Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

സോഫ്റ്റ്‌വെയര്‍ ജോലിയില്‍ നിന്ന് ഹഫീസ് പാല്‍വില്‍പ്പനയിലേക്ക്; ഇനി മുതല്‍ മൊബൈല്‍ ആപ്ലിക്കേഷനും സോഫ്റ്റ്‌വെയര്‍ ജോലിയില്‍ നിന്ന് ഹഫീസ് പാല്‍വില്‍പ്പനയിലേക്ക്; ഇനി മുതല്‍ മൊബൈല്‍ ആപ്ലിക്കേഷനും

$
0
0
ഹഫീസ് അഷ്റഫ് പഠിച്ചത് രാജഗിരി സ്കൂൾ ഓഫ് എൻജിനീയറിങ്ങ് ആന്റ് ടെക്നോളജിയിലാണ്. കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് ബിരുദധാരി. കുറച്ച് കാലം സോഫ്റ്റ്വെയർ സ്ഥാപനത്തിൽ ജോലി ചെയ്തപ്പോളാണ് ഹഫീസ് തന്റെ മനസിൽ തോന്നിയ ആശയം പ്രാവർത്തികമാക്കാൻ ഇറങ്ങിപ്പുറപ്പെട്ടത്. കടയിൽ നിന്ന് കിട്ടുന്ന പാക്കറ്റ് പാൽ എങ്ങനെ വിശ്വസിച്ച് സ്വന്തം കുഞ്ഞുങ്ങൾക്ക് കൊടുക്കുമെന്നത് എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്. ഈ പ്രശ്നം തന്നെയും ബാധിച്ചപ്പോഴാണ് ഹഫീസ് ശുദ്ധമായ പാൽ ശേഖരിച്ച് വീടുകളിൽ കൊണ്ടുപോയി കൊടുക്കാനായി സ്വന്തം കമ്പനി തന്നെ നിർമിച്ചത്.

എറണാകുളം ജില്ലയിലെ പൂക്കാട്ടുപടിയിലാണ് ഹഫീസ് താമസിക്കുന്നത്. കമ്പ്യൂട്ടർ സയൻസിൽ നിന്ന് പാൽ വിൽപ്പനയിലേക്ക് ഇറങ്ങിയതിൽ പൂർണ സന്തോഷവാനാണ് ഇദ്ദേഹം. കൃഷിയോട് താൽപര്യമുള്ള കുടുംബവും കൂടെയുള്ളതുകൊണ്ട് ഇത്തരമൊരു ആശയം പ്രാവർത്തികമാക്കാൻ ഈ ചെറുപ്പക്കാരന് കൂടുതൽ ആലോചിക്കേണ്ടി വന്നില്ല.

ഡെയ്ലി ഡയറി എന്ന കമ്പനിയിലൂടെ കൊച്ചിക്കാരിലെത്തുന്നത് ആരോഗ്യപ്രദവും ശുദ്ധവുമായ പാൽ ആണെന്ന് ഇതിനോടകം തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഒരു ലിറ്റർ പാലിന് 64 രൂപയും അര ലിറ്റർ പാലിന് 32 രൂപയുമാണ് ഈടാക്കുന്നത്. വീടുകളിലെത്തിക്കാനുള്ള ചാർജ് ഉൾപ്പെടെയാണ് ഇത്. ഒന്നിടവിട്ട ദിവസങ്ങളിലും എല്ലാ ദിവസവും പാൽ വാങ്ങുന്നവർ ഉണ്ട്. കുട്ടികളുള്ള അമ്മമാരാണ് ഇവരുടെ സേവനം കൂടുതൽ പ്രയോജനപ്പെടുത്തുന്നത്. ശുദ്ധമായ പാൽ കുഞ്ഞുങ്ങൾക്ക് നൽകാൻ കഴിയുന്നതിൽ നന്ദി അറിയിക്കുന്നവരാണ് ഇവരെന്ന് ഹഫീസ് പറയുന്നു.

ഡെയ്ലി ഡയറിയുടെ പ്രത്യേകം വാഹനങ്ങളിലാണ് പാൽ വിൽപ്പന നടത്തുന്നത്. രാവിലെ ഏഴുമണിയോടുകൂടിവീട്ടമ്മമാർക്ക് പാൽ ലഭിക്കുന്നു. 250 വീടുകളിലാണ് ഒരു ഡ്രൈവർ പാൽ എത്തിക്കുന്നത്. വെളുപ്പിന് രണ്ടു മണി മുതൽ രാവിലെ 10.00 മണി വരെയാണ് പാൽ വിൽപ്പന. നിശ്ചയിച്ചിരിക്കുന്നതിൽ കൂടുതൽ വീടുകളിൽ പാൽ എത്തിച്ചുകൊടുത്താൽ ഡ്രൈവർമാർക്ക് കൂടുതൽ പ്രതിഫലവും നൽകുന്നുണ്ട്.

പാൽ വിൽക്കാൻ മൊബൈൽ അപ്ലിക്കേഷൻ

ഉപഭോക്താക്കൾക്ക് പാൽ വിൽപ്പനയെ സംബന്ധിച്ച വിവരങ്ങൾ എളുപ്പത്തിൽ മനസിലാക്കാനായി ഒരു മൊബൈൽ അപ്ലിക്കേഷൻ തുടങ്ങുന്നുണ്ട്. അവർക്ക് കിട്ടുന്ന പാലിന്റെ അളവും പൈസയും സേവനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങളുമെല്ലാം ഈ മൊബൈൽ അപ്ലിക്കേഷനിൽ രേഖപ്പെടുത്താം.

ആലുവ, മുട്ടം, കമ്പനിപ്പടി, കളമശ്ശേരി, എടപ്പാൾ, പാലാരിവട്ടം, എം.ജി റോഡ്, ഹൈക്കോർട്ട് ജംഗ്ഷൻ എന്നിവിടങ്ങളിലാണ് പാൽ വിൽപ്പന നടത്തുന്നത്. ഇപ്പോൾ തൃപ്പൂണിത്തുറയിലും വൈറ്റിലയിലും കൂടി വിൽപ്പന ആരംഭിച്ചിട്ടുണ്ട്.



ഒരു ഫ്ലാറ്റിലോ വീട്ടിലോ പാൽ ഉപയോഗിച്ച് സംതൃപ്തരായ ആളുകൾ കൂടുതൽ ആളുകളെ ഡെയ്ലി ഡയറിയുടെ ഉപഭോക്താക്കളാക്കിയാൽ അവർക്ക് 5 ലിറ്റർ പാൽ സൗജന്യമായി നൽകുന്നുമുണ്ട്. സുരക്ഷിതമായ ഗ്ലാസ് ബോട്ടിലിലാണ് ഡെയ്ലി ഡയറിയുടെ പാൽ വിൽക്കുന്നത്. അലുമിനിയം ഫോയിൽ ഉപയോഗിച്ച് സീൽ ചെയ്താണ് കമ്പനിയിൽ നിന്നും പാൽ പുറത്തെത്തിക്കുന്നത്.

പാസ്ചുറൈസ്ഡ് മിൽക്ക് യഥാർഥത്തിൽ 4 ഡിഗ്രി സെൽഷ്യസിലേക്ക് തണുപ്പിക്കണം. ഈ പാൽ നാല് ഡിഗ്രി സെൽഷ്യസിൽ തന്നെ നിൽക്കണം. നമുക്ക് പാക്കറ്റ് പാൽ പാസ്ചുറൈസ് ചെയ്ത ഫലം നഷ്ടപ്പെട്ട രീതിയിലാണ് മിക്കവാറും ലഭിക്കുന്നത്. ഞങ്ങൾഐസ് പാക്കുള്ള ബാഗിലാണ് ഗ്ലാസ് ബോട്ടിൽ സൂക്ഷിക്കുന്നത്. അതിനാൽ തന്നെ ഏകദേശം നാല് മണിക്കൂർ വരെ ഈ താപനില സുരക്ഷിതമായി നിലനിർത്താൻ കഴിയും

പ്രളയത്തിൽ നിലച്ച പാലുത്പാദനം; ജോലി തേടി ക്ഷീര കർഷകർ

ക്ഷീര കർഷകർക്ക് പ്രളയം വരുത്തിവെച്ച നഷ്ടത്തെക്കുറിച്ചാണ് ഹഫീസ് അഷ്റഫ് പറയുന്നത്. മറ്റൊരു വരുമാന മാർഗവുമില്ലാതെ പാലുത്പാദനം കൊണ്ടു മാത്രം ജീവിക്കുന്നവരാണ് ക്ഷീരകർഷകർ. പ്രളയത്തിൽ പശുക്കൾ നഷ്ടമായപ്പോൾ വരുമാനമാർഗം പെട്ടെന്ന് നിലച്ചുപോയി. തൽക്കാലത്തേക്ക് പിടിച്ചുനിൽക്കാൻ ജോലി തേടി എന്റെ കമ്പനിയിൽ വന്നവരുണ്ട്. നെടുമ്പാശ്ശേരി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ നിന്നുള്ളപാൽ ലഭ്യത കുറഞ്ഞിരുന്നു. പശുക്കൾ നഷ്ടപ്പെട്ടവർക്ക് ഞങ്ങൾക്ക് കാര്യമായ സഹായമൊന്നും നൽകാൻ കഴിഞ്ഞില്ല. എന്നിരുന്നാലും അവർ പഴയതുപോലെ പശുക്കളെ വാങ്ങി പാൽ വിതരണം നടത്തുകയാണെങ്കിൽ ഞങ്ങൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.



തൈര് ഇനിമുതൽ കുടത്തിൽ

ഇവരുടെ കമ്പനിയിൽ നിന്നുതന്നെ തയ്യാറാക്കിയ ശുദ്ധമായ തൈര് മൺകുടത്തിൽ നിറച്ച് പ്രകൃതിദത്തമായ രുചിയിൽ ഉപഭോക്താക്കളിലെത്തിക്കുന്നു. ഒരു ലിറ്റർ തൈരിന് 92 രൂപയാണ് വില. മൺകുടത്തിലായതുകൊണ്ട് തൈരിന്റെ തനതായി മണവും രുചിയും നിലനിർത്താമെന്ന് ഇവർ പറയുന്നു.

ടർമറിക് മിൽക്


കൊളസ്ട്രോളും ഷുഗറുമുള്ളവർക്കും ഇവരെ സമീപിക്കാം. മഞ്ഞൾ ചേർത്ത പാലും വിൽപ്പനയ്ക്കെത്തിക്കുന്നു. സാധാരണ പാലിനേക്കാളും വില കൂടുതലാണ് ഈ പാലിന്.

ക്ഷീര കർഷകരുടെ ഫാമിൽ നേരിട്ട് പോയി ഗുണനിലവാരം മനസിലാക്കിയ ശേഷം മാത്രമാണ് ഡെയ്ലി ഡയറിപാൽ സ്വീകരിക്കുന്നത്. വൻകിട ഹൈടെക് ഫാമുകളിൽ നിന്നല്ല ഇവർ പാൽ ശേഖരിക്കുന്നത്. 20 മുതൽ 25 വരെ പശുക്കളുള്ള ഫാമുകളിൽ നിന്നും വെറും ഒന്നോ രണ്ടോ പശുക്കളുള്ളവരിൽ നിന്നും ഇവർ ദിവസേന പാൽ ശേഖരിച്ച് കമ്പനിയിലെത്തിക്കുന്നു.

തന്റെ വ്യത്യസ്തമായ ആശയത്തിൽ നിന്നുണ്ടായ ബിസിനസ് സംരംഭം വരുമാനത്തോടൊപ്പം സംതൃപ്തിയും തരുന്നുണ്ടെന്ന് ഈ ബി.ടെക് ബിരുദധാരി സാക്ഷ്യപ്പെടുത്തുന്നു.

Viewing all articles
Browse latest Browse all 2897

Trending Articles