Quantcast
Channel: agriculture app feed
Viewing all 2897 articles
Browse latest View live

തണ്ണിമത്തന്‍ തോടില്‍നിന്നും കാന്‍ഡിതണ്ണിമത്തന്‍ തോടില്‍നിന്നും കാന്‍ഡി

$
0
0
തണ്ണിമത്തൻ കഴിച്ചശേഷം പുറന്തോട് വലിച്ചെറിയുന്നത് വ്യാപകമായ മലിനീകരണത്തിനു കാരണമാകുന്നുണ്ട്. മാംസളമായ ഈ പുറന്തോടുപയോഗിച്ചു കാൻഡി ഉണ്ടാക്കിയാൽ ഈ പ്രശനം പരിഹരിക്കാനും ഒപ്പം വരുമാനമുണ്ടാക്കാനും സാധിക്കുമെന്ന് ഗുജറാത്തിലെ നവസരി യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നു.

കാൻഡി ഉണ്ടാക്കാൻ തണ്ണിമത്തൻ നെടുകെ മുറിച്ച് ഉള്ളിലെ മധുരക്കാമ്പ് മാറ്റിയ ശേഷം മാംസളമായ പുറന്തോടിന്റെ പച്ചതൊലി ചീകി മാറ്റണം. തുടർന്ന് മാംസളമായ ഭാഗം ചെറു ചതുരങ്ങളായി മുറിക്കുക (1.5 cmx1.5 cm). ഇവയെ തിളച്ച വെള്ളത്തിൽ അഞ്ച് മിനിറ്റ് മുക്കിയെടുക്കുക. 100 ഗ്രാം പഞ്ചസാര , 0.2 ശതമാനം സിട്രിക് ആസിഡ് എന്നിവ കഷണങ്ങളുമായി കലർത്തി 24 മണിക്കൂർ വെക്കണം. സിറപ് ഊറ്റി എടുത്ത ശേഷം അതിൽ പഞ്ചസാര വീണ്ടും ചേർത്ത് കഷ്ണങ്ങൾ ഇട്ടുവെക്കുക. സിറപ്പിലുള്ള പഞ്ചസാരയുടെ ഗാഢത 70 ശതമാനം ആകുംവരെ (70 ഗ്രാം പഞ്ചസാര 100 ഗ്രാം ലായനിയിൽ ) ഈ പ്രക്രിയ തുടരുക.

അതുകഴിഞ്ഞു കഷ്ണങ്ങൾ തിളച്ച വെള്ളത്തിൽ 10 സെക്കന്റ് മുക്കിവെച്ച് എടുത്തശേഷം ക്യാബിനറ്റ് ഡ്രയറിൽ 60 ഡിഗ്രി ചൂടിൽ 8 മണിക്കൂർ ഉണക്കണം. ഉണങ്ങിയ ക്യാൻഡിയെ 300 ഗാജ് പോളി പ്രൊപ്പിലീൻ കവറിൽ വായു കടക്കാതെ പായ്ക്ക് ചെയ്തു വിൽക്കാം.

Content highlights: Candy, Watermelon shell, Agriculture

വില്വാദ്രി പശുക്കളെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ..?വില്വാദ്രി പശുക്കളെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ..?

$
0
0
ഐതിഹ്യങ്ങളാലും തനത് ആചാരാനുഷ്ഠാനങ്ങളാലും ഉത്സവാഘോഷങ്ങളാലും സമ്പന്നമാണ് തൃശ്ശൂർ ജില്ലയിലെ തിരുവില്വാമല ഗ്രാമവും ആ നാടിന്റെ മുഖമുദ്രയായ ശ്രീവില്വാദ്രിനാഥ ക്ഷേത്രവും. നിളാ നദിയുടെ തിരുവില്വാമലക്കരയിൽ, സമുദ്രനിരപ്പിൽ നിന്നും നൂറ് അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചിരപുരാതനമായ ശ്രീ വില്വാദ്രിനാഥ ക്ഷേത്രം ഇന്ത്യയിലെ ശ്രീരാമ ക്ഷേത്രങ്ങളിൽ മുഖ്യമാണ്. ഇന്ത്യയിലെ തന്നെ അപൂർവ്വങ്ങളായ ലക്ഷ്മണ ക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണെന്ന പെരുമയും വില്വാദ്രിനാഥ ക്ഷേത്രത്തിന് സ്വന്തം.

ക്ഷേത്രത്തിൽ നടന്നുവരാറുള്ള പുനർജനിനൂഴലും കുംഭമാസത്തിലെ ഏകാദശി ഉത്സവവും കന്നിമാസത്തിലെ നിറമാല മഹോത്സവവും മീനത്തിലെ ശ്രീരാമ നവമിയുമൊക്കെ ഏറെ കേളികേട്ടതാണ്. കുരുക്ഷേത്ര യുദ്ധത്തിൽ കൊല്ലപ്പെട്ട തങ്ങളുടെ ബന്ധുമിത്രാദികളുടെ മോക്ഷപ്രാപ്തിക്കായി ഭഗവാൻ കൃഷ്ണന്റെ നിർദ്ദേശാനുസരണം പഞ്ചപാണ്ഡവൻമാർ ബലിതർപ്പണം നടത്താനെത്തിച്ചേർന്നെന്ന് വിശ്വസിക്കപ്പെടുന്ന നിളായോരത്തെ ഭാരതഖണ്ഡം എന്നറിയപ്പെടുന്ന പ്രദേശവും ഐവർമഠം ക്ഷേത്രവും തിരുവില്വാമലയിലാണ്.

ആചാരപ്പെരുമയും ഐതിഹ്യസമ്പന്നതയും ആവോളമുള്ള തിരുവില്വാമല ഗ്രാമത്തിന്റെയും വില്വാദ്രി ക്ഷേത്രത്തിന്റെയും പൈതൃക പെരുമയിൽ പൊൻതൂവലായി മാറിയ ഒരു തനത് ജീവിവർഗ്ഗം കൂടിയുണ്ട് ആ ഗ്രാമത്തിൽ. വില്വാദ്രിനാഥന്റെ സ്വന്തം ഗോക്കൾ എന്നറിയപ്പെടുന്നതും ക്ഷേത്രാനുബന്ധിയായ ജീവനം നടത്തുന്നതുമായ വില്വാമലയിലെ തനതിനം വില്വാദ്രി പശുക്കളാണവ.



വില്വാദ്രി പശു



പാലക്കാട്-തൃശ്ശൂർ അതിർത്തിയിൽ നിളാനദിയുടെ തിരുവില്വാമല കരയിലും, നൂറ്റിയൻപത് ഏക്കറോളം പാറക്കെട്ടുകൾ നിറഞ്ഞ് വിസ്തൃതമാർന്ന വില്വാദ്രി കുന്നുകളിലും ഇടതൂർന്ന വനപ്രദേശത്തും ക്ഷേത്ര പരിസരത്തുമായി നൂറ്റാണ്ടുകൾക്ക് മുമ്പ് ഉത്ഭവിച്ചതും എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച് കാലാതിവർത്തിയായി ഉപജീവിക്കുന്നതുമായ തനത് പശുക്കളാണ് വില്വാദ്രിനാഥന്റെ പശുക്കൾ. വില്വാദ്രിനാഥന്റെ പേരും പെരുമയും പോലെത്തന്നെ വില്വാദ്രി പശുക്കൾക്കും പെരുമയും, പ്രൗഢിയും ഏറെയുണ്ട്.

വില്വാദ്രി പശുക്കൾ- കുന്നിന്റെ കരുത്തും കാടിന്റെ സൗന്ദര്യവും

കേരളത്തിലെ തനതു പശുക്കൾക്കിടയിൽ തിരുവില്വാമലയുടെ വനസൗന്ദര്യവും വില്വാദ്രി കുന്നുകളുടെ കരുത്തും നിളാനദിയുടെ നന്മയും ഒത്തുചേർന്ന് വേറിട്ട് നിൽക്കുന്ന തനത് പശുക്കളാണ് വില്വാദ്രി പശുക്കൾ. വെച്ചൂർ പശു, ചെറുവള്ളിപശു, കാസർഗോഡൻ, വടകര, വയനാടൻ കുള്ളൻ പശുക്കൾ, അനങ്ങൻ മല, കുട്ടമ്പുഴ പശുക്കൾ തുടങ്ങിയ കേരളത്തിലെ മറ്റ് തനതു പശുക്കളുമായി ആകാരത്തിലും, പാലുല്പ്പാദനത്തിലും പാലുല്പന്നങ്ങളുടെ മേന്മയിലുമെല്ലാം ഏറെ സമാനതകൾ വില്വാദ്രി പശുക്കൾക്ക് കണ്ടെത്താൻ കഴിയുമെങ്കിലും വനം, പാറക്കെട്ടുകൾ നിറഞ്ഞ് ഇടതൂർന്ന മലനിരകൾ, ഭാരതപ്പുഴയുടെ ഫലഭൂയിഷ്ടമായ നദീതടം തുടങ്ങിയ മൂന്ന് വൈവിധ്യങ്ങളാർന്ന ജൈവ പരിസ്ഥിതിവ്യൂഹങ്ങളുമായി ചുറ്റുപിണഞ്ഞ് രൂപപ്പെട്ട സ്വഭാവ സവിശേഷതകളും ശാരീരിക പ്രത്യേകതകളുമാണ് വില്വാദ്രി പശുക്കളെ മറ്റിനങ്ങളിൽ നിന്നും വേറിട്ട് നിർത്തുന്നത്.

ഏത് പ്രതികൂല പരിസ്ഥിതിയെയും കാലാവസ്ഥയെയും പ്രതിരോധിക്കാൻ പ്രാപ്തിയുള്ള ശരീരവും പ്രതിരോധ ശേഷിയും, കായികാരോഗ്യവും നാൽപതിൽപരം വർഷങ്ങൾ നീണ്ട് നിൽക്കുന്ന ദീർഘായുസ്സും, പ്രത്യുൽപ്പാദനക്ഷമതയും വില്വാദ്രി പശുക്കളുടെ തനത് പ്രത്യേകതകളാണ്.

വില്വാദ്രി പശുക്കളുടെ വിശേഷങ്ങൾ

നിളാ നദിയോരവും, തിരുവില്വാമലക്ഷേത്രത്തിന് സമീപത്തെ നാല് കിലോമീറ്ററോളം വിസ്തൃതമായ വന-മലമേഖലയിലുമാണ് വില്വാദ്രി പശുക്കളുടെ വിഹാര കേന്ദ്രം. പ്രഭാതത്തിൽ നിളയോരത്ത് നിന്ന് നിന്നും ആവോളം വെള്ളം കുടിച്ച് മല കയറുന്ന പശുക്കൾ പകലന്തിയോളം പാറക്കൂട്ടങ്ങൾ നിറഞ്ഞ വനാന്തർ ഭാഗത്ത് കാറ്റും വെയിലും മഴയും വകവെക്കാതെ മേഞ്ഞ് നടന്ന് വൈകിട്ടോടെ ക്ഷേത്ര പരിസരത്തെത്തി തമ്പടിക്കും. പ്രജനനവും പ്രസവവും എല്ലാം കഠിനമായ ഈ മലകയറ്റത്തിലും വനയാത്രയിലും തന്നെ.

ഒരു മീറ്ററോളം മാത്രമാണ് ഉയരമെങ്കിലും, കഠിനമായ പാറക്കെട്ടുകൾ കയറി മല കയറാൻ തക്ക പ്രാപ്തിയുള്ള ബലിഷ്ഠമായ ഉപ്പൂറ്റിയും, കുറിയതും കറുത്തതും അടിവശം പരന്ന് പ്രതല വിസ്തീർണ്ണം കൂടുതലുള്ളതുമായ കുളമ്പുകളും വില്വാദ്രി പശുക്കൾക്കുണ്ട്.

വില്വാദ്രി കാളകൾക്ക് പൊതുവെ ഒന്നര മീറ്ററോളം ഉയരമുണ്ടാവും. വെച്ചൂർ, കാസർകോട്് കുള്ളൻ തുടങ്ങിയ പശുക്കളേക്കാൾ നീളവും ഉയരവുമുള്ള ശരീരപ്രകൃതിയാണ് വില്വാദ്രി പശുവിനുള്ളത്. കാൽമുട്ടോളം നീളത്തിൽ തൂങ്ങുന്ന വാലുകളും രോമങ്ങൾ നിറഞ്ഞ് ഇടതൂർന്ന അഴകുള്ള വാൽകൊന്തയും (രോമപാളി) വില്വാദ്രി പശുക്കളുടെ സൗന്ദര്യത്തിന്റെ മാറ്റുയർത്തുന്നു. ഉയർന്ന് മുന്നോട്ട് വളർന്ന് വളയുന്ന കരുത്തും, മൂർച്ചയുള്ളതുമായ കൊമ്പുകളും രോമവളർച്ച കുറഞ്ഞ് മിനുസവും കനം കുറഞ്ഞതുമായ ത്വക്കും വില്വാദ്രിയുടെ മുഖ്യലക്ഷണമാണ്.

ഒരുതുള്ളി പച്ചപ്പ് പോലും മലമ്പ്രദേശത്ത് അവശേഷിക്കാത്ത അതികഠിനമായ വേനലിലും മരക്കാമ്പുകൾ കുത്തിയിളക്കി തീറ്റതേടി അതിജീവിക്കാൻ വില്വാദ്രി പശുക്കൾക്ക് പ്രകൃതി തന്നെ നൽകിയ വരമാണ് കൂർത്ത മുന്നോട്ടാഞ്ഞ മൂർച്ചയുള്ള കൊമ്പുകൾ. മുപ്പത് സെന്റീമീറ്ററിലേറെ നീളമുള്ള അരിവാൾ രൂപത്തിലുള്ള കൊമ്പുകളുള്ള പശുക്കളെ വില്വാദ്രിയിൽ കാണാം. വേനലിൽ പച്ചപ്പുല്ലിന് ക്ഷാമം നേരിടുന്ന വേളയിൽ മഹാവൃക്ഷങ്ങളുടെ തടി തങ്ങളുടെ മൂർച്ചയുള്ള കൊമ്പ് കൊണ്ട് കുത്തിയിളക്കി അതിൽ നിന്നും പച്ചപ്പിനെ കണ്ടെത്തി തീറ്റയാക്കുന്നത് വില്വാദ്രി പശുക്കളുടെ സ്വഭാവമാണെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു.

കഠിനമായ ചൂടിനെ അതിജീവിക്കാൻ സഹായിക്കുന്ന ഇളം തവിട്ട് നിറമാണ് ഭൂരിഭാഗം പശുക്കൾക്കും. വെളുപ്പ്, കറുപ്പ് തുടങ്ങിയ നാലോളം വ്യത്യസ്ത നിറങ്ങളിലുള്ള പശുക്കളെ കാണാം. നീളമുള്ളതും ഭംഗിയാർന്നതും, വിസ്താരം കുറഞ്ഞതുമായ മുഖവും, വലിയ നാസാദ്വാരങ്ങളും, ഉറപ്പുള്ള കീഴ്താടിയും, പ്രകാശിക്കുന്ന കറുകറുത്ത കണ്ണുകളും, കുഴിഞ്ഞ് വിസ്താരം കുറഞ്ഞ കീഴ്നെറ്റിയും വശങ്ങളിലേക്ക് നീണ്ട ചെറു ചെവികളും ലക്ഷണമൊത്ത വില്വാദ്രി പശുവിന്റെ ശരീര സവിശേഷതകളാണ്. ക്ഷേത്ര പരിസരത്ത് എത്തുന്ന ജനങ്ങളുടെ പരിലാളനയും, സഹവാസവും ഏറ്റ് വളർന്നതിനാൽ ഏറെ ശാന്തസ്വഭാവക്കാരാണ് വില്വാദ്രി പശുക്കൾ. വെച്ചൂർ പശുവിനെപ്പോലെ അപരിചിതരോടുള്ള എതിർപ്പും കുത്തും തൊഴിയും ഒന്നും വില്വാദ്രി പശുവിനില്ല.

വില്വാദ്രി പശുക്കളുടെ ശരാശരി ആയുസ്സ് 30 വയസ്സിന് മുകളിലാണെന്ന് അനുഭവങ്ങളുടെ വെളിച്ചത്തിൽ വില്വാദ്രിയിലെ കർഷകർ ഉറപ്പിച്ച് പറയുന്നു. ഈയിടെ മരണമടഞ്ഞ വില്വാദ്രി കാളകളിൽ ഒന്നിന് നാൽപ്പതിലേറെ വയസ്സ് പ്രായമുണ്ടായിരുന്നെന്ന കൗതുക വാർത്തയുംഅവർ പറഞ്ഞു . മുപ്പതിലേറെ വയസ്സ് പ്രായമുള്ളതും, ഇരുപതിലേറെ തവണ പ്രസവിച്ചതുമായ പശുക്കൾ ഐവർമഠത്തിലെ ഗോശാലയിലുണ്ട്. ആണ്ടുതോറും പ്രസവിക്കാനും, ആയുസ്സിൽ ഏറെ കാലം പ്രത്യുൽപ്പാദനക്ഷമത നിലനിർത്താനുമുള്ള ശേഷിയും വില്വാദ്രി പശുവിനുണ്ട്.

തമിഴ്നാട്ടിലെ ആണ്ടുകണ്ണി വിഭാഗത്തിൽപ്പെട്ട വർഷം തോറും പ്രസവിക്കുന്ന പശുക്കളുടെ ഗണത്തിൽ വില്വാദ്രി പശുക്കളെയും ഉൾപ്പെടുത്താം എന്നാണ് പരമ്പരാഗത കർഷകരുടെ പക്ഷം. ആണ്ടിൽ ഓരോ തവണ പ്രസവിച്ചാലും, പ്രായമേറെയെത്തി പ്രസവിച്ചാലും പ്രസവത്തെ തുടർന്നുള്ള തളർച്ച, പ്രസവ തടസ്സം, കാത്സ്യ കമ്മി, ക്ഷീരസന്നി തുടങ്ങിയവയൊന്നും പശുക്കളെ ബാധിക്കാറെയില്ലെന്ന് കർഷകർ സാക്ഷ്യപ്പെടുത്തുന്നു. ഗർഭിണി പശുക്കൾ അയവെട്ടുന്ന ശബ്ദം ശ്രദ്ധയോടെ ശ്രവിച്ചാൽ രാമ രാമയെന്ന് പശുക്കൾ നാമം ജപിക്കുകയാണെന്ന് നമുക്ക് അനുഭവപെടും എന്ന കൗതുകവും തിരുവില്വാമലയിലെ കർഷകർ പങ്കിട്ടു.

ദീർഘായുസ്സിനൊപ്പം രോഗപ്രതിരോധ ശേഷിയിലും വില്വാദ്രി പശുക്കൾ മുൻപന്തിയിൽതന്നെ. സങ്കരയിനം പശുക്കളെ ബാധിക്കുന്ന അകിട്വീക്കമടക്കമുള്ള രോഗങ്ങൾ, രക്താണു രോഗങ്ങൾ, അപര്യാപ്തതാ രോഗങ്ങൾ തുടങ്ങിയവയൊന്നും വില്വാദ്രി പശുക്കളെ ബാധിക്കാറേയില്ല. മുമ്പ് തിരുവില്വാമലയിലും പരിസരപ്രദേശങ്ങളിലും കന്നുകാലികളിലെ മാരക വൈറസ് രോഗമായ കുളമ്പ് രോഗം പടർന്ന് പിടിച്ചപ്പോൾ വില്വാദ്രി പശുക്കൾ രോഗബാധപോലുമേൽക്കാതെ അതിനെ അതിജീവിച്ചെന്ന് പാമ്പാടി മൃഗാശുപത്രിയിലെ വെറ്ററിനറി സർജൻ ഡോ. കൃഷ്ണദാസ് വ്യക്തമാക്കുന്നു.

പാലുൽപാദനം പരമാവധി 3 ലിറ്റർ വരെ മാത്രമാണെങ്കിലും പാൽ അതിന്റെ ജൈവഗുണത്തിലും മേന്മയിലും ഒന്നാമതാണ്. തനത് രുചിയും ഗുണവും മണവും ഗാഢതയുമുള്ള പാലും, തൈര്, വെണ്ണ, നെയ്യ് തുടങ്ങിയ ഉപോൽപ്പന്നങ്ങളും പകരംവെക്കാനില്ലാത്ത അമൂല്യ പോഷകസ്രോതസ്സുകളാണ്. മരങ്ങളിൽ പടർന്നു കയറി വളരുന്ന വള്ളികളും, കുറ്റിച്ചെടികളും, പച്ചപ്പുല്ലുകളുമെല്ലാമാണ് വില്വാദ്രി പശുക്കൾക്ക് പ്രിയം. വനത്തിനുള്ളിലും, നദിക്കരയിലും, മലമടക്കുകളിലും വളരുന്ന നമ്മുടെ അറിവുകൾക്ക് ഇന്നേവരെ അന്യമായ ഔഷധങ്ങളും, കുറ്റിച്ചെടികളും മരത്തൊലികളും തിരഞ്ഞ് പിടിച്ചും ഭക്ഷിക്കുന്നതിനാലും, ഭാരതപ്പുഴയിലെ ശുദ്ധജലം കുടിക്കുന്നതിനാലും വില്വാദ്രി പശുവിന്റെ പാലിന് മേന്മയേറെയാണെന്ന് തിരുവില്വാമലക്കാർ വിശ്വസിക്കുന്നു. പഞ്ചഗവ്യവും ജീവാണുവളവുമെല്ലാം ഉൽപ്പാദിപ്പിച്ചും കർഷകർ ഉപയോഗിക്കുന്നുണ്ട്. ഉയർന്ന അളവിലുള്ള കൊഴുപ്പും, ഖരപദാർത്ഥങ്ങളുടെ സാന്നിധ്യവും വില്വാദ്രി പശുവിന്റെ പാലിന്റെ സവിശേഷതയാണ്.

വില്വാദ്രി ക്ഷേത്രത്തിലെ ദൈനംദിന പൂജകൾക്കും, കർമ്മങ്ങൾക്കും വിശേഷാവസരങ്ങളിലുമെല്ലാം ഉപയോഗപ്പെടുത്തുന്നതും വില്വാദ്രി പശുവിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ തന്നെ. ഐവർമഠം ശ്മശാനത്തിൽ നടക്കുന്ന സംസ്കാര ക്രിയകൾക്കായി ഉപയോഗിക്കുന്നത് ഗോശാലയിൽ നിന്നുള്ള വില്വാദ്രി പശുവിന്റെ പാലും, നെയ്യും എല്ലാം തന്നെയാണ്. പാലിന്റെ മേന്മ കേട്ടറിഞ്ഞ് വില്വാദ്രിയെ തേടിയെത്തുന്ന വരും കുറവല്ല. ഇങ്ങനെ ഒരു ജനതയുടെ, ജീവിതത്തിന്റെയും ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസത്തിന്റെയും എന്തിന് മരണത്തിന്റെ പോലും ഭാഗമായി വേർതിരിക്കാനാവാത്തവിധം ഗോക്കൾ മാറുന്നതിന്റെ സമാനതകളില്ലാത്ത മാതൃക തിരുവില്വാമലയിൽ കാണാം.




വില്വാദ്രി കാള



തിരുവില്വാമലയിലെ വില്വാദ്രി ഗോശാല

രണ്ടോ മൂന്നോ വില്വാദ്രി പശുക്കളില്ലാത്ത ഒരു വീടുപോലും ഒരുകാലത്ത് തിരുവില്വാമല ഗ്രാമത്തിൽ ഉണ്ടായിരുന്നില്ലത്രേ. ആയിരത്തിലധികം പശുക്കൾ വില്വാദ്രി കുന്നിൽ മാത്രം ഒരുകാലത്ത് മേഞ്ഞ് നടന്നിരുന്നതായി വില്വാദ്രിയിലെ പഴമക്കാർ ഓർത്തെടുക്കുന്നു. പേരും പെരുമയും ഏറെയുണ്ടെങ്കിലും വില്വാദ്രി പശുക്കൾ ഇന്ന് വംശനാശത്തിന്റെ വക്കിലാണ്. ഉല്പാദനത്തിൽ മുന്നിട്ടു നിൽക്കുന്ന സങ്കരയിനം പശുക്കളോട് ക്ഷീരകർഷകർക്ക് പ്രിയമേറിയതോടെ തങ്ങളുടെ കൈവശമുണ്ടായിരുന്ന നാടൻ പശുക്കളെ അവർ ക്രമേണ വിറ്റൊഴിവാക്കി. കശാപ്പിനായി നിരവധി പശുക്കളെ കച്ചവടക്കാർ കുന്നിൽ നിന്നും തിരുവില്വാമലയിൽ നിന്ന് മോഷ്ടിച്ച് കടത്തിയതും പശുക്കളുടെ വംശനാശത്തിന് ആക്കം കൂട്ടിയിട്ടുണ്ട്. പ്രദേശത്ത് സങ്കരയിനം പശുക്കൾ വ്യാപകമായതോടെ അവയുമായി ചേർന്നുള്ള സങ്കര പ്രജനനത്തിലൂടെ നിരവധി പശുക്കളുടെ വർഗ്ഗഗുണവും നഷ്ടമായി.

എങ്കിലും ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് കുറെ പശുക്കൾ ഇന്നും ആ ഗ്രാമത്തിലുണ്ട്. പ്രതികൂല കാലാവസ്ഥയിൽപോലും വംശ വർദ്ധനവ് നടത്തി തങ്ങളുടെ തലമുറയെ നിലനിർത്തുന്നുണ്ട്.പാറകൾ നിറഞ്ഞ വില്വാദ്രിയുടെ മാറിലും നിളയോരത്തും പശുക്കൾ കൂട്ടമായി സ്വച്ഛന്ദം മേഞ്ഞ് നടക്കുന്നത് തിരുവില്വാമലയിലെ നിത്യകാഴ്ചയാണിന്നും. തിരുവില്വാമല ഗ്രാമപഞ്ചായത്തിലെ വില്വാദ്രി, തിരുവില്വാമല, പാമ്പാടി, ഐവർമഠം, ലക്കിടി, അക്കപറമ്പ്, കുത്താമ്പുള്ളി തുടങ്ങിയ പ്രദേശങ്ങളിലായി കേവലം മുന്നൂറിൽ താഴെ മാത്രം തനതു പശുക്കളാണ് ഇന്ന് ഇനി ബാക്കിയുള്ളത്.

പാമ്പാടിയിലെ പ്രശസ്തമായ ഐവർമഠം പൈതൃക സംരക്ഷണ സമിതിയുടെയും ഐവർമഠം ശ്മശാന നടത്തിപ്പുകാരനായ കോരപ്പത്ത് ചാരിറ്റബിൾ ട്രസ്റ്റിന്റെയും കീഴിലുള്ള ഗോശാലയിൽ എൺപതോളം ശുദ്ധയിനം വില്വാദ്രി പശുക്കളെ സംരക്ഷിക്കുന്നുണ്ട്. പരമ്പരാഗത രീതിയിൽ വില്വാദ്രി പശുക്കളുടെ സംരക്ഷണത്തിന് മാത്രമായി ഇന്ന് നിലവിലുള്ള ഏക ഗോശാലയും ഇത് തന്നെയാണ്. ഐവർമഠം കോരപ്പത്ത് ട്രസ്റ്റിന്റെ മുഖ്യ രക്ഷാധികാരി - രമേശ് കോരപ്പത്ത് എന്ന കർഷകനാണ് ഗോശാല സ്ഥാപിച്ചതും അതിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നതും.

തനിക്കുണ്ടായിരുന്ന അത്യുൽപാദനശേഷിയുള്ള സങ്കരയിനം പശുക്കളെയെല്ലാം വിറ്റൊഴിവാക്കിയാണ് അദ്ദേഹം നാടൻ പശുക്കളുടെ സംരക്ഷണത്തിലേക്ക് തിരിയുന്നത്. തന്റെ നാടിന്റെ പൈതൃക സമ്പത്തായ വില്വാദ്രി പശുക്കളുടെ സംരക്ഷണം താനടക്കമുള്ള സമൂഹത്തിന്റ കടമയാണെന്ന് തിരിച്ചറിവാണ് അദ്ദേഹത്തെ നാടൻ പശുക്കളുടെ സംരക്ഷണ വഴികളിൽ എത്തിച്ചത്. നാട്ടിലെ കർഷകർ വിറ്റൊഴിവാക്കുന്ന പശുക്കളെ വാങ്ങിയും ശുദ്ധജനുസ്സുകളെ കണ്ടെത്തിയുമാണ് ഐവർ മഠത്തോട് ചേർന്ന് വില്വാദ്രി പശുക്കൾക്ക് മാത്രമായി ഒരു ഗോശാല അദ്ദേഹം പണികഴിപ്പിച്ചത്.

കർഷകരുടെ ഭവനങ്ങളിൽ നിന്നും വില്വാദ്രി പശുക്കളെ ചെറിയ വിലയിൽ ഇടനിലക്കാർ കച്ചവടമാക്കി അറവുശാലകളിലേക്ക് കൊണ്ടുപോവുന്ന യാത്രക്കിടയിൽ പോലും നിരവധി വില്വാദ്രി പശുക്കളെ അദ്ദേഹം സംരക്ഷിച്ചിട്ടുണ്ട്. കർഷകരിൽ നിന്നും ദല്ലാൾമാർ നൽകുന്നതിനേക്കാൾ മികച്ച വില നൽകിയാണ് പല പശുക്കളെയും ശേഖരിച്ചിട്ടുള്ളത്. ഐവർമഠത്തിലേക്ക് ദാനമായി ലഭിക്കുന്ന പശുക്കളെയും ഗോശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് .

വില്വാദ്രി പശുക്കളുടെ ഗോശാല ഒരു ദശാബ്ദത്തിലധികം പിന്നിടുമ്പോൾ പ്രായമേറിയതും കുറഞ്ഞതും ചെറുതും വലുതുമായി 80-ഓളം പശുക്കൾ ഈ ഗോശാലയിൽ ഇന്നുണ്ട്. പരിപാലനത്തിനായി മികച്ച തൊഴുത്തുകളും ജോലിക്കാരുമെല്ലാം സജ്ജമാണ്. തിരുവില്വാമല ഐവർ മഠത്തിന് സമീപം ചാരിറ്റബിൾ ട്രസ്റ്റ് കെട്ടിടത്തോട് ചേർന്നാണ് ഗോശാല പ്രവർത്തിക്കുന്നത്. വില്വാദ്രി പശുക്കളുടെ വംശസംരക്ഷണത്തിനായി നടത്തിയ സമാനതകളില്ലാത്ത ശ്രമങ്ങളെ മാനിച്ച് ദേശീയതലത്തിൽ നൽകുന്ന ബ്രീഡ് സേവ്യർ പുരസ്കാരം 2016-ൽ അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

ഇതോടൊപ്പം ക്ഷേത്രത്തിലും ക്ഷേത്രത്തിന് ചുറ്റുമുള്ള ചുരുക്കം ചില വീടുകളിലും, പഞ്ചായത്തിലെ ചില കർഷക ഭവനങ്ങളിലും ഒന്നോ രണ്ടോ എണ്ണം വില്വാദ്രി പശുക്കളെ സംരക്ഷിക്കുന്നുണ്ട്. തങ്ങളുടെ നാടിന്റെ ഗതകാല പ്രൗഢിയുടെ കൊടിയടയാളമായ വില്വാദ്രി പശുക്കളുടെ നാശം നാടിന്റെയും സംസ്ക്കാരത്തിന്റെയും തന്നെ തീരാനഷ്ടമായിരിക്കുമെന്ന് ഈ കർഷകർ ഉറച്ച് വിശ്വസിക്കുന്നു.

Content highlights: Agriculture, Vilwadri cows, Animal husbandry ,Vilwadrinatha Temple



നനയ്ക്കാന്‍ ഇത്തിരി വെള്ളം മതി; അടുക്കളത്തോട്ടത്തിലേക്ക് തുള്ളിനന കിറ്റ് തയ്യാര്‍നനയ്ക്കാന്‍ ഇത്തിരി വെള്ളം മതി; അടുക്കളത്തോട്ടത്തിലേക്ക് തുള്ളിനന കിറ്റ് തയ്യാര്‍

$
0
0
അടുക്കള തോട്ടത്തിലെ പച്ചക്കറികൾ നനയ്ക്കാൻ കടുത്ത വേനലിൽ പരിഹാരമായി തുള്ളി നനയുടെ കിറ്റുമായി എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം. ആർക്കും എളുപ്പത്തിൽ ഘടിപ്പിക്കാവുന്ന ഈ കിറ്റ് എറണാകുളം സി.എം.എഫ്.ആർ.ഐക്ക് കീഴിൽ പ്രവർത്തിക്കുന്ന കെ.വി.കെ.യിൽ 450 രൂപക്കാണ് വില്ക്കുന്നത്.

ഈ കിറ്റ് ഉപയോഗിച്ച് 80 ഗ്രോബാഗോ ഒരു സെന്റ് വൃഷ്ടിപ്രദേശമോ നനക്കാൻ കഴിയും. ഇറിഗേറ്റ് ഈസി എന്ന് പേരിട്ടിരിക്കുന്ന ഈ തുള്ളി നന കിറ്റ് ഉപയോഗിക്കുന്നതിലൂടെ 60 ശതമാനം വെള്ളം ലാഭിക്കാനാകും.

ജൈവ പച്ചക്കറി കൃഷിക്കാവശ്യമായ ഗുണനിലവാരമുള്ള ജൈവവളങ്ങളും, ജൈവ കീടനാശിനികളും, വളർച്ചാ ത്വരകങ്ങളും കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലഭ്യമാണ്.

നെല്ലിനും തെങ്ങിനും വാഴയ്ക്കും വേനല്‍ക്കാല പരിചരണം നല്‍കാംനെല്ലിനും തെങ്ങിനും വാഴയ്ക്കും വേനല്‍ക്കാല പരിചരണം നല്‍കാം

$
0
0
കാലാവസ്ഥാ പ്രവചനമനുസരിച്ച് കേരളത്തിൽ രൂക്ഷമായ വരൾച്ചാ സാദ്ധ്യതയാണുളളത്. വിളനാശം ഒഴിവാക്കാൻ സാദ്ധ്യമായ എല്ലാ മുൻകരുതലുകളും ഇപ്പോൾ തന്നെ സ്വീകരിക്കേണ്ടതാണ്. ഓരോ വിളയ്ക്കും ആവശ്യമുളള കൃത്യമായ പരിചരണമുറകളും അത്യന്താപേക്ഷിതമാണ്. പുതയിടൽ വഴി മണ്ണിലെ ഈർപ്പം ഒരു പരിധി വരെ സംരക്ഷിക്കാൻ സാധിക്കും. വൃക്ഷവിളകളുടെ അനാവശ്യ ശിഖരങ്ങൾ വെട്ടിമാറ്റുന്നതു വഴി (Pruning) ബാഷ്പീകരണം മൂലമുളള ജലനഷ്ടം ഒഴിവാക്കാവുന്നതാണ്.

വേനൽ തുടങ്ങുന്നതിന് മുമ്പ് പുരയിടം കിളച്ച് മറിക്കുക, വരൾച്ചാ പ്രതിരോധ ശേഷിയുള്ള ഇനങ്ങളുടെ ഉപയോഗം, ജല ദൗർലഭ്യമുള്ള പ്രദേശങ്ങളിൽ കണിക ജലസേചനം, കാട്ടു തീ തടയാനുള്ള മുൻകരുതലുകൾ എന്നിവ പൊതുവായി വരൾച്ചയെ നേരിടാൻ സ്വീകരിക്കാവുന്ന മാർഗ്ഗങ്ങളാണ്.

1) തെങ്ങ്

വേനൽ കടുക്കുന്നതിനു മുമ്പ് ബാഷ്പീകരണ നഷ്ടം കുറക്കാനായി തെങ്ങിന്റെ ഏറ്റവും താഴത്തെ നിരയിലുള്ള മുന്നോ നാലോ ഓലകൾ മുറിച്ചുമാറ്റുക. തെങ്ങിൻ തടത്തിൽ കരിയില, ഉണങ്ങിയ ഓല, മടൽ, കൊതുമ്പ്, എന്നിവ ഉപയോഗിച്ച് പുതയിടുക. തെങ്ങിന്റെ തടിയിൽ നിന്ന് രണ്ടു മീറ്റർ അകലത്തിലും അരമീറ്റർ താഴ്ചയിലും തൊണ്ട് മലർത്തി അടുക്കി മണ്ണിട്ട് മൂടുക. തുളളി ജലസേചനത്തിന് സാദ്ധ്യതയുണ്ടെങ്കിൽ അതുകൂടി അനുവർത്തിക്കണം. തെങ്ങിൻ തൈകൾക്ക് തണൽ നൽകി സൂര്യാഘാതമേൽക്കാതെ സംരക്ഷിക്കുക.

2) നെല്ല്

മൂന്നാം വിളയായി നെല്ല് കൃഷി ചെയ്യുമ്പോൾ കഴിയുന്നതും ഹ്രസ്വകാല ഇനങ്ങൾ മാത്രം ഉപയോഗിക്കുക. രാസവളം നൽകുമ്പോൾ ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ അടങ്ങിയ വളം അടിവളമായി നൽകുക. വരൾച്ചയെ പ്രതിരോധിക്കാനായി നെൽച്ചെടിയിൽ ഒരു ശതമാനം PPFM ലായനി (Pink Pigmented Facultative methylotrophs ) ചിനപ്പു പൊട്ടുന്ന സമയത്തും സമയത്തും തളിച്ചുകൊടുക്കണം.

3) വാഴ

വാഴത്തടങ്ങളിൽ ചാണകം, കമ്പോസ്റ്റ്, കരിയില എന്നിവ പരമാവധി നിക്ഷേപിച്ച് ജല ആഗിരണശേഷി വർദ്ധിപ്പിക്കുക. കരിയില, ഓല, മറ്റ് ജൈവാവശിഷ്ടങ്ങൾ എന്നിവ കൊണ്ട് തടത്തിൽ പുതയിടുക. ജല ലഭ്യത അനുസരിച്ച് മൂന്നു ദിവസത്തിലൊരിക്കൽ ജലസേചനം നടത്തുക.

4) പച്ചക്കറി

ജലത്തിന്റെ ഉപയോഗം പരമാവധി കുറക്കാനായി പ്രോട്രേയിൽ മുളപ്പിച്ച തൈകൾ നടാനായി ഉപയോഗിക്കുക. ജലാഗിരണശേഷി വർദ്ധിപ്പിക്കാനായി ചാണകം, കമ്പോസ്റ്റ്, മുതലായ ജൈവവളങ്ങൾ പരമാവധി ഉപയോഗിക്കുക. നൈട്രജൻ അടങ്ങിയ രാസവളത്തിൽ അളവ് പരിമിതിപ്പെടുത്തുക. പ്ലാസ്റ്റിക്ക് മൾച്ചിംഗ്, ഫെർട്ടിഗേഷൻ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകൾ അവലംബിച്ച് ജലത്തിന്റെ ഉപയോഗം പരിമിതപ്പെടുത്തുക. മട്ടുപ്പാവിൽ തിരിനന സമ്പ്രദായം അവലംബിക്കുക.

5) കുരുമുളക്

വേനലിൽ ചെടികളുടെ വേരുകൾക്ക് ക്ഷതം സംഭവിക്കാതിരിക്കാനായി ചെടികളുടെ ചുവട് ഒരുകാരണവശാലും ഇളക്കരുത.് ചാണകം, കമ്പോസ്റ്റ് മുതലായവയും കരിയില പോലുള്ള ജൈവപുതപ്പുകളും നൽകി പരമാവധി ഈർപ്പം സംരക്ഷിക്കുക. ട്രൈക്കോഡർമയാൽ സമ്പുഷ്ടമായ ചാണകം ചുവട്ടിൽ നൽകി വരൾച്ചാ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുക. ജല ലഭ്യത അനുസരിച്ച് ആഴ്ചയിലൊരിക്കൽ ജലസേചനം നൽകുക.

ഇത്തരം കാര്യങ്ങൾ പ്രായോഗികമായി നടപ്പിലാക്കിയാൽ നമ്മുടെ പ്രധാന വിളകളെ രൂക്ഷമായ വരൾച്ചയിൽ നിന്നും സംരക്ഷിക്കാൻ സാധിക്കും

Content highlights: Pepper, Paddy, Agriculture

കറിവേപ്പില വെയിലില്‍ വാടാതിരിക്കാന്‍ കറിവേപ്പില വെയിലില്‍ വാടാതിരിക്കാന്‍

$
0
0
വേനൽക്കാലത്ത് കറിവേപ്പിലയെ എങ്ങനെ സംരക്ഷിക്കാം? ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കറിവേപ്പില വാട്ടമില്ലാതെ നിലനിൽക്കും

1. ചെടിക്ക് മുകളിലൂടെ രണ്ടുനേരവും വെള്ളം തളിച്ചുകൊടുത്താൽ ഇലകൾ അമിതമായി വാടിപ്പോകാതിരിക്കും
2. ഉണങ്ങിയ കരിയില നല്ല വളമാണ്.
3. ചെടിയുടെ വേരിന്റെ ഭാഗത്ത് ശീമക്കൊന്ന ഇട്ടുകൊടുക്കുക
4. തണുത്ത ഉപ്പില്ലാത്ത കഞ്ഞിവെള്ളം ചെടിയുടെ ചുവട്ടിൽ ഒഴിച്ചുകൊടുക്കുക
5. മുട്ടത്തോട്, മീൻ കഴുകിയ വെള്ളം എന്നിവ വളമായി ഉപയോഗിക്കാം
6. ചായയുടെ ചണ്ടി വളമായി ഉപയോഗിക്കാം
7. രാവിലെയോ വൈകുന്നേരമോ തണ്ട് മുറിച്ചെടുക്കണം. വെയിലുള്ളപ്പോൾ ചെയ്യരുത്
8. ചെറിയ ചെടിയിൽ നിന്ന് തണ്ട് മുറിച്ചെടുത്താൽ വളർച്ചയെ പ്രതികൂലമായി ബാധിക്കും
9. മോരും തൈരും വെള്ളം ചേർത്ത് നേർപ്പിച്ച് ഇലകളിലും ചെടിയുടെ ചുവട്ടിലും ഒഴിച്ചുകൊടുക്കാം
10. തേങ്ങ പൊളിച്ചു കിട്ടുന്ന ചകിരി കമിഴ്ത്തി വെക്കുക. സൂര്യപ്രകാശം നേരിട്ട് ചെടിയുടെ വേരിൽ പതിക്കില്ല

Content highlights: Curry leaves, Agriculture, Organic farming

മനുഷ്യരെപ്പോലെ മൃഗങ്ങള്‍ക്കുമുണ്ട് വാര്‍ദ്ധക്യം; ഇവരെ ഉപേക്ഷിക്കരുത് മനുഷ്യരെപ്പോലെ മൃഗങ്ങള്‍ക്കുമുണ്ട് വാര്‍ദ്ധക്യം; ഇവരെ ഉപേക്ഷിക്കരുത്

$
0
0
ജീവിതത്തിന്റെ വസന്ത കാലത്ത് തനിക്ക് കളിയും ചിരിയും കൂട്ടും നൽകിയ അരുമയെ ജീവിത സായാഹ്നത്തിൽ കരുതലിന്റെ തണൽ നൽകി കരുതേണ്ടത് ഉത്തരവാദിത്വമുള്ള ഉടമയുടെ കടമയാണ്. പ്രായമായ ഓമനമൃഗങ്ങളുടെ സ്ഥാനം തെരുവിലാകുന്നത് സാമൂഹ്യപ്രശ്നങ്ങളും സൃഷ്ടിക്കുന്നു. വൃദ്ധജനങ്ങളെ സംബന്ധിക്കുന്ന, വാർദ്ധക്യ സഹജ രോഗങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ജെറിയാട്രിക്സ് അരുമ മൃഗങ്ങളിലും, ഓമനപക്ഷികളിലും പ്രാധാന്യം നേടുന്നു.

ശരാശരി 10-15 വർഷംവരെ ആയുർദൈർഘ്യം കണക്കാക്കാവുന്ന നായ്ക്കളിലും, പൂച്ചകളിലും ആറു വയസു കഴിയുന്നതോടെ മിക്കവാറും വാർദ്ധക്യസഹജമായ മാറ്റങ്ങൾ കണ്ടുതുടങ്ങുന്നു. ഇനമനുസരിച്ച് അരുമപക്ഷികൾ 20-80 വർഷംവരെ ആയുസ്സുള്ളവരാണ്. മുതിർന്ന പൗരന്റെ സ്ഥാനം നേടുന്നതിന്റെ ആദ്യ സൂചനകൾ എല്ലാ ഇനം മൃഗങ്ങളിലും ഒരുപോലെയാകണമെന്നില്ല.

ഉദാഹരണത്തിന് ടോയ് ബ്രീഡ്സ് എന്ന് വിളിക്കപ്പെടുന്ന കുഞ്ഞൻ നായ്ക്കളിൽ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ കൂടുതൽ കാണപ്പെടുമ്പോൾ പൂച്ചകളിൽ വൃക്ക സംബന്ധമായ മാറ്റങ്ങളാണ് പ്രായമേറുന്നതിന്റെ ആദ്യ സൂചനകൾ നൽകുന്നത്. പ്രായമാകുമ്പോഴുണ്ടാകുന്ന മാറ്റങ്ങളോട് അനുരൂപപ്പെടാൻ ഓമന മൃഗങ്ങളെ സഹായിക്കുക എന്നത് പ്രധാനമാണ്. വാർദ്ധക്യസഹജമായ മാറ്റങ്ങളേയും രോഗങ്ങളേയും എത്രയും നേരത്തെ കണ്ടെത്തുക ആവശ്യമായ ചികിൽസ നൽകുക ജീവിത സാഹചര്യങ്ങൾ പരിഷ്കരിക്കുക എന്നിവയാണ് ഉടമയുടെ മുൻപിലുള്ള പ്രധാന ദൗത്യം.

ഉപാപചയ പ്രവർത്തനങ്ങളും, ജീവിതശൈലീ രോഗങ്ങളും

പ്രായമാകുന്നതോടെ ഭക്ഷണത്തിലെ പോഷകങ്ങളുടെ ഉപാപചയ പ്രവർത്തനങ്ങളിൽ മാറ്റം വരുന്നു. ഓട്ടവും, ചാട്ടവും, ചുറുചുറുക്കും കുറയുന്നതോടെ ശരീരത്തിനാവശ്യമായ ഊർജ്ജത്തിന്റെ അളവിൽ കുറവുണ്ടാകുന്നു. അതിനാൽ കൂടുതലായി വരുന്ന ഊർജ്ജം കൊഴുപ്പടിഞ്ഞ് പൊണ്ണത്തടി അഥവാ അമിതഭാരമെന്ന പ്രശ്നത്തിലേക്കും, പ്രമേഹത്തിനും കാരണമാകാം. വ്യായാമത്തോടുള്ള മടുപ്പ്, എഴുന്നേൽക്കാനും നടക്കാനുമുള്ള ബുദ്ധിമുട്ട് എന്നിവ പൊണ്ണത്തടിയുടെ ലക്ഷണങ്ങളാകുമ്പോൾ അമിതമായ ദാഹവും, മൂത്ര വിസർജ്ജനവും, ശരീരഭാരം നഷ്ടപ്പെടലും, ഛർദ്ദിയും, ക്ഷീണവും, പ്രമേഹ ലക്ഷണങ്ങളാണ്.

ഭക്ഷണത്തിലെ ഊർജ്ജത്തിന്റെ അളവ് കുറയ്ക്കാൻ കൊഴുപ്പ് കുറഞ്ഞ, കൂടുതൽ നാരടങ്ങിയ ഭക്ഷണ രീതിയിലേക്ക് നായ്ക്കളെ മാറ്റണം. രോഗങ്ങളോ മറ്റു കാരണങ്ങൾ കൊണ്ടോ വയസായ നായ്ക്കൾ തീറ്റയെടുക്കുന്നത് കുറഞ്ഞാൽ അതു നികത്താനുള്ള സപ്ലിമെന്റുകൾ നൽകണം. നായ്ക്കളുടേതിൽ നിന്നും വ്യത്യസ്തമായി ഊർജ്ജാവശ്യത്തിൽ കുറവു വരാത്ത പൂച്ചകളിൽ വയസുകാലത്ത് പൊണ്ണത്തടി പ്രശ്നമാകാറില്ല. പകരം വയസായ പൂച്ചകളിൽ കൊഴുപ്പ് നഷ്ടപ്പെടാനുള്ള പ്രവണത കാണുന്നതിനാൽ തീറ്റയിലെ കൊഴുപ്പിന്റെ അളവോ, ഗുണമോ കൂട്ടേണ്ടതായി വരുന്നു.

ചർമ്മവും രോമാവരണവും

കൗമാര യൗവ്വനങ്ങളിൽ സൗന്ദര്യത്തിന്റെ കണ്ണാടിയായിരുന്ന ചർമ്മവും, രോമാവരണവും കട്ടി കുറഞ്ഞ് ശുഷ്കിച്ചു തുടങ്ങുന്നു. മനുഷ്യനെപ്പോലെ നര വീണു തുടങ്ങുന്ന രോമങ്ങൾ മൂക്കിന്റെ അറ്റത്തും, കണ്ണുകൾക്കു ചുറ്റിലും, ചാരനിറത്തിൽ മങ്ങിത്തുടങ്ങുന്നു. രോമാവരണത്തിന് പ്രത്യേകിച്ച് മലദ്വാരത്തിന്റെ ഭാഗങ്ങളിലും മറ്റും അതീവ ശ്രദ്ധയോടെ കൃത്യമായ ഗ്രൂമിങ്ങ് നടത്തണം. ഫാറ്റി ആസിഡുകൾ അടങ്ങിയ സപ്ലിമെന്റുകൾ ഒരു പരിധിവരെ രോമാവരണത്തിന്റെ തിളക്കം തിരിച്ചു നൽകാൻ സഹായിക്കും. നായ്ക്കളിലും, പൂച്ചകളിലും ചർമ്മത്തിന്റെ കനം കുറയുന്നതിനാൽ പരിക്കേൽക്കാൻ സാധ്യത കൂടുന്നു.

അർബുദങ്ങളോ, മുഴകളോ, ചർമ്മത്തിൽ പ്രത്യക്ഷപ്പെടാം. വരണ്ടു തുടങ്ങുന്ന ചർമ്മവും പ്രശ്നമുണ്ടാക്കുന്നു. ചൊടിയും ചുണയും നഷ്ടപ്പെട്ട് ഊർജ്ജ്വസ്വലത നഷ്ടപ്പെട്ട് കൂടുതൽ സമയവും കിടക്കുന്നതിനാൽ കൈമുട്ടുകളിൽ കട്ടിയുള്ള തഴമ്പുകൾ പ്രത്യക്ഷപ്പെടുന്നു. പരുക്കൻ പ്രതലങ്ങളിൽ കിടക്കുന്നവയിൽ ഈ പ്രശ്നം കൂടുതലാകുന്നു. വലിയ ജനുസ്സുകളിലാണ് ഇത് അധികവും പ്രത്യക്ഷപ്പെടുക. നായ്ക്കൾക്കായുള്ള മെത്തകളോ അല്ലെങ്കിൽ ഓർത്തോപീഡിക് ബെഡുകളോ ഉപയോഗിച്ച് ഈ പ്രശ്നം ലഘൂകരിക്കാൻ ശ്രമിക്കാം. കാൽപാദത്തിന്റെ അടിഭാഗമായി ഫുട്പാഡു കളുടേയും കട്ടി കൂടുന്നു. നഖങ്ങൾ എളുപ്പത്തിൽ പൊട്ടുന്ന സ്ഥിതിയാകുന്നതിനാൽ നഖം വെട്ടുമ്പോൾ കൂടുതൽ ശ്രദ്ധ നൽകുകയും നഖം ഇട്യ്ക്കിടെ വെട്ടുകയും ചെയ്യണം. നടപ്പും, ഓട്ടവും കുറയുന്നതോടെ നഖങ്ങൾക്ക് സ്വാഭാവിക തേയ്മാനത്തിനുള്ള അവസരം കുറയുന്നുവെന്നതും ഓർക്കുക.

കുറയുന്ന ചലനങ്ങൾ, സന്ധിവീക്കം

വലിപ്പമേറിയ ജനുസ്സുകളിലും നട്ടെല്ലിന് രോഗസാധ്യത കൂടുതലുള്ള ഡാഷ്ഫണ്ട്, ബാസറ്റ് ഹൂണ്ട് മുതലായ ജനുസ്സുകളിലും പ്രായമാകുമ്പോൾ സന്ധിവാതം അല്ലെങ്കിൽ വീക്കം അതിസാധാരണമാണ്. ചെറുപ്രായത്തിൽ സന്ധികളിൽ ക്ഷതമേറ്റ നായ്ക്കളും പ്രായമാകുമ്പോൾ ഇതിനടിമയാകും. സന്ധിയിൽ ഒരു ചെറിയ പിടുത്തം എന്നതു മുതൽ ചലന സ്വാതന്ത്ര്യം നഷ്ടപ്പെടുന്ന വഷളായ സ്ഥിതിവരെ കാണപ്പെടാം. എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ട്, പടികൾ കയറാനും, ചാടാനുമുള്ള പ്രയാസം, സ്വഭാവ വ്യതിയാനങ്ങൾ എന്നിവ ലക്ഷണങ്ങളാണ്. പേശീവലിപ്പം കുറയുകയും, അസ്ഥാനത്ത് മലമൂത്ര വിസർജ്ജനം നടത്തുകയുമൊക്കെ ചെയ്യാം. കോൺഡ്രോയിറ്റിൻ, ഗ്ലൂക്കോസാമൈൻ എന്നിവ അടങ്ങിയ സപ്ലിമെന്റുകൾ, നീർവീക്കം, വേദന സംഹാരികൾ എന്നിവ ഡോക്ടറുടെ നിർദ്ദേശപ്രകാരം നൽകാം. എന്നാൽ ഡോക്ടറുടെ കൃത്യമായ നിർദ്ദേശമില്ലാതെ പൂച്ചകൾക്ക് വേദനസംഹാരികൾ ഒരു കാരണവശാലും നൽകരുത്. വ്യായാമം കുറയുന്നതോടെ പേശികളുടെ വലിപ്പം കുറയുന്നു.

നടക്കാൻ ബുദ്ധിമുട്ട് തോന്നുന്നതോടെ നടപ്പുതന്നെ ഒഴിവാക്കുക പതിവുശീലമാകുന്നു. ഈ അവസ്ഥ വ്യായാമം തീരെ കുറയാനും മറ്റു പ്രശ്നങ്ങളുടെ വിഷമവൃത്തത്തിലേക്ക് കടക്കാനും കാരണമാകുന്നു. മാംസപേശികൾ, ഹൃദയം, മനോഭാവം എന്നിവ മെച്ചപ്പെടാൻ വ്യായാമം അനിവാര്യമാണ്. നായ്ക്കളുടെ കഴിവനുസരിച്ച് ഹ്രസ്വമായ വ്യായാമം പലവട്ടം നൽകി മസിലുകളെ ബലപ്പെടുത്തണം. കയറാനും ഇറങ്ങാനും പടികൾ, ചരിവുകൾ എന്നിവ നൽകുക, ഉയർത്തി വയ്ക്കാവുന്ന തീറ്റപ്പാത്രങ്ങൾ, ഓർത്തോപീഡിക് മെത്തകൾ എന്നിവ നടക്കുമ്പോൾ ബുദ്ധിമുട്ടുന്ന, വേദന കാണിക്കുന്ന നായ്ക്കൾക്ക് കൈത്താങ്ങാകും.

ദന്തരോഗങ്ങൾ

ദന്തരോഗങ്ങളാണ് വാർദ്ധക്യകാല പ്രശ്നങ്ങളിൽ ഏറ്റവും പൊതുവായി കാണപ്പെടാറു ള്ളത്. മൂന്നു വയസ് കഴിയുന്നതോടെ തന്നെ എൺപതുശതമാനത്തിലധികം നായ്ക്കളും ദന്ത മോണ രോഗങ്ങൾ കാണിച്ചു തുടങ്ങുന്നു. വായ്നാറ്റം, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, ശരീരഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും. ചെറുപ്പം മുതലേയുള്ള കൃത്യമായ ദന്ത പരിചരണം പ്രത്യേകിച്ച് ബ്രഷ് ചെയ്യൽ രോഗസാധ്യത കുറയ്ക്കാൻ സഹായിക്കും. ജീവനുവരെ ഭീഷണിയാകുന്ന പരിണതഫലങ്ങൾക്ക് ദന്തരോഗങ്ങൾ വഴിയൊരുക്കുമെന്ന തിനാൽ ശാസ്ത്രീയ ദന്ത പരിചരണത്തിൽ ഉപേക്ഷ വേണ്ട.

ദഹനവ്യൂഹ പ്രശ്നങ്ങൾ

പ്രായമാകുന്നതോടെ ദഹനനാളത്തിലൂടെയുള്ള ഭക്ഷണത്തിന്റെ ചലനം മന്ദഗതി യിലാവുകയും അത് മലബന്ധത്തിന് കാരണമാവുകയും ചെയ്യുന്നു. മലവിസർജ്ജന സമയത്ത് വേദനയുള്ള നായ്ക്കളിൽ ഈ പ്രശ്നം കൂടുതലായിരിക്കും. ഇടുപ്പെല്ലിന്റെ പ്രശ്നം, മലദ്വാരത്തിലെ ഗ്ലാൻഡുകളുടെ അസുഖം എന്നിവ വേദനയ്ക്ക് കാരണമാകും. നിഷ്ക്രിയമായ ജീവിതശൈലിയും, ചില രോഗങ്ങളും മലബന്ധത്തിന് കാരണമാകാം. മലബന്ധമുള്ള നായ്ക്കളെ വെറ്ററിനറി പരിശോധനയ്ക്ക് വിധേയമാക്കണം.

വയറിളക്കാനുള്ള മരുന്നുകൾ, കൂടുതൽ നാരടങ്ങിയ ഭക്ഷണം, ധാരാളം ശുദ്ധജലം നൽകൽ എന്നിവയ്ക്കൊപ്പം സന്ധിപ്രശ്നങ്ങൾ, മലദ്വാര ഗ്രന്ഥിയുടെ അസുഖങ്ങൾ എന്നിവയും ചികിത്സിക്കണം. പൂച്ചകളിൽ ആമാശയത്തിൽ മുടിക്കെട്ടുകൾ അടിഞ്ഞുകൂടി മലബന്ധം ഉണ്ടാകാം. ഛർദ്ദി, വയറിളക്കം, വിശപ്പില്ലായ്മ, ശരീരഭാരം കുറയൽ, മലത്തിൽ ചോരയുടെ അംശം, കറുത്ത ടാറിന്റെ നിറമുള്ള മലം, മലവിസർജ്ജനത്തിന്റെ തോതിലുള്ള വർദ്ധന ഇവയൊക്കെ പ്രായമാകുമ്പോൾ ദഹനവ്യൂഹത്തിലുണ്ടാകുന്ന മാറ്റങ്ങളുടെ, രോഗങ്ങളുടെ ലക്ഷണങ്ങളാകാം.

നഷ്ടമാകുന്ന രോഗപ്രതിരോധശക്തി

പ്രായമാകുന്നതോടെ രോഗപ്രതിരോധ സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നത് കുറയും. അതിനാൽ സാംക്രമിക രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും, രോഗതീവ്രതയും കൂടും. രോഗപ്രതിരോധ കുത്തിവെയ്പുകൾ കണിശതയോടെ കൃത്യസമയങ്ങളിൽ നൽകണം.

പ്രധാന അവയവങ്ങളുടെ പ്രശ്നങ്ങൾ

മർമ്മ പ്രധാന അവയവങ്ങളായ ഹൃദയം, ശ്വാസകോശം, കരൾ, വൃക്കകൾ എന്നിവയ്ക്കുണ്ടാകുന്ന മാറ്റങ്ങളും, രോഗങ്ങളും വാർദ്ധക്യത്തിൽ നിർണ്ണായകമാകുന്നു. ഹൃദയത്തിന്റെ പ്രവർത്തനക്ഷമത കുറയുന്നു. നായ്ക്കളിൽ പ്രത്യേകിച്ച് ചെറു ജനുസ്സുകളിൽ മിട്രൽ വാൽവുകളുടെ പ്രശ്നം കാണപ്പെടുന്നു. ചെറിയ ഹൃദ്രോഗ ബാധ വാർദ്ധക്യത്തിൽ പ്രതീക്ഷിക്കാമെങ്കിലും ചെറുപ്പത്തിലേ ഹൃദയപ്രശ്നമുള്ളവയിൽ, പ്രായമാകുമ്പോൾ കഠിനമായ ഹൃദ്രോഗബാധയുണ്ടാകാം. എക്സ്-റേ, ഇ.സി.ജി. എന്നിവ വഴി രോഗനിർണ്ണയം നടത്താം. വ്യായാമം ചെയ്യാനുള്ള ബുദ്ധിമുട്ട്, ചുമ പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ശരീരഭാരം കുറയൽ, കൂടുതലായി അണയ്ക്കുക, ബോധക്ഷയം എന്നിവ ഹൃദയ, വാൽവ് പ്രശ്നങ്ങളുടെ ലക്ഷണങ്ങളാണ്. ശ്വാസകോശങ്ങളുടെ ഇലാസ്തികത കുറയുന്നതോടെ രക്തത്തിലെ ഓക്സിജന്റെ അളവു കുറയുകയും നായ്ക്കൾ പെട്ടെന്ന് ക്ഷീണിക്കുകയും, ശ്വസന സംബന്ധിയായ അസുഖങ്ങളുണ്ടാവുകയും ചെയ്യുന്നു.
പ്രായമേറുന്നതോടെ വൃക്കരോഗങ്ങൾക്കുള്ള സാധ്യത കൂടുന്നു. ഇത് വൃക്കകളുടെ സ്വന്തം പ്രശ്നമോ, ഹൃദ്രോഗം പോലുള്ള മറ്റു രോഗങ്ങൾ മൂലമോ ആകാം. അമിത ദാഹം, കൂടുതലായി മൂത്രമൊഴിക്കൽ, ഛർദ്ദി, ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, തളർച്ച, വിളറിയ മോണ, വയറിളക്കം, ചോര കലർന്ന ഛർദ്ദിൽ, കറുത്ത ടാർ നിറത്തിലുള്ള മലം, വായ്നാറ്റം, വായിലെ വ്രണങ്ങൾ, സ്വഭാവ വ്യതിയാനങ്ങൾ എന്നിവ വൃക്കരോഗത്തിന്റെ ലക്ഷണങ്ങളാണെങ്കിലും പലപ്പോഴും എഴുപതു ശതമാനം നാശം വൃക്കകൾക്കുണ്ടാ കുമ്പോഴാകും പല ലക്ഷണങ്ങളും കാണിച്ചു തുടങ്ങുക. അതിനാൽ നേരത്തെ രക്തം, മൂത്രം എന്നിവ പരിശോധിച്ച് രോഗനിർണ്ണയം നടത്തുക പ്രധാനമാണ്. കൂടാതെ വൃക്ക തകരാറിലാ യാൽ ഭക്ഷണം, മരുന്നുകൾ ഇവയുടെ അളവിൽ വ്യത്യാസം വരുത്തണം. മൂത്രാശയ കല്ലുകൾ, മൂത്ര വിസർജ്ജനം നിയന്ത്രിക്കാനാവാതെ അസ്ഥാനത്ത് മൂത്രമൊഴിക്കുക തുടങ്ങിയ പ്രശ്നങ്ങൾ വയസുകാലത്ത് പ്രത്യേകിച്ച് വന്ധ്യംകരണം നടത്തിയ പെൺപട്ടികളിൽ കാണപ്പെടാം. വിശ്രമിക്കുമ്പോഴും ഉറങ്ങുമ്പോഴും ചെറിയ അളവിൽ മൂത്രം പോകുന്നത് ഇതിന്റെ ലക്ഷണമാണ്. വർഷങ്ങളോളം ശീലിച്ചതിൽ നിന്ന് വ്യത്യസ്തമായി അസ്ഥാനത്തും, അസമയത്തും മലമൂത്ര വിസർജ്ജനം നടത്തുന്നത് വാർദ്ധക്യത്തിന്റെ ശാപമാണ്.

ശരീരത്തിലെ ഏറ്റവും അതിജീവനശേഷിയള്ള കരളിനും വയസാകും. ഛർദ്ദി, വിശപ്പില്ലായ്മ, സ്വഭാവ വ്യതിയാനങ്ങൾ, വിളറിയ മഞ്ഞ നിറമുള്ള മോണ എന്നിവ ലക്ഷണങ്ങളാകാം. രക്ത, മൂത്ര പരിശോധനയാണ് പ്രധാനം കരൾ രേഗമുള്ള നായ്ക്കൾക്ക് നൽകുന്ന മരുന്നുകളുടെ അളവിൽ വ്യത്യാസം വരുത്തണം. എട്ടു വയസ്സ് കഴിയുന്നതോടെ വന്ധ്യംകരണം ചെയ്യപ്പെടാത്ത നായ്ക്കളിൽ എൺപതുശതമാനത്തിനും പ്രോസ്റ്റേറ്റ് ഗ്രന്ഥിവീക്കം ഉണ്ടാകുന്നു. ചില ഗ്രന്ഥികൾ ഹോർമോണുകൾ കൂടുതൽ ഉത്പാദിപ്പിക്കുന്നതും മറ്റു ചിലത് ഉൽപ്പാദനം കുറയ്ക്കുന്നതും വാർദ്ധക്യ പ്രശ്നങ്ങളാണ്. വയസൻ പൂച്ചകളിൽ ഹൈപ്പർ തൈറോയിഡിസം കാണപ്പെടുമ്പോൾ വയസായ ഗോൾഡൻ റിട്രീവർ നായ്ക്കളിൽ ഹൈപ്പോ തൈയോയിഡിസം കാണപ്പെടുന്നു. എല്ലുകളിലെ മജ്ജയിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് രക്തകോശങ്ങളുടെ ഉത്പാദനം കുറയാനും അതുവഴി വരൾച്ചയ്ക്കും കാരണമാകും.

അർബുദം പടിവാതിൽക്കൽ

ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ വരുന്ന, അപ്രത്യക്ഷമാകാതെ, വളരുന്ന മുഴകൾ, ഉണങ്ങാത്ത മുറിവുകൾ, ശരീരഭാരം കുറയൽ, വിശപ്പില്ലായ്മ, ശരീര ദ്വാരങ്ങളിൽ നിന്നുള്ള രക്തസ്രാവം, ഭക്ഷണം കഴിയ്ക്കാനുള്ള ബുദ്ധിമുട്ട്, ബുദ്ധിമുട്ടിയുള്ള ശ്വസനം, മലമൂത്ര വിസർജ്ജനത്തിലെ ബുദ്ധിമുട്ട് എന്നിവ അർബുദ ലക്ഷണങ്ങളാകാം. പെൺപട്ടികളിൽ സ്തനങ്ങൾ പരുക്കനാകുകയും വന്ധ്യംകരണം നടത്താത്തവയിൽ സ്തനാർബുദം കൂടുതലായി കാണപ്പെടുകയും ചെയ്യുന്നു. കൃത്യമായ ശരീര പരിശോധന ഇതു തിരിച്ചറിയാൻ ആവശ്യമാണ്.

നഷ്ടമാവുന്ന കാഴ്ചയും കേൾവിയും

ഒരു കാലത്ത് ഏറ്റവും സൂക്ഷ്മമായിരുന്ന കാഴ്ചയും കേൾവിയും പഴയ പ്രതാപത്തിൽ നിലനിർത്താനാവാതെ വരുന്നത് നായ്ക്കളെ ഏറെ ബാധിക്കുന്നു. ചില നായ്ക്കൾക്ക് കേൾവി പൂർണ്ണമായി നഷ്ടപ്പെടാം. ചെറിയ രീതിയിലുള്ള കേൾവിക്കുറവ് പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്നു. പലപ്പോഴും പ്രശ്നം ഉടമ തിരച്ചറിയുന്നതിനു മുമ്പ് തന്നെ അത് സങ്കീർണ്ണ മായിരിക്കും. ഉടമ നൽകുന്ന നിർദ്ദേശങ്ങൾ അനുസരിക്കാതിരിക്കുക, അക്രമണ സ്വഭാവം കാണിക്കുക എന്നിവ കേൾവിക്കുറവിന്റെ ലക്ഷണങ്ങളാകാം. നഷ്ടപ്പട്ട കേൾവിശക്തി തിരിച്ചു കിട്ടാൻ പ്രയാസമാണ്. എന്നാൽ ഇതിന്റെ ഫലങ്ങൾ കുറയ്ക്കാനുള്ള കാര്യങ്ങൾ ചെയ്യാവുന്നതാണ്. നിർദ്ദേശങ്ങൾ നൽകാൻ ശബ്ദത്തിനൊപ്പം കൈമുദ്രകൾ നൽകി ചെറുപ്പത്തിൽ തന്നെ പഠിപ്പിയ്ക്കാം. കേൾവി നഷ്ടപ്പെട്ടാലും, തരംഗങ്ങൾ തിരിച്ചറിയാവുന്ന തിനാൽ കയ്യടിക്കുന്നതും, തറയിൽ ചവിട്ടുന്നതും തിരിച്ചറിയപ്പെട്ടേക്കാം. തിമിരം, ഗ്ലൗക്കോമ, ഡ്രൈ ഐ തുടങ്ങിയ പ്രശ്നങ്ങൾ വാർദ്ധക്യ സഹജമാണ്. കണ്ണിന്റെ മൂടൽ, മറ്റു വസ്തുക്കളിൽ പോയി ഇടിക്കുക, സാധനങ്ങൾ തിരിച്ചെടുക്കാൻ കഴിവു കുറയുക, കണ്ണിൽ പീളകെട്ടുക ഇവയൊക്കെ ലക്ഷണങ്ങളാണ്. കാഴ്ചയിലോ, കണ്ണിലോ ഉണ്ടാകുന്ന വ്യതിയാനങ്ങൾ പരിശോധനാവിധേയമാക്കണം.

സ്വഭാവ വ്യതിയാനങ്ങൾ

പ്രായമേറുന്നതോടെ തലച്ചോറിലെ കോശങ്ങൾ മൃതമാവുകയോ, പ്രവർത്തനം കുറയുകയോ ചെയ്യുന്നു. നാഡീകോശങ്ങൾ തമ്മിലുള്ള ആശയ വിനിമയവും കുറയുന്നു. ഇത്തരം മാറ്റങ്ങൾ പലപ്പോഴും നായ്ക്കളുടെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടാക്കുന്നു. ആശയക്കുഴപ്പം, പെട്ടെന്ന് ക്ഷോഭിക്കുക, അസ്വസ്ഥരാവുക, ശീലങ്ങൾ തെറ്റുക, അസ്ഥാനത്തുള്ള മലമൂത്ര വിസർജ്ജനം, സമ്മർദ്ദം താങ്ങാൻ കഴിവ് കുറയുക, ശബ്ദങ്ങളോടുള്ള കൂടിയ പ്രതികരണം, കൂടുതൽ ഓളിയിടൽ, ക്രമരഹിതമായ ചലനം, ആകാംക്ഷ, വിരഹദു:ഖം, കുറയുന്ന വൃത്തിയും, വെടിപ്പും, അലഞ്ഞു തിരിയൽ, ഉറക്കത്തിന്റെ ക്രമം നഷ്ടപ്പെടൽ, ബോധക്കുറവ് തുടങ്ങി സുഹൃത്തുക്കളേയും, കുടുംബാംഗങ്ങളേയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥവരെയുള്ള വ്യതിയാനങ്ങൾ സ്വഭാവത്തിലുണ്ടാകും. ഒരുപരിധിവരെ മരുന്നുകൾ, സ്വഭാവ വ്യതിയാന ചികിത്സാ രീതികളും പരീക്ഷിക്കാവുന്നതാണ്.

പ്രായമാകുന്നതോടെ ശരീരതാപനില ക്രമീകരിക്കാനുള്ള കഴിവു കുറയുന്നതിനാൽ താപനിലയിലുള്ള മാറ്റങ്ങളുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടും അതിനാൽ തണുപ്പിൽ നിന്നും ചൂടിൽ നിന്നും സംരക്ഷിക്കാൻ പരിപാലന മുറകളിലും, സൗകര്യങ്ങളിലും മാറ്റം വരുത്തണം.

ഇനവും, ശരീര വലിപ്പവുമനുസരിച്ച് ഇരുപതു മുതൽ എൺപതു വർഷം വരെ ആയുസ്സുള്ളവരാണ് മിക്ക അരുമ പക്ഷികളും. പക്ഷിരോഗങ്ങൾ, ചികിത്സ എന്നിവയിലുണ്ടായ വലിയ പുരോഗതി, മെച്ചപ്പെട്ട ആഹാരക്രമം, കൃത്യമായ പരിപാലനം എന്നിവ വഴി അരുമ പക്ഷികളുടെ ആയുസ്സിലും വർദ്ധനയുണ്ടായിരിക്കുന്നു. അതിനാൽ അരുമപക്ഷികളിലെ വാർദ്ധക്യ പരിചരണവും പ്രാധാന്യമർഹിക്കുന്നു. തിമിരം, അർബുദം, സന്ധിവീക്കം, ഹൃദയ, ധമനി പ്രശ്നങ്ങൾ, അനീറോ സ്ക്ലീറോസിസ്, പൾമണറി ഹൈപ്പർ ടെൻഷൻ, ഹൃദ്രോഗം, പോഡോഡെർമറ്റൈറ്റിസ്, വൃക്ക സംബന്ധമായ രോഗങ്ങൾ എന്നിവയാണ് അരുമപക്ഷികളിൽ കാണപ്പെടുന്ന വാർദ്ധക്യകാല രോഗങ്ങൾ.

ആറുമാസത്തിലൊരിക്കൽ എന്ന വിധത്തിലുള്ള സമ്പൂർണ്ണ വെറ്ററിനറി പരിശോധന, ശാസ്ത്രീയ ഭക്ഷണക്രമം, ശരീര ഭാര നിയന്ത്രണം, പരാദ നിയന്ത്രണം, ഉചിതമായ വ്യായാമം, പ്രതിരോധകുത്തിവെയ്പുകൾ, മാനസികാരോഗ്യം, ചേരുന്ന പരിസ്ഥിതി, പ്രത്യുത്പാദന പ്രശ്നങ്ങളിലെ ശ്രദ്ധ എന്നിവയിലൂന്നിയ പരിചരണ രീതിയിലൂടെ വേണം ജീവിതാവസാനം കഴിച്ചു കൂട്ടാൻ അരുമകൾക്ക് അവസരമൊരുക്കേണ്ടത്.

Content highlights: Animal husbandry, Geriatrics



ചൂട് താങ്ങാനാകാതെ മാങ്ങകള്‍ കൊഴിയുന്നുചൂട് താങ്ങാനാകാതെ മാങ്ങകള്‍ കൊഴിയുന്നു

$
0
0
മാവുകൾ അസാധാരണമാംവിധം പൂത്ത ഈ വർഷം കണ്ണിമാങ്ങാ ഘട്ടം പിന്നിട്ടവ പതിവിലും കൂടുതൽ പൊഴിയുന്നു. ചൂടുകൂടിയതാണ് കാരണമെന്ന സംശയത്തിലാണ് കാർഷിക സർവകലാശാലയിലെ ഗവേഷകർ. വിശദപഠനം ആവശ്യമാണെന്നും അവർ പറയുന്നു.

മാവ് ഈ വർഷം വലിയതോതിൽ പൂത്തതിനെക്കുറിച്ച് കാർഷിക സർവകലാശാല പഠനം നടത്തിയിരുന്നു. രാത്രികാലത്ത് മുൻപൊന്നുമില്ലാത്തവിധം അന്തരീക്ഷ താപനിലയിലുണ്ടായ കുറവാണ് കാരണമെന്നായിരുന്നു കണ്ടെത്തൽ. നവംബർ, ഡിസംബർ മാസങ്ങളിൽ അന്തരീക്ഷ താപനില 16 ഡിഗ്രിവരെ താഴ്ന്നിരുന്നു.

തെക്കുപടിഞ്ഞാറൻ മൺസൂണിൽ ലഭിച്ച മികച്ച മഴയ്ക്കൊപ്പം വടക്കുകിഴക്ക് മൺസൂണിലുണ്ടായ കുറവും കൂടിയായപ്പോൾ മാവ് പുഷ്പിക്കുന്നതിന് പൂർണമായും അനുകൂലസാഹചര്യം ഉണ്ടായി.

കഴിഞ്ഞ സീസണിൽ മാങ്ങ ഉത്പാദനം വളരെ കുറവായിരുന്നു. മാവുകൾ പൂത്തസമയത്ത് മഴ വ്യാപകമായതോടെ മാമ്പൂ വ്യാപകമായി പൊഴിഞ്ഞു. അതോടെ മാവിൽ കാർബോേൈഹഡ്രറ്റിന്റെ അളവും കൂടി. ഇതും ഇത്തവണ മാവുകൾ കൂടുതലായി പൂക്കാൻ കാരണമായെന്ന് സർവകലാശാലയിലെ ഗവേഷണവിഭാഗം മേധാവി ഡോ. പി. ഇന്ദിരാദേവിയുടെ നേതൃത്വത്തിലുള്ള പഠനം കണ്ടെത്തി.

എന്നാൽ കണ്ണിമാങ്ങാ പ്രായം പിന്നിട്ട മാങ്ങപോലും കൂടുതലായി പൊഴിയുന്നതിനെ സംബന്ധിച്ച വ്യക്തമായ നിഗമനത്തിലെത്താൻ ശാസ്ത്രജ്ഞർക്കും കഴിയുന്നില്ല. കൊടുംചൂട് ഒരുപക്ഷേ, ഇതിന് കാരണമായിട്ടുണ്ടാകുമെന്നാണ് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ എം.വി. ജയശ്രീയുടെയും നിഗമനം.

ഇലകാണാൻ കഴിയാതെ പൂത്ത മാവുകളിൽനിന്ന് പിന്നീട് വ്യാപകമായി മാമ്പൂ പൊഴിയുന്ന അവസ്ഥയും ഉണ്ടായിരുന്നു. തേനീച്ചക്കൊതുകുകളുടെ ആക്രമണമാണ് ഇതിനുകാരമെന്നും കണ്ടെത്തിയിട്ടുണ്ട്.

Content highlights: Mango, Agriculture, Organic farming

സപ്പോട്ടയുടെ കുടുംബക്കാരനായ മില്‍ക്ക് ഫ്രൂട്ട്സപ്പോട്ടയുടെ കുടുംബക്കാരനായ മില്‍ക്ക് ഫ്രൂട്ട്

$
0
0
പർപ്പിൾ നിറത്തിൽ പഴത്തിനുള്ളിൽ നിന്ന് സാക്ഷാൽ പാൽ പോലെ വെളുത്ത കാമ്പും ദ്രാവകവും - ഇതാണ് മിൽക്ക് ഫ്രൂട്ട് എന്ന പാൽപ്പഴം. സപ്പോട്ടപ്പഴത്തിന്റെ കുടുംബക്കാരനാണ് മിൽക്ക് ഫ്രൂട്ടും. സ്റ്റാർ ആപ്പിൾ, കയ്നിറ്റോ തുടങ്ങി വിവിധ വിളപ്പേരുകൾ ഈ ഉഷ്ണമേഖലാഫലവൃക്ഷത്തിനുണ്ട്.

പരിചയം

മധ്യഅമേരിക്കയും വെസ്റ്റീൻഡീസുമാണ് മിൽക്ക് ഫ്രൂട്ടിന്റെ ജന്മദേശം. വിയറ്റ്നാമിൽ ഈ പഴം വു സുവ എന്നാണറിയപ്പെടുന്നത്. മുലപ്പാൽ എന്നാണിതിനർഥം. പാൽപ്പഴങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രമുഖ ഇനമായ ലോ റെൻ മിൽക്ക്ഫ്രൂട്ട് , വിയറ്റ്നാമിലെ ചൗ താൻ ജില്ലയിൽ നിന്നാണ് എത്തുന്നത്.

അമേരിക്കയ്ക്കു പുറമെ ഏഷ്യൻ ഉഷ്ണമേഖലാ പ്രദേശങ്ങൾ, ആഫ്രിക്ക എന്നിവിടങ്ങളിൽ പാൽപ്പഴം വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്നു. ഇന്ത്യൻ വഴിയോരങ്ങളിൽ ഇത് അധികമാരും ശ്രദ്ധിക്കപ്പെടാതെ തന്നെ വളരുകയോ വളർത്തുകയോ ചെയ്യുന്നുണ്ട്.

15 മീറ്റർ വരെ ഉയരത്തിൽ മിൽക്ക് ഫ്രൂട്ട് മരം ഉയരും. ശിഖരങ്ങളിൽ വിടരുന്ന പാൽപ്പഴത്തിന് കോൺ ആകൃതിയാണ്; പർപ്പിൾ നിറത്തിലുള്ള പുറംതൊലി. പഴത്തിനുള്ളിൽ നക്ഷത്രാകൃതി വ്യക്തമായി കാണാം. ഉൾക്കാമ്പിന്റെ നക്ഷത്രാകൃതിയിലുള്ള ഈ ഡിസൈൻ ആണ് ഇതിന് സ്റ്റാർ ആപ്പിൾ എന്ന പേര് കിട്ടാൻ കാരണം.



പ്രജനനവും കൃഷിയും

വിത്തുപാകി തൈകൾ വളർത്തിയെടുക്കാമെങ്കിലും വിത്തുതൈകൾ തമ്മിൽ കാണപ്പെടുന്ന വലിയ വ്യതിയാനങ്ങൾ നിമിത്തം പലരും ഈ രീതി സ്വീകരിക്കുന്നില്ല.ഗ്രാഫ്റ്റിങ്ങ്, ലെയറിങ്ങ് രീതികൾ വഴിയാണ് തൈകൾ ഉത്പാദിപ്പിക്കുന്നത്. വെനീർ ഗ്രാഫ്റ്റിങ്ങ് , ഷീൽഡ് ബഡ്ഡിങ്ങ്, എയർ ലെയറിങ്ങ് മുതലായ പ്രജനനമുറകൾ ആണ് സാധാരണ സ്വീകരിക്കുക.

വിത്തുതൈകൾ ചിലയവസരങ്ങളിൽ കായ്കൾ തന്നെ ഉത്പാദിപ്പിക്കാതിരിക്കാനും മതി. വിത്തുതൈകൾ കായ് പിടിക്കാൻ 5 മുതൽ 10 വർഷം വരെ എടുത്തേക്കാം. വെള്ളക്കെട്ടില്ലാത്ത സ്ഥലത്തും വളരാൻ മടിയില്ലാത്ത പാൽപ്പഴത്തിന് വേഗം വളരുന്ന പ്രകൃതമാണ്. ഒരിക്കൽ വേരുപിടിച്ചു കഴിഞ്ഞാൽ ഏത് പ്രതികൂല സാഹചര്യവും തരണം ചെയ്യാൻ ഇതിന് കഴിയും. ക്ഷാരസ്വഭാവമുള്ള മണ്ണിനോട് ഈ ചെടിക്ക് പ്രത്യേകപ്രതിപത്തി തന്നെയുണ്ട്. അധികം പേരെടുത്ത ഇനങ്ങളൊന്നും പാൽപ്പഴത്തിനില്ല. എങ്കിലും കടുത്ത പർപ്പിൾ നിറമുള്ള ഹെയ്ത്തിയൻ ഇനം ഒട്ടുതൈകളായി വളർത്തി വളരെയധികം പ്രചാരം നേടിയിരിക്കുന്നു.

വളർച്ചയുടെ ആദ്യവർഷം ചെടി നനച്ചു വളർത്തിയാൽ നന്നായിരിക്കും. തുടർ വർഷങ്ങളിൽ ഇത് നിർബന്ധമില്ല. ജൈവവളങ്ങൾക്കു പുറമേ രാസവളപ്രയോഗവും നടത്താം. വളർച്ചയുടെ ആദ്യവർഷം ചെടി നനച്ചു വളർത്തിയാൽ നന്നായിരിക്കും. തുടർ വർഷങ്ങളിൽ ഇത് നിർബന്ധമില്ല. ജൈവവളങ്ങൾക്ക് പുറമേ രാസവളപ്രയോഗവും നടത്താം. വളർച്ചയുടെ ആദ്യവർഷം മൂന്നുമാസത്തിലൊരിക്കൽ ഒരു ചെടിക്ക് 100 ഗ്രാം വീതം രാസവളമിശ്രിതം നൽകാം. ഇത് ക്രമേണ വർധിപ്പിച്ച് വളർച്ചയെത്തിയ ഒരു മരത്തിന് 400-500 ഗ്രാം വരെ ചേർക്കാം. രാസവളം തുല്യ അളവുകളായി വീതിച്ച് വെവ്വേറെ നൽകുകയാണ് നല്ലത്.ചെടികളുടെ തടത്തിൽ പുതയിടുന്നതും നല്ലതാണ്.ചുവട്ടിൽ 20-30 സെ.മീ കനത്തിൽ പുതയിടാം. വളർച്ച നിയന്ത്രിച്ചു നിർത്താൻ കൊമ്പുകോതൽ നടത്താം.

വിളവ്

വിത്തുതൈകളേക്കാൾ വേഗം വിളവ് തരുന്നത് ഒട്ടുതൈകൾ,ബഡ്ഡുതൈകൾ എന്നിവ വളർത്തിയെടുക്കുന്ന മരങ്ങളാണ്. പഴങ്ങൾ പഴുത്ത് പൊഴിയുന്ന പതിവ് ഇതിൽ വളരെക്കുറവാണ്.

വിളഞ്ഞ പഴങ്ങൾ ഞെട്ടുചേർത്ത് മുറിച്ചെടുക്കണം. മൂപ്പ് പാകമല്ലെങ്കിൽ പഴത്തിൽ കറ കാണും. ഭക്ഷ്യയോഗ്യവുമാകില്ല. നന്നായി പഴുത്ത പഴത്തിന്റെ തൊലിക്ക് മങ്ങിയ നിറവും തെല്ലു ഞൊറിവുകളും വീണിട്ടുണ്ടാകും. തൊട്ടാൽ മൃദുവുമായിരിക്കും.ഇന്ത്യൻ സാഹചര്യങ്ങളിൽ ഫെബ്രുവരി മുതൽ മാർച്ച് വരെയുള്ള വിളവെടുപ്പ് കാലത്ത് പൂർണ വളർച്ചയെത്തിയ ഒരു മരം 60 കിലോ വരെ പഴം തരും. പഴുത്ത പഴങ്ങൾ മൂന്ന് ആഴ്ചയോളം കേടുകൂടാതെ സൂക്ഷിക്കാം.

മേന്മകൾ

പഴം തോലു പൊളിച്ച് ഉൾക്കാമ്പെടുത്തും തണുപ്പിച്ചും കഴിക്കാൻ നല്ലതാണ്. പൈനാപ്പിൾ തുടങ്ങിയ പഴങ്ങളുമായി ചേർത്ത് ഫ്രൂട്ട് സലാഡ് തയ്യാറാക്കിയാൽ സ്വാദിഷ്ടം.

പാൽപ്പഴം, ഓറഞ്ച് നീരുമായി ചേർത്ത് തയ്യാറാക്കുന്ന മാട്രിമോണി എന്ന മധുര പദാർഥം ജമൈക്കയിൽ പ്രചുര പ്രചാരം നേടിയ വിഭവമാണ് . പഴത്തിന്റെ അകക്കാമ്പ് എപ്പോഴും ഒരു സ്പൂൺ കൊണ്ട് ഇളക്കി എടുത്ത് കഴിക്കുകയാണ് അഭിലഷണീയം.

Content highlights: Milk fruit, Agriculture, Organic farming, Star apple



മറ്റു പച്ചക്കറികളേക്കാള്‍ വിഷാംശം പാവയ്ക്കയിലോ?മറ്റു പച്ചക്കറികളേക്കാള്‍ വിഷാംശം പാവയ്ക്കയിലോ?

$
0
0
പാവയ്ക്കയുടെ പുറത്തുള്ള മുള്ളുകൾക്കിടയിൽ കീടനാശിനിലായനി പറ്റിപ്പിടിച്ചിരിക്കാൻ കൂടുതൽ സാധ്യതയുള്ളതുകൊണ്ടാണ് മറ്റ് പച്ചക്കറികളേക്കാൾ വിഷാംശ പ്രശ്നം പാവയ്ക്കയിൽ കൂടുതൽ കാണുന്നത്. കമ്പോളത്തിൽ നിന്ന് വാങ്ങുന്ന പാവയ്ക്ക ഒരു ബ്രഷ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം.

സാധാരണ തുണി അലക്കാൻ ഉപയോഗിക്കുന്ന മൃദുവായ നാരുകൾ ഉള്ള ഒരു വാഷിംഗ് ബ്രഷ് ഇതിനു വേണ്ടിഅടുക്കളയിൽ പ്രത്യേകം കരുതി വെക്കണം. അധികം അമർത്താതെ ഉരസി ഒരു മിനിറ്റ് ടാപ്പ് വെള്ളത്തിൽ കഴുകിയതിനുശേഷം 40 മില്ലി വിനാഗിരി രണ്ട് ലിറ്റർ വെള്ളത്തിൽ കലക്കി 15 മിനിറ്റ് പാവയ്ക്ക മുക്കിവെയ്ക്കാൻ പറ്റിയ വലിപ്പമുള്ള കുപ്പിയിലോ പ്ലാസ്റ്റിക് ജാറിലോ വയ്ക്കണം.

ഇതിനു ശേഷം പച്ചവെള്ളത്തിൽ കഴുകി , വെള്ളം വാർന്ന് പോകാൻ പറ്റിയ സുഷിരങ്ങളുള്ള പ്ലാസ്റ്റിക് കുട്ടയിലോ ബാസ്കറ്റിലോ വയ്ക്കണം. ഇങ്ങനെ ഒരു രാത്രി വച്ചതിനു ശേഷം അടുത്ത ദിവസം ഫ്രിഡ്ജിലേക്ക് മാറ്റണം. ഇഴയകന്ന കോട്ടൺ തുണി സഞ്ചിയിലോ പേപ്പർ ബാഗിലോ ആക്കിയ ശേഷം ഫ്രിഡ്ജിൽ വയ്ക്കുന്നതാണ് നല്ലത്.

Content highlights: Bittergourd, Agriculture, Toxins in vegetables

വേനല്‍ച്ചൂട് കോഴികളെ ബാധിക്കുന്നതെങ്ങനെ ?വേനല്‍ച്ചൂട് കോഴികളെ ബാധിക്കുന്നതെങ്ങനെ ?

$
0
0
പൊള്ളുന്ന വെയിലിനെക്കുറിച്ചോർക്കുമ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും പലർക്കും മടിയാണ്. അത്രയ്ക്കുണ്ട് പകൽച്ചൂട്. നിർജ്ജലീകരണവും സൂര്യാഘാതവും സൂര്യതാപവുമടക്കം ഉണ്ടാവാനിടയുള്ള വേനൽ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകളും മുൻകരുതൽ നിർദ്ദേശങ്ങളും സർക്കാർ തന്നെ നൽകിക്കഴിഞ്ഞു. ഉയർന്ന അന്തരീക്ഷ താപനിലയും ആർദ്രതയും മനുഷ്യരിലെന്നപോലെ മൃഗങ്ങളിലും പക്ഷികളിലും നിരവധി ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും.

കോഴി വളർത്തലിന് ഏറ്റവും അനുയോജ്യമായ അന്തരീക്ഷതാപനില 19 മുതൽ 28 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഈ അനുകൂല താപപരിധിയിൽ വരുന്ന നേരിയ മാറ്റങ്ങൾ പോലും പക്ഷികളുടെ ആരോഗ്യത്തെയും ഉത്പാദനത്തെയും സാരമായി ബാധിക്കും.

കോഴികളുടെ സ്വാഭാവിക ശരീരതാപനില പൊതുവെ ഉയർന്നതാണ്. 41 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയാണത്. ഉയർന്ന അന്തരീക്ഷ ആർദ്രതയും 30 ഡിഗ്രി സെൽഷ്യസ് മീതെ അന്തരീക്ഷതാപനില ഉയരുന്നതും കോഴികളുടെ ശരീരതാപനിയന്ത്രണ സംവിധാനത്തെ തകരാറിലാക്കുന്നു. ഒപ്പം ദഹനപ്രക്രിയ വഴിയും മറ്റും ശരീരത്തിനകത്ത് താപം ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യും.

വിയർപ്പുഗ്രന്ഥികൾ ഇല്ലാത്തതിനാൽ ബാഷ്പീകരണത്തിലൂടെ അധിക ശരീരതാപം പുറന്തള്ളാൻ കഴിയാതെ പക്ഷികൾ ഉഷ്ണസമ്മർദ്ദത്തിലാവും. കട്ടികൂടിയ തൂവൽ ആവരണവും തൊലിക്കടിയിലെ കൊഴുപ്പുപാളികളും ഈ സമ്മർദ്ദത്തെ കൂട്ടും. ഇത് ഫലപ്രദമായി നിയന്ത്രിക്കാത്ത പക്ഷം പക്ഷികൾ കൂട്ടമായി മരണപ്പെടുകയും ചെയ്യാം.

ഉഷ്ണസമ്മർദ്ദം കോഴികളിൽ

നന്നായി തീറ്റയെടുത്തിരുന്ന കോഴികൾ പെട്ടെന്ന് തീറ്റയോട് മടുപ്പ് കാണിക്കൽ, ഉയർന്ന നിരക്കിലും വേഗത്തിലുമുള്ള ശ്വാസോച്ഛ്വാസം, വായ് തുറന്ന് പിടിച്ചുള്ള ശ്വാസമെടുപ്പ്, ധാരാളം വെള്ളം കുടിക്കുന്നതും തണലിടങ്ങളിൽ കൂട്ടമായി തൂങ്ങിനിൽക്കുന്നതുമെല്ലാം ഉഷ്ണസമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാണ്.

കൂടുതൽ സമയം നിൽക്കാനുള്ള പ്രവണത കാണിക്കുന്നതും ചിറകുകൾ ഉയർത്തിയും, വിടർത്തിയിടുന്നതുമാണ് മറ്റു ലക്ഷണങ്ങൾ. മുട്ടക്കോഴികളിൽ മുട്ടയുൽപ്പാദനം 30 മുതൽ 40 ശതമാനംവരെ പെട്ടെന്ന് കുറയുന്നതിനൊപ്പം മുട്ടയുടെ വലുപ്പവും പുറംതോടിന്റെ കനവും കുറയുന്നതിനും മുട്ടകൾ പെട്ടെന്ന് പൊട്ടുന്നതിനും ഉഷ്ണസമ്മർദ്ദം കാരണമാവും.

കൂടുകളിൽ അടച്ചിട്ട് വളർത്തുന്ന പക്ഷികളാണ് ഡീപ്പ് ലിറ്റർ രീതിയിൽ വളർത്തുന്ന പക്ഷികളേക്കാൾ കൂടുതലായി ഉഷ്ണസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ കാണിക്കുക. മുട്ടക്കോഴികളേക്കാൾ ബ്രോയിലർ ഇറച്ചിക്കോഴികളെയാണ് ഉഷ്ണസമ്മർദ്ദം ഏറ്റവും കൂടുതൽ ബാധിക്കുക. ചൂട് കാരണം തീറ്റയെടുപ്പും, തീറ്റപരിവർത്തനശേഷിയും കുറയുന്നത് ഇറച്ചി കോഴികളിൽ വളർച്ചയും ഭാരവും കുറയാൻ കാരണമാവും. താപനില 32 ഡിഗ്രിക്ക് മുകളിൽ ഓരോ ഡിഗ്രി വർദ്ധിക്കും തോറും തീറ്റപരവർത്തനശേഷിയും, വളർച്ചയും 5 ശതമാനം വരെ കുറയും. മാത്രവുമല്ല പ്രതിരോധശേഷി കുറയുന്നത് കാരണം കോഴിവസന്ത , കോഴിവസൂരി , കണ്ണുചീയൽ രോഗം അടക്കമുള്ള രോഗങ്ങൾ പടർന്നു പിടിക്കാൻ ഇടയുള്ള കാലം കൂടിയാണ് വേനൽ.

ഉയർന്ന അന്തരീക്ഷ ഈർപ്പം കോക്സീഡിയോസിസ് , മൈക്കോ ടോക്സിക്കോസിസ് അഥവാ പൂപ്പൽ വിഷബാധ തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാഹചര്യമൊരുക്കും. കോഴികളെ അത്യുഷ്ണത്തിൽ നിന്ന് കാത്തുരക്ഷിക്കാൻ ശ്രദ്ധാപൂർവ്വമായ പ്രവർത്തനങ്ങൾ വേണം.

ഉഷ്ണസമ്മർദ്ദത്തെ പ്രതിരോധിക്കാൻ

അത്യുഷ്ണത്തെ പ്രതിരോധിക്കാൻ കോഴികൾക്ക് യഥേഷ്ടം തണുത്ത ശുദ്ധജലം ലഭ്യമാക്കണം. സാധാരണയേക്കാൾ നാലിരട്ടി വരെ കൂടുതൽ കുടിവെള്ളം കോഴികൾക്ക് ആവശ്യമായി വരും. സാധാരണ ക്രമീകരിക്കുന്നതിനേക്കാൾ ഇരട്ടിയെണ്ണം അധിക വെള്ളപ്പാത്രങ്ങളും 10% അധിക സ്ഥലവും ഷെഡിൽ ഒരുക്കണം. ശുദ്ധജലം ഉറപ്പുവരുത്തുന്നതോടൊപ്പം വിപണിയിൽ ലഭ്യമായ വിവിധ ഇലക്ട്രോലൈറ്റ് മിശ്രിതങ്ങൾ (ഇലക്ട്രോകെയർ, ഇലക്ട്രോലൈറ്റ് സി, ടോളോലൈറ്റ് തുടങ്ങിയ ) ഒരു ലിറ്റർ കുടിവെള്ളത്തിൽ രണ്ട് ഗ്രാം എന്ന അളവിൽ ചേർത്ത് കോഴികൾക്ക് നൽകണം. ഒരോ നാല് ലിറ്റർ വെള്ളത്തിലും അഞ്ച് ഗ്രാം വീതം പഞ്ചസാരയും അപ്പക്കാരവും (ബേകിംഗ് സോഡ), ഉപ്പും, പൊട്ടാസ്യം ക്ലോറൈഡ് പൊടിയും ചേർത്ത് ഇലക്ട്രോലൈറ്റ് ലായനി തയ്യാറാക്കിയും പക്ഷികൾക്ക് നൽകാം.
ശുദ്ധമായ കുടിവെള്ളം ഉറപ്പുവരുത്തൽ വേനലിൽ ഏറെ പ്രധാനമാണ്. അല്ലാത്തപക്ഷം സാൽമണെല്ലോസിസ്, കോളിഫാം തുടങ്ങിയ രോഗങ്ങൾ ഫാമിന്റെ പടികയറിയെത്തും. കുടിവെള്ളം അണുവിമുക്തമാക്കുന്നതിനായി ബ്ലീച്ചിംഗ് പൗഡറോ, വിപണിയിൽ ലഭ്യമായ Sokrena, Zysept, Tetrasanതുടങ്ങിയ (1 മി.ലി വീതം 10 ലിറ്റർ വെള്ളത്തിൽ) രാസസംയുക്തങ്ങളോ ഉപയോഗിക്കാം. 500 ലിറ്റർ വെള്ളത്തിൽ 2.5 ഗ്രാം ബ്ലീച്ചിംഗ് പൗഡർ ചേർത്തിളക്കി അരമണിക്കൂറിന് ശേഷം കോഴികൾക്ക് നൽകാം. തുടർച്ചയായി എല്ലാ ദിവസവും ഉപയോഗിക്കുന്നുണ്ടെങ്കിൽ ദിവസേനെ 500 ലിറ്റർ വെള്ളത്തിൽ 1.5 ഗ്രാം എന്ന കണക്കിൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ചാൽ മതി. 0.01% പൊട്ടാസ്യം പെർമാംഗനേറ്റ് ലായനിയും കുടിവെള്ളം അണുവിമുക്തമാക്കാൻ ഉപയോഗിക്കാം.

20 ലിറ്റർ വീതം വെള്ളത്തിൽ 500 മി. ഗ്രാമിന്റെ ക്ലോറിൻ ടാബ്ലറ്റ് ചേർത്തും വെള്ളം ശുദ്ധീകരിക്കാം. പത്ത് ലിറ്റർ വെള്ളത്തിൽ ഒരു മില്ലീലിറ്റർ വീതം പോവിഡോൺ അയഡിൻ ലായനി ചേർത്തും കുടിവെള്ളം അണുവിമുക്തമാക്കാം. ഒരു മില്ലീലിറ്റർ വീതം വിനാഗിരി, അസറ്റിക് ആസിഡ് അഞ്ച് ലിറ്റർ കുടിവെള്ളത്തിൽ ചേർത്താൽ അപകടകരമായ അണുക്കൾ നശിക്കും.

കുടിവെള്ള ടാങ്കും, വിതരണ പൈപ്പുകളും നനച്ച ചണച്ചാക്ക് ഉപയോഗിച്ച് മറച്ചാൽ വെള്ളം ചൂടുപിടിക്കുന്നത് തടയാം. മൺപാത്രങ്ങളിൽ വെള്ളം നിറച്ച് കൂട്ടിൽ ഒരുക്കുന്നതും, കുടിയ്ക്കുന്നതിനൊപ്പം കോഴികൾക്ക് അവയുടെ തലമുക്കാൻ കഴിയുന്ന വിധത്തിൽ ക്രമീകരിക്കുന്നതും നല്ലതാണ്. ജലശേഖരണ ടാങ്കുകൾ തണലുള്ളിടത്തേക്ക് മാറ്റുകയോ തണൽ മേലാപ്പ് ഒരുക്കുകയോ വേണം.

സ്പ്രിംഗ്ലർ ഉപയോഗിച്ച് മേൽക്കൂര നനക്കുന്നതും, മേൽക്കൂരയ്ക്ക് മുകളിൽ ചണച്ചാക്കോ തെങ്ങോലമടഞ്ഞോ വിരിക്കുന്നതും വശങ്ങളിൽ ചണച്ചാക്ക് നനച്ച് തൂക്കിയിടുന്നതും ഫാമിനുള്ളിലെ ചൂട് കുറയ്ക്കും. മേൽക്കൂര വെള്ളപൂശുന്നതും പ്രയോജനപ്രദമാണ്. ഒപ്പം മേൽക്കൂരയ്ക്ക് കീഴെ ഇരുണ്ടതോ കറുത്തതോ ആയ പെയിന്റ് പൂശുകയും ചെയ്യാം. മേൽക്കൂരയ്ക്ക് മുകളിൽ ഓല വിരിക്കുമ്പോൾ ചായ്പ്പ് 3-5 അടിവരെ നീട്ടി വിരിക്കാൻ ശ്രദ്ധിക്കണം. മേൽക്കൂരയ്ക്ക് കീഴെ ഓലയോ ഗ്രീൻ നെറ്റോ ഉപയോഗിച്ച് അടിക്കൂര (സീലിംങ്ങ്) ഒരുക്കുന്നതും ഉള്ളിലെ താപം കുറയ്ക്കും.

നല്ല വായുസഞ്ചാരം ഉറപ്പുവരുത്തണം. വശങ്ങളിലും ചുമരുകളിലും വലക്കണ്ണികളിലും അടിഞ്ഞുകൂടിയ മാറാലയും തൂവൽ മറ്റ് അവശിഷ്ടങ്ങളുമെല്ലാം വൃത്തിയാക്കി വായുസഞ്ചാരം സുഗമമാക്കണം. വായുസഞ്ചാരം സുഗമമാക്കാൻ ഫാനുകളും ഘടിപ്പിക്കാം. ഷെഡ്ഡിന്റെ മധ്യഭാഗത്ത് തറയിൽ നിന്നും മേൽക്കൂരയിലേക്ക് 3-3.5 മീറ്റർ വരെ ഉയരം ഉണ്ടായിരിക്കേണ്ടത് മികച്ച വായുസഞ്ചാരത്തിന് അനിവാര്യമാണ്.
ഡീപ് ലിറ്റർ രീതിയിലാണ് വളർത്തുന്നതെങ്കിൽ പഴയ ലിറ്റർ മാറ്റി രണ്ട് ഇഞ്ച് കനത്തിൽ പുതിയ ലിറ്റർ വിരിക്കാനും ശ്രദ്ധിക്കണം. ചൂടു കുറഞ്ഞ സമയങ്ങളിൽ 2-3 തവണ തറ വിരിപ്പ് ഇളക്കി നൽകണം.വേനലിൽ തറവിരിപ്പൊരുക്കാൻ അർക്കപ്പൊടിയേക്കാൾ ഉത്തമം ചകിരിച്ചോറാണ്.

പുതിയ കോഴി ഷെഡുകൾ നിർമ്മിക്കുമ്പോൾ അത് കിഴക്ക്-പടിഞ്ഞാറ് (East-West) ദിശയിൽ പണികഴിപ്പിക്കാൻ ശ്രമിക്കണം. ഇത് സൂര്യപ്രകാശം നേരിട്ട് പക്ഷികളുടെ മേൽ പതിക്കുന്ന സാഹചര്യത്തെ ഒഴിവാക്കും. ഒപ്പം ഫാമിന് ചുറ്റും ധാരാളം തണൽ മരങ്ങളും, ഫലവൃക്ഷങ്ങളും വെച്ചുപിടിപ്പിക്കുകയും ചെയ്യാം. കിഴക്ക് പടിഞ്ഞാറ് ദിശയിൽ പണിതീർത്ത ഷെഡിന്റെ തെക്കെ ഭാഗത്ത് തെങ്ങോലകൊണ്ട് ആറടി വീതിയുള്ള പന്തൽ/ഷാമിയാന നീളത്തിൽ കെട്ടുന്നത് ഷെഡിനുള്ളിൽ നേരിട്ട് ചൂടേൽക്കുന്നത് തടയും.

വേനലും തീറ്റക്രമീകരണവും

ഉയർന്ന ചൂടുകാരണം തീറ്റയെടുക്കുന്നത് കുറയുന്നതിനാൽ, കുറഞ്ഞ അളവിൽ കൂടുതൽ പോഷകമൂല്യം അടങ്ങിയ തീറ്റകൾ വേണം നൽകേണ്ടത്. തീറ്റ ചെറുതായി നനച്ച് നൽകുന്നതും നല്ലതാണ്. തീറ്റ കഴിച്ച് 4 മുതൽ 6 മണിക്കൂറിന് ശേഷമാണ് ദഹനപ്രക്രിയ താപം ശരീരത്തിൽ ഉൽപ്പാദിപ്പിക്കുക. പുറത്ത് തണുത്ത അന്തരീക്ഷമാണെങ്കിൽ ഈ താപം എളുപ്പത്തിൽ പുറന്തള്ളാൻ കഴിയും.

ഇതുറപ്പുവരുത്തുന്നതിനായി അതിരാവിലെയോ വൈകുന്നേരമോ, രാത്രിയോ ആയി വേണം കോഴികൾക്ക് തീറ്റ നൽകാൻ. ഒരു സമയം മൊത്തം തീറ്റ നൽകുന്നതിന് പകരം പലതവണകളായി വിഭിജിച്ച് നൽകണം. മൂന്നിലൊന്ന് തീറ്റ പുലർച്ചേ 4 - 5 മണിക്കിടയിലും ബാക്കി തീറ്റ വൈകീട്ട് 3 മണിക്ക് ശേഷവും രാത്രിയും നൽകാം. അതിരാവിലെ തീറ്റ നൽകുമ്പോൾ കൂട്ടിൽ മതിയായ വെളിച്ചം നൽകണം.

പകൽ മുഴുവൻ ധാരാളം വെള്ളവും ധാതുമിശ്രിതങ്ങളും കുറഞ്ഞ തോതിൽ പച്ചപ്പുല്ല് അടക്കമുള്ള തീറ്റകളും നൽകാം. 50 എണ്ണം കോഴികൾക്ക് 1 കിലോഗ്രാംവരെ മേൻയുള്ള പച്ചപ്പുല്ല് അരിഞ്ഞ് തീറ്റയായി നൽകാം. ജലാംശം കൂടിയ ഇലകളും അസോളയടക്കമുള്ള തീറ്റവിളകളും പക്ഷികൾക്ക് നൽകാം.

പൊട്ടാസ്യം, കാൽസ്യം, ഫോസ്ഫറസ്, വിറ്റാമിൻ എ,സി,ഡി,ഇ അടക്കമുള്ള പോഷകങ്ങൾ അടങ്ങിയ വിറ്റാമിൻ ധാതുലവണ മിശ്രിതങ്ങൾ (ഗ്രോവിപ്ലക്സ്, വിമറാൽ) തീറ്റയിൽ 20-30 ശതമാനം വരെ കൂടുതലായി ഉൾപ്പെടുത്തണം. കാത്സ്യം 3-3.5 ശതമാനം വരെ മുട്ടക്കോഴികളുടെ തീറ്റയിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. കക്കയുടെ പുറന്തോട്, പൊടിച്ച തരികൾ ഇതിനായി ഉപയോഗപ്പെടുത്താം.

സോഡിയം സാലിസിലേറ്റ്, അമോണിയം ക്ലോറൈഡ്/നവസാരം (1%), പൊട്ടാസ്യം ക്ലോറൈഡ് സോഡിയം ബൈ കാർബണേറ്റ് തുടങ്ങിയ ഘടകങ്ങൾ ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരു ശതമാനം വീതം എന്ന നിരക്കിൽ തീറ്റയിൽ ചേർത്ത് നൽകാം. സോഡിയം ബൈ കാർബണേറ്റ് (അപ്പക്കാരം), 1% എന്ന നിരക്കിൽ തീറ്റയിൽ ചേർത്ത് നൽകുന്നത് മുട്ടയുടെ പുറംതോടിന്റെ ഗുണവും മെച്ചപ്പെടുത്തും. യീസ്റ്റ് അടങ്ങിയ തീറ്റ മിശ്രിതങ്ങൾ (ഫീഡ്അപ് യീസ്റ്റ്)തീറ്റയിൽ ഉൾപ്പെടുത്തിയാൽ ദഹനനവും തീറ്റയെടുപ്പും കാര്യക്ഷമമാവും.

ഫാമുകളിൽ മാത്രമല്ല മുറ്റത്തെയും മട്ടുപ്പാവിലെയുമെല്ലാം ചെറിയ കോഴിക്കൂടുകളിൽ ചൂട് കുറയ്ക്കാനുള്ള മാർഗ്ഗങ്ങൾ പാലിക്കണം.

വേനൽരോഗങ്ങളും കരുതലും

വേനൽക്കാലത്ത് കോഴികളെ ബാധിക്കുന്ന സാംക്രമിക രോഗങ്ങളിൽ മുഖ്യമാണ് കോഴിവസന്തയും, കോഴിവസൂരിയും കണ്ണുചീയൽ രോഗവും ഇൻഫക്ഷ്യസ് ബർസൽ രോഗവും.
കൂട്ടംകൂടി കൂടിന്റെ ഒരു മൂലയിൽ തലതാഴ്ത്തി തൂങ്ങി നിൽക്കൽ, ധാരാളം വെള്ളം കുടിക്കുമെങ്കിലും തീറ്റയെടുക്കാതിരിക്കൽ, വെള്ളകലർന്ന വയറിളക്കം തുടങ്ങിയവയാണ് വൈറസ് ബാധമൂലമുണ്ടാകുന്ന കോഴിവസന്ത രോഗത്തിന്റെ ലക്ഷണങ്ങൾ. വൈറസ് ബാധയേറ്റു മൂന്നു മുതൽ മൂന്നാഴ്ചക്കുള്ളിൽ വിവിധ ലക്ഷണങ്ങൾ വിവിധ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. രോഗബാധയേറ്റ കോഴികളുമായുള്ള സമ്പർക്കത്തിലൂടെയും അവയുടെ കാഷ്ഠം കലർന്ന് മലിനമായ കുടിവെള്ളം, തീറ്റവസ്തുക്കൾ എന്നിവയിലൂടെയും, വായുവിലൂടെയും വസന്ത രോഗം അതിവേഗത്തിൽ പടർന്നു പിടിക്കും. തീവ്രത കൂടിയ വൈറസ് ബാധയിൽ രണ്ട് മൂന്ന് ദിവസത്തിനകം മരണം സംഭവിക്കും.

പച്ച കലർന്ന വയറിളക്കം, കണ്ണുകളിൽ നിന്നും, മൂക്കിൽ നിന്നും നീരൊലിപ്പ്, പോളവീക്കം, ( കൺജങ്റ്റിവൈറ്റീസ്), ആയാസപ്പെട്ടുള്ള ശ്വസനം എന്നിവയാണ് ബാക്ടീരിയകൾ കാരണമായുണ്ടാവുന്ന ഓർണിത്തോസിസ് അഥവാ കണ്ണുചീയൽ രോഗത്തിന്റെ ലക്ഷണങ്ങൾ. ഗുരുതരമായ രോഗം ബാധിച്ച പക്ഷികളുടെ കണ്ണ് പഴുത്ത് ചീയുന്നതായും കാണാം.പക്ഷികൾ തമ്മിലുള്ള സമ്പർക്കത്തിലൂടെയും, വായുവിലൂടെയും രോഗം പകരും.

വേനൽ കാലത്ത് കണ്ടുവരുന്ന മറ്റൊരു പ്രധാന വൈറസ് രോഗമാണ് കോഴികളിലെ വസൂരി രോഗം. ഒരുതരം കൊഴുത്ത ദ്രാവകം നിറഞ്ഞു കൊക്കിനു മുകളിലും കണ്ണിനു ചുറ്റും, കാലുകളിലും കാണപ്പെടുന്ന കുമിളകൾ പിന്നീട് പൊട്ടി അരിമ്പാറപോലെ ഉറച്ചതായി തീരുന്നതാണ് വസൂരി രോഗം. തൊലിപ്പുറത്തു കാണപ്പെടുന്ന വസൂരി രോഗം അത്ര മാരകമല്ലെങ്കിലും, ശരീരത്തിന്റെ ഉള്ളിൽ പിടിപെടുന്ന വസൂരിയുടെ രൂപമായ, ഡിഫ്ത്തീരിറ്റിക് ഫോം അതീവ ഗുരുതരമാണ്. രൂക്ഷഗന്ധത്തോടു കൂടിയ വായിലും ദഹനവ്യൂഹത്തിലും രൂപപ്പെടുന്ന കുമിളകൾ കാരണം ഭക്ഷണം എടുക്കാൻ കഴിയാതെ പെട്ടെന്നുള്ള മരണം സംഭവിക്കുന്നു.

പ്രധാനമായും 3-6 ആഴ്ച പ്രായമുള്ള ബ്രോയ്ലർ കോഴികളെ ബാധിക്കുന്ന സാംക്രമിക വൈറസ് രോഗമാണ് ഗുംബാറോ അഥവാ ഇൻഫക്ഷ്യസ് ബർസൽ രോഗം. പക്ഷികൾക്ക് പ്രതിരോധശേഷി നൽകുന്ന അവയവങ്ങളെയും, കോശങ്ങളെയും നശിപ്പിക്കുന്ന ഈ രോഗബാധയേറ്റാൽ മറ്റു പാർശ്വാണുബാധകൾക്കും സാധ്യതയേറെയാണ്. പക്ഷികളിലെ മരണ നിരക്ക് 70% വരെയാണ്. ഗുംബാറോ രോഗം പിടിപെട്ടാൽ പക്ഷികളിലെ മരണ നിരക്ക് 70% വരെയാകും.

കോഴിവസന്ത, കോഴിവസൂരിയടക്കമുള്ള രോഗങ്ങളുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ ഉടൻ ചികിത്സ ഉറപ്പുവരുത്തണം.അല്ലാത്തപക്ഷം പടർന്നു പിടിക്കാൻ ഇടയുണ്ട്. ഗുംബാറോ രോഗം, വസൂരി രോഗം, കോഴിവസന്തയടക്കമുള്ള രോഗങ്ങൾക്ക് ഫലപ്രദമായ പ്രതിരോധകുത്തിവെപ്പുകൾ ലഭ്യമായതിനാൽ മുൻകൂട്ടി കുത്തിവെപ്പുകൾ എടുത്ത് പക്ഷികളെ സുരക്ഷിതമാക്കാൻ കർഷകർ ശ്രദ്ധിക്കണം.
വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങൾക്ക് 4-7 ദിവസം പ്രായത്തിലും മുതിർന്ന പക്ഷികൾ 8, 16-18 ആഴ്ചകളിലുമായി മൂന്ന് തവണ വസന്തരോഗത്തിനെതിരെ പ്രതിരോധമരുന്ന് നൽകണം. ആദ്യ തവണ തുള്ളി മരുന്നായി എഫ്/ലസോട്ട മരുന്നും പിന്നീട് ചിറകിലെ തൊലിക്കടിയിൽ കുത്തിവെപ്പായി ആർ.ഡി.കെ. മരുന്നുമാണ് നൽകേണ്ടത്. 6 മാസത്തെ ഇടവേളകളിൽ കുത്തിവെയ്പ് ആവർത്തിക്കാം. ഇതുവരെ പ്രതിരോധ കുത്തിവെയ്പ്പെടുക്കാത്ത കോഴികൾക്കും അവസാന കുത്തിവെപ്പിന് ശേഷം ആറ് മാസം കഴിഞ്ഞവയ്ക്കും ഇപ്പോൾ വസന്തക്കെതിരെ കുത്തിവെയ്പ് എടുക്കാം. കോഴികൾക്ക് പ്രതിരോധ കുത്തിവെപ്പുകളും വിരമരുന്നുകളും നൽകുന്നത് അതിരാവിലെയോ വൈകുന്നേരമോ ആയി ക്രമീകരിക്കണം.

പക്ഷികളുടെ സ്വാഭാവിക പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ ലിവർ ടോണിക്കുകൾ, മൾട്ടി വൈറ്റമിൻ മരുന്നുകൾ എന്നിവയും നൽകാം. ഓർണിത്തോസിസ് രോഗം ബാധിച്ച പക്ഷികളുടെ കണ്ണുകൾ ബോറിക് ആസിഡിന്റെ നേർപ്പിച്ച ലായനി ഉപയോഗിച്ച് കഴുകി ആന്റിബയോട്ടിക് ലേപനങ്ങൾ വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശാനുസരണം പ്രയോഗിക്കുന്നത് ഫലപ്രദമാണ്. മൂന്ന് മുതൽ അഞ്ച് ദിവസംവരെ തുടർച്ചയായി ടെട്രാസൈക്ലിൻ ആന്റിബയോട്ടിക് കുത്തിവെപ്പായി നൽകുന്നതും നല്ലതാണ്. ടെട്രാസൈക്ലിൻ, ഡോക്സിസൈക്ലിൻ തുടങ്ങിയ മരുന്നുകൾ നൽകുന്ന സമയത്തു താൽക്കാലികമായി കാത്സ്യം അടങ്ങിയ ടോണിക്കുകൾ നൽകാതിരുന്നാൽ മരുന്നിന്റെ ഫലപ്രാപ്തി വർദ്ധിക്കും.

കോഴിപ്പേനടക്കമുള്ള ബാഹ്യ പരാദങ്ങൾക്ക് വേനലിൽ സാധ്യത കൂടും. ബാഹ്യപരാദങ്ങളെ നിയന്ത്രിക്കാൻ ബാഹ്യപരാദനാശിനികൾ പ്രയോഗിക്കണം. തീറ്റകൾ ഒരാഴ്ചയിലധികം വാങ്ങി സൂക്ഷിച്ച് വെച്ച് ഉപയോഗിക്കുന്നത് പൂപ്പൽബാധയ്ക്ക് സാധ്യത ഉയർത്തും. തീറ്റവസ്തുക്കൾ വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം തീറ്റസാധനങ്ങളിൽ പൂപ്പൽ ബാധയേൽക്കാതെ കരുതുകയും വേണം.

Content highlights: Animal husbandry, Chicken, Agriculture
.


വീട്ടില്‍ വാങ്ങുന്ന ചെറിയ ഉള്ളി മുളപ്പിച്ച് വിളവെടുക്കാംവീട്ടില്‍ വാങ്ങുന്ന ചെറിയ ഉള്ളി മുളപ്പിച്ച് വിളവെടുക്കാം

$
0
0
വീട്ടിൽ തന്നെ ചെറിയ ഉള്ളി വളർത്തുമ്പോൾ കാര്യമായ കീടാക്രമണം ഉണ്ടാകാറില്ല. കാര്യമായ വളപ്രയോഗവും ആവശ്യമില്ലാതെഉള്ളി വളർത്തി വിളവെടുക്കാം

വീട്ടിൽ വാങ്ങിയ അഴുകിയതോ കളയാൻ വെച്ചിരിക്കുന്നതോ ആയ ചെറിയ ഉള്ളി എടുക്കുക. ഒരു ഗ്രോബാഗിൽ മണ്ണ്, ഉണങ്ങിയ ചാണകപ്പൊടിഎന്നിവ ചേർത്ത് പോട്ടിങ്ങ് മിശ്രിതം തയ്യാറാക്കുക.. അതിലേക്ക് ഉള്ളി ഇടുക. കൃത്യമായ അകലത്തിൽ മുളച്ച് വരാവുന്ന രീതിയിൽ പാകണം. ഇതിന് പുറത്തേക്ക് ചെറുതായി പോട്ടിങ്ങ് മിശ്രിതം നിറയ്ക്കുക . ഒരുപാട് ആഴത്തിലേക്ക് മണ്ണിട്ടു കൊടുക്കരുത്. കാര്യമായി വിളവ് ലഭിക്കാൻ തടസം നേരിടും

വളമായി തണലത്ത് ഉണക്കിയ ചാണകപ്പൊടി ഉപയോഗിക്കാം. പച്ചക്കറികളുടെ അവശിഷ്ടങ്ങൾ കമ്പോസ്റ്റാക്കി മാറ്റിയെടുത്ത് വളമായി നൽകാം.മണ്ണിലുള്ള കളകൾ നീക്കം ചെയ്യണം. മണ്ണ് ഇളക്കിയിടണം. മാസത്തിൽ രണ്ടു തവണയായി ചാണകപ്പൊടി ഇട്ടു കൊടുക്കാം. കടലപ്പിണ്ണാക്ക് പോലെയുള്ള വളങ്ങൾ പുളിപ്പിച്ച് ഒഴിച്ചു കൊടുക്കാം.

മൂന്നു മാസം കൊണ്ട് വിളവെടുക്കാൻ പറ്റും. തണ്ടുകൾ നന്നായി ഉണങ്ങിത്തുടങ്ങിയാൽ വിളവെടുപ്പിന് പാകമായതായി അറിയാം.

Content highlights: Agriculture, Organic farming, Shallot

സ്‌ട്രോബെറി എങ്ങനെ വീട്ടില്‍ വളര്‍ത്താം സ്‌ട്രോബെറി എങ്ങനെ വീട്ടില്‍ വളര്‍ത്താം

$
0
0
നല്ല മൂത്ത് പഴുത്ത സ്ട്രോബെറി എടുത്ത് വിരൽ കൊണ്ട് വിത്തുകൾ പുറത്തേക്കെടുക്കുക.സ്ട്രോബെറിയുടെ പുറത്ത് മൃദുവായി ഉരസുമ്പോൾ വിത്തുകൾ താഴെ വീഴും.

ഒരു ഗ്രോബാഗിൽ 60 ശതമാനം ചകിരിച്ചോറും ജൈവ രീതിയിൽ നിർമിച്ച 40 ശതമാനം കമ്പോസ്റ്റും യോജിപ്പിക്കുക. ഇതിലേക്ക് വിത്തുകൾ പാകുക. വിത്തുകൾ പോട്ടിങ്ങ് മിശ്രിതം കൊണ്ട് ചെറുതായി മൂടുക. സൂര്യപ്രകാശം വിത്തുകളിൽ പതിക്കുന്ന രീതിയിൽ മാത്രമേ മൂടാൻ പാടുള്ളു.

ചെറുതായി നനയ്ക്കുക. സൂര്യപ്രകാശം കിട്ടുന്ന രീതിയിൽ ഗ്രോബാഗ് വെക്കുക. 15 -16 ദിവസങ്ങൾക്കുള്ളിൽ വിത്ത് മുളയ്ക്കാൻ തുടങ്ങും.

35 ദിവസങ്ങളാകുമ്പോൾ 3 മുതൽ 5 വരെ ഇലകൾ വരും. ഈ സമയത്ത് ചട്ടയിലേക്ക് മാറ്റി നടാം.

നല്ല നീർവാർച്ചയുള്ള മണ്ണാണ് നല്ലത്. 50 ശതമാനം മണ്ണും 40 ശതമാനം ജൈവകമ്പോസ്റ്റും 10 ശതമാനം മണലും നന്നായി യോജിപ്പിക്കുക. ചട്ടിയിൽ പോട്ടിങ്ങ് മിശ്രിതം നിറയ്ക്കുക. ഇലകൾ വന്ന സ്ട്രോബെറിച്ചെടികൾ ഇതിലേക്ക് നടുക. നന്നായി നനച്ചു കൊടുക്കുക. ഈർപ്പം നിലനിർത്താൻ ശ്രമിക്കണം. ചെടികളുടെ ചുവട്ടിൽ ഉണങ്ങിയ കരിയിലകൾ പുതയിട്ടുകൊടുത്താൻ ഈർപ്പം നിലനിർത്താം.

ചെടികൾ വളരാൻ 6 മണിക്കൂർ സൂര്യപ്രകാശം ആവശ്യമാണ്.

ചട്ടിയിലേക്ക് മാറ്റി നട്ടുകഴിഞ്ഞാൽ 18 മുതൽ 22 വരെ ദിവസങ്ങൾക്കുള്ളിൽ ജൈവവളം ചേർത്തുകൊടുക്കണം. 32 ദിവസങ്ങൾ കൊണ്ട് ചെടികൾ പൂവിട്ട് കായ്കൾ ഉണ്ടാകാൻ തുടങ്ങും. 42 ദിവസങ്ങൾ കൊണ്ട് പഴുത്ത് വിളവെടുക്കാം.

Content highlights: Strawberry cultivation in home, Agriculture, Organic farming

ബീറ്റ്‌റൂട്ടില്‍ നിന്നും ജൈവവളം വീട്ടില്‍ തയ്യാറാക്കാം; എല്ലാ തരം ചെടികള്‍ക്കും ഉത്തമംബീറ്റ്‌റൂട്ടില്‍ നിന്നും ജൈവവളം വീട്ടില്‍ തയ്യാറാക്കാം; എല്ലാ തരം ചെടികള്‍ക്കും ഉത്തമം

$
0
0
കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം,സിങ്ക്, വിറ്റാമിൻ എ,ബി6, മാംഗനീസ് എന്നിവയടങ്ങിയ ബീറ്റ്റൂട്ട് ചെടികൾക്ക് നല്ല വളർച്ച പ്രദാനം ചെയ്യുന്ന വളമാക്കി മാറ്റാം

1. ഇടത്തരം ബീറ്റ്റൂട്ട് എടുത്ത് കനം കുറച്ച് നീളത്തിൽ മുറിക്കുക

2. 1 ലിറ്റർ വെള്ളം ബോട്ടിലിൽ ഒഴിച്ച് ബീറ്റ്റൂട്ട് കഷണങ്ങൾ ഇട്ട് അടച്ചുവെക്കുക

3. 4 ദിവസം കഴിഞ്ഞ് തുറന്നു നോക്കി ഇളക്കിക്കൊടുക്കുക.

4. ബീറ്റ്റൂട്ടിന്റെ നിറമുള്ള ലായനി രണ്ട് ചെറിയ കപ്പ് വീതം 15 ദിവസങ്ങളിൽ ദിവസവും ഒരു നേരം ചെടികൾക്ക് ഒഴിച്ചുകൊടുക്കുക.

Content highlights: Beetroot, Liquid fertiliser, Agriculture



ഓമനത്തമുള്ള കാവൽക്കാർ; കരുത്തരും സമര്‍ഥരുമാണിവര്‍ ഓമനത്തമുള്ള കാവൽക്കാർ; കരുത്തരും സമര്‍ഥരുമാണിവര്‍

$
0
0
വീട്ടിൽ ഓമനമൃഗങ്ങളായി വളർത്താൻ ശ്വാനന്മാരേക്കാൾ മികച്ച മറ്റൊന്നില്ല എന്ന അഭിപ്രായക്കാരാണ് ഭൂരിഭാഗവും. കാണാൻ ഓമനത്തവും സൗന്ദര്യവുമുള്ള ഒരുപാട് ബ്രീഡുകൾ ഇന്ത്യയിലുണ്ട്. വിദേശരാജ്യങ്ങളിൽനിന്നു വന്നവരാണ് ഇക്കൂട്ടരിൽ ഭൂരിഭാഗവും. ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട ചില ഡോഗ് ബ്രീഡുകളെ പരിചയപ്പെടാം.

1. ബീഗ്ലെസ്

വളരെ പെട്ടെന്ന് ഇണങ്ങുകയും കൂട്ടുകൂടുകയും ചെയ്യുന്ന ഇനമാണ് ബീഗ്ലെസ്. നെറ്റിയിൽ വെള്ളയോ തവിട്ടോ കലർന്ന നീളൻ പൊട്ടുതൊട്ട സുന്ദരൻ/സുന്ദരി. ലോകത്ത് ഏറ്റവുമധികം വിറ്റുപോകുന്ന വളർത്തുമൃഗങ്ങളിലൊന്നായ ബീഗ്ലെസ് ഇത്തിരിക്കുഞ്ഞനാണ്.

വലുപ്പം കുറവാണെങ്കിലും ആളങ്ങ് മിടുക്കനാണ്. എന്തും മണംപിടിച്ചു കണ്ടെത്താനുള്ള അസാമാന്യകഴിവാണ് ഇവയുടെ എടുത്തുപറയേണ്ട പ്രത്യേകത. അതുകൊണ്ടുതന്നെ വിമാനത്താവളങ്ങളിലും മറ്റും അന്വേഷണ സ്ക്വാഡുകൾക്കൊപ്പം ഉപയോഗിക്കാറുണ്ട്. 13 മുതൽ 15 വരെ ഇഞ്ചാണ് നീളം. 12 മുതൽ 15 വരെ വർഷമാണ് ആയുസ്സ്. പക്ഷേ, മനുഷ്യരുമായി വേഗത്തിൽ സൗഹൃദം സ്ഥാപിക്കുന്നതിൽ മിടുക്കനായതിനാൽ വീട്ടുകാവലിന് ഇവരെ അധികം വിശ്വസിക്കാൻ പറ്റില്ല. ഇതാണ് ഈ വിഭാഗത്തിന്റെ ഏറ്റവും വലിയ പോരായ്മയും.



2.ബുൾമാസ്റ്റിഫ്

വളരെ കരുത്തനും അതിബുദ്ധിമാന്മാരുമായ ബുൾമാസ്റ്റിഫുകൾ ബുൾഡോഗിന്റെയും മാസ്റ്റിഫിന്റെയും സങ്കരയിനമാണ്. വളരെ ആക്ടീവായ ഇവ വസ്തുക്കൾ മണത്തുനോക്കി കണ്ടുപിടിക്കുന്നതിലും ചരക്കുവലിക്കുന്നതിലും മിടുക്കരാണ്. വളരെ ചെറുപ്രായത്തിലേ ഇവയ്ക്ക് പരിശീലനം നൽകിത്തുടങ്ങിയാൽ മികച്ചയിനം വളർത്തുമൃഗമായി ഇവയെ മാറ്റാം. യജമാനനോട് എപ്പേഴും ആത്മബന്ധം കാത്തുസൂക്ഷിക്കുന്ന വർഗ്ഗംകൂടിയാണിത്. 25 മുതൽ 27 വരെ ഇഞ്ചാണ് വലുപ്പം. ഏഴുമുതൽ ഒമ്പതുവരെ വയസ്സാണ് പരമാവധി ആയുസ്സ്.



3. ഗ്രേറ്റ് ഡെയ്ൻ

ഏറ്റവും മികച്ച കാവൽനായകളിലൊന്നാണ് ഗ്രേറ്റ് ഡെയ്ൻ. ഗാർഡ് ഡോഗായി സൈന്യത്തിനും മറ്റു സ്ക്വാഡുകൾക്കൊപ്പവും കാണുന്ന ഇവയുടെ അസാമാന്യ ബുദ്ധിയാണ് എടുത്തുപറയേണ്ടത്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് ഇവയെ പരിശീലനം നൽകി ഉപയോഗിക്കാനാകും. എല്ലാവരുമായും പെട്ടെന്ന് ഇണങ്ങുമെങ്കിലും നൽകിയിരിക്കുന്ന ദൗത്യമെന്തെന്നു മറക്കാതെ ഭംഗിയായി ചെയ്യുന്ന സ്വഭാവക്കാരാണ്. 30 മുതൽ 32 വരെ ഇഞ്ച് ഉയരംവെയ്ക്കും. 10 മുതൽ 12 വരെ വർഷമാണ് പരമാവധി ആയുസ്സ്.



4. ലാബ്രഡോർ റിട്രൈവർ

ലാബ്രഡോറുകൾ സൗഹൃദംസ്ഥാപിക്കുന്നതിലും മനുഷ്യരുമായി ഇണങ്ങുന്നതിലും മികച്ചയിനമാണ്. ഈ പ്രത്യേകതതന്നെയാണ് ഇവയെ എല്ലാവരുടെയും പ്രിയപ്പെട്ടതാക്കുന്നത്. കിട്ടുന്നതെന്തും ആർത്തിയോടെ കഴിക്കുന്ന പ്രകൃതമായതിനാൽ പൊണ്ണത്തടിക്കുള്ള സാധ്യത വളരെക്കൂടുതലാണ്. അതുകൊണ്ടുതന്നെ ഇവയ്ക്ക്ഭക്ഷണം വളരെ സൂക്ഷ്മതയോടെവേണം നൽകാൻ. പ്രോട്ടീൻ സമൃദ്ധമായ ഭക്ഷണവും ആവശ്യമാണ്. വളരെ കട്ടികൂടിയ മുടിയും ഈർപ്പം കെട്ടിനിൽക്കാത്ത കട്ടിയുള്ള തൊലിയും പ്രത്യേകതയാണ്. വളരെ അനുസരണയുള്ളതും യജമാന സ്നേഹം കാത്തുസൂക്ഷിക്കുന്നവരുമാണ് ഇക്കൂട്ടർ. ഭക്ഷണപ്രിയരായ ലാബ്രഡോഗുകൾ 65 മുതൽ 80 വരെ കിലോഗ്രാം ഭാരംവെയ്ക്കും. 10 മുതൽ 12 വരെ വയസ്സാണ് ഇവയുടെ ആയുസ്സ്.



5. ഗോൾഡൻ റിട്രൈവർ

ഗോൾഡൻ റിട്രൈവറുകളുടെ കട്ടികൂടിയ രോമവും നീണ്ടുകിടക്കുന്ന ചെവിയും കൂടുതൽ അഴകുനൽകുന്നു. ഇതോടൊപ്പം അനുസരണശീലംകൂടിയ ഇനമായതിനാൽ മൃഗസ്നേഹികൾക്കിടയിൽ വളരെ പരിയപ്പെട്ടതാണ് ഗോൾഡൻ റിട്രൈവറുകൾ. പരിശീലനം നൽകിയാൽ മത്സരങ്ങളിലും മറ്റും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ കഴിയും. മികച്ചകാവൽക്കാർ കൂടിയായ ഗോൾഡൻ റിട്രൈവറുകൾ അതിസമർഥന്മാർകൂടിയാണ്. 12 മുതൽ 15 വരെ വർഷമാണ് ആയുസ്സ്. 25 മുതൽ 35 വരെ കിലോഗ്രാം ഭാരമുണ്ടാകും


നനച്ചില്ല, വളമിട്ടില്ല; പറപ്പൂര്‍ പാടത്ത് മനം നിറച്ച് സൂര്യകാന്തിപ്പൂക്കള്‍ നനച്ചില്ല, വളമിട്ടില്ല; പറപ്പൂര്‍ പാടത്ത് മനം നിറച്ച് സൂര്യകാന്തിപ്പൂക്കള്‍

$
0
0
പറപ്പൂർ: യുവകർഷകൻ മുസമ്മിലിന്റെയും നാട്ടുകാരുടെയും മനംനിറച്ച് വിരിഞ്ഞിരിക്കുകയാണ് പറപ്പൂർ പാടത്തെ സൂര്യകാന്തി പൂന്തോട്ടം. ഗുണ്ടൽപേട്ടിൽ പറഞ്ഞുകേട്ടുമാത്രം പരിചയമുള്ള സൂര്യകാന്തി പൂന്തോട്ടം കൺകുളിർക്കെ കണ്ട് ആസ്വദിക്കുകയാണ് പറപ്പൂർ നിവാസികൾ.

കേരളത്തിൽ വ്യാപകമായി ചെയ്യാത്ത പല വിളകളും പരീക്ഷിക്കുന്ന പറപ്പൂർ തൂമ്പത്ത് താഴക്കാട്ട് മുസമ്മിൽ എന്ന യുവകർഷകന് ഇത് കൃഷിയിലെ പരീക്ഷണത്തിന്റെകൂടി വിജയമാണ്. പറപ്പൂർ പാടത്തെ വീണാലുക്കൽ മേപ്പാടം ഭാഗത്താണ് അരയേക്കർ ഭൂമിയിൽ സൂര്യകാന്തി കൃഷിചെയ്തത്. വാഴയുടെ വിളവെടുപ്പ് കഴിഞ്ഞശേഷം ഭൂമി ഉഴുതുമറിച്ച് ഗുണ്ടൽപേട്ടിൽനിന്നു കൊണ്ടുവന്ന വിത്ത് വിതയ്ക്കുകയായിരുന്നു. നാലുമാസംകൊണ്ട് പൂവ് വിളവെടുപ്പിന് പാകമായിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലുള്ള കൃഷിയായതുകൊണ്ട് കൂടുതൽ അധ്വാനമോ സാമ്പത്തിക മുതൽമുടക്കോ നടത്തിയിട്ടില്ല.

നനയ്ക്കുകയോ വളമിറക്കുകയോ ചെയ്യാതെയാണ് നൂറുമേനി പൂത്തുലഞ്ഞത്. വെള്ളവും വളവും നൽകി വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്താൽ നല്ല ലാഭം നേടിത്തരുന്ന മേഖലയാണ് സൂര്യകാന്തിക്കൃഷിയെന്ന് ഈ യുവകർഷകൻ പറയുന്നു. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ കൃഷിചെയ്യാറുണ്ടെങ്കിലും കേരളത്തിൽ അപൂർവമാണ് സൂര്യകാന്തിക്കൃഷി.

കേരളത്തിലെ കാലാവസ്ഥ സൂര്യകാന്തിക്കൃഷിക്ക് അനുയോജ്യമാണെങ്കിലും കർഷകർ ഈ മേഖല ഗൗനിക്കാറില്ല. സൂര്യകാന്തിക്ക് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും വിപണനത്തിനായി സമൂഹമാധ്യമങ്ങളെ ആശ്രയിക്കുകയാണ് ഈ കർഷകൻ. കൃഷി വിജയം കണ്ടതോടെ ഈ പാടശേഖരത്തിൽതന്നെ മറ്റൊരു കർഷകനും ഇപ്പോൾ സൂര്യകാന്തി വിത്തിറക്കിയിട്ടുണ്ട്. ഇപ്പോൾ വിളവെടുക്കുന്ന സൂര്യകാന്തിത്തോട്ടത്തിൽതന്നെ മുതിരവിത്തും ഇറക്കിയിട്ടുണ്ട്. കൂടാതെ മല്ലിച്ചപ്പ്, ചെറുപയർ തുടങ്ങി നമ്മുടെ കർഷകർ പുറംതിരിഞ്ഞുനിൽക്കുന്ന ഇനങ്ങളുടെ കൃഷിയിറക്കിയും ഈ കർഷകൻ വിജയം കൊയ്തിട്ടുണ്ട്.

Content highlights: Sun flower, Agriculture, Organic farming

മുന്തിരിയിലെ വിഷാംശം കളയാനുള്ള മാര്‍ഗം മുന്തിരിയിലെ വിഷാംശം കളയാനുള്ള മാര്‍ഗം

$
0
0
സാധാരണ വെള്ളമൊഴിച്ച് കഴുകിയാൽ മുന്തിരിയിലെ വിഷാംശം കളയാൻ കഴിയില്ല. മുന്തിരി നന്നായി കഴുകി വൃത്തിയാക്കാനുള്ള മാർഗങ്ങളാണ് ഇവ.


1. ഒരു പാത്രത്തിൽ മുന്തിരി എടുത്ത് ഒരു ലിറ്റർ വെള്ളം ഒഴിക്കുക. ഇതിലേക്ക് 20 മി.ലി വിനാഗിരി ഒഴിക്കുക. 1 മണിക്കൂർ ഇങ്ങനെ വെച്ച ശേഷം കഴുകിയെടുക്കുക

2. മുന്തിരിയിലേക്ക് ഒരു ടേബിൾസ്പൂൺ ബേക്കിങ്ങ് പൗഡർ ഇട്ടുകൊടുക്കുക. ഇതിലേക്ക് 1 ടേബിൾ സ്പൂൺ ഉപ്പ് ചേർത്ത് അരമണിക്കൂർ വെച്ച ശേഷം വെള്ളം ചേർത്ത് കൈ കൊണ്ട് കഴുകിയെടുക്കുക.

നാല് പ്രാവശ്യമെങ്കിലും വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കണം.

Content highlights: Grapes, Agriculture, Organic farming


ഈ മരം നട്ടുപിടിപ്പിച്ചാല്‍ വധശിക്ഷയായിരുന്നു ഫലം ; കേരളത്തില്‍ നന്നായി വളരുംഈ മരം നട്ടുപിടിപ്പിച്ചാല്‍ വധശിക്ഷയായിരുന്നു ഫലം ; കേരളത്തില്‍ നന്നായി വളരും

$
0
0
പണ്ട്സുൽത്താൻമാരുടെ ഭരണകാലത്ത് ഇൻഡൊനീഷ്യയിലെ ജാവയിൽ ഒരു പ്രത്യേക മരം നട്ടുപിടിപ്പിച്ചാൽ നട്ടുവളർത്തിയയാൾക്ക് വധശിക്ഷ വിധിച്ചിരുന്നു. കൊട്ടാരത്തിനകത്തല്ലാതെ രാജ്യത്ത് പുറത്തൊരിടത്തും ഈ മരം നട്ടുവളർത്താൻ നിയമപ്രകാരം അനുവാദമുണ്ടായിരുന്നില്ല. കാരണംഅത്രയും ഔഷധഗുണമുള്ള അതിന്റെ കായയാണ്പ്രശ്നക്കാരൻ.ഇലയോ പൂവോ കായയോ തുടർച്ചയായി കഴിച്ചാൽ ശരീരത്തിൽനിന്ന് പ്രത്യേകതരം സുഗന്ധം പുറത്തുവരുമെന്നതായിരുന്നു കാരണം. അങ്ങനെ സുഗന്ധലേപനങ്ങളുപയോഗിക്കാതെ മരത്തിന്റെ പഴം മാത്രം കഴിച്ച് നാട്ടുകാരുടെയെല്ലാം ദേഹത്തുനിന്ന് സുഗന്ധം ഉണ്ടായാൽ കൊട്ടാരത്തിലുള്ളവരും സാധാരണക്കാരനും തമ്മിലുള്ള വ്യത്യാസം ഇല്ലാതെയാകുമെന്നതായിരുന്നു അവരുടെ ന്യായം. പിന്നീട് ജാവയിലെത്തിപ്പെട്ട പല വിദേശികളും കൊട്ടാരത്തിൽ നിന്ന് ഇതിന്റെ വിത്ത് കടത്തി മറ്റു പല രാജ്യങ്ങളിലും ഇത് നട്ടുവളർത്തി.

ഈ മരത്തിന്റെ ഇളം ഇലകൾക്ക് ശരീരത്തിലെ ചീത്ത കൊളസേ്ട്രാൾ കുറയ്ക്കാനുള്ള കഴിവുണ്ട്, മൂത്രത്തിന്റെ ദുർഗന്ധം മാറാനും വൃക്കരോഗത്തിനും ശരീരദുർഗന്ധം അകറ്റാനും വായ്നാറ്റം അകറ്റാനും എല്ലാം ഉപകരിക്കുന്ന ഈ പഴമാണ് സ്റ്റെൽക്കോ കാർപ്പസ് ബുറാഹോൾ എന്ന ശാസ്ത്ര നാമത്തിലുള്ള അനോണസിയേ കുടുംബത്തിൽപ്പെട്ട കെപ്പൽ പഴം.

കൃഷി ചെയ്യാം

കൊടിയ ചൂടിനെയും വരണ്ട കാറ്റിനെയും ഉപ്പുരസമുള്ള അന്തരീക്ഷത്തെയും ഒരു പോലെ പ്രതിരോധിക്കുന്നതാണിതിന്റെ ചെടിയുടെ ഘടന. ഭൂമധ്യരേഖയോട് അടുത്തുകിടക്കുന്ന പ്രദേശങ്ങളിൽ കൃഷിചെയ്യാവുന്ന നല്ലൊരു കാർഷികവിളയാണിത്. ഇൻഡൊനീഷ്യ സുമാത്ര ദ്വീപുകളിൽ കൃഷിചെയ്ത് പല സുഗന്ധ ലേപനക്കമ്പനികളും ഇതിന്റെ കായയിൽനിന്നും ഇലയിൽനിന്നും സുഗന്ധലേപനങ്ങളുണ്ടാക്കുന്നുണ്ട്.

വിത്തുമുളയ്ക്കാൻ മാസങ്ങൾ

മുളയ്ക്കാൻ ഏറ്റവും താമസമുള്ള വിത്തെന്ന ഖ്യാതി നമ്മുടെ തേങ്ങയിൽ നിന്ന് തട്ടിയെടുന്നതാണ് കെപ്പൽ. ഇതിന്റെ വിത്ത് മുളയ്ക്കാൻ മാസങ്ങളെടുക്കും. മാത്രമല്ല, ഇതിന്റെ മുളയ്ക്കൽ ശേഷി വളരെ കുറഞ്ഞ തോതിലുമാണ്. നന്നായി മൂത്തു വിളഞ്ഞ കായകൾ പാകി മുളപ്പിച്ചാണ് കെപ്പൽ തൈകൾ ഉണ്ടാക്കിയെടുക്കുന്നത്. കേരളത്തിൽ എല്ലായിടത്തും കെപ്പൽ നന്നായി കായ്ക്കും. നന്നായി മൂത്തകായകൾ ശേഖരിച്ചെടുത്ത് ഉടൻതന്നെ പോളിത്തീൻ കവറുകളിൽ നട്ട് മുളപ്പിച്ചെടുക്കണം. മുളച്ചു പൊന്തിയതൈകൾ മൂന്ന് നാലു മാസം പ്രായമാകുമ്പോൾ നല്ല നീർവാർച്ചയുള്ള നന്നായി വെയിൽ കിട്ടുന്ന സ്ഥലത്ത് മാറ്റിനട്ട് വളർത്തിയെടുക്കാം.

വളർച്ചയുടെ ആദ്യകാലത്ത് കുറച്ച് ശ്രദ്ധ ആവശ്യമാണ്. പിന്നീട് വലിയ പരിരക്ഷ ആവശ്യമില്ല. ഉദ്യാനങ്ങളിൽ നടുമ്പോൾ 1-2 മീറ്റർ അകലം പാലിക്കാം. പോഷക സമ്പുഷ്ടവും മികച്ച പ്രതിരോധശേഷി കാണിക്കുന്നതുമായതിനാൽ അതിനെ കീടങ്ങളും രോഗങ്ങളും ബാധിച്ചുകാണാറില്ല. അഥവാ ബാധിച്ചാൽത്തന്നെ കുരുന്നിലകളെ ബാധിക്കുന്ന ഫംഗസ് രോഗം മാത്രമേ വരൂ. അതിനെ കെപ്പൽ സ്വയം തന്നെ പ്രതിരോധിക്കും. നീരൂറ്റിക്കുടിക്കുന്ന ചില പ്രാണികൾ ഇലയും ഇളം തണ്ടും തിന്നു തീർക്കാറുണ്ട്. പഴങ്ങളെ പഴയീച്ചകളും ആക്രമിക്കാറുണ്ട്. രണ്ടുവർഷം കൊണ്ടുതന്നെ 20 മീറ്റർവരെ ഉയരംവെക്കുന്ന ഇത് പുഷ്പിക്കാനും കായ് പിടിക്കാനും ആറു മുതൽഒമ്പത് വരെ വർഷമെടുക്കും. ഒരു മരത്തിൽത്തന്നെ ആൺപൂക്കളും പെൺപൂക്കളും ഉണ്ടാകും. ആൺപൂക്കൾ തടിയുടെ മുകൾഭാഗത്തും പെൺപൂക്കൾ തടിയുടെ കീഴ്ഭാഗത്തുമാണ് ഉണ്ടാവുക. പൂക്കൾക്ക് ഇളം റോസ് നിറവും നല്ല മണവും ഉണ്ടായിരിക്കും. മരത്തിന്റെ വളർച്ചയുംകായ്ക്കലും വളരെ സാവധാനത്തിലാണ്.

കായ പറിക്കാം

ചെടിയുടെ തടിമരത്തിൽത്തന്നെ കുലകുലകളായാണ് കായകൾഉണ്ടാവുക. അവ പാകമെത്തിയാൽ പഴുത്തു തുടുത്ത് സപ്പോട്ടയുടെ നിറമാകും. അപ്പോൾ നഖം കൊണ്ട് കോറി നോക്കിയാൽ ഉള്ളിൽ ഓറഞ്ച് നിറമായി എന്നുകണ്ടാൽ പറിച്ചെടുത്ത് സംസ്കരിച്ച് സൂക്ഷിക്കുകയാണ് ചെയ്യാറ്. ഒട്ടേറെ പ്രമുഖ കമ്പനികൾ ഇതിന്റെ പൾപ്പും സ്ക്വാഷും ജാമും നിർമിച്ച് ലോകമാകെ വിപണനം ചെയ്തുവരുന്നു. സുഗന്ധലേപനങ്ങളും ഉണ്ടാക്കുന്നു. ഉയർന്ന അളവിൽ പോളി ഫിനോൾസ്, ഫൈറ്റോകെമിക്കൽസ്, ധാതുക്കൾ എന്നിവയും അടങ്ങിയിരിക്കുന്ന ഈ പഴം കേരളത്തിലെ കാലാവസ്ഥയിൽ നന്നായി വളരും. അതിന്റെ തോട്ടമുണ്ടാക്കി ലാഭം കൊയ്യാം. വിത്തുകൾ പല സ്വകാര്യ വ്യക്തികളും പഴം-പച്ചക്കറിവിത്ത് ഫാമുകളും വിതരണം ചെയ്യുന്നുണ്ട്. ചിലർ ഇൻഡൊനീഷ്യയിൽ നിന്ന് വിത്തുകൾ വരുത്തുന്നുമുണ്ട്.

Content highlights: Agriculture,kepel fruit. Organic farming


റബ്ബര്‍ നയ പ്രഖ്യാപനം വിപണിയില്‍ ചലനമുണ്ടാക്കിയില്ല; വില തെല്ലും ഉയര്‍ന്നില്ലറബ്ബര്‍ നയ പ്രഖ്യാപനം വിപണിയില്‍ ചലനമുണ്ടാക്കിയില്ല; വില തെല്ലും ഉയര്‍ന്നില്ല

$
0
0
കോഴിക്കോട് : തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു തൊട്ടുമുമ്പ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച റബ്ബർ നയം വിപണിയിൽ യാതൊരു ചലനവുമുണ്ടാക്കിയില്ല. കർഷകർ ബ്ലോക്ക് റബ്ബർ ഉല്പാദിപ്പിക്കണമെന്ന നിർദ്ദേശം തീർത്തും സ്വീകാര്യമായില്ല.

ഈ മാസം മൂന്നിന് നയം പ്രഖ്യാപിക്കുമ്പോൾ 128 രൂപയായിരുന്നു നാലാംഗ്രേഡ് ഷീറ്റിന്റെ വില. ഇപ്പോൾ അത് 129 രൂപയായി. ഇതു തന്നെ കാലാവസ്ഥ പ്രതികൂലമായതിനാലാണ്. നയം പ്രഖ്യാപിച്ച്്് മൂന്നാഴ്ചയായിട്ടും വിപണിയിൽ അത് ചെറുചലനം പോലും ഉണ്ടാക്കിയില്ല. കടുത്ത വേനൽ കാരണം ടാപ്പിംഗ് ഏറെക്കുറെ നിലച്ച മട്ടിലാണ്. ഉല്പാദനം കുറഞ്ഞതിനനുസരിച്ച് വിപണിയിൽ ഷീറ്റു വരവു കുറവുമാണ്. എന്നിട്ടും ഓഫ് സീസണിൽ സാധാരണ ഉണ്ടാവാറുള്ളതുപോലെ വില വർദ്ധന ഉണ്ടായിട്ടില്ല. വരൾച്ച മൂലം വില വർദ്ധനയുണ്ടാവുമെന്ന് പ്രധാന വിപണികളിലെ സ്റ്റോക്കിസ്റ്റുകൾ കണക്കുകൂട്ടിയെങ്കിലും നിരാശയായിരുന്നു ഫലം.

ഇടത്തരം കർഷകർ റബ്ബർ സ്റ്റോക്കു ചെയ്യുന്നുണ്ട്. ടയർ കമ്പനികൾ കൊച്ചി വിപണിയിൽ നിന്നും പോയവാരം 500 ടണ്ണോളം റബ്ബർ വാങ്ങി. ഇപ്പോൾ ഒരാഴ്ചയിൽ 2000 ടണ്ണോളം വിപണനം നടക്കുന്നുണ്ട്. ചൈനീസ് വിപണിയിൽ ആർ.എസ്.എസ്. നാല് കിലോയ്ക്ക് 121 രൂപയിൽ നിന്ന് 125 രൂപയായി ഉയർന്നതോടെയാണ് ആഭ്യന്തര വിപണിയിൽ നിന്ന് റബ്ബർ വാങ്ങാൻ ടയർ കമ്പനികൾ തയ്യാറായത്.

റബ്ബർ ഒരു കാർഷികോല്പന്നമാണെന്ന്്് അംഗീകരിക്കപ്പെട്ടു എന്നതു മാത്രമാണ് കർഷകർക്ക്് പുതിയ നയം കൊണ്ടുണ്ടായ മെച്ചം. റബ്ബറിനെ കാർഷിക ഉല്പന്നമായാണ് പരമ്പരാഗതമായി പരിഗണിച്ചുവന്നിരുന്നത്. എന്നാൽ കേന്ദ്രമന്ത്രിയായിരുന്ന നിർമ്മലാ സീതാരാമൻ ഈ കാഴ്ചപ്പാടു തന്നെ പൊളിച്ചടുക്കി. വ്യവസായങ്ങൾക്കുള്ള അടിസ്ഥാന അസംസ്കൃത വിഭവമെന്ന നിലയിൽ മാത്രം ഗവൺമെൻ്റുകൾ റബ്ബറിനെ കണ്ടാൽ മതിയെന്ന നിലപാട് മുന്നോട്ടുവച്ചത് അവരാണ്.അതോടെ ഇതര കാർഷിക വിളകൾക്ക് ലഭിക്കുന്ന പ്രത്യേക പരിഗണനകളോ പരിരക്ഷകളോ റബ്ബറിന് കിട്ടാതായി.

പരുത്തിയും മുളയരിയുമൊക്കെ കാർഷികോല്പന്നങ്ങൾ എന്ന നിലയിൽ ആനുകൂല്യങ്ങൾ വാരിക്കൂട്ടിയപ്പോൾ കൃഷിസബ്സിഡി പോലും ലഭിക്കാത്ത സ്ഥിതിയിലേക്ക് റബ്ബർ മാറി.പതിറ്റാണ്ടായി റബ്ബർ മേഖലയ്ക്കുള്ള ആനുകൂല്യങ്ങൾ ഒന്നൊന്നായി നഷ്ടമായി. വിരലിലെണ്ണാവുന്ന ടയർ വ്യവയായികൾക്കുമുന്നിൽ പതിനൊന്നുലക്ഷം വരുന്ന റബ്ബർ കർഷകരുടെ അവകാശങ്ങളെല്ലാം ചോദ്യം ചെയ്യപ്പെടാൻ തുടങ്ങിയത് ഇതോടെയാണ്.റബ്ബർ ബോർഡ് നല്കി വന്ന പുതുകൃഷിക്കും ആവർത്തന കൃഷിക്കുമുള്ള സഹായങ്ങളെല്ലാം നിലച്ചു.2500- ഓളം വരുന്ന റബ്ബർ ഉല്പാദക സംഘങ്ങൾ വഴി നല്കി വന്നിരുന്ന സഹായങ്ങളും കർഷകർക്ക് കിട്ടാതായി.ടാപ്പിംഗ് തൊഴിലാളി മുതൽ റബ്ബർ വ്യാപാരി വരെയുള്ളവരെ പ്രതികൂലമായി ബാധിച്ച തീരുമാനങ്ങളാണ് ഒന്നൊന്നായി കേന്ദ്രസർക്കാർ എടുത്തത്.പുത്തൻ സാമ്പത്തിക നയങ്ങൾ ഏറ്റവും പ്രതികൂലമായി ബാധിച്ച കൃഷിയായി റബ്ബർ മാറി.

റബ്ബർ ഇറക്കുമതി ലളിതവും ഉദാരവുമായതോടെ ടയർ കമ്പനികൾ തഴച്ചുവളർന്നു. ഇപ്പോഴത്തെ നയവും കർഷകരേക്കാൾ പ്രയോജനപ്പെടുന്നത് ടയർ വ്യവസായികൾക്കാണ്.റബ്ബർ ഇറക്കുമതിക്കു പിന്നാലെ ചൈനയിൽ നിന്നും മറ്റും ടയർ ഇറക്കുമതിക്കും കേന്ദ്ര സർക്കാർ അവസരം നല്കി. ഉപയോഗിച്ച ടയർ പോലും ഇറക്കുമതി ചെയ്യപ്പെട്ടു.ടയർ ഒഴിച്ചുള്ള റബ്ബർ അധിഷ്ഠിത വ്യവസായങ്ങൾക്ക് നല്കിവന്നിരുന്ന ധനസഹായങ്ങളും നിലച്ചു.അതുവഴി റബ്ബർ ലാറ്റക്സിന്റെ വിലയും ഇടിഞ്ഞു.കിലോയ്ക്ക് 249 രൂപ വരെ ലഭിച്ചിരുന്ന റബ്ബർവില നേർപകുതി പോലും ഇല്ലാത്ത സ്ഥിതിയിലെത്തിയത് ഇതെല്ലാം കൂടിച്ചേർന്നപ്പോഴാണ്.ഉടനെന്നും ഈ സ്ഥിതിക്ക് മാറ്റം വരുമെന്നും പ്രതീക്ഷിക്കാനാവാത്ത സ്ഥിതിയാണ്.

Content highlights: Rubber, Agriculture, Tapping


തേനിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം; കോള്‍ സെന്ററില്‍ വിളിക്കാം തേനിന്റെ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം; കോള്‍ സെന്ററില്‍ വിളിക്കാം

$
0
0
തേനിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണപരിശീലനം സംബന്ധിച്ച ചോദ്യങ്ങൾക്ക് ഇന്ന് (മാർച്ച് 27) രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ഹോർട്ടികോർപ്പിലെ പ്രൊജക്റ്റ് ഓഫീസർ ബെന്നി ദാനിയേൽ മറുപടി നൽകും.

തേനീച്ചകർഷകർ ഉത്പ്പാദിപ്പിക്കുന്ന തേൻ അങ്ങനെ തന്നെ വിപണനം നടത്താതെ മൂല്യവർദ്ധിത ഉത്പ്പന്നങ്ങൾ നിർമ്മിച്ച് വിപണനം നടത്തിയാൽ കൂടുതൽ വരുമാനം നേടുന്നതിനും വിപണി സാധ്യത കൂട്ടുന്നതിനും സാധിക്കും.

റബ്ബർബോർഡിന്റെ വിവിധ പദ്ധതികൾ, സേവനങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ബോർഡിന്റെ കോട്ടയത്തുളള കേന്ദ്ര ഓഫീസിൽ പ്രവർത്തിക്കുന്ന കോൾ സെന്ററിൽ നിന്നു ലഭിക്കും. സെന്ററിന്റെ പ്രവർത്തനസമയം എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെയാണ്.

Contact number: 0481- 2576622

വേനലില്‍ വളര്‍ത്തുനായ്ക്കളെ കരുതേണ്ടതെങ്ങനെ ?വേനലില്‍ വളര്‍ത്തുനായ്ക്കളെ കരുതേണ്ടതെങ്ങനെ ?

$
0
0
കനത്ത ചൂടിൽ നന്നായൊന്ന് വിയർത്ത് ശരീരം തണുപ്പിച്ചാണ് നമ്മൾ ശരീര താപനില താളം തെറ്റാതെ നിയന്ത്രിച്ച് നിർത്തുന്നത്. എന്നാൽ നമ്മുടെ അരുമകളായ നായ്ക്കളുടെ കാര്യം അങ്ങനെയല്ല. വിയർത്ത് ശരീരമൊന്ന് തണുപ്പിക്കാൻ വേണ്ട സ്വേദഗ്രന്ഥികൾ അവയുടെ ശരീരത്തിലില്ല, ആകെയുള്ളത് കാൽപ്പാദത്തിൽ അൽപ്പം ചില സ്വേദഗ്രന്ഥികൾ മാത്രം. അതും ചിലയിനം നായ്ക്കൾക്കു മാത്രം.

പിന്നെങ്ങെനെയാണ് വേനലിൽ തളരാതെ അവർ ശരീരതാപനില ക്രമീകരിച്ച് നിർത്തുന്നത്? ശരീരതാപനില ഉയരുമ്പോൾ നാവ് പുറത്തേക്ക് നീട്ടി അണച്ചും കിതച്ചും ഉച്ഛ്വാസവായുവിലൂടെയും ഉമിനീരിലൂടെയും അധിക ശരീരതാപത്തെ അവർ പുറന്തളളും. എന്നാൽ അന്തരീക്ഷതാപവും ഈർപ്പവും ഏറുന്നതോടെ ഉൾച്ചൂടിനെ കാര്യക്ഷമമായി പുറത്തുവിടാൻ ഈ മാർഗ്ഗങ്ങൾ മതിയാവാതെ വരും.

നായ്ക്കൾ പകൽ സമയങ്ങളിൽ തണലിടങ്ങളിൽ മാറിയിരുന്ന് പരവേശത്തോടെ വായിൽ നിന്ന് ധാരാളം ഉമിനീരൊലിപ്പിച്ച് ആഞ്ഞ് കിതയ്ക്കുന്നത് കണ്ടിട്ടില്ലേ ? നായ്ക്കളിലെ ഉഷ്ണസമ്മർദ്ദത്തിന്റെ ലക്ഷണമാണിത്. ഇങ്ങനെ ആഞ്ഞു കിതച്ചിട്ടും ശരീരതാപനില ക്രമീകരിക്കാൻ കഴിയാതെ വന്നാൽ സൂര്യതാപം, സൂര്യാഘാതം, ശരീരതാപനിലയുയരുന്ന താപാഘാതം എന്നിവയ്ക്ക്് നായ്ക്കളിലും സാധ്യതയേറെയുണ്ട്. വേനലിൽ നായ്ക്കളെ പരിചരിക്കുമ്പോൾ ഒരല്പം ശ്രദ്ധവേണം.

നായ്ക്കളിലെ ഉഷ്ണസമ്മർദ്ദം എങ്ങനെ തിരിച്ചറിയാം ?

ഉയർന്ന ശരീര താപനില, ഉന്മേഷക്കുറവ,് തളർച്ച, നടക്കാനും ഓടാനും മടി, നാവ് പുറത്തേക്കിട്ട് അമിതമായ അണപ്പ്, കിതക്കൽ, ഉയർന്ന നിരക്കിലുള്ള ഹൃദയമിടിപ്പ്, വായിൽ നിന്ന് കട്ടികൂടിയ ഉമിനീർ ധാരാളമായി ഒലിക്കൽ, കൈകാലുകളിലേയും തലയിലെയും പേശികളിൽ വിറയൽ, വിളറിയ കണ്ണുകൾ, ചുവന്ന മോണയും നാക്കും, വേച്ച് വേച്ചുള്ള നടത്തം, അലക്ഷ്യമായ ചലനങ്ങൾ, ഛർദ്ദി, വയറിളക്കം, തളർന്ന് വീഴൽ എന്നിവ നായ്ക്കളിലെ ഉഷ്ണസമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാണ്.

ശരീരഭാരം ഏറിയവയിലും ഹൃദയ-ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ബാധിച്ചവയിലും ശ്വസനനാളിയ്ക്ക് തകരാറുള്ളവയിലും പ്രായം ചെന്ന നായ്ക്കളിലും പൊതുവെ ഉഷ്ണാഘാതത്തിന് സാധ്യത ഏറെയാണ്. പഗ്ഗുകൾ, ലാസ ആപ്സോ, ബുൾ മാസ്റ്റിഫ്, ബുൾഡോഗ്, ഇംഗ്ലീഷ് ടോയ് സ്പാനിയൽ, ചൗ ചൗ തുടങ്ങിയ ശരീരത്തെ അപേക്ഷിച്ച് തീരെ ചെറിയ തലയും പതിഞ്ഞ മൂക്കുമുള്ള ബ്രാക്കിസെഫാലിക് വിഭാഗത്തിൽപ്പെട്ട നായ്ക്കൾക്ക് വേനലിൽ കരുതൽ ഏറെ വേണം.

ശരീരത്തെ അപേക്ഷിച്ച് ചെറിയ തലയും മൂക്കും വായയുമായതിനാൽ മതിയായ വായുവും ഈർപ്പവും ശരീരത്തിൽ നിന്ന് പുറന്തള്ളി അണപ്പിലൂടെ താപനില ക്രമീകരിക്കാൻ ഈ ഇത്തിരി കുഞ്ഞൻമാർക്ക് കഴിയില്ല. വിറയലും ഛർദ്ദിയും വരണ്ട മോണയും വിളറിയ കണ്ണുകളുമെല്ലാം ഈയിനങ്ങളിലെ താപസമ്മർദ്ദത്തിന്റെ ലക്ഷണങ്ങളാണ്. കട്ടിയായ രോമാവരണമുള്ള പൊമറേനിയൻ, ജർമ്മൻ ഷെപ്പേർഡ് പോലുള്ള ഇനങ്ങളിലും ഉഷ്ണാഘാതസാധ്യത കൂടും. പകൽ ഓടിച്ചാടി വ്യായാമം ഇഷ്ടപ്പെടുന്ന ലാബ്രഡോർ റിട്രീവർ, ജർമ്മൻ ഷെപ്പേർഡ് തുടങ്ങിയ ഊർജ്ജസ്വലരായ നായ ഇനങ്ങളെ പകൽചൂടിൽ ഇറക്കിവിട്ടാൽ താപാഘാതത്തിന് സാധ്യതയുണ്ട്.

ഉയർന്ന ഊഷ്മാവുള്ള ഏത് അന്തരീക്ഷവും നായ്കളിൽ ഉഷ്ണസമ്മർദ്ദമുണ്ടാക്കും. നമ്മുടെ അശ്രദ്ധയും അതിനൊരു കാരണമാണ്. നല്ല ചൂടുള്ള പകലിൽ നായ്ക്കളെ കാറിനുള്ളിലോ, മുറിയ്ക്കുള്ളിലോ അടച്ച് പുറത്ത് പോയാൽ എന്ത് സംഭവിയ്ക്കും ? കാറടക്കമുള്ള വാഹനങ്ങൾ തണലിലാണ് നിർത്തിയിട്ടിരിക്കുന്നത് എങ്കിൽ പോലും അഞ്ചു മിനിറ്റ് കൊണ്ടു തന്നെ പുറത്തെ താപനിലയേക്കാൾ 10% വരെ വാഹനങ്ങൾക്കുള്ളിലെ താപനില ഉയരാൻ ഇടയുണ്ട്. ഈ താപത്തെ താങ്ങാനാവാതെ നിർജ്ജലീകരണവും, സൂര്യാഘാതവും ഏറ്റ് അരുമകൾ അപകടത്തിലാവുന്ന ഈ അവസ്ഥയെ അല്പം ശ്രദ്ധിച്ചാൽ ഒഴിവാക്കാം. വെള്ള കാറുകളെ അപേക്ഷിച്ച് കറുത്ത നിറമുള്ള കാറുകളാണെങ്കിൽ താപാഘാതത്തിന് സാധ്യത കൂടും. നായ്ക്കൾക്ക് പകൽ 9 നും 3 നുമിടയ്ക്ക് പരിശീലനവും വ്യായാമവും നൽകൽ, മതിയായ തണലോ കുടിവെള്ളമോ ഒരുക്കി വെക്കാതെ പുറത്ത് വിടൽ എന്നിവയെല്ലാം ഉഷ്ണാഘാതത്തിന് സാധ്യതകൂട്ടും.

നായ്ക്കളിൽ താപാഘാതം കണ്ടാൽ എന്ത് ചെയ്യണം ?

ഉഷ്ണസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ ഏതെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ നായ്ക്കളെ തണലിടങ്ങളിലേക്ക് മാറ്റി തണുത്ത വെള്ളത്തിൽ മുക്കിയ ടവ്വൽ മേനിയിൽ പുതപ്പിക്കണം. കാറ്റും നൽകണം. ചെറിയ ഇനത്തിൽ പെട്ട നായ്ക്കളെ തണുത്ത വെള്ളം നിറച്ച ഒരു ചെറിയ ടാങ്കിലോ പാത്രത്തിലോ തല മുങ്ങാതെ അൽപ്പസമയം മുക്കണം. ഫാനിനടിയിൽ നല്ല കാറ്റു കിട്ടുന്നിടത്ത് കിടത്തി മേനിയിൽ വെള്ളം സ്പ്രേ ചെയ്ത് നനയ്ക്കുകയും ചെയ്യാം. തലയുടെ പിൻഭാഗത്തും കഴുത്തിലും തണുത്തവെള്ളം കൊണ്ട് നന്നായി നനയ്ക്കണം. തണുത്ത വെള്ളം ധാരാളം കുടിയ്ക്കാൻ നൽകണം. എന്നാൽ വെള്ളം നിർബന്ധിച്ച് കുടിപ്പിക്കരുത്. ശരീരതാപനില സാധാരണ നിലയിൽ (103ീ/39.5ീഇ) ആവുന്നതുവരെ ഈ ക്രമീകരണങ്ങൾ ചെയ്യണം. മലദ്വാരത്തിൽ ഒരു തെർമോ മീറ്ററിന്റെ അറ്റം അമർത്തി പടിച്ച് ശരീരതാപനില പരിശോധിക്കാം.

താപാഘാത ലക്ഷണങ്ങൾ കൂടുതൽ ഗുരുതരമാണെങ്കിൽ ഉടൻ വൈദ്യസഹായം തേടണം. തലക്കുള്ളിലെ നീർക്കെട്ട്, വൃക്കയുടെ പ്രവർത്തനം തകരാറിലാവൽ, കുടലിലെ രക്തസ്രാവം, രക്തം കട്ടപിടിയ്ക്കുന്നതിലെ തടസ്സം തുടങ്ങിയ സങ്കീർണ്ണതകൾക്ക് താപാഘാതം കാരണമായേക്കാം.

ഉഷ്ണസമ്മർദ്ദം തടയുന്നതിനായി

വേനൽച്ചൂടേറുന്തോറും നായ്ക്കൾ തീറ്റയെടുക്കുന്നത് കുറയും. ചൂട് കൂടിയ സമയങ്ങളിൽ തീറ്റ നൽകുന്നത് ഒഴിവാക്കണം. ആകെ തീറ്റ രാവിലെയും വൈകീട്ടും മൂന്നോ നാലോ തവണകളായി നൽകണം. ദഹനശേഷി കൂട്ടാനും വിശപ്പുണ്ടാവാനും ആഹാരത്തിൽ യീസ്റ്റ് അല്ലെങ്കിൽ മറ്റ് പ്രോബയോട്ടിക്കുകൾ ഉൾപ്പെടുത്തണം. ഇതിനായി തൈര് തീറ്റയിൽ ചേർത്താൽ മതി. ജീവകം സി, ഇ അടങ്ങിയ ടാബ്ലെറ്റുകളും, ടോണിക്കുകളും പതിവായി നൽകി ശരീര സമ്മർദ്ദം ഒട്ടൊക്കെ കുറയ്ക്കാം.

കൂടിന്റെ മേൽക്കൂരയ്ക്ക് മുകളിൽ ഓട് , വൈക്കോൽ പാകുന്നതും ചണചാക്കോ, പനയോലയോ തെങ്ങോല മടഞ്ഞോ വിരിക്കുന്നതും നനയ്ക്കുന്നതും കൂടിനുള്ളിലെ ചൂട് കുറയ്ക്കും. താപാഘാതം തടയുന്നതിനായി പകൽ നനച്ച ഒരു തുണികൊണ്ട് നായ്ക്കളുടെ ശരീരം തുടച്ചു നൽകാം. നായ്ക്കളുടെ കൂട്ടിൽ ഒരു ഫാൻ ഒരുക്കി നൽകാവുന്നതാണ് വേനലിൽ ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കുളിപ്പിക്കണം. ബാഹ്യപരാദങ്ങൾ വേനലിൽ പെരുകുന്നതിനാൽ ബാഹ്യപരാദനാശിനികൾ അടങ്ങിയ സോപ്പോ, ഷാംപുവോ തേച്ച് കുളിപ്പിക്കുന്നതാണ് ഉത്തമം. നല്ല ശരീര രോമമുള്ള ഇനങ്ങൾക്ക് മേനി മിനുങ്ങുന്നതിനായി സ്കിൻ ടോണിക്കുകൾ നൽകണം.

നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിൽ പകൽ വേളകളിൽ അൽപ്പ സമയത്തേക്കാണെങ്കിൽ പോലും അരുമകളെ ഉള്ളിലടച്ച് പുറത്ത് പോവരുത്. അരുമകളുമായുള്ള വാഹനയാത്രകളും, വ്യായാമവും, നടത്തവുമെല്ലാം ചൂട് കുറവുള്ള രാവിലെയും, വൈകുന്നേരവുമായി ക്രമീകരിക്കണം. വീട്ടിൽ പല സ്ഥലങ്ങളിലായി വെള്ളപ്പാത്രങ്ങൾ നിറച്ച് ഒരുക്കി വെക്കണം. പുറത്ത് പാർപ്പിക്കുന്ന നായ്ക്കളെ ചൂട് കൂടിയ നേരങ്ങളിൽ അകത്തോ പുറത്ത് തണൽ ഒരുക്കിയോ പാർപ്പിക്കണം.

വേനലിൽ ബാഹ്യ പരാദങ്ങളുടെ ശല്യം കൂടുതലായതിനാൽ അത് നിയന്ത്രിക്കുന്നതിനായ് ടിക്ക്/ഫ്ളീ കോളറുകളോ, സ്പോട്ട് ഓൺ, പോറോൺ മരുന്നുകളോ കുത്തിവെയ്പുകളോ നൽകാം. ബാഹ്യപരാദനാശിനികൾ അടങ്ങിയ ഷാംപു ഉപയോഗിച്ച് നായ്ക്കളെ കുളിപ്പിക്കുകയോ ചെയ്യാം. കുഞ്ഞുങ്ങളിലെ പരാദ നിയന്ത്രണത്തിന് പൗഡറുകൾ മേനിയിൽ തളിയ്ക്കാൻ ലഭ്യമാണ്. അമിതമായി വളർന്ന രോമകൂപങ്ങൾ വെട്ടിയൊതുക്കി എന്നും ഒരു ബ്രഷ് കൊണ്ട് മേനി ചീവാൻ മറക്കരുത്. രോമവളർച്ച കൂടുതലുള്ള ജർമൻ ഷെപ്പേർഡ് പോലുള്ള ഇനങ്ങളുടെ അധികമായി വളർന്ന രോമങ്ങളും, ജടകളും വെട്ടിയൊരുക്കി ഒരു ബ്രഷ് കൊണ്ട് ഗ്രൂമിങ്ങ് ചെയ്യുന്നത് ശരീരത്തിന്റെ രക്തയോട്ടം കൂട്ടാനും താപസമ്മർദ്ദത്തെ കുറയ്ക്കാനും സഹായിക്കും.

ബബീസിയോസിസ്, ഹീമോബാർട്ടനെല്ലോസിസ്, എർലീച്ചിയോസിസ് തുടങ്ങിയ രക്താണുരോഗങ്ങൾക്ക് വേനലിൽ സാധ്യത കൂടുതലാണ് വിളർച്ച, പനി, തീറ്റമടുപ്പ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ വേഗത്തിൽ ചികിത്സ തേടണം.

Content highlights: Animal husbandry, Pet dogs
.



Viewing all 2897 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>