ജീവിതം തന്നെ ജൈവകൃഷിക്കായി സമർപ്പിച്ചിരിക്കുകയാണ് കോട്ടയം പൈകയിലെജോർജ്. നാടൻ വിത്തിനങ്ങളുടെ സംരക്ഷകനായ ഇദ്ദേഹത്തിന്റെ കാർഷിക ജീവിതം കർഷകർക്കു തന്നെ മാതൃകയാണ്. പച്ചിലയും, ചാണകവും, വെണ്ണീറുമൊക്കെ വളമായി നൽകി ഇദ്ദേഹം തോട്ടത്തിൽ നിന്നു വിളയിക്കുന്ന പച്ചക്കറിയിനങ്ങളേറെയാണ്. പയർ, പാവൽ, കോവൽ, വെണ്ട, ചേന, ചേമ്പ്, മുളകിനങ്ങൾ, വാഴ....ഇങ്ങനെ നീണ്ട നിര തന്നെയുണ്ട്. വർഷം മുഴുവൻ ജോർജിന്റെ കൃഷിയിടം സജീവമാണ്.
മഴക്കാലത്ത് വെണ്ട, മുള്ളൻ വെളളരി എന്നിവ കൃഷി ചെയ്യുമ്പോൾ പാവൽ, പയർ, കാച്ചിൽ, ചേന തുടങ്ങിയവയുടെ നടീൽ വേനൽക്കാലത്താരംഭിക്കുന്നു. കിളച്ചൊരുക്കിയ മണ്ണിൽ കുമ്മായം ചേർത്ത് പരുവപ്പെടുത്തി തടമെടുത്ത് ചാണകവും, വേപ്പിൻ പിണ്ണാക്കുമൊക്കെ ആവശ്യത്തിന് ഇട്ട് നേരത്തേ കൂടകളിൽ വളർത്തി വച്ചിരിക്കുന്ന പച്ചക്കറിതൈകൾ നടുന്നു. വളർന്നു വരുന്നതു മുതൽ നിരന്തരമായി നിരീക്ഷിച്ച് കീടങ്ങളെ ജൈവ മാർഗ്ഗങ്ങളിലൂടെ നിയന്ത്രിക്കുന്നു.
പയറിനും പാവലിനുമൊക്കെ ചെരിഞ്ഞ പന്തലാണ് പടരാൻ നിർമ്മിച്ചു നൽകുക. ഇത്തരം പന്തലുകളിൽ വിളവു കൂടുമെന്നാണ് ജോർജിന്റെ പക്ഷം. വെള്ളിച്ചകളെ കുടുക്കാൻ മഞ്ഞക്കെണി പച്ചക്കറി തോട്ടത്തിൽ പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വീടിനോടു ചേർന്നുള്ള പന്തലുകളിൽ പയറും, വാളരിയും ചുരങ്ങയുമൊക്കെ സമൃദ്ധമായി വിളയുന്ന കാഴ്ച്ച മനോഹരം തന്നെ. പാരമ്പര്യമായി കൈമാറിയ അറിവുകളാണ് ജോർജിനെ ജൈവ കൃഷി രംഗത്തെത്തിച്ചത്.
കൃഷിയിടത്തിൽ പല തനതു രീതികളും ഇദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്. കപ്പ കൃഷിക്ക് ശല്യമായ എലികളെ തുരത്താൻ നാടൻ വിദ്യയും, കാട്ടിലകൾ ചേർത്ത് പുതയിടുന്ന രീതിയും ഇവിടെ കാണാം. കാൽ നൂറ്റാണ്ടായി കാർഷിക രംഗത്തുള്ള ഇദ്ദേഹത്തിൽ നിന്ന് ജൈവകൃഷി പഠിക്കാനും, വിത്തുകൾ വാങ്ങാനുംധാരാളം പേർ നിരന്തരമെത്തുന്നു.
വിളവെടുക്കുന്ന പച്ചക്കറികൾ കാർഷിക കൂട്ടായ്മകളുടെ ചന്തകൾ വഴി വിപണനം ചെയ്യുന്നു. ജൈവ കൃഷിക്ക് സഹായിയായി നാടൻ പശുക്കളും ഇദ്ദേഹത്തിത്തിനുണ്ട്. പച്ചക്കറികൾക്കും വിത്തുകൾക്കും ആവശ്യക്കാരേറിയതോടെ തൊടിയിൽ കൃഷി ചെയ്തു വന്ന ഒരേക്കർ സ്ഥലത്തിനു കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷികൾ വിപുലമാക്കിയിരിക്കുകയാണിപ്പോൾ. ജോർജിന്റെ ജൈവ നേട്ടങ്ങൾക്ക് ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഫോൺ: 8547045041
മഴക്കാലത്ത് വെണ്ട, മുള്ളൻ വെളളരി എന്നിവ കൃഷി ചെയ്യുമ്പോൾ പാവൽ, പയർ, കാച്ചിൽ, ചേന തുടങ്ങിയവയുടെ നടീൽ വേനൽക്കാലത്താരംഭിക്കുന്നു. കിളച്ചൊരുക്കിയ മണ്ണിൽ കുമ്മായം ചേർത്ത് പരുവപ്പെടുത്തി തടമെടുത്ത് ചാണകവും, വേപ്പിൻ പിണ്ണാക്കുമൊക്കെ ആവശ്യത്തിന് ഇട്ട് നേരത്തേ കൂടകളിൽ വളർത്തി വച്ചിരിക്കുന്ന പച്ചക്കറിതൈകൾ നടുന്നു. വളർന്നു വരുന്നതു മുതൽ നിരന്തരമായി നിരീക്ഷിച്ച് കീടങ്ങളെ ജൈവ മാർഗ്ഗങ്ങളിലൂടെ നിയന്ത്രിക്കുന്നു.
പയറിനും പാവലിനുമൊക്കെ ചെരിഞ്ഞ പന്തലാണ് പടരാൻ നിർമ്മിച്ചു നൽകുക. ഇത്തരം പന്തലുകളിൽ വിളവു കൂടുമെന്നാണ് ജോർജിന്റെ പക്ഷം. വെള്ളിച്ചകളെ കുടുക്കാൻ മഞ്ഞക്കെണി പച്ചക്കറി തോട്ടത്തിൽ പല സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ വീടിനോടു ചേർന്നുള്ള പന്തലുകളിൽ പയറും, വാളരിയും ചുരങ്ങയുമൊക്കെ സമൃദ്ധമായി വിളയുന്ന കാഴ്ച്ച മനോഹരം തന്നെ. പാരമ്പര്യമായി കൈമാറിയ അറിവുകളാണ് ജോർജിനെ ജൈവ കൃഷി രംഗത്തെത്തിച്ചത്.
കൃഷിയിടത്തിൽ പല തനതു രീതികളും ഇദ്ദേഹം നടപ്പിലാക്കിയിട്ടുണ്ട്. കപ്പ കൃഷിക്ക് ശല്യമായ എലികളെ തുരത്താൻ നാടൻ വിദ്യയും, കാട്ടിലകൾ ചേർത്ത് പുതയിടുന്ന രീതിയും ഇവിടെ കാണാം. കാൽ നൂറ്റാണ്ടായി കാർഷിക രംഗത്തുള്ള ഇദ്ദേഹത്തിൽ നിന്ന് ജൈവകൃഷി പഠിക്കാനും, വിത്തുകൾ വാങ്ങാനുംധാരാളം പേർ നിരന്തരമെത്തുന്നു.
വിളവെടുക്കുന്ന പച്ചക്കറികൾ കാർഷിക കൂട്ടായ്മകളുടെ ചന്തകൾ വഴി വിപണനം ചെയ്യുന്നു. ജൈവ കൃഷിക്ക് സഹായിയായി നാടൻ പശുക്കളും ഇദ്ദേഹത്തിത്തിനുണ്ട്. പച്ചക്കറികൾക്കും വിത്തുകൾക്കും ആവശ്യക്കാരേറിയതോടെ തൊടിയിൽ കൃഷി ചെയ്തു വന്ന ഒരേക്കർ സ്ഥലത്തിനു കൂടുതൽ സ്ഥലം പാട്ടത്തിനെടുത്ത് കൃഷികൾ വിപുലമാക്കിയിരിക്കുകയാണിപ്പോൾ. ജോർജിന്റെ ജൈവ നേട്ടങ്ങൾക്ക് ഒട്ടേറെ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഫോൺ: 8547045041