ക്ഷീര വികസന വകുപ്പിന്റെ കണക്കുപ്രകാരം 2018 ആഗസ്റ്റ് 15 ന് കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ 5166 പശുക്കുട്ടികളും 527 എരുമകളും 1089 കിടാരികളും നഷ്ടപ്പെട്ടു. കറവയുള്ള പശുക്കളെക്കൂടാതെ പാൽ തരാത്ത പശുക്കളെയും പരിപാലിച്ച് മുടക്കു മുതലിനേക്കാൾ മുന്നിട്ടു നിൽക്കുന്ന നഷ്ടത്തിന്റെ തോത് കണക്കാക്കാതെ ജീവിതമാർഗമായി മുന്നോട്ട് കൊണ്ടുപോയിരുന്ന ക്ഷീരകർഷകർക്ക് കിട്ടിയ കനത്ത പ്രഹരമായിരുന്നു ഇത്. പ്രളയത്തിന് മുമ്പ് 18,34,700 ലിറ്റർ പാൽ ആണ് കേരളത്തിൽ ദിവസേന ഉത്പാദിപ്പിച്ചിരുന്നത്. പ്രളയ ശേഷം പാലുത്പാദനം 15,78,212 ലിറ്ററായി കുറഞ്ഞു. ക്ഷീരമേഖലയിൽ പ്രളയം വരുത്തിയത് 107.49 കോടി രൂപയുടെ നഷ്ടമാണ് . പശുക്കളുടെ തീറ്റ, കറവക്കാരന്റെ പ്രതിഫലം, ചികിത്സയ്ക്കുള്ള ചെലവ് എന്നിവയ്ക്കനുസരിച്ചുള്ള ലാഭം കിട്ടാതെ നട്ടംതിരിയുന്നവനാണ് ഇന്നത്തെ കർഷകൻ.
കേരളത്തിലെ ക്ഷീര കർഷകരുടെ പ്രശ്നങ്ങൾ പഠിക്കാൻ 2016 ൽ നിയോഗിച്ച ലിഡ ജേക്കബ് കമ്മീഷൻ 2018 ജൂണിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്ന് കർഷകർക്ക് അനുകൂലമായ ഒരു നടപടികളും ഇതുവരെയുണ്ടായില്ല. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ 2017 ഫെബ്രുവരി രണ്ടിന് ഇന്ത്യയിലെ എല്ലാ തരത്തിൽപ്പെട്ട കന്നുകാലികളുടെയും പാലിന്റെ ഗുണനിലവാരം ഏകീകരിക്കണമെന്നുള്ള ഉത്തരവിറക്കിയെങ്കിലും കേരളത്തിൽ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നതും കർഷകർ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ പശുക്കളെ പരിപാലിക്കാൻ ആവശ്യമായ തൊഴിലാളികളെ കിട്ടാത്തതിനാൽ പല ക്ഷീര കർഷകരും നേപ്പാളിലെയും ബീഹാറിലെയും തൊഴിലാളികളെ തങ്ങളുടെ ഫാമുകളിൽ പണിയെടുപ്പിക്കുന്നു. അടുത്ത തലമുറയ്ക്ക് പശുവിനെ കാണണമെങ്കിൽ കാഴ്ചബംഗ്ളാവിൽ പോകേണ്ടി വരുമെന്ന് ആശങ്കപ്പെടുന്ന കേരളത്തിലെ ക്ഷീരകർഷകർക്ക് പറയാനുള്ളത് എന്തായിരിക്കും
പശു പാൽ മാത്രമല്ല, കണ്ണീരും തരും
സർക്കാർ സബ്സിഡി നൽകുന്നത് ഉപയോഗപ്പെടുത്താൻ കേരളത്തിലെ കർഷകന് മണിക്കൂറുകളോളം യാത്ര ചെയ്ത് അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെത്തണം. നല്ലയിനം പശുക്കളെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ പിഴച്ചാൽ എല്ലാ കടമ്പയും കടന്ന് പണം മുടക്കി കേരളത്തിലെത്തിച്ചാലും മാസങ്ങൾക്കുള്ളിൽ അസുഖം ബാധിച്ച് ചത്തുപോകുന്ന അവസ്ഥയാണെന്ന് പല കർഷകരും പറയുന്നു. പ്രതീക്ഷിച്ച പോലെ പാൽ ലഭിക്കാത്ത പശുക്കളെ വളർത്തി പരാജയത്തിന്റെ കയ്പുനീർ കുടിക്കേണ്ടി വന്നവരാണ് ഇവരിൽ പലരും.
12 ലിറ്റർ പാൽ എങ്കിലും ദിവസവും കിട്ടിയില്ലെങ്കിൽ രക്ഷപ്പെടില്ലെന്ന് ആണയിട്ടു പറയുന്നവരാണ് കേരളത്തിലെ കർഷകൻ. ഒരു സാധാരണ ക്ഷീരകർഷകൻ മാസത്തിൽ കറവക്കാരന് നൽകുന്ന പ്രതിഫലം 1000 രൂപ. ഒരു ലിറ്റർ പാലിനുള്ള ഉത്പാദനച്ചെലവ് 40 രൂപയാണ്. കറന്നെടുത്ത പാൽ സൊസൈറ്റിയിൽ എത്തിക്കുന്ന കർഷകന് ലഭിക്കുന്നത് 30 മുതൽ 35 രൂപ വരെ മാത്രം. ഇതേ പാൽ ഉപഭോക്താവിന് സൊസൈറ്റിയിൽ നിന്നും ലഭിക്കുന്നത് 45 രൂപയ്ക്ക്.
മുതൽ മുടക്കിയ കർഷകൻ ചൂഷണം ചെയ്യപ്പെടുകയാണോ?
പട്ടാള ക്യാമ്പുകളിൽ നിന്ന് വിറ്റഴിച്ച ഒരു പശു പോലും കേരളത്തിലെത്തിയില്ല
ദിൽകുമാർ
(ദിൽകുമാർ
ക്ഷീര കർഷകൻ , സമഗ്ര ക്ഷീര കർഷക സംഘം പ്രസിഡണ്ട്)
2018 ആഗസ്റ്റിൽ ഇന്ത്യൻ മിലിറ്ററി 39 ഫാമുകൾ നിർത്തലാക്കി. 23,600 പശുവിനെ വിൽപ്പന നടത്തുകയുണ്ടായി. ഒരു പശുവിന് 1000 രൂപയാണ് വില നിശ്ചയിച്ചത്. പൂനെയിലെ പിംപ്രിയിലുള്ള ഇന്ത്യൻ മിലിട്ടറി ഫാമിൽ നിന്നും 1500 പശുക്കളെ കൊണ്ടുവരാൻ വെറ്ററിനറി യൂണിവേഴ്സിറ്റി വഴി ഞങ്ങൾ ശ്രമിച്ചിരുന്നു. ഞങ്ങൾക്കു വേണ്ട പശുക്കളെ അടിയന്തിരമായി എത്തിച്ചു തരാനുള്ള സംവിധാനമുണ്ടാക്കാമെന്ന് വകുപ്പുമന്ത്രിയും പറഞ്ഞിരുന്നു. പക്ഷേ ഇത് പ്രാവർത്തികമാക്കാൻ പല തടസങ്ങളുമുണ്ടെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞത്. കേരളം ഒഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളും ഈ പശുക്കളെ കൊണ്ടുപോയി. ഒരു കൊല്ലം 383 കോടി രൂപ ചെലവഴിച്ചാണ് 23,600 പശുക്കളെ മിലിട്ടറി വളർത്തിയിരുന്നത്. പ്രളയം മൂലം കനത്ത നഷ്ടം അനുഭവിക്കുന്ന ക്ഷീരകർഷകർക്ക് ഈ പശുക്കളെ നൽകാനുള്ള തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നത് നിരാശാജനകമാണ്. ക്ഷീരകർഷകരെ യഥാർഥത്തിൽ വ്യവസായ മേഖലയിലോ കാർഷിക മേഖലയിലോ ഉൾപ്പെടുത്തിയിട്ടില്ല.
ഇവിടെ പശുക്കളുടെ ഉദ്പാദന ക്ഷമത കൂട്ടാനായി അത്യുൽപാദന ശേഷിയുള്ള വിത്തുകാളകളുടെ ബീജം കുത്തിവെക്കാനാവശ്യമായ കാര്യങ്ങൾ സർക്കാർ ചെയ്യുന്നില്ല.
27 വർഷമായി ഞാൻ ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്നു. 75 പശുക്കളുണ്ടായിരുന്ന ഡയറി ഫാമായിരുന്നു എന്റേത്. വെള്ളപ്പൊക്കത്തിൽ 27 എണ്ണം ഒലിച്ചുപോയി.
പല സ്ഥലങ്ങളിലും പല സമയങ്ങളിലാണ് മിൽമയുടെ വാഹനം പാൽ ശേഖരിക്കാനെത്തുന്നത്. പുലർച്ചെ 6.00 മണിക്ക് കറന്നെടുക്കുന്ന പാൽ ഏകദേശം അഞ്ചര മണിക്കൂറിന് ശേഷമാണ് പ്രോസസിങ്ങ് യൂണിറ്റിൽ എത്തുന്നത്. സാധാരണ പെട്ടി വണ്ടിയിൽ ശീതീകരണ സംവിധാനമില്ലാതെയാണ് പാൽ കൊണ്ടുപോകുന്നത്. ഇതുകാരണം പാൽ കേടാകാനുള്ള സാധ്യത വളരെയേറെയാണ്.
രാവിലെ അഞ്ച് മണിക്ക് പശുവിനെ കറന്നാൽ പിന്നെ ഉച്ചയ്ക്ക് 12.00 മണിക്ക് വീണ്ടും കറക്കണം. കാലത്തും ഉച്ചയ്ക്കും തമ്മിലുള്ള ഇടവേള വെറും ഏഴ് മണിക്കൂർ മാത്രമാണ്്. അതിനുശേഷമുള്ള 17 മണിക്കൂർ പാൽ കെട്ടിക്കിടക്കുന്നത് കാരണം പശുവിന്റെ അകിട് വീർത്തുവരികയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും. ബാക്റ്റീരിയ കാരണമുള്ള അണുബാധയുണ്ടാകും. അണുബാധ തടയാൻ ക്ഷീരകർഷകൻ ആന്റിബയോട്ടിക് ഇൻജക്ഷൻ എടുക്കും. ഇൻജക്ഷൻ കൊടുത്ത് ഏഴ് ദിവസത്തിനു ശേഷമേ പാൽ ഉപയോഗിക്കാൻ പറ്റൂ. എന്നാൽ നഷ്ടം സംഭവിക്കാതിരിക്കാൻ കർഷകൻ ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ പാൽ കറന്നെടുത്ത് രണ്ടു ദിവസത്തിനുള്ളിൽ വിൽക്കും. ഇത് മനുഷ്യരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
അന്യസംസ്ഥാനത്ത് നിന്ന് വരുന്ന മായം ചേർക്കുന്ന പാൽ പരിശോധിക്കാൻ മീനാക്ഷിപുരത്തും വാളയാറിലും ഇടുക്കിയിലും ചെക്ക്പോസ്റ്റുകളുണ്ട്. എന്നാൽ ഇവിടെ പരിശോധന നടക്കുന്നില്ല. പാൽ പാസ്ചുറൈസ്ഡ് ആണോയെന്ന് അറിയാനുള്ള ടെസ്റ്റ് പോലും അവർ നടത്തുന്നില്ല.
സബ്സിഡി കിട്ടിയാലും കർഷകന് നഷ്ടം തന്നെ
ഷാജി
(ഷാജി, ക്ഷീര കർഷകൻ, ഓച്ചിറ)
വിദേശത്ത് നിന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്. ഒരു പശുവും ഒരു തൊഴുത്തും എന്ന പദ്ധതി പ്രകാരം ഓച്ചിറ ബ്ലോക്കിൽ നിന്ന് പശുവിനെ വളർത്താൻ നൽകുന്നതായി അറിഞ്ഞപ്പോൾ പ്രതീക്ഷയോടെ ഇറങ്ങിയതാണ്. തമിഴ്നാട്ടിൽ പോയി പശുക്കളെ കൊണ്ടു വന്നു. അതിൽ ഒരു പശുവിന് കുളമ്പു രോഗവും അകിട് വീക്കവുമുണ്ടായി. തീറ്റയെടുക്കാൻ കഴിയാതെ വിൽക്കേണ്ടി വന്നു. ഞങ്ങളോടൊപ്പം തമിഴ്നാട്ടിൽ നിന്ന് പശുക്കളെ കൊണ്ടു വന്ന 60% ആളുകളും പരാജയപ്പെട്ടു. കേരളത്തിലെ പശുക്കളുടെ എണ്ണം വർദ്ധിപ്പിക്കാനായാണ് ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നത്.
തൊഴുത്ത് നിർമിക്കാൻ 80,000 രൂപ ചെലവായി. ബ്ലോക്കിൽ നിന്ന് അനുവദിച്ച രണ്ട് ലക്ഷത്തിനേക്കാൾ കൂടുതൽ ചെലവ് വന്നു. ഇത് കൂടാതെ പഞ്ചായത്തിൽ നിന്ന് 15000 രൂപയ്ക്ക് നൽകിയ നാടൻ പശുവിനും കുട്ടിക്കുമുള്ള തീറ്റയും നൽകണം. കഷ്ടിച്ച് രണ്ടു ഗ്ലാസ് പാൽ മാത്രമാണ് നാടൻ പശുവിൽ നിന്ന് കിട്ടുന്നത്. ഒരു ഗിർ പശുവിനെയും ഒരു ഗിർ-സിന്ധി ക്രോസ് ബ്രീഡ് പശുവിനെയും ഞാൻ വളർത്തുന്നുണ്ട്. സൊസൈറ്റിയിൽ ഒരു മാസം 30 ലിറ്റർ പാൽ നൽകുന്ന കർഷകന് ഒരു ലിറ്ററിന് നാല് രൂപ നിരക്കിൽ സബ്സിഡി ബാങ്ക് അക്കൗണ്ടിലെത്തുമെന്ന് പറയുന്നു. ഈ തുക കിട്ടിയാലും കർഷകന് നഷ്ടം നികത്താനാകില്ല.
പശുക്കൾക്ക് ചികിത്സ നൽകാൻ ഡോക്ടർമാരെ കിട്ടാനില്ല
വേണു
(വേണു ചെറിയത്ത്
മലബാർ ഡയറി ഫാമേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് )
കേരളത്തിൽ പാലുത്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ജില്ലയാണ് വയനാട്. ഇവിടെ രാത്രിയായാലും പകൽ ആയാലും പശുക്കൾക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ ചികിത്സിക്കാൻ ഡോക്ടർമാർ എത്താറില്ല. 120 പശുക്കളാണ് എന്റെ ഫാമിലുള്ളത്. ഏകദേശം 900 ലിറ്റർ പാലാണ് ഒരു ദിവസം ലഭിക്കുന്നത്. വയനാട് ജില്ലയിൽ പുല്ലിന് ക്ഷാമമാണ്. തമിഴ്നാടിനെയോ കർണാടകയെയോ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണ്. കാലിത്തീറ്റ ഉത്പാദിപ്പിക്കുന്ന എല്ലാ കമ്പനികളും 100 മുതൽ 200 രൂപ വരെ വില കൂട്ടി. എന്നാൽ പാലിന്റെ വില വർധിപ്പിച്ചിട്ടുമില്ല.
തവിഞ്ഞാൽ പഞ്ചായത്തിൽ 20 ലക്ഷം രൂപയാണ് മൃഗചികിത്സയ്ക്കുള്ള മരുന്നിന് വേണ്ടി മാറ്റിവെച്ചത്. ക്ഷീര വികസന വകുപ്പ് ഏകദേശം 50 ലക്ഷം രൂപയും മരുന്നിനത്തിൽ മാറ്റി വെച്ചു. എന്നാൽ ഈ 70 ലക്ഷം രൂപയ്ക്ക് ആശുപത്രിയിൽ വാങ്ങുന്നത് പശുക്കളുടെ ചൊറിയും ചിരങ്ങും പോലുള്ള രോഗങ്ങൾക്കെതിരെയുള്ള മരുന്നാണ്. അകിട് വീക്കം, കുളമ്പ് രോഗം എന്നിവയിൽ നിന്ന് രക്ഷ നേടാനുള്ള മരുന്നുകളൊന്നും ലഭിക്കുന്നില്ല. കർഷകർക്ക് കിട്ടേണ്ട മരുന്ന് കിട്ടുന്നില്ല.
വെറ്ററിനറി ഡോക്ടർമാരെ ഫാമിലേക്ക് കൊണ്ടു വന്നാൽ 500 രൂപ മുതൽ 1000 രൂപ വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. ഇതൊരു അലിഖിത നിയമമായി മാറിയിരിക്കുന്നു. വേനൽക്കാല ഇൻസെന്റീവ് ആയി കഴിഞ്ഞ വർഷം മിൽമ പണം തന്നു. ഈ വർഷം അത് നിർത്തലാക്കിയതായാണ് പറയുന്നത്.
സംരംഭകത്വം വളർത്താനുള്ള പദ്ധതികൾക്ക് പ്രാധാന്യം നൽകുന്നില്ല
ശ്യാം കുമാർ
(ശ്യാം കുമാർ, ക്ഷീര കർഷകൻ, കൊല്ലം )
90 നാടൻ പശുക്കളെ ഞങ്ങൾ അമ്പാടി ഗോശാലയിൽ സംരക്ഷിക്കുന്നുണ്ട്. മണ്ണിലെ ജൈവാംശം നിലനിർത്താൻ നാടൻ പശുക്കളുടെ ചാണവും മൂത്രവും സഹായിക്കുന്നുണ്ട്. ചാണകവും മൂത്രവും വരുമാന വർധനവിനുള്ള ഉപാധിയാക്കി മാറ്റുന്ന സംരംഭകത്വ ആശയങ്ങൾക്ക് കേരളത്തിൽ പ്രാധാന്യം നൽകുന്നില്ല.
കർണാടകയിലും തമിഴ്നാട്ടിലും വലിയ തോതിൽ കൃഷി ചെയ്യുന്ന ധാന്യങ്ങൾ നേരിട്ട് പോയി വാങ്ങിക്കൊണ്ടു വന്ന് ഞങ്ങൾ തന്നെ പൊടിച്ച് തവിട് ചേർത്ത് പാകപ്പെടുത്തി പശുക്കൾക്ക് കൊടുക്കുന്നു. ഇതിലൂടെ പശുവിന്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിയും. പാലിന് ഒരു രൂപ കൂടുമ്പോൾ തീറ്റയ്ക്ക് രണ്ടു രൂപ കൂടുന്ന അവസ്ഥയാണ് ഇവിടെ. പശുക്കൾക്ക് തിന്നാനുള്ള പുല്ല് സ്വന്തമായി കൃഷി ചെയ്യാൻ പറ്റണം. കാലിത്തീറ്റയുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടാൻ പറ്റുമെങ്കിൽ ക്ഷീരകർഷകന് ലാഭം കൈവരിക്കാൻ കഴിയും.
Content highlights: Animal husbandry, Cow, Dairy farmers, Milk
കേരളത്തിലെ ക്ഷീര കർഷകരുടെ പ്രശ്നങ്ങൾ പഠിക്കാൻ 2016 ൽ നിയോഗിച്ച ലിഡ ജേക്കബ് കമ്മീഷൻ 2018 ജൂണിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്ന് കർഷകർക്ക് അനുകൂലമായ ഒരു നടപടികളും ഇതുവരെയുണ്ടായില്ല. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ 2017 ഫെബ്രുവരി രണ്ടിന് ഇന്ത്യയിലെ എല്ലാ തരത്തിൽപ്പെട്ട കന്നുകാലികളുടെയും പാലിന്റെ ഗുണനിലവാരം ഏകീകരിക്കണമെന്നുള്ള ഉത്തരവിറക്കിയെങ്കിലും കേരളത്തിൽ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നതും കർഷകർ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിലെ പശുക്കളെ പരിപാലിക്കാൻ ആവശ്യമായ തൊഴിലാളികളെ കിട്ടാത്തതിനാൽ പല ക്ഷീര കർഷകരും നേപ്പാളിലെയും ബീഹാറിലെയും തൊഴിലാളികളെ തങ്ങളുടെ ഫാമുകളിൽ പണിയെടുപ്പിക്കുന്നു. അടുത്ത തലമുറയ്ക്ക് പശുവിനെ കാണണമെങ്കിൽ കാഴ്ചബംഗ്ളാവിൽ പോകേണ്ടി വരുമെന്ന് ആശങ്കപ്പെടുന്ന കേരളത്തിലെ ക്ഷീരകർഷകർക്ക് പറയാനുള്ളത് എന്തായിരിക്കും
പശു പാൽ മാത്രമല്ല, കണ്ണീരും തരും
സർക്കാർ സബ്സിഡി നൽകുന്നത് ഉപയോഗപ്പെടുത്താൻ കേരളത്തിലെ കർഷകന് മണിക്കൂറുകളോളം യാത്ര ചെയ്ത് അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെത്തണം. നല്ലയിനം പശുക്കളെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ പിഴച്ചാൽ എല്ലാ കടമ്പയും കടന്ന് പണം മുടക്കി കേരളത്തിലെത്തിച്ചാലും മാസങ്ങൾക്കുള്ളിൽ അസുഖം ബാധിച്ച് ചത്തുപോകുന്ന അവസ്ഥയാണെന്ന് പല കർഷകരും പറയുന്നു. പ്രതീക്ഷിച്ച പോലെ പാൽ ലഭിക്കാത്ത പശുക്കളെ വളർത്തി പരാജയത്തിന്റെ കയ്പുനീർ കുടിക്കേണ്ടി വന്നവരാണ് ഇവരിൽ പലരും.
12 ലിറ്റർ പാൽ എങ്കിലും ദിവസവും കിട്ടിയില്ലെങ്കിൽ രക്ഷപ്പെടില്ലെന്ന് ആണയിട്ടു പറയുന്നവരാണ് കേരളത്തിലെ കർഷകൻ. ഒരു സാധാരണ ക്ഷീരകർഷകൻ മാസത്തിൽ കറവക്കാരന് നൽകുന്ന പ്രതിഫലം 1000 രൂപ. ഒരു ലിറ്റർ പാലിനുള്ള ഉത്പാദനച്ചെലവ് 40 രൂപയാണ്. കറന്നെടുത്ത പാൽ സൊസൈറ്റിയിൽ എത്തിക്കുന്ന കർഷകന് ലഭിക്കുന്നത് 30 മുതൽ 35 രൂപ വരെ മാത്രം. ഇതേ പാൽ ഉപഭോക്താവിന് സൊസൈറ്റിയിൽ നിന്നും ലഭിക്കുന്നത് 45 രൂപയ്ക്ക്.
മുതൽ മുടക്കിയ കർഷകൻ ചൂഷണം ചെയ്യപ്പെടുകയാണോ?
പട്ടാള ക്യാമ്പുകളിൽ നിന്ന് വിറ്റഴിച്ച ഒരു പശു പോലും കേരളത്തിലെത്തിയില്ല
ദിൽകുമാർ
(ദിൽകുമാർ
ക്ഷീര കർഷകൻ , സമഗ്ര ക്ഷീര കർഷക സംഘം പ്രസിഡണ്ട്)
2018 ആഗസ്റ്റിൽ ഇന്ത്യൻ മിലിറ്ററി 39 ഫാമുകൾ നിർത്തലാക്കി. 23,600 പശുവിനെ വിൽപ്പന നടത്തുകയുണ്ടായി. ഒരു പശുവിന് 1000 രൂപയാണ് വില നിശ്ചയിച്ചത്. പൂനെയിലെ പിംപ്രിയിലുള്ള ഇന്ത്യൻ മിലിട്ടറി ഫാമിൽ നിന്നും 1500 പശുക്കളെ കൊണ്ടുവരാൻ വെറ്ററിനറി യൂണിവേഴ്സിറ്റി വഴി ഞങ്ങൾ ശ്രമിച്ചിരുന്നു. ഞങ്ങൾക്കു വേണ്ട പശുക്കളെ അടിയന്തിരമായി എത്തിച്ചു തരാനുള്ള സംവിധാനമുണ്ടാക്കാമെന്ന് വകുപ്പുമന്ത്രിയും പറഞ്ഞിരുന്നു. പക്ഷേ ഇത് പ്രാവർത്തികമാക്കാൻ പല തടസങ്ങളുമുണ്ടെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞത്. കേരളം ഒഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളും ഈ പശുക്കളെ കൊണ്ടുപോയി. ഒരു കൊല്ലം 383 കോടി രൂപ ചെലവഴിച്ചാണ് 23,600 പശുക്കളെ മിലിട്ടറി വളർത്തിയിരുന്നത്. പ്രളയം മൂലം കനത്ത നഷ്ടം അനുഭവിക്കുന്ന ക്ഷീരകർഷകർക്ക് ഈ പശുക്കളെ നൽകാനുള്ള തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നത് നിരാശാജനകമാണ്. ക്ഷീരകർഷകരെ യഥാർഥത്തിൽ വ്യവസായ മേഖലയിലോ കാർഷിക മേഖലയിലോ ഉൾപ്പെടുത്തിയിട്ടില്ല.
ഇവിടെ പശുക്കളുടെ ഉദ്പാദന ക്ഷമത കൂട്ടാനായി അത്യുൽപാദന ശേഷിയുള്ള വിത്തുകാളകളുടെ ബീജം കുത്തിവെക്കാനാവശ്യമായ കാര്യങ്ങൾ സർക്കാർ ചെയ്യുന്നില്ല.
27 വർഷമായി ഞാൻ ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്നു. 75 പശുക്കളുണ്ടായിരുന്ന ഡയറി ഫാമായിരുന്നു എന്റേത്. വെള്ളപ്പൊക്കത്തിൽ 27 എണ്ണം ഒലിച്ചുപോയി.
പല സ്ഥലങ്ങളിലും പല സമയങ്ങളിലാണ് മിൽമയുടെ വാഹനം പാൽ ശേഖരിക്കാനെത്തുന്നത്. പുലർച്ചെ 6.00 മണിക്ക് കറന്നെടുക്കുന്ന പാൽ ഏകദേശം അഞ്ചര മണിക്കൂറിന് ശേഷമാണ് പ്രോസസിങ്ങ് യൂണിറ്റിൽ എത്തുന്നത്. സാധാരണ പെട്ടി വണ്ടിയിൽ ശീതീകരണ സംവിധാനമില്ലാതെയാണ് പാൽ കൊണ്ടുപോകുന്നത്. ഇതുകാരണം പാൽ കേടാകാനുള്ള സാധ്യത വളരെയേറെയാണ്.
രാവിലെ അഞ്ച് മണിക്ക് പശുവിനെ കറന്നാൽ പിന്നെ ഉച്ചയ്ക്ക് 12.00 മണിക്ക് വീണ്ടും കറക്കണം. കാലത്തും ഉച്ചയ്ക്കും തമ്മിലുള്ള ഇടവേള വെറും ഏഴ് മണിക്കൂർ മാത്രമാണ്്. അതിനുശേഷമുള്ള 17 മണിക്കൂർ പാൽ കെട്ടിക്കിടക്കുന്നത് കാരണം പശുവിന്റെ അകിട് വീർത്തുവരികയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും. ബാക്റ്റീരിയ കാരണമുള്ള അണുബാധയുണ്ടാകും. അണുബാധ തടയാൻ ക്ഷീരകർഷകൻ ആന്റിബയോട്ടിക് ഇൻജക്ഷൻ എടുക്കും. ഇൻജക്ഷൻ കൊടുത്ത് ഏഴ് ദിവസത്തിനു ശേഷമേ പാൽ ഉപയോഗിക്കാൻ പറ്റൂ. എന്നാൽ നഷ്ടം സംഭവിക്കാതിരിക്കാൻ കർഷകൻ ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ പാൽ കറന്നെടുത്ത് രണ്ടു ദിവസത്തിനുള്ളിൽ വിൽക്കും. ഇത് മനുഷ്യരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.
അന്യസംസ്ഥാനത്ത് നിന്ന് വരുന്ന മായം ചേർക്കുന്ന പാൽ പരിശോധിക്കാൻ മീനാക്ഷിപുരത്തും വാളയാറിലും ഇടുക്കിയിലും ചെക്ക്പോസ്റ്റുകളുണ്ട്. എന്നാൽ ഇവിടെ പരിശോധന നടക്കുന്നില്ല. പാൽ പാസ്ചുറൈസ്ഡ് ആണോയെന്ന് അറിയാനുള്ള ടെസ്റ്റ് പോലും അവർ നടത്തുന്നില്ല.
സബ്സിഡി കിട്ടിയാലും കർഷകന് നഷ്ടം തന്നെ
ഷാജി
(ഷാജി, ക്ഷീര കർഷകൻ, ഓച്ചിറ)
വിദേശത്ത് നിന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്. ഒരു പശുവും ഒരു തൊഴുത്തും എന്ന പദ്ധതി പ്രകാരം ഓച്ചിറ ബ്ലോക്കിൽ നിന്ന് പശുവിനെ വളർത്താൻ നൽകുന്നതായി അറിഞ്ഞപ്പോൾ പ്രതീക്ഷയോടെ ഇറങ്ങിയതാണ്. തമിഴ്നാട്ടിൽ പോയി പശുക്കളെ കൊണ്ടു വന്നു. അതിൽ ഒരു പശുവിന് കുളമ്പു രോഗവും അകിട് വീക്കവുമുണ്ടായി. തീറ്റയെടുക്കാൻ കഴിയാതെ വിൽക്കേണ്ടി വന്നു. ഞങ്ങളോടൊപ്പം തമിഴ്നാട്ടിൽ നിന്ന് പശുക്കളെ കൊണ്ടു വന്ന 60% ആളുകളും പരാജയപ്പെട്ടു. കേരളത്തിലെ പശുക്കളുടെ എണ്ണം വർദ്ധിപ്പിക്കാനായാണ് ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നത്.
തൊഴുത്ത് നിർമിക്കാൻ 80,000 രൂപ ചെലവായി. ബ്ലോക്കിൽ നിന്ന് അനുവദിച്ച രണ്ട് ലക്ഷത്തിനേക്കാൾ കൂടുതൽ ചെലവ് വന്നു. ഇത് കൂടാതെ പഞ്ചായത്തിൽ നിന്ന് 15000 രൂപയ്ക്ക് നൽകിയ നാടൻ പശുവിനും കുട്ടിക്കുമുള്ള തീറ്റയും നൽകണം. കഷ്ടിച്ച് രണ്ടു ഗ്ലാസ് പാൽ മാത്രമാണ് നാടൻ പശുവിൽ നിന്ന് കിട്ടുന്നത്. ഒരു ഗിർ പശുവിനെയും ഒരു ഗിർ-സിന്ധി ക്രോസ് ബ്രീഡ് പശുവിനെയും ഞാൻ വളർത്തുന്നുണ്ട്. സൊസൈറ്റിയിൽ ഒരു മാസം 30 ലിറ്റർ പാൽ നൽകുന്ന കർഷകന് ഒരു ലിറ്ററിന് നാല് രൂപ നിരക്കിൽ സബ്സിഡി ബാങ്ക് അക്കൗണ്ടിലെത്തുമെന്ന് പറയുന്നു. ഈ തുക കിട്ടിയാലും കർഷകന് നഷ്ടം നികത്താനാകില്ല.
പശുക്കൾക്ക് ചികിത്സ നൽകാൻ ഡോക്ടർമാരെ കിട്ടാനില്ല
വേണു
(വേണു ചെറിയത്ത്
മലബാർ ഡയറി ഫാമേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് )
കേരളത്തിൽ പാലുത്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ജില്ലയാണ് വയനാട്. ഇവിടെ രാത്രിയായാലും പകൽ ആയാലും പശുക്കൾക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ ചികിത്സിക്കാൻ ഡോക്ടർമാർ എത്താറില്ല. 120 പശുക്കളാണ് എന്റെ ഫാമിലുള്ളത്. ഏകദേശം 900 ലിറ്റർ പാലാണ് ഒരു ദിവസം ലഭിക്കുന്നത്. വയനാട് ജില്ലയിൽ പുല്ലിന് ക്ഷാമമാണ്. തമിഴ്നാടിനെയോ കർണാടകയെയോ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണ്. കാലിത്തീറ്റ ഉത്പാദിപ്പിക്കുന്ന എല്ലാ കമ്പനികളും 100 മുതൽ 200 രൂപ വരെ വില കൂട്ടി. എന്നാൽ പാലിന്റെ വില വർധിപ്പിച്ചിട്ടുമില്ല.
തവിഞ്ഞാൽ പഞ്ചായത്തിൽ 20 ലക്ഷം രൂപയാണ് മൃഗചികിത്സയ്ക്കുള്ള മരുന്നിന് വേണ്ടി മാറ്റിവെച്ചത്. ക്ഷീര വികസന വകുപ്പ് ഏകദേശം 50 ലക്ഷം രൂപയും മരുന്നിനത്തിൽ മാറ്റി വെച്ചു. എന്നാൽ ഈ 70 ലക്ഷം രൂപയ്ക്ക് ആശുപത്രിയിൽ വാങ്ങുന്നത് പശുക്കളുടെ ചൊറിയും ചിരങ്ങും പോലുള്ള രോഗങ്ങൾക്കെതിരെയുള്ള മരുന്നാണ്. അകിട് വീക്കം, കുളമ്പ് രോഗം എന്നിവയിൽ നിന്ന് രക്ഷ നേടാനുള്ള മരുന്നുകളൊന്നും ലഭിക്കുന്നില്ല. കർഷകർക്ക് കിട്ടേണ്ട മരുന്ന് കിട്ടുന്നില്ല.
വെറ്ററിനറി ഡോക്ടർമാരെ ഫാമിലേക്ക് കൊണ്ടു വന്നാൽ 500 രൂപ മുതൽ 1000 രൂപ വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. ഇതൊരു അലിഖിത നിയമമായി മാറിയിരിക്കുന്നു. വേനൽക്കാല ഇൻസെന്റീവ് ആയി കഴിഞ്ഞ വർഷം മിൽമ പണം തന്നു. ഈ വർഷം അത് നിർത്തലാക്കിയതായാണ് പറയുന്നത്.
സംരംഭകത്വം വളർത്താനുള്ള പദ്ധതികൾക്ക് പ്രാധാന്യം നൽകുന്നില്ല
ശ്യാം കുമാർ
(ശ്യാം കുമാർ, ക്ഷീര കർഷകൻ, കൊല്ലം )
90 നാടൻ പശുക്കളെ ഞങ്ങൾ അമ്പാടി ഗോശാലയിൽ സംരക്ഷിക്കുന്നുണ്ട്. മണ്ണിലെ ജൈവാംശം നിലനിർത്താൻ നാടൻ പശുക്കളുടെ ചാണവും മൂത്രവും സഹായിക്കുന്നുണ്ട്. ചാണകവും മൂത്രവും വരുമാന വർധനവിനുള്ള ഉപാധിയാക്കി മാറ്റുന്ന സംരംഭകത്വ ആശയങ്ങൾക്ക് കേരളത്തിൽ പ്രാധാന്യം നൽകുന്നില്ല.
കർണാടകയിലും തമിഴ്നാട്ടിലും വലിയ തോതിൽ കൃഷി ചെയ്യുന്ന ധാന്യങ്ങൾ നേരിട്ട് പോയി വാങ്ങിക്കൊണ്ടു വന്ന് ഞങ്ങൾ തന്നെ പൊടിച്ച് തവിട് ചേർത്ത് പാകപ്പെടുത്തി പശുക്കൾക്ക് കൊടുക്കുന്നു. ഇതിലൂടെ പശുവിന്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിയും. പാലിന് ഒരു രൂപ കൂടുമ്പോൾ തീറ്റയ്ക്ക് രണ്ടു രൂപ കൂടുന്ന അവസ്ഥയാണ് ഇവിടെ. പശുക്കൾക്ക് തിന്നാനുള്ള പുല്ല് സ്വന്തമായി കൃഷി ചെയ്യാൻ പറ്റണം. കാലിത്തീറ്റയുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടാൻ പറ്റുമെങ്കിൽ ക്ഷീരകർഷകന് ലാഭം കൈവരിക്കാൻ കഴിയും.
Content highlights: Animal husbandry, Cow, Dairy farmers, Milk