പുല്പള്ളി: വിലത്തകർച്ചയിലും വിളനാശത്തിലും തകർന്നടിഞ്ഞ കുടിയേറ്റമേഖലയിലെ കാർഷികരംഗം സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറാനാകാതെ കൂപ്പുകുത്തുന്നു. മൊറട്ടോറിയത്തിന്റെ കാലാവധിക്കുശേഷം ബാങ്കുകൾ നിയമനടപടികളുമായി എത്തുന്നതോടെ കുടിയറ്റമേഖല വൻ സാമ്പത്തികമാന്ദ്യത്തിലേക്ക് വീഴുമെന്ന ആശങ്കയിലാണ് കർഷകർ. ആറുമാസത്തെ വിദ്യാഭ്യാസ വായ്പ മൊറട്ടോറിയത്തിന്റെയും കാലാവധി കഴിയുന്നതോടെ പുല്പള്ളി, മുള്ളൻകൊല്ലി മേഖലയിലെ സാധാരണക്കാർ വൻ സാമ്പത്തിക ഞെരുക്കത്തിലേക്കാണ് നീങ്ങുന്നത്. ഇതിനിടെ ബാങ്കുകൾ സർഫാസി നിയമപ്രകാരമുള്ള നടപടികളും ശക്തമാക്കിയിട്ടുണ്ട്.
ബാങ്ക് നടപടികളെച്ചൊല്ലി ആശങ്ക
പുല്പള്ളി-മുള്ളൻകൊല്ലി മേഖലയിലെ ചെറുകിട കർഷകരെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ് മൊറട്ടോറിയത്തിനുശേഷമുള്ള ബാങ്കുകളുടെ നിയമ നടപടികൾ. പ്രദേശത്തെ നൂറുകണക്കിന് കർഷകരാണ് കാർഷികവായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ ബാങ്കുകളുടെ ഭീഷണി നേരിടുന്നത്. വിദ്യാഭ്യാസ വായ്പകളെടുത്തവരിലും ഈ ആശങ്കയുണ്ട്.
ഭാവിയിൽ കോർ ബാങ്കിങ് സംവിധാനത്തിലൂടെ വിദ്യാഭ്യാസ വായ്പകൾ തിരിച്ചുപിടിക്കാൻ ബാങ്കുകൾ പദ്ധതിയിടുന്നെന്ന ആശങ്ക യുവജനസംഘടനകളും പങ്കുവെക്കുന്നു. ആയിരക്കണക്കിന് വിദ്യാർഥികളാണ് മേഖലയിലെ വിവിധബാങ്കുകളിൽ നിന്ന് വിദ്യാഭ്യാസ വായ്പയെടുത്തിരിക്കുന്നത്.
ഇതിൽ കൂടുതൽപ്പേരും തിരിച്ചടവ് മുടങ്ങിയവരാണ്. ബാങ്കുകൾ നിയമനടപടികൾ സ്വീകരിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയാണ് വിദ്യാഭ്യാസവായ്പ കുടിശ്ശികയായി ബാങ്കുകൾക്ക് ലഭിക്കാനുള്ളത്. കാർഷികരംഗത്തുനിന്ന് വരുമാനം ഇല്ലാതായതോടെ പട്ടണങ്ങളിൽ ജോലി ചെയ്യുന്ന മക്കളുടെ വരുമാനത്തിൽമാത്രം ആശ്രയിച്ചാണ് മേഖലയിലെ ചെറുകിട കർഷക കുടുംബങ്ങൾ കഴിഞ്ഞുകൂടുന്നത്. ഇതിൽ ഭൂരിഭാഗവും വിദ്യാഭ്യാസ വായ്പയെടുത്ത് കുടിശ്ശികയായവരാണ്. നിയമ നടപടികളിലൂടെ ബാങ്കുകൾ വായ്പാ കുടിശ്ശിക തിരിച്ചുപിടിക്കാൻ തുടങ്ങിയാൽ ഇപ്പോഴത്തെ സ്ഥിതി തകിടംമറിഞ്ഞ് കുടിയേറ്റമേഖല കനത്ത പ്രതിസന്ധിയിലാകും. നിലവിൽ കാർഷികവായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുകാരണം കർഷകർക്ക് യാതൊരുഗുണവും ലഭിക്കുകയില്ലെന്നാണ് വിവിധ കർഷകസംഘടനകൾ പറയുന്നത്. പ്രളയാനന്തരം തകർന്നടിഞ്ഞ ജില്ലയിലെ കാർഷികമേഖലയ്ക്ക് സമഗ്ര പാക്കേജ് അനുവദിക്കണമെന്ന കർഷകസംഘടനകളുടെ ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല.
Content highlights: Agriculture production loss, Crop, Organic farming
ബാങ്ക് നടപടികളെച്ചൊല്ലി ആശങ്ക
പുല്പള്ളി-മുള്ളൻകൊല്ലി മേഖലയിലെ ചെറുകിട കർഷകരെ അലട്ടുന്ന മറ്റൊരു പ്രശ്നമാണ് മൊറട്ടോറിയത്തിനുശേഷമുള്ള ബാങ്കുകളുടെ നിയമ നടപടികൾ. പ്രദേശത്തെ നൂറുകണക്കിന് കർഷകരാണ് കാർഷികവായ്പ തിരിച്ചടവ് മുടങ്ങിയതിനാൽ ബാങ്കുകളുടെ ഭീഷണി നേരിടുന്നത്. വിദ്യാഭ്യാസ വായ്പകളെടുത്തവരിലും ഈ ആശങ്കയുണ്ട്.
ഭാവിയിൽ കോർ ബാങ്കിങ് സംവിധാനത്തിലൂടെ വിദ്യാഭ്യാസ വായ്പകൾ തിരിച്ചുപിടിക്കാൻ ബാങ്കുകൾ പദ്ധതിയിടുന്നെന്ന ആശങ്ക യുവജനസംഘടനകളും പങ്കുവെക്കുന്നു. ആയിരക്കണക്കിന് വിദ്യാർഥികളാണ് മേഖലയിലെ വിവിധബാങ്കുകളിൽ നിന്ന് വിദ്യാഭ്യാസ വായ്പയെടുത്തിരിക്കുന്നത്.
ഇതിൽ കൂടുതൽപ്പേരും തിരിച്ചടവ് മുടങ്ങിയവരാണ്. ബാങ്കുകൾ നിയമനടപടികൾ സ്വീകരിക്കാനുള്ള നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. കോടിക്കണക്കിന് രൂപയാണ് വിദ്യാഭ്യാസവായ്പ കുടിശ്ശികയായി ബാങ്കുകൾക്ക് ലഭിക്കാനുള്ളത്. കാർഷികരംഗത്തുനിന്ന് വരുമാനം ഇല്ലാതായതോടെ പട്ടണങ്ങളിൽ ജോലി ചെയ്യുന്ന മക്കളുടെ വരുമാനത്തിൽമാത്രം ആശ്രയിച്ചാണ് മേഖലയിലെ ചെറുകിട കർഷക കുടുംബങ്ങൾ കഴിഞ്ഞുകൂടുന്നത്. ഇതിൽ ഭൂരിഭാഗവും വിദ്യാഭ്യാസ വായ്പയെടുത്ത് കുടിശ്ശികയായവരാണ്. നിയമ നടപടികളിലൂടെ ബാങ്കുകൾ വായ്പാ കുടിശ്ശിക തിരിച്ചുപിടിക്കാൻ തുടങ്ങിയാൽ ഇപ്പോഴത്തെ സ്ഥിതി തകിടംമറിഞ്ഞ് കുടിയേറ്റമേഖല കനത്ത പ്രതിസന്ധിയിലാകും. നിലവിൽ കാർഷികവായ്പകൾക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇതുകാരണം കർഷകർക്ക് യാതൊരുഗുണവും ലഭിക്കുകയില്ലെന്നാണ് വിവിധ കർഷകസംഘടനകൾ പറയുന്നത്. പ്രളയാനന്തരം തകർന്നടിഞ്ഞ ജില്ലയിലെ കാർഷികമേഖലയ്ക്ക് സമഗ്ര പാക്കേജ് അനുവദിക്കണമെന്ന കർഷകസംഘടനകളുടെ ആവശ്യവും അംഗീകരിക്കപ്പെട്ടിട്ടില്ല.
Content highlights: Agriculture production loss, Crop, Organic farming