Quantcast
Channel: agriculture app feed
Viewing all 2897 articles
Browse latest View live

പട്ടാളക്യാമ്പില്‍ നിന്ന് വിറ്റഴിച്ച ഒരു പശു പോലും കേരളത്തിലെത്തിയില്ലപട്ടാളക്യാമ്പില്‍ നിന്ന് വിറ്റഴിച്ച ഒരു പശു പോലും കേരളത്തിലെത്തിയില്ല

$
0
0
ക്ഷീര വികസന വകുപ്പിന്റെ കണക്കുപ്രകാരം 2018 ആഗസ്റ്റ് 15 ന് കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തിൽ 5166 പശുക്കുട്ടികളും 527 എരുമകളും 1089 കിടാരികളും നഷ്ടപ്പെട്ടു. കറവയുള്ള പശുക്കളെക്കൂടാതെ പാൽ തരാത്ത പശുക്കളെയും പരിപാലിച്ച് മുടക്കു മുതലിനേക്കാൾ മുന്നിട്ടു നിൽക്കുന്ന നഷ്ടത്തിന്റെ തോത് കണക്കാക്കാതെ ജീവിതമാർഗമായി മുന്നോട്ട് കൊണ്ടുപോയിരുന്ന ക്ഷീരകർഷകർക്ക് കിട്ടിയ കനത്ത പ്രഹരമായിരുന്നു ഇത്. പ്രളയത്തിന് മുമ്പ് 18,34,700 ലിറ്റർ പാൽ ആണ് കേരളത്തിൽ ദിവസേന ഉത്പാദിപ്പിച്ചിരുന്നത്. പ്രളയ ശേഷം പാലുത്പാദനം 15,78,212 ലിറ്ററായി കുറഞ്ഞു. ക്ഷീരമേഖലയിൽ പ്രളയം വരുത്തിയത് 107.49 കോടി രൂപയുടെ നഷ്ടമാണ് . പശുക്കളുടെ തീറ്റ, കറവക്കാരന്റെ പ്രതിഫലം, ചികിത്സയ്ക്കുള്ള ചെലവ് എന്നിവയ്ക്കനുസരിച്ചുള്ള ലാഭം കിട്ടാതെ നട്ടംതിരിയുന്നവനാണ് ഇന്നത്തെ കർഷകൻ.

കേരളത്തിലെ ക്ഷീര കർഷകരുടെ പ്രശ്നങ്ങൾ പഠിക്കാൻ 2016 ൽ നിയോഗിച്ച ലിഡ ജേക്കബ് കമ്മീഷൻ 2018 ജൂണിൽ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും സർക്കാരിന്റെ ഭാഗത്തു നിന്ന് കർഷകർക്ക് അനുകൂലമായ ഒരു നടപടികളും ഇതുവരെയുണ്ടായില്ല. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ 2017 ഫെബ്രുവരി രണ്ടിന് ഇന്ത്യയിലെ എല്ലാ തരത്തിൽപ്പെട്ട കന്നുകാലികളുടെയും പാലിന്റെ ഗുണനിലവാരം ഏകീകരിക്കണമെന്നുള്ള ഉത്തരവിറക്കിയെങ്കിലും കേരളത്തിൽ ഇതുവരെ നടപ്പിലാക്കിയിട്ടില്ലെന്നതും കർഷകർ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ പശുക്കളെ പരിപാലിക്കാൻ ആവശ്യമായ തൊഴിലാളികളെ കിട്ടാത്തതിനാൽ പല ക്ഷീര കർഷകരും നേപ്പാളിലെയും ബീഹാറിലെയും തൊഴിലാളികളെ തങ്ങളുടെ ഫാമുകളിൽ പണിയെടുപ്പിക്കുന്നു. അടുത്ത തലമുറയ്ക്ക് പശുവിനെ കാണണമെങ്കിൽ കാഴ്ചബംഗ്ളാവിൽ പോകേണ്ടി വരുമെന്ന് ആശങ്കപ്പെടുന്ന കേരളത്തിലെ ക്ഷീരകർഷകർക്ക് പറയാനുള്ളത് എന്തായിരിക്കും

പശു പാൽ മാത്രമല്ല, കണ്ണീരും തരും

സർക്കാർ സബ്സിഡി നൽകുന്നത് ഉപയോഗപ്പെടുത്താൻ കേരളത്തിലെ കർഷകന് മണിക്കൂറുകളോളം യാത്ര ചെയ്ത് അയൽ സംസ്ഥാനമായ തമിഴ്നാട്ടിലെത്തണം. നല്ലയിനം പശുക്കളെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ പിഴച്ചാൽ എല്ലാ കടമ്പയും കടന്ന് പണം മുടക്കി കേരളത്തിലെത്തിച്ചാലും മാസങ്ങൾക്കുള്ളിൽ അസുഖം ബാധിച്ച് ചത്തുപോകുന്ന അവസ്ഥയാണെന്ന് പല കർഷകരും പറയുന്നു. പ്രതീക്ഷിച്ച പോലെ പാൽ ലഭിക്കാത്ത പശുക്കളെ വളർത്തി പരാജയത്തിന്റെ കയ്പുനീർ കുടിക്കേണ്ടി വന്നവരാണ് ഇവരിൽ പലരും.

12 ലിറ്റർ പാൽ എങ്കിലും ദിവസവും കിട്ടിയില്ലെങ്കിൽ രക്ഷപ്പെടില്ലെന്ന് ആണയിട്ടു പറയുന്നവരാണ് കേരളത്തിലെ കർഷകൻ. ഒരു സാധാരണ ക്ഷീരകർഷകൻ മാസത്തിൽ കറവക്കാരന് നൽകുന്ന പ്രതിഫലം 1000 രൂപ. ഒരു ലിറ്റർ പാലിനുള്ള ഉത്പാദനച്ചെലവ് 40 രൂപയാണ്. കറന്നെടുത്ത പാൽ സൊസൈറ്റിയിൽ എത്തിക്കുന്ന കർഷകന് ലഭിക്കുന്നത് 30 മുതൽ 35 രൂപ വരെ മാത്രം. ഇതേ പാൽ ഉപഭോക്താവിന് സൊസൈറ്റിയിൽ നിന്നും ലഭിക്കുന്നത് 45 രൂപയ്ക്ക്.

മുതൽ മുടക്കിയ കർഷകൻ ചൂഷണം ചെയ്യപ്പെടുകയാണോ?

പട്ടാള ക്യാമ്പുകളിൽ നിന്ന് വിറ്റഴിച്ച ഒരു പശു പോലും കേരളത്തിലെത്തിയില്ല


ദിൽകുമാർ


(ദിൽകുമാർ
ക്ഷീര കർഷകൻ , സമഗ്ര ക്ഷീര കർഷക സംഘം പ്രസിഡണ്ട്)

2018 ആഗസ്റ്റിൽ ഇന്ത്യൻ മിലിറ്ററി 39 ഫാമുകൾ നിർത്തലാക്കി. 23,600 പശുവിനെ വിൽപ്പന നടത്തുകയുണ്ടായി. ഒരു പശുവിന് 1000 രൂപയാണ് വില നിശ്ചയിച്ചത്. പൂനെയിലെ പിംപ്രിയിലുള്ള ഇന്ത്യൻ മിലിട്ടറി ഫാമിൽ നിന്നും 1500 പശുക്കളെ കൊണ്ടുവരാൻ വെറ്ററിനറി യൂണിവേഴ്സിറ്റി വഴി ഞങ്ങൾ ശ്രമിച്ചിരുന്നു. ഞങ്ങൾക്കു വേണ്ട പശുക്കളെ അടിയന്തിരമായി എത്തിച്ചു തരാനുള്ള സംവിധാനമുണ്ടാക്കാമെന്ന് വകുപ്പുമന്ത്രിയും പറഞ്ഞിരുന്നു. പക്ഷേ ഇത് പ്രാവർത്തികമാക്കാൻ പല തടസങ്ങളുമുണ്ടെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞത്. കേരളം ഒഴികെയുള്ള മറ്റെല്ലാ സംസ്ഥാനങ്ങളും ഈ പശുക്കളെ കൊണ്ടുപോയി. ഒരു കൊല്ലം 383 കോടി രൂപ ചെലവഴിച്ചാണ് 23,600 പശുക്കളെ മിലിട്ടറി വളർത്തിയിരുന്നത്. പ്രളയം മൂലം കനത്ത നഷ്ടം അനുഭവിക്കുന്ന ക്ഷീരകർഷകർക്ക് ഈ പശുക്കളെ നൽകാനുള്ള തീരുമാനം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്നത് നിരാശാജനകമാണ്. ക്ഷീരകർഷകരെ യഥാർഥത്തിൽ വ്യവസായ മേഖലയിലോ കാർഷിക മേഖലയിലോ ഉൾപ്പെടുത്തിയിട്ടില്ല.

ഇവിടെ പശുക്കളുടെ ഉദ്പാദന ക്ഷമത കൂട്ടാനായി അത്യുൽപാദന ശേഷിയുള്ള വിത്തുകാളകളുടെ ബീജം കുത്തിവെക്കാനാവശ്യമായ കാര്യങ്ങൾ സർക്കാർ ചെയ്യുന്നില്ല.

27 വർഷമായി ഞാൻ ക്ഷീരമേഖലയിൽ പ്രവർത്തിക്കുന്നു. 75 പശുക്കളുണ്ടായിരുന്ന ഡയറി ഫാമായിരുന്നു എന്റേത്. വെള്ളപ്പൊക്കത്തിൽ 27 എണ്ണം ഒലിച്ചുപോയി.

പല സ്ഥലങ്ങളിലും പല സമയങ്ങളിലാണ് മിൽമയുടെ വാഹനം പാൽ ശേഖരിക്കാനെത്തുന്നത്. പുലർച്ചെ 6.00 മണിക്ക് കറന്നെടുക്കുന്ന പാൽ ഏകദേശം അഞ്ചര മണിക്കൂറിന് ശേഷമാണ് പ്രോസസിങ്ങ് യൂണിറ്റിൽ എത്തുന്നത്. സാധാരണ പെട്ടി വണ്ടിയിൽ ശീതീകരണ സംവിധാനമില്ലാതെയാണ് പാൽ കൊണ്ടുപോകുന്നത്. ഇതുകാരണം പാൽ കേടാകാനുള്ള സാധ്യത വളരെയേറെയാണ്.

രാവിലെ അഞ്ച് മണിക്ക് പശുവിനെ കറന്നാൽ പിന്നെ ഉച്ചയ്ക്ക് 12.00 മണിക്ക് വീണ്ടും കറക്കണം. കാലത്തും ഉച്ചയ്ക്കും തമ്മിലുള്ള ഇടവേള വെറും ഏഴ് മണിക്കൂർ മാത്രമാണ്്. അതിനുശേഷമുള്ള 17 മണിക്കൂർ പാൽ കെട്ടിക്കിടക്കുന്നത് കാരണം പശുവിന്റെ അകിട് വീർത്തുവരികയും അസ്വസ്ഥത അനുഭവപ്പെടുകയും ചെയ്യും. ബാക്റ്റീരിയ കാരണമുള്ള അണുബാധയുണ്ടാകും. അണുബാധ തടയാൻ ക്ഷീരകർഷകൻ ആന്റിബയോട്ടിക് ഇൻജക്ഷൻ എടുക്കും. ഇൻജക്ഷൻ കൊടുത്ത് ഏഴ് ദിവസത്തിനു ശേഷമേ പാൽ ഉപയോഗിക്കാൻ പറ്റൂ. എന്നാൽ നഷ്ടം സംഭവിക്കാതിരിക്കാൻ കർഷകൻ ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാതെ പാൽ കറന്നെടുത്ത് രണ്ടു ദിവസത്തിനുള്ളിൽ വിൽക്കും. ഇത് മനുഷ്യരിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.

അന്യസംസ്ഥാനത്ത് നിന്ന് വരുന്ന മായം ചേർക്കുന്ന പാൽ പരിശോധിക്കാൻ മീനാക്ഷിപുരത്തും വാളയാറിലും ഇടുക്കിയിലും ചെക്ക്പോസ്റ്റുകളുണ്ട്. എന്നാൽ ഇവിടെ പരിശോധന നടക്കുന്നില്ല. പാൽ പാസ്ചുറൈസ്ഡ് ആണോയെന്ന് അറിയാനുള്ള ടെസ്റ്റ് പോലും അവർ നടത്തുന്നില്ല.

സബ്സിഡി കിട്ടിയാലും കർഷകന് നഷ്ടം തന്നെ


ഷാജി


(ഷാജി, ക്ഷീര കർഷകൻ, ഓച്ചിറ)

വിദേശത്ത് നിന്ന് ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയതാണ്. ഒരു പശുവും ഒരു തൊഴുത്തും എന്ന പദ്ധതി പ്രകാരം ഓച്ചിറ ബ്ലോക്കിൽ നിന്ന് പശുവിനെ വളർത്താൻ നൽകുന്നതായി അറിഞ്ഞപ്പോൾ പ്രതീക്ഷയോടെ ഇറങ്ങിയതാണ്. തമിഴ്നാട്ടിൽ പോയി പശുക്കളെ കൊണ്ടു വന്നു. അതിൽ ഒരു പശുവിന് കുളമ്പു രോഗവും അകിട് വീക്കവുമുണ്ടായി. തീറ്റയെടുക്കാൻ കഴിയാതെ വിൽക്കേണ്ടി വന്നു. ഞങ്ങളോടൊപ്പം തമിഴ്നാട്ടിൽ നിന്ന് പശുക്കളെ കൊണ്ടു വന്ന 60% ആളുകളും പരാജയപ്പെട്ടു. കേരളത്തിലെ പശുക്കളുടെ എണ്ണം വർദ്ധിപ്പിക്കാനായാണ് ഇങ്ങനെയൊരു പദ്ധതി നടപ്പിലാക്കുന്നത്.

തൊഴുത്ത് നിർമിക്കാൻ 80,000 രൂപ ചെലവായി. ബ്ലോക്കിൽ നിന്ന് അനുവദിച്ച രണ്ട് ലക്ഷത്തിനേക്കാൾ കൂടുതൽ ചെലവ് വന്നു. ഇത് കൂടാതെ പഞ്ചായത്തിൽ നിന്ന് 15000 രൂപയ്ക്ക് നൽകിയ നാടൻ പശുവിനും കുട്ടിക്കുമുള്ള തീറ്റയും നൽകണം. കഷ്ടിച്ച് രണ്ടു ഗ്ലാസ് പാൽ മാത്രമാണ് നാടൻ പശുവിൽ നിന്ന് കിട്ടുന്നത്. ഒരു ഗിർ പശുവിനെയും ഒരു ഗിർ-സിന്ധി ക്രോസ് ബ്രീഡ് പശുവിനെയും ഞാൻ വളർത്തുന്നുണ്ട്. സൊസൈറ്റിയിൽ ഒരു മാസം 30 ലിറ്റർ പാൽ നൽകുന്ന കർഷകന് ഒരു ലിറ്ററിന് നാല് രൂപ നിരക്കിൽ സബ്സിഡി ബാങ്ക് അക്കൗണ്ടിലെത്തുമെന്ന് പറയുന്നു. ഈ തുക കിട്ടിയാലും കർഷകന് നഷ്ടം നികത്താനാകില്ല.

പശുക്കൾക്ക് ചികിത്സ നൽകാൻ ഡോക്ടർമാരെ കിട്ടാനില്ല


വേണു


(വേണു ചെറിയത്ത്

മലബാർ ഡയറി ഫാമേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് )

കേരളത്തിൽ പാലുത്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ജില്ലയാണ് വയനാട്. ഇവിടെ രാത്രിയായാലും പകൽ ആയാലും പശുക്കൾക്ക് എന്തെങ്കിലും പ്രശ്നം വന്നാൽ ചികിത്സിക്കാൻ ഡോക്ടർമാർ എത്താറില്ല. 120 പശുക്കളാണ് എന്റെ ഫാമിലുള്ളത്. ഏകദേശം 900 ലിറ്റർ പാലാണ് ഒരു ദിവസം ലഭിക്കുന്നത്. വയനാട് ജില്ലയിൽ പുല്ലിന് ക്ഷാമമാണ്. തമിഴ്നാടിനെയോ കർണാടകയെയോ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണ്. കാലിത്തീറ്റ ഉത്പാദിപ്പിക്കുന്ന എല്ലാ കമ്പനികളും 100 മുതൽ 200 രൂപ വരെ വില കൂട്ടി. എന്നാൽ പാലിന്റെ വില വർധിപ്പിച്ചിട്ടുമില്ല.

തവിഞ്ഞാൽ പഞ്ചായത്തിൽ 20 ലക്ഷം രൂപയാണ് മൃഗചികിത്സയ്ക്കുള്ള മരുന്നിന് വേണ്ടി മാറ്റിവെച്ചത്. ക്ഷീര വികസന വകുപ്പ് ഏകദേശം 50 ലക്ഷം രൂപയും മരുന്നിനത്തിൽ മാറ്റി വെച്ചു. എന്നാൽ ഈ 70 ലക്ഷം രൂപയ്ക്ക് ആശുപത്രിയിൽ വാങ്ങുന്നത് പശുക്കളുടെ ചൊറിയും ചിരങ്ങും പോലുള്ള രോഗങ്ങൾക്കെതിരെയുള്ള മരുന്നാണ്. അകിട് വീക്കം, കുളമ്പ് രോഗം എന്നിവയിൽ നിന്ന് രക്ഷ നേടാനുള്ള മരുന്നുകളൊന്നും ലഭിക്കുന്നില്ല. കർഷകർക്ക് കിട്ടേണ്ട മരുന്ന് കിട്ടുന്നില്ല.

വെറ്ററിനറി ഡോക്ടർമാരെ ഫാമിലേക്ക് കൊണ്ടു വന്നാൽ 500 രൂപ മുതൽ 1000 രൂപ വരെയാണ് പ്രതിഫലമായി വാങ്ങുന്നത്. ഇതൊരു അലിഖിത നിയമമായി മാറിയിരിക്കുന്നു. വേനൽക്കാല ഇൻസെന്റീവ് ആയി കഴിഞ്ഞ വർഷം മിൽമ പണം തന്നു. ഈ വർഷം അത് നിർത്തലാക്കിയതായാണ് പറയുന്നത്.



സംരംഭകത്വം വളർത്താനുള്ള പദ്ധതികൾക്ക് പ്രാധാന്യം നൽകുന്നില്ല


ശ്യാം കുമാർ


(ശ്യാം കുമാർ, ക്ഷീര കർഷകൻ, കൊല്ലം )

90 നാടൻ പശുക്കളെ ഞങ്ങൾ അമ്പാടി ഗോശാലയിൽ സംരക്ഷിക്കുന്നുണ്ട്. മണ്ണിലെ ജൈവാംശം നിലനിർത്താൻ നാടൻ പശുക്കളുടെ ചാണവും മൂത്രവും സഹായിക്കുന്നുണ്ട്. ചാണകവും മൂത്രവും വരുമാന വർധനവിനുള്ള ഉപാധിയാക്കി മാറ്റുന്ന സംരംഭകത്വ ആശയങ്ങൾക്ക് കേരളത്തിൽ പ്രാധാന്യം നൽകുന്നില്ല.

കർണാടകയിലും തമിഴ്നാട്ടിലും വലിയ തോതിൽ കൃഷി ചെയ്യുന്ന ധാന്യങ്ങൾ നേരിട്ട് പോയി വാങ്ങിക്കൊണ്ടു വന്ന് ഞങ്ങൾ തന്നെ പൊടിച്ച് തവിട് ചേർത്ത് പാകപ്പെടുത്തി പശുക്കൾക്ക് കൊടുക്കുന്നു. ഇതിലൂടെ പശുവിന്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിയും. പാലിന് ഒരു രൂപ കൂടുമ്പോൾ തീറ്റയ്ക്ക് രണ്ടു രൂപ കൂടുന്ന അവസ്ഥയാണ് ഇവിടെ. പശുക്കൾക്ക് തിന്നാനുള്ള പുല്ല് സ്വന്തമായി കൃഷി ചെയ്യാൻ പറ്റണം. കാലിത്തീറ്റയുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടാൻ പറ്റുമെങ്കിൽ ക്ഷീരകർഷകന് ലാഭം കൈവരിക്കാൻ കഴിയും.

Content highlights: Animal husbandry, Cow, Dairy farmers, Milk

മെക്‌സിക്കന്‍ ആത്ത: ആറുരുചി ഒറ്റപ്പഴത്തില്‍മെക്‌സിക്കന്‍ ആത്ത: ആറുരുചി ഒറ്റപ്പഴത്തില്‍

$
0
0
പപ്പായ, കൈതച്ചക്ക, പാഷൻ ഫ്രൂട്ട്, വാഴപ്പഴം, മാമ്പഴം , നാരങ്ങ - ഈ ആറു പഴങ്ങളുടെ രുചികൾ ഒത്തുചേരുന്ന ഒരൊറ്റപ്പഴമുണ്ട്- അതാണ് സാക്ഷാൽ മെക്സിക്കൻ ആത്തച്ചക്ക . ലോകത്തെ ഏറ്റവും മികച്ച് സ്വാദുള്ള പഴങ്ങളുടെ പട്ടകയിലാണ് ഇതിനെ ഉൾപ്പെടുത്തിരിക്കുന്നത്.

കേരളത്തിൽ ഇടുക്കി ജില്ലയിലെ കാന്തല്ലൂരിൽ ധാരാളമായി വളരുന്നുണ്ടെങ്കിലും മെക്സിക്കൻ ആത്തച്ചക്കയുടെ വാണിജ്യകൃഷിക്ക് ചില തടസ്സങ്ങളുണ്ട്. ഒന്ന്, അതിന്റെ കുറഞ്ഞ സൂക്ഷിപ്പുകാലം; രണ്ട് കനം കുറഞ്ഞ തൊലി, മൂന്ന് വിളവെടുപ്പിലെ ബുദ്ധിമുട്ട്. എങ്കിലും അനുപമമായ സ്വാദും സുഗന്ധവും കാരണം ഈ പഴം ലോകമെങ്ങും പ്രിയതരമാണ്.

പരിചയം

ബൊളീവിയ, ചിലി,പെറു, ഇക്വഡോർ എന്നീ സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന ആൻഡീസ് താഴ് വരകളാണ് മെക്സിക്കൻ ആത്തയുടെ ജന്മസ്ഥലം.

ചെറിമോയ എന്നും ഇതിന് പേരുണ്ട്.ചിറിമുയ എന്ന പദത്തിൽ നിന്നാണ് ചെറിമോയ രൂപംകൊണ്ടത്.

സസ്യനാമം അനോന ചെറിമോല. ആത്തച്ചക്കയും മുള്ളാത്തയും ഒക്കെ ഉൾപ്പെടുന്ന അനോനേസി ആണ് സസ്യകുലം. മെക്സിക്കൻ ആത്ത കണ്ട് സാധാരണ ആത്തച്ചക്കയാണെന്ന് തെറ്റിദ്ധരിക്കുന്നവർ ധാരാളം.

ഇലപൊഴിയുന്ന ചെറു വൃക്ഷമാണ് മെക്സിക്കൻ ആത്ത. പരമാവധി ഉയരത്തിൽ വളരും. വ്യത്യസ്ത സ്വഭാവമുള്ള നിരവധി ഇനങ്ങൾ മെക്സിക്കൻ ആത്തയിലുണ്ട്. പഴത്തിന്റെ പുറംതൊലി താരതമ്യേന മൃദുവായ ലിസ ; വിരൽപ്പാടുകൾ പോലെ പുറംതൊലിയിൽ കുഴികളുള്ള ഇംപ്രസ് തൊലിക്ക് കനം കുറഞ്ഞ പിഞ്ചുവ, എത്ര കടുത്ത തണുപ്പും അതിജീവിക്കുന്ന ഡെലീഷ്യോസ; മറ്റു സ്ഥലങ്ങളിലേക്ക് കയറ്റി അയക്കാൻ യോജിച്ച ഓട്ട് - ഇങ്ങനെ ഇനങ്ങൾ നിരവധിയുണ്ട്.

പ്രജനനവും കൃഷിയും

വിത്തു വഴിയും ഒട്ടിച്ചും വായുവിൽ പതികെട്ടിയും പുതിയ തൈ തയ്യാറാക്കാം. മെക്സിക്കൻ ആത്തയിലെ ഒരു പ്രശ്നം അതിലെ ആൺ-പെൺ ഭാഗങ്ങൾ വ്യത്യസ്ത സമയങ്ങളിലാണ് പാകമാകുന്നതെന്നതാണ്. അതിനാൽ സ്വാഭാവിക പരാഗണത്തിന് സാധ്യത തീരെ കുറവാണ്.

വളരെ അയഞ്ഞതു മുതൽ ഗുരുത്വമുള്ള മണ്ണു വരെയുള്ള പ്രദേശങ്ങളിൽ മെക്സിക്കൻ ആത്ത വളരും. എന്നാൽ ഇടത്തരം സ്വഭാവസവിശേഷതകളും മിതമായ വളക്കൂറുമുള്ള മണ്ണിൽ മികവ് പ്രകടിപ്പിക്കുന്നതായാണ് കണ്ടിരിക്കുന്നത്.

മെക്സിക്കൻ ആത്തയുടെ വിത്തിന് ഉണക്കി സൂക്ഷിച്ചാൽ വർഷങ്ങളോളം കേടാകാതെയിരിക്കാൻ കഴിയും. എങ്കിലും വിത്തിൽ നിന്ന് മുളച്ചു വരുന്ന തൈകൾ ഗുണമികവിൽ വളരെ പിന്നോക്കം നിൽക്കുന്നതായാണ് അനുഭവം. അതിനാലാണ് ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ് പോലുള്ള പ്രജനനരീതികൾ പ്രാവർത്തികമാക്കുന്നത്.

റൂട്ട് സ്റ്റോക്ക് തയ്യാറാക്കാനുള്ള വിത്തുകൾ ആദ്യം വെള്ളത്തിലിടും. നാല് ദിവസം കഴിയുമ്പോൾ പൊങ്ങിക്കിടക്കുന്ന വിത്തുകൾ ഒഴിവാക്കുന്നു. ബാക്കിയുള്ളവ മണലും മണ്ണും ചേർത്ത തടത്തിൽ പ്രത്യേകം പാകി വളർത്തും.

3 മുതൽ 5 ആഴ്ച കഴിയുമ്പോഴേക്കും വിത്തുകൾ മുളക്കും. തൈക്ക് 10 സെ.മീറ്റർ ഉയരമാകുമ്പോൾ അത് നഴ്സറിയിലേക്കോ പുതിയ ചട്ടികളിലേക്കോ മാറ്റി നടും. 12 മുതൽ 24 മാസത്തെ വളർച്ചയെത്തുമ്പോൾ അവ ഒട്ടിക്കലിന് വിധേയമാക്കുന്നു.

അതിനുശേഷം ഒന്നേകാൽ മീറ്ററോളം വളർന്ന തൈ ആണ് പ്രധാന കൃഷിസ്ഥലത്തേക്ക് നടുന്നത്. മെക്സിക്കൻ ആത്ത സാധാരണ ആത്തച്ചക്കമരമായും ഒട്ടിക്കുക പതിവുണ്ട്. ഇന്ത്യയിൽ ഈ രീതി 90 ശതമാനത്തോളം വിജയം കണ്ടിട്ടുണ്ട്.

വിളവ്

മെക്സിക്കൻ ആത്ത മൂന്നാം വർഷം കായ്ക്കും. അതിൽ നേരിയ വ്യത്യാസം വരാം. അഞ്ച്, പത്ത് വർഷത്തിനുള്ളിൽ വിളവ് ക്രമാനുഗതമായി വഗ്ധിക്കുന്നത് കണ്ടിരിക്കുന്നു.

ഒരു മരത്തിൽ നിന്ന് 150-200 പഴങ്ങൾ വരെ ഒരു വർഷം കിട്ടാറുണ്ട്. മഞ്ഞ കലർന്ന പച്ചരാശിയോടു കൂടിയ നിറഭേദം കാട്ടുമ്പോൾ പഴങ്ങൾ വിളവെടുക്കാം.

വിളഞ്ഞ പഴങ്ങൾ കുലുക്കി നോക്കി ഉള്ളിൽ ഇളകിയ വിത്തുകളുടെ കിലുക്കം ശ്രദ്ധിച്ചും വിളവെടുപ്പ് സമയം നിർണയിക്കാം.

സാധാരണ അന്തരീക്ഷോഷ്മാവിൽ വിളവെടുത്ത് 3-4 ദിവസമാകുമ്പോൾ പഴങ്ങൾ മൃദുവും ഭക്ഷ്യയോഗ്യവുമാകും. പഴങ്ങൾ ശീതീകരിച്ചും സൂക്ഷിക്കാം.

മേന്മകൾ

പോഷക സമൃദ്ധമാണ് മെക്സിക്കൻ ആത്തപ്പഴം. 15 ശതമാനം പഞ്ചസാരയും 20 മില്ലിഗ്രാം ജീവകം സിയുമുണ്ട്. കൂടാതെ കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, കരോട്ടിൻ, തയമിൻ റിബോഫ്ലേവിൻ ,നിയാസിൻ, മാംസ്യം, കൊഴുപ്പ്, തുടങ്ങിയവയും അടങ്ങിയിരിക്കുന്നു.

അതേപടി കഴിക്കുക അതീവ സ്വാദിഷ്ടമാണ്. വിളഞ്ഞ മെക്സിക്കൻ ആത്തച്ചക്ക നെടുകെ മുറിച്ച് സ്പൂൺ കൊണ്ട് ഐസ്ക്രീം പോലെ കോരി കഴിക്കാം.

ഐസ്ക്രീം, സർബത്ത്, ലഘുപാനീയങ്ങൾ എന്നിവ തയ്യാറാക്കാനും ഉപയോഗിക്കുന്നു. പഴം പുളിപ്പിച്ച് ഒരിനം മദ്യം ഉൽപ്പാദിപ്പിക്കാറുണ്ട്. പഴത്തിനും വിത്തിനും ഔഷധഗുണവുമുണ്ട്. വിത്ത് പൊടിച്ചെടുത്ത് തയ്യാറാക്കുന്ന ലായനി മികച്ച ജൈവകീടനാശിനിയാണ്.

Content highlights: Agriculture, Cherimoya

മൂന്ന് ഏക്കര്‍ സ്ഥലത്ത് കണിവെള്ളരി കൃഷി ; ഇത് കാക്കൂര്‍ വയലിലെ കര്‍ഷകക്കൂട്ടായ്മ മൂന്ന് ഏക്കര്‍ സ്ഥലത്ത് കണിവെള്ളരി കൃഷി ; ഇത് കാക്കൂര്‍ വയലിലെ കര്‍ഷകക്കൂട്ടായ്മ

$
0
0
കാക്കൂർ: വിഷുവിനെ വരവേൽക്കാനായുള്ള കണിവെള്ളരി കൃഷിയിൽ വിജയഗാഥ തുടരുകയാണ് ഒരു കൂട്ടം കർഷകർ. കോഴിക്കോട് കാക്കൂർ നമ്പുറം വയലിലെ കർഷക കൂട്ടായ്മയാണ് തുടർച്ചയായ ആറാം തവണയും കണിവെള്ളരി കൃഷി നടത്തുന്നത്. ഈന്താട് നമ്പുറം വയലിലെ മൂന്ന് ഏക്കർ സ്ഥലത്താണ് ഇവർ കൃഷിയിറക്കിയിരിക്കുന്നത്. കാക്കൂർ കൃഷിഭവന്റെ സഹകരണത്തോടെ കണിവെള്ളരി കൃഷി നടത്തുന്ന ഈ കർഷകർ വിളവെടുപ്പിനായുള്ള തയ്യാറെടുപ്പിലാണ്. ജൈവ രീതിയിലാണ് ഇവിടെ കൃഷി നടത്തുന്നത്.

ഫെബ്രുവരി മാസത്തിലാണ് കൊയ്ത്ത് കഴിഞ്ഞ വയലിൽ നിലമൊരുക്കി കണിവെള്ളരി വിത്തുകൾ നടുന്നത്. തുടർന്ന് ഏകദേശം രണ്ട് മാസത്തിനുള്ളിൽ വിഷുവിന് മുമ്പായി വിളവെടുപ്പ് നടത്തുവാൻ ഇവ പാകമാവും. മുൻ കാലങ്ങളിൽ ഓരോ വർഷവും നാനൂറ് ക്വിന്റലിലേറെ കണിവെള്ളരി ഈ പാടത്ത് നിന്നും ലഭിക്കാറുണ്ടെന്ന് കൃഷിക്ക് നേതൃത്വം നൽകുന്ന അണ്ടിയാംപറമ്പത്ത് മനോഹരൻ പറയുന്നു. ഇതിലൂടെ മികച്ച വരുമാനവും കണ്ടെത്തുവാൻ ഈ കർഷകർക്ക് സാധിക്കുന്നുണ്ട്.

വിഷുക്കണി ഒരുക്കുവാൻ കണിവെള്ളരി കൂടിയേ തീരൂ. അതുകൊണ്ട് തന്നെ ഇവ എണ്ണത്തിനാണ് വിപണിയിൽ വില കണക്കാക്കുന്നത്. ആയതിനാൽ ഇവിടുത്തെ ഓരോ കർഷകർക്കും പതിനായിരം മുതൽ ഇരുപത്തി അയ്യായിരം രൂപ വരെ വിൽപനയിലൂടെ സമ്പാദിക്കുവാൻ കഴിയുന്നുണ്ട്.

നമ്പുറം വയലിൽ മുപ്പത്തിയഞ്ച് പേരാണ് ഇത്തവണ കൃഷിയിറക്കിയത്. ഇതിൽ 28 സ്ത്രീകളും ഏഴ് പുരുഷൻമാരുമാണുള്ളത്. സ്ത്രീകൾ ഏറെയും വീട്ടമ്മമാരാണ്. രണ്ട് മാസത്തിനടുത്ത് കാലയളവിൽ വയലിൽ എത്തി കൃഷിപരിപാലനം നടത്തുകയാണ് ഇവർ. ഇതിലൂടെ ഭേദപ്പെട്ട വരുമാനം നേടുവാൻ കഴിയുന്നുവെന്നതുകൊണ്ടു തന്നെ ഓരോ വർഷവും കണിവെള്ളരി കൃഷിയിറക്കുവാൻ തയ്യാറാവുന്ന ആളുകൾ കൂടി വരുന്നുണ്ടെന്ന് കർഷക കൂട്ടായ്മയുടെ കൺവീനർ അണ്ടിയാംപറമ്പത്ത് മനോഹരൻ സാക്ഷ്യപ്പെടുത്തുന്നു.

ഓരോ വർഷത്തിലും ലഭിക്കുന്ന വിളവിൽ നിന്നും അടുത്ത കൃഷിക്കായുള്ള വിത്തുകൾ ശേഖരിച്ച് വെയ്ക്കുകയാണ് ഈ കർഷകർ ചെയ്യുന്നത്. പൂർണ്ണമായും ജൈവവള പ്രയോഗവും ജൈവ കീടനിയന്ത്രണമാർഗ്ഗങ്ങളുമാണ് നമ്പുറം വയലിലെ കർഷകർ പിന്തുടരുന്നത്.

ഫോൺ:- 9744501890

Content highlights: Agriculture, Organic farming, Cow


ചെമ്പന്‍ ചെല്ലിയെ കരുതിയിരിക്കുകചെമ്പന്‍ ചെല്ലിയെ കരുതിയിരിക്കുക

$
0
0
തെങ്ങിൻ തടിയിൽ കാണുന്ന ദ്വാരങ്ങൾ, ഓലമടലിൽ അടിഭാഗത്ത് കാണുന്ന നീളത്തിലുള്ള വിളളലുകൾ, നടുവിലുളള നാമ്പോലയുടെ വാട്ടം, തടിയിലെ ദ്വാരത്തിൽ നിന്നും ഒലിച്ചിറങ്ങുന്ന കൊഴുത്ത ദ്രാവകം എന്നിവയെല്ലാം് ചെമ്പൻചെല്ലി ആക്രമണത്തിന്റെ പ്രത്യക്ഷ ലക്ഷണങ്ങൾ. തീവ്രത കൂടുമ്പോൾ തെങ്ങിന്റെ കൂമ്പ് നശിക്കുകയും മണ്ട തന്നെ മറിഞ്ഞു വീഴുകയും ചെയ്യും.

കൊമ്പൻ ചെല്ലിയെ അപേക്ഷിച്ച് പരന്നതും തവിട്ടു നിറത്തോടു കൂടിയതുമാണ് ചെമ്പൻ ചെല്ലി. ആക്രമണം തടിക്കുള്ളിലായതുകൊണ്ട് ആദ്യഘട്ടത്തിൽ തിരിച്ചറിയാതെ പോകുന്നു. അഞ്ചിനും ഇരുപതിനും മധ്യേ പ്രായമുളള തെങ്ങുകളാണ് ചെമ്പൻ ചെല്ലിയുടെ ഇര. ഇളംപ്രായത്തിലുളള തെങ്ങുകളിൽ വൻതോതിൽ നാശം വിതയ്ക്കുന്ന ശത്രുകീടമെന്ന പദവിയും ചെമ്പൻ ചെല്ലിക്കുണ്ട്.

കീടബാധമൂലം നശിച്ച തെങ്ങിൻ കുറ്റികൾ മാറ്റി വൃത്തിയായി സൂക്ഷിക്കുന്നതു തന്നെയാണ് ചെമ്പൻചെല്ലിയെ അകറ്റാനുളള പ്രധാന വിദ്യ. ഇങ്ങനെയുളള തടികൾ പിളർന്ന് പുഴുക്കളും മറ്റും എടുത്തുമാറ്റി ചുട്ടുനശിപ്പിക്കണം. ഒരു മീറ്റർ ഓലമടൽ നിർത്തിയ ശേഷം മാത്രമേ ഓല വെട്ടിയെടുക്കാവൂ. തെങ്ങിൻ പുറതൊലിയിൽ ഉണ്ടാകുന്ന മുറിവുകളിൽ ചെമ്പൻ ചെല്ലി മുട്ടയിടുന്നതിനാൽ തടിയിൽ മുറിവുണ്ടാകാതെ സൂക്ഷിക്കണം.

കീടബാധ ഉണ്ടായ തെങ്ങുകളിൽ കീടനാശിനി പ്രയോഗം തന്നെ വേണ്ടിവരും. ഇതിനായി ജൈവകീടനാശിനിയായ സ്പൈനോസാഡ് 5 മില്ലി ഒരു ലിറ്റർ വെളളത്തിൽ കലക്കിയ ലായനി കീടബാധയുളള ഭാഗത്തുള്ള ദ്വാരങ്ങൾ അടച്ച ശേഷം അൽപം മുകളിലായി താഴേക്ക് ചെരിഞ്ഞ ഒരു ദ്വാരമുണ്ടാക്കി ഒരു ഫണലിലൂടെ ഒഴിച്ചു കൊടുക്കണം. കീടനാശിനി ഇറങ്ങിക്കഴിഞ്ഞാൽ ഫണൽ മാറ്റി ദ്വാരം അടയ്ക്കാം. ഒരാഴ്ചയ്ക്ക് ശേഷം തെങ്ങ് പരിശോധിച്ച് ആവശ്യമെന്നു കണ്ടാൽ വീണ്ടും സ്പൈനോസാഡ് ഒഴിക്കണം.

ഫിറമോൺ കെണി ഉപയോഗിച്ച് ചെല്ലികളെ ആകർഷിച്ച് നശിപ്പിക്കാം. ഒരു ഹെക്ടർ തോട്ടത്തിലേക്ക് ഒരു കെണി മതി. ഫിറമോൺ കെണികൾ ചെല്ലികളെ ഒരു കിലോമീറ്റർ അകലെ നിന്നു വരെ ആകർഷിക്കുന്നതിനാൽ കെണികൾ അടുത്തടുത്തായി തൂക്കേണ്ട ആവശ്യമില്ല. തൈ തെങ്ങുകളിൽ കെണി കെട്ടിതൂക്കരുത്. തറ നിരപ്പിൽ നിന്നും ഒന്നര മീറ്റർ ഉയരത്തിൽ തെങ്ങിൻ തടിയിൽ തന്നെ ഫിറമോൺ കെണി കെട്ടി വെക്കണം.

ഒരു ഫിറമോൺ ല്യൂറിന്റെ കാലാവധി 100 ദിവസം വരെയുളളൂ. പുതിയ ല്യൂർ ഉടനെ തന്നെ മാറ്റി വെക്കേണ്ടത് നിർബന്ധമാണ്. നേരിട്ട് സൂര്യപ്രകാശം അടിക്കാത്ത രീതിയിൽ കെട്ടിയാൽ ഫിറമോൺ ല്യൂർ കൂടുതൽ കാലം ഈട് നിൽക്കും. ചെല്ലികളുടെ ലഭ്യത അനുസരിച്ച് കെണിയിൽ സ്ഥലം മാറ്റി വെക്കാവുന്നതാണ്.

Content highlights: Coconut, Organic farming, Chemban chelli, Red palm weevil


മല്ലിവിത്ത് തണുത്ത കട്ടന്‍ചായയില്‍ മുക്കി നട്ടാലോ? മല്ലിവിത്ത് തണുത്ത കട്ടന്‍ചായയില്‍ മുക്കി നട്ടാലോ?

$
0
0
കീടനാശിനി പ്രയോഗമില്ലാതെ മല്ലിയില വളർത്തിയെടുക്കാൻ ചില ടിപ്സ്

1. മല്ലി ഒരിക്കലും കൂടുതൽ സൂര്യപ്രകാശമുള്ള ഭാഗത്ത് നടരുത്

2. രാവിലെയും വൈകീട്ടും മാത്രം വെയിൽ കിട്ടുന്ന സ്ഥലം മല്ലി നടാനായി തിരഞ്ഞെടുക്കുക

3. മണ്ണ് കിളച്ചൊരുക്കി കല്ലും പാഴ്വസ്തുക്കളും നീക്കണം

4. അടിവളമായി ചാണകം, പച്ചിലവളം എന്നിവ ചേർക്കാം

5. രണ്ട് മുതൽ നാല് ആഴ്ച വരെയാണ് വിത്ത് മുളയ്ക്കാൻ വേണ്ടത്

6. മല്ലി വേഗത്തിൽ വളരാൻ തണുത്ത കട്ടൻചായയിൽ മല്ലി വിത്ത് രണ്ടു ദിവസം ഇട്ടുവെച്ച ശേഷം കിളിർപ്പിക്കുക

7. വിത്തുകൾ തമ്മിൽ നാലിഞ്ച് അകലം വേണം

8. വിത്ത് നട്ട ശേഷം ചകിരിച്ചോറോ അല്ലെങ്കിൽ കട്ടയില്ലാത്ത മണ്ണോ കാൽ ഇഞ്ച് കനത്തിൽ ഇട്ടുകൊടുക്കുക

9. ഇലകൾ നന്നായി കിളിർത്ത് വരുന്നത് വരെ രണ്ടു പ്രാവശ്യം നനയ്ക്കാം

10. ചെടി വലുതായാൽ ദിവസത്തിൽ ഒരു നേരം നനച്ചാൽ മതി

11. ഇലകൾ പറിച്ചെടുത്തില്ലെങ്കിലും ചെടിയുടെ വളർച്ചയെ ദോഷമായി ബാധിക്കും

13. 10 ദിവസം കൂടുമ്പോൾ പച്ചച്ചാണകം നേർപ്പിച്ച് ഒഴിക്കാം

14.30-35 ദിവസമായാൽ മല്ലിയിലകൾ മുറിച്ചെടുക്കാം

ഗ്രോബാഗിൽ വിതയ്ക്കാം

വിത്ത് മുളപൊട്ടുന്ന സമയത്ത് പോട്ടിങ് മിശ്രിതം നിറച്ച് മുൻകൂട്ടി തയ്യാറാക്കി വെച്ച ഗ്രോബാഗിലേക്ക് വിത്ത് പാകിയതിന് ശേഷം വളർത്തിയെടുക്കാം. ചാണകപ്പൊടി, മണൽ, മണ്ണ് എന്നിവ തുല്യ അളവിൽ ചേർത്ത് ഗ്രോബാഗിൽ നിറച്ച് മേൽഭാഗത്തെ മണ്ണ് നല്ല പൊടിയാക്കിയിടണം രണ്ട്, മൂന്ന് ഇലകൾ വന്നു തുടങ്ങുമ്പോൾത്തന്നെ ആദ്യത്തെ വളപ്രയോഗം നടത്തണം. ചാണകപ്പൊടിയും കടലപ്പിണ്ണാക്ക് പുതർത്തിയതും നേർപ്പിച്ച് ഗ്രോബാഗിൽ ഒഴിച്ചുകൊടുക്കാം. ചാണകപ്പൊടിയോ കമ്പോസ്റ്റോ ഒരു ചെറിയ പിടി വീതം തൈകൾ വലുതാകുമ്പോൾ ചുവട്ടിൽ നൽകാം. പത്തു ദിവസത്തിന്റെ ഇടവേളകളിൽ വള ലായനിപ്രയോഗം നടത്താം. ബാഗിൽ ഒരിക്കലും വെള്ളം കെട്ടിനിൽക്കരുത്. ഫിഷ് അമിനോാസിഡ് ഒരു തവണ വളമായിനൽകാം.

Content highlights: Coriander leaves, Agriculture








വേണമെങ്കിൽ ഈന്തപ്പന ഇരിങ്ങാലക്കുടയിലും കായ്ക്കും...... വേണമെങ്കിൽ ഈന്തപ്പന ഇരിങ്ങാലക്കുടയിലും കായ്ക്കും......

$
0
0
ഇരിങ്ങാലക്കുട:അറബ് രാജ്യങ്ങളിലും മറ്റും സുലഭമായ ഈന്തപ്പനകൾ കേരളത്തിലും കായ്ക്കുന്നു. ഇരിങ്ങാലക്കുടയിലെ ശാന്തിനികേതൻ സ്കൂളിലും ആസാദ് റോഡിൽ തൊഴുത്തുപറമ്പിൽ പ്രിൻസിന്റെ വീടിന് മുമ്പിലുമുള്ള ഈന്തപ്പനകളാണ് കായ്ച്ചിരിക്കുന്നത്. പന്ത്രണ്ടോളം കുലകളാണ് പ്രിൻസിന്റെ വീട്ടിലെ പനയിലുള്ളത്. മൂന്ന് വർഷം മുമ്പ് സ്കൂൾ അങ്കണം മനോഹരമാക്കുന്നതിന്റെ ഭാഗമായി െചെന്നെയിൽ നിന്നാണ് ശാന്തിനികേതനിൽ ഈന്തപ്പനതൈകൾ കൊണ്ടുവന്നത്. കഴിഞ്ഞ രണ്ടുവർഷമായി പൂക്കാറുണ്ടെങ്കിലും ഈ വർഷമാണ് കായ്ച്ചതെന്നും സ്കൂൾ മാനേജ്മെന്റ് പ്രതിനിധി എ.കെ. ബിജോയ് പറഞ്ഞു. ഈന്തപ്പനക്ക് താഴെനിന്ന് സെൽഫിയെടുക്കാൻ നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്.

മൂന്നു വർഷം മുമ്പാണ് പ്രിൻസ് മണ്ണുത്തിയിൽനിന്ന് പനകൾ വാങ്ങി വീടിന് മുമ്പിൽ വെച്ചത്. കേരളത്തിൽ ചൂടിന്റെ കാഠിന്യം വർദ്ധിക്കുന്നതിന്റെ സൂചനയായിട്ടാണ് ഈന്തപ്പനകൾ കുലയ്ക്കുന്നതെന്നാണ് കരുതുന്നത്.



പ്രവാസനാട്ടിലെ ഈന്തപ്പനകൾ

ഉഷ്ണമേഖല പ്രദേശങ്ങളിലാണ് സാധാരണ ഈന്തപ്പന വളരുന്നത്. എന്നാൽ കേരളത്തിലുണ്ടായ കാലാവസ്ഥ വ്യതിയാനമാണ് ഈന്തപ്പന കായ്ക്കാൻ സാഹചര്യമുണ്ടായതെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായം. അറബ് രാജ്യങ്ങളെ കൂടാതെ അമേരിക്കയിലെ കാലിഫോർണിയ, വടക്കൻ ആഫ്രിക്കൻ രാജ്യങ്ങൾ, സ്പെയിൻ, പാകിസ്താൻ എന്നിവിടങ്ങളിലും ഈന്തപ്പനകൾ കൃഷി ചെയ്യുന്നുണ്ട്. സാധാരണയായി പരപരാഗണ സംവിധാനം വഴി ബീജസങ്കലനം നടത്തുന്ന ഈന്തപ്പനകൾ ധാരാളമായി കൃഷി ചെയ്യുന്ന അറേബ്യൻ നാടുകളിൽ പോലും പൂങ്കുലകളെ തമ്മിൽ കൂട്ടിക്കെട്ടിയാണ് ബീജസങ്കലനം നടത്താറുള്ളത്. എന്നാൽ ഇവിടെ ഷഡ്പദങ്ങളുടെ സാന്നിധ്യമാണ് പരാഗണത്തിന് സഹായകമാകുന്നതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

തെങ്ങോലകള്‍ ഒടിഞ്ഞുതൂങ്ങാതിരിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കാംതെങ്ങോലകള്‍ ഒടിഞ്ഞുതൂങ്ങാതിരിക്കാന്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ സ്വീകരിക്കാം

$
0
0
ഞങ്ങളുടെ പറമ്പിലെ തെങ്ങിന്റെ ഓലകൾ മടലോടുകൂടി താഴേക്ക് ഒടിയുന്നു. ഒരു വർഷം മുമ്പ് 5 വർഷം മൂപ്പുളള തൈ കൂമ്പോടുകൂടി ചീഞ്ഞ് ഒടിഞ്ഞുപോയിരുന്നു. ഉപ്പും പൂഴിയും കലർത്തി തൈകളുടെ കൊരലിൽ ഇടാൻ കൃഷിഭവനിൽ നിന്നു പറഞ്ഞു. എല്ലാത്തിനും ഇതു ചെയ്തു. പക്ഷെ ഇപ്പോഴും തൈത്തെങ്ങുകളുടെ ഓലകൾ ഒടിഞ്ഞു താഴുന്നു. ഇതിന് കാരണം എന്ത്? പ്രതിവിധി എന്താണ്? തെങ്ങിന് ഉപ്പിട്ടാൽ നല്ലതാണോ? മാതൃഭൂമി കാർഷിക രംഗത്തിൽ മറുപടി പ്രതീക്ഷിക്കുന്നു. - ബാലാമണി, കാരയാട്, മേപ്പയ്യൂർ , കോഴിക്കോട്

തെങ്ങോലകൾ ഒടിഞ്ഞുതൂങ്ങുന്നത് പ്രധാനമായും കുമിൾവരുത്തുന്ന മൂന്നു രോഗാവസ്ഥകളിലാണ്. ഇതിലൊന്ന് ചെന്നീരൊലിപ്പ് എന്ന കുമിൾ രോഗമാണ്. ചെന്നീരൊലിപ്പിൽ മറ്റു പ്രധാന ലക്ഷണങ്ങൾക്കു പുറമെ പുതുതായി വിരിയുന്ന ഓലകളുടെ വലിപ്പം കുറയുന്നതിനോടൊപ്പം രോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ അടിയോലകൾ ഒടിഞ്ഞുതൂങ്ങാറുണ്ട്.

മറ്റൊന്ന് കുമിൾ രോഗമായ കൂമ്പുചീയലാണ്. ഇതിൽ നാമ്പോലകൾ മഞ്ഞളിച്ച് രോഗം മൂർച്ഛിക്കുന്നതോടെ നാമ്പോല ഉണങ്ങി വാടുകയോ ഒടിഞ്ഞു തൂങ്ങുകയോ ചെയ്യാറുണ്ട്.

തഞ്ചാവൂർ വാട്ടം എന്ന കുമിൾ രോഗത്തിലും പ്രധാന ലക്ഷണത്തോടൊപ്പം പുറം മടലുകൾ ഉണങ്ങി ഒടിഞ്ഞു തൂങ്ങുക പതിവുണ്ട്.

ചോദ്യത്തിൽ പറഞ്ഞിരിക്കുന്ന സൂചനകളിൽ നിന്നും തെങ്ങുകൾക്ക് കൂമ്പുചീയൽ ബാധിച്ചതായി കാണുന്നു. പ്രത്യേകിച്ച് പ്രായം കുറഞ്ഞ തെങ്ങുകളിൽ. ഈ സാഹചര്യത്തിൽ കുമിൾബാധ നിയന്ത്രണ വിധേയമാക്കാനുളള ശാസ്ത്രീയമാർഗ്ഗങ്ങളാണ് ഇവിടെ ഇനിയും താമസിയാതെ ചെയ്യേണ്ടത്.

ഒടിഞ്ഞു തൂങ്ങിയ ഓലകൾ നീക്കി തെങ്ങിൻമണ്ട വൃത്തിയാക്കി ഒരു ശതമാനം വീര്യമുളള ബോർഡോമിശ്രിതം തളിക്കുക.

100 ഗ്രാം തുരിശും 100 ഗ്രാം ചുണ്ണാമ്പും വെവ്വേറെ 500 മി. ലി. വീതം വെളളത്തിൽ കലക്കി ലയിപ്പിച്ച് ഒരു ലിറ്റർ ബോർഡോ കുഴമ്പ് തയാറാക്കി വൃത്തിയാക്കിയ ഭാഗങ്ങളിൽ മണ്ടയിൽ പുരട്ടുകയും ചെയ്യാം.

കുമിൾ നാശിനിയായ മാങ്കോസെബ് രണ്ടു ഗ്രാം വീതം തുണിയിൽ കിഴി കെട്ടിയോ പോളിത്തീൻ പാക്കറ്റിലാക്കി സുഷിരങ്ങളിട്ടോ കൂമ്പിനു തൊട്ടുതാഴെയുളള ഓലക്കവിളുകളിൽ ചരടു കൊണ്ട് കെട്ടിയിടണം. ചുറ്റുമുളള തെങ്ങുകൾക്കും ഒരു ശതമാനം വീതമുളള ബോർഡോ മിശ്രിതം പ്രതിരോധമായി തളിക്കണം.

20 ഗ്രാം സ്യൂഡോമോണസോ പി.ജി.പി.ആർ 2 മിശ്രിതമോ ഒരു ലിറ്റർ വെളളത്തിൽ കലക്കി മണ്ട കുതിർക്കെ ഒഴിക്കുന്നത് കുമിൾ ബാധകൾ പ്രതിരോധിക്കും.

തെങ്ങൊന്നിന് 50 കി. ഗ്രാം എന്ന തോതിൽ ജൈവവളം ചേർക്കുക

മൂന്നു മാസത്തിലൊരിക്കൽ തെങ്ങിൻ തടത്തിൽ തെങ്ങിന്റെ ചുവട്ടിൽ നിന്ന് 1.5 മീറ്റർ വിട്ട് ഒരു മീറ്റർ ആഴത്തിലും 50 സെ.മീ. വീതിയിലും ചാലെടുത്ത് തടം നനയ്ക്കുക. എന്നിട്ട് ഒരു ശതമാനം വീര്യമുളള ബോർഡോ മിശ്രിതം 40 ലിറ്റർ വീതം തടത്തിൽ ഒഴിച്ചു കൊടുക്കണം.

മണ്ണിലാണ് കുമിളുകളിൽ പലതും സുഷുപ്താവസ്ഥയിൽ കഴിയുന്നത് എന്നതിനാൽ മണ്ണിന്റെ പുളിരസം കുറയ്ക്കാൻ ഒരു തെങ്ങിന് ഒരു വർഷം ഒരു കി. ഗ്രാം ഡോളോമൈറ്റോ കുമ്മായമോ ചേർക്കാം.

തെങ്ങിൻ തടത്തിൽ ഉപ്പു ചേർക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് മഴക്കാലത്ത്. മറ്റു ജൈവവളങ്ങളോടൊപ്പം ഒരു കിലോ കറിയുപ്പ് ഒരു വർഷം നല്കാം.

കറിയുപ്പിൽ അടങ്ങിയിരിക്കുന്ന മൂലകങ്ങളായ സോഡിയം, ക്ലോറിൻ എന്നിവയുടെ പ്രയോജനവും തെങ്ങിന് ലഭിക്കും. എന്നാൽ അമിതമായ കറിയുപ്പ് ഉപയോഗം ഓലകൾ ഒടിഞ്ഞു തൂങ്ങാൻ കാരണമാകും എന്നറിഞ്ഞിരിക്കുക.

കാലാവസ്ഥയ്ക്കും സാഹചര്യത്തിനും അനുസൃതമായി മേൽപറഞ്ഞ ശാസ്ത്രീയ രീതികൾ പ്രയോഗിച്ച് തെങ്ങിന്റെ ഓലകൾ ഒടിഞ്ഞുതാഴുന്നത് ഫലപ്രദമായി തടയാൻ കഴിയും.

Content Highlights:cocunut palm, farm care

ചെറുതേനീച്ച കൃഷി: ഇരട്ട തട്ട് കൂട് പരീക്ഷണവുമായി ഉസ്മാന്‍ചെറുതേനീച്ച കൃഷി: ഇരട്ട തട്ട് കൂട് പരീക്ഷണവുമായി ഉസ്മാന്‍

$
0
0
എല്ലാത്തരം തേനുകൾക്കും വിപണിയിൽ ആവശ്യക്കാരുണ്ടങ്കിലും ചെറുതേനിന് എപ്പോഴും ക്ഷാമം നേരിടാറുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിൽ കൂടുതലായി തേൻ എത്തുന്നത്. മലബാറിൽ കണ്ണൂരാണ് തേനിന്റെ ഹബ്ബ് എന്നറിയപ്പെടുന്നത്.

ആവശ്യത്തിനുള്ള തേൻ കേരളത്തിൽ തന്നെ ഉല്പാദിപ്പിച്ച് ഈ മേഖലയിൽ സ്വയം പര്യാപ്ത കൈവരിക്കുകയെന്നതാണ് അടുത്ത ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ ജില്ലകളിൽ കർഷകർക്ക് ആവശ്യമായ തേനീച്ചപ്പെട്ടിയും തേനീച്ചയും വിതരണം ചെയ്ത് വരികയാണ് കർഷകനും തേനീച്ച ഗവേഷകനുമായ വൈത്തിരി സ്വദേശി ഉസ്മാൻ മദാരി.

സാധാരണ ചെറുതേനീച്ച കൃഷിയിലാണ് ആളുകൾക്ക് താൽപ്പര്യം കുറവ്. ലഭിക്കുന്ന തേനിന്റെ അളവ് കുറവായതും കൃഷി ആരംഭിക്കാൻ കൂടും തേനീച്ചയും ലഭിക്കാത്തതും മറ്റൊരു കാരണമാണ്.

ചെറുതേനിന് വിപണിയിൽ ഒരു കിലോയ്ക്ക് നാലായിരം രൂപയിൽ കൂടുതൽ വിലയുണ്ട്.

ലഭിക്കുന്ന തേനിന്റെ അളവ് വർദ്ധിപ്പിക്കുന്നതിന് ഇരട്ട തട്ട് കൂട് പരീക്ഷണമാണ് ഉസ്മാൻ നടത്തുന്നത്. ഒരു തോട്ടത്തിൽ 100 കൂടുകൾ സ്ഥാപിച്ചാൽ പിറ്റേവർഷം ഇത് ഇരട്ടിയായി വർദ്ധിക്കും. അതിന്റെ പിറ്റേവർഷം അത് മൂന്നിരട്ടിയായും വർദ്ധിക്കുന്നു.

മലപ്പുറം ജില്ലയിലെ തോട്ടങ്ങളിലും വൈത്തിരിയിൽ സ്വന്തം ഉടമസ്ഥതയിൽ ഉള്ള ബീക്രാഫ്റ്റ് ഫാമിലും ഈ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.

തേക്കിൻ തടികൊണ്ട് നിർമ്മിച്ച ഒരു കൂടിനും തേനീച്ചയ്ക്കുമായി 3000 രൂപയാണ് വില വരുന്നത്.

100 ഇരട്ടതട്ട് ചെറുതേനീച്ചക്കൂട് സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന കർഷകർ പകുതി തുക മുടക്കിയാൽ ബാക്കി തുക ഉസ്മാൻ വഹിക്കും. ഇവരിൽ നിന്ന് വില കൊടുത്ത് തേൻ തിരികെ വാങ്ങും.

അങ്ങനെ ഉല്പാദകർക്കും വിപണനക്കാർക്കും ഒരുപോലെ പ്രയോജനം ലഭിക്കുന്നതാണ് ഈ പദ്ധതി .

താൽപ്പര്യമുള്ള കർഷകർക്ക് ഹോർട്ടികൾച്ചർ ബോർഡുമായി ചേർന്ന് പരിശീലനവും നൽകും. തേൻ ഉല്പാദനം സംബന്ധിച്ച് പരിശീലനവും സാങ്കേതിക സഹായവും നൽകുന്നതോടൊപ്പം തേനിന്റെ പല തരം ഉപയോഗം സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ബോധവൽക്കരണവും നടത്തുന്നുണ്ട്.

ഫോൺ: 9847 383 003 .

Content Highlights: apiculture, animal husbandry

വളര്‍ത്തുപക്ഷികള്‍ക്കും കനത്ത ചൂട് താങ്ങാനാകില്ല; ചില മുന്‍കരുതലുകള്‍ വളര്‍ത്തുപക്ഷികള്‍ക്കും കനത്ത ചൂട് താങ്ങാനാകില്ല; ചില മുന്‍കരുതലുകള്‍

$
0
0
വീടിനകത്തിരുന്നാൽ ചൂട്, പുറത്തേക്കിറങ്ങിയാൽ പെരുംചൂട്, പൊരിവെയിലിൽ വീർപ്പുമുട്ടുകയാണ് നാട്. വരും നാളുകളിൽ ചൂടിന്റെ കാഠിന്യം ഇത്തിരിയേറുമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനം. പ്രാവുകൾ, ബഡ്ജറിഗർ, ആഫ്രിക്കൻ ലൗവ് ബേർഡ്സ്, കൊക്കറ്റീലുകൾ, ഫിഞ്ചുകൾ തുടങ്ങി നമ്മുടെ വീടുകളിൽ വളർത്തുന്ന ഒട്ടുമിക്ക അരുമപ്പക്ഷികളുടെയും കുഞ്ഞുശരീരത്തിന് കനത്ത ചൂടിനെ താങ്ങാൻ കഴിയില്ല.

പക്ഷികളുടെ ശരീര താപനില പൊതുവെ ഉയർന്നതാണെങ്കിലും കൂടിയ അന്തരീക്ഷ ഈർപ്പവും താപനിലയും അവയുടെ ശരീരത്തിന്റെ താപനിയന്ത്രണം തകരാറിലാക്കും. വേനൽ അപകടങ്ങളിൽ നിന്നും ഓമനപ്പക്ഷികളെ സംരക്ഷിക്കുന്നതിനായി വേനൽക്കാല പരിചരണമുറകൾ ചിലതറിഞ്ഞിരിക്കേണ്ടതുണ്ട്.

ഗുലാർ ഫ്ളട്ടറിംഗിനെ കുറിച്ചറിയുമോ ?

ശരീരം ഉഷ്ണിക്കുമ്പോൾ നന്നായൊന്ന് വിയർത്ത് ഉൾച്ചൂടിനെ പുറത്തുകളയാൻ സഹായിക്കുന്ന വിയർപ്പുഗ്രന്ഥികൾ പക്ഷികൾക്കില്ല. പിന്നെങ്ങനെയാണ് പക്ഷികൾ ശരീരതാപത്തെ പുറന്തള്ളുന്നത് ? അതിനായി മിക്ക പക്ഷികളും സ്വീകരിക്കുന്ന പ്രധാന വഴിയാണ് ഗുലാർ ഫ്ളട്ടറിംഗ് അഥവാ തൊണ്ടയുടെ മുകൾ ഭാഗത്തെ പേശികൾ പടപടെ തുടിപ്പിച്ച് കൊണ്ട് കൊക്കുകൾ പാതി തുറന്ന് പിടിച്ചുള്ള ശ്വാസോച്ഛ്വാസം.

പക്ഷികളുടെ തൊണ്ടനാളത്തിന് ചുറ്റുമുള്ള പേശികളും ത്വക്കും ഒരു മോട്ടോർ എഞ്ചിൻ പോലെ പ്രവർത്തിച്ച് ഉച്ഛ്വാസവായുവിലൂടെയും ബാഷ്പീകരണത്തിലൂടെയും ശരീരത്തിലെ അധിക ചൂടിനെ പുറത്തുകളയുന്ന പ്രത്യേക രീതിയാണിത്. ഉഷ്ണസമ്മർദ്ദമേറുമ്പോൾ ഗുലാർ ഫ്ളട്ടറിംഗിന്റെയും കൊക്കുകൾ തുറന്ന് പിടിച്ചുള്ള ശ്വാസോച്ഛ്വാസത്തിന്റെയും നിരക്കും വേഗതയും ഏറും.

ക്ഷീണം, ഉന്മേഷക്കുറവ്, പറക്കാനുള്ള മടി, തളർച്ച, ചിറകുകളും തൂവലും വിടർത്തിയിടൽ, വരണ്ട വിളറിയ കണ്ണുകൾ, തീറ്റയോടുള്ള മടി, ധാരാളം വെള്ളം കുടിക്കൽ, തണലുള്ള അരികിൽ മാറിയിരിക്കൽ, കഴുത്തിലെ പേശികളുടെ വിറയൽ, പ്രത്യേക ശബ്ദമുണ്ടാക്കൽ തുടങ്ങിയവയാണ് പക്ഷികളിലെ ഉഷ്ണ സമ്മർദ്ദത്തിന്റെ മറ്റ് ലക്ഷണങ്ങൾ. പക്ഷികൾ ഉഷ്ണസമ്മർദ്ദത്തിലാണെങ്കിൽ അവയുടെ ചിറകിനടിയിലെ തൂവലുകൾ കുറവുള്ള ഭാഗത്തും കാലുകളിലും കൈവെച്ച് പരിശോധിച്ചാൽ ഉയർന്ന ചൂട് അനുഭവപ്പെടും. വേനൽ സമ്മർദ്ദമേറിയാൽ പക്ഷികളുടെ വളർച്ചയും മുട്ടയിടലും പ്രജനനവുമെല്ലാം അവതാളത്തിലാവും. ഉഷ്ണസമ്മർദ്ദം മൂലം മക്കാവുതത്തകളെ പോലുള്ള വലിയ പക്ഷികളിൽ തൂവൽ കൊഴിച്ചിൽ സാധാരണയാണ്.

അരുമക്കിളികൾക്ക്വേനൽ രക്ഷ



പാരാമിക്സോ വൈറസ് ബാധിച്ച പക്ഷി




പക്ഷികൾ കുടിയ്ക്കുന്ന വെള്ളത്തിന്റെ അളവ് വേനലിൽ ഇരട്ടിയാവുന്നതിനാൽ ശുദ്ധജലം യഥേഷ്ടം കൂടുകളിലും ഏവിയറികളിലും ലഭ്യമാക്കണം. കൂടുകളിൽ ഒരുക്കിയിരിക്കുന്ന വെള്ളപ്പാത്രങ്ങളിൽ ഐസ്ക്യൂബുകളിട്ട് കുടിവെള്ളം തണുപ്പിക്കാം. മൺകലങ്ങളിൽ വെള്ളം നിറച്ച് കൂടുകളിൽ ഒരുക്കുകയുമാകാം.

പാരക്കീറ്റുകളെ പോലുള്ള പക്ഷികളിൽ ഐസ് പൊടിച്ച് ചേർത്ത തണുത്തവെള്ളം കുടിച്ചാൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യതയുള്ളതനാൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ഓട്ടോമാറ്റിക് ഡ്രിങ്കിങ് സംവിധാനമാണെങ്കിൽ വെള്ളടാങ്കും ജലവിതരണ പൈപ്പുകളും നനഞ്ഞ ചണച്ചാക്ക് ഉപയോഗിച്ച് മൂടണം.

തല താഴ്ത്താൻ പാകത്തിന് വാവട്ടവും ആഴവുമുള്ള മൺകുടങ്ങളിൽ തണുത്ത വെള്ളം നിറച്ച് കൂട്ടിൽ ഒരുക്കിയാൽ പക്ഷികൾക്ക് തലയും കൊക്കും മുക്കി നനച്ച് ശരീരം തണുപ്പിക്കാൻ സഹായകരമാവും. കുടിവെള്ളം ചൂട് പിടിയ്ക്കാൻ ഇടയുള്ളതിനാൽ കഴിയുമെങ്കിൽ ഇടയ്ക്കിടയ്ക്ക് കുടിവെള്ളം മാറ്റി നൽകണം.

കൂടുകളുടെ മുകളിൽ തെങ്ങോല മടഞ്ഞോ പനയോല കൊണ്ടോ ഒരു ചെറിയ മേലാപ്പൊരുക്കിയാൽ ഒരു പരിധിവരെ ഏവിയറിക്കുള്ളിലെ ചൂട് കുറയ്ക്കാം. പക്ഷികളെ പാർപ്പിച്ച ഷെഡിന്റെ മേൽക്കൂര, ആസ്ബസ്റ്റോസ്, അലൂമിനിയം ഷീറ്റ് എന്നിവ കൊണ്ടാണെങ്കിൽ മേൽക്കൂരയ്ക്ക് മുകളിൽ വെള്ള പെയിന്റോ വൈറ്റ് സിമന്റോ ഇൻഫ്രാറെഡ് റിഫ്ളക്ടർ പെയിന്റുകളോ അടിച്ചാൽ ചൂടൽപ്പം നിയന്ത്രിക്കാം. മേൽക്കൂര നനച്ചും നൽകാം.

ഏവിയറികൾ ഒരുക്കുമ്പോൾ കിഴക്ക്-പടിഞ്ഞാറ് ദിശയിൽ സ്ഥാപിക്കണം. കൂടുകൾ ഒട്ടും തണലേൽക്കാത്ത സ്ഥലങ്ങളിലാണെങ്കിൽ തണലിടങ്ങളിലേക്ക് മാറ്റി സ്ഥാപിക്കണം. വശങ്ങളിൽ നനച്ച ചണച്ചാക്കുകൾ തറ നിരപ്പിൽ നിന്ന് മൂന്നടി ഉയരത്തിൽ ലംബമായി തൂക്കിയിട്ടാൽ ഉഷ്ണക്കാറ്റിനെ തടയാം. ഒപ്പം ഫാനുകളും ഫോഗറുകളും കൂടി ക്രമീകരിച്ചാൽ ഉളം തണുപ്പിൽ പക്ഷികൾ ഉല്ലാസവതികളാവും.

ഏവിയറിയുടെ വശങ്ങളിലും അഴികളിലും മറ്റും പറ്റിപ്പിടിച്ചിരിക്കുന്ന മാറാലകളും തൂവൽ അടക്കമുള്ള അവശിഷ്ടങ്ങളും മാറ്റി മതിയായ വായുസഞ്ചാരം ഉറപ്പാക്കണം. ഏവിയറിക്കും കൂടുകൾക്കും ചുറ്റും മരങ്ങൾ നട്ടുപിടിപ്പിക്കാമെങ്കിലും മരച്ചില്ലകൾ തിങ്ങി കൂട്ടിലേക്കുള്ള വായുസഞ്ചാരം തടസ്സപ്പെടാതെ ക്രമീകരിക്കണം.

ധാന്യതീറ്റകൾ കൂടുതലായി ഇഷ്ടപ്പെടുന്ന പക്ഷികളുടെ തീറ്റയിൽ രണ്ടോ മൂന്നോ തരം ധാന്യങ്ങൾ മാത്രം ഉൾപ്പെടുത്തുന്നതിന് പകരം വ്യത്യസ്തങ്ങളായ കൂടുതൽ എണ്ണം ധാന്യങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കണം. ധാന്യങ്ങളുടെ എണ്ണം കൂടും തോറും പക്ഷികൾക്ക് തീറ്റയോടുള്ള താൽപര്യം കൂടുമെന്ന് മാത്രമല്ല പോഷകലഭ്യതയും ഉയരും.

തത്തകളും ഫിഞ്ചുകളും പ്രാവുകളും അലങ്കാരക്കോഴികളുമെല്ലാം ധാന്യം കൂടുതലായി ഇഷ്ടപ്പെടുന്നവരാണ്. ധാന്യങ്ങൾ അടങ്ങുന്ന മുഖ്യാഹാരം രാവിലെയോ വൈകീട്ടോ ചൂട് കുറഞ്ഞ വേളകളിൽ വേണം നൽകാൻ. അൽഫാൽഫ പോലുള്ള പയർവർഗ്ഗചെടികളും ഇലകളും മുളപ്പിച്ച ധാന്യങ്ങളും തീറ്റയിൽ ഉൾപ്പെടുത്തിയാൽ ഉയർന്ന പ്രോട്ടീൻ ലഭ്യത ഉറപ്പാക്കാം.

അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ തോത് ഉയർന്നതായതിനാൽ സംഭരിച്ച് ദീർഘനാൾ സൂക്ഷിച്ച് വെച്ച തീറ്റകളിൾ കുമിൾ ബാധയ്ക്ക് സാധ്യത കൂടുതലാണ്. ഈ കുമിളുകൾ ഉത്പാദിപ്പിക്കുന്ന അഫ്ളാടോക്സിൻ എന്ന വിഷവസ്തു പക്ഷികൾക്ക് മാരകമാണ്.

തീറ്റ വസ്തുക്കൾ ഈർപ്പരഹിതമായി സൂക്ഷിക്കാനും നനവില്ലാത്ത പാത്രങ്ങൾ ഉപയോഗിച്ച് തീറ്റയെടുക്കാനും ശ്രദ്ധിക്കണം. സൂക്ഷിച്ച് വെച്ച തീറ്റകൾ ചുരുങ്ങിയത് 4 മുതൽ 6 മണിക്കൂറെങ്കിലും വെയിലിൽ ഉണക്കി പക്ഷികൾക്ക് നൽകാം. തീറ്റവസ്തുക്കൾ മുൻകൂട്ടി വാങ്ങി രണ്ടാഴ്ചയിലധികം സൂക്ഷിച്ച് വെച്ച് ഉപയോഗിക്കുന്നത് വേനലിൽ ഒഴിവാക്കുന്നതാണ് ഉത്തമം.

ധാന്യങ്ങൾക്കൊപ്പം പഴങ്ങളും പച്ചക്കറികളും ഇഷ്ടപ്പെടുന്ന മിശ്രഭോജികളായ ലോറികൾ, ലോറികിറ്റുകൾ, മക്കാവു തത്തകൾ, ആഫ്രിക്കൻ ചാരതത്തകൾ, കൊക്കറ്റു തുടങ്ങിയ ഇനം പക്ഷികളുടെ തീറ്റയിൽ തണുപ്പിച്ച് അരിഞ്ഞ പഴവും പച്ചക്കറികളും കൂടുതലായി നൽകണം.

ഓറഞ്ച്, പേരയ്ക്ക്, ആപ്പിൾ, മാങ്ങ, പപ്പായ, ഏത്തപ്പഴം, മാതള നാരങ്ങ, തക്കാളി, കാരറ്റ്, ബീൻസ്, അച്ചിങ്ങ, പച്ചമുളക്, ബീറ്റ്റൂട്ട്, വെള്ളരിക്ക, മത്തൻ, എന്നിവയെല്ലാം ഈ പക്ഷികൾക്കിഷ്ടപ്പെടുന്ന പഴങ്ങളും, പച്ചക്കറികളുമാണ്. മൃദുവായ പച്ചപ്പുല്ലും, പനികൂർക്ക, തുളസി, മുരിങ്ങയില, ചീര, ചുവന്ന ചീര, അസോള, മൾബറിയില, പപ്പായയില, മല്ലിയില,കറുക, അൽഫാൽഫ, കീഴാർനെല്ലി തുടങ്ങിയ പച്ചിലകളും ചെറുതായി അരിഞ്ഞ് പകൽ സമയങ്ങളിൽ പക്ഷികൾക്ക്് നൽകാം. ധാരാളം ജലാംശം അടങ്ങിയ പുല്ലും പച്ചിലകളും പക്ഷികളുടെ ശരീരത്തിന് ഒരു കൂളിംഗ് ഇഫക്ട് നൽകും.

പ്രജനനവേളയിലുള്ള പക്ഷികൾക്ക് നിർബന്ധമായും മൃദു തീറ്റ നൽകണം. റൊട്ടിപ്പൊടി, പുഴുങ്ങിയ മുട്ട, സോയാബിൻ പിണ്ണാക്ക,് എള്ളെണ്ണ, ധാതുമിശ്രിതങ്ങൾ എന്നിവയെല്ലാം ചേർത്ത് എന്നിവയെല്ലാം ചേർത്ത് മൃദു തീറ്റ തയ്യാറാക്കാം.

വേനൽക്കാലത്ത് തീറ്റകൾ പ്രത്യേകിച്ച് പഴങ്ങളും പച്ചക്കറികളുമടക്കമുള്ള ജലാംശം ഏറെയുള്ള തീറ്റകൾ 2 മണിക്കൂറിലധികം പക്ഷികൾ കഴിയ്ക്കാതെ കൂട്ടിൽ സൂക്ഷിച്ചാൽ ബാക്ടീരിയൽ അണുക്കൾ പെരുകാൻ സാധ്യത കൂടുതലാണ്. അത്തരം തീറ്റകളിൽ തീറ്റയും തീറ്റ അവശിഷ്ടങ്ങളും കൃത്യസമയങ്ങളിൽ കൂട്ടിൽ നിന്ന് മാറ്റാൻ ശ്രദ്ധിക്കണം.

ശരീരസമ്മർദ്ദം കുറയ്ക്കുന്നതിനായി ധാതുജീവക മിശ്രിതങ്ങൾ പതിവായി തീറ്റയിലോ വെള്ളത്തിലോ ചേർത്ത് നൽകണം. ജീവകം എ, ബി, സി, ഡി, ഇ എന്നിവയും കാത്സ്യം, ഫോസ്ഫറസ് തുടങ്ങിയ ധാതുക്കളും അടങ്ങിയ പോഷകങ്ങൾ ദിവസേന നൽകണം. ഒപ്പം കണവനാക്ക്, കക്കപ്പൊടി, മരക്കരി, കരിക്കട്ടപ്പൊടി, ചുടുകട്ടപ്പൊടി, ചുവന്ന മണ്ണ്, ചെങ്കൽപ്പൊടി എന്നിവ കൂട്ടിൽ ലഭ്യമാക്കിയാൽ ധാതു അപര്യാപ്തത പരിഹരിക്കാം. ലിവർ ടോണിക്കുകളും (കരൾ ഉത്തേജന മരുന്നുകൾ), യീസ്റ്റ്. ലാക്ടോബാസില്ലസ് തുടങ്ങിയ മിത്രാണുക്കൾ അടങ്ങിയ പ്രോബയോട്ടിക്കുകൾ എന്നിവയും തീറ്റയിൽ നൽകാം

ഫിഞ്ചുകൾ, ആഫ്രിക്കൻ ലൗവ് ബേർഡ്സുകൾ, കാനറികൾ, പ്രാവുകൾ അടങ്ങിയ ചെറുപക്ഷികളിലേറെയും ചിറകുവിരിച്ച് വെള്ളത്തിൽ കുളിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ആഴം കുറഞ്ഞ് വാവട്ടം കൂടിയ ചെറിയ മൺപാത്രങ്ങളിലോ പ്ലാസ്റ്റിക് ട്രേകളിലോ വെള്ളം നിറച്ച് ഇവർക്ക് ആവോളം നീരാടുന്നതിനായി കൂട്ടിൽ സജ്ജീകരിക്കാം. കാനറികളെ പോലുള്ള ഇത്തിരി കുഞ്ഞൻമാർക്ക് നീന്തിത്തുടിക്കാൻ കൂടിന്റെ വാതിലിനോട് ചേർന്ന് ചെറിയ പാത്രങ്ങളിൽ വെള്ളം നിറച്ച് സജ്ജീകരിക്കാം. ഏവിയറുകളുടെ തറയിലും പക്ഷികൾക്ക് കുളിച്ചുല്ലസിക്കാൻ വെള്ളം നിറച്ച പാത്രങ്ങളൊരുക്കാം.

തത്തകളടക്കമുള്ള പക്ഷികളുടെ ചിറകിൽ പകൽ കൃത്യമായ ഇടവേളകളിൽ വെള്ളം സ്പ്രേ ചെയ്യുന്നത് അവർക്ക് പകൽ ചൂടിൽ ഏറെ ആശ്വാസകരമാവും. ഇങ്ങനെ ജലം ചെറുകണികകളായി മേനിയിൽ വന്നു വീഴുന്നത് മുങ്ങിക്കുളിയേക്കാൾ പക്ഷികൾക്കിഷ്ടമാണ്. ചെറുമഞ്ഞുതുള്ളികളെപ്പോലെ ജലകണികകൾ തൂവലിൽ ഇറ്റിറ്റു വീഴുന്ന മിസ്റ്റ് കൂളിംഗ് സിസ്റ്റം വലിയ ഏവിയറുകളിൽ ഒരുക്കാം. എങ്കിൽ മക്കാവു തത്തകളും കൊക്കറ്റു തത്തകളും പാരകീറ്റുകളുമെല്ലാം ഡബിൾ ഹാപ്പിയാവും. ഒന്നോ രണ്ടോ മണിക്കൂർ ഇടവേളയിൽ ഒന്നോ രണ്ടോ മിനിറ്റ് വീതം മിസ്റ്റ് പ്രവർത്തിപ്പിക്കാം. സ്പ്രിംഗ്ലറുകളോ, മിസ്റ്റോ, ഫോഗറുകളോ, ഉപയോഗിച്ച് വെള്ളം നനയ്ക്കുമ്പോൾ തീറ്റയും തീറ്റപാത്രങ്ങളും മാറ്റണം.

പച്ചയുടെ നിറച്ചാർത്ത് തീർക്കുന്ന ചെറുമരങ്ങളും മുളകളും അലങ്കാരച്ചെടികളും വള്ളിച്ചെടികളുമൊക്കെ ഏവിയറിക്ക് ചുറ്റും നട്ടുപിടിപ്പിച്ചാൽ ഏവിയറികൾ വേനലിൽ പക്ഷികൾക്ക് ഒരു സുഖവാസ കേന്ദ്രം തന്നെയായിത്തീരും. പ്ലാസ്റ്റിക് പെർച്ചറുകൾ മാറ്റി ഏവിയറികളിൽ മരംകൊണ്ട് നിർമ്മിച്ച പെർച്ചുകൾ ഒരുക്കണം.

വേനൽ രോഗങ്ങൾ

ചൂടിനൊപ്പം ഉയർന്ന ഈർപ്പമുള്ള കാലാവസ്ഥ, ബാക്ടീരിയൽ, വൈറൽ, പ്രോട്ടോസോവൽ രോഗാണുക്കൾ പെരുകാൻ ഏറ്റവും അനുകൂല സാഹചര്യമൊരുക്കും. അതുകൊണ്ട് തന്നെ വേനലിൽ അരുമ പക്ഷികളിൽ സാംക്രമിക രോഗബാധകളും ഏറെയാണ്. ഫിഞ്ചുകൾ, കാനറികൾ, ബഡ്ജറിഗർ, കൊന്യൂർ തത്തകൾ, ലോറികൾ, ലോറികീറ്റുകൾ തുടങ്ങിയ പക്ഷികളിൽ കോക്സീഡിയോസിസ് അഥവാ രക്താതിസാരരോഗം പിടിപെടാൻ വേനലിൽ ഉയർന്ന സാധ്യതയുണ്ട്.

കാൽപ്പാദത്തിനടിവശം നീരുവന്ന് ഒരു കുമിളപോലെ തടിക്കുന്ന ബംബിൾ ഫൂട്ട്/പാദവീക്കം എന്ന ബാക്ടീരിയകൾ രോഗം അലങ്കാരകോഴികളെയും, ഫിഞ്ചുകളെയും, കാനറി പക്ഷികളെയും, ബഡ്ജറിഗറുകളെയും കൊക്കറ്റുകളെയും, ആമസോൺ തത്തകളെയും തേടി വേനലിൽ എത്തും.

കണ്ണുകളെയും ശ്വസനവ്യൂഹത്തെയും ദഹനവ്യൂഹത്തെയും ബാധിക്കുന്ന ഓർണിത്തോസിസ്/ക്ലമിഡിയരോഗത്തിന് മക്കാവുതത്തകളിലും കോക്ക്ടെയിലുകളിലും ലൗബേർഡ്സുകളിലും ബഡ്ജറിഗറുകളിലും അലങ്കാരക്കോഴികളിലും പ്രാവുകളിലും വേനലിൽ സാധ്യതകൂടും. കൺപോള വീക്കവും, കണ്ണുകളിൽ നിന്നുള്ള നീരൊലിപ്പും രോഗത്തിന്റെ ആരംഭ ലക്ഷണങ്ങളാണ്.

പ്രാവുകൾ, അലങ്കാരക്കോഴികൾ, ലോറികൾ, ലോറിക്കീറ്റുകൾ, ലൗവ് ബേർഡ്സുകൾ തുടങ്ങിയ പക്ഷികളിൽ വേനലിൽ പാരമിക്സോവൈറസ് രോഗം/വസന്ത രോഗം, പക്ഷിവസൂരി/പോക്സ് രോഗം തുടങ്ങിയ രോഗങ്ങൾക്ക് സാധ്യതയേറെയാണ്. കാപ്പിലേറിയ, അസ്കാരിസ് തുടങ്ങിയ ഉരുണ്ടവിരകൾ, ശ്വസന വ്യൂഹത്തെയും, വായു അറകളെയും ബാധിക്കുന്ന വിരകൾ (എയർ സാക്ക് മൈറ്റ്), പേനുകൾ, ചെള്ളുകൾ തുടങ്ങിയ വ്യത്യസ്ഥങ്ങളായ ആന്തരിക ബാഹ്യപരാദങ്ങളും വേനലിൽ പെരുകും..

ക്ഷീണം, ചിറകുകൾ താഴ്ത്തി തൂങ്ങി നിൽക്കൽ, ഉന്മേഷക്കുറവ്, വയറിളക്കം, തീറ്റയോടുള്ള മടുപ്പ് തുടങ്ങിയ പൊതുവായ രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ രോഗബാധയേറ്റവയെ മാറ്റി പാർപ്പിക്കണം. ഒന്നോ രണ്ടോ പക്ഷികൾക്ക് മാത്രമാണ് രോഗബാധയേറ്റതെങ്കിലും മറ്റെല്ലാ പക്ഷികൾക്കും രോഗപ്രതിരോധത്തിനായി ആന്റിബയോട്ടിക് മരുന്നുകളും കരൾ ഉത്തേജന മരുന്നുകളും കുടിവെള്ളത്തിൽ ചേർത്ത് നൽകണം. ഒപ്പം ഉടനെ വൈദ്യ സഹായവും തേടണം.

വേനലിന്റെ കാഠിന്യമേറും മുൻപ് പക്ഷികളെയെല്ലാം ഒരു തവണ വിരയിളക്കണം. വേനൽക്കാലത്ത് ആന്തരിക ബാഹ്യപരാദങ്ങളും, ബാക്ടീരിയൽ വൈറൽ പ്രോട്ടോസോവൽ അണുക്കളും കൂട്ടിൽ പെരുകാനുള്ള സാധ്യത ഉയർന്നതായതിനാൽ അണുനാശിനികൾ ഉപയോഗിച്ച് (കൊർസോലിൻ, ബയോക്ലീൻ, ട്രൈക്വാട്ട്, നിയോഡൈൻ, 33% ബ്ലീച്ചിംങ്ങ് പൗഡർ തുടങ്ങിയവ) കൂടുകൾ നിത്യവും അണുവിമുക്തമാക്കേണ്ടത് പ്രധാനമാണ്.

ഉഷ്ണ സമ്മർദ്ദം- പക്ഷികൾക്ക് പ്രഥമ ശുശ്രൂഷ എങ്ങനെ ?

പക്ഷികൾ ഉഷ്ണസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കാണിച്ചാൽ തണുപ്പുള്ള ഇടങ്ങളിലേക്ക് മാറ്റി അവയുടെ മേനിയിൽ ഇളം തണുപ്പുള്ള വെള്ളം നനച്ച് കുളിപ്പിക്കണം. ഐസ് ക്യൂബുകളിട്ട് നന്നായി തണുപ്പിച്ച വെള്ളം കുളിപ്പിക്കാൻ ഉപയോഗിക്കരുത്.

കുളിപ്പിക്കാനുപയോഗിക്കുന്ന വെള്ളത്തിൽ ഒരല്പം സോപ്പ് ചേർത്താൽ എണ്ണമയം കലർന്ന തൂവൽ പാളികൾക്കിടയിലൂടെ വെള്ളം എളുപ്പത്തിൽ വാർന്ന് പക്ഷികളുടെ ഉൾമേനിയെ തണുപ്പിക്കും. ചെറുപക്ഷികളെ ഒന്നോ രണ്ടോ മിനിറ്റ് നേരം തല മുങ്ങാതെ ഇളം തണുപ്പുള്ള വെള്ളത്തിൽ മുക്കിപ്പിടിക്കാം.

ഐസ്ക്യൂബുകൾ ഒരു ടവ്വലിൽ പൊതിഞ്ഞ് കൊക്കുകളോടും കാൽപാദങ്ങളോടുംചിറകിനടിയിലെ തൂവലുകൾ കുറഞ്ഞ ഭാഗങ്ങളോടും ചേർത്ത് അല്പ സമയം വെയ്ക്കണം. ഗ്ലൂക്കോസും, ഇലക്ട്രോ ലൈറ്റുകൾ ചേർത്ത തണുത്ത വെള്ളം ആവോളം കുടിക്കാൻ പക്ഷികൾക്ക് നൽകണം. ഉഷ്ണ സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്ന പക്ഷികൾക്ക് ഉടൻ ഈ പ്രഥമശുശ്രൂഷകൾ നൽകിയില്ലെങ്കിൽ അവ വിറയലോടെ തറയിൽ തളർന്ന് വീഴും. തുടർന്ന് മരണപ്പെടുകയും ചെയ്യാം.

എല്ലാവരും ഭൂമിയുടെ അവകാശികൾ

വളർത്തുന്ന പക്ഷികൾക്ക് മാത്രമല്ല, വീട്ടിലും പറമ്പിലും വിരുന്നുകാരായ് എത്തുന്ന പക്ഷികൾക്കും ചെറുജീവികൾക്കും വേണ്ടി പറമ്പിലും ടെറസ്സിലും തണ്ണീർക്കുടങ്ങൾ ഒരുക്കാൻ മറക്കരുത്.

പൂന്തോട്ടങ്ങളിലോ, മരച്ചില്ലകളിലോ വീടിന്റെ ടെറസിലോ കുടിനീരൊരുക്കാം. ചെറിയതും വാവട്ടം കൂടിയതുമായ മൺ, പ്ലാസ്റ്റിക് പാത്രങ്ങൾ വെള്ളം നിറയ്ക്കാൻ ഉപയോഗിക്കാം. വീടുകളിൽ മാത്രമല്ല ഓഫീസുകളിലും ഹോസ്റ്റലുകളിലും, വിദ്യാലയങ്ങളിലുമെല്ലാം തണ്ണീർ കുടങ്ങൾ ഒരുക്കണം.

മൺനിറം, പച്ച, കാപ്പി തുടങ്ങി പക്ഷികൾക്ക് അരോചകമല്ലാത്ത നിറങ്ങളിലുള്ള പാത്രങ്ങളിൽ ചെറിയ ഉയരത്തിൽ വേണം തണ്ണീർക്കുടങ്ങൾ ക്രമീകരിക്കാൻ. എല്ലാ ജീവജാലങ്ങളും വിശപ്പും ദാഹവുമുള്ള ഭൂമിയുടെ അവകാശികളാണെന്ന കാര്യം മറക്കരുത്.

Content highlights: Animal husbandry, Gular fluttering in birds


ബയോ ക്യാപ്‌സൂള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ബയോ ക്യാപ്‌സൂള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

$
0
0
സൂക്ഷ്മാണുക്കളാണ് മണ്ണിന്റെ ജീവൻ നിലനിർത്തുന്നവർ. ചെടികളുടെ വളർച്ച ത്വരിതപ്പെടുത്തുന്നതിനും രോഗ പ്രതിരോധത്തിനും പോഷക മൂലകങ്ങൾ ലഭ്യമാക്കുന്നതിനും തുടങ്ങി സൂക്ഷ്മാണുക്കൾക്ക് കൃഷിയിൽ പ്രധാന പങ്കുണ്ട്.

ജൈവകൃഷിയിൽ പ്രത്യേകിച്ചും മാർക്കറ്റിൽ ലഭ്യമായ സൂക്ഷ്മാണുക്കൾ ഗുണനിലവാരത്തിന്റെ മുൾമുനയിൽ നിൽക്കുന്നിടത്താണ് മിത്രസൂക്ഷ്മാണുക്കൾ അടങ്ങിയ ബയോക്യാപ്സൂളുകൾ കൃഷിയിലെ വിജയമാകുന്നത്.

നിഷ്ക്രിയ അവസ്ഥയിലായ സൂക്ഷ്മാണുക്കളും അവയെ അത്രരീതിയിൽ തന്നെ നിലനിർത്തുന്നു. ചില രാസഘടകങ്ങളും പ്രത്യേക അനുപാതത്തിലാണ് ക്യാപ്സൂളിൽ നിറക്കുന്നത്.

ഒരു ഗ്രാം മാത്രം ഭാരമുളള ഈ ക്യാപ്സൂൾ, 100 ലിറ്റർ വെളളത്തിൽ ചേർത്താൽ ഓരോ മില്ലിലിറ്റർ ലായനിയിലും 10 ദശലക്ഷം സൂക്ഷ്മാണുക്കളാണ് ഉണ്ടാവുക.

ഓരോ വിളയ്ക്കും ഓരോ ആവശ്യത്തിനും പ്രത്യേക സൂക്ഷ്മാണുക്കളാണ് ആവശ്യമായി വരിക. ബയോക്യാപ്സൂൾ വാങ്ങുമ്പോൾ ആവശ്യമായ സൂക്ഷ്മാണുക്കൾ അടങ്ങിയവ തന്നെയാണോയെന്ന് ഉറപ്പുവരുത്തണം. ഓരോ വിളയ്ക്കും ഉപയോഗിക്കേണ്ട ലായനിയുടെ തോത് നോക്കി മാത്രമേ ഉപയോഗിക്കാവൂ. മിത്ര കുമിളുകൾ അടങ്ങിയ ക്യാപ്സൂൾ 100 ലിറ്റർ വെളളത്തിൽ ചേർത്തിളക്കി 2 മണിക്കൂർ കഴിഞ്ഞ് ചെടിയുടെ ചുവട്ടിൽ ഒഴിക്കണം.

അതേസമയം മിത്രബാക്ടീരിയയാണെങ്കിൽ ഒരു ലിറ്റർ തിളപ്പിച്ചാറിയ വെളളത്തിൽ കലക്കി എട്ട് മണിക്കൂറിന് ശേഷം ഈ ലായനി 200 ലിറ്റർ സാധാരണ വെളളത്തിൽ ചേർത്ത് ഉപയോഗിക്കാം. മണ്ണിൽ ജൈവാംശവും നനയും ക്യാപ്സൂൾ ഉപയോഗിക്കുമ്പോൾ നിർബന്ധമാണ്.

പോഷകമൂല്യങ്ങളുടെ ലഭ്യതയ്ക്ക് വേണ്ടിയാണ് ക്യാപ്സൂൾ ഉപയോഗിക്കുന്നതെങ്കിൽ സാധാരണ വളപ്രയോഗം 20 ശതമാനം വരെ കുറക്കാം. കോഴിക്കോട് ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിൽ ബയോക്യാപ്സൂൾ ലഭ്യമാണ്.

Content highlights: Bio capsule, Agriculture, Organic farming



തലശ്ശേരിക്കോഴികള്‍; കേരളത്തിന്റെ തനത് നാടന്‍ ജനുസ്‌തലശ്ശേരിക്കോഴികള്‍; കേരളത്തിന്റെ തനത് നാടന്‍ ജനുസ്‌

$
0
0
നാഷണൽ ബ്യുറോ ഓഫ് ആനിമൽ ജനറ്റിക്സ് റിസോഴ്സസിന്റെ (എൻ . ബി .എ .ജി .ആർ) രേഖകൾ പ്രകാരം 18 അംഗീകൃത കോഴി ജനുസ്സുകളാണ് ഇന്ത്യയിലുള്ളത്. ഇവയിൽ ഒന്നായ കേരളത്തിന്റെ തനതു നാടൻ ജനുസ്സാണ് തലശ്ശേരിക്കോഴികൾ.

പേര് സൂചിപ്പിക്കുന്നത് പോലെ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിലാണ് ഇവയുടെ ഉത്ഭവം. പരിസര പ്രദേശങ്ങളായ കോഴിക്കോട്, മലപ്പുറം ജില്ലകളിലും, കേന്ദ്ര ഭരണ പ്രദേശമായ മാഹിയിലും ഇവ ഒരു കാലത്തു വ്യാപകമായിരുന്നു. എന്നാൽ ഉയർന്ന ഉത്പാദനം ലക്ഷ്യമാക്കിയുള്ള സങ്കരയിനം കോഴികളുടെ വ്യാപനം ഇവയുടെ നിലനിൽപ് തന്നെ അപകടത്തിലാക്കി.

അത്യുൽപാദന ശേഷിയുള്ള സങ്കരയിനം കോഴികൾക്ക് അടയിരുന്നു മുട്ടകൾ വിരിയിക്കുവാനുള്ള കഴിവുകളില്ലെന്നത് വലിയ ഒരു പോരായ്മയാണ്. എന്നാൽ തൊടിയിലെ തീറ്റകൾ മാത്രം കൊത്തിപ്പെറുക്കി തിന്നുകൊണ്ട് വർഷത്തിൽ എഴുപതോളം മുട്ടകളിടുന്ന ഇവ ഉയർന്ന മാതൃഗുണം പ്രകടിപ്പിക്കുന്നവരെന്നു പേരെടുത്തവയാണ്.

വളരെ വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുള്ള ഇവയ്ക്ക് ഇരപിടിയന്മാരിൽ നിന്നും രക്ഷനേടാനുള്ള കഴിവും പ്രസിദ്ധമാണ്. കാട്ടുകോഴികളുടെ ശരീരഘടനയോട് സാമ്യമുള്ള ഇവയ്ക്കു പൊതുവെ കറുപ്പ് നിറമാണ്. ചില കോഴികളുടെ കഴുത്തിലും, പുറകിലും, വാലിലുമൊക്കെയായി തിളങ്ങുന്ന നീലനിറത്തിലുള്ള തൂവലുകളും കാണാം.

ചില പൂവൻ കോഴികളുടെ കഴുത്തിൽ സ്വർണവും നീലയും നിറത്തിൽ ഇഴ ചേർന്നു കിടക്കുന്ന തൂവലുകൾ പ്രത്യേക ഭംഗിയാണ്. പൂവൻ കോഴികളുടെ ശരാശരി ഭാരം 1.62 കിലോയും, പിടയുടേത് 1.24 കിലോയും വരും. ഇവയുടെ തലയിൽ ചുവപ്പു നിറത്തിലുള്ള ഒറ്റപ്പൂവ് കാണാം. ചിലരുടെ പൂവിനു കറുപ്പ് കലർന്ന ചുവപ്പു നിറമാണ്. കാതുകൾക്കും ചുവപ്പ് നിറം തന്നെ.



തൂവലുകളില്ലാത്തതും, കറുപ്പും, കറുപ്പ് കലർന്ന വെള്ളനിറത്തോട് കൂടിയവയുമാണ് ഇവയുടെ കാലുകൾ. കരിങ്കോഴികളോട് രൂപ സാദൃശ്യമുണ്ടെങ്കിലും ഇവയുടെ ത്വക്കിന് വെള്ള നിറമാണ്. നാടൻ രുചിയുളള ഇവയുടെ ഇറച്ചി മലബാർ മേഖലകളിൽ പ്രസിദ്ധമാണ്.

ആറ് മാസങ്ങൾക്കു ശേഷം മുട്ടയിട്ടു തുടങ്ങുന്ന ഇവയുടെ മുട്ട തവിട്ടു നിറത്തിലും, ഇളം തവിട്ടു നിറത്തിലും കാണപ്പെടുന്നു. ഇവയുടെ മുട്ടയുടെ ശരാശരി ഭാരം 40 ഗ്രാമാണ്. മുട്ടയുടെ മഞ്ഞക്കരുവിന്റെ കട്ടി മഞ്ഞ നിറമാണ് മറ്റൊരു പ്രധാന ആകർഷണം.

തനി നാടൻ ഇനമായ ഇവയുടെ മുട്ടയ്ക്ക് ഒന്നിന് 8 രൂപ വരെ വില ലഭിക്കുന്നു. അഞ്ചും ആറും വരെ മുട്ടകൾ തുടരെ ഇടുന്ന ഇവ ഒരു മാസക്കാലയളവിലെ ഉല്പാദനത്തിനു ശേഷം ഏതാണ്ട് രണ്ടു മാസക്കാലമോളം അടയിരിക്കുന്നു.

ഒരു കാലത്തു മലബാർ മേഖലയിൽ വളരെയധികം കാണപ്പെട്ടിരുന്നതും, എന്നാൽ ഇന്ന് അന്യം നിന്ന് കൊണ്ടിരിക്കുന്നതുമായ തലശ്ശേരിക്കോഴികളുടെ സംരക്ഷണ പദ്ധതിക്ക് കേരള വെറ്ററിനറി സർവകലാശാല രൂപം നൽകിയിട്ടുണ്ട്. നിലവിൽ ഇവയുടെ കുഞ്ഞുങ്ങൾ സർവകലാശാലയുടെ മണ്ണുത്തിയിലുള്ള എ. ഐ. സി. ആർ. പി. കോഴി ഫാമിൽ നിന്നും ലഭ്യമാണ്.

Content highlights: Thalassery chicken, Animal husbandry,

ലൊക്കോട്ട് അഥവാ ജപ്പാന്‍ പ്ലം ലൊക്കോട്ട് അഥവാ ജപ്പാന്‍ പ്ലം

$
0
0
മിതോഷ്ണമേഖലകൾക്കിണങ്ങിയ ഒരു നിത്യഹരിത ഫലവൃക്ഷമാണ് ലൊക്കോട്ട്. ജപ്പാൻ പ്ലം എന്നാണിതിന്റെ വിളിപ്പേര്. കഴിഞ്ഞ ആയിരത്തിലധികം വർഷമായി ജപ്പാനിൽ ഇത് വളർത്തുന്നു. നാമമാത്രമായി കേരളത്തിലും ലൊക്കോട്ട് വളരുന്നുണ്ട്. വയനാട് ജില്ലയിലെ അപൂർവം ചില തോട്ടങ്ങളിൽ.

പരിചയം

റോസേസി ആണ് ലൊക്കോട്ടിന്റെ സസ്യകുലം. എറിയോബോട്രിയ ജപ്പോണിക്ക എന്ന് സസ്യനാമം. ആപ്പിൾ, പിയർ തുടങ്ങിയ പഴങ്ങളുടെ ബന്ധുവാണ് ലൊക്കോട്ട്. കുലകളായി ഇതിൽ പഴം പിടിക്കുന്നു. പഴത്തിന് മഞ്ഞനിറമാണ്.

വെളുത്ത പൂക്കൾ കുലകളായുണ്ടാകുന്നു. ദൂരെ നിന്നുതന്നെ പൂക്കളുടെ സുഗന്ധം അറിയാം. മഞ്ഞയാണ് പഴങ്ങളുടെ സാധാരണ നിറമെങ്കിലും ഓറഞ്ചോ ചിലപ്പോൾ അൽപ്പം ചുവപ്പോ നിറമുള്ള പഴങ്ങൾ ഉണ്ടാകാം.

പഴങ്ങളുടെ അകക്കാമ്പ് വെള്ളയോ വെള്ളയോ, മഞ്ഞയോ ഓറഞ്ചോ നിറമാണ്. മധുരവും നേരിയ പുളിയുമാണ് ലൊക്കോട്ട് പഴത്തിന്. പഴത്തൊലിക്ക് താരതമ്യേന കനം കുറവാണ്.

പഴുത്താൽ തൊലി വേഗം പൊളിച്ചെടുക്കാം. പഴുത്ത് മൃദുവായി ഓറഞ്ച് നിറം കൈക്കൊള്ളുമ്പോഴാണ് പഴം അതിമധുരമാകുക. പീച്ച്, നാരങ്ങ, മാമ്പഴം എന്നിവയുടെ സമ്മിശ്ര സുഗന്ധമാണ് ലൊക്കോട്ട് പഴങ്ങൾക്ക്.

ഉൾക്കാമ്പിന് ഓറഞ്ചും വെള്ളയും നിറമുള്ള നിരവധി വ്യത്യസ്ത ഇനങ്ങൾ ലൊക്കോട്ടിലുണ്ട്.

പ്രജനനവും കൃഷിയും

നേരിയ മിതോഷ്ണകാലാവസ്ഥയാണ് ലൊക്കോട്ട് കൃഷിയ്ക്ക് നല്ലത്. ചൈനയിൽ ഇത് സമുദ്രനിരപ്പിൽ നിന്ന് 900 മുതൽ 2100 മീറ്റർ വരെ ഉയർന്ന പ്രദേശങ്ങളിൽ വളരുന്നുണ്ട്.

മഴ കൂടുതലുള്ള പ്രദേശങ്ങളൊഴികെ കേരളത്തിലെ ഹൈറേഞ്ച് മേഖലയിലെ കാലാവസ്ഥ ഇതിന്റെ കൃഷിക്ക് അനുയോജ്യമാണ്. എന്നാൽ അതിശൈത്യം ലൊക്കോട്ട് അതിജീവിക്കുകയില്ല. മാത്രവുമല്ല, അത്തരം സ്ഥലങ്ങളിൽ മരം വളരുമെന്നല്ലാതെ കായ്പിടുത്തം ഉണ്ടാകുകയില്ല.

വിത്തുകൾ മുളപ്പിച്ചാണ് ലൊക്കോട്ട് കൃഷി ചെയ്യുക. കായ്കളിൽ നിന്ന് വേർപെടുത്തിയാലുടൻ വിത്തുകൾ നടണം. എന്നാൽ ഇങ്ങനെ വളർന്നു വരുന്ന ചെടികൾക്ക് മാതൃചെടിയുടെ ഗുണങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല.

എയർ ലെയറിങ്ങ് അഥവാ വായുവിൽ പതിവെച്ചെടുത്ത് മികച്ച തൈകൾ ഉണ്ടാക്കാം.

മഴക്കാലമാണ് ലൊക്കോട്ട് തൈകൾ നടാൻ യോജിച്ച സമയം. വളക്കൂറുള്ള മണ്ണിലാണ് തൈകൾ നടുന്നതെങ്കിൽ ഏഴര മുതൽ 9 മീറ്റർ വരെ തൈകൾ തമ്മിൽ ഇടയകലം നൽകണം. 75 സെ.മീ ആഴവും വീതിയുമുള്ള കുഴികളെടുത്ത് അതിൽ രണ്ടുകുട്ട ചാണകമിട്ട ശേഷം മേൽമണ്ണിട്ടു മൂടുക. എന്നിട്ടു വേണം തൈ നടാൻ.

മണ്ണിൽ നിന്ന് ധാരാളം മൂലകങ്ങൾ വലിച്ചെടുത്ത് വളരുന്ന സ്വഭാവമാണ് ലൊക്കോട്ടിന്. അതുകൊണ്ടുതന്നെ വളപ്രയോഗം അനുപേക്ഷണീയമാണ്. ഒരു വർഷം ചെടിയൊന്നിന് 40 മുതൽ 50 കിലോ വരെ ജൈവവളവും ഇതിന് പുറമെ രാസവളമിശ്രിതം ചെടിയൊന്നിന് രണ്ടു മാസത്തിലൊരിക്കൽ
അരക്കിലോ വീതവും നൽകാം. സമയമറിഞ്ഞുള്ള നന ലൊക്കോട്ടിന്റെ വിളവിനെ കാര്യമായി സഹായിക്കാറുണ്ട്. പ്രത്യേകിച്ച് ചെടി പുഷ്പ്പിക്കുന്ന ഘട്ടത്തിൽ.

വിളവ്

ഒക്ടോബർ മാസമാണ് ലൊക്കോട്ട് പുഷ്പ്പിക്കുന്നത്. നാലാം വർഷം മുതൽ കായ് പിടിക്കാൻ തുടങ്ങും. എങ്കിലും സ്ഥിര വിളവ്കിട്ടിത്തുടങ്ങാൻ 15 വർഷത്തോളം വേണം. ഒരു ചെടിയിൽ നിന്ന് 30 കിലോ വരെ വിളവ് കിട്ടും. പഴങ്ങൾ മരത്തിൽ വെച്ചുതന്നെ പഴുക്കാൻ അനുവദിച്ചിട്ടേ വിളവെടുക്കാവൂ. ശ്രദ്ധാപൂർവം വിളവെടുക്കുന്ന പഴങ്ങൾ രണ്ടാഴ്ച വരെ ശീതസംഭരണിയിൽ സൂക്ഷിക്കാം.

മേന്മകൾ

കലോറി മൂല്യം വളരെക്കുറഞ്ഞ പഴമാണ് ലൊക്കോട്ട്. 100 ഗ്രാം പഴത്തിൽ വെറും 47 കലോറി മാത്രമേ ഊർജാംശമുള്ളു. എന്നാൽ നാര്,പെക്റ്റിൻ എന്നിവ ധാരാളമുണ്ട്. ആമാശയ വ്യവസ്ഥയ്ക്കുത്തമമാണ് പെക്റ്റിനും നാരും.

പെക്റ്റിൻ രക്തത്തിലെ കൊളസ്ട്രോളിന്റെ തോത് കുറയ്ക്കും. പഴുക്കുന്നതിനനുസരിച്ച് ഇതിലെ നിരോക്സീകാരകങ്ങളുടെ അളവും കൂടുന്നതായി കണ്ടിരിക്കുന്നു. ജീവകം എ സമൃദ്ധമായതിനാൽ ലൊക്കോട്ട് കണ്ണിന്റെയും പല്ലുകളുടെയും ആരോഗ്യസംരക്ഷണത്തിന് ഉത്തമമാണ്.

Content highlights: Loquat fruit, Agriculture,Japanese plum

അന്നം വിളയും അടാട്ട് ,വിഷുവിനെ വരവേൽക്കാൻ ഒരുങ്ങിഅന്നം വിളയും അടാട്ട് ,വിഷുവിനെ വരവേൽക്കാൻ ഒരുങ്ങി

$
0
0


അടാട്ടിലിപ്പോൾ കൊയ്‌ത്തു കാലമാണ്‌. നോക്കെത്താ ദൂരത്തോളം പടർന്നുകിടക്കുന്ന പാടത്തിലെങ്ങും കേൾക്കുന്നത്‌ കൊയ്‌ത്തുയന്ത്രത്തിന്റെ ശബ്ദവും. വിഷുവിനെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു അടാട്ട് ഗ്രാമം. നെൽകൃഷി നേരിടുന്ന വെല്ലുവിളികളെ മറികടക്കാൻ, ഒന്നിച്ചു നിന്നതാണ് അടാട്ടെ കർഷകരുടെ വിജയം. ഒരു തുണ്ട് ഭൂമി തരിശ്ശിടാതെ വർഷാവർഷം കൃത്യതയോടെ കൃഷിയിറക്കാൻ ഇവിടെ എല്ലാവരും ഒറ്റക്കെട്ടാണ്. വിവിധ പടവുകളുടെ ചുമതലയുള്ള കർഷകസംഘങ്ങളുടെ പരിശ്രമം ഇതിനു പുറകിലുണ്ട്. ഇറക്കേണ്ട വിത്തിനം നിശ്ചയിക്കുന്നതുമുതൽ കൃഷിയുടെ വിവിധഘട്ടത്തിൽ ചെയ്യേണ്ട കാര്യങ്ങളിലെല്ലാം ഏകോപനം ഉണ്ടാക്കാൻ കമ്മിറ്റി അംഗങ്ങൾക്ക് സാധിക്കുന്നു. ശാസ്ത്രീയമായ പിന്തുണയ്ക്ക് കൃഷി ഓഫീസിന്റെ സഹായവും കർഷകസംഘം ഉപയോഗപ്പെടുത്താറുണ്ട്.സാങ്കേതികതയുമായി ചങ്ങാത്തംഅധ്വാനഭാരം പരമാവധി യന്ത്രങ്ങളെ ഏൽപ്പിച്ച് ആധുനികരീതിയിലാണ് ഇവിടത്തെ കൃഷി. ഇതോടെ പുത്തൻതലമുറക്കാരും ഇവിടെ ധാരാളമായി കണ്ടത്തിലിറങ്ങുന്നുണ്ട്. നിലമുഴുന്നതിനും കൊയ്യുന്നതിനും യന്ത്രങ്ങൾ ഏർപ്പാടാക്കുന്നത് കമ്മിറ്റിയാണ്. യന്ത്രക്കൈകൾ കൊയ്ത് മെതിച്ച് മണിയാക്കുന്ന നെല്ല് കരാർ തൊഴിലാളികൾ ചാക്കിലാക്കുന്നു. സപ്ലൈകോ വന്ന് നെല്ല് ശേഖരിക്കുന്നു. ചുമട്ടുതൊഴിലാളികളുടെ ചാകരകൊയ്‌ത്തുകാലം ചുമട്ടുതൊഴിലാളികൾക്ക് ചാകരയാണ്‌. തൊഴിൽ ക്ഷാമത്താൽ മറ്റുജോലികൾക്ക് പോകുന്നവരൊക്കെ ഈ സമയത്ത് തിരിച്ചെത്തും. പ്രതിദിനം 3000 രൂപയ്ക്കുമുകളിൽ കൊയ്ത്തുകാലത്ത് ഇവർ സമ്പാദിക്കും. ഇരുനൂറിൽപരം ആളുകൾ ലോഡ് കയറ്റാൻ പാടത്തുണ്ടാകും.വിജയംവരിച്ച ജൈവകൃഷികൃഷിയിലെ ജൈവസംസ്‌കൃതി തിരിച്ചുപിടിക്കാൻ മുന്നിട്ടിറങ്ങിയ അറുപതോളം കർഷകർ ചേർന്ന് അടാട്ട് ഒമ്പതുമുറി പടവിൽ കഴിഞ്ഞ ഏഴു വർഷമായി ജൈവകൃഷിചെയ്യുന്നുണ്ട്. 83 ഏക്കറിലാണ്‌ കൃഷി. കിലോയ്ക്ക് 51 രൂപ നിരക്കിൽ ഇസാഫ് ആണ് നെല്ല് ശേഖരിക്കുന്നത്.

ഗ്രോബാഗിന് പകരം ചകിരിപ്പൊളി പരീക്ഷിച്ച് ശിവാനന്ദന്‍ ഗ്രോബാഗിന് പകരം ചകിരിപ്പൊളി പരീക്ഷിച്ച് ശിവാനന്ദന്‍

$
0
0
കുന്ദമംഗലം: മട്ടുപ്പാവ് കൃഷിയിൽ പുതിയ ശൈലി പരീക്ഷിച്ച് വിജയം നേടുകയാണ് കുന്ദമംഗലം അടുക്കത്ത് ശിവാനന്ദൻ

പ്ലാസ്റ്റിക് കവർ പൂർണമായും ഒഴിവാക്കിയുള്ള മട്ടുപ്പാവ് കൃഷിയാണ് സി.ഡബ്ല്യൂ.ആർ.ഡി.എം. ജീവനക്കാരനായ ശിവാനന്ദന്റെ ഇത്തവണത്തെ പരീക്ഷണം. ഗ്രോബാഗിന് പകരം നാളികേരത്തിന്റെ പൊളിച്ചെടുത്ത ചകിരിപ്പൊളിയിൽ മണ്ണും ചാണകപ്പൊടിയും നിറച്ചാണ് ചെടികൾ വളർത്തുന്നത്. ചകിരി ഈർപ്പം നിലനിർത്തുന്നതിനാൽ വളരെക്കുറച്ച് വെള്ളം ഒഴിച്ചാൽ മതി എന്നതാണിതിന്റെ പ്രത്യേകത.

അധികം സാമ്പത്തിക ചെലവില്ലാതെ ഒരുക്കിയ കൃഷിയിൽ മികച്ച വിളവാണ് ലഭിച്ചതെന്നും ശിവാനന്ദൻ പറയുന്നു. ഈർപ്പം തട്ടി ടെറസ്സിന് കുഴപ്പമുണ്ടാവാതിരിക്കാൻ കവുങ്ങ് തടിയുടെ ഭാഗങ്ങൾ ഉയർത്തിവെച്ച് അതിന് മുകളിൽ കമുകിന്റെ പാള വെച്ചാണ് ചകിരിപ്പൊളി സ്ഥാപിക്കുന്നത്.

ഒഴിവ് സമയങ്ങൾ പുതിയ കൃഷിരീതികൾ പരീക്ഷിക്കുന്ന ശിവാനന്ദൻ കഴിഞ്ഞ വർഷം പി.വി.സി. പൈപ്പ് ഉപയോഗിച്ച് വീടിന് മുകളിൽ നെൽക്കൃഷി വളർത്തി ശ്രദ്ധയാകർഷിച്ചിരുന്നു.

Content highlights: Agriculture, Organic farming

ഏതു ചെടികള്‍ക്കും പറ്റിയ ജൈവ കീടനാശിനി ഏതു ചെടികള്‍ക്കും പറ്റിയ ജൈവ കീടനാശിനി

$
0
0
ഏതു ചെടികൾക്കും പറ്റിയ ജൈവ കീടനാശിനി തയ്യാറാക്കാനുള്ള എളുപ്പ വഴി ഇതാ

ഒരുപിടി അരി ഒരു ലിറ്റർ വെള്ളത്തിലിട്ട് ഒരാഴ്ച അടച്ചു വെക്കുക. ഏഴു ദിവസത്തിന് ശേഷം അടപ്പ് തുറന്ന് വെള്ളം അരിച്ചെടുക്കുക.

ഈ വെള്ളം 15 ദിവസത്തിലൊരിക്കൽ ചെടിയുടെ ഇലകളിൽ സ്പ്രേ ചെയ്യാം.

Content highlights: Organic pesticide, Agriculture , Rice water

സംസ്ഥാനത്ത് സ്വാഭാവിക റബ്ബറിന് ക്ഷാമം; കൊടുംചൂടില്‍ ഉല്പാദനം നിലയ്ക്കുന്നുസംസ്ഥാനത്ത് സ്വാഭാവിക റബ്ബറിന് ക്ഷാമം; കൊടുംചൂടില്‍ ഉല്പാദനം നിലയ്ക്കുന്നു

$
0
0
കോഴിക്കോട് : റബ്ബറിന്റെ നാടായ സംസ്ഥാനത്ത് സ്വാഭാവിക റബ്ബറിന് കടുത്ത ക്ഷാമം. കൊടും ചൂടുമൂലം ഉല്പാദനം നന്നേ കുറവാണിപ്പോൾ. വിപണിയിലെത്തുന്ന റബ്ബറിന്റെ അളവും താരതമ്യേന കുറവായതിനാൽ പൊതുവേ റബ്ബർ മേഖല മാന്ദ്യത്തിലാണ്.

ഈ അവസരം മുതലാക്കി ഇറക്കുമതി ഭീഷണിയുയർത്തുകയാണ് വ്യവസായ ലോബി. ഷീറ്റ് ക്ഷാമത്തിന്റെ കാലമായതിനാൽ വിപണി വില ഇടിച്ച് നാലാംഗ്രേഡ് ഷീറ്റ്വാങ്ങാനുള്ള ടയർ കമ്പനികളുടെ ശ്രമവും വിജയിക്കുന്നില്ല. മുഖ്യവിപണികളിൽ ഷീറ്റ് ക്ഷാമമുള്ളതിനാൽ എല്ലാവരും ഇപ്പോൾ വേനൽമഴ വരുന്നതും , പുതിയ ഷീറ്റ് വിപണിയിലെത്തുന്നതും കാത്തിരിക്കുകയാണ്.

ഷീറ്റ് സ്റ്റോക്കുവച്ചിട്ടുള്ളവർക്ക്ഉല്പന്നം വിപണിയിലിറക്കാൻ പറ്റിയ സമയമാണിത്. വ്യവസായികൾ സമ്മർദ്ദത്തിലാവുന്ന ചുരുക്കം സമയങ്ങളിലൊന്നായതിനാൽ ചെറുകിടക്കാർക്കും ഉല്പന്നത്തിന് അല്പം വിലവർദ്ധന വരും ദിവസങ്ങളിൽ ലഭിക്കാം.

ഈ വർഷം റബ്ബർ ഉല്പാദനം ഏറ്റവും കുറഞ്ഞിരിക്കുന്ന സമയമാണിത്. പ്രളയവും കാലാവസ്ഥാ വ്യതിയാനവും തളർത്തിയ റബ്ബർ മേഖലയെ ഇപ്പോഴത്തെ കൊടുംചൂടും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. രാവിലെ പോലും ചൂടു കൂടുതലായതിനാൽ ഉല്പാദനം വളരെ കുറവാണ് . നല്ല തോതിൽ ഉല്പാദനമുള്ള തോട്ടങ്ങളിൽ പോലും റബ്ബർ പാൽ ചിരട്ടയിലേക്ക് ഒഴുകാതെ പട്ടയിൽത്തന്നെ ഉറയ്ക്കുന്നുവെന്ന പ്രശ്നവുമുണ്ട്. ഇതെല്ലാം കാരണം പലരും ടാപ്പിംഗ് നിർത്തിയിരിക്കുകയാണ്.

വിദേശ ചരക്കുവരവ് ഉയർന്നാൽ ആഭ്യന്തര കർഷകരുടെ പ്രതീക്ഷകൾക്കു മങ്ങലേല്ക്കും. ആർ.എസ്.എസ്. നാലാം ഗ്രേഡിന് ഇപ്പോൾ കിലോഗ്രാമിന് 128 രൂപയുണ്ട്. വിദേശ വിപണിയിലെ വിലയുമായുള്ള അന്തരം ഇപ്പോൾ കുറവായതിനാൽ ഇറക്കുമതി വിജയകരമാവില്ല. ഇവിടെ വില ഇടിക്കാനായി ഇറക്കുമതി നഷ്ടം സഹിച്ചും നടത്താമെന്ന് കമ്പനികൾ കരുതിയാൽ അതിനായി ഇവിടെ വേണ്ടത്ര റബ്ബറുമില്ല.

മുമ്പുണ്ടാവാത്ത ഒരു പ്രത്യേക സാഹചര്യമാണ് ഇപ്പോൾ കേരളത്തിലെ റബ്ബർ വിപണിയിൽ ഉണ്ടായിട്ടുള്ളത്. വർഷങ്ങളായി ടയർ കമ്പനികൾ നടത്തി വന്ന കർഷക ചൂഷണത്തിന് സ്വാഭാവികമായി ലഭിച്ച തിരിച്ചടിയാണിത്.

തായ്ലന്റ് , മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇപ്പോൾ റബ്ബർ ഇറക്കുമതി ചെറിയതോതിൽ നടക്കുന്നുണ്ട്. ഇതൊന്നും വിപണിയെ ബാധിക്കത്തക്ക ചലനമുണ്ടാക്കാൻ പര്യാപ്തമല്ല. മുമ്പ് ഇറക്കുമതി ചെയ്ത് ധാരാളമായി സംഭരിച്ചിരുന്ന അധിക റബ്ബറിനെയാണ് ഇപ്പോൾ ടയർ കമ്പനികൾ ആശ്രയിക്കുന്നത്. ടയർ കമ്പനികൾക്ക് റബ്ബർ നല്കുന്ന വ്യാപാരികൾ ആഴ്ചയിൽ മൊത്തം രണ്ടായിരം ടണ്ണോളം ആഭ്യന്തര വിപണിയിൽ നിന്ന്സംഭരിക്കുന്നുണ്ട്.

Content highlights: Rubber, Agriculture, Organic farming




ഇനിയും തളിർക്കാത്ത കൃഷിഭൂമി ഇനിയും തളിർക്കാത്ത കൃഷിഭൂമി

$
0
0
പാലക്കാട്: കർഷകരും അവരുടെ പ്രശ്നങ്ങളുമാവും രാഷ്ട്രീയകക്ഷികളുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എക്കാലത്തും ഒന്നാംസ്ഥാനം നേടുന്നത്. അതുകൊണ്ടുതന്നെ അവർക്കുള്ള 'പാക്കേജു'കളിലും എന്നും എരിവും പുളിയും ഇത്തിരി കൂടുതലുമുണ്ടാവും. വോട്ടുറപ്പിച്ചുകഴിഞ്ഞാൽപ്പിന്നെ സർക്കാരുകൾ ആദ്യം മറക്കുന്നതും ഇവരെത്തന്നെ.

സ്വയംതൊഴിലിന് കിട്ടുന്ന മാന്യതപോലും ഇന്നത്തെ കൃഷിക്കാർക്ക് സമൂഹത്തിൽ ലഭിക്കുന്നില്ലെന്ന് പാരമ്പര്യകർഷകർ ഉള്ളിൽത്തട്ടി പറയുമ്പോൾ ആരെയാണ് പഴിക്കേണ്ടത്. സമയത്ത് വെള്ളവും വിത്തും വളവും നൽകാത്ത അധികൃതരെയോ രോഗംബാധിച്ച് കൃഷി നശിക്കുമ്പോൾ ഉപദേശവുമായെത്തുന്ന കൃഷി വിദഗ്ധരെയോ. ആറുമാസം മഞ്ഞുംമഴയും വെയിലും വകവെക്കാതെ ചേറിലും ചെളിയിലും ജീവിതമർപ്പിച്ച് അന്നത്തിനുള്ള നെല്ലുണ്ടാക്കിയശേഷം അത് സമയത്തിന് വിറ്റഴിക്കാനായി കൃഷി ഓഫീസിലും യൂണിയൻ ഓഫീസിലും പുലരുംമുതൽ കാവൽനിൽക്കേണ്ടിവരുന്നതിനെയോ. ആരെ പഴിച്ചാലും പുതുതലമുറ എന്തുകൊണ്ട് തൂമ്പയെടുക്കുന്നില്ലെന്ന തിരിച്ചറിവാണ് കർഷകനുള്ള ഉത്തരം.

വരുമാനക്കുറവ് മാത്രമല്ല, നിലനില്പുതന്നെ അപകടത്തിലാവുന്ന ഇക്കൂട്ടർക്കും ഈ തിരഞ്ഞെടുപ്പിൽ പറയാനുണ്ട്. കൃഷിയിറക്കാനുള്ള ബദ്ധപ്പാടിനെക്കുറിച്ച്, നെല്ലെടുപ്പിനെത്തുന്നവരുടെ തട്ടിപ്പുകളെക്കുറിച്ച്, വിറ്റനെല്ലിന് കാശുകിട്ടാനുള്ള കാത്തിരിപ്പിന്റെ ദൈന്യതയെക്കുറിച്ച്, ബാങ്കുകളിൽ കുന്നുകൂടുന്ന കടക്കെണിയുടെ നിലയില്ലാക്കയങ്ങളെക്കുറിച്ച്.

പ്രതികരണം

കൃഷിയിൽ ലാഭവും നഷ്ടവുമില്ലാത്ത അവസ്ഥയാണ്. സബ്സിഡികളെല്ലാം നിർത്തി നെല്ലിന് കിലോഗ്രാമിന് 40 രൂപ വിലനിശ്ചയിച്ച് കൃത്യസമയത്ത് നൽകണം.

- എം. കുട്ടികൃഷ്ണൻ, പെരുങ്കുന്നം, പരമ്പരാഗത നെൽക്കർഷകൻ

കൃഷിരംഗത്തുള്ള സ്ത്രീകൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ അനുവദിക്കണം. ഒരു നെൽ ഏജന്റിന് 25 പാടശഖരസമിതികളിലെ നെല്ലെടുപ്പിന് അനുമതി നൽകുന്ന രീതി അവസാനിപ്പിക്കണം.

-ലൗലിഭായി, നെൽക്കർഷക, കുത്തനൂർ

കാലാവസ്ഥാ വ്യതിയാനംപോലും വരുമാനം കുറയ്ക്കുന്ന കർഷകനെ കൃഷിയിൽ ഉറപ്പിച്ച് നിർത്താൻ വ്യക്തമായ പദ്ധതിവേണം.

-വിനോദ് കുമാർ, കർഷകൻ, തിരുമിറ്റക്കോട്

മലമ്പുഴവെള്ളം വ്യവസായത്തിന് നൽകുന്നതിനെക്കുറിച്ച് പുനർവിചിന്തനം വേണം. വിത്തുത്പാദകരെ സംരക്ഷിക്കണം.

-സജീഷ്, വിത്തുത്പാദക കർഷകൻ, കുത്തനൂർ

വിത്ത്, വളം എന്നിവ കൃത്യസമയത്ത് വിതരണംചെയ്യുന്നതോടൊപ്പം നെല്ലെടുപ്പിനുള്ള തീരുമാനവും കൃത്യസമയത്ത് ഉണ്ടാവണം. ജലസേചനത്തിലെ അപാകം ഒഴിവാക്കണം.

- ടി.കെ. ദിവാകരൻ, സെക്രട്ടറി, മുരുകനോട് പാടശേഖരസമിതി

കർഷകരുടെ കടങ്ങൾ പൂർണമായും എഴുതിത്തള്ളണം. പെൻഷൻ 5,000 രൂപയാക്കണം.

-ടി.എ. വിശ്വനാഥൻ, സെക്രട്ടറി, പരുത്തിക്കാവ് പാടശേഖരസമിതി​

തൊഴിലാളികളെ കിട്ടാനില്ല. തൊഴിലുറപ്പ് പദ്ധതി കാർഷികമേഖലക്ക് ഉപകാരപ്രദമാക്കാനും കഴിഞ്ഞിട്ടില്ല.

-ഒ.പി.രാമകൃഷ്ണൻ, കർഷകൻ, പരുതൂർ പാടശേഖരം, പട്ടാമ്പി

നെല്ല് സംഭരണത്തോത് ഉയർത്തണം. ജലസേചനത്തിന് ബദൽമാർഗങ്ങൾ തേടാൻ കർഷകർതന്നെ പണം ചെലവഴിക്കേണ്ട അവസ്ഥ മാറണം.

-എ.പി. ശക്തി, മങ്ങാരം പാടശേഖരസമിതി പ്രസിഡന്റ്, തൃത്താല

നെല്ല് ഓയിൽപാം കോർപറേഷനിലേക്ക് നൽകി ഒൻപതുമാസമായിട്ടും വില ലഭിച്ചിട്ടില്ല. രണ്ടാംവിള നെൽക്കൃഷിയിറക്കുന്നതിന്റെ ചെലവിനായി സ്വർണം പണയംവെച്ചും കടംവാങ്ങിയുമാണ് കൃഷിയിറക്കിയത്.

- കെ. ജനാർദനൻ, കാവിലത്തുപാടം, ചിറ്റില്ലഞ്ചേരി

റബ്ബർവില സ്ഥിരതാഫണ്ട് വർധിപ്പിക്കണം. സെപ്റ്റംബറിൽ ഓയിൽപാം ഇന്ത്യയ്ക്ക് നെല്ലളന്ന കർഷകർക്ക് ഇനിയും വില കിട്ടിയിട്ടില്ല.

-ശശി ജി.നായർ, സെക്രട്ടറി, തരൂർ പാടശേഖരം

ജലനികുതി കൃത്യമായി വാങ്ങുന്നുണ്ടെങ്കിലും കൃത്യമായി വെള്ളം കിട്ടുന്നില്ല. താങ്ങുവില ഉയർത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ എം.പി. ഇടപെടണം.

- ഇ.വി. കുഞ്ഞിക്കുട്ടൻ, എരകുളം പാടശേഖരം

Content highlights: Agriculture, Organic farming, Farmer, Paddy field

കറയെടുക്കാന്‍ സിന്ത പപ്പായ; ഒരു ചെടിയില്‍ നിന്ന് ഒരു ക്വിന്റല്‍ വിളവ് കറയെടുക്കാന്‍ സിന്ത പപ്പായ; ഒരു ചെടിയില്‍ നിന്ന് ഒരു ക്വിന്റല്‍ വിളവ്

$
0
0
റെഡ് ലേഡിക്ക് പിന്നാലെ കറയെടുക്കാൻ സിന്ത പപ്പായ കൃഷിയിടങ്ങളിൽ വ്യാപകമാവുന്നു. പപ്പായ കൃഷിയിൽ ഏറെ തൽപരനും ലാഭകരമായി ഈ കൃഷി വിജയിപ്പിക്കുകയും ചെയ്ത മാനന്തവാടി സഫ ഓർഗാനിക് ഫാമിലെ തോട്ടോളി അയൂബ് കഴിഞ്ഞ കുറേ വർഷങ്ങളായി പപ്പായ കൃഷി ചെയ്യുന്നുണ്ട്.

കറയെടുക്കാനുപയോഗിക്കുന്ന സിന്ത ഇനത്തിൽപ്പെട്ട പപ്പായയാണ് പ്രധാനം. കറയെടുത്തതിന് ശേഷമുള്ള ഫലവും വിൽക്കാൻ കിട്ടുന്നതിനാൽ വരുമാനം ഇരട്ടിയാണ്. പപ്പായ കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവർ ഇപ്പോൾ നിലമൊരുക്കണം. മെയ് മാസത്തിൽ പുതുമഴ പെയ്യുമ്പോൾ കൃഷി തുടങ്ങാം.

പപ്പായയുടെ ഇലയ്ക്ക് നല്ല ഡിമാന്റുണ്ടെങ്കിലും ഇലയ്ക്കുവേണ്ടിയുള്ള കൃഷി അത്ര ലാഭകരമല്ലെന്ന് അയൂബ് പറയുന്നു. ജർമനി പോലുള്ള രാജ്യങ്ങളിൽ നിന്നാണ് ഇലയ്ക്കും പപ്പായക്കുരുവിനും കൂടുതൽ അത്യാവശ്യക്കാരുള്ളത്. കൃഷി നഷ്ടമാണെന്ന് പറയുന്ന എല്ലാവരും പപ്പായ കൃഷിയിലേക്ക് തിരിഞ്ഞാൽ കാർഷിക കേരളത്തിന്റെ തലവര മാറ്റാൻ പപ്പായ മതിയെന്ന് അയൂബ് സാക്ഷ്യപ്പെടുത്തുന്നു.

സിന്ത പപ്പായയുടെ ഒരു ചെടിയിൽ നിന്ന് ഒരു ക്വിന്റൽ വരെ വിളവ് ലഭിക്കും. ഒരു ചെടി വളർത്താൻ 150 രൂപ മാത്രമാണ് ചെലവ്. എന്നാൽ വരുമാനം രണ്ടായിരം രൂപയിലധികമായിരിക്കും.

ആറാം മാസം മുതൽ വിളവെടുക്കാമെന്നുള്ളതും റിസ്ക്ക് ഏറെ കുറവാണെന്നുള്ളതും പ്രത്യേകതയാണ്. ഒരു കിലോ വിത്തിന് മൂന്ന് ലക്ഷം രൂപ വിലയുണ്ടെങ്കിലും ഒരു ഗ്രാം വിത്ത് വാങ്ങിയാൽ തന്നെ 65 തൈകൾ വരെ നടാനുള്ള വിത്ത് ലഭിക്കും.

അയൂബിന്റെ കൃഷിയിടത്തിൽ കാവേരി ഇനത്തിലുള്ള പാഷൻ ഫ്രൂട്ടും അരയേക്കറിൽ കൃഷി ചെയ്തിട്ടുണ്ട്. കായ്കൾ കൂടുതലുണ്ടാകാനും ഉണ്ടാകുന്ന കായ്കൾക്ക് വലുപ്പമുണ്ടാകുന്നതിനുമായി പോളിനേഷൻ കൃത്യമായി നടക്കുന്നതിനായി തേനീച്ചക്കൂടുകളും ചെടികൾക്കിടയിൽ സ്ഥാപിച്ചിട്ടുണ്ട്.

ഫോൺ: 9387752145

Content highlights: Sinta papaya, Agriculture,Organic farming

പ്രസവാനന്തരം പശുക്കള്‍ തളര്‍ന്ന് വീഴുന്നതൊഴിവാക്കാന്‍പ്രസവാനന്തരം പശുക്കള്‍ തളര്‍ന്ന് വീഴുന്നതൊഴിവാക്കാന്‍

$
0
0
ഗർഭവതികളായ പശുക്കളിലെ പ്രസവതടസ്സം, പ്രസവത്തെ തുടർന്ന് പശുക്കൾ വീഴുന്ന പാൽപ്പനി/ക്ഷീരസന്നി (മിൽക്ക് ഫീവർ), ആമാശയത്തിന്റെ സ്ഥാനഭ്രംശം, മറുപിള്ള പുറന്തള്ളാൻ പ്രയാസം, ഗർഭാശയം പുറന്തള്ളൽ തുടങ്ങിയ പ്രസവാനന്തര പ്രശ്നങ്ങളുടെ മുഖ്യ കാരണം പശുക്കളുടെ ശരീരത്തിൽ ഉപാപചയ പ്രവർത്തനങ്ങൾക്ക് ആവശ്യമായ കാത്സ്യം കുറയുന്നതാണ്. പ്രസവം കഴിഞ്ഞുള്ള ആദ്യ പത്തുദിവസങ്ങളിലാണ് കാത്സ്യക്കമ്മി പ്രകടമാവുക. പ്രസവാനന്തരം ആദ്യ 48 മണിക്കൂറുകൾക്കുള്ളിലാണ് ക്ഷീരസന്നി/കാത്സ്യക്കമ്മിക്ക് ഏറ്റവും സാധ്യതയുള്ളത്.

പശുക്കളുടെ ശരീരത്തിൽ പ്രസവാനന്തരം കാത്സ്യം സാധാരണ നിലയിൽ കുറയുമെങ്കിലും, നിശ്ചിത പരിധിയിലുമധികം കാത്സ്യം കുറയുന്നതും കാത്സ്യത്തിന്റെ സംഭരണികളായ എല്ലുകളിൽ നിന്നുള്ള കാത്സ്യത്തിന്റെ പുനരാഗിരണം തടസ്സപ്പെടുന്നതുമാണ് ക്ഷീരസന്നിയിലേക്ക് നയിക്കുന്നത്. പാലിലൂടെ രക്തത്തിലെ കാത്സ്യം വലിയ തോതിൽ നഷ്ടപ്പെടുന്നതോടെ പശു ക്ഷീരസന്നിയുടെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങും.

5-10 വയസ്സിനിടക്ക് പ്രായമുള്ള അത്യുൽപ്പാദനശേഷിയുള്ള പശുക്കളിലാണ് ക്ഷീരസന്നിയുടെ പ്രശ്നങ്ങൾ ഉയർന്ന തോതിൽ കണ്ടുവരുന്നത്. 3 മുതൽ 7 വരെയുള്ള പ്രസവങ്ങളിലാണ് ക്ഷീരസന്നിയ്ക്ക് ഏറ്റവും സാധ്യത. എച്ച്.എഫ് പശുക്കളേക്കാൾ ജേഴ്സി പശുക്കളിൽ രോഗസാധ്യത കൂടുതലാണ്. വറ്റുകാലത്ത് മാംസ്യപ്രധാനമായ ഖരാഹാരങ്ങൾ നൽകി തടിപ്പിച്ച പശുക്കളിലും രോഗസാധ്യത ഉയർന്നതാണ്. ക്ഷീരസന്നി ബാധിച്ച പശുക്കളിൽ ഗർഭാശയ പഴുപ്പ്, കീറ്റോസിസ,് അകിട് വീക്കം എന്നിവയ്ക്ക് സാധ്യത കൂടൂതലാണ്.

തീറ്റ കഴിക്കാനും നടക്കാനുമുള്ള മടി, പല്ലുകൾ ചേർത്തയ്രക്കൽ, നാവ് പുറത്തേക്കിട്ട് ചുഴറ്റൽ, വിറളിയും വെപ്രാളവും, ചാണകവും മൂത്രവും പറന്തള്ളാതിരിക്കൽ, പേശികളുടെ ബലക്കുറവ് കാരണം നിൽക്കുന്ന പശുക്കൾക്ക് തറയിൽ വീഴാനുള്ള പ്രവണത, കിടക്കുന്ന പശുക്കൾക്ക് എഴുന്നേൽക്കാനുള്ള മടി, പിൻവശത്തെ ഭാരം താങ്ങാൻ കഴിയാതിരിക്കൽ, തലയിലെയും കൈകാലുകളിലെയും പേശികളുടെ വിറയൽ, ഉദരകമ്പനം തുടങ്ങിയ പ്രസവത്തോടനുബന്ധിച്ചുള്ള ലക്ഷണങ്ങൾ കാത്സ്യക്കമ്മിയുടെ പ്രാഥമിക സൂചനകളാണ്.

കാത്സ്യം കുറഞ്ഞാൽ ഉടനടി ചികിത്സ

മതിയായ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ 1-2 മണിക്കൂറിനകം പശുക്കൾ കഴുത്ത് ശരീരത്തോട് ചേർത്ത് വളച്ച് വെച്ച് എഴുന്നേൽക്കാൻ കഴിയാത്തവിധം തറയിൽ കിടപ്പിലാകും. ഈ ഘട്ടത്തിൽ ശരീരതാപനിലയും ഹൃദയമിടിപ്പിന്റെ ശക്തിയുമെല്ലാം കുറയും. തുടർന്നും ചികിത്സ തേടിയില്ലെങ്കിൽ ചുരുങ്ങിയ സമയത്തിനുള്ളിൽ കൈകാലുകൾ നീട്ടി ഒരുവശം ചരിഞ്ഞ് തറയിലമലർന്ന് പശുക്കൾ കിടപ്പിലാകും. പിന്നീട് ഹൃദയസ്തംഭനം നേരിട്ട് മരണം സംഭവിക്കും.

കാത്സ്യം നൽകുമ്പോൾ അല്പം ശാസ്ത്രീയത

പ്രസവം പ്രതീക്ഷിക്കുന്നതിന്റെ ഒരുമാസം മുമ്പ് വരെ കാത്സ്യം അടങ്ങിയ ധാതുമിശ്രിതങ്ങൾ നൽകാം. എന്നാൽ 8-ാം മാസത്തിന് ശേഷം ഉയർന്ന അളവിൽ കാത്സ്യം അടങ്ങിയ മിശ്രിതങ്ങൾ നൽകിയാൽ രക്തത്തിൽ കാത്സ്യത്തിന്റെ അളവ് താൽക്കാലികമായി ഉയരുന്നതിന് വഴിയൊരുക്കും.

കാത്സ്യത്തിന്റെ ഉത്സർജനത്തെ സഹായിക്കുന്ന പാരാതൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന പാരതൊർമോൺ ഹോർമോൺ നിർജീവമാവുന്നതാണ് ഇതിന്റെ അനന്തര ഫലം. പാലുൽപ്പാദനത്തിന്റെ വേളയിൽ അധിക അളവിൽ കാത്സ്യം ശരീരത്തിൽ നിന്ന് വാർന്ന് പോകുമ്പോൾ പ്രവർത്തനസജ്ജമായി കാത്സ്യം സംഭരണികളായ എല്ലുകളിൽ നിന്നും കാത്സ്യത്തിന്റെ ആഗിരണം ത്വരിതപ്പെടുത്തി ശരീരത്തിലെ കാത്സ്യ തുലനം നിലനിർത്താൻ പ്രധാന പങ്കുവഹിക്കുന്നത് ഈ ഹോർമോൺ ആണ്.

ഇതോടെ ക്ഷീരസന്നിയ്ക്ക് സാധ്യതയേറും. ഇലകളിലും തണ്ടുകളിലും ഉയർന്ന അളവിൽ കാത്സ്യം അടങ്ങിയ പീലിവാക, തോട്ടപയർ, അൽഫാൽഫ തുടങ്ങിയ പയറുവർഗ്ഗ ചെടികൾ നൽകുന്നതും വറ്റുകാലത്തിന്റെ അവസാനത്തിൽ ഒഴിവാക്കണം.

കാത്സ്യകമ്മി തടയാൻ ചില പൊടിക്കൈകൾ

രക്തത്തിലെ കാത്സ്യം കുറയുന്നതിനനുസരിച്ച് കാത്സ്യത്തിന്റെ മുഖ്യ സംഭരണികളായ എല്ലുകളിൽ നിന്നും ആവശ്യമായ അളവിൽ കാത്സ്യത്തെ വലിച്ചെടുത്ത് ഉപയോഗപ്പെടുത്താൻ പശുക്കളുടെ ശരീരത്തെ പ്രാപ്തമാക്കിയാൽ കാത്സ്യക്കമ്മിയെ മറികടക്കാം.

ഇതിനായി പ്രസവം പ്രതീക്ഷിക്കുന്നതിന്റെ രണ്ടാഴ്ച മുൻപ് മുതൽ തന്നെ പശുവിന്റെ തീറ്റയിൽ അമ്ലസ്വഭാവമുള്ള ആനയോണിക്ക് ഉപ്പുകൾ ചേർത്ത് നൽകാം. അമോണിയം ക്ലോറൈഡ്, അമോണിയം സൾഫേറ്റ്, കാത്സ്യം ക്ലോറൈഡ്, മഗ്നിഷ്യം ക്ലോറൈഡ്, മഗ്നീഷ്യം സൾഫേറ്റ് തുടങ്ങിയ വിവിധ ആനയോണിക് ഉപ്പുകൾ ശരീരഭാരമനുസരിച്ച് പ്രതിദിനം 50 മുതൽ 100 ഗ്രാം വരെ പ്രസവം പ്രതീക്ഷിക്കുന്നതിന്റെ രണ്ടാഴ്ച മുൻപു മുതൽ പശുക്കൾക്ക് നൽകാം. അമോണിയം ക്ലോറൈഡ് ഉപ്പാണ് ഇതിൽ ഏറ്റവും ഉത്തമം.

ആനയോണിക് ഉപ്പുകൾ രക്തത്തിലെ അമ്ലനില ഉയർത്തുന്നതോടെ ഇതിനെ നിർവീര്യമാക്കുന്നതിനായി ധാരാളം കാത്സ്യം എല്ലുകളിൽ നിന്ന് രക്തത്തിൽ എത്തിച്ചേരും. ഇങ്ങനെ എല്ലുകളിൽ നിന്ന് പുറന്തള്ളുന്ന കാത്സ്യം മൂത്രം വഴി ശരീരത്തിൽ പുറത്തേക്ക് നഷ്ടപ്പെടും. ഇങ്ങനെ രക്തത്തിൽ ഉണ്ടാവുന്ന താൽക്കാലിക കാത്സ്യക്കമ്മിയെ കാത്സ്യം വിശപ്പ് എന്നാണ് വിളിക്കുന്നത്. ഇതോടുകൂടി കാത്സ്യത്തിന്റെ തോത് ഉയർത്താൻ സഹായിക്കുന്ന പാരതൊർമോൺ ഹോർമോൺ ഉത്തേജിക്കപ്പെടുകയും എല്ലുകളിൽ നിന്ന് രക്തത്തിലേക്കുള്ള കാത്സ്യ പ്രവാഹം കൂടുകയും ചെയ്യും. ഇത് മതിയായ അളവിൽ കാത്സ്യം രക്തത്തിൽ ഉറപ്പുവരുത്താൻ സഹായിക്കും.

ആനയോണിക് ലവണ മിശ്രിതങ്ങൾ പ്രത്യേക അനുപാതത്തിൽ ചേർത്ത ഹൈപ്പോറിഡ് പോലുള്ള മിശ്രിതങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്. മുമ്പ് കാത്സ്യക്കമ്മിയുണ്ടായിട്ടുള്ള പശുക്കൾക്കും അത്യുൽപ്പാദന ശേഷിയുള്ളവയ്ക്കും ഈ മരുന്നുകൾ പ്രസവത്തിന് 10 ദിവസം മുതൽ നൽകി തുടങ്ങാം.

ആനയോണിക്ക് ഉപ്പുകൾക്കൊപ്പം പ്രസവത്തിന് ഒരാഴ്ച മുമ്പ് മുതൽ മഗ്നീഷ്യം, ഫോസ്ഫെറസ്, വൈറ്റമിൻ ഡി എന്നിവ അടങ്ങിയ മിശ്രിതങ്ങൾ തീറ്റയിൽ ഉൾപ്പെടുത്തുന്നതും ക്ഷീരസന്നി പ്രതിരോധിക്കാൻ സഹായിക്കും. ജീവകം ഡി. കുടലിൽ നിന്നുള്ള കാത്സ്യം ആഗിരണത്തെ ത്വരിതപ്പെടുത്തും. വറ്റുകാലത്ത് രാവിലെയും വൈകുന്നേരവും പുറത്തിറക്കി മതിയായി മേയ്ക്കുന്നതും നടത്തിക്കുന്നതും വൈറ്റമിൻ ഡി. ശരീരത്തിൽ ഉറപ്പുവരുത്താൻ സഹായിക്കും.

ക്ഷീരസന്നി സാധാരണയായി കണ്ടുവരുന്ന പശുക്കൾക്ക് പ്രസവം പ്രതീക്ഷിക്കുന്നതിന്റെ ഒരു ദിവസം മുൻപു മുതൽ പ്രസവശേഷം രണ്ടുദിവസം വരെ 40-50 ഗ്രാം കാൽസ്യം അടങ്ങിയ ജെല്ലുകൾ മൂന്ന് നാല് തവണകളായി നൽകണം.

Content highlights: Animal husbandry, Cow,


പടവലം കൃഷി ചെയ്യാന്‍ ചില ടിപ്‌സ്പടവലം കൃഷി ചെയ്യാന്‍ ചില ടിപ്‌സ്

$
0
0
ഗ്രോബാഗിലും ടെറസിലും പടവലം നടാം. നീർവാർച്ചയുള്ള സ്ഥലത്താണ് കൃഷി ചെയ്യേണ്ടത്. പടവലം കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

1. ചെടികൾക്കിടയിൽ രണ്ട് മീറ്റർ അകലം നല്ലതാണ്

2. വെയിൽ നേരിട്ട് ഏൽക്കാത്ത രീതിയിൽ തണൽ നൽകണം

3. അടിവളമായി ചാരം, കടലപ്പിണ്ണാക്ക്, പഴകിയ കോഴിക്കാഷ്ഠം, എല്ലുപൊടി എന്നിവയിൽ ഏതെങ്കിലും ചെറിയ അളവിൽ മണ്ണുമായി ചേർക്കാം

4. വിത്ത് മുളച്ച് 20 ദിവസം കഴിഞ്ഞ് ആദ്യവളം ചേർക്കാം

5. എല്ലാ ആഴ്ചയിലും ഓരോ പിടി പച്ചച്ചാണകം ചേർക്കാം

6. പൂവിട്ട് കഴിഞ്ഞാൽ ഓരോ ആഴ്ചയിലും കടലപ്പിണ്ണാക്ക് പുളിപ്പിച്ച് ചേർത്താൽ ധാരാളം കായ്കൾ ഉണ്ടാകും

7. ജൂൺ-ജൂലായ് മാസത്തിലെ നല്ല മഴ കഴിഞ്ഞാൽ പടവലം കൃഷി ചെയ്യാം

8. പടവലത്തിന്റെ വിത്ത് ചാണകത്തിൽ പൊതിഞ്ഞ് സൂക്ഷിച്ചാൽ കീടശല്യം ഉണ്ടാകില്ല

9. 20 ഗ്രാം കായപ്പൊടി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുന്നത് പൂക്കളും കായ്കളും കൊഴിഞ്ഞു പോകുന്നത് തടയാൻ സഹായിക്കുന്നു

10. പ്രധാന വള്ളി പന്തലിൽ കയറിക്കഴിഞ്ഞാൽ ചുവട്ടിൽ പടർന്നിരിക്കുന്ന ചെറുവള്ളികൾ മുറിച്ച് മാറ്റിയാൽ ധാരാളം കായ്കൾ ഉണ്ടാകും

11. കീടശല്യം അകറ്റാൻ ഗോമൂത്രം, കാന്താരി-വെളുത്തുള്ളി മിശ്രിതം എന്നിവ സ്പ്രേ ചെയ്ത് കൊടുക്കാം

Content highlights: Agriculture, Organic farming, Snake gourd


Viewing all 2897 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>