പോരാടി ജീവിച്ചവരാണ് മലയോരത്തെ കർഷകർ. വെറും മണ്ണിൽ പണിതുനേടിയതാണ് എല്ലാം. കുടിയേറ്റക്കാരായെത്തി ഈ മണ്ണിനെ സ്നേഹിച്ച്, ഇവിടെ വളർന്ന്, ഇവിടത്തെ മേൽവിലാസം സ്വന്തമാക്കിയവർ. റബ്ബറായിരുന്നു മലയോരത്തിന് ഐശ്വര്യമുണ്ടായിക്കിയത്. എന്നാൽ, ആ റബ്ബറിനെ ഇപ്പോൾ കർഷകർ കൈയൊഴിയുകയാണ്. വരവിനേക്കാൾ ചെലവുവന്നതോടെ റബ്ബറിന് പഴയ പവറില്ലാതായി. ആ മാറ്റം ഒരു ജനതയെ മാത്രമല്ല, മലയോരത്തെ സാമ്പത്തികസ്ഥിതിയെ തന്നെ താളംതെറ്റിക്കുകയാണ്. മലയോരമണ്ണിലെ കർഷക ജീവതത്തെക്കുറിച്ചുള്ള പരമ്പര ഇന്നുമുതൽ... കുടിയേറ്റ മണ്ണും നിലതെറ്റുന്ന കർഷകരും.
ശ്രീകണ്ഠപുരം: വർഷങ്ങളായി റബ്ബർ കൃഷിയായിരുന്നു ചന്ദനക്കാംപാറയിലെ ജോസഫ് കളിയാനിയുടെ ജീവിതമാർഗം. വിപണി വിലയെക്കാൾ ഉത്പാദനച്ചെലവ് വർധിക്കാൻ തുടങ്ങിയപ്പോൾ റബ്ബർ കൃഷിയിൽനിന്ന് ചുവടുമാറ്റേണ്ടിവന്നു. കഴിഞ്ഞ വർഷം റബ്ബർ മരത്തിന്റെ മുഴുവൻ കൊമ്പുകളും മുറിച്ചുമാറ്റി. ആ മരങ്ങളിൽ കുരുമുളക് വള്ളികൾ വെച്ചുപിടിപ്പിച്ചു. ജോസഫ് കാളിയാനി മാത്രമല്ല മലയോരത്തെ പല കർഷകരും റബ്ബർ കൃഷിയോട് വിടപറയാനൊരുങ്ങുകയാണ്. മലവെള്ളത്തേയും മലമ്പനിയേയും തോൽപ്പിച്ച കുടിയേറ്റ കർഷകരുടെ സാമ്പത്തിക അടിത്തറയായിരുന്നു റബ്ബർ കൃഷി. വിലക്കുറവ് മൂലം പഴയ പവറൊന്നും മലയോരത്തെ റബർ കൃഷിക്കില്ല. വരവിനേക്കാൾ കൂടുതൽ ചെലവ് വന്നതോടെ റബ്ബർ മേഖല തകർന്ന നിലയിലാണ്. ടാപ്പിങ് പോലും നടത്താതെ കാടുകയറിക്കിടക്കുകയാണ് മലയോരത്തെ പല റബ്ബർ തോട്ടങ്ങളും.
മഴയും വിലയിടിവും
കനത്ത മഴയും വിലയിടിവും കാരണം ചെറുകിട തോട്ടങ്ങളിൽ ടാപ്പിങ് നിലച്ചിട്ട് മാസങ്ങളായി. ടാപ്പിങ് തുടങ്ങേണ്ട സമയം കഴിഞ്ഞിട്ടും പല തോട്ടങ്ങളിലും കാട് പോലും വെട്ടിത്തെളിക്കാതെ വെറുതെ ഇട്ടിരിക്കുകയാണ്. റബ്ബറിന് വില കുറയുമ്പോഴും ഉത്പാദനച്ചെലവ് കൂടുന്നത് കർഷകർക്ക് ഇരുട്ടടിയാണ്. ആസിഡ് അടക്കുള്ള ഷീറ്റ് ഉത്പാദനത്തിനാവശ്യമായ സാധനങ്ങളുടെ വിലയും കർഷകർക്ക് താങ്ങാവുന്നതിലുമധികമാണ്. മിക്ക ചെറുകിട തോട്ടങ്ങളിലും കർഷകന് ലഭിക്കുന്ന ആകെ വരുമാനത്തിന്റെ പകുതിയിലധികവും ടാപ്പിങ് കൂലിയടക്കമുള്ള ചെലവുകൾക്കായി നീക്കിവെക്കേണ്ടിവരുന്നു.
ഒട്ടുപാൽ, ചിരട്ടപ്പാൽ എന്നിവയുടെ വിലക്കുറവും കർഷക കുടുംബങ്ങളുടെ കണക്കുകൂട്ടലുകളെ തകിടം മറച്ചിട്ടുണ്ട്. റബ്ബർ മരങ്ങൾക്കുപയോഗിക്കുന്ന രാസവളങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. മഴക്കാലത്ത് ടാപ്പിങ് നടത്താനായി മരങ്ങൾക്ക് മഴക്കുടകൾ ഇട്ടവർ പോലും വിലയില്ലാത്തതിനാൽ പണിയെടുപ്പിക്കുന്നില്ല.
ടാപ്പിങ് നടന്നിട്ട് മാസങ്ങൾ
കഴിഞ്ഞ ആറു മാസത്തിനിടെ നാമമാത്രമായ ദിവസങ്ങളിൽ മാത്രമാണ് ടാപ്പിങ് നടത്തിയതെന്ന് വഞ്ചിയത്തെ റബ്ബർ കർഷകനായ കുന്നത്ത് മാതു പറയുന്നു. ടാപ്പിങ് കൂലി നൽകാനുള്ള വരുമാനം കിട്ടാത്തതിനാൽ പലരും സ്വയം ടാപ്പ് ചെയ്യാൻ നിർബന്ധിതരാകുന്നു. ഇതിനും കഴിയാത്തവർ മരങ്ങൾ പാട്ടവ്യവസ്ഥയിൽ മറ്റുള്ളവർക്ക് നൽകുന്ന സ്ഥിതിയാണ്. ഇത്തരത്തിൽ പാട്ടവ്യവസ്ഥയിൽ മരങ്ങളെടുക്കുന്നവർ കൂടുതൽ പാൽ ലഭിക്കാനായി മരത്തിൽ പല രാസവസ്തുക്കളും പ്രയോഗിക്കുന്നതായി പരാതിയുണ്ട്. പാട്ടക്കാലാവധി കഴിഞ്ഞാൽ രാസവസ്തുക്കൾ പ്രയോഗിച്ച മരങ്ങളിൽനിന്ന് പിന്നീട് ആദായം ലഭിക്കുന്നില്ലെന്നും ഇത്തരം മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരുന്നെന്നും കർഷകർ പറയുന്നു. റബ്ബറിന് കൂടുതൽ വില ലഭിക്കുന്നതും ഉത്പാദനം നടക്കുന്നതും ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായിരുന്നു. എന്നാൽ പ്രളയമെടുത്ത ഈ സീസൺ മലയോരത്തെ റബ്ബർ കർഷകർക്ക് നഷ്ടങ്ങൾ മാത്രമാണ് ഉണ്ടായത്.
ഇതു കൂടാതെ റബ്ബർ ഷീറ്റിനോടുള്ള തരംതിരിവും കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഗുണമേന്മയുള്ള ഫസ്റ്റ് ഗ്രേഡ് ഷീറ്റുകൾക്കാണ് വിലയും ആവശ്യക്കാരും. മഴയും ഉത്പാദന സാമഗ്രികളുടെ വിലവർധനയും മൂലം ഷീറ്റുകൾ ഫസ്റ്റ് ഗ്രേഡ് ആക്കാൻ കർഷകർക്കും കഴിയുന്നില്ല. മരങ്ങളുടെ അകാല ഇലകൊഴിച്ചിലാണ് റബ്ബർ കർഷകരുടെ പ്രതീക്ഷകൾ ഇല്ലാതാക്കുന്നത്. കൂമ്പുചീയൽ, കുമിൾരോഗങ്ങൾ എന്നിവയും കർഷകരെ വലയ്ക്കുകയാണ്.
റബ്ബർ വിലസ്ഥിരതാ ഫണ്ട്
റബ്ബർ കർഷകരെ രക്ഷിക്കാനായി സർക്കാർ പ്രഖ്യാപിച്ച വിലസ്ഥിരതാ ഫണ്ടിൽനിന്ന് റബ്ബർ കർഷകർക്ക് കൃത്യമായി തുക ലഭിക്കുന്നില്ല. റബ്ബർ വില 150-ൽ കുറയാതെ ലഭ്യമാക്കുന്നതിനാണ് സർക്കാർ വിലസ്ഥിരതാ ഫണ്ട് അനുവദിക്കുന്നത്. എന്നാൽ പല കർഷകർക്കും അഞ്ചും ആറും മാസം കൂടുമ്പോൾ ഒരു മാസത്തിലെ ബിൽ തുക മാത്രമാണ് ലഭിക്കുന്നത്. താങ്ങുവില 200 എങ്കിലും ആക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് 150 രൂപ പോലും ലഭിക്കുന്നില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയത്.
ഗ്രേഡ് റബ്ബറിന് മാത്രമേ വിലസ്ഥിരതാ ഫണ്ട് ലഭിക്കുന്നുള്ളൂവെന്നതും കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു.
വിലത്തകർച്ചയുടെ പ്രതിഫലനം
റബ്ബർവില 250 രൂപ വരെ ഉയർന്ന കാലമുണ്ടായിരുന്നു. ഈ വില ചെറിയ ഏറ്റക്കുറച്ചിലോടെ നിലനിൽക്കുമെന്നായിരുന്നു മലയോര മേഖലയിലെ കർഷകരുടെ പ്രതീക്ഷ. ഇതേത്തുടർന്നാണ് മറ്റ് കൃഷികൾ ഒഴിവാക്കി അവിടെ റബ്ബർ കൃഷി ചെയ്യാൻ പലരും മുന്നോട്ടുവന്നത്. എന്നാൽ ഏതാനും വർഷംകൊണ്ട് വില 120 രൂപയായി. ഈ വിലത്തകർച്ചയുടെ അനന്തരഫലമാണ് ഇപ്പോഴും റബ്ബർ കർഷകർ അനുഭവിക്കുന്നത്.
ടി.ടി.കുര്യാക്കോസ്
റബ്ബർ കർഷക ദേശീയ ഫെഡറേഷൻ
ശ്രീകണ്ഠപുരം മേഖലാ സെക്രട്ടറി
Content highlights: Agriculture, Rubber, Organic farming
ശ്രീകണ്ഠപുരം: വർഷങ്ങളായി റബ്ബർ കൃഷിയായിരുന്നു ചന്ദനക്കാംപാറയിലെ ജോസഫ് കളിയാനിയുടെ ജീവിതമാർഗം. വിപണി വിലയെക്കാൾ ഉത്പാദനച്ചെലവ് വർധിക്കാൻ തുടങ്ങിയപ്പോൾ റബ്ബർ കൃഷിയിൽനിന്ന് ചുവടുമാറ്റേണ്ടിവന്നു. കഴിഞ്ഞ വർഷം റബ്ബർ മരത്തിന്റെ മുഴുവൻ കൊമ്പുകളും മുറിച്ചുമാറ്റി. ആ മരങ്ങളിൽ കുരുമുളക് വള്ളികൾ വെച്ചുപിടിപ്പിച്ചു. ജോസഫ് കാളിയാനി മാത്രമല്ല മലയോരത്തെ പല കർഷകരും റബ്ബർ കൃഷിയോട് വിടപറയാനൊരുങ്ങുകയാണ്. മലവെള്ളത്തേയും മലമ്പനിയേയും തോൽപ്പിച്ച കുടിയേറ്റ കർഷകരുടെ സാമ്പത്തിക അടിത്തറയായിരുന്നു റബ്ബർ കൃഷി. വിലക്കുറവ് മൂലം പഴയ പവറൊന്നും മലയോരത്തെ റബർ കൃഷിക്കില്ല. വരവിനേക്കാൾ കൂടുതൽ ചെലവ് വന്നതോടെ റബ്ബർ മേഖല തകർന്ന നിലയിലാണ്. ടാപ്പിങ് പോലും നടത്താതെ കാടുകയറിക്കിടക്കുകയാണ് മലയോരത്തെ പല റബ്ബർ തോട്ടങ്ങളും.
മഴയും വിലയിടിവും
കനത്ത മഴയും വിലയിടിവും കാരണം ചെറുകിട തോട്ടങ്ങളിൽ ടാപ്പിങ് നിലച്ചിട്ട് മാസങ്ങളായി. ടാപ്പിങ് തുടങ്ങേണ്ട സമയം കഴിഞ്ഞിട്ടും പല തോട്ടങ്ങളിലും കാട് പോലും വെട്ടിത്തെളിക്കാതെ വെറുതെ ഇട്ടിരിക്കുകയാണ്. റബ്ബറിന് വില കുറയുമ്പോഴും ഉത്പാദനച്ചെലവ് കൂടുന്നത് കർഷകർക്ക് ഇരുട്ടടിയാണ്. ആസിഡ് അടക്കുള്ള ഷീറ്റ് ഉത്പാദനത്തിനാവശ്യമായ സാധനങ്ങളുടെ വിലയും കർഷകർക്ക് താങ്ങാവുന്നതിലുമധികമാണ്. മിക്ക ചെറുകിട തോട്ടങ്ങളിലും കർഷകന് ലഭിക്കുന്ന ആകെ വരുമാനത്തിന്റെ പകുതിയിലധികവും ടാപ്പിങ് കൂലിയടക്കമുള്ള ചെലവുകൾക്കായി നീക്കിവെക്കേണ്ടിവരുന്നു.
ഒട്ടുപാൽ, ചിരട്ടപ്പാൽ എന്നിവയുടെ വിലക്കുറവും കർഷക കുടുംബങ്ങളുടെ കണക്കുകൂട്ടലുകളെ തകിടം മറച്ചിട്ടുണ്ട്. റബ്ബർ മരങ്ങൾക്കുപയോഗിക്കുന്ന രാസവളങ്ങൾക്കും വില വർധിച്ചിട്ടുണ്ട്. മഴക്കാലത്ത് ടാപ്പിങ് നടത്താനായി മരങ്ങൾക്ക് മഴക്കുടകൾ ഇട്ടവർ പോലും വിലയില്ലാത്തതിനാൽ പണിയെടുപ്പിക്കുന്നില്ല.
ടാപ്പിങ് നടന്നിട്ട് മാസങ്ങൾ
കഴിഞ്ഞ ആറു മാസത്തിനിടെ നാമമാത്രമായ ദിവസങ്ങളിൽ മാത്രമാണ് ടാപ്പിങ് നടത്തിയതെന്ന് വഞ്ചിയത്തെ റബ്ബർ കർഷകനായ കുന്നത്ത് മാതു പറയുന്നു. ടാപ്പിങ് കൂലി നൽകാനുള്ള വരുമാനം കിട്ടാത്തതിനാൽ പലരും സ്വയം ടാപ്പ് ചെയ്യാൻ നിർബന്ധിതരാകുന്നു. ഇതിനും കഴിയാത്തവർ മരങ്ങൾ പാട്ടവ്യവസ്ഥയിൽ മറ്റുള്ളവർക്ക് നൽകുന്ന സ്ഥിതിയാണ്. ഇത്തരത്തിൽ പാട്ടവ്യവസ്ഥയിൽ മരങ്ങളെടുക്കുന്നവർ കൂടുതൽ പാൽ ലഭിക്കാനായി മരത്തിൽ പല രാസവസ്തുക്കളും പ്രയോഗിക്കുന്നതായി പരാതിയുണ്ട്. പാട്ടക്കാലാവധി കഴിഞ്ഞാൽ രാസവസ്തുക്കൾ പ്രയോഗിച്ച മരങ്ങളിൽനിന്ന് പിന്നീട് ആദായം ലഭിക്കുന്നില്ലെന്നും ഇത്തരം മരങ്ങൾ മുറിച്ചുമാറ്റേണ്ടിവരുന്നെന്നും കർഷകർ പറയുന്നു. റബ്ബറിന് കൂടുതൽ വില ലഭിക്കുന്നതും ഉത്പാദനം നടക്കുന്നതും ജൂൺ, ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായിരുന്നു. എന്നാൽ പ്രളയമെടുത്ത ഈ സീസൺ മലയോരത്തെ റബ്ബർ കർഷകർക്ക് നഷ്ടങ്ങൾ മാത്രമാണ് ഉണ്ടായത്.
ഇതു കൂടാതെ റബ്ബർ ഷീറ്റിനോടുള്ള തരംതിരിവും കർഷകരെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. ഗുണമേന്മയുള്ള ഫസ്റ്റ് ഗ്രേഡ് ഷീറ്റുകൾക്കാണ് വിലയും ആവശ്യക്കാരും. മഴയും ഉത്പാദന സാമഗ്രികളുടെ വിലവർധനയും മൂലം ഷീറ്റുകൾ ഫസ്റ്റ് ഗ്രേഡ് ആക്കാൻ കർഷകർക്കും കഴിയുന്നില്ല. മരങ്ങളുടെ അകാല ഇലകൊഴിച്ചിലാണ് റബ്ബർ കർഷകരുടെ പ്രതീക്ഷകൾ ഇല്ലാതാക്കുന്നത്. കൂമ്പുചീയൽ, കുമിൾരോഗങ്ങൾ എന്നിവയും കർഷകരെ വലയ്ക്കുകയാണ്.
റബ്ബർ വിലസ്ഥിരതാ ഫണ്ട്
റബ്ബർ കർഷകരെ രക്ഷിക്കാനായി സർക്കാർ പ്രഖ്യാപിച്ച വിലസ്ഥിരതാ ഫണ്ടിൽനിന്ന് റബ്ബർ കർഷകർക്ക് കൃത്യമായി തുക ലഭിക്കുന്നില്ല. റബ്ബർ വില 150-ൽ കുറയാതെ ലഭ്യമാക്കുന്നതിനാണ് സർക്കാർ വിലസ്ഥിരതാ ഫണ്ട് അനുവദിക്കുന്നത്. എന്നാൽ പല കർഷകർക്കും അഞ്ചും ആറും മാസം കൂടുമ്പോൾ ഒരു മാസത്തിലെ ബിൽ തുക മാത്രമാണ് ലഭിക്കുന്നത്. താങ്ങുവില 200 എങ്കിലും ആക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നതിനിടെയാണ് 150 രൂപ പോലും ലഭിക്കുന്നില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിയത്.
ഗ്രേഡ് റബ്ബറിന് മാത്രമേ വിലസ്ഥിരതാ ഫണ്ട് ലഭിക്കുന്നുള്ളൂവെന്നതും കർഷകരെ ബുദ്ധിമുട്ടിലാക്കുന്നു.
വിലത്തകർച്ചയുടെ പ്രതിഫലനം
റബ്ബർവില 250 രൂപ വരെ ഉയർന്ന കാലമുണ്ടായിരുന്നു. ഈ വില ചെറിയ ഏറ്റക്കുറച്ചിലോടെ നിലനിൽക്കുമെന്നായിരുന്നു മലയോര മേഖലയിലെ കർഷകരുടെ പ്രതീക്ഷ. ഇതേത്തുടർന്നാണ് മറ്റ് കൃഷികൾ ഒഴിവാക്കി അവിടെ റബ്ബർ കൃഷി ചെയ്യാൻ പലരും മുന്നോട്ടുവന്നത്. എന്നാൽ ഏതാനും വർഷംകൊണ്ട് വില 120 രൂപയായി. ഈ വിലത്തകർച്ചയുടെ അനന്തരഫലമാണ് ഇപ്പോഴും റബ്ബർ കർഷകർ അനുഭവിക്കുന്നത്.
ടി.ടി.കുര്യാക്കോസ്
റബ്ബർ കർഷക ദേശീയ ഫെഡറേഷൻ
ശ്രീകണ്ഠപുരം മേഖലാ സെക്രട്ടറി
Content highlights: Agriculture, Rubber, Organic farming