും കോഴി, താറാവ്, തേനീച്ച, മുയൽ എന്നിവയുമുണ്ട്.
അഞ്ച് ഗിനിക്കോഴികളും ഏഴ് കരിങ്കോഴികളെയും വളർത്തുന്നുണ്ട്. ഇവയ്ക്കെല്ലാം ശാസ്ത്രീയരീതിയിലുള്ള കൂടുകളും ഒരുക്കിയിട്ടുണ്ട്. രണ്ട് കുളങ്ങളിലായി മീൻ വളർത്തുന്നു.
ഒരു കുളത്തിൽ ഗിഫ്റ്റ് തിലോപ്പിയും മറ്റൊന്നിൽ റെഡ് ബെല്ലിയും (നട്ടർ) ആണ് വളർത്തുന്നത്. അക്വോപോണിക്ക് രീതിയാണ് ഉപയോഗിക്കുന്നത്. മീൻ വിസർജ്യം വളമാക്കി നേരിട്ട് പച്ചക്കറി കൃഷിക്ക് ഉപയോഗിക്കുകയാണ് ചെയ്യുന്നത്.
സ്വന്തമായി ഫലവൃക്ഷതൈകളുടെ നഴ്സറിയും ഉണ്ട്. പാലേക്കർ കൃഷിരീതികളും ഉപയോഗിക്കുന്നുണ്ട്. കൃഷിയിടത്തിലെ ഡ്രിപ്പ് ഇറിഗേഷൻ സ്വയം ചെയ്തതതാണ്. ഉണക്കച്ചാണകം, ആട്ടിൻ കാഷ്ടം, കോഴിക്കാഷ്ടം, മറ്റ് ജൈവവളങ്ങൾ തുടങ്ങിയവയാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ഇപ്പോൾ ഒരു ഹൈടെക് ആട്ടിൻ കൂടിന്റെ രൂപകല്പനയിലാണ് ഈ കൃഷിക്കാരൻ.
വളർത്തുപക്ഷിമൃഗാദികളെ സംഗീതം കേൾപ്പിച്ച് സന്തോഷിപ്പിക്കുന്നരീതിയും ഇദ്ദേഹം നടപ്പാക്കിയിട്ടുണ്ട്. പാണാവള്ളി കൃഷി ഓഫീസർ സിന്ധു, പാണാവള്ളി വെറ്ററിനറി ഡോക്ടർ മനു ജയൻ എന്നിവരുടെ സഹായസഹകരണം ലഭിക്കുന്നുണ്ടെന്ന് വി.എസ്.മൂസ പറഞ്ഞു. മൈമൂന ബീവിയാണ് ഭാര്യ. മകൻ: മുജീബ്
Content highlights: Agriculture, Organic farming, State agricultural awards