റബ്ബറും ടവറും ....ഇവ രണ്ടും ഒരു ശരാശരി മലയാളിയുടെ ജീവിതത്തെ വളരെ സ്വാധീനിച്ചിട്ടുണ്ട്.
പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടായ സമയത്ത്, കൃഷിയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന കുടുംബങ്ങളിലെ കുട്ടികളെ കേരളത്തിനകത്തും പുറത്തുമുള്ള പ്രൊഫഷണൽ കോളേജുകളിലയച്ചു പഠിപ്പിക്കാൻ അവരുടെ മാതാപിതാക്കൾക്ക് (പ്രത്യേകിച്ചും എറണാകുളം, കോട്ടയം ഇടുക്കി ജില്ലകളിലെ) ധൈര്യം നൽകിയത് അന്നത്തെ ഉയർന്ന റബ്ബർ വില തന്നെയായിരുന്നു. ഒട്ടുപാലിന്റെ കാശുകൊണ്ട് വീട്ടുചെലവും ഷീറ്റുവിറ്റു കിട്ടുന്ന പൈസ കൊണ്ട് കുട്ടികളുടെ പഠനച്ചെലവും നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് നാട്ടിലും വിദേശത്തുമായി നല്ലനിലയിൽ ജോലിചെയ്യുന്ന, കർഷക കുടുംബങ്ങളിൽ നിന്നുള്ളവരിൽ പലരും അവരുടെ മാതാപിതാക്കളുടെ കൈകളിലെ ഒട്ടുപാലിന്റെ മണം ഓർക്കുന്നുണ്ടാകും.
കുട്ടികൾ പുറത്തു പോയതോടെ അവരുമായി ബന്ധപ്പെടാൻ ഫോണുകൾ ഒരു ആർഭാടമെന്നതിനേക്കാൾ അത്യാവശ്യ വസ്തുവായി മാറി. അതോടെ നാട്ടിൻപുറങ്ങളിൽ പോലും ധാരാളം മൊബൈൽ ടവറുകളും ഉയർന്നു.
മക്കളെല്ലാം ജോലിയുമായി വീടുവിട്ടുപോയതോടെ മാതാപിതാക്കൾ കൃഷിയും നോക്കി വീട്ടിൽ ഒറ്റപ്പെട്ടു. വർഷത്തിലൊരിക്കൽ നാട്ടിലെത്തുന്ന ന്യൂ ജെൻ മക്കൾ പലരും റബ്ബറിന്റെ കണക്കു പുസ്തകമെടുത്തു നോക്കിയിട്ട് പറയും. അപ്പനെന്തു മണ്ടത്തരമാ ഈ കാണിക്കുന്നത് ? ഒരു ലാഭവുമില്ലാത്ത ഈ റബ്ബറൊക്കെ വെട്ടി വല്ല റമ്പൂട്ടാനും നട്ടു കൂടെ?
ഒരു പക്ഷെ അപ്പോൾ അപ്പൻ മനസ്സിൽ പറയുന്നതിങ്ങനെയായിരിക്കും. നീയൊക്കെ കുഞ്ഞായിരിക്കുമ്പോൾ ഈ റബ്ബറുവച്ചതാണ് എനിക്കു പറ്റിയ മണ്ടത്തരം. അല്ലെങ്കിൽ എന്റെയീ വയസ്സുകാലത്ത് നീയൊക്കെ വല്ല കപ്പയും ചേനയും നട്ടുവളർത്തി ഞങ്ങളേയും സംരക്ഷിച്ച് ഈ നാട്ടിൽത്തന്നെ കണ്ടേനെ....
Content highlights: Agriculture, Organic farming, Rubber
പ്രൊഫഷണൽ വിദ്യാഭ്യാസരംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടായ സമയത്ത്, കൃഷിയെ മാത്രം ആശ്രയിച്ചു ജീവിച്ചിരുന്ന കുടുംബങ്ങളിലെ കുട്ടികളെ കേരളത്തിനകത്തും പുറത്തുമുള്ള പ്രൊഫഷണൽ കോളേജുകളിലയച്ചു പഠിപ്പിക്കാൻ അവരുടെ മാതാപിതാക്കൾക്ക് (പ്രത്യേകിച്ചും എറണാകുളം, കോട്ടയം ഇടുക്കി ജില്ലകളിലെ) ധൈര്യം നൽകിയത് അന്നത്തെ ഉയർന്ന റബ്ബർ വില തന്നെയായിരുന്നു. ഒട്ടുപാലിന്റെ കാശുകൊണ്ട് വീട്ടുചെലവും ഷീറ്റുവിറ്റു കിട്ടുന്ന പൈസ കൊണ്ട് കുട്ടികളുടെ പഠനച്ചെലവും നടത്തിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് നാട്ടിലും വിദേശത്തുമായി നല്ലനിലയിൽ ജോലിചെയ്യുന്ന, കർഷക കുടുംബങ്ങളിൽ നിന്നുള്ളവരിൽ പലരും അവരുടെ മാതാപിതാക്കളുടെ കൈകളിലെ ഒട്ടുപാലിന്റെ മണം ഓർക്കുന്നുണ്ടാകും.
കുട്ടികൾ പുറത്തു പോയതോടെ അവരുമായി ബന്ധപ്പെടാൻ ഫോണുകൾ ഒരു ആർഭാടമെന്നതിനേക്കാൾ അത്യാവശ്യ വസ്തുവായി മാറി. അതോടെ നാട്ടിൻപുറങ്ങളിൽ പോലും ധാരാളം മൊബൈൽ ടവറുകളും ഉയർന്നു.
മക്കളെല്ലാം ജോലിയുമായി വീടുവിട്ടുപോയതോടെ മാതാപിതാക്കൾ കൃഷിയും നോക്കി വീട്ടിൽ ഒറ്റപ്പെട്ടു. വർഷത്തിലൊരിക്കൽ നാട്ടിലെത്തുന്ന ന്യൂ ജെൻ മക്കൾ പലരും റബ്ബറിന്റെ കണക്കു പുസ്തകമെടുത്തു നോക്കിയിട്ട് പറയും. അപ്പനെന്തു മണ്ടത്തരമാ ഈ കാണിക്കുന്നത് ? ഒരു ലാഭവുമില്ലാത്ത ഈ റബ്ബറൊക്കെ വെട്ടി വല്ല റമ്പൂട്ടാനും നട്ടു കൂടെ?
ഒരു പക്ഷെ അപ്പോൾ അപ്പൻ മനസ്സിൽ പറയുന്നതിങ്ങനെയായിരിക്കും. നീയൊക്കെ കുഞ്ഞായിരിക്കുമ്പോൾ ഈ റബ്ബറുവച്ചതാണ് എനിക്കു പറ്റിയ മണ്ടത്തരം. അല്ലെങ്കിൽ എന്റെയീ വയസ്സുകാലത്ത് നീയൊക്കെ വല്ല കപ്പയും ചേനയും നട്ടുവളർത്തി ഞങ്ങളേയും സംരക്ഷിച്ച് ഈ നാട്ടിൽത്തന്നെ കണ്ടേനെ....
Content highlights: Agriculture, Organic farming, Rubber