മലപ്പുറം: കോഴിയിറച്ചിക്ക് വില 170 കടന്നതോടെ ഭക്ഷണപ്രിയർക്ക് ആശങ്കയും കർഷകർക്ക് ആശ്വാസവും. ഒരുമാസം മുൻപ് 120 രൂപ മാത്രമുണ്ടായിരുന്ന കോഴിയിറച്ചിയാണ് 170 കടന്നിരിക്കുന്നത്. ഓരോ ജില്ലകളിലും വിലയിൽ വ്യത്യാസമുണ്ടാകും. തിരുവനന്തപുരത്ത് വില 205 കടന്നു. മലപ്പുറത്ത് 170 ആണ്.
തമിഴ്നാട്ടിൽനിന്ന് ആവശ്യത്തിനു കോഴികളെത്തിയതിനാലാണ് പ്രളയത്തിനുശേഷം വില കുറഞ്ഞുനിന്നത്. കേരളത്തിനുവേണ്ട 80 ശതമാനവും തമിഴ്നാട്ടിൽനിന്നാണ് വരുന്നത്. പിന്നീട് വിലകുറഞ്ഞതും ചൂടുകൂടിയതും പലഫാമുകളെയും പിന്നോട്ട് നയിച്ചു.
പ്രളയത്തിൽ കാര്യമായ നഷ്ടം കർഷകർക്ക് ഉണ്ടായിരുന്നു. സംസ്ഥാനത്ത് 500 കോടിക്കു മുകളിൽ മേഖലയിൽ നഷ്ടമുണ്ടായതായാണ് പൗൾട്രി ഫെഡറേഷന്റെ കണക്ക്. ഇപ്പോഴും കൃഷി പുനഃക്രമീകരിക്കാൻ പലർക്കും കഴിഞ്ഞിട്ടില്ല. സർക്കാരിൽനിന്ന് ഫണ്ട് ലഭിച്ചതിനു ശേഷമേ അത് സാധിക്കൂവെന്ന് കർഷകർ പറയുന്നു. കൃഷിയില്ലാത്തതിനാൽ വിലകൂടിയതിന്റെ ഗുണം ഇവർക്ക് ലഭിക്കുന്നുമില്ല.
തിരുവനന്തപുരം, കൊല്ലം ഒഴികെ മറ്റു 12 ജില്ലകളിലും പ്രളയത്തിൽ കാര്യമായ നഷ്ടമാണ് സംഭവിച്ചത്. മണ്ഡലകാലം ആരംഭിക്കുന്നതോടെ മാത്രമേ ഇനി വില കുറയൂ.
കർഷകർക്ക് ആശ്വാസം
രണ്ടുവർഷത്തിനുശേഷം മികച്ച വിലയാണ് കോഴികർഷകന് ലഭിക്കുന്നത്. കിലോയ്ക്ക് 85 രൂപയാണ് കർഷകന് ലഭിക്കുക. കച്ചവടക്കാരന് 120 രൂപയ്ക്ക് കിട്ടും. തിരുവനന്തപുരത്ത് കോഴിയിറച്ചിവിൽക്കുന്നത് 205 രൂപയ്ക്കാണ്. നഷ്ടത്തിൽ മുങ്ങിയ കർഷകർക്ക് ഇപ്പോഴാണ് തെല്ല് ആശ്വാസമുണ്ടായത്. കൃഷി നിലനിൽക്കണമെങ്കിൽ വില തുടരണം.
എം. താജുദ്ദീൻസംസ്ഥാന പ്രസിഡന്റ്, ഓൾ കേരള പൗൾട്രി ഫെഡറേഷൻ
തമിഴ്നാട്ടിൽനിന്ന് ആവശ്യത്തിനു കോഴികളെത്തിയതിനാലാണ് പ്രളയത്തിനുശേഷം വില കുറഞ്ഞുനിന്നത്. കേരളത്തിനുവേണ്ട 80 ശതമാനവും തമിഴ്നാട്ടിൽനിന്നാണ് വരുന്നത്. പിന്നീട് വിലകുറഞ്ഞതും ചൂടുകൂടിയതും പലഫാമുകളെയും പിന്നോട്ട് നയിച്ചു.
പ്രളയത്തിൽ കാര്യമായ നഷ്ടം കർഷകർക്ക് ഉണ്ടായിരുന്നു. സംസ്ഥാനത്ത് 500 കോടിക്കു മുകളിൽ മേഖലയിൽ നഷ്ടമുണ്ടായതായാണ് പൗൾട്രി ഫെഡറേഷന്റെ കണക്ക്. ഇപ്പോഴും കൃഷി പുനഃക്രമീകരിക്കാൻ പലർക്കും കഴിഞ്ഞിട്ടില്ല. സർക്കാരിൽനിന്ന് ഫണ്ട് ലഭിച്ചതിനു ശേഷമേ അത് സാധിക്കൂവെന്ന് കർഷകർ പറയുന്നു. കൃഷിയില്ലാത്തതിനാൽ വിലകൂടിയതിന്റെ ഗുണം ഇവർക്ക് ലഭിക്കുന്നുമില്ല.
തിരുവനന്തപുരം, കൊല്ലം ഒഴികെ മറ്റു 12 ജില്ലകളിലും പ്രളയത്തിൽ കാര്യമായ നഷ്ടമാണ് സംഭവിച്ചത്. മണ്ഡലകാലം ആരംഭിക്കുന്നതോടെ മാത്രമേ ഇനി വില കുറയൂ.
കർഷകർക്ക് ആശ്വാസം
രണ്ടുവർഷത്തിനുശേഷം മികച്ച വിലയാണ് കോഴികർഷകന് ലഭിക്കുന്നത്. കിലോയ്ക്ക് 85 രൂപയാണ് കർഷകന് ലഭിക്കുക. കച്ചവടക്കാരന് 120 രൂപയ്ക്ക് കിട്ടും. തിരുവനന്തപുരത്ത് കോഴിയിറച്ചിവിൽക്കുന്നത് 205 രൂപയ്ക്കാണ്. നഷ്ടത്തിൽ മുങ്ങിയ കർഷകർക്ക് ഇപ്പോഴാണ് തെല്ല് ആശ്വാസമുണ്ടായത്. കൃഷി നിലനിൽക്കണമെങ്കിൽ വില തുടരണം.
എം. താജുദ്ദീൻസംസ്ഥാന പ്രസിഡന്റ്, ഓൾ കേരള പൗൾട്രി ഫെഡറേഷൻ