മറ്റത്തൂർ: പ്രളയം മറ്റത്തൂരിലെ കാർഷിക മേഖലയിൽ ഒന്നരക്കോടിയുടെ നഷ്ടം വരുത്തിയെന്നാണ് പ്രാഥമിക കണക്ക്. രണ്ടുദിവസം മുമ്പുണ്ടായ ചുഴലിക്കാറ്റിൽ 800 ജാതി മരങ്ങൾ കടപുഴകിയെന്നാണ് കൃഷിഭവന്റെ കണക്ക്. ഇതുവഴിയുള്ള നഷ്ടം മാത്രം 16 ലക്ഷമാണ്.
കൊടകര ബ്ലോക്കിലെ നെല്ലറയായ മറ്റത്തൂരിൽ 100 ഹെക്ടർ വിരിപ്പ് കൃഷിയും 300 ഹെക്ടർ മുണ്ടകനുമുണ്ട്. പ്രളയത്തിൽ മറ്റത്തൂർ പഞ്ചായത്തിലെ വിരിപ്പ് നെൽകൃഷിയിൽ പകുതിയിലേറെ നശിച്ചു. 17 പാടശേഖര സമിതികളിൽ ഒമ്പത് സമിതികളാണ് വിരിപ്പ് കൃഷിയിറക്കിയിരുന്നത്. ഇതിൽ എട്ട് പാടശേഖരത്തിലും നാശമുണ്ടായി.
കൃഷിഭവനിൽ ലഭിച്ച അപേക്ഷകളുടെ കണക്കനുസരിച്ച് 25,000-നും 30,000-നും ഇടയിൽ നേന്ത്രവാഴകളും നശിച്ചു. അതിൽ പകുതിയും വെട്ടാറായ കുലകളുള്ളതും. പച്ചക്കറി കൃഷി ഉയർന്ന പ്രദേശങ്ങളിലായതിനാൽ കാര്യമായി നാശമുണ്ടായില്ല. ധാരാളം ജാതി തൈകൾ ഉണങ്ങി നശിച്ചു. 11 ലിഫ്റ്റ് ഇറിഗേഷൻ മോട്ടോറുകൾ വെള്ളം കയറിയും കെട്ടിടം തകർന്നും കേടായി. കൂടാതെ സ്വകാര്യ വ്യക്തികളുടെ ജലസേചനത്തിനുള്ള മോട്ടോറുകളും മോട്ടോർ ഷെഡുകളും നശിച്ചു. പുഴയോരം ഇടിഞ്ഞ് വീണ് നിരവധി കുടുംബങ്ങൾക്ക് ഉണ്ടായ ഭൂമി നഷ്ടം വലുതാണ്.
മണ്ണിനും കൃഷിയിടത്തിനും സംഭവിച്ച മാറ്റം തുടർകൃഷികളെ ബാധിക്കുമെന്ന ആശങ്ക കർഷകർക്കുണ്ടെന്ന് മറ്റത്തൂർകൃഷി ഓഫീസർ പി. വിനോദ് പറയുന്നു.
കൃഷി തിരിച്ചു പിടിക്കാൻ ഒരുക്കം
കൃഷിയാണ് മറ്റത്തൂരിന്റെ ഏക ആശ്രയം. പ്രളയം തകർത്ത കർഷക മനസ്സുകൾക്ക് ആശ്വാസമാകുക എന്നതാണ് ജനകീയ ഭരണ സമിതി മുഖ്യമായി ശ്രദ്ധിക്കേണ്ടതും. ഈ ലക്ഷ്യത്തോടെ പ്രളയാനന്തര കാർഷിക ക്ഷേമ പ്രവർത്തനങ്ങളിലാണ് പഞ്ചായത്ത് ശ്രദ്ധ പതിപ്പിക്കുന്നത്.
വിവിധ ചെറുകിട പദ്ധതികൾ അടിയന്തര പ്രാധാന്യത്തോടെ ചെയ്യുന്നതിനാണ് ശ്രമം ആരംഭിച്ചിട്ടുള്ളത്. പദ്ധതികൾക്ക് സാങ്കേതിക അനുമതിയും ലഭിച്ചു കഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കാൻ കഴിയുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്. ലിഫ്റ്റ് ഇറിഗേഷനുകളുടെ അറ്റകുറ്റപ്പണികൾ സമിതികൾ ഏറ്റെടുത്ത് നടത്താനും വകുപ്പ് വക ഫണ്ട് വരുന്ന മുറക്ക് വകയിരുത്താനും തീരുമാനമായിട്ടുണ്ട്.
പ്രളയത്തിൽ തകർന്ന വെള്ളിക്കുളങ്ങര ക്രോസ്ബാർ നന്നാക്കാനും വിവിധ പാടശേഖരങ്ങളിലെ പൊട്ടിയ ബണ്ട് നവീകരിക്കാനും തടയണ അറ്റകുറ്റപ്പണിക്കും മോട്ടോർ ഷെഡ് നവീകരണത്തിനും പഞ്ചായത്ത് അടിയന്തരമായി പദ്ധതിയാവിഷ്കരിച്ചിട്ടുണ്ട്.
മുണ്ടകൻ പ്രതീക്ഷയിൽ കർഷകർ പണിത്തിരക്കിൽ
പ്രളയത്തിൽ വിരിപ്പ് നെൽകൃഷിയിൽ വലിയ നഷ്ടം വന്ന കർഷകർ മുണ്ടകൻ കൃഷിക്ക് പാടങ്ങൾ ഒരുക്കുന്ന തിരക്കിലാണ്. ഞാറുനടീലിന് ആശ്വാസമായി തുലാമഴ കിട്ടിയതിന്റെ സന്തോഷത്തിലാണ് കർഷകർ. ഇടവപ്പാതി കഴിഞ്ഞാൽ നെൽകൃഷിക്ക് മറ്റത്തൂർ ബ്രാഞ്ച് കനാലിലൂടെ വെള്ളം എത്തണം. അല്ലെങ്കിൽ കൃഷി ഉണങ്ങി നശിക്കും. 15 പാടശേഖരങ്ങളും കനാൽവെള്ളത്തെ ആശ്രയിച്ചാണ് കൃഷിയിറക്കുന്നത്.
മറ്റത്തൂർ ബ്രാഞ്ച് കനാലിലൂടെ വെള്ളം എത്തിയാലെ വെള്ളിക്കുളങ്ങര വലിയ തോട്ടിലും വെള്ളം സമൃദ്ധിയായി ഉണ്ടാകൂ.
കനാൽ ആര് നന്നാക്കും എന്ന ആശങ്കയും കർഷകർക്കുണ്ട്. ഇറിഗേഷനു കീഴിലാണെങ്കിലും തൊഴിലുറപ്പിലാണ് കനാലിലെ കാട് വെട്ടി വെള്ളം വാലറ്റത്ത് എത്തിക്കാനുള്ളത്. മഴ കഴിയുന്നതോടെ വെള്ളമെത്താൻ കനാൽ വൃത്തിയാക്കൽ വേഗം തുടങ്ങണമെന്നാണ് കർഷകരുടെ ആവശ്യം.
Content highlights : Agriculture, Organic farming, Vegetable, Flood
കൊടകര ബ്ലോക്കിലെ നെല്ലറയായ മറ്റത്തൂരിൽ 100 ഹെക്ടർ വിരിപ്പ് കൃഷിയും 300 ഹെക്ടർ മുണ്ടകനുമുണ്ട്. പ്രളയത്തിൽ മറ്റത്തൂർ പഞ്ചായത്തിലെ വിരിപ്പ് നെൽകൃഷിയിൽ പകുതിയിലേറെ നശിച്ചു. 17 പാടശേഖര സമിതികളിൽ ഒമ്പത് സമിതികളാണ് വിരിപ്പ് കൃഷിയിറക്കിയിരുന്നത്. ഇതിൽ എട്ട് പാടശേഖരത്തിലും നാശമുണ്ടായി.
കൃഷിഭവനിൽ ലഭിച്ച അപേക്ഷകളുടെ കണക്കനുസരിച്ച് 25,000-നും 30,000-നും ഇടയിൽ നേന്ത്രവാഴകളും നശിച്ചു. അതിൽ പകുതിയും വെട്ടാറായ കുലകളുള്ളതും. പച്ചക്കറി കൃഷി ഉയർന്ന പ്രദേശങ്ങളിലായതിനാൽ കാര്യമായി നാശമുണ്ടായില്ല. ധാരാളം ജാതി തൈകൾ ഉണങ്ങി നശിച്ചു. 11 ലിഫ്റ്റ് ഇറിഗേഷൻ മോട്ടോറുകൾ വെള്ളം കയറിയും കെട്ടിടം തകർന്നും കേടായി. കൂടാതെ സ്വകാര്യ വ്യക്തികളുടെ ജലസേചനത്തിനുള്ള മോട്ടോറുകളും മോട്ടോർ ഷെഡുകളും നശിച്ചു. പുഴയോരം ഇടിഞ്ഞ് വീണ് നിരവധി കുടുംബങ്ങൾക്ക് ഉണ്ടായ ഭൂമി നഷ്ടം വലുതാണ്.
മണ്ണിനും കൃഷിയിടത്തിനും സംഭവിച്ച മാറ്റം തുടർകൃഷികളെ ബാധിക്കുമെന്ന ആശങ്ക കർഷകർക്കുണ്ടെന്ന് മറ്റത്തൂർകൃഷി ഓഫീസർ പി. വിനോദ് പറയുന്നു.
കൃഷി തിരിച്ചു പിടിക്കാൻ ഒരുക്കം
കൃഷിയാണ് മറ്റത്തൂരിന്റെ ഏക ആശ്രയം. പ്രളയം തകർത്ത കർഷക മനസ്സുകൾക്ക് ആശ്വാസമാകുക എന്നതാണ് ജനകീയ ഭരണ സമിതി മുഖ്യമായി ശ്രദ്ധിക്കേണ്ടതും. ഈ ലക്ഷ്യത്തോടെ പ്രളയാനന്തര കാർഷിക ക്ഷേമ പ്രവർത്തനങ്ങളിലാണ് പഞ്ചായത്ത് ശ്രദ്ധ പതിപ്പിക്കുന്നത്.
വിവിധ ചെറുകിട പദ്ധതികൾ അടിയന്തര പ്രാധാന്യത്തോടെ ചെയ്യുന്നതിനാണ് ശ്രമം ആരംഭിച്ചിട്ടുള്ളത്. പദ്ധതികൾക്ക് സാങ്കേതിക അനുമതിയും ലഭിച്ചു കഴിഞ്ഞു. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കാൻ കഴിയുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്. ലിഫ്റ്റ് ഇറിഗേഷനുകളുടെ അറ്റകുറ്റപ്പണികൾ സമിതികൾ ഏറ്റെടുത്ത് നടത്താനും വകുപ്പ് വക ഫണ്ട് വരുന്ന മുറക്ക് വകയിരുത്താനും തീരുമാനമായിട്ടുണ്ട്.
പ്രളയത്തിൽ തകർന്ന വെള്ളിക്കുളങ്ങര ക്രോസ്ബാർ നന്നാക്കാനും വിവിധ പാടശേഖരങ്ങളിലെ പൊട്ടിയ ബണ്ട് നവീകരിക്കാനും തടയണ അറ്റകുറ്റപ്പണിക്കും മോട്ടോർ ഷെഡ് നവീകരണത്തിനും പഞ്ചായത്ത് അടിയന്തരമായി പദ്ധതിയാവിഷ്കരിച്ചിട്ടുണ്ട്.
മുണ്ടകൻ പ്രതീക്ഷയിൽ കർഷകർ പണിത്തിരക്കിൽ
പ്രളയത്തിൽ വിരിപ്പ് നെൽകൃഷിയിൽ വലിയ നഷ്ടം വന്ന കർഷകർ മുണ്ടകൻ കൃഷിക്ക് പാടങ്ങൾ ഒരുക്കുന്ന തിരക്കിലാണ്. ഞാറുനടീലിന് ആശ്വാസമായി തുലാമഴ കിട്ടിയതിന്റെ സന്തോഷത്തിലാണ് കർഷകർ. ഇടവപ്പാതി കഴിഞ്ഞാൽ നെൽകൃഷിക്ക് മറ്റത്തൂർ ബ്രാഞ്ച് കനാലിലൂടെ വെള്ളം എത്തണം. അല്ലെങ്കിൽ കൃഷി ഉണങ്ങി നശിക്കും. 15 പാടശേഖരങ്ങളും കനാൽവെള്ളത്തെ ആശ്രയിച്ചാണ് കൃഷിയിറക്കുന്നത്.
മറ്റത്തൂർ ബ്രാഞ്ച് കനാലിലൂടെ വെള്ളം എത്തിയാലെ വെള്ളിക്കുളങ്ങര വലിയ തോട്ടിലും വെള്ളം സമൃദ്ധിയായി ഉണ്ടാകൂ.
കനാൽ ആര് നന്നാക്കും എന്ന ആശങ്കയും കർഷകർക്കുണ്ട്. ഇറിഗേഷനു കീഴിലാണെങ്കിലും തൊഴിലുറപ്പിലാണ് കനാലിലെ കാട് വെട്ടി വെള്ളം വാലറ്റത്ത് എത്തിക്കാനുള്ളത്. മഴ കഴിയുന്നതോടെ വെള്ളമെത്താൻ കനാൽ വൃത്തിയാക്കൽ വേഗം തുടങ്ങണമെന്നാണ് കർഷകരുടെ ആവശ്യം.
Content highlights : Agriculture, Organic farming, Vegetable, Flood