Quantcast
Channel: agriculture app feed
Viewing all 2897 articles
Browse latest View live

നായ്ക്കളുടെ നഖം വൃത്തിയായി മുറിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ ?നായ്ക്കളുടെ നഖം വൃത്തിയായി മുറിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ ?

$
0
0
സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ വസന്തം വിരിയിക്കാൻ പോകുന്ന കാലത്ത് പെറ്റ് വിപണിയിലും ആശയങ്ങൾക്ക് അവസാനമില്ല. ഭ്രാന്താണെന്ന് ചിന്തിക്കപ്പെടുന്ന ആശയങ്ങൾ ചരിത്രമായതാണ് നമ്മുടെ മുൻപിലുള്ള ചിത്രങ്ങൾ. അരുമകളടെ പരിപാലനത്തിന്റെ ഓരോ ഘട്ടത്തിലും ആവശ്യങ്ങളും പ്രശ്നങ്ങളുമുണ്ടാകും. ഇത് മുൻകൂട്ടി കാണുക തന്നെ പ്രധാനം. ഒരു പെറ്റ് ബേക്കറിയേക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? പെറ്റിന്റെ ചിത്രങ്ങൾ വരയ്ക്കുന്ന പോർട്രയിറ്റ് ആർട്ടിസ്റ്റായാലോ ? ഇനിയല്ലെങ്കിൽ കാറ്റ് കെഫ് (Cat cafe) ആയാലോ ഒന്നുമല്ലെങ്കിൽ നായ്ക്കളുടെ നഖം വൃത്തിയായി മുറിക്കാൻ നിങ്ങൾക്ക് കഴിയുമോ ? അതോ വളരുന്ന വിപണിയിൽ ആശയങ്ങൾക്ക് പഞ്ഞമില്ല. വേണ്ടത് ആത്മവിശ്വാസം.ഇന്ത്യയിലെ പെറ്റ് വിപണിയിൽ കാലുറപ്പിക്കുന്ന ചില സ്റ്റാർട്ട് അപ്പുകളുടെ പിന്നിലെ ആശയങ്ങൾ നോക്കുക, മറ്റാരും ചിന്തിക്കാത്ത വഴിയേ നടന്നവയാണ് ഇവയിൽ മിക്കവരും അതുതന്നെ അവരുടെ വിജയരഹസ്യം.

ആരോഗ്യം അതുക്കും മീതെ

പൊണ്ണത്തടി കുറയ്ക്കാം, ക്യാൻസർ മാറ്റാം, ഷുഗറിനെ പമ്പ കടത്താം. ഇത്തരം പരസ്യങ്ങൾക്ക് എന്നും ആവശ്യക്കാരുണ്ട്. നിങ്ങളുടെ അരുമയെ ഞങ്ങൾ കരുതുമെന്ന പ്രഖ്യാപനം കൂടിയായാൽ പൂർണ്ണമായി അരുമയുടേയും, ഉടമയുടേയും ആരോഗ്യ സംരക്ഷണമാണ് സർവ്വധനാൽ പ്രധാനം എന്നു കരുതുന്ന പുത്തൻ കാലത്ത്, ജീവിതശൈലീ രോഗങ്ങൾക്കെതിരെയുള്ള യുദ്ധത്തിൽ കൂട്ടുകൂടാൻ ഒരു സംരംഭവുമുണ്ടെങ്കിൽ കൊള്ളാം അല്ലേ ? ഈ കണക്കുകൂട്ടലിൽ നിന്നാണ് വിവാൾഡിസ് (Vivaldis Health and Foods) പോലെയുള്ള ആരോഗ്യപരിപാലന ഉത്പന്നങ്ങളുടെ നിർമ്മാണത്തിനായുള്ള സ്റ്റാർട്ട് അപ്പുകളുടെ ജനനം.

ഓർക്കുക ഇന്ത്യയിലെ അരുമ മൃഗങ്ങളിൽ നാൽപതു ശതമാനത്തോളം ചിരകാല ജീവിതശൈലീ രോഗങ്ങളുടെ ഭീഷണിയിലാണ്. പൊണ്ണത്തടി, പ്രമേഹം, അർബുദം, സന്ധിവാതം, ആമാശയ രോഗങ്ങൾ, കരൾ, വൃക്ക രോഗങ്ങൾ തുടങ്ങിയവയെ നേരിടാൻ സഹായിക്കുന്ന ഉൽപന്നങ്ങളുടെ വിപണി സാധ്യത ഏറെയാണ്. അരുമയുടെ ആരോഗ്യസംരക്ഷണത്തിന് ഞങ്ങൾ കൂടെയുണ്ട് എന്നു പറയുന്ന കരുതലും, കേവലം മരുന്നുകളേക്കാൾ ജീവിതശൈലീ രോഗനിയന്ത്രണം ലക്ഷ്യംവെച്ചുള്ള ഉത്പന്നങ്ങൾ മാത്രം നൽകുന്നതും ഈ സംരംഭകരുടെ പ്രത്യേകതയാണ്.

പെറ്റ്ഷോപ്പുകൾ വീട്ടിലേക്ക്


പെറ്റ് ഷോപ്പിൽ പോയി ഇഷ്ട സാധനങ്ങൾ തിരഞ്ഞ് അരുമയെ സന്തോഷിപ്പിക്കാൻ സമയമില്ലാത്തവർക്കായി വെബ്പോർട്ടലുകളിൽ ഡിജിറ്റൽ വ്യാപാരം നടത്തുന്ന സ്റ്റാർട്ട് അപ്പുകൾ റെഡി. വൈവിധ്യമാർന്ന ഉത്പന്നങ്ങളുടെ ഇലക്ട്രോണിക് വാണിജ്യമാണ് സ്റ്റാർട്ട് അപ്പുകളുടെ പ്രധാന സേവനം.

Ask for pets, woof bub, Dog spot, Bark Loot, Heads up for Tails, The paws pack, Home 4 pet, Scoopy scrub തുടങ്ങിയനിരവധി ഇന്ത്യൻ സ്റ്റാർട്ട് അപ്പുകളുടെ പ്രധാനപ്രവർത്തനം ഇത്തരം ഇ-കോമേഴ്സ് പ്ലാറ്റ് ഫോമുകൾ ഒരുക്കുകയാണ്. നായ്ക്കൾക്കുള്ള ഗ്രൂമിങ്ങ് ഉപകരണങ്ങൾ, കളിപ്പാട്ടങ്ങൾ, കോളറുകൾ, വസ്ത്രങ്ങൾ തുടങ്ങി ആവശ്യമായതെന്തും വീട്ടിലെത്തിക്കുന്ന സേവന ദാതാക്കളാണ് ഇവർ. ഉത്പന്ന വൈവിധ്യത്തിലൂടെയും ലളിതമായ ഷോപ്പിംഗ് സംവിധാനങ്ങളിലൂടെയും വിപണി കീഴടക്കാനാണ് ഇത്തരം സ്റ്റാർട്ട് അപ്പുകൾ ശ്രമിക്കുന്നത്.

സേവനമാണ് ഞങ്ങളുടെ ലക്ഷ്യം

നിങ്ങളുടെ ഓമനയ്ക്ക് കൂട്ടിരിക്കാൻ, അവയുടെ ദേഹം ചീകി മിനുക്കി ഭംഗിയാക്കാൻ, നിങ്ങളുടെ നായ്ക്കളെ ഇൻഷൂർ ചെയ്യാൻ, ആവശ്യഘട്ടത്തിൽ പരിശീലനം നൽകാൻ തുടങ്ങി എല്ലാത്തിനും സഹായിക്കുന്ന സ്റ്റാർട്ട് അപ്പുകളാണ് മറ്റൊരു വിഭാഗം.

അത്യാവശ്യ സന്ദർഭങ്ങളിൽ ആംബുലൻസ് സേവനം നൽകാനും അരുമകളുടെ ശരീര ശുചിത്വം, ആരോമ തെറാപ്പി, ഹൈഡ്രോ തെറാപ്പി, മെഡിക്കേറ്റഡ് ബാത്ത്, ഗ്രൂമിങ്ങ്, സ്പാ തുടങ്ങി സേവനങ്ങൾക്ക് വഴിയൊരുക്കുന്ന scoopy scrub പോലുള്ള സ്റ്റാർട്ട് അപ്പുകളുണ്ട്.

Time 4 pet പോലുള്ള വെബ്സൈറ്റുകൾ ബാംഗ്ലൂർ നഗരത്തിലെ നായ ഉടമകൾക്ക് സേവനം, വെറ്ററിനറി ചികിത്സ ഏർപ്പാടാക്കി നൽകുകയും ചെയ്യുന്നു. നഗരത്തിലെ പ്രധാന വെറ്ററിനറി ആശുപത്രികളുടെ വിവരങ്ങളും, ബന്ധപ്പെടാനുള്ള സൗകര്യവും ഇത്തരം സ്റ്റാർട്ട് അപ്പുകളുടെ വെബ് സൈറ്റുകൾ ഒരുക്കുന്നു. ചുരുക്കത്തിൽ അരുമയെ കരുതുന്ന ഉടമയെ സേവിക്കുക എന്നത് ബിസിനസ്സ് രൂപമെടുക്കുന്ന സ്റ്റാർട്ട് അപ്പുകളുടെ കാലമാണിത്.


കേരളത്തിലെ റബ്ബര്‍ കൃഷി വ്യാപനം ഇല്ലാതാവുന്നു; സ്ഥല വിസ്തീര്‍ണം കുറയുന്നു കേരളത്തിലെ റബ്ബര്‍ കൃഷി വ്യാപനം ഇല്ലാതാവുന്നു; സ്ഥല വിസ്തീര്‍ണം കുറയുന്നു

$
0
0
കോഴിക്കോട്: ബ്രിട്ടീഷുകാരുടെ കാലത്ത് വേരുപിടിച്ചതു മുതൽ കേരളത്തിലുണ്ടായ തുടർച്ചയായ റബ്ബർ കൃഷി വ്യാപനം ഇനി പഴങ്കഥ. ചരിത്രത്തിലാദ്യമായി നടപ്പു സാമ്പത്തിക വർഷം കേരളത്തിൽ റബ്ബർകൃഷി ചെയ്യുന്ന സ്ഥലവിസ്തീർണ്ണം വർദ്ധിച്ചില്ല. കഴിഞ്ഞ സാമ്പത്തിക വർഷം വരെ അല്പാല്പം വർദ്ധനയാണ് രേഖപ്പെടുത്തിവന്നത്. ഇക്കുറി വളർച്ച നെഗറ്റീവായി.

ഇന്ത്യയിലെ സ്വാഭാവിക റബ്ബർ ഉത്പാദനത്തിന്റെ 92.61 ശതമാനം കേരളത്തിലാണ്. നമ്മുടെ മൊത്തം കൃഷിഭൂമിയുടെ 20.31 ശതമാനവും ഈ വൃക്ഷ വിള കൈയടക്കിയിരിക്കുന്നു. കൃഷി മലനാട്ടിലും ഇടനാട്ടിലും പതിറ്റാണ്ടുകളായി വ്യാപിക്കുകയായിരുന്നു. ഇതരവിളകളിൽ തെങ്ങിനെയാണ് റബ്ബർ ഏറ്റവും പിന്തള്ളിയത്. കഴിഞ്ഞ അഞ്ചുവർഷമായി വളർച്ചാ നിരക്കിൽ കുറവാണ് രേഖപ്പെടുത്തിയത്.

സബ്സിഡി നിലച്ചതും, വില സ്ഥിരമായി കുറഞ്ഞുനില്ക്കുന്നതും, കർഷകർ ഇതര വിളകളിലേക്കു തിരിയുന്നതും, സ്ഥലം തരിശിടുന്നതും, പ്രളയം കൃഷിക്ക് വൻ തിരിച്ചടിയായതുമൊക്കെയാണ് ഈ സാമ്പത്തിക വർഷം കൃഷിവ്യാപനം ഇല്ലാതാക്കിയത്. 2020-ൽ റബ്ബർ ഉപയോഗം 13.8 മില്യൺ മെട്രിക് ടൺ ആയി ഉയരുമെന്ന് കണക്കാക്കുമ്പോഴാണ് ഉല്പാദന രംഗം തളരുന്നത്. ഇത് കാർഷിക മേഖലയെ എന്നതുപോലെതന്നെ വ്യാവസായിക രംഗത്തും ആശങ്ക പടർത്തുന്നു.

സാമ്പത്തിക വർഷം അവസാനിക്കാൻ ഒന്നരമാസം കൂടിയുള്ളതിനാൽ കൃഷി ഏരിയയുടെ കൃത്യമായ കണക്ക് ഇപ്പോൾ ലഭ്യമല്ല. കഴിഞ്ഞ വർഷത്തേക്കാൾ 500 ഹെക്ടറെങ്കിലും കുറയുമെന്നാണ് അനൗദ്യോഗിക കണക്ക്. ഇറക്കുമതി വ്യാപകമായതിനാൽ സംസ്ഥാനത്തെ ആഭ്യന്തര ഉല്പാദനം നേർപകുതിയായി കുറഞ്ഞ വർഷം കൂടിയാണിത്.

കൃഷി പോഷിപ്പിക്കാൻ റബ്ബർ ബോർഡ് കൊണ്ടു പിടിച്ച് ശ്രമം നടത്തിയിട്ടും 2017-18 ൽ മുൻ വർഷത്തേക്കാൾ 65 ഹെക്ടറിൽ മാത്രമാണ് കൃഷി വർദ്ധിച്ചത്. അതിനു മുൻ വർഷം വർദ്ധന 210 ഹെക്ടറുണ്ടായിരുന്നു. ഇന്ത്യയിലെ മറ്റു ചില സംസ്ഥാനങ്ങളിൽ റബ്ബർ കൃഷി വളരുമ്പോഴാണ് കേരളത്തിൽ വൻ തിരിച്ചടി നേരിടുന്നത്. ഇവിടുത്തെ ഉല്പാദനച്ചെലവിനൊത്ത വില ഇല്ലാത്തതാണ് കർഷകർ ഈ രംഗം കൈയൊഴിയാൻ പ്രധാന കാരണം. ദീർഘകാല വൃക്ഷവിള ആയതിനാലാണ് പെട്ടെന്ന് ഈ കൃഷി നിലയ്ക്കാത്തത്. റബ്ബർ ഉല്പാദനത്തിൽ ലോകത്ത് നാലാംസ്ഥാനത്താണ് ഇന്ത്യയിപ്പോൾ. കേന്ദ്ര സർക്കാർ മേഖലാ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടി ( ആർ.സി.ഇ.പി ) ഒപ്പിടുന്നതുപോലുള്ള നടപടികളുമായി മുന്നോട്ടുപോയാൽ കാർഷിക മേഖലക്ക് അത് വീണ്ടും വൻ തിരിച്ചടിയാവും.

Content highlights: Rubber cultivation, Agriculture, Cash crop


ജമന്തിച്ചെടിയില്‍ പൂ വിരിയാന്‍ ചില മാര്‍ഗങ്ങള്‍ ജമന്തിച്ചെടിയില്‍ പൂ വിരിയാന്‍ ചില മാര്‍ഗങ്ങള്‍

$
0
0
നിരവധി വർണങ്ങളിലുള്ള ജമന്തിപ്പൂക്കൾ ഇന്ന് ലഭ്യമാണ്. കൃഷിത്തോട്ടത്തിൽ മറ്റുവിളകൾക്ക് ചങ്ങാതിവിളയായി ജമന്തിച്ചെടികൾ വളർത്തിയാൽ ഉപദ്രവകാരികളായ ചില നിമാവിരകളുടെ ശല്യം നിയന്ത്രിക്കാനാകും. നിമാവിരകൾക്ക് ഏറ്റവും ഹാനികരമായ ചില പദാർഥങ്ങൾ ജമന്തി ഉത്പാദിപ്പിക്കുന്നതിനാലാണിത്. പ്രത്യേകിച്ച് വേരുകെട്ടി നിമാവിര, ലീഷൻ നിമാവിര എന്നിവയ്ക്കാണ് ജമന്തിയുടെ സാന്നിധ്യം ഏറ്റവും ഭീഷണിയാകുക.

തോട്ടത്തിൽ ജമന്തി വളർത്തിയാൽ 3-4 മാസത്തിനുള്ളിൽ നിമാവിര സംഖ്യയിൽ ഗണ്യമായ കുറവ് ഉണ്ടാകും. പോളിതൈ ഇനൈൽസ്, തയോഫീൻസ് തുടങ്ങി നിമാവിരകൾക്ക് ഹാനികരമായ വിഷപദാർഥങ്ങൾ ഉത്പാദിപ്പിച്ചാണ് ജമന്തി അവയെ വകവരുത്തുന്നത്. ജമന്തിവേരുകളാണ് ഈ വിഷപദാർഥങ്ങൾ ഉത്പാദിപ്പിക്കുക. ജമന്തിച്ചെടി ഇത്തരം കൃഷിസ്ഥലങ്ങളിൽ ഉഴുതുചേർക്കുന്നതും ഗുണകരമാണ്.

പരിപാലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. രാവിലെ അഞ്ച് മണിക്കൂർ വെയിൽ മാത്രം മതി

2. വെള്ളം വാർന്നു പോകുന്ന മണ്ണിൽ കൃഷി ചെയ്യണം

3. വേരു ചീയൽ ഇല്ലാതിരിക്കാൻ വേപ്പിൻപിണ്ണാക്ക്് ചേർക്കാം

4. മണൽ, ചാണകപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ പോട്ടിങ്ങ് മിശ്രിതമായി ചേർക്കാം. ചകിരിച്ചോറും ചേർക്കാം

5. പൂവ് ഉണ്ടായിക്കഴിഞ്ഞാൽ തണ്ട് മുറിച്ചു മാറ്റിയാൽ പുതിയ ശാഖകൾ വരും

6. കീടങ്ങൾ നീരൂറ്റിക്കുടിച്ചാൽ പൂമൊട്ടുകൾ വിരിയാതിരിക്കാം. ഇത് ഒഴിവാക്കാൻ മൊട്ടുണ്ടാകുമ്പോൾ സോപ്പ് വെള്ളം സ്പ്രേ ചെയ്യാം

7. നിർത്താതെ മഴ പെയ്യുമ്പോൾ ഈർപ്പം കാരണം ചെടി ചീഞ്ഞു പോകും. മഴ നനയാതെ സൂക്ഷിക്കണം. തണ്ടുകൾ മറ്റു ചട്ടികളിൽ കുത്തിവെച്ച് തൈകൾ ഉണ്ടാക്കാൻ പറ്റും

8. തണുപ്പുകാലത്ത് ഒന്നിടവിട്ട ദിവസം നനച്ചാൽ മതി

9. വേനൽക്കാലത്ത് ദിവസവും നനയ്ക്കണം

10. പൂ വിരിയാനാവശ്യമായ വളങ്ങളാണ് എല്ലുപൊടി, കമ്പോസ്റ്റ്, പഴത്തൊലി ഉണക്കിപ്പൊടിച്ചത് എന്നിവ

11. പഴത്തൊലി മൂന്നോ നാലോ ദിവസം വെള്ളത്തിലിട്ട് നേർപ്പിച്ച് ചെടികൾക്ക് കൊടുക്കാം. എൻ.പി.കെ മിശ്രിതം ചേർക്കാം.

12. തണുപ്പ് കാലത്താണ് ചെടികൾ പൂവിടുന്നത്. ഇരുട്ടുള്ള സ്ഥലത്ത് ചെടികൾ വെച്ചാൽ പൂവിരിയാനുള്ള സാധ്യതയുണ്ട്.

Content highlights: Chrysanthemum, Agriculture, Organic farming






കോളാമ്പിപ്പൂക്കള്‍ ചട്ടിയിലും വിരിയിക്കാംകോളാമ്പിപ്പൂക്കള്‍ ചട്ടിയിലും വിരിയിക്കാം

$
0
0
നല്ലഭംഗിയുള്ള പൂക്കൾ തരുന്നവയാണ് കോളാമ്പിച്ചെടികൾ. വീടിനോട് ചേർന്ന് ചട്ടിയിൽ നട്ടുപിടിപ്പിച്ച് ബാൽക്കണിയിലേക്ക് കയറ്റിവിടാം.

1. ചട്ടിയിൽ വളർത്തുമ്പോൾ നല്ല വെയിലുള്ള സ്ഥലത്ത് വെക്കണം

2. വളർന്നുവരുന്ന ഭാഗം ചെറുതായി വെട്ടിക്കൊടുക്കണം. കൂടുതൽ ശാഖകൾ ഉണ്ടായിവരും

3. ചട്ടിയിൽ കമ്പോസ്റ്റും ചാണകപ്പൊടിയും ചേർത്താണ് നടേണ്ടത്. കുറച്ച് ഈർപ്പം നിലനിൽക്കാൻ ചകിരിച്ചോറ് ചേർക്കാം

4. വേരിന് പ്രശ്നങ്ങളില്ലാതിരിക്കാൻ വേപ്പിൻപിണ്ണാക്ക് ചേർത്തുകൊടുക്കാം

5. ഒന്നിടവിട്ട ദിവസങ്ങളിൽ നനച്ചാൽ മതി

6. വേനൽക്കാലത്ത് എല്ലാ ദിവസവും നനയ്ക്കാം

7. വേനൽക്കാലത്ത് ചെടിയിൽ പൂവിടുന്ന സമയമാണ്. വേപ്പിൻപിണ്ണാക്ക് രണ്ടുദിവസം വെള്ളത്തിലിട്ട് പുളിപ്പിച്ച് നേർപ്പിച്ച് ഒഴിക്കാം

8. എല്ലുപൊടി കൊടുത്താൽ നന്നായി പൂവിരിയും

Content highlights: Yellow Mandevilla, Agriculture, Organic farming




മുട്ടയ്ക്കും ഇറച്ചിയ്ക്കും കാട വളര്‍ത്താം, പെട്ടെന്ന് ആദായം നേടാം മുട്ടയ്ക്കും ഇറച്ചിയ്ക്കും കാട വളര്‍ത്താം, പെട്ടെന്ന് ആദായം നേടാം

$
0
0
ആയിരം കോഴിക്ക് അരക്കാട എന്നാണ് ചൊല്ല്. ചെറിയ ജീവിതചക്രവും കുറഞ്ഞ തീറ്റച്ചെലവുമാണ് കാടയുടെ പ്രത്യേകത. കർഷകർക്ക് പെട്ടെന്നുതന്നെ ആദായം ലഭ്യമാക്കുന്ന കൃഷിയാണിത്. മുട്ടയ്ക്കു വേണ്ടിയും ഇറച്ചിക്കു വേണ്ടിയും കാടകളെ എല്ലാ കാലത്തും വളർത്താം. രണ്ടു തരത്തിനും വേണ്ട പുതിയയിനം കാടകളുണ്ട്. ഇറച്ചിക്കായി ശരീരഭാരം കൈവരിക്കുന്ന ഇനം കാടകളെ തമിഴ്നാട് വെറ്ററിനറി സർവകലാശാലയുടെ ഗവേഷകർ ഉത്പാദിപ്പിച്ചിട്ടുണ്ട്. നാമക്കൽ കാടകളാണവ. മുട്ടക്കാടകൾ 100-150 ഗ്രാം ഭാരം വെക്കുമ്പോൾ ഇറച്ചിക്കാടകൾ 200-250 ഗ്രാം തൂക്കം വയ്ക്കും. ആറാഴ്ച കൊണ്ട് ഇവയെ വിൽക്കാം. കർഷകർക്ക് പെട്ടെന്നു തന്നെ ലാഭം നേടാം

വളർത്താം കാടകളെ

അടയിരിക്കുന്ന സ്വഭാവം കാടകൾക്കില്ല. അതിനാൽ കൃത്രിമമായി വിരിയിച്ചെടുക്കുകയോ അടയിരിക്കുന്ന കോഴികളെ ഉപയോഗിച്ച് മുട്ട വിരിയിച്ചെടുക്കുകയോ ചെയ്യണം. മുട്ട വിരിയുന്നതിന് 16-18 ദിവസങ്ങൾ മതിയാകും. വലിപ്പം കുറവായതിനാൽ ഇവയെ വളർത്താൻ കുറച്ചു സ്ഥലം മതി. ടെറസിലും വീടിന്റെ ചായ്പിലും വളർത്താം. ഒരു കോഴിക്കാവശ്യമായ സ്ഥലത്ത് പത്തു കാടകളെ വരെ വളർത്താം. വിപണിയിൽ നിന്നും ഒരു ദിവസം പ്രായത്തിലോ നാലാഴ്ച പ്രായത്തിലോ ഉള്ള കാടകളെ ലഭിക്കും. ഇവയെ ചായ്പിലോ, പ്രത്യേകമായി ഷെഡ്ഡു നിർമിച്ചോ കൂട്ടിൽ എന്ന രീതിയിലോ പാർപ്പിക്കാം.

വിരിയിക്കുമ്പോൾ ശ്രദ്ധിക്കണം

സ്വന്തമായി മുട്ട വിരിയിക്കുകയാണെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. 10 മുതൽ 23 ആഴ്ചവരെ പ്രായമുള്ള പിടകളുടെ മുട്ടകളാണ് വിരിയിക്കാൻ ഉപയോഗിക്കേണ്ടത്. മൂന്ന് പിടകൾക്ക് ഒരു പൂവൻ എന്ന അനുപാതത്തിൽ പ്രജനനം നടത്തുന്ന കൂട്ടിൽനിന്നുള്ള മുട്ടകൾക്ക് വിരിയൽ ശേഷി കൂടും. പ്രജനനത്തിനായി വളർത്തുന്ന കാടകൾക്ക് പ്രത്യേകം പോഷകാഹാരം നൽകണം. മുട്ട ശേഖരിച്ചാൽ ഏഴു ദിവസത്തിനുളളിൽ തന്നെ അവ അടവെക്കണം.

ചൂട് നൽകണം

വിരിഞ്ഞിറങ്ങി ആദ്യത്തെ മൂന്നാഴ്ച ബ്രൂഡർ കാടകളെ പരിചരിക്കാൻ കൃത്രിമ ചൂട് നൽകണം. മൂന്നടി നീളവും രണ്ടടി വീതിയും ഒരടി ഉയരവുമുള്ള കൂട്ടിൽ 100 കുഞ്ഞുങ്ങളെ പാർപ്പിക്കാം. ഒരു കുഞ്ഞിനു ഒരുവാട്ട് എന്ന പ്രകാരം 60 കുഞ്ഞുങ്ങൾക്ക് 60 വാട്ടിന്റെ ഓരോ ബൾബ് ലഭ്യമാക്കണം. ഇത്തരത്തിൽ രണ്ടാഴ്ച വരെ കൃത്രിമ ചൂട് നൽകണം. കൂട്ടിൽ ചണച്ചാക്ക് വിരിക്കുന്നത് കുഞ്ഞുങ്ങൾ വഴുതി വീഴാതിരിക്കാൻ സഹായിക്കും. ആദ്യത്തെ ആഴ്ച പത്രക്കടലാസിൽ തീറ്റ നൽകണം. ആഴംകുറഞ്ഞ വെള്ളപ്പാത്രങ്ങൾ ഉപയോഗിച്ചാൽ കുഞ്ഞുങ്ങൾ വെള്ളപ്പാത്രത്തിൽ മുങ്ങിച്ചാകുന്നത് ഒരു പരിധിവരെ തടയാം. ശാസ്ത്രീയ പരിചരണവും തീറ്റയും നൽകി കൂടുകളിലും ഡീപ്പ് ലിറ്റർ രീതിയിലും കാടകളെ വളർത്താം.

ഗ്രോവർ കൂടിലേക്ക് മാറ്റാം

മൂന്നാഴ്ചകൾക്കുശേഷം ആരോഗ്യമുള്ള കാടക്കുഞ്ഞുങ്ങളെ ഗ്രോവർ കൂടുകളിലേക്കു മാറ്റാം. കുറഞ്ഞത് നാലടി നീളം, രണ്ടടി വീതി, ഒരടി ഉയരമുള്ള കൂട്ടിൽ ഏകദേശം 60 ഗ്രോവർ കാടകളെ വളർത്താം. തീറ്റയും വെള്ളവും കൂടിനു പുറത്തു സജ്ജീകരിക്കാം. വെള്ളം നൽകുന്നതിനായി പി.വി.സി. പൈപ്പുകൾ രണ്ടുവശത്തും അടപ്പിട്ടതിനുശേഷം നെടുകെ പിളർന്നു വീതികുറഞ്ഞ ഭാഗത്തായി പിടിപ്പിക്കാം. തീറ്റ നൽകാനായി അഞ്ചിഞ്ച് വ്യാസമുള്ള പി.വി.സി. പൈപ്പ് മുകളിൽ പറഞ്ഞ രീതിയിൽ നിർമിച്ച് കൂടിന്റെ നീളം കൂടിയ ഭാഗത്തായി ഉറപ്പിക്കാം. ഗ്രോവർ കാടകൾക്ക് കൃത്രിമ ചൂടോ വെളിച്ചമോ നൽകേണ്ട.

ലിംഗനിർണയം

ഗ്രോവർ കാടകളുടെ ലിംഗനിർണയം എളുപ്പത്തിൽ ചെയ്യാം. ആൺകാടകൾക്കു കഴുത്തിലും നെഞ്ചിലും ഇളം ചുവപ്പും തവിട്ടും കലർന്ന നിറുണ്ടാകും. പെൺകാടകൾക്ക് ഈ ഭാഗത്തായി കറുത്ത പുള്ളിക്കുത്തോടുകൂയിയ ചാരനിറമാണ്. ഇത്തരത്തിൽ കാടകളെ വേർതിരിച്ച ശേഷം ആൺകാടകളെ ഇറച്ചിക്കായി വിൽക്കുകയും പെൺകാടകളെ മാത്രം മുട്ടയ്ക്കായി വളർത്തുകയും ചെയ്യാം. പെൺകാടകൾ ആറാഴ്ച പ്രായത്തിൽ മുട്ടയിട്ടുതുടങ്ങും. മുട്ടയിടുന്ന കാടകൾക്ക് 16 മണിക്കൂർ വെളിച്ചം നൽകുന്നത് മുട്ടയുത്പാദനം വർധിക്കാൻ സഹായിക്കും.

തീറ്റക്രമം

ബ്രോയിലർ കോഴികൾക്കു നൽകുന്ന സ്റ്റാർട്ടർ തീറ്റതന്നെ കാടകൾക്ക് ആറാഴ്ച വരെ നൽകാം. മുട്ടയിട്ടു തുടങ്ങിയശേഷം മുട്ടക്കാട തീറ്റ നൽകിത്തുടങ്ങാം. മുട്ടക്കാടത്തീറ്റ വിപണിയിൽ ലഭ്യമല്ലെങ്കിൽ ബ്രോയിലർ സ്റ്റാർട്ടർ തീറ്റയിൽ കക്ക പൊടിച്ചിട്ട് മുട്ടക്കാടത്തീറ്റയായി ഉപയോഗിക്കാം. ഇതിനായി 94 കിലോ ബ്രോയ്ലർ സ്റ്റാർട്ടർ തീറ്റയിൽ ആറു കിലോ കക്ക പൊടിച്ചിട്ട് നന്നായി കൂട്ടിയോജിപ്പിക്കുക. മുട്ടക്കാടകൾക്ക് ഒരു ദിവസം 25-30 ഗ്രാം തീറ്റ ആവശ്യമാണ്. തീറ്റ പാഴാകുകയോ പൂപ്പൽബാധയുണ്ടാവുകയോ ചെയ്യരുത്. പൂപ്പൽ കലർന്ന തീറ്റ കാടകളുടെ ഉള്ളിൽ ചെന്നാൽ പലവിധ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയും ഉത്പാദനം കുറയ്ക്കുകയും ചെയ്യും.

പ്രതിരോധ കുത്തിവെപ്പുകൾ, വിരമരുന്നുകൾ എന്നിവ കാടയ്ക്ക് സാധാരണ നൽകേണ്ടതില്ല. ശാസ്ത്രീയപരിപാലനത്തിലെ പോരായ്മകൾ രക്താതിസാരം, ന്യുമോണിയ, വയറിളക്കം തുടങ്ങിയ രോഗങ്ങളുണ്ടാക്കുന്നതായി കണ്ടുവരുന്നു. അങ്ങനെ കണ്ടാൽ പെട്ടെന്നുതന്നെ വൈദ്യസഹായം ലഭ്യമാക്കണം. കാടകളെ തിങ്ങിപാർപ്പിക്കരുത്, ആവശ്യത്തിലേറെ കൃത്രിമവെളിച്ചം നൽകരുത് എന്നിവയും ശ്രദ്ധിക്കണം.

കുറഞ്ഞ മുതൽമുടക്കിൽ കൂടുതൽ ആദായം നേടിത്തരുന്ന കാടവളർത്തലിന് കേരളത്തിൽ ഏറെ പ്രചാരം ലഭിച്ചുകഴിഞ്ഞു. കാടമുട്ടയുടെയും മാംസത്തിന്റെയും പോഷകമൂല്യവും ഔഷധമേൻമയും സ്വാദും മനസ്സിലാക്കിയ വിപണിയിൽ കാടയിറച്ചിക്കും മുട്ടയ്ക്കും നല്ല ഡിമാന്റാണ്. കാടകളെ മൊത്തമായി വിൽക്കുകയോ ഡ്രസ് ചെയ്ത് ഇറച്ചിയായി വിൽക്കുകയോ ചെയ്യാം. കൂടുതൽ വരുമാനത്തിനായി കാട ഇറച്ചി മൂല്യ വർധിത ഉത്പന്നങ്ങളാക്കാം.

അവലംബം: (മണ്ണുത്തി വെറ്ററിനറി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ. ഹരികൃഷ്ണൻ.എസ്,കർഷകൻ മാസികയിൽ എഴുതിയ ലേഖനം )



Content highlights: Quail, Agriculture


ഇവർക്കും വേണം ഹോംലി ഫുഡ്; ഇഷ്ടഭക്ഷണം വീട്ടിലെത്താൻ സ്റ്റാർട്ടപ്പ് ഇവർക്കും വേണം ഹോംലി ഫുഡ്; ഇഷ്ടഭക്ഷണം വീട്ടിലെത്താൻ സ്റ്റാർട്ടപ്പ്

$
0
0
അരുമകളെ ദത്തെടുത്ത് (Adoption) സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സഹായഹസ്തമാകുന്ന സ്റ്റാർട്ടപ്പ് പോർട്ടലുകളുണ്ട്. ഉദാഹരണത്തിന് Time for pet പോലുള്ള വെബ് പോർട്ടലുകൾ നിങ്ങൾക്ക് സൗജന്യമായി പരസ്യങ്ങൾ പോസ്റ്റ് ചെയ്യാൻ അവസരമൊരുക്കുന്നു. നിങ്ങളുടെ അരുമകളെ ദത്തെടുക്കാൻ താൽപര്യമുള്ളവർക്ക് നൽകാനും, സ്വന്തമാക്കാനും ഇത്തരം പരസ്യങ്ങൾ സഹായിക്കുന്നു. Pet dom പോലെയുള്ള സ്റ്റാർട്ടപ്പ് പോർട്ടലുകൾഅരുമകളുടെ ദത്തെടുക്കൽ ഒരു മിഷൻ എന്ന രീതിയിൽ കൈകാര്യം ചെയ്യുന്നവയാണ്.നിങ്ങളുടെ അരുമയ്ക്ക് ഏറ്റവും യോജിച്ച ഒരു വീട് കണ്ടെത്തുക എന്നതിന് ഇവർ സഹായിക്കുന്നു. കൃത്യമായ വെരിഫിക്കേഷൻ സംവിധാനം, കരാറുകൾ എന്നിവ വഴി മാത്രമാണ് ഇത്തരം കൈമാറ്റങ്ങൾ. കൂടാതെ പുത്തൻ വീടുമായി പരിചയപ്പെടാനുള്ള സൗകര്യവും അരുമകൾക്ക് ലഭിക്കും. എല്ലാ നായ്ക്കൾക്കും സുരക്ഷിതമായ ഒരു വീട് എന്ന മിഷനാണ് Pet Dom സ്റ്റാർട്ട് അപ്പിന്റെ ലക്ഷ്യം.

കൂടെയുണ്ടാവണം എവിടെയും ഒരു അവധിക്കാല വിനോദയാത്രയിൽ അരുമയും കൂടെയുണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് അവരുടെ രക്ഷിതാക്കൾ എന്ന തിരിച്ചറിവ് ജന്മം നൽകിയത് നിരവധി സംരംഭങ്ങൾക്കാണ്. അരുമകളെയും ഉൾക്കൊള്ളാൻ കഴിയുന്ന ടൂർ പാക്കേജുകൾ തയ്യാറാക്കി നൽകുന്ന സ്റ്റാർട്ട് അപ്പുകൾ ഇന്ന് നിരവധിയുണ്ട്. അതിനാൽ അവധിക്കാല യാത്രകൾ കൃത്യമായി ആസൂത്രണം ചെയ്യാനും, ഓമന മൃഗത്തോടൊപ്പം യാത്ര ചെയ്യാനും നിങ്ങൾക്ക് കഴിയും.

ഓർക്കുക, രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ അരുമകളെ കൂടി കൊണ്ടുപോകാവുന്ന പ്രത്യേക ടാക്സി സർവീസ് പോലും ഒരുക്കുന്നു. Collar folk എന്ന സ്റ്റാർട്ട് അപ്പ് സംരംഭം. ഇവരുടെ ഓൺലൈൻ പ്ലാറ്റ് ഫോം പെറ്റ്സിനൊപ്പമുള്ള യാത്രകൾ പ്ലാൻ ചെയ്യാനുള്ളതാണ്. ആത്മസൗഹൃദമായ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾക്കും ബുക്കിങ്ങിനും ഇവർ സഹായിക്കും. തീർന്നില്ല പോകുന്ന ഓരോ സ്ഥലത്തും നായ്ക്കളെ ഗ്രൂമിങ്ങ് ചെയ്യാനും താമസിപ്പിക്കുവാനുമുള്ള സൗകര്യങ്ങൾ വരെ ഇവർ നൽകുന്നു. അതിനുമപ്പുറം Waggle എന്ന സ്റ്റാർട്ട് അപ്പ് സംരംഭം അതിന്റെ ഓൺലൈൻ കമ്മ്യൂണിറ്റിയിലൂടെ നൽകുന്ന സേവനം നോക്കുക. അരുമകളെ സ്നേഹിക്കുന്നവരുടെ ഒരു കൂട്ടായ്മയാണിത്.

നിങ്ങൾ യാത്ര പോകുന്ന സ്ഥലങ്ങളിൽ എത്തുമ്പോൾ ഒപ്പമുള്ള അരുമയെ ചേർത്തു പിടിച്ച് ആതിഥേയത്വം നൽകാൻ കഴിയുന്ന നായ പ്രേമിയായ ഒരാളെ ആ സ്ഥലത്ത് നിന്ന് ഇവർ നിങ്ങൾക്ക് കണ്ടുപിടിച്ചു തരും. കൃത്യമായ പരിശോധനകൾക്ക് ശേഷമായതിനാൽ വിശ്വാസ്യതയും ഉറപ്പ്. ഇനിയുമുണ്ട് വിശേഷങ്ങൾ, Peppy Paws എന്ന സ്റ്റാർട്ടപ്പ് ഒരുക്കിയിരിക്കുന്നത്. പൂനെയിൽ ഒരു പ്രീമിയർ പെറ്റ് റിസോർട്ടാണ്. കളിയും ചരിയുമായി കഴിയാൻ ഒരു സ്ഥലം. കൂടാതെ പെറ്റ്് ബോർഡിങ്ങ്, ഡേ കെയർ, വിനോദ സൗകര്യങ്ങൾ, പരിശീലന സൗകര്യങ്ങൾ, ഗ്രൂമിങ്ങ് സെന്ററുകൾ എന്നിവയും ഒരുക്കുന്നു ഇത്തരം സംരംഭങ്ങൾ.

കൂടെ നടക്കാൻ ഞങ്ങളുമുണ്ട്

ഓൺലൈൻ വ്യാപാരവും, ഗ്രൂമിങ്ങ് സേവനവും ഡോഗ് സിറ്റിങ്ങ് സൗകര്യങ്ങളുമൊക്കെ ചെയ്തു തരുന്ന, അരുമകൾക്കാവശ്യമായ എല്ലാ ഉൽപ്പന്നങ്ങളുടെയും വിശാല ലോകം തുറന്നു തരുന്ന ണീീള വൗയ പോലുള്ള സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾ നൽകുന്ന, രസകരമായ മറ്റൊരു സേവനമാണ് ഡോഗ് വാക്കിങ്ങ് സർവീസ്. സംശയിക്കേണ്ട ഏറെ വ്യായാമവും, നടത്തവുമൊക്കെ ആവശ്യമായ നായ്ക്കൾക്ക് അവ നൽകാൻ രക്ഷിതാവിന് സമയമില്ലെങ്കിൽ ഒരു മാസത്തേക്കോ, വർഷത്തേക്കോ ഇവരുടെ വരിക്കാരാവുക, നിങ്ങളുടെ നായയുടെ ഒപ്പം നടന്ന് അവയെ സന്തോഷിപ്പിക്കാൻ ഇവരെത്തും.

ഞങ്ങൾക്കും വേണം ഹോംലി ഫുഡ്

നായ്ക്കൾക്കു മാത്രമായ രാജ്യം വേണമെന്ന് റിങ്ങ് മാസ്റ്റർ സിനിമയിൽ നായ്ക്കൾ പാടുന്നതുപോലെ ഞങ്ങൾക്ക് പാക്കറ്റ് ഫുഡ് വേണ്ട വീട്ടിലുണ്ടാക്കിയ ഹോംലി നാടൻ ഭക്ഷണം മതിയെന്നു നായ്ക്കൾ പറഞ്ഞാലോ, അല്ലെങ്കിൽ ആഗ്രഹിക്കുന്നുണ്ടെങ്കിലോ ?

യൂബർ ഈറ്റ്സ് വഴിയൊക്കെ നമ്മൾ നമുക്കിഷ്ടപ്പെട്ട വെറൈറ്റി ഫുഡ് കഴിക്കുമ്പോൾ നായ്ക്കൾക്കുമില്ലേ അവകാശം. Doggie Dabbas എന്ന സ്റ്റാർട്ട് അപ്പ് സംരംഭം കണ്ണുവെച്ചത് ഈ അവസരത്തിലാണ്. എന്നും റെഡിമെയ്ഡ് തീറ്റ കഴിക്കേണ്ട നായ്ക്കൾക്ക് വീട്ടിൽ പാചകം ചെയ്ത, ആരോഗ്യകരമായ ഇഷ്ടവൈവിധ്യമുള്ള ഭക്ഷണം ഉണ്ടാക്കി, ആധുനിക രീതിയിൽ പാകം ചെയ്ത് നിങ്ങളുടെ വീട്ടുപടിക്കലെത്തിച്ചു തന്നാൽ അവർ ഹാപ്പി. നിങ്ങൾ അതിലേറെ ഹാപ്പി.

Content highlights: Start ups , Pets, Animal husbandry


പുലാസാന്‍: തേനിനെ വെല്ലുന്ന മധുരംപുലാസാന്‍: തേനിനെ വെല്ലുന്ന മധുരം

$
0
0
കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരുന്ന ചെടിയാണ് ഫിലോസാൻ. മലേഷ്യയാണ് ഈ പഴത്തിന്റെ ജന്മദേശം. കേരളത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഫിലോസാൻ കൃഷി ചെയ്യുന്നുണ്ട്. കാഴ്ചയിൽ മലേഷ്യൻ റംബൂട്ടാനോട് സാദ്യശ്യമുള്ള പഴമാണ് ഇത്.

നിത്യഹരിത വൃക്ഷമായ ഇതിന് പുലോസാൻ എന്നും വിളിപ്പേരുണ്ട്. ഫിലിപ്പീൻസിൽ ഇത് ബുലാല എന്ന പേരിലറിയപ്പെടുന്നു.

പുലാസാൻ എന്ന പേര് വന്ന വഴി

പുലാസാൻ എന്നത് മലയൻ പദമാണ്. പുലാസ് എന്നാൽ മലയൻ ഭാഷയിൽ ചുറ്റിത്തിരിക്കുക എന്നർത്ഥം. വിളഞ്ഞ പഴം വിളവെടുക്കുന്ന സമയത്ത് ഒരു കൈയിൽ പഴം കുത്തനെ പിടിച്ച് മറുകൈ കൊണ്ട് കുപ്പിയുടെ അടപ്പ് തുറക്കുന്ന രീതിയിൽ ഒന്ന് വട്ടം തിരിച്ചാണ് ഇത് അടർത്തിയെടുക്കുന്നത്. തോട് തന്നെ വട്ടത്തിൽ മുറിഞ്ഞ് അടർന്നു പോരുന്ന ഈ വിളവെടുപ്പ് രീതിയിൽ നിന്നാണ് ഈ മധുരഫലത്തിന് പുലാസാൻ എന്ന പേരു കിട്ടിയത്.

തേനിനേക്കാൾ മാധുര്യമേറിയതാണ് ഫിലോസാൻ. ഫിലോസാന്റെ പുറംതോടിന് നല്ല ചുവപ്പ് നിറവും ചക്കയുടെ മുള്ള് പോലെ കട്ടിയുള്ള ആവരണവുമുണ്ട്.ചെറിയ ഇലകളോട് കൂടിയ പഴക്കുലയിൽ 10 മുതൽ 25 വരെ പഴങ്ങളുണ്ടാകും. ഒരു പഴത്തിന് 50-80 ഗ്രാം വരെ തൂക്കമുണ്ടാകും. മുള്ളുപോലെ ആവരണമുള്ള തൊണ്ടിനകത്താണ് വെണ്ണ നിറത്തിലുള്ള മൃദുലമായ കാമ്പ് . ഉള്ളിൽ ചെറിയ വിത്തുമുണ്ട്. പഴത്തിന്റെ രണ്ടറ്റവും ഞെരിച്ചാൽ കാമ്പ് പുറത്തുവരും.

ഫിലോസാന്റെ ബഡ്ഡ് തൈകൾ നടാൻ കിട്ടും. ഇത് എല്ലുപൊടിയും ചാണകപ്പൊടിയും അടിവളമായി ചേർത്തൊരുക്കിയ കുഴിയിൽ നടണം. തുടർന്ന് രണ്ടോ മൂന്നോ തവണ കൂടെ ഈ വളമിടൽ ആവർത്തിക്കാം.

ഫെബ്രുവരി മാസത്തിലാണ് ഫിലോസാൻ പുഷ്പിക്കുന്നത്. ജൂൺ-ജൂലായ് മാസമാകുമ്പോൾ പഴങ്ങൾ വിളവെടുപ്പിന് പാകമാകും.

കട്ടിയേറിയ ഞെട്ടുള്ളതിനാൽ പഴം താനേ പൊഴിഞ്ഞു വീഴുകയില്ല. ബഡ്ഡു തൈകൾ മൂന്നാം വർഷം കായ്ക്കുമെങ്കിലും നന നിർബന്ധമാണ്. പ്രത്യേകിച്ച് വേനൽക്കാലത്ത് വിത്തുപാകിയുണ്ടാക്കുന്ന തൈകൾ കായ്ക്കാൻ കൂടുതൽ കാലതാമസം ഉണ്ടാകുമെന്നതിനാൽ ബഡ്ഡു തൈകൾക്കാണ് ഏറെ പ്രിയം. കീട-രോഗബാധ താരതമ്യേന കുറവാണ്.അതുകൊണ്ടുതന്നെ രാസവളങ്ങളും രാസകീടനാശിനികളും ഒഴിവാക്കിയുള്ള ജൈവകൃഷിക്ക് ഏറ്റവും ഇണങ്ങിയ ഒരു ഫലവൃക്ഷം കൂടിയാണിത്.

കേരളത്തിലെ വിപണിയിൽ ഇന്ന് ഫിലോസാന് ആവശ്യക്കാരേറെയാണ്. പഴത്തിന് ഒരു കിലോയ്ക്ക് 120 രൂപ വരെ വിലയുണ്ട്. ഫിലോസാൻ പച്ചയായി ഭക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരും ധാരാളം. പച്ച ഫിലോസാന് ബദാമിന്റെ സ്വാദാണ്. കട്ടിയുള്ള പുറംതോടായതിനാൽ ഫിലോസാൻ പഴത്തിന് കുറേനാൾ ഫാം ഫ്രെഷ് ആയി നിലനിൽക്കാനും പ്രകൃതി കഴിവ് നൽകിയിരിക്കുന്നു.

കടപ്പാട്: ഫാം ഇൻഫർമേഷൻ ബ്യൂറോ

Content highlights: Pulasan, Philosan, Agriculture

പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍പാഷന്‍ ഫ്രൂട്ട് കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

$
0
0
നല്ലൊരു ദാഹശമനിയായ പാഷൻ ഫ്രൂട്ടിൽ വിറ്റാമിൻ സി,എ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു. മഞ്ഞ പാഷൻ ഫ്രൂട്ടും പർപ്പിൾ പാഷൻ ഫ്രൂട്ടുമാണ് നമ്മൾ കൃഷി ചെയ്യുന്നത്. മഞ്ഞയ്ക്ക് പുളിരസം കൂടുതലാണ്. പർപ്പിൾ പാഷൻ ഫ്രൂട്ടിന് മധുരം കൂടുതലും പുളിരസം കുറവുമാണ്

1. വിത്ത് പാകിയും തണ്ട് മുറിച്ചു നട്ടും പാഷൻ ഫ്രൂട്ട് നടാം. വിത്ത് മുളപ്പിച്ച തൈകളാണ് കൂടുതൽ നല്ലത്
2. പഴുത്ത് പാകമായ പാഷൻ ഫ്രൂട്ട് മാത്രമേ വിത്ത് പാകുമ്പോൾ എടുക്കാവൂ
3. വിത്ത് എളുപ്പത്തിൽ മുളയ്ക്കാൻ ഒരു ദിവസം നാരങ്ങാ നീരിൽ ഇട്ടു വെച്ചാൽ മതി
4. രണ്ടടി നീളവും രണ്ടടി വീതിയും താഴ്ചയുമുള്ള കുഴിയിൽ ഒരു കിലോഗ്രാം കുമ്മായം മണ്ണുമായി ഇളക്കിച്ചേർത്ത് മുളച്ച വിത്തുകൾ നടാം
5. മണ്ണും ചാണകപ്പൊടിയും ചകിരിച്ചോറും ചേർത്ത് ചട്ടിയിലും നടാം
6. മെയ്-ജൂൺ മാസങ്ങളിൽ അല്ലെങ്കിൽ സെപ്തംബർ-ഒക്ടോബർ മാസങ്ങളിലാണ് പൂവിടുക
7. ചെടി വളർന്നാൽ പന്തൽ ഒരുക്കണം. പാഷൻ ഫ്രൂട്ട് ചെടിക്ക് ഏകദേശം 7 വർഷത്തെ ആയുസ്സുണ്ട്
8. രോഗങ്ങളും കീടബാധകളും കാര്യമായി ബാധിക്കാറില്ല. നട്ട് ഒരു വർഷത്തിനുള്ളിൽ പാഷൻ ഫ്രൂട്ട് ലഭിക്കും

Content highlights: Passion fruit, Agriculture



കടയില്‍ നിന്ന് വാങ്ങുന്ന കറിവേപ്പിലയിലെ വിഷാംശം കളയാനുള്ള മാര്‍ഗങ്ങള്‍ കടയില്‍ നിന്ന് വാങ്ങുന്ന കറിവേപ്പിലയിലെ വിഷാംശം കളയാനുള്ള മാര്‍ഗങ്ങള്‍

$
0
0
കറിവേപ്പിലയിൽ നിന്ന് കീടനാശിനികളുടെ അംശം കളയണോ?



1. തണ്ടിൽ നിന്ന് ഊരിയെടുത്ത് ടാപ്പ് വെള്ളത്തിൽ ഒരു മിനിറ്റ് നന്നായി ഉലച്ച് കഴുകുക

2. 15 മിനിറ്റ് പുളിവെള്ളത്തിൽ മുക്കി വെക്കുക

3. ഈർപ്പം ഇല്ലാതെ ഇഴയകലമുള്ള തുണിസഞ്ചികളിലോ അടപ്പുള്ള പ്ലാസ്റ്റിക് കണ്ടെയ്നറുകളിലോ സ്റ്റീൽ പാത്രത്തിലോ വെച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കുക

Content highlights: Curry leaves, Organic farming , Agriculture

ഇരുമ്പന്‍ പുളിയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുമായി വിനയ ഇരുമ്പന്‍ പുളിയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുമായി വിനയ

$
0
0
ഇരുമ്പൻ പുളിയിൽ നിന്നും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാനുള്ള പരിശീലനം നൽകുകയാണ് തൃശൂർ ഒല്ലൂക്കരയിലെ പനങ്ങായിൽ വിനയ. ഇന്തോനേഷ്യയിലെ മോളക്കാസ് ദ്വീപിലാണ് ജന്മമെങ്കിലും ഇരുമ്പൻ പുളി അഥവാ ഇലുമ്പി ഇന്ന് കേരളത്തിലടക്കം എല്ലായിടത്തും സമൃദ്ധമായി വളരുന്നുണ്ട്.

പുളിക്ക് പകരം കറികളിലിടാനും അച്ചാറുണ്ടാക്കാനും ജ്യുസ്, സ്ക്വാഷ് എന്നിവയുണ്ടാക്കാനും ഇരുമ്പൻ പുളി ഉപയോഗിച്ച് വരുന്നു. ഇരുമ്പൻ പുളി, ഇലുമ്പി പുളി എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. മരം നിറയെ കായ്കൾ പിടിക്കുന്ന ഇരുമ്പൻ പുളി കാലഭേദമില്ലാതെ കായ്ക്കുന്ന മരമാണ്.

വിഷലിപ്തമായ പഴങ്ങളുടെയും പച്ചക്കറികളുടെയും പിറകെ പോകുന്ന മലയാളികളുടെ മനസ്ഥിതി കാരണം വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ് ഇരുമ്പൻ പുളി മരങ്ങൾ.

ഇരുമ്പൻ പുളി കൊണ്ടുള്ള വിവിധ ഉപയോഗങ്ങൾ

1. വാളൻപുളി, കുടമ്പുളി എന്നിവയ്ക്ക് പകരമായി കറികളിൽ ഉപയോഗിക്കാം.

2. മാങ്ങയ്ക്ക് പകരം മീൻ കറികളിൽ ചേർക്കാം.

3. അച്ചാർ,ജ്യൂസ്, സ്ക്വാഷ്, വൈൻ, സൂപ്പ്, എന്നീ മൂല്യവർദ്ധിത ഉത്പ്പന്നങ്ങളിലൂടെ അധിക വരുമാനം നേടാനും സാധിക്കും.

4. വസ്ത്രങ്ങളിലെ കറകൾ നീക്കം ചെയ്യാൻ ഉപയോഗിച്ച് വരുന്നു.

5. വെയിലത്ത് ഉണക്കി ഇരുമ്പൻ പുളി ഇല്ലാത്ത സമയത്ത് ഉപയോഗിക്കാം.

ഇരുമ്പൻ പുളി ഔഷധമായും പ്രയോഗിക്കുന്നുണ്ട്

1. ഇരുമ്പൻ പുളി ജ്യൂസ് , കൊളസ്ട്രോൾ, ബ്ലഡ് പ്രഷർ എന്നിവ ലഘൂകരിക്കാൻ സഹായിക്കുന്നു.

2. ഇരുമ്പൻ പുളിയിൽ നിന്നുണ്ടാക്കുന്ന സിറപ്പ് പനിയ്ക്കും ചുമയ്ക്കുമുള്ള നല്ലൊരു പ്രതിവിധിയായി പ്രയോഗിച്ച് വരുന്നു.

3. ഇരുമ്പൻ പുളി അരച്ചെടുത്ത് കുഴമ്പ് , വ്രണങ്ങൾ, നീര്, മുണ്ടിനീര് എന്നിവയുടെ ചികിത്സയ്ക്കുപയോഗിക്കുന്നു

4. ഇരുമ്പൻ പുളിയില ത്വക്ക് രോഗങ്ങളുടെയും ഗുഹ്യ രോഗങ്ങളുടെയും ചികിത്സയ്ക്കുപയോഗിക്കുന്നു.


ദീർഘകാലം സൂക്ഷിച്ച് വെക്കാവുന്ന വൈൻ, ജാം, പുളിങ്കറി, അച്ചാറുകൾ എന്നിവയാണിവർ വികസിപ്പിച്ചെടുത്തത്. ഉടനെ ഉപയോഗിക്കാവുന്ന ഇരുമ്പൻ പുളി വിഭവങ്ങളും ഉണ്ട്. നാല് വർഷത്തോളമായി ചക്ക, മുളക്കൂമ്പ്, കൊക്കം പഴം, ജാതിക്ക തൊലി, റോബസ്റ്റ് കായ, പാളൻകോടൻ കായ, പിണ്ടി, ഉഴുന്ന് ,ചതുര പുളി, പാഷൻ ഫ്രൂട്ട്, തുടങ്ങി എല്ലാ വിളകളിലും പഴങ്ങളിലും മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ പരിശീലനം നൽകുന്നു.

പതിനായിരത്തോളം പേർക്ക് പരിശീലനം നൽകി ചെറുതും വലുതുമായ നാൽപ്പത്തഞ്ചോളം സംരംഭകരെ വളർത്തിയെടുക്കാൻ വിനയക്കായിട്ടുണ്ട്. വീട്ടമ്മമാർക്കും കർഷകർക്കും മൂല്യവർദ്ധനവിലൂടെ മാത്രമേ അധിക വരുമാനം നേടാനാകൂ എന്ന് വിനയ അനുഭവത്തിലൂടെ സാക്ഷ്യപ്പെടുത്തുന്നു.

ഫോൺ: 9074509029

Content highlights: Agriculture, Organic farming, Irumban puli

ഓമന മൃഗങ്ങള്‍ക്കും ഓണ്‍ലൈന്‍ പത്രവും പെറ്റ് ഫോട്ടോഗ്രാഫര്‍മാരുംഓമന മൃഗങ്ങള്‍ക്കും ഓണ്‍ലൈന്‍ പത്രവും പെറ്റ് ഫോട്ടോഗ്രാഫര്‍മാരും

$
0
0
നിങ്ങളുടെ ഓമനമൃഗത്തോടൊപ്പമുള്ള അവിസ്മരണീയ മുഹൂർത്തങ്ങൾ, അരുമകളുടെ കിടിലൻ പോസിലുള്ള ഫോട്ടോകൾ ഇവയൊക്കെ സുന്ദരമായി പകർത്തിയെടുക്കാൻ ഇനി പെറ്റ് ഫോട്ടോഗ്രാഫർമാരുണ്ടാകും. വീട്ടിനകത്തും, പുറത്തും നിങ്ങളുടെ ഓമനയുടെ സൗന്ദര്യവും, വ്യക്തിത്വവും, ചലനങ്ങളും, ജീവൻ തുടിക്കുന്ന ചിത്രങ്ങളായി നിങ്ങൾക്ക് സൂക്ഷിക്കാം.

അൽപ്പം ഓർഗാനിക്കാവാം

ജൈവ കൃഷിയുടേയും, ഉത്പന്നങ്ങളുടേയും കാലമല്ലേ, എന്തിന് ഓമന മൃഗങ്ങളെ മാറ്റി നിർത്തണം. നായയെ സ്നേഹിക്കുന്നവർ അവർക്ക് തീർച്ചയായും ജൈവ ഉത്പന്നങ്ങൾ നൽകാൻ ആഗ്രഹിക്കും. ഇത് മുന്നിൽ കണ്ട സംരംഭമാണ് Dog see chew.

ഹിമാലയത്തിലെ കർഷകരുടെ വിശുദ്ധ വിളവുകളും, പ്രകൃതി ഉൽപന്നങ്ങളും യാക്കിന്റെയും, പശുവിന്റെയും പാലിനൊപ്പം ചേർക്കുന്നു. പരമ്പരാഗത പാചകക്കൂട്ടിൽ നിർമ്മിച്ച ഡോഗ് ട്രീറ്റുകൾ ആണ് ഇവരുടെ ഹൈലൈറ്റ്. നഗട്ടുകൾ, ബാർസ് ക്രഞ്ചീസ്, പഫീസ് തുടങ്ങി ഡോഗ് ബിസ്ക്കറ്റുകൾവരെ ജൈവരീതിയുടെ നന്മയുള്ളവ. ജൈവരീതിയിലുള്ള ഡോഗ് ച്യൂവാണ് ഇവരുടെ പ്രീമിയം ഉത്പന്നം. ചവച്ചു രസിക്കാൻ ഹിമാലയത്തിന്റെ വിശുദ്ധിയുള്ള ഉത്പന്നം. എങ്ങനെ അവഗണിക്കും നാമിഷ്ടപ്പെടുന്ന ഓമനകൾക്ക് നൽകാതെ.

അറിവിന്റെ ലോകം

നായ്ക്കൾ, പൂച്ച, ഓമനപക്ഷികൾ തുടങ്ങിയവയെക്കുറിച്ചുള്ള ആധികാരികവും കാലികവുമായ വിവരങ്ങൾ നൽകുന്ന വെബ് പോർട്ടലുകളാണ് പല സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കുമുള്ളത്. നമ്മുടെ കുഞ്ഞുങ്ങൾക്കായി പുത്തൻ വിവരങ്ങൾ തിരയുന്നതുപോലെ അരുമ മൃഗങ്ങളുടെ രക്ഷിതാക്കൾ തിരയുന്ന വിജ്ഞാന ശേഖരം Dog Express.in, Dogspot, Barkloot തുടങ്ങിയവ ഇത്തരത്തിലുള്ള പോർട്ടലുകളാണ്.

പലതും വളരെ ആഴത്തിലുള്ള അറിവുകൾ നൽകാൻ ശ്രമിക്കുന്നവയാണ്. Wagclub, Wag pedia തുടങ്ങിയവ Dog spot നൽകുന്ന അറിവിന്റെ ഖനികളാണ്. Dog Express.in ശരിക്കും പറഞ്ഞാൽ ഓമന മൃഗങ്ങൾക്കുള്ള ഒരു ഓൺലൈൻ പത്രമെന്ന് വിശേഷിപ്പിക്കപ്പെടാവുന്നതാണ്. വിശ്വാസ്യതയും, ആവശ്യമുള്ളതുമായ വാർത്തകൾ, വിശേഷങ്ങൾ, നുറുങ്ങുകൾ ഇവ വിരൽ തുമ്പിലെത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം.

Bark N Bond എന്ന സ്റ്റാർട്ട് അപ്പ് സംരംഭം ഒരു കൺസൾട്ടൻസി സേവനമാണ് നൽകുന്നത്. നായയും ഉടമയും തമ്മിലുള്ള ഊഷ്മള ബന്ധത്തിനായി നായ്ക്കൾക്ക് പരിശീലനവും കൊഗ്നിറ്റീവ് പരിശോധനയും, പോസിറ്റീവ് ഊർജ്ജവുമൊക്കെ നൽകുന്ന കൺസൾട്ടൻസി സേവനം.

സമ്മാനപ്പൊതിയുമായി വീട്ടുപിടിക്കൽ

നിങ്ങളുടെ അരുമയ്ക്കായി മാസത്തിലൊരിക്കൽ ഒരു പെട്ടി നിറയെ സമ്മാനങ്ങളഉമായി എത്തുന്ന ഓൺലൈൻ പോർട്ടലാണ്. Bark Loot എന്ന സംരംഭം നിങ്ങളുടെ നായക്ക് ഉപയോഗപ്രദമായ, സുരക്ഷിതമായ, അവരിഷ്ടപ്പെടുന്ന കളിപ്പാട്ടങ്ങൾ മുതൽ, ബിസ്ക്കറ്റുകൾ വരെ ആ പെട്ടിയിലുണ്ടാകും.

ഉടമയ്ക്ക് സമയവും, പണവും ലാഭമാകുമ്പോൾ ഒപ്പം ആത്മസംതൃപ്തിയും. വീട്ടുപടിക്കൽ മാസത്തിലൊരിക്കൽ സമ്മാനപ്പൊതിയെത്താൻ ഈ വെബ് പോർട്ടലിൽ വരിക്കാരനാവണം. ഒരു മാസത്തേക്ക് അരുമകൾക്കാവശ്യമായ സാധനങ്ങൾ തേടി പെറ്റ്ഷോപ്പുകൾ കയറിയിറങ്ങേണ്ട എന്നർത്ഥം.

സുഖകരമാണോ അന്തരീക്ഷം

നിങ്ങളുടെ പൊന്നോമനയുടെ പാർപ്പിടത്തിൽ അന്തരീക്ഷ താപനിലയും, ആർദ്രതയുമൊക്കെ തൃപ്തികരമായ നിലയിലാവണം. 102 ഡിഗ്രി ഫാരൻ ഹീറ്റിനു മുകളിലും 32 ഡിഗ്രിക്ക് താഴെയുമുള്ള താപനില ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കും. അപ്പോൾ ഇത്തരം വ്യതിയാനങ്ങൾ ഉടമയുടെ വിരൽത്തുമ്പിൽ എത്തിയാൽ എത്രയും പെട്ടെന്ന് പരിഹാരമുണ്ടാക്കാം.

Nimble wireless എന്ന സ്റ്റാർട്ട് അപ്പ് സംരംഭം ചെയ്തത് RV Pet Safety എന്ന ആപ്ലിക്കേഷൻ വികസിപ്പിക്കുകയാണ്. പന്ത്രണ്ടോളം സെൻസറുകൾ ചേർത്ത ഉപകരണം അന്തരീക്ഷ സ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ ആപ്ലിക്കേഷനിലെത്തിക്കുന്നു. ഈ സ്റ്റാർട്ട് അപ്പിന്റെ ആദ്യ ഉപഭോക്താക്കളധികവും അമേരിക്കക്കാരായിരുന്നുവത്രേ.

Content highlights: Agriculture, Animal husbandry , Pets

കര്‍ഷക വായ്പകള്‍: ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുമെന്ന് കൃഷിമന്ത്രികര്‍ഷക വായ്പകള്‍: ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുമെന്ന് കൃഷിമന്ത്രി

$
0
0
കർഷകരുടെ വായ്പയിൻമേലുളള ജപ്തി നടപടികൾ നിർത്തിവെയ്ക്കാൻ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ ബാങ്കുകൾക്ക് നിർദ്ദേശം നൽകി.

കർഷകരുടെ മേൽ സർഫാസി നിയമം അടിച്ചേൽപ്പിക്കരുതെന്നും സർഫാസി നിയമപ്രകാരം കാർഷിക വായ്പയിൽ ജപ്തി നടപടികൾ സ്വീകരിക്കരുതെന്നും കൃഷിമന്ത്രി ആവശ്യപ്പെട്ടു.

കർഷകരുടെ കാർഷികേതര വായ്പകൾക്കുളള മൊറട്ടോറിയം 2019 ഡിസംബർ 31 വരെ നീട്ടിക്കൊണ്ട്് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.

സംസ്ഥാന കടാശ്വാസ കമ്മീഷന് തീർപ്പു കൽപ്പിക്കാവുന്ന വായ്പാപരിധി 2 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു്. ഇടുക്കി, വയനാട് ജില്ലകളിലെ 2018 ആഗസ്റ്റ് 31 വരെയുളള വായ്പകൾ കടാശ്വാസ കമ്മീഷൻ പരിഹരിക്കുന്നതാണ്. പ്രളയാനന്തരം കുരുമുളക് നശിച്ച കർഷകർക്കായി 1200 ഹെക്ടറിൽ കുരുമുളക് പുനരുദ്ധാരണ പദ്ധതി ആരംഭിച്ചിട്ടുെന്നും മന്ത്രി പറഞ്ഞു.

കർഷകർക്ക് പലിശയടച്ച് വായ്പ പുതുക്കാനുളള പദ്ധതികൾ ബാങ്കുകൾ സ്വീകരിക്കാനും മന്ത്രി നിർദ്ദേശിച്ചു. കർഷകരെ ഫോണിലൂടെ ഭീഷണിപ്പെടുത്തി തിരിച്ചടവിന് പ്രേരിപ്പിക്കുന്ന ധനകാര്യ സ്ഥാപനങ്ങൾക്കെതിരെ ക്രിമിനൽ കേസ് എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മറയൂർ ശർക്കരയ്ക്ക് ഭൗമസൂചിക ലഭിച്ച കാര്യവും കൃഷിമന്ത്രി പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

Content highlights: Agriculture, Organic farming, Farmer

മലബാര്‍ ഗ്രൂപ്പ് തോട്ടങ്ങളില്‍ താത്ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുംമലബാര്‍ ഗ്രൂപ്പ് തോട്ടങ്ങളില്‍ താത്ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തും

$
0
0
പ്ലാന്റേഷൻ കോർപ്പറേഷനിലെ മലബാർ ഗ്രൂപ്പ് തോട്ടങ്ങളിൽ (കാസർഗോഡ് എസ്റ്റേറ്റ്, ചീമേനി എസ്റ്റേറ്റ്) അഞ്ച് മുതൽ പതിമൂന്ന് വർഷം വരെ താത്ക്കാലികമായി ജോലി ചെയ്തിരുന്ന 243 തൊഴിലാളികളെ സ്ഥിരപ്പെടുത്തുവാൻ തീരുമാനിച്ചു.

ഇതിന് പുറമേ, പ്ലാന്റേഷൻ കോർപ്പറേഷന്റെകാസർകോട് എസ്റ്റേറ്റിൽ, എൻഡോസൾഫാൻ ദുരിതബാധിതരുടെ ആശ്രിതർക്ക് സംവരണം ചെയ്തിട്ടുളളതായ 25 ശതമാനം ഒഴിവുകളിലേയ്ക്ക് 31 പേരെ നിയമിക്കുവാനും തീരുമാനിച്ചു.

പ്ലാന്റേഷൻ കോർപ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിൽ 82 താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തിയതുൾപ്പെടെ ഈ സാമ്പത്തിക വർഷത്തിൽ ആകെ 325 താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്നു.

ഇവർക്ക് ഗ്രാറ്റുവിറ്റി, ചികിത്സാ സൗകര്യങ്ങൾ തുടങ്ങി സ്ഥിരം ജീവനക്കാർക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതാണ്.

Content highlights: Agriculture, Plantation group

പേര നട്ടുവളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കാന്‍ പേര നട്ടുവളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കാന്‍

$
0
0
കടയിൽ നിന്ന് വാങ്ങുന്ന വിഷാംശമുള്ള പഴങ്ങൾ കഴിക്കുന്നതിനേക്കാൾ നല്ലതല്ലേ സ്വന്തം വീട്ടുവളപ്പിൽ വളർത്തിയ പേരയ്ക്ക കഴിക്കുന്നത് ? കാര്യമായ വളപ്രയോഗവും പരിചരണവുമില്ലാതെ തന്നെ ധാരാളം പഴങ്ങൾ ഉണ്ടാകും. തൊലിയുടെ തൊട്ടു താഴെയാണ് വിറ്റാമിൻ സിയുള്ളത്. അതുകൊണ്ട് നന്നായി കഴുകി തൊലി കളയാതെ കഴിക്കുന്നതാണ് നല്ലത്്. പേരയുടെ ഇലകൾക്കും ഔഷധഗുണമുള്ളതാണ്.

പേര നട്ടുവളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

1. എല്ലാത്തരം മണ്ണിലും വളരും

2. വരണ്ട കാലാവസ്ഥയും നീർവാർച്ചയുള്ള മണ്ണുമാണ് നല്ലത്

3. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലത്ത് പേര കൃഷി ചെയ്യരുത്

4. പേരക്കുരു ഒരു ദിവസം വെള്ളത്തിൽ ഇട്ട ശേഷം മുളപ്പിച്ചാൽ പെട്ടെന്ന് മുളയ്ക്കും

5 വിത്ത് മുളച്ചുണ്ടാകുന്ന തൈകൾക്ക് മാതൃസസ്യത്തിന്റെ ഗുണങ്ങൾ കിട്ടാറില്ല

6. മണ്ണിന്റെ സ്വഭാവം പേരയുടെ വളർച്ചയെ സഹായിക്കുന്നു

6. ഒരേ അളവിൽ മണ്ണും മണലും കമ്പോസ്റ്റും യോജിപ്പിച്ച് ചട്ടിയിൽ മുക്കാൽ ഭാഗത്തോളം നിറച്ച് പേര കൃഷി ചെയ്യാം

7. നന്നായി വളം ചെയ്യുകയും വേനൽക്കാലത്ത്് നനയ്ക്കുകയും ചെയ്യണം

8. പ്രൂണിങ്ങ് നടത്തണം. ഒരാൾ പൊക്കത്തിൽ പേരച്ചെടി എത്തിയാൽ മുകൾ ഭാഗം മുറിച്ച് മാറ്റി വളരാൻ അനുവദിക്കണം.

9. വളർച്ച ത്വരിതപ്പെടുത്തിയാൽ കൂടുതൽ പൂക്കളും കായ്കളും ഉണ്ടാകും. സൂര്യപ്രകാശം ചെടികളുടെ ഇലകളിൽ നന്നായി പതിക്കുകയും ചെയ്യും

10. ജൈവവളമാണ് കായ്ഫലം കൂടുതലുണ്ടാകാൻ നല്ലത്

11. ഒരു വർഷം മുതൽ നാല് വർഷത്തിനുള്ളിൽ പുഷ്പിക്കും

12. ഫെബ്രുവരി, ജൂൺ, ഒക്ടോബർ മാസത്തിലാണ് പേര പുഷ്പിക്കുന്നത്. ചെടിയിൽ നിന്ന് തന്നെ പഴുത്താൽ രുചികരമായ പേരയ്ക്ക കിട്ടും

13. മുപ്പത് വർഷം മുതൽ അൻപത് വർഷം വരെ പേരയ്ക്ക് ആയുസ്സുണ്ട്.

Content highlights: Gauva, Agriculture, Organic farming


സലാക്ക്- ലോകത്തിലെ ഏറ്റവും വിശിഷ്ടമായ പഴം സലാക്ക്- ലോകത്തിലെ ഏറ്റവും വിശിഷ്ടമായ പഴം

$
0
0
നിരോക്സീകാരകങ്ങളുടെ കലവറയാണ് സലാക്ക്. സുമാത്ര-ജാവ പ്രദേശങ്ങളാണ് സലാക്കിന്റെ ജന്മനാട്. കേരളത്തിന്റെ മണ്ണിനും കാലാവസ്ഥയ്ക്കും ഇണങ്ങിയ സലാക്ക് ലോകത്തിലെ ഏറ്റവും വിശിഷ്ടമായ പഴം എന്നാണറിയപ്പെടുന്നത്.

ചുവപ്പ് കലർന്ന ബ്രൗൺ നിറത്തിൽ പാമ്പിൻ തോലുപോലുള്ള പുറംതൊലിയും തേനിനേക്കാൾ മാധുര്യവുമുള്ള അകക്കാമ്പുമാണ് സവിശേഷതകൾ. നിറയെ നീരുള്ള ഈ പഴത്തിന് കൈതച്ചക്കയോട് സമാനമായ സ്വാദുണ്ട്. നേരിയ പുളിപ്പുമുണ്ട്.

പഴത്തിന്റെ അഗ്രഭാഗം കൂർത്തതാണ്. ഒരാഴ്ച വരെ സാധാരണഊഷ്മാവിൽ കേടു കൂടാതെയിരിക്കും.

ജൈവാംശവും നല്ല നീർവാർച്ചയുമുള്ള മണ്ണിൽ ചെടി വളർത്താം. മൂന്ന് നാലുവർഷം മതി ചെടി പുഷ്പിക്കാൻ.

ഒരേ ചെടിയിൽ തന്നെ ആൺപെൺ പൂക്കളുള്ളതിനാൽ സ്വാഭാവികമായ പരാഗണം നടക്കും. ഉയർന്ന അന്തരീക്ഷ ഈർപ്പനിലയും മഴയും ഇഷ്ടപ്പെടുന്ന സലാക്ക് നമ്മുടെ ഹൈറേഞ്ച് മേഖലകളിൽ വളർത്താം.

ജീവകങ്ങളുടെയും ധാതു ലവണങ്ങളുടെയും സ്രോതസ്സാണ് സലാക്ക്. ശക്തിയേറിയ നിരോക്സീകാരകമായ ബീറ്റ കരോട്ടിൻ ധാരാളമുണ്ട്.

Content highlights: Salak fruit, Agriculture

കടപ്പാട്: ഫാം ഇൻഫർമേഷൻ ബ്യൂറോ



'ധീരവനിതകള്‍ വെറ്ററിനറി പ്രൊഫഷനിലല്ലാതെ വേറെ എവിടെയുണ്ട്?''ധീരവനിതകള്‍ വെറ്ററിനറി പ്രൊഫഷനിലല്ലാതെ വേറെ എവിടെയുണ്ട്?'

$
0
0
അവളുടെ കൊമ്പിലൊന്നു തൊട്ടതേയുള്ളൂ ഞാൻ. പിൻകാലുയരുന്നത് ഒരു മിന്നായം പോലെ കണ്ടു. ആകെയൊരു സങ്കടം,പൊന്നീച്ച പറക്കുന്നതു കാണാനോ നക്ഷത്രമെണ്ണാനോ പറ്റിയില്ലെന്നുള്ളതാണ്. അപ്പോഴേയ്ക്കും ന്റെ ബോധം പോയില്ലേ...?? തുമ്പൂർമുഴി കന്നുകാലി പ്രജനന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസറായ ഡോ.സീന ഫെയ്സ്ബുക്കിൽ പങ്കുവെച്ചതാണ് ഈ അനുഭവക്കുറിപ്പ്.

കൊമ്പിന്റെയും കുളമ്പിന്റെയും കാൽമുട്ടുകളുടെയും ആക്രമണമേറ്റിട്ടും മിണ്ടാപ്രാണികളുടെ രോഗം ഭേദമാക്കാൻ പ്രയത്നിക്കുന്ന വനിതാ വെറ്ററിനറി ഡോക്ടർമാരെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ആരും മനസിലാക്കാൻ ശ്രമിക്കാത്ത ഒരു യാഥാർഥ്യമാണ് ഈ വനിതാ വെറ്ററിനറി ഡോക്ടർ പറയാൻ ആഗ്രഹിക്കുന്നത്. തങ്ങൾക്ക് ബാധിച്ചേക്കാവുന്ന ജന്തുജന്യരോഗങ്ങളോട് പൊരുതി ജീവനും ജോലിയും മുറുകെപ്പിടിച്ച് മുന്നോട്ട് പോകുന്ന ഇത്തരം വനിതകൾക്കുകൂടി ഈ വനിതാദിനത്തിൽ അൽപം ഇടം നൽകാം.



ഒരു പശുവിനെ കൊണ്ടുവന്നാൽ അതിന് പേവിഷ ബാധയുണ്ടോ എന്നൊന്നും നമുക്ക് അറിയാൻ പറ്റില്ല. കുറച്ചുദിവസം കഴിയുമ്പോളാണ് രോഗം സ്ഥിരീകരിക്കുന്നത്. ചിലത് അറിയാതെ പോകും. ചിലത് മനസിലാകുമ്പോൾ ഓടിപ്പോയി ഇൻജക്ഷൻ എടുക്കും. ഞാൻ തന്നെ ആറോ ഏഴോ തവണ ഇൻജക്ഷൻ എടുത്തിട്ടുണ്ട്. ഇതു കാരണമുണ്ടാകുന്ന ശരീരതളർച്ചയും പ്രശ്നം തന്നെയാണ്. സാധാരണ മനുഷ്യരെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ വില എന്തുകൊണ്ടാണ് വെറ്ററിനറി ഡോക്ടർമാർക്ക് തരാത്തത്? അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഡോക്ടർമാർക്കുള്ള റിസ്ക് അലവൻസ് എടുത്തുമാറ്റിയത്. ഡോ.സീന വിരൽ ചൂണ്ടുന്നത് നമ്മൾ മനസിലാക്കാത്ത ചില യാഥാർഥ്യങ്ങളിലേക്കാണ്.

യഥാർഥത്തിൽ അങ്ങേയറ്റം റിസ്ക് ഉള്ള ജോലിയാണ് വളർത്തുമൃഗങ്ങളെ ചികിത്സിക്കുന്നത്. പ്രത്യേകിച്ച് പട്ടികളുടെ കടിയും മാന്തുമെല്ലാം പ്രതീക്ഷിക്കണം. ഗ്ലൗസ് ഇട്ടാണെങ്കിൽപ്പോലും അപകടം തന്നെയാണ്. സ്ത്രീകൾക്കാണ് കൂടുതൽ രോഗബാധയുണ്ടാകാൻ സാധ്യത. ബ്രൂസെല്ലോസിസ് എന്ന രോഗം മനുഷ്യനും മൃഗങ്ങൾക്കുമുണ്ടാകുന്നതാണ്. ഗർഭിണിയായ വനിതാ ഡോക്ടർമാരുടെ ശരീരത്തിൽ ഈ രോഗാണു കടന്നാൽ ഗർഭം അലസിപ്പോകുമെന്ന് ഉറപ്പാണ്. അതുപോലെ തന്നെ ലെപ്റ്റോസ്പൈറോസിസ്, ട്യൂബർക്കുലോസിസ് എന്നിവയെല്ലാം പരിചരിക്കുന്ന ഡോക്ടർമാരിലേക്ക് പകരുന്നതാണ്. കോടന്തുരുത്തി പഞ്ചായത്തിൽ ഒൻപത് വർഷമായി വെറ്ററിനറി സർജനായി ജോലി ചെയ്ത ഡോ.സീന പറയുന്നത് വനിതാഡോക്ടർമാർ കടന്നുപോകുന്ന അരക്ഷിതാവസ്ഥയെക്കുറിച്ചാണ്.ഇപ്പോൾ തുമ്പൂർമുഴി കന്നുകാലി പ്രജനന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ് സീന.



2014 ന് മുൻപ് ദിവസവും 270 രൂപ റിസ്ക് അലവൻസ് അനുവദിച്ചിരുന്നു. എന്നാൽ പത്താം ശമ്പള പരിഷ്കരണ ഉത്തരവ് അനുസരിച്ച് റിസ്ക് അലവൻസ് എടുത്തുമാറ്റി. ഈ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേകിച്ച് റിസ്ക് ഒന്നുമില്ലെന്നാണ് അവർ പറഞ്ഞത്. ഡോ.സീന പറയുന്നു.

ആലപ്പുഴയിലുള്ള വനിതാ ഡോക്ടർക്ക് ക്ലെബ്സിയെല്ല എന്ന അസുഖം ബാധിച്ചത് മൃഗങ്ങളുടെ ചികിത്സയിലൂടെയാണ്. പശുക്കളെ അടുത്ത് നിന്ന് ചികിത്സിക്കുമ്പോൾ പലപ്പോഴും ചവിട്ടു കിട്ടാറുണ്ട്. ഇതൊന്നും അത്ര നിസാരമായി തള്ളിക്കളയാൻ പറ്റില്ല. പശുക്കൾ വശങ്ങളിലേക്കും തൊഴിക്കാനുള്ള സാധ്യതയുണ്ട്. വിരൽ ഒടിഞ്ഞേക്കാം. ചവിട്ടിയ ഭാഗത്ത് എന്നും വേദനയായിരിക്കും. പട്ടിക്ക് കുത്തിവെപ്പു നടത്തുമ്പോൾ തിരിഞ്ഞു കടിക്കാനുള്ള സാധ്യതയുണ്ട്. ഇത്രയേറെ അപകട സാധ്യതയുള്ള തൊഴിൽ ചെയ്യുന്ന വനിതകളെക്കുറിച്ച് കൃത്യമായ ധാരണ പൊതുസമൂഹത്തിനില്ലെന്നതാണ് വസ്തുത.



പലപ്പോഴും രാത്രികാലങ്ങളിൽ കർഷകർ വിളിച്ചാൽ പോകേണ്ടി വരാറുണ്ട്. ഇതും പ്രയാസമുണ്ടാക്കുന്ന സംഗതി തന്നെയാണ്. കുട്ടനാട് ഭാഗത്തൊക്കെ ആണെങ്കിൽ വള്ളത്തിലും ബോട്ടിലും പോകേണ്ടി വരുമെന്ന് ഡോ.സീന വ്യക്തമാക്കുന്നു.



ഇത്രയും അറിഞ്ഞു കഴിയുമ്പോൾ ഡോ.സീന തന്റെ കുറിപ്പിൽ ഇങ്ങനെ എഴുതിയത് ശരി തന്നെയെന്ന് നമ്മളും ചിന്തിച്ചു പോകും - വെറ്ററിനറി പ്രൊഫഷന് റിസ്ക്ക് ഇല്ലെന്നു പറഞ്ഞ മഹാൻ / മഹതിയെ ഒന്നു കണ്ടാൽ കൊള്ളാമായിരുന്നു.??

Content highlights: Veterinary doctors experience, Agriculture, Animal husbandry

മല്ലിയിലയില്‍ നിന്ന് വിഷാംശം കളയാനുള്ള മാര്‍ഗങ്ങള്‍മല്ലിയിലയില്‍ നിന്ന് വിഷാംശം കളയാനുള്ള മാര്‍ഗങ്ങള്‍

$
0
0
കൈകാര്യം ചെയ്യുമ്പോൾ വളരെ മുൻകരുതലെടുക്കേണ്ട പച്ചക്കറിയാണ് മല്ലിയില . സലാഡുകളിലും മറ്റും പാചകം ചെയ്യാതെയും മേമ്പൊടിക്കായും ഉപയോഗിക്കുന്നതുകൊണ്ട് കൂടുതൽ ശ്രദ്ധിക്കണം.

ചുവട് മുറിച്ച് കളഞ്ഞ ശേഷം ടാപ്പ് വെള്ളത്തിൽ പല ആവർത്തി കഴുകണം.

വായു കടക്കാത്ത പ്ലാസ്റ്റിക് കണ്ടെയ്നറിലോ, സ്റ്റീൽ പാത്രത്തിലോ മൂന്നോ നാലോ ടിഷ്യുപേപ്പർ അടിയിലും മുകളിലുമായി നിരത്തിവെച്ചശേഷം ഈർപ്പം മാറ്റി മല്ലിത്തണ്ടുകൾ ഇവയ്ക്കിടയിൽ നിരത്തിവെയ്ക്കാം.

ടിഷ്യുപേപ്പറില്ലെങ്കിൽ ഇഴയകന്ന കോട്ടൺ തുണിക്കഷണമോ ന്യൂസ് പേപ്പറോ ഉപയോഗിച്ചാലും മതി.

ഇലവർഗ പച്ചക്കറികൾ

ചീര,കറിവേപ്പില,മല്ലിയില എന്നീ ഇലവർഗ പച്ചക്കറികളിൽ ചീരയിലും കറിവേപ്പിലയിലുമാണ് കീടനാശിനികളുടെ അവശിഷ്ട വിഷാംശം ഏറ്റവും കൂടുതലായി കാണപ്പെടുന്നത്

ചീര ചുവടു ഭാഗം വേരോടെ മുറിച്ചു മാറ്റിയ ശേഷം തണ്ടും ഇലകളും ടാപ്പ് വെള്ളത്തിൽ പലതവണ കഴുകി വൃത്തിയാക്കണം. അതിനുശേഷം 15 മിനിറ്റ് പുളിവെള്ളത്തിൽ മുക്കിവെക്കണം. ഇതിനായി കുരുകളഞ്ഞ പുളി 60 ഗ്രാം (ചെറുനാരങ്ങ വലിപ്പം) മൂന്ന് ലിറ്റർ വെള്ളത്തിൽ കലക്കി അരിച്ചെടുത്ത് ചീര മുക്കി വയ്ക്കാൻ പറ്റിയ വലിപ്പമുള്ള പാത്രത്തിൽ വയ്ക്കണം.

ഇതിന് ശേഷം പച്ചവെള്ളത്തിൽ കഴുകി , വെള്ളം വാർത്ത് കളഞ്ഞ് ഇലകളും തണ്ടും വേർപെടുത്തി ഈർപ്പം ഇല്ലാതെ ഇഴയകന്ന തുണിസഞ്ചികളിലോ പ്ലാസ്റ്റിക് കണ്ടെയ്നറിലോ മാറ്റിയ ശേഷം ഫ്രിഡ്ജിൽ സൂക്ഷിക്കാവുന്നതാണ്.

Content highlights: Coriander leaves, Agriculture, Organic farming

കടപ്പാട്: ഫാം ഇൻഫർമേഷൻ ബ്യൂറോ (സുരക്ഷിത പച്ചക്കറിക്ക് ഒരു മാർഗരേഖ)






കുരുമുളക് തൈകള്‍ തയ്യാറാക്കുന്നതിന് മുമ്പ്കുരുമുളക് തൈകള്‍ തയ്യാറാക്കുന്നതിന് മുമ്പ്

$
0
0
ഉൽപാദന ശേഷി കൂടിയ കുരുമുളകിൽ നിന്നും കൊടിയുടെ ചുവട്ടിൽ നിന്നുമുണ്ടാകുന്ന ചെന്തലകൾ ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ മുറിച്ചെടുക്കുന്നതാണ് തൈയുണ്ടാക്കുന്നതിലെ ആദ്യ ഘട്ടം.

നല്ല വിളവു തരുന്നതും പുഷ്ടിയോടെ വളരുന്നതും നീളം കൂടിയ തിരകളുളളതും ആയിരിക്കണം മാതൃവളളി. രോഗങ്ങളെ പ്രതിരോധിക്കാനുളള ശേഷി നിർബന്ധം. തിരി പിടിത്തവും മണി പിടുത്തവും കൂടെയുണ്ടെങ്കിൽ ഉത്തമ മാതൃസസ്യമായി. പ്രായം 5 വയസിനും 12 നുമിടയിലായിരിക്കണം.

വളളിത്തലയിൽ നടുവിലെ മൂന്നിലൊന്ന് ഭാഗമാണ് നടാൻ ഉപയോഗിക്കേണ്ടത്. ഇളം തലപ്പും കടുത്ത മൂത്ത ഭാഗവും ഒഴിവാക്കണം. രണ്ടോ മൂന്നോ മുട്ടുകളുളള കഷണങ്ങൾ മുറിച്ച് ഇലഞെട്ട് തണ്ടിൽ നിൽക്കത്തക്ക വണ്ണം ഇലകൾ മുറിച്ചുമാറ്റാം. ഇങ്ങനെ തയ്യാറാക്കിയ തണ്ടുകളുടെ കടഭാഗം മുരിങ്ങയില ചാറിൽ അരമണിക്കൂർ മുക്കിവെക്കണം. 50 ഗ്രാം ഇളം മുരിങ്ങയില 200 മില്ലി വെളളത്തിൽ അരച്ചെടുത്ത് മുരിങ്ങയിലച്ചാറ് തയ്യാറാക്കാം.

കുരുമുളക് നഴ്സറിയിലെ രോഗബാധ ഒഴിവാക്കാൻ 250 ഗ്രാം സ്യൂഡോമോണാസ്, 750 മില്ലി വെളളത്തിൽ കലക്കി 20 മിനിറ്റ് വെച്ചതിന് ശേഷം പോട്ടിംഗ് മിശ്രിതംനിറച്ച പോളിത്തീൻ കവറിൽ തണ്ട് നടാം.

മേൽമണ്ണും മണലും ചാണകപ്പൊടിയും ഒരേ അനുപാതത്തിൽ ചേർത്ത് പോട്ടിംഗ് മിശ്രിതം തയ്യാറാക്കാവുന്നതാണ്. തയ്യാറാക്കിയ തണ്ടുകളുടെ ഒരു മുട്ട് മണ്ണിനടിയിൽ വരത്തക്കവിധം നടാം.
നട്ട ഉടനെ തന്നെ പന്തൽ തയ്യാറാക്കി തണൽ നൽകണം. ഒപ്പം നനയും നിർബന്ധം. തിരുവാതിര ഞാറ്റുവേലയിൽ ജൂൺ-ജൂലൈ മാസത്തിൽ വേരുപിടിപ്പിച്ച കുരുമുളക് തൈകൾ നടാം.

Content highlights: Agriculture, Organic farming, Pepper saplings

'അസോള ടെക്‌നോളജിയുടെ' തമിഴ്‌നാട് മോഡല്‍ 'അസോള ടെക്‌നോളജിയുടെ' തമിഴ്‌നാട് മോഡല്‍

$
0
0
അന്തരീക്ഷത്തിൽ നിന്നും നൈട്രജൻ വാതകത്തെ സ്വാംശീകരിച്ച് ഗുണമേന്മയേറെയുള്ള പ്രോട്ടീൻ തന്മാത്രകളാക്കി മാറ്റാൻ സഹായിക്കുന്ന വിശേഷ പായലുകളെ ഇലകളിൽ ഒളിപ്പിച്ചു വെച്ച പ്രകൃതിയുടെ പ്രോട്ടീൻ മാന്ത്രികനാണ് അസോളയെന്ന ചെറു ശുദ്ധജല സസ്യം. അവിലു പായൽ എന്ന് പൊതുവെ അറിയപ്പെടുന്ന ഈ സസ്യം അന്തരീക്ഷ നൈട്രജൻ സ്ഥിരീകരണത്തിന് സഹായിക്കുന്ന അനാബിനയെന്ന നീലഹരിതപായലുമായി കൂട്ടുചേർന്നാണ് വളരുന്നത്.

പ്രകൃതിയുടെ പ്രോട്ടീൻ ടാബ്ലെറ്റ് എന്ന് ഓമനപ്പേരുള്ള അസോളയിൽ 25 - 30 % ജൈവലഭ്യത ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കോപ്പർ, സെലിനീയം അടക്കമുള്ള സവിശേഷ മൂലകങ്ങളുടെ കൂടി കലവറയായതിനാൽ പ്രകൃതിയുടെ ധാതുമൂലക കാപ്സ്യൂൾ എന്ന വിശേഷണവും അസോളയ്ക്ക് സ്വന്തമാണ്.

അസോള ടെക്നോളജിയുടെ തമിഴ്നാട് മോഡൽ

കാലിത്തീറ്റയുടെ ചെലവ് കുറയ്ക്കാനും, തീറ്റ ദൗർലഭ്യം ഒഴിവാക്കാനുമായി തമിഴ്നാട്ടിലെ ക്ഷീരകർഷകർ സ്വീകരിച്ച് ഏറെ വിജയം കൊയ്ത മാതൃകയാണ് അസോള ടെക്നോളജി. തമിഴ്നാട് സർക്കാർ പദ്ധതി വിഹിതത്തിൽ ഉൾപ്പെടുത്തി സംസ്ഥാനത്താകമാനം കർഷകഭവനങ്ങളിലായി 35,000-ത്തിൽ അധികം അസോള യൂണിറ്റുകൾ സജ്ജീകരിക്കുകയുണ്ടായി.

അസോള നൽകിയതു വഴി പാലുത്പാദനത്തിൽ ഏറെ മികവ് നേടിയെന്ന് മാത്രമല്ല അസോള യൂണിറ്റുകളുടെ നിർമ്മാണ പ്രവർത്തന ചെലവ് തുലോം കുറവുമായിരുന്നു. 6 അടി നീളവും 3 അടി താഴ്ചയുമുള്ള ഒരു അസോള യൂണിറ്റ് ഒരുക്കാൻ ചെലവ് 600 രൂപ മാത്രമായിരുന്നു.

സേലം കാർഷിക സർവ്വകലാശാലയുടെ മേൽനോട്ടത്തിൽ നബാർഡ് വായ്പാ സഹായത്തോടെ അസോള കൃഷിക്കായി മറ്റൊരു പദ്ധതിയും തമിഴ്നാട്ടിൽ നടപ്പിലാക്കുന്നുണ്ട്. ഇന്ന് തമിഴ്നാട്ടിലെ ക്ഷീരകർഷകർക്കിടയിൽ അസോള ഏറെ പ്രീതിയാർജ്ജിച്ച കാലിത്തീറ്റ വിളയാണ്.

Content highlights: Azolla cultvation, Agriculture, Animal husbandry


വയനാട്ടില്‍ വിത്ത് സംരക്ഷണത്തിനായി കമ്യൂണിറ്റി ജീന്‍ ബാങ്ക് തുടങ്ങുംവയനാട്ടില്‍ വിത്ത് സംരക്ഷണത്തിനായി കമ്യൂണിറ്റി ജീന്‍ ബാങ്ക് തുടങ്ങും

$
0
0
കൽപ്പറ്റ: വിത്ത് സംരക്ഷണത്തിന് വയനാട്ടിൽ എല്ലാ പഞ്ചായത്തിലും കമ്മ്യൂണിറ്റി ജീൻ ബാങ്ക് തുടങ്ങുമെന്ന് എൻ. ബി. പി.ജി. ആർ. പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ:. കെ. ജോസഫ് ജോൺ പറഞ്ഞു. കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക ഭരണകൂടങ്ങളുടെയും കർഷകരുടെയും സഹകരണത്തോടെയായിരിക്കും കമ്മ്യൂണിറ്റി ജീൻ ബാങ്ക് ആരംഭിക്കുക. പുത്തൂർ വയൽ എം.എസ്. സ്വാമിനാഥൻ ഗവേഷണ കേന്ദ്രത്തിൽ ഇതിനുള്ള ശ്രമം തുടങ്ങി കഴിഞ്ഞു.

ദേശീയ ജനിതക ജൈവവൈവിധ്യ സംരക്ഷണ കേന്ദ്രത്തിന്റെയും ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ ട്രൈബൽ സബ് പ്ലാനിന്റെ ഭാഗമായി നടത്തുന്ന വിത്ത് സംരംക്ഷണ പരിപാടി ഞായറാഴ്ച വയനാട് ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളിൽ നടക്കും. ബത്തേരി , അമ്പലവയൽ ,അത്തി കൊല്ലി എന്നിവിടങ്ങളിലാണ് പരിപാടിയെന്ന് നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് തൃശൂർ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.. കെ. ജോസഫ് ജോൺ പറഞ്ഞു. വിത്തും ഉപകരണങ്ങളും അടങ്ങിയ കിറ്റ് സൗജന്യമായി പട്ടികവർഗ്ഗകാർക്ക് നൽകും .

പ്രളയത്തെ അതി ജീവിച്ച 15 ഇനം നെൽവിത്തുകൾ കേരളത്തിൽ കണ്ടെത്തിയിട്ടുണ്ടന്നും ഇതിൽ ഭൂരി ഭാഗവും വയനാട്ടിലാണന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ. ഇപ്പോൾ 160 ഇനം ചീരയിലും 64 ഇനം വെള്ളരി വർഗ്ഗത്തിലും ഗവേഷണം നടന്നു വരുന്നുണ്ടെന്ന് ശാസ്ത്രജ്ഞ ഡോ: സുമ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്ന വിത്തിനങ്ങൾ കർഷകർ സംരക്ഷിക്കണമെന്നും ഇവർ നിർദ്ദേശിച്ചു. തൃശൂർ കേന്ദ്രത്തിൽ സംരക്ഷിച്ചു വരുന്ന കയ്പില്ലാത്ത പാവക്കയുടെ വിത്ത് കർഷകർക്ക് നൽകുന്നുണ്ട്. ഗന്റോല എന്ന ഈ പാവക്കക്ക് കിലോക്ക് 200 രൂപ മുതൽ വില ലഭിക്കും. കർണാടകയിലെ ഗോണി കുപ്പയിൽ കർഷകർ ധാരാളമായി കൃഷി ചെയ്യുന്ന ഇതിന് വയനാട്ടിൽ അനന്തസാധ്യത ഉണ്ടെന്ന് ഡോ: ജോസഫ് പറഞ്ഞു.

Content highlights: Agriculture, Organic farming, Seed
Viewing all 2897 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>