പാൽ എന്ന് കേട്ടാൽ അമൂൽ എന്ന് ഉരുവിടുന്ന കാലത്ത് ഒട്ടകപ്പാൽ പരീക്ഷണാർത്ഥം വിപണിയിലിറക്കുകയാണ് അമൂൽ. ഒട്ടകപ്പാൽ ചോക്ക്ലേറ്റ് നേരത്തെ തന്നെ ഹിറ്റാക്കിയ അമൂൽ പാൽ വിപണനം കച്ച് കേന്ദ്രീകരിച്ചാണ് നടത്തുന്നത്.
മൂന്ന് മാസം മുമ്പ് പ്രധാനമന്ത്രി ആനന്ദിൽ വെച്ച് നടന്ന പൊതു പരിപാടിയിൽ എന്ത് കൊണ്ട് ഒട്ടകപാൽ വിപണിയിലിറക്കി കൂടാ എന്ന ചോദ്യമാണ് അധികൃതരെ ഈഉദ്യമത്തിലേക്കിറങ്ങാൻ പ്രേരിപ്പിച്ചത്.
പ്രമേഹ രോഗികൾക്ക് ഇൻസുലിൻ പോലെ ഔഷധമാണ് ഒട്ടകപ്പാൽ . 500 മില്ലി പാൽ 50 രൂപക്കാണ് അമൂൽ വിപണനം ചെയ്യുന്നത്.
യു.എ. ഇ യിൽ ഐസ്ക്രീം ഹിറ്റായിരിക്കുകയാണ്. വളരെ വ്യത്യസ്തമായ രീതിയിൽ വേറിട്ട രുചിയിലാണ് ഐസ്ക്രീമുകൾ ഉണ്ടാക്കുന്നത്. പശുവിൻ പാലിനേക്കാൾ ഉപ്പുരസം കൂടുതലുള്ള ഒട്ടകപ്പാൽ അറബികളുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ്. ഒട്ടകപ്പാലിന് മറ്റുപാലുകളെ അപേക്ഷിച്ച് ധാരാളം ഗുണങ്ങൾ ഉണ്ടെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അൽ ഐൻ ഡയറി ഒട്ടകപ്പാലുപയോഗിച്ചുള്ള മൂല്യവർദ്ധിത ഉല്പ്പന്നങ്ങൾക്കായി വലിയ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.
ആരോഗ്യ പോഷക ഗുണങ്ങൾ ചൂണ്ടിക്കാണിച്ച് വിപണിയിൽ വരുമ്പോൾ കർഷകർക്ക് വരുമാനവും പരോക്ഷമായും പ്രത്യക്ഷമായും അനേകം തൊഴിൽ അവസരങ്ങളുമാണ് ഉണ്ടാകുന്നത്.
തയ്യാറാക്കിയത്: സി.ഡി സുനീഷ്
Content highlights: Agriculture,Animal husbandry, Camel
മൂന്ന് മാസം മുമ്പ് പ്രധാനമന്ത്രി ആനന്ദിൽ വെച്ച് നടന്ന പൊതു പരിപാടിയിൽ എന്ത് കൊണ്ട് ഒട്ടകപാൽ വിപണിയിലിറക്കി കൂടാ എന്ന ചോദ്യമാണ് അധികൃതരെ ഈഉദ്യമത്തിലേക്കിറങ്ങാൻ പ്രേരിപ്പിച്ചത്.
പ്രമേഹ രോഗികൾക്ക് ഇൻസുലിൻ പോലെ ഔഷധമാണ് ഒട്ടകപ്പാൽ . 500 മില്ലി പാൽ 50 രൂപക്കാണ് അമൂൽ വിപണനം ചെയ്യുന്നത്.
യു.എ. ഇ യിൽ ഐസ്ക്രീം ഹിറ്റായിരിക്കുകയാണ്. വളരെ വ്യത്യസ്തമായ രീതിയിൽ വേറിട്ട രുചിയിലാണ് ഐസ്ക്രീമുകൾ ഉണ്ടാക്കുന്നത്. പശുവിൻ പാലിനേക്കാൾ ഉപ്പുരസം കൂടുതലുള്ള ഒട്ടകപ്പാൽ അറബികളുടെ ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്തതാണ്. ഒട്ടകപ്പാലിന് മറ്റുപാലുകളെ അപേക്ഷിച്ച് ധാരാളം ഗുണങ്ങൾ ഉണ്ടെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അൽ ഐൻ ഡയറി ഒട്ടകപ്പാലുപയോഗിച്ചുള്ള മൂല്യവർദ്ധിത ഉല്പ്പന്നങ്ങൾക്കായി വലിയ നിക്ഷേപമാണ് നടത്തിയിരിക്കുന്നത്.
ആരോഗ്യ പോഷക ഗുണങ്ങൾ ചൂണ്ടിക്കാണിച്ച് വിപണിയിൽ വരുമ്പോൾ കർഷകർക്ക് വരുമാനവും പരോക്ഷമായും പ്രത്യക്ഷമായും അനേകം തൊഴിൽ അവസരങ്ങളുമാണ് ഉണ്ടാകുന്നത്.
തയ്യാറാക്കിയത്: സി.ഡി സുനീഷ്
Content highlights: Agriculture,Animal husbandry, Camel