ലോകത്തിൽ ഏറ്റവും കൂടുതൽ പാലുത്പാദിപ്പിക്കുന്ന രാജ്യമെന്ന പദവി കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇന്ത്യയ്ക്ക് അവകാശപ്പെട്ടതാണ്. അടിസ്ഥാന മേഖലയുടെയും കാർഷിക മേഖലയുടെയും സുസ്ഥിരമായ വികസനത്തിനു ശേഷം ധവളവിപ്ലവം കൈവരിച്ച ഈ നേട്ടം ഏതൊരു ഇന്ത്യക്കാരനും അഭിമാനകരമാണ്.
അതിലുപരി, ആഗോളതലത്തിൽ ക്ഷീരമേഖല 1% തോതിൽ വളരുമ്പോൾ ആഭ്യന്തര ഉത്പാദനം 4 ശതമാനത്തിലധികമാണെന്ന വസ്തുത ഇന്ത്യയുടെ ഈ രംഗത്തെ കുതിപ്പിനെ സൂചിപ്പിയ്ക്കുന്നു.
ഇന്നത്തെ നിലയിൽ, കാർഷികവൃത്തിയിൽനിന്നു ലഭിയ്ക്കുന്ന ജി.ഡി.പി. യുടെ മൂന്നിലൊന്നോളം മൃഗസംരക്ഷണ മേഖലയിൽനിന്നാണെന്നതും എടുത്തുപറയേണ്ടതാണ്.
മാത്രമല്ല, വളരെക്കുറച്ചു മാത്രം ഭൂമിയുള്ളവരും, ഭൂമിയില്ലാത്തവരും, രാജ്യത്തെ വലിയൊരു വിഭാഗം സ്ത്രീകളും ഉപജീവനം കഴിക്കുന്നത് മൃഗസംരക്ഷണത്തിലൂടെയാണെന്നതും വലിയൊരു പ്രത്യേകതയാണ്.
എന്നാൽ, മൃഗങ്ങളിൽ നിന്നു കിട്ടുന്ന ഉത്പന്നങ്ങൾ കാർഷിക വിളകളേക്കാൾ വളരെ വേഗം കേടുവരുന്നതാണ്; വിശേഷിച്ചും പാലും പാലുത്പ്പന്നങ്ങളും. പാലിനെ സംബന്ധിച്ചിടത്തോളം, ഉത്പാദിപ്പിക്കുന്നതു മുതൽ ഉപഭോക്താവിലെത്തുന്നതുവരെയുള്ള ഘട്ടം എത്രയോ വെല്ലുവിളികൾ നിറഞ്ഞതാണ്. ക്ഷീര സംസ്കരണത്തിന്റെ സാങ്കേതിക വിദ്യയാണ് ഈ വെല്ലുവിളികളെ സമർത്ഥമായി അതിജീവിയ്ക്കുവാൻ നമുക്കു മുമ്പിലുള്ള ഏക ഉപാധി. വാസ്തവത്തിൽ, സ്വന്തം അദ്ധ്വാനത്തിന് ന്യായമായ പ്രതിഫലം ഉറപ്പാക്കിക്കൊണ്ട് ക്ഷീരകർഷകരെ ഈ മേഖലയിൽ പിടിച്ചുനിർത്തുവാനും, അങ്ങനെ ക്ഷീരോത്പാദനം തന്നെ നിലനിർത്തുവാനും ഉപോത്ബലകമായ മറ്റൊരു പോംവഴി മനുഷ്യനു മുമ്പിലില്ല തന്നെ.
വിസ്തൃതമായ ഉഷ്ണമേഖലയും വൈവിധ്യവും ശുഷ്കമായ അടിസ്ഥാനസൗകര്യവും വകവയ്ക്കാതെ പാലുത്പാദനത്തിൽ ഇന്ത്യ കൈവരിച്ച അത്ഭുത നേട്ടത്തിനു പിന്നിൽ, ക്ഷീര സംസ്കരണത്തിലെ ഈ സാങ്കേതികമികവാണ്, അത്തരം മികവ് ദീർഘവീക്ഷണത്തോടെയും അർപ്പണഭാവത്തോടെയും ഈ രംഗത്തേയ്ക്കു ഈടുവച്ച വർഗ്ഗീസ് കുര്യനെപ്പോലെയുള്ള മഹാപ്രതിഭകളാണ്, എന്ന വസ്തുത നമുക്കു മുമ്പിൽ ചരിത്രസാക്ഷ്യമായി നിലകൊള്ളുന്നു.
കേരളത്തിൽ, ഏതാണ്ട് കാൽനൂറ്റാണ്ടിനു മുമ്പാണ് ഡയറി സയൻസ് സാങ്കേതിക രംഗത്ത് ഒരു പ്രൊഫഷണൽ കോഴ്സ് ആരംഭിയ്ക്കുന്നത്. 1993 ൽ കേരള കാർഷിക സർവ്വകലാശാലയിലെ മണ്ണുത്തി വെറ്ററിനറി കോളേജിൽ കേവലമൊരു കോഴ്സായി തുടങ്ങിയ ആ സംരംഭം, 1998 ൽ ഒരു പ്രത്യേക കോളേജായും, പിന്നീട് 2011 ൽ കേരള വെറ്ററിനറി സർവ്വകലാശാലയുടെ ആവിർഭാവത്തോടെ ഒരു സ്വതന്ത്ര ഫാക്കൽറ്റിയായും വളർന്നു വലുതായിരിയ്ക്കുന്നു.
കാർഷിക ഉൽപ്പന്നങ്ങളിൽ കേരളത്തിന് സ്വയംപര്യാപ്തത കൈവരിക്കാൻ സാധ്യതയുള്ള ഒരു മേഖലയാണ് ക്ഷീരവികസനം. കേരളത്തിനാവശ്യമായ പാലിന്റെ 80 ശതമാനത്തോളം ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ കേരള സംസ്ഥാനത്തിനെ പാലുത്പാദനത്തിൽ സ്വയം പര്യാപ്തതയിലേക്ക് ഉയർത്തുകയാണ് നമ്മുടെ ലക്ഷ്യം.
മുമ്പു സൂചിപ്പിച്ചതുപോലെ, പാലുൽപ്പാദനം, സംസ്ക്കരണം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആവശ്യമായ സാങ്കേതിക വിദഗ്ദ്ധരെക്കൂടാതെ ഇതു സാദ്ധ്യമാവുകയില്ല. ഇത്തരം എഞ്ചിനീയറിംഗ്, സാങ്കേതിക ശാസ്ത്രശാഖകളിൽ പ്രാവീണ്യമുള്ളവരെ വാർത്തെടുക്കുന്നതിന് കേരളത്തിൽ ആദ്യമായി ആരംഭിച്ച കോളേജാണ് മണ്ണുത്തിയിലെ കോളേജ് ഓഫ് ഡയറി സയൻസ് ആന്റ് ടെക്നോളജി. ഇതിനോടകം നാനൂറിലധികം ഡയറി ടെക്നോളജി ബിരുദധാരികളെ ഈ സ്ഥാപനം ലോകത്തിനായി സംഭാവന ചെയ്തുകഴിഞ്ഞു. ഇന്ത്യയിലെത്തന്നെ അഭിമാനമായ ഈ കലാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ഇന്ന് സംസ്ഥാനത്തിനുള്ളിലും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, വിദേശ രാജ്യങ്ങളിലും വൈവിധ്യമാർന്ന തുറകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു.
എന്നാൽ, കഴിഞ്ഞ 24 കൊല്ലങ്ങളായി, കാർഷിക സർവ്വകലാശാലയുടെ വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന് താഴെയും, ഡയറി പ്ലാന്റിന് മുകളിലും മറ്റുമുള്ള താൽക്കാലിക സംവിധാനങ്ങളിലാണ് ഈ കോളേജ് പ്രവർത്തിച്ചു വന്നിരുന്നത്. ഈയവസരത്തിൽ, രജതജൂബിലിയിലേക്കു കാൽവയ്ക്കുന്ന മണ്ണുത്തി ഡയറി സയൻസ് കോളേജിന്റെ ചിരകാല സ്വപ്നമായിരുന്ന സ്വന്തമായ സൗധം യാഥർത്ഥ്യമാവുന്ന വിവരം അറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്.
ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവെന്ന നിലയിൽ ലോകപ്രശസ്തി നേടിയ ഡോ. വർഗ്ഗീസ് കുര്യന്റെ സ്മരണയിൽ കോളേജിന്റെ പുതിയ കെട്ടിടത്തിന് വർഗ്ഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്റ് ഫുഡ് ടെക്നോളജി എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. 26 കോടി രൂപ ചെലവിൽ ആധുനിക പഠന-ലാബ് സൗകര്യങ്ങളോടെ നിർമ്മിച്ചിട്ടുള്ള പ്രസ്തുത കെട്ടിടം കേരളത്തിന്റെ ക്ഷീരമേഖലയുടെ വികസനത്തിനാവശ്യമായ വിദ്യാഭ്യാസ - ഗവേഷണ - വിജ്ഞാനവ്യാപന പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി മാറുമെന്നതിൽ സംശയമില്ല.
സർവ്വകലാശാലാ സ്റ്റാറ്റ്യൂട്ട് പ്രകാരം രൂപീകരിച്ച ഏഴ് വിഭാഗങ്ങളാണ് ഈ സ്ഥാപനത്തിലുള്ളത്. ക്ഷീരസാങ്കേതികവിഭാഗം , ക്ഷീരയന്ത്രശാസ്ത്ര വിഭാഗം , ക്ഷീര രസതന്ത്രവിഭാഗം , ക്ഷീര സൂക്ഷ്മാണുവിഭാഗം , ക്ഷീര ബിസിനസ് മാനേജ്മെന്റ് വിഭാഗം, മൃഗസംരക്ഷണവിഭാഗം, ക്ഷീര വിജ്ഞാനവ്യാപന വിഭാഗം എന്നീ വിഭാഗങ്ങൾ ഇവിടെ സജീവമാണ്.
വളരെ വിശാലവും വിജ്ഞാനപ്രദവുമായ ഇരുപതോളം ലബോറട്ടറികൾ ഈ സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ട്. അധ്യയനത്തിനോടൊപ്പം തന്നെ ഈ മേഖലയിലെ നൂതന പ്രവണതകൾക്കൊപ്പമുള്ള ഗവേഷണങ്ങൾ , സംരംഭകർക്ക് മാർഗ്ഗ നിർദ്ദേശം നൽകൽ ,ഈ വിഷയത്തെ പറ്റി അറിയാൻ താത്പര്യപ്പെടുന്നവർക്കു വഴികാട്ടുക തുടങ്ങിയ മേഖലകളിൽ സജീവമാണ് ഈ കലാലയം.
ഇതിനു പുറമെ ക്ഷീര സംസ്കരണ വ്യവസായ മേഖലയിൽ പ്രവർത്തിക്കാനുള്ള ആത്മവിശ്വാസവും പ്രായോഗിക പരിചയവും വിദ്യാർത്ഥികളിൽ ഉറപ്പു വരുത്താൻ സുസജ്ജവും കാൽ നൂറ്റാണ്ടോളമായി അവിരാമം പ്രവൃത്തിക്കുന്നതുമായ ഒരു ഡയറി പ്ലാന്റ് കോളേജിനോട് ചേർന്ന് തന്നെ സ്ഥിതി ചെയ്യുന്നു.
ഇവിടെ പാസ്ചുറൈസ്ഡ് ചെയ്ത പായ്ക്കറ്റ് പൽ, ഐസ് ക്രീം,തൈര്, നെയ്യ്,സംഭാരം,സിപ്പപ്പ് ,പനീർ തുടങ്ങി പത്തിലേറെ ഉത്പന്നങ്ങൾ പൂർണ്ണ യന്ത്ര സജ്ജീകരണങ്ങളോടെ വ്യവസായിക രീതിയിൽ നിർമ്മിക്കുന്നു.
Content highlights: Varghese Kurian institute of dairy and food technology , Agriculture, Animal husbandry
അതിലുപരി, ആഗോളതലത്തിൽ ക്ഷീരമേഖല 1% തോതിൽ വളരുമ്പോൾ ആഭ്യന്തര ഉത്പാദനം 4 ശതമാനത്തിലധികമാണെന്ന വസ്തുത ഇന്ത്യയുടെ ഈ രംഗത്തെ കുതിപ്പിനെ സൂചിപ്പിയ്ക്കുന്നു.
ഇന്നത്തെ നിലയിൽ, കാർഷികവൃത്തിയിൽനിന്നു ലഭിയ്ക്കുന്ന ജി.ഡി.പി. യുടെ മൂന്നിലൊന്നോളം മൃഗസംരക്ഷണ മേഖലയിൽനിന്നാണെന്നതും എടുത്തുപറയേണ്ടതാണ്.
മാത്രമല്ല, വളരെക്കുറച്ചു മാത്രം ഭൂമിയുള്ളവരും, ഭൂമിയില്ലാത്തവരും, രാജ്യത്തെ വലിയൊരു വിഭാഗം സ്ത്രീകളും ഉപജീവനം കഴിക്കുന്നത് മൃഗസംരക്ഷണത്തിലൂടെയാണെന്നതും വലിയൊരു പ്രത്യേകതയാണ്.
എന്നാൽ, മൃഗങ്ങളിൽ നിന്നു കിട്ടുന്ന ഉത്പന്നങ്ങൾ കാർഷിക വിളകളേക്കാൾ വളരെ വേഗം കേടുവരുന്നതാണ്; വിശേഷിച്ചും പാലും പാലുത്പ്പന്നങ്ങളും. പാലിനെ സംബന്ധിച്ചിടത്തോളം, ഉത്പാദിപ്പിക്കുന്നതു മുതൽ ഉപഭോക്താവിലെത്തുന്നതുവരെയുള്ള ഘട്ടം എത്രയോ വെല്ലുവിളികൾ നിറഞ്ഞതാണ്. ക്ഷീര സംസ്കരണത്തിന്റെ സാങ്കേതിക വിദ്യയാണ് ഈ വെല്ലുവിളികളെ സമർത്ഥമായി അതിജീവിയ്ക്കുവാൻ നമുക്കു മുമ്പിലുള്ള ഏക ഉപാധി. വാസ്തവത്തിൽ, സ്വന്തം അദ്ധ്വാനത്തിന് ന്യായമായ പ്രതിഫലം ഉറപ്പാക്കിക്കൊണ്ട് ക്ഷീരകർഷകരെ ഈ മേഖലയിൽ പിടിച്ചുനിർത്തുവാനും, അങ്ങനെ ക്ഷീരോത്പാദനം തന്നെ നിലനിർത്തുവാനും ഉപോത്ബലകമായ മറ്റൊരു പോംവഴി മനുഷ്യനു മുമ്പിലില്ല തന്നെ.
വിസ്തൃതമായ ഉഷ്ണമേഖലയും വൈവിധ്യവും ശുഷ്കമായ അടിസ്ഥാനസൗകര്യവും വകവയ്ക്കാതെ പാലുത്പാദനത്തിൽ ഇന്ത്യ കൈവരിച്ച അത്ഭുത നേട്ടത്തിനു പിന്നിൽ, ക്ഷീര സംസ്കരണത്തിലെ ഈ സാങ്കേതികമികവാണ്, അത്തരം മികവ് ദീർഘവീക്ഷണത്തോടെയും അർപ്പണഭാവത്തോടെയും ഈ രംഗത്തേയ്ക്കു ഈടുവച്ച വർഗ്ഗീസ് കുര്യനെപ്പോലെയുള്ള മഹാപ്രതിഭകളാണ്, എന്ന വസ്തുത നമുക്കു മുമ്പിൽ ചരിത്രസാക്ഷ്യമായി നിലകൊള്ളുന്നു.
കേരളത്തിൽ, ഏതാണ്ട് കാൽനൂറ്റാണ്ടിനു മുമ്പാണ് ഡയറി സയൻസ് സാങ്കേതിക രംഗത്ത് ഒരു പ്രൊഫഷണൽ കോഴ്സ് ആരംഭിയ്ക്കുന്നത്. 1993 ൽ കേരള കാർഷിക സർവ്വകലാശാലയിലെ മണ്ണുത്തി വെറ്ററിനറി കോളേജിൽ കേവലമൊരു കോഴ്സായി തുടങ്ങിയ ആ സംരംഭം, 1998 ൽ ഒരു പ്രത്യേക കോളേജായും, പിന്നീട് 2011 ൽ കേരള വെറ്ററിനറി സർവ്വകലാശാലയുടെ ആവിർഭാവത്തോടെ ഒരു സ്വതന്ത്ര ഫാക്കൽറ്റിയായും വളർന്നു വലുതായിരിയ്ക്കുന്നു.
കാർഷിക ഉൽപ്പന്നങ്ങളിൽ കേരളത്തിന് സ്വയംപര്യാപ്തത കൈവരിക്കാൻ സാധ്യതയുള്ള ഒരു മേഖലയാണ് ക്ഷീരവികസനം. കേരളത്തിനാവശ്യമായ പാലിന്റെ 80 ശതമാനത്തോളം ഇവിടെ ഉത്പാദിപ്പിക്കപ്പെടുന്നു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ കേരള സംസ്ഥാനത്തിനെ പാലുത്പാദനത്തിൽ സ്വയം പര്യാപ്തതയിലേക്ക് ഉയർത്തുകയാണ് നമ്മുടെ ലക്ഷ്യം.
മുമ്പു സൂചിപ്പിച്ചതുപോലെ, പാലുൽപ്പാദനം, സംസ്ക്കരണം, വിപണനം എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ ആവശ്യമായ സാങ്കേതിക വിദഗ്ദ്ധരെക്കൂടാതെ ഇതു സാദ്ധ്യമാവുകയില്ല. ഇത്തരം എഞ്ചിനീയറിംഗ്, സാങ്കേതിക ശാസ്ത്രശാഖകളിൽ പ്രാവീണ്യമുള്ളവരെ വാർത്തെടുക്കുന്നതിന് കേരളത്തിൽ ആദ്യമായി ആരംഭിച്ച കോളേജാണ് മണ്ണുത്തിയിലെ കോളേജ് ഓഫ് ഡയറി സയൻസ് ആന്റ് ടെക്നോളജി. ഇതിനോടകം നാനൂറിലധികം ഡയറി ടെക്നോളജി ബിരുദധാരികളെ ഈ സ്ഥാപനം ലോകത്തിനായി സംഭാവന ചെയ്തുകഴിഞ്ഞു. ഇന്ത്യയിലെത്തന്നെ അഭിമാനമായ ഈ കലാലയത്തിലെ പൂർവ്വവിദ്യാർത്ഥികൾ ഇന്ന് സംസ്ഥാനത്തിനുള്ളിലും, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും, വിദേശ രാജ്യങ്ങളിലും വൈവിധ്യമാർന്ന തുറകളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരുന്നു.
എന്നാൽ, കഴിഞ്ഞ 24 കൊല്ലങ്ങളായി, കാർഷിക സർവ്വകലാശാലയുടെ വിജ്ഞാനവ്യാപന ഡയറക്ടറേറ്റിന് താഴെയും, ഡയറി പ്ലാന്റിന് മുകളിലും മറ്റുമുള്ള താൽക്കാലിക സംവിധാനങ്ങളിലാണ് ഈ കോളേജ് പ്രവർത്തിച്ചു വന്നിരുന്നത്. ഈയവസരത്തിൽ, രജതജൂബിലിയിലേക്കു കാൽവയ്ക്കുന്ന മണ്ണുത്തി ഡയറി സയൻസ് കോളേജിന്റെ ചിരകാല സ്വപ്നമായിരുന്ന സ്വന്തമായ സൗധം യാഥർത്ഥ്യമാവുന്ന വിവരം അറിയിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്.
ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവെന്ന നിലയിൽ ലോകപ്രശസ്തി നേടിയ ഡോ. വർഗ്ഗീസ് കുര്യന്റെ സ്മരണയിൽ കോളേജിന്റെ പുതിയ കെട്ടിടത്തിന് വർഗ്ഗീസ് കുര്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്റ് ഫുഡ് ടെക്നോളജി എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. 26 കോടി രൂപ ചെലവിൽ ആധുനിക പഠന-ലാബ് സൗകര്യങ്ങളോടെ നിർമ്മിച്ചിട്ടുള്ള പ്രസ്തുത കെട്ടിടം കേരളത്തിന്റെ ക്ഷീരമേഖലയുടെ വികസനത്തിനാവശ്യമായ വിദ്യാഭ്യാസ - ഗവേഷണ - വിജ്ഞാനവ്യാപന പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി മാറുമെന്നതിൽ സംശയമില്ല.
സർവ്വകലാശാലാ സ്റ്റാറ്റ്യൂട്ട് പ്രകാരം രൂപീകരിച്ച ഏഴ് വിഭാഗങ്ങളാണ് ഈ സ്ഥാപനത്തിലുള്ളത്. ക്ഷീരസാങ്കേതികവിഭാഗം , ക്ഷീരയന്ത്രശാസ്ത്ര വിഭാഗം , ക്ഷീര രസതന്ത്രവിഭാഗം , ക്ഷീര സൂക്ഷ്മാണുവിഭാഗം , ക്ഷീര ബിസിനസ് മാനേജ്മെന്റ് വിഭാഗം, മൃഗസംരക്ഷണവിഭാഗം, ക്ഷീര വിജ്ഞാനവ്യാപന വിഭാഗം എന്നീ വിഭാഗങ്ങൾ ഇവിടെ സജീവമാണ്.
വളരെ വിശാലവും വിജ്ഞാനപ്രദവുമായ ഇരുപതോളം ലബോറട്ടറികൾ ഈ സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ട്. അധ്യയനത്തിനോടൊപ്പം തന്നെ ഈ മേഖലയിലെ നൂതന പ്രവണതകൾക്കൊപ്പമുള്ള ഗവേഷണങ്ങൾ , സംരംഭകർക്ക് മാർഗ്ഗ നിർദ്ദേശം നൽകൽ ,ഈ വിഷയത്തെ പറ്റി അറിയാൻ താത്പര്യപ്പെടുന്നവർക്കു വഴികാട്ടുക തുടങ്ങിയ മേഖലകളിൽ സജീവമാണ് ഈ കലാലയം.
ഇതിനു പുറമെ ക്ഷീര സംസ്കരണ വ്യവസായ മേഖലയിൽ പ്രവർത്തിക്കാനുള്ള ആത്മവിശ്വാസവും പ്രായോഗിക പരിചയവും വിദ്യാർത്ഥികളിൽ ഉറപ്പു വരുത്താൻ സുസജ്ജവും കാൽ നൂറ്റാണ്ടോളമായി അവിരാമം പ്രവൃത്തിക്കുന്നതുമായ ഒരു ഡയറി പ്ലാന്റ് കോളേജിനോട് ചേർന്ന് തന്നെ സ്ഥിതി ചെയ്യുന്നു.
ഇവിടെ പാസ്ചുറൈസ്ഡ് ചെയ്ത പായ്ക്കറ്റ് പൽ, ഐസ് ക്രീം,തൈര്, നെയ്യ്,സംഭാരം,സിപ്പപ്പ് ,പനീർ തുടങ്ങി പത്തിലേറെ ഉത്പന്നങ്ങൾ പൂർണ്ണ യന്ത്ര സജ്ജീകരണങ്ങളോടെ വ്യവസായിക രീതിയിൽ നിർമ്മിക്കുന്നു.
Content highlights: Varghese Kurian institute of dairy and food technology , Agriculture, Animal husbandry