Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

മത്സ്യകൃഷിയിലും വിജയഗാഥ രചിച്ച് ആണ്ടിയേട്ടന്‍മത്സ്യകൃഷിയിലും വിജയഗാഥ രചിച്ച് ആണ്ടിയേട്ടന്‍

$
0
0
കാക്കൂർ: ജൈവകർഷകൻ, ക്ഷീരകർഷകൻ എന്നതിലുപരി ഒരു മത്സ്യക്കർഷകൻ എന്നറിയപ്പെടാനാണ് ആണ്ടിക്കുട്ടി ഏറെ ആഗ്രഹിക്കുന്നത്. കാക്കൂരിലെ കാരക്കുന്നത്ത് പുത്തഞ്ചേരി നടുവിലയിൽ ആണ്ടിക്കുട്ടിയാണ് കൃഷിയുടെ ഈ മൂന്ന് മേഖലയിലും വിജയം കൊയ്ത് മുന്നേറുന്നത്. ഏറ്റവും നല്ല കർഷകനായും കൂടുതൽ പാൽ അളന്നു കൊടുക്കുന്ന ക്ഷീരകർഷകനായും തെരഞ്ഞെടുത്തപ്പോഴും ലഭിച്ച അംഗീകാരത്തിന്റെ നിറവിലും മത്സ്യക്കൃഷിയിൽ നൂറ് മേനി വിളവെടുപ്പ് നടത്തുകയാണ് ഇദേഹം.

പുത്തഞ്ചേരി താഴം വയലിൽ നാല് സെന്റ് സ്ഥലത്ത് മൂന്ന് കുളം കുഴിച്ചാണ് ഈ കർഷകൻ മത്സ്യം വളർത്തുന്നത്. കുളത്തിലേക്ക് ശുദ്ധജലം ഒഴുകിയെത്താനും കുളത്തിലെ അഴുകിയ വെള്ളം പുറത്തേക്ക് പോകുവാനും പ്രത്യേക സംവിധാനമുണ്ട്. കുളത്തിലുള്ള മത്സ്യങ്ങൾക്ക് എല്ലാ സുരക്ഷിതത്വവും നൽകുവാനും ശ്രദ്ധിക്കുന്നുണ്ട്. ഇഴജീവികളുടെ ഉപദ്രവമില്ലാതിരിക്കാനും പക്ഷികളുടെ പ്രത്യേകിച്ച് എരണ്ടകളുടെ വരവ് തടയാനും പ്രതിരോധം തീർത്താണ് മത്സ്യങ്ങളെ വളർത്തുന്നത്.

ഇക്കഴിഞ്ഞ കാലവർഷത്തിൽ തോട്ടിലും വയലിലും വെള്ളം നിറഞ്ഞൊഴുകിയപ്പോൾ കുറെ മത്സ്യങ്ങൾ ഒഴുകി പോയതിന്റെ പരിഭവം തെല്ലൊന്നുമല്ല ഈ കർഷകനുള്ളത്.നേരത്തെ കട്ല, രോഹു, മൃഗാൾ എന്നിവയായിരുന്നു പ്രധാനമായും വളർത്തിയിരുന്നത്. എന്നാൽ ഇപ്പോൾ ഓസ്ക്കർ, കാർപ്പ് എന്നിവയാണ് കൂടുതലായും വളർത്തുന്നത്. വിൽപ്പനക്കായുള്ള വളർത്തു മത്സ്യങ്ങൾക്ക് ഗോൾഡൻ നിറം കിട്ടാൻ ചെമ്മീൻ പൊടിയും നൽകുന്നുണ്ട്.

സ്വയം തൊഴിലിലേർപ്പെടാനുദ്ദേശിക്കുന്ന തൊഴിൽ രഹിതരായ യുവാക്കൾക്ക് നല്ലൊരു വരുമാനമാർഗം കൂടിയാണ് മത്സ്യക്കൃഷിയെന്ന് സ്വന്തം അനുഭവത്തിലൂടെ ആണ്ടിക്കുട്ടി സാക്ഷ്യപ്പെടുത്തുന്നു.

Content highlights: Aqua culture, Agriculture



Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>