പാലക്കാട്: രണ്ടേക്കർ പാടത്ത് കൃഷിയിറക്കി അഭിമാനത്തോടെ ജീവിച്ചിരുന്ന കാലം പാലക്കാടൻ കർഷകന് ഇന്ന് ഓർമയാണ്. കാർഷിക വൃത്തിയുടെ വിജയകഥ ഇന്ന് കൊച്ചുമക്കൾക്കുപോലും പറഞ്ഞുകൊടുക്കാനാവില്ലെന്ന് കർഷകർ. കൃഷിയിറക്കുന്നിടത്ത് തുടങ്ങി നെല്ല് വിറ്റഴിക്കുന്നതുവരെ നീളുന്ന ദുരിതക്കാഴ്ചകൾ കാണുന്ന കുട്ടികൾക്ക് ഇത് വിശ്വസിക്കാനാവില്ല.
ഒന്നാംവിളയ്ക്ക് മികച്ച കാലാവസ്ഥയെത്തിയപ്പോൾ നിനച്ചിരിക്കാതെ കർഷകമനസ്സുകളിൽ തീ കോരിയിട്ട് ആദ്യം പ്രളയം, തൊട്ടുപിന്നാലെ ഓലകരിച്ചിൽ. രക്ഷപ്പെട്ട പാടത്തെ നെല്ല് കൊയ്തെടുത്തപ്പോൾ പൊതുവിപണിയിൽ വിലയില്ല. സർക്കാർ സംഭരണത്തിനാകട്ടെ നീണ്ടനാളത്തെ കാത്തിരിപ്പും.
കർഷകരെ ചൂഷണം ചെയ്യരുത്
നെല്പാടം തരിശിടുന്നത് ആലോചിക്കാനാവാതെ വന്നപ്പോൾ കൃഷിയിറക്കാൻ ഇത്തവണ മകന്റെ സഹായം തേടി. കുടുംബം വക 12 ഏക്കറിലെ ഈ നെല്ല് കളത്തിലെത്തിച്ചതുവരെയുള്ള ചെലവ് ആറരലക്ഷം രൂപ. സംഭരിക്കാനായെത്തുന്ന മില്ല് ഏജന്റിനെ പ്രതീക്ഷിച്ചിരിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് നാലുദിവസം-കുഴൽമന്ദം പെരുങ്കുന്നത്തെ എം. കുട്ടികൃഷ്ണന് ഇത് ജീവിതമാണ്. 80 വയസ്സിനിടെ ഇതുവരെ കൃഷി മുടങ്ങിയിട്ടില്ലെന്ന് കർഷകൻ പറയുന്നു. വിളവെടുക്കാൻ മാത്രം 80,000 രൂപമുടക്കി.
മഴ ചതിക്കുമെന്ന് ഭയന്ന് 10,000 രൂപ മുടക്കി വാങ്ങിയ ടാർപായയ്ക്കടിയിലാണ് നെല്ലിപ്പോൾ. ഇടയ്ക്ക് നാല് സ്ത്രീത്തൊഴിലാളികളെ ഉപയോഗിച്ച് പതിരും തിരിക്കുന്നുണ്ട്. ഇവർക്ക് ദിവസക്കൂലി ആൾക്ക് 300 രൂപ. സംഭരണത്തിനെത്തിയാലോ, ചാക്കിന് 20 രൂപ നിരക്കിൽ കർഷകൻ കയറ്റുകൂലി വേറെ കരുതണം. 550 ചാക്ക് നെല്ലാണ് ഇക്കുറി വിളഞ്ഞത്. ഇത്തവണ മൂന്നിലൊന്ന് പതിരുമായി. അതിന്റെ നഷ്ടം വേറെ. കൃഷി അസിസ്റ്റന്റിനേയും മില്ല് ഏജന്റിനേയും നാലുദിവസമായി കാത്തിരിക്കുകയാണ് ഈ കർഷകനും കുടുംബവും. ഇതിനിടെ പെയ്ത മഴയിൽ നനഞ്ഞ് കൂനയിൽ ഒരുഭാഗത്തെ നെല്ല് മുളച്ചും തുടങ്ങി.
അധികൃതരോട് : നെല്ലുസംഭരണം മില്ലുകളെയും ഏജന്റുമാരെയും ഏല്പിച്ച് കൈകഴുകി മാറിനിൽക്കുന്ന സർക്കാർ നിലപാട് മാറണം. കർഷകരെ ചൂഷണത്തിന് വിട്ടുകൊടുക്കരുത്.
സൗജന്യമായി വിത്ത് വേണം
ഒന്നാംവിള ബാക്കിയാക്കിയത്ബാങ്ക് വായ്പയടക്കം തീർത്താൽ തീരാത്ത കടമാണ്. രണ്ടാംവിളയ്ക്ക് വിത്തെങ്കിലും സൗജന്യമായി വേണം. ഇല്ലെങ്കിൽ എങ്ങനെ കൃഷിയിറക്കും- ചിറ്റൂർ പറയൻകോട് കളത്തിൽ ഓലകരിച്ചിൽ വന്ന് പൂർണമായി നശിച്ച പാടത്ത് നിൽക്കുമ്പോൾ 76കാരനായ കെ. ശങ്കരനാരായണന് വാക്കുകൾ മുറിയുന്നു.
ശരാശരി രണ്ടുടൺ നെല്ല് വിളഞ്ഞിരുന്ന പാടത്തുനിന്ന് ഇക്കുറി സ്ത്രീത്തൊഴിലാളികളെ വിട്ട് കൊയ്തിട്ട് ലഭിച്ചത് 100 കിലോയിൽ താഴെ. കൃഷിച്ചെലവിനത്തിൽ 25,000 രൂപയും കൊയ്ത്തിനായി മുടക്കിയ 3,500 ഉം നഷ്ടം. ഒന്നാംവിളയ്ക്കെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ നെൽകൃഷി സബ്സിഡി നഷ്ടമായി. പിഴപ്പലിശ വന്നതോടെ രണ്ടാംവിളയിറക്കാൻ ബാങ്കുകൾ കാർഷികവായ്പ തരില്ലെന്ന സ്ഥിതിയാണ്.
അധികൃതരോട് : കൃഷിനശിച്ച കർഷകരുടെ രക്ഷയ്ക്ക് സർക്കാർസഹായം വേണം. ഇല്ലെങ്കിൽ കൃഷിഭൂമി ഏറ്റെടുത്ത് ജീവിക്കാനുള്ള ഓണറേറിയമെങ്കിലും നൽകണം.
പ്രതീക്ഷയോടെ കാത്തിരിപ്പ്
കൊയ്ത്തുകഴിഞ്ഞിട്ട് അഞ്ചുദിവസമായി. എവിടെയെങ്കിലും സൂക്ഷിക്കേണ്ടേ-ചിറ്റൂർ പറയൻകോട് റോഡരികിലെ ഒഴിഞ്ഞസ്ഥലത്ത് ചാക്കിൽ നിറച്ച നെല്ല് മഴനനയാതെ ടാർപായയ്ക്ക് കീഴിലാക്കാനുള്ള കഠിനശ്രമത്തിലാണ് കർഷകനായ സി.ജി. ദക്ഷിണാമൂർത്തിയും തൊഴിലാളികളും. ഇടയ്ക്ക് മാനം കറുത്തുതുടങ്ങിയപ്പോൾമുതൽ തുടങ്ങിയ ആശങ്കയ്ക്ക് അവസാനമില്ല. നെല്ലെടുക്കാൻ ഇനിയും മൂന്നുനാല് ദിവസമെങ്കിലും വേണമെന്നാണ് പറയുന്നത്. 100 ചാക്ക് നെല്ല് മഴനനയാതെ സംരക്ഷിക്കാൻ സ്ഥലമില്ലാത്ത കർഷകരുടെ പ്രതീകമായി ദക്ഷിണാമൂർത്തിയും.
അധികൃതരോട് : നിരവധി കർഷകർ നെല്ല് പെരുവഴിയിൽ സൂക്ഷിക്കേണ്ട സ്ഥിതിയിലാണ്. എത്രയും വേഗം കൃഷിവകുപ്പ് ഇടപെടണം.
Content highlights : Agriculture, Organic farming, Paddy field
ഒന്നാംവിളയ്ക്ക് മികച്ച കാലാവസ്ഥയെത്തിയപ്പോൾ നിനച്ചിരിക്കാതെ കർഷകമനസ്സുകളിൽ തീ കോരിയിട്ട് ആദ്യം പ്രളയം, തൊട്ടുപിന്നാലെ ഓലകരിച്ചിൽ. രക്ഷപ്പെട്ട പാടത്തെ നെല്ല് കൊയ്തെടുത്തപ്പോൾ പൊതുവിപണിയിൽ വിലയില്ല. സർക്കാർ സംഭരണത്തിനാകട്ടെ നീണ്ടനാളത്തെ കാത്തിരിപ്പും.
കർഷകരെ ചൂഷണം ചെയ്യരുത്
നെല്പാടം തരിശിടുന്നത് ആലോചിക്കാനാവാതെ വന്നപ്പോൾ കൃഷിയിറക്കാൻ ഇത്തവണ മകന്റെ സഹായം തേടി. കുടുംബം വക 12 ഏക്കറിലെ ഈ നെല്ല് കളത്തിലെത്തിച്ചതുവരെയുള്ള ചെലവ് ആറരലക്ഷം രൂപ. സംഭരിക്കാനായെത്തുന്ന മില്ല് ഏജന്റിനെ പ്രതീക്ഷിച്ചിരിക്കാൻ തുടങ്ങിയിട്ട് ഇന്നേക്ക് നാലുദിവസം-കുഴൽമന്ദം പെരുങ്കുന്നത്തെ എം. കുട്ടികൃഷ്ണന് ഇത് ജീവിതമാണ്. 80 വയസ്സിനിടെ ഇതുവരെ കൃഷി മുടങ്ങിയിട്ടില്ലെന്ന് കർഷകൻ പറയുന്നു. വിളവെടുക്കാൻ മാത്രം 80,000 രൂപമുടക്കി.
മഴ ചതിക്കുമെന്ന് ഭയന്ന് 10,000 രൂപ മുടക്കി വാങ്ങിയ ടാർപായയ്ക്കടിയിലാണ് നെല്ലിപ്പോൾ. ഇടയ്ക്ക് നാല് സ്ത്രീത്തൊഴിലാളികളെ ഉപയോഗിച്ച് പതിരും തിരിക്കുന്നുണ്ട്. ഇവർക്ക് ദിവസക്കൂലി ആൾക്ക് 300 രൂപ. സംഭരണത്തിനെത്തിയാലോ, ചാക്കിന് 20 രൂപ നിരക്കിൽ കർഷകൻ കയറ്റുകൂലി വേറെ കരുതണം. 550 ചാക്ക് നെല്ലാണ് ഇക്കുറി വിളഞ്ഞത്. ഇത്തവണ മൂന്നിലൊന്ന് പതിരുമായി. അതിന്റെ നഷ്ടം വേറെ. കൃഷി അസിസ്റ്റന്റിനേയും മില്ല് ഏജന്റിനേയും നാലുദിവസമായി കാത്തിരിക്കുകയാണ് ഈ കർഷകനും കുടുംബവും. ഇതിനിടെ പെയ്ത മഴയിൽ നനഞ്ഞ് കൂനയിൽ ഒരുഭാഗത്തെ നെല്ല് മുളച്ചും തുടങ്ങി.
അധികൃതരോട് : നെല്ലുസംഭരണം മില്ലുകളെയും ഏജന്റുമാരെയും ഏല്പിച്ച് കൈകഴുകി മാറിനിൽക്കുന്ന സർക്കാർ നിലപാട് മാറണം. കർഷകരെ ചൂഷണത്തിന് വിട്ടുകൊടുക്കരുത്.
സൗജന്യമായി വിത്ത് വേണം
ഒന്നാംവിള ബാക്കിയാക്കിയത്ബാങ്ക് വായ്പയടക്കം തീർത്താൽ തീരാത്ത കടമാണ്. രണ്ടാംവിളയ്ക്ക് വിത്തെങ്കിലും സൗജന്യമായി വേണം. ഇല്ലെങ്കിൽ എങ്ങനെ കൃഷിയിറക്കും- ചിറ്റൂർ പറയൻകോട് കളത്തിൽ ഓലകരിച്ചിൽ വന്ന് പൂർണമായി നശിച്ച പാടത്ത് നിൽക്കുമ്പോൾ 76കാരനായ കെ. ശങ്കരനാരായണന് വാക്കുകൾ മുറിയുന്നു.
ശരാശരി രണ്ടുടൺ നെല്ല് വിളഞ്ഞിരുന്ന പാടത്തുനിന്ന് ഇക്കുറി സ്ത്രീത്തൊഴിലാളികളെ വിട്ട് കൊയ്തിട്ട് ലഭിച്ചത് 100 കിലോയിൽ താഴെ. കൃഷിച്ചെലവിനത്തിൽ 25,000 രൂപയും കൊയ്ത്തിനായി മുടക്കിയ 3,500 ഉം നഷ്ടം. ഒന്നാംവിളയ്ക്കെടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ നെൽകൃഷി സബ്സിഡി നഷ്ടമായി. പിഴപ്പലിശ വന്നതോടെ രണ്ടാംവിളയിറക്കാൻ ബാങ്കുകൾ കാർഷികവായ്പ തരില്ലെന്ന സ്ഥിതിയാണ്.
അധികൃതരോട് : കൃഷിനശിച്ച കർഷകരുടെ രക്ഷയ്ക്ക് സർക്കാർസഹായം വേണം. ഇല്ലെങ്കിൽ കൃഷിഭൂമി ഏറ്റെടുത്ത് ജീവിക്കാനുള്ള ഓണറേറിയമെങ്കിലും നൽകണം.
പ്രതീക്ഷയോടെ കാത്തിരിപ്പ്
കൊയ്ത്തുകഴിഞ്ഞിട്ട് അഞ്ചുദിവസമായി. എവിടെയെങ്കിലും സൂക്ഷിക്കേണ്ടേ-ചിറ്റൂർ പറയൻകോട് റോഡരികിലെ ഒഴിഞ്ഞസ്ഥലത്ത് ചാക്കിൽ നിറച്ച നെല്ല് മഴനനയാതെ ടാർപായയ്ക്ക് കീഴിലാക്കാനുള്ള കഠിനശ്രമത്തിലാണ് കർഷകനായ സി.ജി. ദക്ഷിണാമൂർത്തിയും തൊഴിലാളികളും. ഇടയ്ക്ക് മാനം കറുത്തുതുടങ്ങിയപ്പോൾമുതൽ തുടങ്ങിയ ആശങ്കയ്ക്ക് അവസാനമില്ല. നെല്ലെടുക്കാൻ ഇനിയും മൂന്നുനാല് ദിവസമെങ്കിലും വേണമെന്നാണ് പറയുന്നത്. 100 ചാക്ക് നെല്ല് മഴനനയാതെ സംരക്ഷിക്കാൻ സ്ഥലമില്ലാത്ത കർഷകരുടെ പ്രതീകമായി ദക്ഷിണാമൂർത്തിയും.
അധികൃതരോട് : നിരവധി കർഷകർ നെല്ല് പെരുവഴിയിൽ സൂക്ഷിക്കേണ്ട സ്ഥിതിയിലാണ്. എത്രയും വേഗം കൃഷിവകുപ്പ് ഇടപെടണം.
Content highlights : Agriculture, Organic farming, Paddy field