തുമ്പൂർമുഴിയിൽ ഇന്ന് രാവിലെയുണ്ടായ ഉരുൾപൊട്ടലിൽ കന്നുകാലി പ്രജനന കേന്ദ്രത്തിൽ വിലമതിക്കാനാകാത്ത നാശനഷ്ടങ്ങൾ.15 വർഷങ്ങളായി ഐ.സി.എ.ആർ പ്രോജെനി ടെസ്റ്റിങ്ങ് സ്കീമിൽ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്ന ഏറ്റവും അവസാനത്തെ തലമുറയാണ് നഷ്ടമായത്.
ചാലക്കുടിയിൽ നിന്ന് ആതിരപ്പിള്ളി പോകുന്ന വഴിയിൽ 13 കി.മീ അകലെയാണ് കന്നുകാലി പ്രജനന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 63 ഏക്കർ സ്ഥലത്തുള്ള ഫാം കേരളത്തിലെ വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്നു. ഫാമിന്റെ പ്രധാന കവാടവും 60 വർഷങ്ങളായി ഉദ്യോഗസ്ഥർ ജോലി ചെയ്തിരുന്ന ഓഫീസ് കെട്ടിടവുമാണ് പൂർണമായും തകർന്നത്.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പൈതൃക ജനുസായ വെച്ചൂർ പശുവിനെ സംരക്ഷിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫാമാണ് ഇത്. പ്രധാനപ്പെട്ട ജൈവവൈവിധ്യ മേഖലയാണ് ഉരുൾപൊട്ടലിൽ നശിച്ചത്. വർഷങ്ങളുടെ ഗവേഷണത്തിലൂടെ കേരളത്തിലെ തനതു കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ രീതിയിൽ വികസിപ്പിച്ചെടുത്ത ഫ്രീസ് വാൾ ഇനത്തിൽപ്പെട്ട പശുക്കിടാങ്ങളാണ് നഷ്ടമായത്. വർഷങ്ങളായി നടത്തിയ ഗവേഷണ ഫലങ്ങളാണ് ഉരുൾപൊട്ടലിൽ നശിച്ചുപോയത്.- കന്നുകാലി പ്രജനന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.സീന പറയുന്നു.
കന്നുകാലി പ്രജനന കേന്ദ്രത്തിലെ ഓഫീസ് ബിൽഡിങ്ങ്, കന്നുകാലികളെ പാർപ്പിച്ചിരുന്ന 6 ഷെഡുകൾ, 18 വെച്ചൂർ പശുക്കൾ, പതിനെട്ടിൽക്കൂടുതൽ ഫ്രീസ്വാൾ പശുക്കൾ, ലക്ഷക്കണക്കിന് രൂപ വിലയുള്ള മരുന്നുകൾ, രണ്ട് ട്രാക്റ്ററുകൾ, ട്രാക്റ്ററുകൾ നിർത്തിയിട്ടിരിക്കുന്ന ഷെഡ്, ടില്ലറുകൾ, 9 ലക്ഷം രൂപ വിലയുള്ള ടി.എം.ആർ വാഗൺ, കമ്പ്യൂട്ടറുകൾ, ഓഫീസ് റെക്കോർഡുകൾ, ശലഭോദ്യാനം, മലബാറി ആടുകൾ, കോഴികളുടെ വ്യത്യസ്ത ബ്രീഡുകൾ എന്നിവയെല്ലാം ഉരുൾപൊട്ടലിൽ നശിച്ചു.
ഫാമിനു സമീപത്തുള്ള റോഡുകൾ മുഴുവനായി വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. പരിസ്ഥിതിക്ക് തന്നെ വലിയ നഷ്ടമാണ് ഉരുൾപൊട്ടലിൽ ഉണ്ടായത്. എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത നാശനഷ്ടങ്ങൾക്കു മുമ്പിൽ പകച്ചു നിൽക്കുകയാണ് കന്നുകാലി പ്രജനന കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻമാർ.
((റിപ്പോർട്ട്: നിത.എസ്.വി)
Content highlights: Animal husbandry, Agriculture, Vechur cows, Frieswall cows
ചാലക്കുടിയിൽ നിന്ന് ആതിരപ്പിള്ളി പോകുന്ന വഴിയിൽ 13 കി.മീ അകലെയാണ് കന്നുകാലി പ്രജനന കേന്ദ്രം സ്ഥിതി ചെയ്യുന്നത്. 63 ഏക്കർ സ്ഥലത്തുള്ള ഫാം കേരളത്തിലെ വെച്ചൂർ പശുക്കളുടെ സംരക്ഷണത്തിൽ പ്രധാന പങ്കുവഹിക്കുന്നു. ഫാമിന്റെ പ്രധാന കവാടവും 60 വർഷങ്ങളായി ഉദ്യോഗസ്ഥർ ജോലി ചെയ്തിരുന്ന ഓഫീസ് കെട്ടിടവുമാണ് പൂർണമായും തകർന്നത്.
വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പൈതൃക ജനുസായ വെച്ചൂർ പശുവിനെ സംരക്ഷിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഫാമാണ് ഇത്. പ്രധാനപ്പെട്ട ജൈവവൈവിധ്യ മേഖലയാണ് ഉരുൾപൊട്ടലിൽ നശിച്ചത്. വർഷങ്ങളുടെ ഗവേഷണത്തിലൂടെ കേരളത്തിലെ തനതു കാലാവസ്ഥയ്ക്കും ഭൂപ്രകൃതിക്കും അനുയോജ്യമായ രീതിയിൽ വികസിപ്പിച്ചെടുത്ത ഫ്രീസ് വാൾ ഇനത്തിൽപ്പെട്ട പശുക്കിടാങ്ങളാണ് നഷ്ടമായത്. വർഷങ്ങളായി നടത്തിയ ഗവേഷണ ഫലങ്ങളാണ് ഉരുൾപൊട്ടലിൽ നശിച്ചുപോയത്.- കന്നുകാലി പ്രജനന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.സീന പറയുന്നു.
കന്നുകാലി പ്രജനന കേന്ദ്രത്തിലെ ഓഫീസ് ബിൽഡിങ്ങ്, കന്നുകാലികളെ പാർപ്പിച്ചിരുന്ന 6 ഷെഡുകൾ, 18 വെച്ചൂർ പശുക്കൾ, പതിനെട്ടിൽക്കൂടുതൽ ഫ്രീസ്വാൾ പശുക്കൾ, ലക്ഷക്കണക്കിന് രൂപ വിലയുള്ള മരുന്നുകൾ, രണ്ട് ട്രാക്റ്ററുകൾ, ട്രാക്റ്ററുകൾ നിർത്തിയിട്ടിരിക്കുന്ന ഷെഡ്, ടില്ലറുകൾ, 9 ലക്ഷം രൂപ വിലയുള്ള ടി.എം.ആർ വാഗൺ, കമ്പ്യൂട്ടറുകൾ, ഓഫീസ് റെക്കോർഡുകൾ, ശലഭോദ്യാനം, മലബാറി ആടുകൾ, കോഴികളുടെ വ്യത്യസ്ത ബ്രീഡുകൾ എന്നിവയെല്ലാം ഉരുൾപൊട്ടലിൽ നശിച്ചു.
ഫാമിനു സമീപത്തുള്ള റോഡുകൾ മുഴുവനായി വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. പരിസ്ഥിതിക്ക് തന്നെ വലിയ നഷ്ടമാണ് ഉരുൾപൊട്ടലിൽ ഉണ്ടായത്. എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത നാശനഷ്ടങ്ങൾക്കു മുമ്പിൽ പകച്ചു നിൽക്കുകയാണ് കന്നുകാലി പ്രജനന കേന്ദ്രത്തിലെ ഉദ്യോഗസ്ഥൻമാർ.
((റിപ്പോർട്ട്: നിത.എസ്.വി)
Content highlights: Animal husbandry, Agriculture, Vechur cows, Frieswall cows