Quantcast
Channel: agriculture app feed
Viewing all articles
Browse latest Browse all 2897

മരുന്നാണ് ഈ പാൽ; വില ലിറ്ററിന് 100 രൂപ ! മരുന്നാണ് ഈ പാൽ; വില ലിറ്ററിന് 100 രൂപ !

$
0
0
ആട്ടിൻ പാൽ അത്ര വലിയ സംഭവമല്ല എന്നു തോന്നിയിട്ടുണ്ടോ ? എങ്കിൽ ആ ധാരണ മാറ്റാം. പത്തുലിറ്റർ പാൽ ഉണ്ടെങ്കിൽ രൂപ ആയിരം കൈയിലെത്തും. ഔഷധമുണ്ടാക്കാൻ ഉപയോഗിക്കുന്നു എന്നതാണ് ഈ ഡിമാൻഡിനു കാരണം. എന്നാൽ, പത്തു ലിറ്റർ ആട്ടിൻ പാൽ കിട്ടാൻ ആടുകൾ കുറച്ചധികം വേണ്ടി വരും എന്നു മാത്രം. അവ തന്നെ ഗുണനിലവാരം കൂടിയ ഇനങ്ങളാവുകയും വേണം. ഒന്നു ട്രൈ ചെയ്യുന്നോ ? എങ്കിൽ തുടർന്നു വായിക്കുക....

രാധാകൃഷ്ണൻ ഫാമിലെത്തിയാൽ ബീറ്റൽ തൊട്ടിയുരുമ്മി വരും. തന്നെ ഒന്ന് എടുപ്പിക്കാനുള്ള വരവാണ്. തലയിലും ദേഹത്തുമെല്ലാം ഒന്നു തൊട്ടു തലോടി കൊടുത്താൽ ഒരു കുഞ്ഞിനപ്പോലെ അവൻ രാധാകൃഷ്ണന്റെ തോളിൽ കിടന്നുറങ്ങും. കുറച്ചുനേരം ആ കിടപ്പ് തുടരും. താഴെ നിർത്തിയാലും വിട്ടു പോകില്ല. രാധാകൃഷ്ണന് പിറകെ കുണുങ്ങി നടക്കും.

മാറ്റാംപുറത്തുകാർക്ക് ഇതൊരു പതിവ് കാഴ്ചയാണ്. ബീറ്റൽ മാത്രമല്ല ജംനാപ്യാരി, സിരോഹി, കരോളി, സോജത്ത് എന്നിങ്ങനെ വിവിധഇനം ആടുകളെയാണ് രാധാകൃഷ്ണൻ തന്റെ ഫാമിൽ വളർത്തുന്നത്. മാറ്റാംപുറത്ത് വീടിന് സമീപമുള്ള തന്റെ ഫാമിലേക്ക് രാവിലെ ആറുമണിക്കുതന്നെ രാധാകൃഷ്ണനെത്തും. ആടിനെ കറക്കലും തീറ്റക്കൊടുക്കലും എല്ലാം ഒറ്റയ്ക്ക് തന്നെ. ജോലിയെല്ലാം തീർത്ത് 10 മണിക്ക് തൃശ്ശൂർ ഗവ. ട്രെയിനിങ് കോളേജിൽ ജോലിക്കെത്തും. അവിടെ ലാബ് അസിസ്റ്റന്റാണ്.

ജോലി കഴിഞ്ഞാൽ തിരിച്ച് വീണ്ടും ആട്ടിൻക്കൂട്ടത്തിനിടയിലേക്ക്. രാത്രി ഒൻപത് വരെ അവിടെയുണ്ടാകും.

പാൽ ഔഷധിയിൽ മരുന്നിനായി

രാധാകൃഷ്ണന്റെ ഫാമിലെ 10 ലിറ്ററോളം പാൽ ഒൗഷധിയിലേക്ക് മരുന്നുണ്ടാക്കാനായാണ് നൽകുന്നത്. നീലിഭ്യംഗാദി തൈലം, നീലിഭ്യംഗാദി വെളിച്ചെണ്ണ, അണുതൈലം എന്നിവയുണ്ടാക്കുന്നതിനാണ് ആട്ടിൻപാൽ പ്രധാനമായും ഉപയോഗിക്കുന്നത്.

നസ്യം ചെയ്യാൻ മാത്രമായി പ്രത്യേകം വിധിച്ചിട്ടുള്ള തൈലമാണ് അണുതൈലം. അണുതൈലംകൊണ്ടുള്ള നസ്യം ശിരോരോഗശമനത്തിനു നല്ലതാണ്. ആറു ആടുകളിൽ നിന്നായി 12 ലിറ്റർ പാൽ ദിവസവും കിട്ടും. ഒരു ലിറ്റർ പാൽ 100 രൂപയ്ക്കാണ് നൽകുന്നത്. ദീർഘകാലമുള്ള കറവയുള്ള ഇനമാണ് ജംനാപ്യാരി. ക്ഷീരോദ്പാദനത്തിന് പേരുകേട്ട ജംനാപ്യാരി ആടുകളെ ഉത്തർപ്രദേശിലാണ് കൂടുതൽ കണ്ടുവരുന്നത്


ജമ്നപ്യാരി


ആടിന്റെ തീവണ്ടിയാത്ര

വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ആദ്യകാലത്ത് ആടിനെ കൊണ്ടുവന്നിരുന്നതെന്ന് രാധാകൃഷ്ണൻ പറയുന്നു. അവിടെ ചന്ത കേന്ദ്രീകരിച്ച് ധാരാളം ഏജൻറുമാരുണ്ട്.

ഏജൻറുമാർ നമ്മളെ ഗ്രാമപ്രദേശങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകും. വീടിന്റെ പിന്നാമ്പുറങ്ങളിൽ ജംനാപ്യാരിയൊക്കെ വളർത്തുന്ന സാധാരണ കർഷകരുണ്ട്. അവരുടെയടുത്ത് നിന്നാണ് ഇവ കൂടുതലായും വാങ്ങുക. തൊഴുത്തിന്റെ അത്ര വലുപ്പം പോലുമുണ്ടാകില്ല അവരുടെ വീടുകൾക്ക്. പക്ഷേ, ധാരാളം ആടുകളെ വളർത്തുന്നുണ്ടാകും. പല്ല് അളന്നാണ് രാധാകൃഷ്ണൻ ആടിന്റെ പ്രായം കണക്കാക്കുന്നത്. രണ്ടു പാൽപ്പല്ലുകളാണെങ്കിൽ ഒരു വയസ്സാണ്. ഒരു വയസ്സുള്ള ജംനാപ്യാരി ആട് അൻപത് കിലോയെങ്കിലും കാണും. മടങ്ങിയിരിക്കുന്ന ചെവിയുടെ നീളം, പിൻഭാഗത്ത് കാലിൽ നിറഞ്ഞുനിൽക്കുന്ന രോമം എന്നിവയെല്ലാം നോക്കിയാണ് ഇനങ്ങളിൽ മുന്തിയതിനെ കണ്ടെത്തുന്നത്. അൻപതിനായിരം രൂപ വില വരും. തീവണ്ടിയിൽ ഗാർഡ് റൂമിൽ കഴുത്തിൽ ടിക്കറ്റിന്റെ ടാഗ് ഇട്ടാണ് ആടിനെ നാട്ടിലേക്ക് കൊണ്ടുവരിക. രണ്ടു ആടിനെ വച്ച് കൊണ്ടുവരും. റെയിൽവേ സ്റ്റേഷനിൽ പോയി ആടിനെയും കൊണ്ട് ഒാട്ടോയിൽ ഫാമിലേക്ക്. റെയിൽവേ സ്റ്റേഷനിൽനിന്ന്തന്നെ ഇവയെ വാങ്ങാനും ആളെത്താറുണ്ട്.

വളർത്തിയത് 70 ഇനങ്ങളെ


കരോളി



70 വ്യത്യസ്ത ഇനങ്ങളെ വരെ രാധാകൃഷ്ണൻ വളർത്തിയിട്ടുണ്ട്. പാലിന് വേണ്ടി വളർത്തുന്ന ഗരാന, ജെർഹാന, പാഷ്മിന, ഒസ്മനാബാധി എന്നിങ്ങനെ നിരവധിയാടുകളെ രാധാകൃഷ്ണൻ വിവിധ സ്ഥലങ്ങളിൽ നിന്ന് കൊണ്ടുവരുന്നുണ്ട്. എട്ടു മുതൽ 12 വരെ കുട്ടികൾ ഉണ്ടാകുന്നതാണ് യു.പി.യിൽ നിന്ന് കൊണ്ടുവരുന്ന ഒസ്മാനാബാധി ആടുകൾ.


സോജത്ത്


കുറഞ്ഞ അളവിൽ പാലുത്പാദനമാണ് സോജത്തിനുള്ളത്. മാംസത്തിനായാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. വലിയ ശരീരമാണെന്നതാണ് ഇവയുടെ പ്രത്യേകത.

ലാഭം ബീറ്റൽ

കറുത്ത നിറത്തിലുള്ള ബീറ്റൽ ഇനത്തിലെ ആടുകൾ കർഷകർക്ക് കൂടുതൽ ലാഭം തരുന്നവയാണ്. പാലും കൂടുതലാണ്.

നല്ല പ്രജനനശേഷിയുള്ള ഈ ആടുകൾക്ക് നല്ല പൊക്കവുമുണ്ട്. പെട്ടെന്നുള്ള വളർച്ചയും ശരീരഭാരവും ഉള്ളവയായതിനാൽ മാംസത്തിനും വേണ്ടിയും ഇവയെ വളർത്തുന്നു. രണ്ടു മുതൽ മൂന്നു ലിറ്റർ വരെ പാൽ ലഭിക്കും. വലുപ്പത്തിൽ ജംനാപ്യാരി ആടുകളോട് കിടപിടിക്കുന്നതാണ് ബീറ്റൽ. അമൃതസാരി എന്നും അറിയപ്പെടുന്നു. ഈ ആടുകളെ പഞ്ചാബിലാണ് കണ്ടുവരുന്നത്.

ഒസ്മാനാബാദി

ഇറച്ചിക്കും പാലിനുംവേണ്ടി വളർത്തുന്ന ഒരു ജനുസ്സാണ് ഒസ്മാനാബാദി. ഒസ്മാനാബാദി ആടുകൾക്കെല്ലാം കറുത്ത നിറമാണ്. പ്രായപൂർത്തിയായ പെണ്ണാടിനു 30-40 കിലോഗ്രാം തൂക്കവും 60 സെ.മീ. ഉയരവും ഉണ്ടാകും. മുട്ടനാടിന് 40-50 കിലോഗ്രാം തൂക്കവും 70 സെ.മീ. ഉയരവും ഉണ്ടാകും. കഴുത്ത് നീണ്ടതും കുളമ്പ് കറുത്തതുമാണ്. പരന്നു പിറകോട്ട് വളരുന്നതാണ് കൊമ്പ്. ചിലതിനു കൊമ്പില്ലാതെയുമിരിക്കും.

സിരോഹി


സിരോഹി


രാജസ്ഥാന്റെ കരുത്തനായ ആട് എന്നാണ് സിരോഹി ഇനങ്ങൾ അറിയപ്പെടുന്നത്. ദിവസവും ഏകദേശം ഒന്നര ലിറ്റർ വരെ പാൽ ലഭിക്കാറുണ്ട്. ഏതു കാലാവസ്ഥയും അതിജീവിക്കാനുള്ള കഴിവാണ് ഈ ജനുസ്സിൽ പെട്ട ആടുകളുടെ ഏറ്റവും വലിയ പ്രത്യേകത.

കുറിച്ചിക്കര മാറ്റാംപുറം പയ്യപ്പാട്ട് വീട്ടിലാണ് രാധാകൃഷ്ണന്റെ താമസം. അമ്മ ലീലയും പുന്നംപറമ്പ് സഹകരണബാങ്കിലെ ജീവനക്കാരിയായ ഭാര്യ സന്ധ്യയും മക്കളായ അമേയയും അനസൂയയും രാധാകൃഷ്ണന് പിന്തുണയുമായുണ്ട്.

Content highlights: Jamna pyari goat, Sirohi goat,Beetal goat

Viewing all articles
Browse latest Browse all 2897

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>