അഞ്ച് ലക്ഷത്തിലധികം ആളുകൾ സന്ദർശിച്ച തൃശ്ശൂർ തേക്കിൻകാട് മൈതാനിയിലെ വൈഗ കൃഷി ഉന്നതിമേള കള്ളിച്ചെടികളുടെ തോഴിയായ വീട്ടമ്മയെ കള്ളിച്ചെടികളുടെ റാണിയാക്കി. മലപ്പുറം തിരൂർ മുനിസിപ്പാലിറ്റിയിലെ എം.ഇ.എസ്. സെൻട്രൽ സ്കൂളിന് സമീപമുള്ള സിനിയൽ വീട്ടിൽ സിറാജിന്റെ ഭാര്യ നിഷാറാണിയെയാണ് കാർഷിക കേരളം കള്ളിച്ചെടികളുടെ റാണിയാക്കിയത്.
കഴിഞ്ഞ പത്ത് വർഷമായി വീടിന് പുറത്തിറങ്ങാതെ കള്ളിച്ചെടികൾക്ക് മാത്രമായി ജീവിതം സമർപ്പിച്ച് തൈകളുടെ പരിചരണത്തിലേർപ്പെട്ടിരുന്ന നിഷാറാണി ആദ്യമായി വീടിന് മുകളിലെ ടെറസ്സിൽ നിന്ന് തന്റെ ചെടികൾ പുറത്തിറക്കിയത് വൈഗ കൃഷി ഉന്നതി മേളക്കായിരുന്നു. ഇരുപതിലധികം വെള്ളത്തണ്ട് (സെക്യുലന്റ്) ഇനങ്ങൾ, മുപ്പതിലധികം മുള്ളുള്ള കള്ളിച്ചെടികൾ (കാറ്റെക്സ്), ഏഴിനം പൂക്കളുള്ള കള്ളിച്ചെടികൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള കള്ളിച്ചെടികളുടെ വൈവിധ്യമായ ശേഖരമാണ് തിരൂരിലെ സിനിയൽ വീട്ടിലുള്ളത്. 300 രൂപ മുതൽ 5000 രൂപവരെ മദർ പ്ലാന്റിന് വിലയുള്ള ചെടികളാണ് വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച് നിഷാറാണി വീട്ടിൽ വളർത്തുന്നത്.
ചെടികൾ സെലക്ട് ചെയ്യാനും വാങ്ങി വീട്ടിലെത്തിക്കാനും പണം മുടക്കാനുമെല്ലാം സദാസമയവും ഭർത്താവ് സിറാജാണ് മുൻപന്തിയിലുള്ളത്. ചെടികളുടെ പരിചരണത്തിനിറങ്ങിയാൽ പിന്നെ ഭക്ഷണവും വെള്ളവും പോലും നിഷ മറക്കും. മക്കളാണ് ഭക്ഷണമൊരുക്കിക്കൊടുക്കുന്നത്. ബി.ബി.എ. പൂർത്തിയാക്കിയ മകനും ഇപ്പോൾ കള്ളിച്ചെടികളോട് കമ്പം കയറിയിരിക്കുകയാണ്. മകന്റെ നേതൃത്വത്തിൽ സീ പ്ലാന്റ് ഷോപ്പ് എന്ന പേരിൽ ഓൺലൈൻ വില്പന നടത്തുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ട്രിച്ചി സ്വദേശിയായ അഴകനും തൊഴിലാളിയായി ഉണ്ട്.
തിരൂർ കൃഷിഭവനിലെ കൃഷി ഓഫീസറായ എം.ബി.സുരേന്ദ്രന്റെ നിർബന്ധത്തിന് വഴങ്ങിയാണ് നിഷാറാണി വൈഗ കൃഷി ഉന്നതി മേളക്കെത്തിയത്. മേളകഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോൾ വീട്ടമ്മയിൽ നിന്നും മാറി കള്ളിച്ചെടികളുടെ റാണിയായാണ് നിഷയ്ക്ക് മാറ്റമുണ്ടായിട്ടുള്ളത്. അത്രയേറെ അന്വേഷണങ്ങളും ഓർഡറുകളും പരിശീലനത്തിനുള്ള ആവശ്യങ്ങളുമാണ് നിഷയെ തേടിയെത്തിയിട്ടുള്ളത്. ആവശ്യക്കാർക്കൊപ്പം ഉദ്യോഗസ്ഥ പടയും നിഷയെതേടി വീട്ടിലെത്തിത്തുടങ്ങി. നിഷയുടെ കള്ളിച്ചെടി കൃഷിയും പരിചരണവും വിൽപ്പനയും പ്രൊഫഷണലാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് കൃഷിവകുപ്പും ഉദ്യോഗസ്ഥരും.
ഊട്ടി, പൂനെ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ചെടികൾ കൊണ്ടുവന്നിട്ടുള്ളത്. ശാസ്ത്രീയമായ പരിശീലനത്തോടെ ബഡ്ഡിംഗും ഗ്രാഫ്റ്റിംഗും നടത്തി തന്റേതു മാത്രമായ ഒരു പുതിയ ഇനം വികസിപ്പിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് നിഷാറാണിയിപ്പോൾ.
നിലവിൽ കൃഷിഭവനിൽ നിന്ന് മഴമറ ഉൾപ്പെടെയുള്ള ചെറിയ സഹായങ്ങൾ മാത്രമാണ് ഇതുവരെ നൽകിയിരുന്നത്. എന്നാൽ ഇനി ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഓർക്കിഡ്, കള്ളിച്ചെടി എന്നീ കൂടുതൽ സഹായങ്ങൾ നൽകുമെന്ന് കൃഷി ഓഫീസർ എൻ.ബി.സുരേന്ദ്രൻ പറഞ്ഞു.
ലക്ഷങ്ങളാണ് ഇതുവരെ കള്ളിച്ചെടികൾക്കായി സിറാജും നിഷയും ചേർന്ന് ചെലവാക്കിയിട്ടുള്ളത്.
പ്രൊഫഷണലായി സ്റ്റുഡിയോ , ഫോട്ടോ കോപ്പിയർ ഷോപ്പ് നടത്തുന്ന സിറാജിനും കൃഷിയോട് നല്ല താൽപ്പര്യമാണ്. ഏത് വീടിനും അനുസൃതമായി ആവശ്യക്കാർക്ക് അവരുടെ ആവശ്യമനുസരിച്ച് മണ്ണും കല്ലും ചെടിയും ക്രമീകരിച്ചുകൊടുക്കാൻ നിഷ തയ്യാറാണ്. പ്രൊഫഷണലായി ഇതുവരെ യാതൊരുവിധ പരിശീലനവും നേടിയിട്ടില്ലെങ്കിലും ജീവിതം നിഷയെ ഈ മേഖലയിലെ വലിയ പരിശീലകയാക്കി മാറ്റിയിരിക്കുകയാണ്. അതിനാൽ ഇപ്പോൾ പരിശീലനം ആവശ്യപ്പെടുന്നവർക്ക് തന്റെ സ്വന്തം കൃഷിയിടത്തിൽവെച്ച് പഠന -പരിശീലന പരിപാടികൾ നടത്താനും നിഷ മനസ്സുവെച്ചിട്ടുണ്ട്.
വൈഗയിലെ സ്റ്റാൾ സന്ദർശിച്ച കൃഷിമന്ത്രി വി.എസ്.സുനിൽകുമാറിന്റെയും ഉദ്യോഗസ്ഥരുടേയും സന്ദർശകരുടേയും പ്രോത്സാഹനം തന്റെ ജീവിതത്തിന് തന്നെ വലിയൊരു പ്രതീക്ഷ നൽകിയിരിക്കുകയാണെന്നും ഈ പ്രോത്സാഹനവും പിന്തുണയും കള്ളിച്ചെടി മേഖലയുടെ വളർച്ചയ്ക്ക് ജീവിതാവസാനം വരെ സമർപ്പിക്കാൻ തന്നെ നിർബന്ധിതയാക്കിയിരിക്കുകയാണെന്നും നിഷാറാണി പറഞ്ഞു. കള്ളിച്ചെടികളുടെ പരിചരണം ഇവർക്കിപ്പോൾ കുടുംബ കാര്യമാണ്.
തയ്യാറാക്കിയത്: സി.വി ഷിബു
ലേഖകന്റെ ഫോൺ: 9656347995
Content highlights: Agriculture, Cactus
കഴിഞ്ഞ പത്ത് വർഷമായി വീടിന് പുറത്തിറങ്ങാതെ കള്ളിച്ചെടികൾക്ക് മാത്രമായി ജീവിതം സമർപ്പിച്ച് തൈകളുടെ പരിചരണത്തിലേർപ്പെട്ടിരുന്ന നിഷാറാണി ആദ്യമായി വീടിന് മുകളിലെ ടെറസ്സിൽ നിന്ന് തന്റെ ചെടികൾ പുറത്തിറക്കിയത് വൈഗ കൃഷി ഉന്നതി മേളക്കായിരുന്നു. ഇരുപതിലധികം വെള്ളത്തണ്ട് (സെക്യുലന്റ്) ഇനങ്ങൾ, മുപ്പതിലധികം മുള്ളുള്ള കള്ളിച്ചെടികൾ (കാറ്റെക്സ്), ഏഴിനം പൂക്കളുള്ള കള്ളിച്ചെടികൾ എന്നിങ്ങനെ വിവിധ തരത്തിലുള്ള കള്ളിച്ചെടികളുടെ വൈവിധ്യമായ ശേഖരമാണ് തിരൂരിലെ സിനിയൽ വീട്ടിലുള്ളത്. 300 രൂപ മുതൽ 5000 രൂപവരെ മദർ പ്ലാന്റിന് വിലയുള്ള ചെടികളാണ് വിവിധ ഇടങ്ങളിൽ നിന്ന് ശേഖരിച്ച് നിഷാറാണി വീട്ടിൽ വളർത്തുന്നത്.
ചെടികൾ സെലക്ട് ചെയ്യാനും വാങ്ങി വീട്ടിലെത്തിക്കാനും പണം മുടക്കാനുമെല്ലാം സദാസമയവും ഭർത്താവ് സിറാജാണ് മുൻപന്തിയിലുള്ളത്. ചെടികളുടെ പരിചരണത്തിനിറങ്ങിയാൽ പിന്നെ ഭക്ഷണവും വെള്ളവും പോലും നിഷ മറക്കും. മക്കളാണ് ഭക്ഷണമൊരുക്കിക്കൊടുക്കുന്നത്. ബി.ബി.എ. പൂർത്തിയാക്കിയ മകനും ഇപ്പോൾ കള്ളിച്ചെടികളോട് കമ്പം കയറിയിരിക്കുകയാണ്. മകന്റെ നേതൃത്വത്തിൽ സീ പ്ലാന്റ് ഷോപ്പ് എന്ന പേരിൽ ഓൺലൈൻ വില്പന നടത്തുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷമായി ട്രിച്ചി സ്വദേശിയായ അഴകനും തൊഴിലാളിയായി ഉണ്ട്.
തിരൂർ കൃഷിഭവനിലെ കൃഷി ഓഫീസറായ എം.ബി.സുരേന്ദ്രന്റെ നിർബന്ധത്തിന് വഴങ്ങിയാണ് നിഷാറാണി വൈഗ കൃഷി ഉന്നതി മേളക്കെത്തിയത്. മേളകഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയപ്പോൾ വീട്ടമ്മയിൽ നിന്നും മാറി കള്ളിച്ചെടികളുടെ റാണിയായാണ് നിഷയ്ക്ക് മാറ്റമുണ്ടായിട്ടുള്ളത്. അത്രയേറെ അന്വേഷണങ്ങളും ഓർഡറുകളും പരിശീലനത്തിനുള്ള ആവശ്യങ്ങളുമാണ് നിഷയെ തേടിയെത്തിയിട്ടുള്ളത്. ആവശ്യക്കാർക്കൊപ്പം ഉദ്യോഗസ്ഥ പടയും നിഷയെതേടി വീട്ടിലെത്തിത്തുടങ്ങി. നിഷയുടെ കള്ളിച്ചെടി കൃഷിയും പരിചരണവും വിൽപ്പനയും പ്രൊഫഷണലാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് കൃഷിവകുപ്പും ഉദ്യോഗസ്ഥരും.
ഊട്ടി, പൂനെ എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ ചെടികൾ കൊണ്ടുവന്നിട്ടുള്ളത്. ശാസ്ത്രീയമായ പരിശീലനത്തോടെ ബഡ്ഡിംഗും ഗ്രാഫ്റ്റിംഗും നടത്തി തന്റേതു മാത്രമായ ഒരു പുതിയ ഇനം വികസിപ്പിച്ചെടുക്കാനുള്ള ഒരുക്കത്തിലാണ് നിഷാറാണിയിപ്പോൾ.
നിലവിൽ കൃഷിഭവനിൽ നിന്ന് മഴമറ ഉൾപ്പെടെയുള്ള ചെറിയ സഹായങ്ങൾ മാത്രമാണ് ഇതുവരെ നൽകിയിരുന്നത്. എന്നാൽ ഇനി ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ഓർക്കിഡ്, കള്ളിച്ചെടി എന്നീ കൂടുതൽ സഹായങ്ങൾ നൽകുമെന്ന് കൃഷി ഓഫീസർ എൻ.ബി.സുരേന്ദ്രൻ പറഞ്ഞു.
ലക്ഷങ്ങളാണ് ഇതുവരെ കള്ളിച്ചെടികൾക്കായി സിറാജും നിഷയും ചേർന്ന് ചെലവാക്കിയിട്ടുള്ളത്.
പ്രൊഫഷണലായി സ്റ്റുഡിയോ , ഫോട്ടോ കോപ്പിയർ ഷോപ്പ് നടത്തുന്ന സിറാജിനും കൃഷിയോട് നല്ല താൽപ്പര്യമാണ്. ഏത് വീടിനും അനുസൃതമായി ആവശ്യക്കാർക്ക് അവരുടെ ആവശ്യമനുസരിച്ച് മണ്ണും കല്ലും ചെടിയും ക്രമീകരിച്ചുകൊടുക്കാൻ നിഷ തയ്യാറാണ്. പ്രൊഫഷണലായി ഇതുവരെ യാതൊരുവിധ പരിശീലനവും നേടിയിട്ടില്ലെങ്കിലും ജീവിതം നിഷയെ ഈ മേഖലയിലെ വലിയ പരിശീലകയാക്കി മാറ്റിയിരിക്കുകയാണ്. അതിനാൽ ഇപ്പോൾ പരിശീലനം ആവശ്യപ്പെടുന്നവർക്ക് തന്റെ സ്വന്തം കൃഷിയിടത്തിൽവെച്ച് പഠന -പരിശീലന പരിപാടികൾ നടത്താനും നിഷ മനസ്സുവെച്ചിട്ടുണ്ട്.
വൈഗയിലെ സ്റ്റാൾ സന്ദർശിച്ച കൃഷിമന്ത്രി വി.എസ്.സുനിൽകുമാറിന്റെയും ഉദ്യോഗസ്ഥരുടേയും സന്ദർശകരുടേയും പ്രോത്സാഹനം തന്റെ ജീവിതത്തിന് തന്നെ വലിയൊരു പ്രതീക്ഷ നൽകിയിരിക്കുകയാണെന്നും ഈ പ്രോത്സാഹനവും പിന്തുണയും കള്ളിച്ചെടി മേഖലയുടെ വളർച്ചയ്ക്ക് ജീവിതാവസാനം വരെ സമർപ്പിക്കാൻ തന്നെ നിർബന്ധിതയാക്കിയിരിക്കുകയാണെന്നും നിഷാറാണി പറഞ്ഞു. കള്ളിച്ചെടികളുടെ പരിചരണം ഇവർക്കിപ്പോൾ കുടുംബ കാര്യമാണ്.
തയ്യാറാക്കിയത്: സി.വി ഷിബു
ലേഖകന്റെ ഫോൺ: 9656347995
Content highlights: Agriculture, Cactus