ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ പ്രവൃത്തി ദിനങ്ങളിലും നടപ്പിലാക്കാവുന്നപ്രവർത്തനങ്ങളിലും വന്നിട്ടുള്ള മാറ്റങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് കാർഷിക മേഖലയിലെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് വേഗത കൈവരിക്കാനാകുമെന്ന് കൃഷി മന്ത്രി അഡ്വ. വി.എസ് . സുനിൽകുമാർ.
സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തൊഴിലുറപ്പ് പദ്ധതിയിൽ അനുകൂലമായ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.പ്രവൃത്തിദിനങ്ങളുടെ എണ്ണം നൂറിൽ നിന്ന് നൂറ്റമ്പതായി വർദ്ധിപ്പിച്ചിട്ടുണ്ട്. നടപ്പിലാക്കാവുന്ന പ്രവൃത്തികളുടെ കാര്യത്തിലും സംസ്ഥാനത്തിനനുകൂലമായ ഭേദഗതികൾ ആക്റ്റിൽ വരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് തലത്തിൽ പദ്ധതികൾ എത്രയും വേഗം രൂപീകരിച്ച് നടപ്പിലാക്കിത്തുടങ്ങണമെന്ന് നിർദ്ദേശിച്ചു. വിവിധ ജില്ലകളിൽ മണ്ഡലാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലായി വിവിധ ഏജൻസികളെയും പദ്ധതി ഘടകങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് മാതൃകാ പ്രവർത്തനങ്ങളും ഉടൻ തന്നെ ആരംഭിക്കുന്നതായിരിക്കും. :
കൃഷി ഭൂമിയിൽ അടിഞ്ഞു കൂടിയ ചെളി, മണ്ണ് അവശിഷ്ടങ്ങൾ എന്നിവ മാറ്റി കൃഷി ഭൂമി അഭിവൃദ്ധിപ്പെടുത്തുക, കൃഷിനാശം നേരിട്ട വിളകൾ മാറ്റി പുതുകൃഷിക്കു നിലം ഒരുക്കുക, തൈകൾ നട്ടു പിടിപ്പിക്കുക, കയ്യാല നിർമ്മാണം, പ്രളയത്തിൽ നശിച്ചുപോയിട്ടുള്ള പച്ചക്കറി കൃഷിക്കുള്ള ഭൂമി അഭിവൃദ്ധിപ്പെടുത്തൽ, കാർഷിക ആവശ്യങ്ങൾക്കുള്ള കുളങ്ങൾ, തോടുകൾ എന്നിവയുടെ നവീകരണം, ഗതിമാറി ഒഴുകിയ പുഴകളുടെയും തോടുകളുടെയും അറ്റകുറ്റപ്പണികൾ, കമ്പോസ്റ്റ് സംവിധാനങ്ങളുടെ പുന:സ്ഥാപനം എന്നിവ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെടുത്തി വിവിധ പഞ്ചായത്തുകളിൽ എത്രയും വേഗം പൂർത്തിയാക്കുവാനാണ് കൃഷിവകുപ്പ് ഉദ്ദേശിക്കുന്നത്.
പുനരുജ്ജീവന പദ്ധതി നിർവ്വഹണത്തിൽ വിവിധ ഏജൻസികളുടെയും വകുപ്പുകളുടെയും സംയോജിപ്പിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പഞ്ചായത്തുകളിൽ ഒരുമാസത്തിനുള്ളിൽ തന്നെ പ്രത്യേക - ക്യാമ്പയിനുകൾ ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്നതായിരിക്കും. കർഷകർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകൽ, നടീൽ വസ്തുകളുടെ വിതരണം, വിള ഇൻഷൂറൻസ് എന്നിവ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നതായിരിക്കും. കാർഷിക സർവ്വകലാശാല, ഗവേഷണ കേന്ദ്രങ്ങൾ, വൊക്കേഷണൽ ഹയർ സെക്കണ്ടറി മുതലുള്ള കാർഷിക ഗവേഷണ വിദ്യാർത്ഥികൾ തുടങ്ങി എല്ലാവരുടെയും സഹകരണം പുനരുജ്ജീവന - പ്രവൃത്തികളിലുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content highlight : Agriculture, Organic farming
സംസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് തൊഴിലുറപ്പ് പദ്ധതിയിൽ അനുകൂലമായ മാറ്റങ്ങൾ വരുത്തിയിട്ടുള്ളത്.പ്രവൃത്തിദിനങ്ങളുടെ എണ്ണം നൂറിൽ നിന്ന് നൂറ്റമ്പതായി വർദ്ധിപ്പിച്ചിട്ടുണ്ട്. നടപ്പിലാക്കാവുന്ന പ്രവൃത്തികളുടെ കാര്യത്തിലും സംസ്ഥാനത്തിനനുകൂലമായ ഭേദഗതികൾ ആക്റ്റിൽ വരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് തലത്തിൽ പദ്ധതികൾ എത്രയും വേഗം രൂപീകരിച്ച് നടപ്പിലാക്കിത്തുടങ്ങണമെന്ന് നിർദ്ദേശിച്ചു. വിവിധ ജില്ലകളിൽ മണ്ഡലാടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലായി വിവിധ ഏജൻസികളെയും പദ്ധതി ഘടകങ്ങളെയും ഏകോപിപ്പിച്ചു കൊണ്ട് മാതൃകാ പ്രവർത്തനങ്ങളും ഉടൻ തന്നെ ആരംഭിക്കുന്നതായിരിക്കും. :
കൃഷി ഭൂമിയിൽ അടിഞ്ഞു കൂടിയ ചെളി, മണ്ണ് അവശിഷ്ടങ്ങൾ എന്നിവ മാറ്റി കൃഷി ഭൂമി അഭിവൃദ്ധിപ്പെടുത്തുക, കൃഷിനാശം നേരിട്ട വിളകൾ മാറ്റി പുതുകൃഷിക്കു നിലം ഒരുക്കുക, തൈകൾ നട്ടു പിടിപ്പിക്കുക, കയ്യാല നിർമ്മാണം, പ്രളയത്തിൽ നശിച്ചുപോയിട്ടുള്ള പച്ചക്കറി കൃഷിക്കുള്ള ഭൂമി അഭിവൃദ്ധിപ്പെടുത്തൽ, കാർഷിക ആവശ്യങ്ങൾക്കുള്ള കുളങ്ങൾ, തോടുകൾ എന്നിവയുടെ നവീകരണം, ഗതിമാറി ഒഴുകിയ പുഴകളുടെയും തോടുകളുടെയും അറ്റകുറ്റപ്പണികൾ, കമ്പോസ്റ്റ് സംവിധാനങ്ങളുടെ പുന:സ്ഥാപനം എന്നിവ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെടുത്തി വിവിധ പഞ്ചായത്തുകളിൽ എത്രയും വേഗം പൂർത്തിയാക്കുവാനാണ് കൃഷിവകുപ്പ് ഉദ്ദേശിക്കുന്നത്.
പുനരുജ്ജീവന പദ്ധതി നിർവ്വഹണത്തിൽ വിവിധ ഏജൻസികളുടെയും വകുപ്പുകളുടെയും സംയോജിപ്പിച്ചുള്ള പ്രവർത്തനം അനിവാര്യമാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. പഞ്ചായത്തുകളിൽ ഒരുമാസത്തിനുള്ളിൽ തന്നെ പ്രത്യേക - ക്യാമ്പയിനുകൾ ഇതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്നതായിരിക്കും. കർഷകർക്ക് വേണ്ട മാർഗ്ഗ നിർദ്ദേശങ്ങൾ നൽകൽ, നടീൽ വസ്തുകളുടെ വിതരണം, വിള ഇൻഷൂറൻസ് എന്നിവ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നതായിരിക്കും. കാർഷിക സർവ്വകലാശാല, ഗവേഷണ കേന്ദ്രങ്ങൾ, വൊക്കേഷണൽ ഹയർ സെക്കണ്ടറി മുതലുള്ള കാർഷിക ഗവേഷണ വിദ്യാർത്ഥികൾ തുടങ്ങി എല്ലാവരുടെയും സഹകരണം പുനരുജ്ജീവന - പ്രവൃത്തികളിലുണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content highlight : Agriculture, Organic farming