പറുദീസ പോലെ സകല ഫലങ്ങളും വിളയുന്ന സുവർണഭൂമിയായ കേരളത്തിൽ അറബിനാട്ടിലെ ഈന്തപ്പഴവും ഇനി നന്നായി വിളയും. തൈകൾ ഉത്പാദിപ്പിക്കലായിരുന്നു ഈന്തപ്പനകൃഷിയിൽ കേരളം നേരിടുന്ന പ്രധാന വെല്ലുവിളി. ഇത് പരിഹരിക്കാൻ പ്രവാസിയായ ചാവക്കാട് ഒറ്റത്തെങ്ങിലെ കടവിൽ സിയാദ് വഴി കണ്ടെത്തിയിരിക്കുന്നു. അറബിനാട്ടിൽതന്നെ വിത്ത് മുളപ്പിച്ച് തൈകൾ കേരളത്തിലെത്തിച്ച് വളർത്തി നടാൻ കൊടുക്കുക. കഴിഞ്ഞ ഒരു വർഷമായി സിയാദ് ഇതിനുള്ള ശ്രമത്തിലായിരുന്നു.
ഇപ്പോൾ പതിനായിരം തൈകളാണ് കുവൈറ്റ് സൗദി അതിർത്തിയായ ബഫ്ര ഫാമിൽ നിന്നും മുളപ്പിച്ച് കേരളത്തിലെത്തി കൂടുകളിലും ചട്ടികളിലും വളർത്തി കർഷകർക്ക് നൽകുന്നത്. ആദ്യഘട്ടങ്ങളിൽ തൈകൾ കൊണ്ടുവരുന്നതിന് വലിയ തടസ്സങ്ങളുണ്ടായിരുന്നു. ഇത് പരിഹരിക്കാനായി മണ്ണില്ലാതെ മുളപ്പിച്ച തൈകൾ ചകിരിച്ചോർ ചേർത്ത മിശ്രിതത്തിൽ പ്രത്യേകം കവറിലാക്കി കാർഗോ വഴി അയക്കുകയാണ് ചെയ്തത്.
100 രൂപ മുതൽ 500 രൂപവരെ വിലയുള്ള തൈകളാണ് സിയാദ് കുവൈറ്റിലെ ബഫ്രയിൽ മുളപ്പിച്ചെടുക്കുന്നത്. അജ്വ, മെജ്ബൂൾ, ബർഹി, സഫാവി (ചുവപ്പ്) എന്നിങ്ങനെയുള്ള വിത്തുകളാണ് ഉത്പാദിപ്പിക്കുന്നത്. ഇതിൽ ഏറ്റവും രുചികൂടിയതും കിലോയ്ക്ക് 2200 രൂപവരെ വിലയുള്ളതുമായ അജ്വയുടെ ഒരു തൈയ്ക്ക് 500 രൂപ നിരക്കിലാണ് വിൽപ്പന നടത്തുന്നത്.
കഴിഞ്ഞ അഞ്ച് വർഷമായി ബഫ്രയിലെ ഫാമിൽ ഈന്തപ്പനകൃഷി പരിചരണത്തിലേർപ്പെട്ടിരിക്കുകയായിരുന്നു ചാവക്കാട് ഒറ്റത്തെങ്ങ് സ്വദേശിയായ സിയാദ്. ഇതിനിടെ പല സമയങ്ങളിലും അവധിക്ക് നാട്ടിൽവന്ന് പോകുമ്പോൾ ഈന്തപ്പന നാട്ടിൽ വിളയുമോ എന്ന് അന്വേഷിക്കാറുണ്ടായിരുന്നു. അങ്ങനെയുള്ള അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് മർക്കസ് കോമ്പൗണ്ടിലും ചേറ്റുവയിലും മുക്കത്തും കാസർഗോഡുമെല്ലാം ഗൾഫ് നാടുകളിലെ ഈന്തപ്പന നന്നായി വിളയുമെന്ന് കണ്ടെത്തിയത്. ഇതിനെതുടർന്നാണ് തൈകൾ ഉത്പാദിപ്പിക്കാൻ ശ്രമം ആരംഭിച്ചത്. ആദ്യം വിത്തുകൊണ്ടുവന്ന് ഇവിടെതന്നെ മുളപ്പിക്കുകയായിരുന്നു.
എന്നാൽ മുള നീണ്ട് കുറച്ച് ദിവസങ്ങൾ കഴിയുമ്പോഴേക്കും അവ കരിഞ്ഞുണങ്ങുന്നതായി അനുഭവപ്പെട്ടു. പലതവണ ഇതാവർത്തിച്ചപ്പോൾ പരിഹാരമായാണ് ഗൾഫിൽ മുളപ്പിച്ച വിത്ത് ഇവിടെ കൊണ്ടുവന്ന് വളർത്താൻ തുടങ്ങിയത്. ആദ്യം 150 തൈകളാണ് കൊണ്ടുവന്നത്. പിന്നീട് എണ്ണം വർദ്ധിപ്പിച്ച് രണ്ട് ഘട്ടങ്ങളിലായി പതിനായിരത്തോളം തൈകൾ കൊണ്ടുവന്നു. ഇതിൽ 3500 തൈകളൊഴികെ ബാക്കിമുഴുവൻ വിറ്റുപോയെന്ന് സിയാദ് പറയുന്നു. അവ നല്ല കരുത്തോടെ വളരുന്നതായി കണ്ടതിനാലാണ് നഴ്സറി ആരംഭിച്ചത്. വീടിന് ചുറ്റുവട്ടത്താണ് നഴ്സറി പ്രവർത്തിക്കുന്നത്.
ഒരു മാസം മുതൽ പ്രായമുള്ള മുളപ്പിച്ച തൈകൾ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. തൃശൂർ തേക്കിൻ കാട് മൈതാനിയിൽ നടന്ന വൈഗ കൃഷി ഉന്നതി മേളയിൽ അഞ്ഞൂറിലധികം തൈകൾ വിറ്റു. പുതുതായി അഞ്ചായിരം തൈകൾ കൂടി ഗൾഫിൽ നിന്ന് ഉടൻ എത്തും. രണ്ടടി വീതിയിലും രണ്ടടി നീളത്തിലും രണ്ടടി ആഴത്തിലും കുഴികളെടുത്ത് എല്ലുപൊടി, ചാണകപ്പൊടി എന്നിവ നിറച്ച് മണ്ണും മറ്റ് ജൈവ വളങ്ങളും ചേർത്ത് അതിനുള്ളിലായി തൈകൾ നടാം. അഞ്ചാം വർഷം കായ്ച്ചുതുടങ്ങുമെന്നാണ് സിയാദ് അവകാശപ്പെടുന്നത്.
സിയാദ് നേരിട്ട് തന്നെയാണ് തൈകൾ വിൽക്കുന്നതെങ്കിലും ഇദ്ദേഹത്തിൽ നിന്നും കൂടുതൽ തൈകൾ വാങ്ങുവാൻ കേരളത്തിലെ മറ്റ് നഴ്സറികൾ മുന്നോട്ടുവന്നു കഴിഞ്ഞു.
ഫോൺ : 9947193080, 8547630807
തയ്യാറാക്കിയത്: സി.വി.ഷിബു
ഇപ്പോൾ പതിനായിരം തൈകളാണ് കുവൈറ്റ് സൗദി അതിർത്തിയായ ബഫ്ര ഫാമിൽ നിന്നും മുളപ്പിച്ച് കേരളത്തിലെത്തി കൂടുകളിലും ചട്ടികളിലും വളർത്തി കർഷകർക്ക് നൽകുന്നത്. ആദ്യഘട്ടങ്ങളിൽ തൈകൾ കൊണ്ടുവരുന്നതിന് വലിയ തടസ്സങ്ങളുണ്ടായിരുന്നു. ഇത് പരിഹരിക്കാനായി മണ്ണില്ലാതെ മുളപ്പിച്ച തൈകൾ ചകിരിച്ചോർ ചേർത്ത മിശ്രിതത്തിൽ പ്രത്യേകം കവറിലാക്കി കാർഗോ വഴി അയക്കുകയാണ് ചെയ്തത്.
100 രൂപ മുതൽ 500 രൂപവരെ വിലയുള്ള തൈകളാണ് സിയാദ് കുവൈറ്റിലെ ബഫ്രയിൽ മുളപ്പിച്ചെടുക്കുന്നത്. അജ്വ, മെജ്ബൂൾ, ബർഹി, സഫാവി (ചുവപ്പ്) എന്നിങ്ങനെയുള്ള വിത്തുകളാണ് ഉത്പാദിപ്പിക്കുന്നത്. ഇതിൽ ഏറ്റവും രുചികൂടിയതും കിലോയ്ക്ക് 2200 രൂപവരെ വിലയുള്ളതുമായ അജ്വയുടെ ഒരു തൈയ്ക്ക് 500 രൂപ നിരക്കിലാണ് വിൽപ്പന നടത്തുന്നത്.
കഴിഞ്ഞ അഞ്ച് വർഷമായി ബഫ്രയിലെ ഫാമിൽ ഈന്തപ്പനകൃഷി പരിചരണത്തിലേർപ്പെട്ടിരിക്കുകയായിരുന്നു ചാവക്കാട് ഒറ്റത്തെങ്ങ് സ്വദേശിയായ സിയാദ്. ഇതിനിടെ പല സമയങ്ങളിലും അവധിക്ക് നാട്ടിൽവന്ന് പോകുമ്പോൾ ഈന്തപ്പന നാട്ടിൽ വിളയുമോ എന്ന് അന്വേഷിക്കാറുണ്ടായിരുന്നു. അങ്ങനെയുള്ള അന്വേഷണത്തിനൊടുവിലാണ് കോഴിക്കോട് മർക്കസ് കോമ്പൗണ്ടിലും ചേറ്റുവയിലും മുക്കത്തും കാസർഗോഡുമെല്ലാം ഗൾഫ് നാടുകളിലെ ഈന്തപ്പന നന്നായി വിളയുമെന്ന് കണ്ടെത്തിയത്. ഇതിനെതുടർന്നാണ് തൈകൾ ഉത്പാദിപ്പിക്കാൻ ശ്രമം ആരംഭിച്ചത്. ആദ്യം വിത്തുകൊണ്ടുവന്ന് ഇവിടെതന്നെ മുളപ്പിക്കുകയായിരുന്നു.
എന്നാൽ മുള നീണ്ട് കുറച്ച് ദിവസങ്ങൾ കഴിയുമ്പോഴേക്കും അവ കരിഞ്ഞുണങ്ങുന്നതായി അനുഭവപ്പെട്ടു. പലതവണ ഇതാവർത്തിച്ചപ്പോൾ പരിഹാരമായാണ് ഗൾഫിൽ മുളപ്പിച്ച വിത്ത് ഇവിടെ കൊണ്ടുവന്ന് വളർത്താൻ തുടങ്ങിയത്. ആദ്യം 150 തൈകളാണ് കൊണ്ടുവന്നത്. പിന്നീട് എണ്ണം വർദ്ധിപ്പിച്ച് രണ്ട് ഘട്ടങ്ങളിലായി പതിനായിരത്തോളം തൈകൾ കൊണ്ടുവന്നു. ഇതിൽ 3500 തൈകളൊഴികെ ബാക്കിമുഴുവൻ വിറ്റുപോയെന്ന് സിയാദ് പറയുന്നു. അവ നല്ല കരുത്തോടെ വളരുന്നതായി കണ്ടതിനാലാണ് നഴ്സറി ആരംഭിച്ചത്. വീടിന് ചുറ്റുവട്ടത്താണ് നഴ്സറി പ്രവർത്തിക്കുന്നത്.
ഒരു മാസം മുതൽ പ്രായമുള്ള മുളപ്പിച്ച തൈകൾ വിൽപ്പനയ്ക്ക് വച്ചിട്ടുണ്ട്. തൃശൂർ തേക്കിൻ കാട് മൈതാനിയിൽ നടന്ന വൈഗ കൃഷി ഉന്നതി മേളയിൽ അഞ്ഞൂറിലധികം തൈകൾ വിറ്റു. പുതുതായി അഞ്ചായിരം തൈകൾ കൂടി ഗൾഫിൽ നിന്ന് ഉടൻ എത്തും. രണ്ടടി വീതിയിലും രണ്ടടി നീളത്തിലും രണ്ടടി ആഴത്തിലും കുഴികളെടുത്ത് എല്ലുപൊടി, ചാണകപ്പൊടി എന്നിവ നിറച്ച് മണ്ണും മറ്റ് ജൈവ വളങ്ങളും ചേർത്ത് അതിനുള്ളിലായി തൈകൾ നടാം. അഞ്ചാം വർഷം കായ്ച്ചുതുടങ്ങുമെന്നാണ് സിയാദ് അവകാശപ്പെടുന്നത്.
സിയാദ് നേരിട്ട് തന്നെയാണ് തൈകൾ വിൽക്കുന്നതെങ്കിലും ഇദ്ദേഹത്തിൽ നിന്നും കൂടുതൽ തൈകൾ വാങ്ങുവാൻ കേരളത്തിലെ മറ്റ് നഴ്സറികൾ മുന്നോട്ടുവന്നു കഴിഞ്ഞു.
ഫോൺ : 9947193080, 8547630807
തയ്യാറാക്കിയത്: സി.വി.ഷിബു