തൃശൂർ: നിയമാനുസൃതമല്ലാത്ത വലകളുപയോഗിച്ച് മീൻപിടിക്കുന്നതുമൂലം ചെറുമീനുകൾ നശിക്കുന്നു. കാഞ്ഞാണി മേഖലയിലെ കോൾപ്പാടത്തും അനുബന്ധ കനാലുകളിലുമാണ് ഇത്തരം മീൻപിടിത്തം വ്യാപകം.
കോൾപ്പാടത്തും പ്രധാന കനാലുകളിലും മത്സ്യവകുപ്പ് നിക്ഷേപിച്ച ലക്ഷക്കണക്കിന് ചെറുമീനുകളും നാടൻ മീനുകളുമാണ് ഇല്ലാതാകുന്നത്. രജമുട്ട് കോൾപ്പടവിന് സമീപത്തെ പാലത്തിൽ ചീഞ്ഞ പൊടിമീനുകളെ ഉപേക്ഷിച്ച നിലയിൽ കഴിഞ്ഞദിവസം കണ്ടെത്തി. പാലത്തിൽ മുഴുവനായി വിതറിയിരിക്കുകയായിരുന്നു. കോൾപ്പടവിന് സമീപത്തുനിന്നുതന്നെ മീൻപിടിച്ചതിനുശേഷം പൊടിമീൻ ആയതിനാൽ ഉപേക്ഷിച്ചതാകാമെന്ന് കോൾപ്പാടത്തുണ്ടായിരുന്നവർ പറഞ്ഞു. ദുർഗന്ധമുള്ളതിനാൽ എത്രയുംവേഗം നീക്കംചെയ്യണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
കോൾപ്പാടത്തും പ്രധാന കനാലുകളിലും മത്സ്യവകുപ്പ് നിക്ഷേപിച്ച ലക്ഷക്കണക്കിന് ചെറുമീനുകളും നാടൻ മീനുകളുമാണ് ഇല്ലാതാകുന്നത്. രജമുട്ട് കോൾപ്പടവിന് സമീപത്തെ പാലത്തിൽ ചീഞ്ഞ പൊടിമീനുകളെ ഉപേക്ഷിച്ച നിലയിൽ കഴിഞ്ഞദിവസം കണ്ടെത്തി. പാലത്തിൽ മുഴുവനായി വിതറിയിരിക്കുകയായിരുന്നു. കോൾപ്പടവിന് സമീപത്തുനിന്നുതന്നെ മീൻപിടിച്ചതിനുശേഷം പൊടിമീൻ ആയതിനാൽ ഉപേക്ഷിച്ചതാകാമെന്ന് കോൾപ്പാടത്തുണ്ടായിരുന്നവർ പറഞ്ഞു. ദുർഗന്ധമുള്ളതിനാൽ എത്രയുംവേഗം നീക്കംചെയ്യണമെന്ന് കർഷകർ ആവശ്യപ്പെട്ടു.