തൃശൂർ: പൊതു ജലാശയങ്ങളിലെ അനധികൃത മീൻപിടിത്തരീതികൾക്കെതിരേ കർശന നടപടികളുമായി മത്സ്യവകുപ്പ് രംഗത്ത്. ഉൾനാടൻ മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനാണ് മത്സ്യവകുപ്പ് നടപടിയെടുക്കുന്നത്. ഏങ്ങണ്ടിയൂർ പഞ്ചായത്തിലെ പുളിക്കക്കടവുമുതൽ ചേറ്റുവവരെ കായലിൽ നൊരുമ്പുപയോഗിച്ചുള്ള മീൻപിടിത്തം വ്യാപകമായെന്ന പരാതിയെത്തുടർന്ന് നടത്തിയ പരിശോധനയിൽ ഇവ കണ്ടെത്തി നീക്കം ചെയ്തുതുടങ്ങി.
മരക്കമ്പുകൾ, മടൽ, ചുള്ളിക്കമ്പുകൾ എന്നിവയുപയോഗിച്ച് വൃത്താകൃതിയിൽ തയ്യാറാക്കുന്ന കൃത്രിമ മത്സ്യാകർഷകകേന്ദ്രങ്ങളാണ് നൊരുമ്പ്. ഇവിടങ്ങളിൽ പ്രജനനത്തിനും ആഹാരത്തിനുമായി എത്തുന്ന വാണിജ്യപ്രാധാന്യമുള്ള കരിമീൻ, കാളാഞ്ചി, ചെമ്പല്ലി എന്നീ മത്സ്യങ്ങളെ വേലിയറക്ക സമയത്ത് വളഞ്ഞുപിടിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ പ്രജനനശേഷം അവശേഷിക്കുന്ന മത്സ്യക്കുഞ്ഞുങ്ങൾ മുട്ടകൾ വളർച്ചയെത്താത്ത നാടൻമത്സ്യങ്ങൾ എന്നിവ കൂട്ടത്തോടെ നശിപ്പിക്കപ്പെടുന്നതായി കണ്ടെത്തി.
ഇതേത്തുടർന്നാണ് മത്സ്യവകുപ്പ് ഇൻസ്പെക്ടർമാരായ വി.എസ്. സുരേഷ്ബാബു, പി.എ. ഫാത്തിമ, ഫിഷറീസ് അസിസ്റ്റന്റുമാരായ മനീഷ് മോഹൻ, കെ.കെ. ജിനു, എം.വി. സുരേഷ്, സീ ഗാർഡുമാരായ ഫസൽ, ഷിഹാബ്, വാടാനപ്പള്ളി സ്റ്റേഷനിലെ സി.പി.ഒ. ആർ. രാജേഷ്, പാവറട്ടി സ്റ്റേഷനിലെ സി.പി.ഒ. ഇ.ജി. അനിൽ എന്നിവരാണ് പുളിക്കക്കടവു പാലത്തിനിരുവശത്തുമായി സ്ഥാപിച്ചിരുന്ന 20 നൊരുമ്പുകൾ നീക്കിയത്. മത്സ്യത്തൊഴിലാളികളുടെ സഹകരണവുമുണ്ടായി.
നശീകരണ മീൻപിടിത്തരീതികളായ തോട്ടപൊട്ടിക്കൽ, സ്ഫോടകവസ്തു പ്രയോഗിക്കൽ, വൈദ്യുതിയോ വൈദ്യുതോപകരണങ്ങളോ ഉപയോഗിക്കൽ, വിഷവസ്തുക്കളോ രാസവസ്തുക്കളോ കലക്കൽ, വിഷച്ചെടികൾ ഉപയോഗിക്കൽ, നൊരുമ്പുകൾ ഉപയോഗിക്കൽ, രാത്രിയിൽ വെളിച്ചമുപയോഗിക്കൽ എന്നിവ നിരോധിച്ച രീതികളാണ്. എന്നാൽ, ഇത്തരം രീതികൾ ഇപ്പോഴും തുടരുന്നതിനാലാണ് മത്സ്യവകുപ്പ് ഉൾനാടൻ കായലിൽ പരിശോധന കർശനമാക്കിയത്. മത്സ്യവകുപ്പ് ജില്ലാ ഡയറക്ടർ എസ്. സുഹൈർ, അസി.ഡയറക്ടർ വി. പ്രശാന്തൻ എന്നിവരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.
Content highlights: Aqua culture, Fish, Illegal fishing
മരക്കമ്പുകൾ, മടൽ, ചുള്ളിക്കമ്പുകൾ എന്നിവയുപയോഗിച്ച് വൃത്താകൃതിയിൽ തയ്യാറാക്കുന്ന കൃത്രിമ മത്സ്യാകർഷകകേന്ദ്രങ്ങളാണ് നൊരുമ്പ്. ഇവിടങ്ങളിൽ പ്രജനനത്തിനും ആഹാരത്തിനുമായി എത്തുന്ന വാണിജ്യപ്രാധാന്യമുള്ള കരിമീൻ, കാളാഞ്ചി, ചെമ്പല്ലി എന്നീ മത്സ്യങ്ങളെ വേലിയറക്ക സമയത്ത് വളഞ്ഞുപിടിക്കുകയാണ് ചെയ്യുന്നത്. ഇതിലൂടെ പ്രജനനശേഷം അവശേഷിക്കുന്ന മത്സ്യക്കുഞ്ഞുങ്ങൾ മുട്ടകൾ വളർച്ചയെത്താത്ത നാടൻമത്സ്യങ്ങൾ എന്നിവ കൂട്ടത്തോടെ നശിപ്പിക്കപ്പെടുന്നതായി കണ്ടെത്തി.
ഇതേത്തുടർന്നാണ് മത്സ്യവകുപ്പ് ഇൻസ്പെക്ടർമാരായ വി.എസ്. സുരേഷ്ബാബു, പി.എ. ഫാത്തിമ, ഫിഷറീസ് അസിസ്റ്റന്റുമാരായ മനീഷ് മോഹൻ, കെ.കെ. ജിനു, എം.വി. സുരേഷ്, സീ ഗാർഡുമാരായ ഫസൽ, ഷിഹാബ്, വാടാനപ്പള്ളി സ്റ്റേഷനിലെ സി.പി.ഒ. ആർ. രാജേഷ്, പാവറട്ടി സ്റ്റേഷനിലെ സി.പി.ഒ. ഇ.ജി. അനിൽ എന്നിവരാണ് പുളിക്കക്കടവു പാലത്തിനിരുവശത്തുമായി സ്ഥാപിച്ചിരുന്ന 20 നൊരുമ്പുകൾ നീക്കിയത്. മത്സ്യത്തൊഴിലാളികളുടെ സഹകരണവുമുണ്ടായി.
നശീകരണ മീൻപിടിത്തരീതികളായ തോട്ടപൊട്ടിക്കൽ, സ്ഫോടകവസ്തു പ്രയോഗിക്കൽ, വൈദ്യുതിയോ വൈദ്യുതോപകരണങ്ങളോ ഉപയോഗിക്കൽ, വിഷവസ്തുക്കളോ രാസവസ്തുക്കളോ കലക്കൽ, വിഷച്ചെടികൾ ഉപയോഗിക്കൽ, നൊരുമ്പുകൾ ഉപയോഗിക്കൽ, രാത്രിയിൽ വെളിച്ചമുപയോഗിക്കൽ എന്നിവ നിരോധിച്ച രീതികളാണ്. എന്നാൽ, ഇത്തരം രീതികൾ ഇപ്പോഴും തുടരുന്നതിനാലാണ് മത്സ്യവകുപ്പ് ഉൾനാടൻ കായലിൽ പരിശോധന കർശനമാക്കിയത്. മത്സ്യവകുപ്പ് ജില്ലാ ഡയറക്ടർ എസ്. സുഹൈർ, അസി.ഡയറക്ടർ വി. പ്രശാന്തൻ എന്നിവരാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്.
Content highlights: Aqua culture, Fish, Illegal fishing