പുതുക്കോട്: മഴയും കനാൽവെള്ളവുമില്ലാതെ പാടശേഖരങ്ങൾ വരണ്ടുകിടക്കുന്നു. എന്തുചെയ്യണമെന്നറിയാതെ കർഷകർ. സമയം വൈകിയതോടെ രണ്ടാം വിളയിറക്കൽ പ്രതിസന്ധിയിലായി. മംഗലംഡാമിലെ വെള്ളത്തെ ആശ്രയിച്ച് കൃഷിയിറക്കുന്ന കർഷകരാണ് ഏറെ വിഷമത്തിലായിരിക്കുന്നത്. ഞാറ്റടികൾ തയ്യാറാക്കാനുള്ള വെള്ളമില്ലാതെ അതിനും കഴിഞ്ഞിട്ടില്ല.
വെള്ളം കിട്ടി ഞാറ്റടി തയ്യാറാക്കി നടീൽ നടത്തുമ്പോഴേക്കും ഒരു മാസത്തോളമെടുക്കും. മൂപ്പുകുറഞ്ഞ വിത്തിനങ്ങൾ കൃഷിയിറക്കായാൽത്തന്നെ ഉണങ്ങിനശിക്കും. പൊതുവേ, മഴ കുറഞ്ഞത് കാർഷികമേഖലയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. മംഗലംഡാമിലെ വെള്ളത്തെ ആശ്രയിച്ച് കൃഷിയിറക്കുന്നത് വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കാവശ്ശേരി പഞ്ചായത്ത് പരിധിയിലെ പതിനായിരക്കണക്കിന് കർഷകരാണ്. മംഗലംഡാമിന്റെ ഇടത്-വലത് കര കനാലുകളുടെ അറ്റകുറ്റപ്പണികൾ തുടങ്ങിയെങ്കിലും മുഴുവനായിട്ടില്ല. ഇത് പൂർത്തിയാകാതെ ഡാം തുറക്കാനും കഴിയില്ല. മഴയില്ലെങ്കിൽ ഡാം തുറന്ന് വെള്ളമെത്തിയാലേ ഞാറ്റടി തയ്യാറാക്കാൻ കഴിയൂ. കാടുപിടിച്ച കനാലുകൾ നന്നാക്കിക്കഴിയുമ്പോഴേക്കും ആഴ്ചകളെടുക്കും.
മെയിൻ കനാലിന്റെ പണികൾ കഴിഞ്ഞുവേണം, സബ് കനാലുകളുടെയും കാഡ കനാലുകളുടെയും അറ്റകുറ്റപ്പണി നടത്താൻ. ഏഴ് വർഷത്തോളമായി അതത് പഞ്ചായത്തുകളാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാലുകൾ നന്നാക്കുന്നത്. പല പഞ്ചായത്തുകളും അതിനുള്ള പ്രാരംഭപ്രവർത്തനം പോലും തുടങ്ങിയിട്ടില്ല.
വലതുകര കനാൽ വണ്ടാഴി, മുടപ്പല്ലൂർ, അണക്കപ്പാറ, തെന്നിലാപുരം, കഴനി, ചുങ്കം, പാടൂർ വഴി 25 കിലോമീറ്റർ താണ്ടി തോണിക്കടവിൽ അവസാനിക്കുന്നു. ഇടതുകര കനാൽ കിഴക്കഞ്ചേരി, വടക്കഞ്ചരി, പുളിങ്കൂട്ടം, കണ്ണമ്പ്ര, പുതുക്കോട്, മണപ്പാടം വഴി കണക്കന്നൂരിൽ 23 കിലോമീറ്റർ പിന്നിട്ടാണ് അവസാനിക്കുന്നത്. കാർഷികാവശ്യത്തിനുള്ള വെള്ളം മംഗലംഡാമിൽ സുഭിക്ഷമാണെന്ന് അധികൃതർ പറഞ്ഞു. 75 ദിവസത്തേക്ക് കൃഷിയാവശ്യത്തിനുള്ള വെള്ളം വിതരണം ചെയ്യാൻ കഴിയും. പക്ഷേ, അതും നിയന്ത്രണത്തോടെ മാത്രം. വലതുകര കനാലിൽ വെള്ളം വിടുമ്പോൾ ഇടതുകര കനാൽ അടയ്ക്കും. ചുരുക്കത്തിൽ ഒരു കനാലിൽ 37 ദിവസം വെള്ളം വിട്ടുകൊടുക്കും.
അതാകട്ടെ വാലറ്റങ്ങളിൽ എത്തിയാലെത്തി. മംഗലംഡാമിൽനിന്നും സാധാരണ നവംബർ ഒന്നിന് കനാൽ വെള്ളം വിട്ട് ജനവരി 31ന് അടയ്ക്കുകയാണ് പതിവ്. ശനിയാഴ്ച നാലിന് കളക്ടറേറ്റിൽ കർഷകപ്രതിനിധികളുടെയും ജലസേചന ഉദ്യോഗസ്ഥരുടെയും ആലോചനായോഗത്തിൽ കൃഷിയാവശ്യത്തിന് ഡാമുകൾ എന്ന് തുറക്കണമെന്ന തീരുമാനമുണ്ടാകും.
Content highlights: Farmer, Puthukkod, Agriculture, Organic farming, Paddy field
വെള്ളം കിട്ടി ഞാറ്റടി തയ്യാറാക്കി നടീൽ നടത്തുമ്പോഴേക്കും ഒരു മാസത്തോളമെടുക്കും. മൂപ്പുകുറഞ്ഞ വിത്തിനങ്ങൾ കൃഷിയിറക്കായാൽത്തന്നെ ഉണങ്ങിനശിക്കും. പൊതുവേ, മഴ കുറഞ്ഞത് കാർഷികമേഖലയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. മംഗലംഡാമിലെ വെള്ളത്തെ ആശ്രയിച്ച് കൃഷിയിറക്കുന്നത് വണ്ടാഴി, കിഴക്കഞ്ചേരി, വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കാവശ്ശേരി പഞ്ചായത്ത് പരിധിയിലെ പതിനായിരക്കണക്കിന് കർഷകരാണ്. മംഗലംഡാമിന്റെ ഇടത്-വലത് കര കനാലുകളുടെ അറ്റകുറ്റപ്പണികൾ തുടങ്ങിയെങ്കിലും മുഴുവനായിട്ടില്ല. ഇത് പൂർത്തിയാകാതെ ഡാം തുറക്കാനും കഴിയില്ല. മഴയില്ലെങ്കിൽ ഡാം തുറന്ന് വെള്ളമെത്തിയാലേ ഞാറ്റടി തയ്യാറാക്കാൻ കഴിയൂ. കാടുപിടിച്ച കനാലുകൾ നന്നാക്കിക്കഴിയുമ്പോഴേക്കും ആഴ്ചകളെടുക്കും.
മെയിൻ കനാലിന്റെ പണികൾ കഴിഞ്ഞുവേണം, സബ് കനാലുകളുടെയും കാഡ കനാലുകളുടെയും അറ്റകുറ്റപ്പണി നടത്താൻ. ഏഴ് വർഷത്തോളമായി അതത് പഞ്ചായത്തുകളാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കനാലുകൾ നന്നാക്കുന്നത്. പല പഞ്ചായത്തുകളും അതിനുള്ള പ്രാരംഭപ്രവർത്തനം പോലും തുടങ്ങിയിട്ടില്ല.
വലതുകര കനാൽ വണ്ടാഴി, മുടപ്പല്ലൂർ, അണക്കപ്പാറ, തെന്നിലാപുരം, കഴനി, ചുങ്കം, പാടൂർ വഴി 25 കിലോമീറ്റർ താണ്ടി തോണിക്കടവിൽ അവസാനിക്കുന്നു. ഇടതുകര കനാൽ കിഴക്കഞ്ചേരി, വടക്കഞ്ചരി, പുളിങ്കൂട്ടം, കണ്ണമ്പ്ര, പുതുക്കോട്, മണപ്പാടം വഴി കണക്കന്നൂരിൽ 23 കിലോമീറ്റർ പിന്നിട്ടാണ് അവസാനിക്കുന്നത്. കാർഷികാവശ്യത്തിനുള്ള വെള്ളം മംഗലംഡാമിൽ സുഭിക്ഷമാണെന്ന് അധികൃതർ പറഞ്ഞു. 75 ദിവസത്തേക്ക് കൃഷിയാവശ്യത്തിനുള്ള വെള്ളം വിതരണം ചെയ്യാൻ കഴിയും. പക്ഷേ, അതും നിയന്ത്രണത്തോടെ മാത്രം. വലതുകര കനാലിൽ വെള്ളം വിടുമ്പോൾ ഇടതുകര കനാൽ അടയ്ക്കും. ചുരുക്കത്തിൽ ഒരു കനാലിൽ 37 ദിവസം വെള്ളം വിട്ടുകൊടുക്കും.
അതാകട്ടെ വാലറ്റങ്ങളിൽ എത്തിയാലെത്തി. മംഗലംഡാമിൽനിന്നും സാധാരണ നവംബർ ഒന്നിന് കനാൽ വെള്ളം വിട്ട് ജനവരി 31ന് അടയ്ക്കുകയാണ് പതിവ്. ശനിയാഴ്ച നാലിന് കളക്ടറേറ്റിൽ കർഷകപ്രതിനിധികളുടെയും ജലസേചന ഉദ്യോഗസ്ഥരുടെയും ആലോചനായോഗത്തിൽ കൃഷിയാവശ്യത്തിന് ഡാമുകൾ എന്ന് തുറക്കണമെന്ന തീരുമാനമുണ്ടാകും.
Content highlights: Farmer, Puthukkod, Agriculture, Organic farming, Paddy field