Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

കേരളവര്‍മ്മയ്ക്ക് നഷ്ടമായത് ആറ്റുതീരത്തെ സമൃദ്ധമായ കൃഷികേരളവര്‍മ്മയ്ക്ക് നഷ്ടമായത് ആറ്റുതീരത്തെ സമൃദ്ധമായ കൃഷി

$
0
0
പന്തളം: കെ.എസ്.ആർ.ടി.സി.യിലെ ഉദ്യോഗത്തേക്കാൾ കൃഷിയെ സ്നേഹിച്ച കേരളവർമ്മയ്ക്ക് നഷ്ടമായത് ആറ്റുതീരത്തെ സമ്മിശ്രകൃഷി. അച്ചൻകോവിലാർ കരകവിഞ്ഞ് ഒഴുകിയപ്പോൾ മങ്ങാരം തൂവേലിൽ എൻ.ആർ.കേരളവർമ്മ പാട്ടത്തിനെടുത്ത് കൃഷിചെയ്ത ആലപ്പുഴഞ്ഞി പുരയിടത്തിൽ അരയറ്റം വെള്ളം. കായലുപോലെ പരന്നുകിടക്കുന്ന വെള്ളത്തിലേക്ക് കരയിൽ നിന്ന് വിഷമത്തോടെ നോക്കാൻ മാത്രമേ കഴിഞ്ഞുള്ളു.

രണ്ടേക്കറോളം സ്ഥലത്തായി വ്യാപിച്ചുകിടക്കുന്ന പറമ്പിൽ ഇല്ലാത്ത വിളകളില്ല. പച്ചമുളകുമുതൽ മുപ്പതു കിലോയിലധികം തൂക്കംവരുന്ന പാളയൻകോടൻ വാഴക്കുലവരെ ഇവിടെയുണ്ട്. വാഴകൾ പല തരമാണ്. സങ്കരയിനം, നാടൻ, ഏത്തൻ, കദളി, ചെങ്കദളി അങ്ങനെ എല്ലാ ഇനങ്ങളും. ഇഞ്ചി, കൊച്ചുചേമ്പ്, ചീമച്ചേമ്പ്, കാച്ചിൽ, കപ്പ, കിഴങ്ങ് തുടങ്ങി എല്ലാവിളകളും വെള്ളത്തിൽ മുങ്ങിപ്പോയി.

കെ.എസ്.ആർ.ടി.സി. കൊട്ടാരക്കര ഡിപ്പോയിൽ എ.ടി.ഒയായിരുന്ന കേരളവർമ്മ ജോലിയിൽ ഇരിക്കുമ്പോൾത്തന്നെ നല്ല കർഷകനെന്ന കൃഷിവകുപ്പിന്റെ ബഹുമതി നേടിയിരുന്നു. വിരമിച്ചശേഷം പൂർണസമയം കൃഷിക്കാരനായി. കാർഷികമേളകളിൽ വർമ്മയുടെ വാഴക്കുലകൾ ഒന്നാംസ്ഥാനത്തെത്തിയിരുന്നു. വാഴയിലെ പല അപൂർവ്വ ഇനങ്ങളും നഷ്ടമായി. അഴുകിയ വാഴകൾ വെട്ടിക്കൂട്ടിയ തോട്ടം ശവപ്പറമ്പിനു തുല്യമായി. ഇനിയും ആദ്യംമുതൽ തുടങ്ങണം. കൃഷിയിടത്തിലേക്ക് നോക്കി വർമ്മ നെടുവീർപ്പിട്ടു.

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>