പ്രളയം തകർത്ത വയനാട്ടിൽ ഇത്തവണ നെല്ലുത്പാദനം കൂപ്പുകുത്തി. നഞ്ച കൊയ്ത്തുകാലം എത്തിയിട്ടും ഭൂരിഭാഗം നെൽവയലുകളിലും ഇത്തവണ കൊയ്യാൻ നെല്ലില്ല. മൂവായിരത്തിലധികം ഹെക്ടർ ഞാറ്റടിയാണ് വെള്ളം കയറിയതിനെത്തുടർന്ന് നശിച്ചത്. ഇവർക്കായി നെൽവിത്തുകൾ പിന്നീട് എത്തിച്ചെങ്കിലും ഞാറുപാകേണ്ട സമയം കഴിഞ്ഞതിനാൽ പലരും വിത്ത് തെളിവിതയ്ക്കുകയായിരുന്നു. തെളിവിതച്ച പാടങ്ങളാകട്ടെ പുല്ലുനിറഞ്ഞ് നശിച്ചു.
നവംബർ ആദ്യവാരം തുടങ്ങി ഡിസംബർ മാസത്തോടെ അവസാനിക്കുന്നതാണ് പ്രധാനപ്പെട്ട കൊയ്ത്തുകാലം. വർഷംതോറും ഉയരുന്ന ഉത്പാദനച്ചെലവും നഷ്ടക്കണക്കുകളും ഭൂരിഭാഗം നെൽക്കർഷകരെയും കൃഷിയിൽനിന്ന് പിന്തിരിപ്പിച്ചിരുന്നു. കൂട്ടുകൃഷിസമ്പ്രദായം നിലനിൽക്കുന്ന ആദിവാസി കർഷകകുടുംബങ്ങളിലും നാമമാത്രമായ പരമ്പരാഗത കർഷകർക്കിടയിലും മാത്രമാണ് ഇപ്പോൾ നെൽക്കൃഷി നിലനിൽക്കുന്നത്. ഇത്തവണ പ്രളയംകൂടി വന്നതോടെ ഇവർക്കും കൃഷി വെല്ലുവിളിയായി. ഇതോടെ വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് നെൽകൃഷിനടന്ന വർഷമാണ് കഴിഞ്ഞുപോകുന്നത്.
സംഭരിച്ചത് 4067 ടൺ
കഴിഞ്ഞ സീസണിൽ വയനാട്ടിൽനിന്ന് സപ്ലൈകോ 4067 ടൺ നെല്ലാണ് സംഭരിച്ചത്. 1279 ഹെക്ടർ സ്ഥലത്തുനിന്ന് 2141 കർഷകരാണ് നെല്ലുസംഭരണത്തിൽ പങ്കാളിയായത്. ഇത്തവണ നെല്ലുസംഭരണം പകുതിയായി കുറയും. വാഴക്കർഷകരും മറ്റും നെൽവയലുകൾ പാട്ടത്തിനെടുക്കുന്നത് വിപുലപ്പെടുത്തിയതോടെ ഭാരിച്ച ഉത്പാദനച്ചെലവ് താങ്ങാൻകഴിയാതെ വയൽ വിട്ടുനൽകുന്നവരുടെ എണ്ണവും ഇത്തവണ ജില്ലയിൽ വർധിച്ചു.
രണ്ടുസീസണിലായുള്ള നെല്ല് സംഭരണത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് പ്രതികരണം കുറവാണ്. 134 കർഷകർമാത്രമാണ് ഇത്തവണ ഒന്നാംസീസണിൽ നെല്ല് വില്പനയ്ക്കായി രജിസ്റ്റർ ചെയ്തത്. 25 രൂപ 30 പൈസയാണ് ഇത്തവണ ഒരു കിലോ നെല്ലിന്റെ സംഭരണവിലയായി സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. താങ്ങുവില 17.50 രൂപയും ബോണസ് തുക 7.80 രൂപയും ചേർത്തുള്ള തുകയാണിത്. പണം ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നതും കർഷകരെ നെല്ലുസംഭരണത്തിൽനിന്ന് അകറ്റിയിരുന്നു. എങ്കിലും പൊതുവിപണിയെക്കാളും ഉയർന്ന വില നെല്ലിന് ലഭിക്കുമെന്നതിനാൽ കാത്തിരിക്കാൻ സന്നദ്ധരായി സപ്ലൈകോവഴി നെല്ല് നൽകുന്നവരും ഏറെയുണ്ടായിരുന്നു.
മുന്നിൽ സുൽത്താൻ ബത്തേരി
സുൽത്താൻബത്തേരി താലൂക്കിൽനിന്നാണ് കഴിഞ്ഞതവണ ഏറ്റവും കൂടുതൽ കർഷകർ സപ്ലൈകോയിലേക്ക് നെല്ല് നൽകിയത്. 593 കർഷകരിൽനിന്നായി 14,00,517 കിലോ നെല്ലാണ് സംഭരിച്ചത്. 9,49,974 കിലോ സംഭരിച്ച മാനന്തവാടി താലൂക്കാണ് രണ്ടാമത്. 398 കർഷകരാണ് രണ്ടുസീസണിലായി നെല്ല് നൽകിയത്. വൈത്തിരി താലൂക്കാണ് നെല്ലുത്പാദനത്തിൽ പിന്നിലുള്ളത്. ഇവിടെനിന്ന് 287 കർഷകരിൽനിന്നും 6,59,595 കിലോ നെല്ലുമാത്രമാണ് സംഭരണശാലയിലെത്തിയത്.
ജില്ലയിൽ 11,000 ഹെക്ടർ സ്ഥലത്ത് നെൽക്കൃഷിയുണ്ടെന്നാണ് കണക്ക്. ഇതിൽ പത്തുശതമാനം കൃഷിയിടത്തിൽനിന്നുള്ള നെല്ല് മാത്രമാണ് വിപണിയിലെത്തുന്നത്. ജില്ലയിൽ നിന്ന് നെൽക്കൃഷി വൻതോതിൽ കുറയുന്നതിന്റെ സൂചനയാണിത്.
പ്രതീക്ഷകൾ പ്രളയം കവർന്നു
അത്തിക്കൊല്ലി കുറിച്യത്തറവാട്ടിലെ 16 ഏക്കറോളം വയലിൽ ഇതിനുമുമ്പുവരെയും നെൽക്കൃഷി മുടങ്ങാതെ നടന്നതാണ്. ഇത്തവണ വെള്ളംകയറി എട്ടേക്കറോളം കൃഷിചെയ്യേണ്ടേ ഞാറ് നശിച്ചു. പിന്നീട് കൃഷിഭവനിൽനിന്ന് കിട്ടിയ കല്ലടിയാരൻ നെല്ല് വിതച്ചു. പുല്ലുകയറിമൂടി ഇതെല്ലാം നശിച്ചു. പാരമ്പര്യ നെൽവിത്തടക്കം സംരക്ഷിക്കുന്ന കർഷകർക്ക് ഇത്തവണത്തെ നെൽക്കൃഷി നഷ്ടക്കണക്കുകളുടേത് മാത്രമാണ്. തറവാടിന്റെ കൃഷിയോർമകളിൽ ഇത് ആദ്യത്തെ സംഭവമാണ്. കൂട്ടുകുടുംബമായി കൃഷിചെയ്തുപോരുന്നവർക്കിടയിൽ ഈ നഷ്ടം നികത്താൻ കഴിയുന്നതല്ല.
കേളു അത്തിക്കൊല്ലി (പരമ്പരാഗത നെൽക്കർഷകൻ)
Content highlights: Paddy field, Wayanad, Agriculture
നവംബർ ആദ്യവാരം തുടങ്ങി ഡിസംബർ മാസത്തോടെ അവസാനിക്കുന്നതാണ് പ്രധാനപ്പെട്ട കൊയ്ത്തുകാലം. വർഷംതോറും ഉയരുന്ന ഉത്പാദനച്ചെലവും നഷ്ടക്കണക്കുകളും ഭൂരിഭാഗം നെൽക്കർഷകരെയും കൃഷിയിൽനിന്ന് പിന്തിരിപ്പിച്ചിരുന്നു. കൂട്ടുകൃഷിസമ്പ്രദായം നിലനിൽക്കുന്ന ആദിവാസി കർഷകകുടുംബങ്ങളിലും നാമമാത്രമായ പരമ്പരാഗത കർഷകർക്കിടയിലും മാത്രമാണ് ഇപ്പോൾ നെൽക്കൃഷി നിലനിൽക്കുന്നത്. ഇത്തവണ പ്രളയംകൂടി വന്നതോടെ ഇവർക്കും കൃഷി വെല്ലുവിളിയായി. ഇതോടെ വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും കുറവ് നെൽകൃഷിനടന്ന വർഷമാണ് കഴിഞ്ഞുപോകുന്നത്.
സംഭരിച്ചത് 4067 ടൺ
കഴിഞ്ഞ സീസണിൽ വയനാട്ടിൽനിന്ന് സപ്ലൈകോ 4067 ടൺ നെല്ലാണ് സംഭരിച്ചത്. 1279 ഹെക്ടർ സ്ഥലത്തുനിന്ന് 2141 കർഷകരാണ് നെല്ലുസംഭരണത്തിൽ പങ്കാളിയായത്. ഇത്തവണ നെല്ലുസംഭരണം പകുതിയായി കുറയും. വാഴക്കർഷകരും മറ്റും നെൽവയലുകൾ പാട്ടത്തിനെടുക്കുന്നത് വിപുലപ്പെടുത്തിയതോടെ ഭാരിച്ച ഉത്പാദനച്ചെലവ് താങ്ങാൻകഴിയാതെ വയൽ വിട്ടുനൽകുന്നവരുടെ എണ്ണവും ഇത്തവണ ജില്ലയിൽ വർധിച്ചു.
രണ്ടുസീസണിലായുള്ള നെല്ല് സംഭരണത്തിന്റെ ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് പ്രതികരണം കുറവാണ്. 134 കർഷകർമാത്രമാണ് ഇത്തവണ ഒന്നാംസീസണിൽ നെല്ല് വില്പനയ്ക്കായി രജിസ്റ്റർ ചെയ്തത്. 25 രൂപ 30 പൈസയാണ് ഇത്തവണ ഒരു കിലോ നെല്ലിന്റെ സംഭരണവിലയായി സർക്കാർ നിശ്ചയിച്ചിരിക്കുന്നത്. താങ്ങുവില 17.50 രൂപയും ബോണസ് തുക 7.80 രൂപയും ചേർത്തുള്ള തുകയാണിത്. പണം ലഭിക്കാൻ മാസങ്ങളോളം കാത്തിരിക്കേണ്ടിവരുന്നതും കർഷകരെ നെല്ലുസംഭരണത്തിൽനിന്ന് അകറ്റിയിരുന്നു. എങ്കിലും പൊതുവിപണിയെക്കാളും ഉയർന്ന വില നെല്ലിന് ലഭിക്കുമെന്നതിനാൽ കാത്തിരിക്കാൻ സന്നദ്ധരായി സപ്ലൈകോവഴി നെല്ല് നൽകുന്നവരും ഏറെയുണ്ടായിരുന്നു.
മുന്നിൽ സുൽത്താൻ ബത്തേരി
സുൽത്താൻബത്തേരി താലൂക്കിൽനിന്നാണ് കഴിഞ്ഞതവണ ഏറ്റവും കൂടുതൽ കർഷകർ സപ്ലൈകോയിലേക്ക് നെല്ല് നൽകിയത്. 593 കർഷകരിൽനിന്നായി 14,00,517 കിലോ നെല്ലാണ് സംഭരിച്ചത്. 9,49,974 കിലോ സംഭരിച്ച മാനന്തവാടി താലൂക്കാണ് രണ്ടാമത്. 398 കർഷകരാണ് രണ്ടുസീസണിലായി നെല്ല് നൽകിയത്. വൈത്തിരി താലൂക്കാണ് നെല്ലുത്പാദനത്തിൽ പിന്നിലുള്ളത്. ഇവിടെനിന്ന് 287 കർഷകരിൽനിന്നും 6,59,595 കിലോ നെല്ലുമാത്രമാണ് സംഭരണശാലയിലെത്തിയത്.
ജില്ലയിൽ 11,000 ഹെക്ടർ സ്ഥലത്ത് നെൽക്കൃഷിയുണ്ടെന്നാണ് കണക്ക്. ഇതിൽ പത്തുശതമാനം കൃഷിയിടത്തിൽനിന്നുള്ള നെല്ല് മാത്രമാണ് വിപണിയിലെത്തുന്നത്. ജില്ലയിൽ നിന്ന് നെൽക്കൃഷി വൻതോതിൽ കുറയുന്നതിന്റെ സൂചനയാണിത്.
പ്രതീക്ഷകൾ പ്രളയം കവർന്നു
അത്തിക്കൊല്ലി കുറിച്യത്തറവാട്ടിലെ 16 ഏക്കറോളം വയലിൽ ഇതിനുമുമ്പുവരെയും നെൽക്കൃഷി മുടങ്ങാതെ നടന്നതാണ്. ഇത്തവണ വെള്ളംകയറി എട്ടേക്കറോളം കൃഷിചെയ്യേണ്ടേ ഞാറ് നശിച്ചു. പിന്നീട് കൃഷിഭവനിൽനിന്ന് കിട്ടിയ കല്ലടിയാരൻ നെല്ല് വിതച്ചു. പുല്ലുകയറിമൂടി ഇതെല്ലാം നശിച്ചു. പാരമ്പര്യ നെൽവിത്തടക്കം സംരക്ഷിക്കുന്ന കർഷകർക്ക് ഇത്തവണത്തെ നെൽക്കൃഷി നഷ്ടക്കണക്കുകളുടേത് മാത്രമാണ്. തറവാടിന്റെ കൃഷിയോർമകളിൽ ഇത് ആദ്യത്തെ സംഭവമാണ്. കൂട്ടുകുടുംബമായി കൃഷിചെയ്തുപോരുന്നവർക്കിടയിൽ ഈ നഷ്ടം നികത്താൻ കഴിയുന്നതല്ല.
കേളു അത്തിക്കൊല്ലി (പരമ്പരാഗത നെൽക്കർഷകൻ)
Content highlights: Paddy field, Wayanad, Agriculture