ക്ഷീരോൽപ്പാദന മേഖലയിൽ എ 2 പാലിന്റെ ഉൽപ്പാദനം, ഗുണമേൻമ, വിപണനം എന്നിവയുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും ചൂടുപിടിച്ചു കൊണ്ടിരിക്കുകയാണ്. എ 1 പാലിന്റെ ദോഷവശങ്ങളെക്കുറിച്ചും എ 2 പാലിന്റെ ഗുണമേൻമ സംബന്ധിച്ചതുമായ പഠനങ്ങൾ നടന്നുവരുന്നു. സമീകൃതാഹാരമായ പാലിൽ 87.5% ജലാംശവും 12.5% ഖരപദാർത്ഥങ്ങളുമാണ്. ഖര പദാർത്ഥങ്ങളിൽ മാംസ്യം, കൊഴുപ്പ്, ലാക്ടോസ്, ജീവകങ്ങൾ, ധാതുലവണങ്ങൾ എന്നിവ ഉൾപ്പെടുന്നു. പാലിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കസീൻ എന്ന മാംസ്യത്തിന്റെ ജനിതക ഘടനയിലുള്ള വ്യത്യാസത്താലാണ് എ 1 എന്നും എ 2 എന്നും തരംതിരിച്ചിരിക്കുന്നത്.
മനുഷ്യൻ, എരുമ ,ആട്, ചെമ്മരിയാട് തുടങ്ങിയവ എ 2 പാൽ ഉൽപ്പാദിപ്പിക്കുന്നവയാണ്. കൂടാതെ, ഏഷ്യ, ആഫ്രിക്ക, തെക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ കന്നുകാലി ജനുസുകളും എ 2 പാൽ നൽകുന്നു. ഇന്ത്യയിലെ കർണാലിൽ സ്ഥിതി ചെയ്യുന്ന നാഷണൽ ബ്യൂറോ ഓഫ് ആനിമൽ ജനറ്റിക് റിസോഴ്സസ് (NBAGR) എ 2 പാലുൽപ്പാദിപ്പിക്കുന്ന 200 നാടൻ ജനുസ്സുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ സഹിവാൾ, റെഡ് സിൻഡി, ഗിർ, താർപ്പാർക്കർ എന്നിവ ഉൾപ്പെടുന്നു. എന്നാൽ വിദേശ ജനുസ്സുകളായ ജഴ്സി, ഹോൾസ്റ്റീൻ ഫ്രീഷ്യൻ തുടങ്ങിയവ പ്രധാനമായും എ 1 പാലാണ് ഉൽപ്പാദിപ്പിക്കുന്നത്. നിലവിൽ കേരളത്തിൽ 96% സങ്കരയിനത്തിൽപ്പെട്ട കന്നുകാലികളാണ്. അതുകൊണ്ട് എ 1 ഘടകത്തിന്റെ സാന്നിദ്ധ്യം കൂടുതലാണ്.
നാടൻ ഇനത്തിൽപ്പെട്ട കന്നുകാലികളിൽ എ 2 ജീനുകൾ കൂടുതലായി കാണപ്പെടുന്നുണ്ട്. അവയ്ക്ക് കാലാവസ്ഥയോട് ഇണങ്ങിച്ചരാനുള്ള കഴിവും രോഗപ്രതിരോധശേഷിയും കൂടുതലുമാണ്. എങ്കിലും പാലുൽപ്പാദനം കുറവാണ്. അതുകൊണ്ടു തന്നെ ഗിർ ,സഹിവാൾ തുടങ്ങിയ ഇന്ത്യൻ ജനുസ്സുകളെ ബ്രീഡിംഗിന് ഉപയോഗിക്കാം. എ2 പാലിന് വിപണിയിൽ സാധാരണ പാലിനേക്കാൾ രണ്ട് ഇരട്ടിയിലധികം വില ഈടാക്കുന്നതിനാൽ പാൽ വിപണിയിൽ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്.
കേരളത്തിലെ ക്ഷീരകർഷകർക്ക് ഇത് പരിശോധിച്ചറിയണമെങ്കിൽ ജനിതക പരിശോധന നടത്താനുള്ള ഉപാധികൾ ഇവിടെ ഏർപ്പെടുത്തണം. എ 1 പാലിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും, എ2 പാലിന്റെ ഗുണമേൻമയെക്കുറിച്ചും ഇനിയും ശാസ്ത്രീയമായ പഠനങ്ങൾ ആവശ്യമാണ്. ക്ഷീര കർഷകരും ഉപഭോക്താക്കളും ഇക്കാര്യം മനസിലാക്കേണ്ടതാണ്.
(തുമ്പൂർമുഴി കന്നുകാലി പ്രജനന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)
മനുഷ്യൻ, എരുമ ,ആട്, ചെമ്മരിയാട് തുടങ്ങിയവ എ 2 പാൽ ഉൽപ്പാദിപ്പിക്കുന്നവയാണ്. കൂടാതെ, ഏഷ്യ, ആഫ്രിക്ക, തെക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ കന്നുകാലി ജനുസുകളും എ 2 പാൽ നൽകുന്നു. ഇന്ത്യയിലെ കർണാലിൽ സ്ഥിതി ചെയ്യുന്ന നാഷണൽ ബ്യൂറോ ഓഫ് ആനിമൽ ജനറ്റിക് റിസോഴ്സസ് (NBAGR) എ 2 പാലുൽപ്പാദിപ്പിക്കുന്ന 200 നാടൻ ജനുസ്സുകളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിൽ സഹിവാൾ, റെഡ് സിൻഡി, ഗിർ, താർപ്പാർക്കർ എന്നിവ ഉൾപ്പെടുന്നു. എന്നാൽ വിദേശ ജനുസ്സുകളായ ജഴ്സി, ഹോൾസ്റ്റീൻ ഫ്രീഷ്യൻ തുടങ്ങിയവ പ്രധാനമായും എ 1 പാലാണ് ഉൽപ്പാദിപ്പിക്കുന്നത്. നിലവിൽ കേരളത്തിൽ 96% സങ്കരയിനത്തിൽപ്പെട്ട കന്നുകാലികളാണ്. അതുകൊണ്ട് എ 1 ഘടകത്തിന്റെ സാന്നിദ്ധ്യം കൂടുതലാണ്.
നാടൻ ഇനത്തിൽപ്പെട്ട കന്നുകാലികളിൽ എ 2 ജീനുകൾ കൂടുതലായി കാണപ്പെടുന്നുണ്ട്. അവയ്ക്ക് കാലാവസ്ഥയോട് ഇണങ്ങിച്ചരാനുള്ള കഴിവും രോഗപ്രതിരോധശേഷിയും കൂടുതലുമാണ്. എങ്കിലും പാലുൽപ്പാദനം കുറവാണ്. അതുകൊണ്ടു തന്നെ ഗിർ ,സഹിവാൾ തുടങ്ങിയ ഇന്ത്യൻ ജനുസ്സുകളെ ബ്രീഡിംഗിന് ഉപയോഗിക്കാം. എ2 പാലിന് വിപണിയിൽ സാധാരണ പാലിനേക്കാൾ രണ്ട് ഇരട്ടിയിലധികം വില ഈടാക്കുന്നതിനാൽ പാൽ വിപണിയിൽ ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്.
കേരളത്തിലെ ക്ഷീരകർഷകർക്ക് ഇത് പരിശോധിച്ചറിയണമെങ്കിൽ ജനിതക പരിശോധന നടത്താനുള്ള ഉപാധികൾ ഇവിടെ ഏർപ്പെടുത്തണം. എ 1 പാലിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും, എ2 പാലിന്റെ ഗുണമേൻമയെക്കുറിച്ചും ഇനിയും ശാസ്ത്രീയമായ പഠനങ്ങൾ ആവശ്യമാണ്. ക്ഷീര കർഷകരും ഉപഭോക്താക്കളും ഇക്കാര്യം മനസിലാക്കേണ്ടതാണ്.
(തുമ്പൂർമുഴി കന്നുകാലി പ്രജനന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ലേഖിക)