എഴുപത്തഞ്ച് സെന്റിമീറ്റർ മുതൽ ഒരു മീറ്റർ വരെ ശരാശരി നീളം. ഒരു പയറിൽ 21 ഓളം വിത്തുകൾ. ഇതാണ് വയനാട്ടിലെ കേളു പയർ.
വയനാട്ടിലെ നീർവാരത്തിനടുത്ത് കൂടൽ കൊല്ലി കേളുവാണ് എട്ടു വർഷത്തെ നിരന്തര ശ്രമത്തിന്റെ ഭാഗമായി ഈ പയർ വികസിപ്പിച്ചത്. കേളു പയറായി അറിയപ്പെട്ട കാർകൂന്തലിനോളം വലിപ്പമുള്ള ഈ പയറിനെ കർഷകർ കാർ കൂന്തൽ പയർ എന്ന് പേരിട്ടു. ഓരോ ജില്ലയിലും പ്രത്യേകമായുള്ള നാടൻ പച്ചക്കറിയിനങ്ങൾ പ്രോത്സാഹിപ്പിപ്പിക്കണമെന്ന കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിന്റെ പ്രത്യേക നിർദേശ പ്രകാരം വെജിറ്റബിൾസ് ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കാർകൂന്തൽ പയറും വയനാട്ടിലെ തന്നെ മറ്റൊരു നാടൻ പയറിനമായ കുളനാടൻ പയറും കർഷകരിലെത്തിക്കാൻ ശ്രമം തുടങ്ങി.
പലതരം പയറിനങ്ങൾ ഒരുമിച്ച് കൃഷിയിറക്കി പരാഗണത്തിലൂടെ ലഭിച്ച വൈവിധ്യവും ഗുണവുമാർന്ന പയറിനങ്ങൾ തിരഞ്ഞെടുത്ത്, ഇതിൽ നിന്നും ഏറ്റവും മുന്തിയ പയറിനം മാത്രമെടുത്ത് കൃഷി ചെയ്ത് വികസിപ്പിച്ചതാണ് ഇപ്പോൾ കാർകൂന്തൽ പയറായി അറിയപ്പെടുന്ന കേളു പയർ.
ഏത് കാലാവസ്ഥയിലും വളരുന്ന ഒരു ചെടിയാണ് വൻപയർ(Cowpea). മാമ്പയർ, അച്ചിങ്ങപ്പയർ, വള്ളിപ്പയർ, പച്ചക്കറിപയർ തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു. ശാസ്ത്രനാമം : Vigna unguiculata. പ്രോട്ടീനിൽ നിന്ന് ലഭ്യമാകുന്ന കലോറികളുടെ കലവറയുള്ള സസ്യാഹാരമാണ് വൻപയർ.. വൈവിധ്യമാർന്ന നാടൻ പയറിനങ്ങൾ പ്രചരിപ്പിക്കുമ്പോൾ അംഗീകരിക്കുന്നത് കർഷകശാസ്ത്രജ്ഞനായ കേളുവിനെപ്പോലുള്ളവരെയാണ്.
കാർകൂന്തൽ പയർ വിത്തുകൾ ഇപ്പോൾ വയനാട്ടിലെ വി.എഫ്.സി.കെ. നീർവാരം വിപണിയിലും കുളനാടൻ പയർ തവിഞ്ഞാൽ വിപണിയിലും ലഭ്യമാകുമെന്ന് വി.എഫ്.പി.സി.കെ. ജില്ലാ മാനേജർ എ.വിശ്വനാഥൻ പറഞ്ഞു. വൈകാതെ ഈ വിത്തുകൾ വി.എഫ്.പി.സി.കെ.യുടെ മറ്റ് വിപണികളിലും ലഭ്യമാകും.
ഫോൺ: 9447988655
തയ്യാറാക്കിയത്: സി.ഡി സുനീഷ്
Content highlights: Vaiga 2018, Agriculture, Organic farming , VFPCK
വയനാട്ടിലെ നീർവാരത്തിനടുത്ത് കൂടൽ കൊല്ലി കേളുവാണ് എട്ടു വർഷത്തെ നിരന്തര ശ്രമത്തിന്റെ ഭാഗമായി ഈ പയർ വികസിപ്പിച്ചത്. കേളു പയറായി അറിയപ്പെട്ട കാർകൂന്തലിനോളം വലിപ്പമുള്ള ഈ പയറിനെ കർഷകർ കാർ കൂന്തൽ പയർ എന്ന് പേരിട്ടു. ഓരോ ജില്ലയിലും പ്രത്യേകമായുള്ള നാടൻ പച്ചക്കറിയിനങ്ങൾ പ്രോത്സാഹിപ്പിപ്പിക്കണമെന്ന കൃഷി മന്ത്രി വി.എസ്. സുനിൽകുമാറിന്റെ പ്രത്യേക നിർദേശ പ്രകാരം വെജിറ്റബിൾസ് ആന്റ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ കാർകൂന്തൽ പയറും വയനാട്ടിലെ തന്നെ മറ്റൊരു നാടൻ പയറിനമായ കുളനാടൻ പയറും കർഷകരിലെത്തിക്കാൻ ശ്രമം തുടങ്ങി.
പലതരം പയറിനങ്ങൾ ഒരുമിച്ച് കൃഷിയിറക്കി പരാഗണത്തിലൂടെ ലഭിച്ച വൈവിധ്യവും ഗുണവുമാർന്ന പയറിനങ്ങൾ തിരഞ്ഞെടുത്ത്, ഇതിൽ നിന്നും ഏറ്റവും മുന്തിയ പയറിനം മാത്രമെടുത്ത് കൃഷി ചെയ്ത് വികസിപ്പിച്ചതാണ് ഇപ്പോൾ കാർകൂന്തൽ പയറായി അറിയപ്പെടുന്ന കേളു പയർ.
ഏത് കാലാവസ്ഥയിലും വളരുന്ന ഒരു ചെടിയാണ് വൻപയർ(Cowpea). മാമ്പയർ, അച്ചിങ്ങപ്പയർ, വള്ളിപ്പയർ, പച്ചക്കറിപയർ തുടങ്ങിയ പല പേരുകളിലും അറിയപ്പെടുന്നു. ശാസ്ത്രനാമം : Vigna unguiculata. പ്രോട്ടീനിൽ നിന്ന് ലഭ്യമാകുന്ന കലോറികളുടെ കലവറയുള്ള സസ്യാഹാരമാണ് വൻപയർ.. വൈവിധ്യമാർന്ന നാടൻ പയറിനങ്ങൾ പ്രചരിപ്പിക്കുമ്പോൾ അംഗീകരിക്കുന്നത് കർഷകശാസ്ത്രജ്ഞനായ കേളുവിനെപ്പോലുള്ളവരെയാണ്.
കാർകൂന്തൽ പയർ വിത്തുകൾ ഇപ്പോൾ വയനാട്ടിലെ വി.എഫ്.സി.കെ. നീർവാരം വിപണിയിലും കുളനാടൻ പയർ തവിഞ്ഞാൽ വിപണിയിലും ലഭ്യമാകുമെന്ന് വി.എഫ്.പി.സി.കെ. ജില്ലാ മാനേജർ എ.വിശ്വനാഥൻ പറഞ്ഞു. വൈകാതെ ഈ വിത്തുകൾ വി.എഫ്.പി.സി.കെ.യുടെ മറ്റ് വിപണികളിലും ലഭ്യമാകും.
ഫോൺ: 9447988655
തയ്യാറാക്കിയത്: സി.ഡി സുനീഷ്
Content highlights: Vaiga 2018, Agriculture, Organic farming , VFPCK