Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

നാല് പുതിയ ഇനം മരച്ചീനികളും വിത്തിഞ്ചിയും മഞ്ഞളും; കുഞ്ഞിരാമന് കൃഷി തന്നെ തൊഴില്‍ നാല് പുതിയ ഇനം മരച്ചീനികളും വിത്തിഞ്ചിയും മഞ്ഞളും; കുഞ്ഞിരാമന് കൃഷി തന്നെ തൊഴില്‍

$
0
0
കുറേ വർഷങ്ങളായി മംഗലാപുരത്തായിരുന്നു താമസം. ഏകദേശം 20 വർഷത്തോളമായി പേരാമ്പ്രയിൽ സ്ഥിരതാമസമാക്കിയിട്ട്. സ്വന്തം ആവശ്യത്തിനായാണ് അന്നൊക്കെ വീട്ടിൽ പച്ചക്കറി കൃഷി നടത്തിയത്. പാവയ്ക്ക, വെണ്ട, തക്കാളി, വഴുതന എന്നിവയായിരുന്നു അന്ന് കൃഷി ചെയ്തത്. പേരാമ്പ്ര കൃഷി ഭവനും പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രവും കൃഷിക്കാവശ്യമായ എല്ലാ സഹായ സഹകരണങ്ങളും നൽകുന്നുണ്ട്. ഇന്ന് വിത്തുതേങ്ങയും മഞ്ഞളും ഇഞ്ചിയും വീട്ടിൽത്തന്നെ ഉത്പാദിപ്പിച്ച് ആവശ്യമുള്ളവർക്ക് വിതരണം ചെയ്യുന്നുണ്ട്. കൂടാതെ നാല് പുതിയ ഇനത്തിൽപ്പെട്ട മരച്ചീനികളും വിളവെടുപ്പിന് പാകമായി നിൽക്കുന്നു . കൃഷിയിൽ എന്തു പരീക്ഷണത്തിനും തയ്യാറാകുന്ന പേരാമ്പ്രയിലെ കല്ലോട് സ്വദേശി കുഞ്ഞിരാമന്റെ വാക്കുകൾ.



ഐ.സി.എ.ആറിന് കീഴിൽ ശ്രീകാര്യത്ത് പ്രവർത്തിക്കുന്ന കേന്ദ്ര കിഴങ്ങു വർഗ വിള ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ.സൂസൺ ജോണിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത നാല് വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട മരച്ചീനികളാണ് കുഞ്ഞിരാമൻ കൃഷി ചെയ്യുന്നത്. കേരളത്തിലെ കർഷകർക്കിടയിൽ പുതിയ ഇനങ്ങൾക്ക് എത്രമാത്രം സ്വീകാര്യതയുണ്ടാകുമെന്നറിയാൻ പരീക്ഷണാടിസ്ഥാനത്തിലാണ് ഇവിടെ മരച്ചീനി കൃഷി ചെയ്യുന്നത്.



നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ മൂലകങ്ങൾ ആഗിരണം ചെയ്ത് ചെടിയുടെ വളർച്ചയ്ക്ക് ഉപയുക്തമാക്കാനുള്ള കഴിവാണ് ഈ നാലിനത്തിൽപ്പെട്ട മരച്ചീനിയുടെയും പ്രത്യേകത. എൻ.പി.കെ മിശ്രിതത്തിന്റെ അനുവദിക്കപ്പെട്ട അനുപാതത്തിൽ നിന്നും 75 ശതമാനം കുറച്ച് മണ്ണിൽ പ്രയോഗിച്ചപ്പോഴും നൂറ് ശതമാനം വളപ്രയോഗം നടത്തുമ്പോഴുള്ള അതേ വിളവ് ലഭിക്കുന്നതായി കണ്ടെത്തി. സാധാരണ മരച്ചീനികളിൽ കാണുന്ന കുരുടിപ്പ് രോഗവും കുറവാണ്. കയ്പ് കുറവും അന്നജത്തിന്റെ അളവ് കൂടുതലമുള്ള ഇവ രണ്ട് ശിഖരങ്ങളോടുകൂടി കൃത്യമായ ആകൃതിയിൽ വളരുന്നവയുമാണ്.



കോഴിക്കോട് കൃഷി വിജ്ഞാന കേന്ദ്രം വഴി ലഭിച്ച മരച്ചീനിത്തണ്ടുകൾ എട്ടു മാസമായി നന്നായി വളരുന്നു. ഒൻപത് മാസമായാൽ വിളവെടുക്കാം. വളപ്രയോഗം ആവശ്യമില്ലാതെ കൂടുതൽ വിളവ് നൽകുന്ന ഇനങ്ങളാണ് ഇവ. ജൈവകർഷകർക്ക് ഉപയോഗപ്പെടുത്താം. ഇതിന് പുറമെ കേന്ദ്ര സർക്കാർ ഫാമുകളിലെ വിത്തുല്പാദന കേന്ദ്രത്തിൽ പോയി വിത്തുകൾ ശേഖരിച്ച്് കുഞ്ഞിരാമൻ വ്യത്യസ്ത വിളകളുടെ നടീൽവസ്തുക്കൾ ഉത്പാദിപ്പിച്ച് കർഷകർക്ക് വിതരണം ചെയ്യുന്നുമുണ്ട്. കുറ്റിക്കുരുമുളക്, വെറ്റില, തിപ്പലി, കറ്റാർവാഴ എന്നിവയും ഇവിടെയുണ്ട്.




കുടുംബാംഗങ്ങളോടൊപ്പം തോട്ടത്തിൽ



കോഴിയെയും വളർത്തുന്നുണ്ട്. മുട്ട കൊണ്ടുള്ള ലാഭത്തിന് വേണ്ടിയല്ല കോഴികളെ വളർത്തുന്നത്. ജൈവവളമുണ്ടാക്കാനായാണ് ഇത്തരമൊരു പരിപാടി. എന്റെ കൃഷി ലാഭക്കച്ചവടമല്ല. ഒരു തൊഴിൽ എന്ന രീതിയിലാണ് ഞാൻ ചെയ്യുന്നത്. കുഞ്ഞിരാമൻ പറയുന്നു.

കുറ്റ്യാടി തെങ്ങിൻ തൈകൾ



ഈ കർഷകന്റെ വീട്ടുമുറ്റത്തുള്ള കീഴലത്ത് കാർഷിക നഴ്സറിയിൽ കുറ്റ്യാടി തെങ്ങിൻ തൈകൾ വിൽപ്പനയ്ക്കായി തയ്യാറാക്കിയിട്ടുണ്ട്. അത്യുത്പാദന ശേഷിയുള്ള തൈകൾ തയ്യാറാക്കുന്ന വിധമാണ് കുഞ്ഞിരാമൻ വ്യക്തമാക്കുന്നത് . വിത്തിനായി തയ്യാറാക്കുമ്പോൾ തേങ്ങ മുകളിൽ നിന്ന് കയർ കെട്ടി താഴ്ത്തണം. കുംഭമാസത്തിലെ തേങ്ങയാണ് വേണ്ടത്. ഈ തേങ്ങകൾ മഞ്ഞും വെയിലും പുകയും കൊള്ളിച്ച ശേഷം കുളത്തിലെ വെള്ളത്തിലിടുന്നു. പത്ത് ദിവസത്തിനുള്ളിൽ വെള്ളത്തിൽ നിന്ന് പുറത്തെടുക്കും. മുള വന്നതിനു ശേഷം കമിഴ്ത്തി വെക്കും. നടുവിലൂടെ മുള വരാനാണ് ഇങ്ങനെ ചെയ്യുന്നത്. ചകിരി മാലിന്യം, ചാണകപ്പൊടി, മണ്ണ് എന്നിവ ചേർത്ത പായ്ക്കറ്റുകളിൽ ഇങ്ങനെ മുളപ്പിച്ച തേങ്ങ കുഴിച്ചിടുന്നു. ഇവിടെ തയ്യാറാക്കിയ തൈകൾ അഞ്ച് കൊല്ലം വരെ ഇങ്ങനെ സൂക്ഷിക്കാം.



സാധാരണ നഴ്സറിയിൽ നിന്ന് തെങ്ങിൻ തൈകൾ വാങ്ങിക്കൊണ്ടു പോകുന്നവർ തൈകൾക്ക് മഞ്ഞനിറം ബാധിക്കുന്നതായി പറയുന്നു. ജൈവകൃഷി രീതി അറിയാത്തതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഈ കർഷകൻ ഓർമപ്പെടുത്തുന്നു. ഒരു തെങ്ങിൻ തൈക്ക് 140 രൂപയാണ് വില.

വിത്തിഞ്ചിയും മഞ്ഞളും

പ്രഗതി, പ്രതിഭ, സുദർശന എന്നീയിങ്ങളിലുള്ള മഞ്ഞളിന്റെ വിത്തുകളും വരദ എന്നയിനത്തിൽപ്പെട്ട ഇഞ്ചി വിത്തുകളും ഇവിടെ ഉദ്പാദിപ്പിച്ച് വിതരണം ചെയ്യുന്നു. ചാവക്കാടൻ ഓറഞ്ച് ഡ്വാർഫിന്റെ തൈകളും ഉണ്ട്. ആവശ്യക്കാർക്ക് സമീപിക്കാം.

ഫോൺ : 96450 55963

Content highlights: Agriculture, Organic farming, Ginger, Turmeric, Vegetables , Perambra, Krishi Vjgyan Kendra



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>