പ്രളയം കർണ്ണാടകയുടെ അതിർത്തി ഗ്രാമമായ മച്ചൂരിനെയും മുക്കിക്കളഞ്ഞിരുന്നു. മുടങ്ങാതെ രണ്ടു തവണ കൃഷി ചെയ്തിരുന്ന വയലുകളിൽ അങ്ങനെ ഒരു കൃഷിക്കാലം വലിയ നഷ്ടങ്ങളുടേതായി. വയനാട്ടിൽ ആർത്തലച്ചു പെയ്ത മഴയിൽ കരകവിഞ്ഞു വന്ന കബനിയാണ് കാടിന് നടുവിലെ മച്ചൂരിലെ പാടങ്ങളെയും കവർന്നെടുത്തത്. പുഞ്ചപ്പാടങ്ങൾ ഈ നഷ്ടങ്ങളെ അതിജീവിക്കാൻ വീണ്ടും പച്ചപ്പണിയുന്നു. വേനലിലും കബനി കനിയുന്ന വെള്ളമാണ് ഈ കൃഷിയിടങ്ങളിൽ നനവെത്തിക്കുന്നത്. കബനിക്ക് ഇക്കരെ വയനാട്ടിലെ വയലുകൾ വരണ്ടുണങ്ങി തരിശുനിലങ്ങളായി മാറുമ്പോൾ ഈ പച്ചപ്പിന്റെ കാഴ്ചകൾ കുളിരേകുന്നു.
ബൈരക്കുപ്പയുടെ കടവ് കടന്നാൽ മച്ചൂർ ഗ്രാമമായി. പരമ്പരാഗതമായി കുടുംബങ്ങളൊന്നാകെ കൃഷിയിലേർപ്പെടുന്നവരാണ് ഇവിടെയുള്ളത്. മാറിയ കാലത്തിലും ഇവരാണ് ഈ വയലുകളെ ഇന്നും നിലനിർത്തുന്നത്. ലാഭവും നഷ്ടവുമല്ല, ഇവർക്ക് കൃഷി ജീവിതമാണ്. കബനി തന്നെയാണ് ഇവരുടെ കൃഷിയിടത്തിന് എന്നും നനവ് പകർന്നിട്ടുളളത്. നോക്കത്താ ദൂരത്തോളം ഇവിടെ നെൽപ്പാടങ്ങൾ പച്ചപ്പണിഞ്ഞു നിൽക്കുന്നു. ഭൂരിഭാഗം കർഷകരും നിത്യ ചെലവിനായാണ് നെൽകൃഷി ചെയ്യുന്നത്. വിപണിയിൽ വിൽക്കാനൊന്നും ഇവർക്ക് താൽപ്പര്യമില്ല. ഇവിടെ ഒരോ തുണ്ട് വയലിന്റെയും വില ചെറുതല്ല.
നെൽകൃഷി കൊയ്ത്തുകഴിഞ്ഞാൽ പച്ചക്കറിയുടെ കാലമായി. രാസവളങ്ങൾ പേരിനുമാത്രം. കന്നുകാലി കൂട്ടങ്ങളില്ലാത്ത ഒറ്റ വീടുപോലും ഇവിടെയില്ല. ചാണകവും പച്ചിലവളങ്ങളും യഥേഷ്ടം വിതറുന്ന കൃഷിയിടത്തിലാകട്ടെ സാമാന്യം തരക്കേടില്ലാത്ത വിളവും നെൽകൃഷിയിൽ നിന്നും ലഭിക്കുന്നുണ്ടെന്ന് ഇവിടുത്തെ കർഷകർ പറയുന്നു.
രാജീവ് ഗാന്ധി ദേശീയോദ്യാനം രൂപപ്പെടുത്തിയപ്പോൾ ഇതിന്റെ ഒരു കോണിലേക്ക് കേരള അതിർത്തിയിൽ ഒറ്റപ്പെട്ടുപോയതാണ് മച്ചൂർ ബൈരക്കുപ്പ ഗുണ്ടറ ഗ്രാമങ്ങൾ. കരഭൂമിയേക്കാൾ വയലുകളാണ് ഇവിടെ കൂടുതലുള്ളത്. പൊതുവെ ജനസംഖ്യ കുറവാണെങ്കിലും വയലുകൾ നികത്തി വീട് വെക്കുന്ന രീതി ഇവിടെ കുറവാണ്. ഗൗഡ വിഭാഗക്കാരും തേൻകുറുമരടങ്ങിയ ആദിവാസികളുമാണ് ഇവിടെ ഏറെയുള്ളത്. ഏറെക്കാലം മുമ്പ് വനംവകുപ്പ് പാട്ടത്തിന് നൽകിയ ഭൂമിയാണ് ഇവരുടെ ജീവിതത്തിനാധാരം. ഇവർക്കിടയിൽ പാട്ടം യഥാസമയം പുതുക്കാത്ത നിരവധി ആദിവാസി കുംടബങ്ങളുമുണ്ട്. ഇവരെ കാട്ടിനുള്ളിൽ നിന്നും പുറത്തേക്ക് പുനരധിവസിപ്പിക്കുന്ന പദ്ധതികൾക്കും കർണ്ണാടക സർക്കാർ തുടക്കമിട്ടു കഴിഞ്ഞു. എന്നാൽ ഇവിടം വിട്ട് എവിടേക്കുമില്ല എന്നാണ് ഇവരുടെയും പിടിവാശി.
കൃഷി നിലനിർത്താൻ സർക്കാർ വക വെള്ളമെത്തിക്കും. ഇടവിട്ടുള്ള പമ്പ് ഹൗസുകൾ ഏതു സീസണിലും പ്രവർത്തനക്ഷമമാണ്. നാഗർഹോള കടുവ സങ്കേതം വന്നതുമുതൽ ഏതു സമയവും ഇവിടെ നിന്നും മാറിപോകേണ്ടി വരുമെന്ന ഭീഷണി ഇവരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചെങ്കിലും ഈ കൃഷിയിടങ്ങൾ എക്കാലവും ഇവരുടെ സ്വന്തമെന്ന് പറയാൻ തന്നെയാണ് ഇവർക്കിഷ്ടം.
റേഷൻ കടവഴി ആളൊന്നിന് നാലു കിലോ അരിയും രണ്ടു കിലോ ഗോതമ്പ് മുത്താറി എന്നിവയും ഒരു ലിറ്റർ പാമോയിലും ഒരു കിലോ ഉപ്പും ഇവർക്ക് ലഭിക്കുന്നുണ്ട്. എന്നിരുന്നാലും അരിയും മുത്താറിയുമെല്ലാം കൃഷി ചെയ്യുന്നതിൽ നിന്നും ഇവർ പിൻവാങ്ങുന്നില്ല. പഴയ നെൽവിത്തുകളായ ചോമലയെല്ലാം ഈ ഗ്രാമത്തിൽ ഇപ്പോഴും പരിപാലിക്കുകയാണ് കർഷകർ. പുതിയ വിത്തിനങ്ങളിലേക്ക് ചിലർ മാത്രമാണ് ഇതിനിടയിൽ ചേക്കേറിയത്. ചെറുകിട കർഷകരാണ് എല്ലാവരുമെങ്കിലും കൂട്ടുകൃഷിയുടെ മറ്റൊരു വിജയഗാഥ കൂടിയാണ് ഇവർക്ക് പങ്ക് വെക്കാനുള്ളത്. ഏവരുടെയും സൗകര്യം നോക്കി വിത്തു വിതയ്ക്കുകയും കൊയ്തുമെതിക്കുകയും ചെയ്യുന്ന കാർഷിക സംസ്കാരം കൂടിയാണ് ഇവർ കാലങ്ങളായി സൂക്ഷിക്കുന്നത്. വന്യമൃഗങ്ങളോട് പൊരുതിയാണ് ജീവിതമെങ്കിലും പ്രതിഷേധങ്ങളില്ല . കാരണം വന്യജീവി സങ്കേതത്തിനുള്ളിലാണ് ഈ ഗ്രാമം എന്ന യാഥാർത്ഥ്യം ഇവർ ഉൾക്കൊള്ളുകയാണ്.
Content highlights: Agriculture, Organic farming, Paddy field
ബൈരക്കുപ്പയുടെ കടവ് കടന്നാൽ മച്ചൂർ ഗ്രാമമായി. പരമ്പരാഗതമായി കുടുംബങ്ങളൊന്നാകെ കൃഷിയിലേർപ്പെടുന്നവരാണ് ഇവിടെയുള്ളത്. മാറിയ കാലത്തിലും ഇവരാണ് ഈ വയലുകളെ ഇന്നും നിലനിർത്തുന്നത്. ലാഭവും നഷ്ടവുമല്ല, ഇവർക്ക് കൃഷി ജീവിതമാണ്. കബനി തന്നെയാണ് ഇവരുടെ കൃഷിയിടത്തിന് എന്നും നനവ് പകർന്നിട്ടുളളത്. നോക്കത്താ ദൂരത്തോളം ഇവിടെ നെൽപ്പാടങ്ങൾ പച്ചപ്പണിഞ്ഞു നിൽക്കുന്നു. ഭൂരിഭാഗം കർഷകരും നിത്യ ചെലവിനായാണ് നെൽകൃഷി ചെയ്യുന്നത്. വിപണിയിൽ വിൽക്കാനൊന്നും ഇവർക്ക് താൽപ്പര്യമില്ല. ഇവിടെ ഒരോ തുണ്ട് വയലിന്റെയും വില ചെറുതല്ല.
നെൽകൃഷി കൊയ്ത്തുകഴിഞ്ഞാൽ പച്ചക്കറിയുടെ കാലമായി. രാസവളങ്ങൾ പേരിനുമാത്രം. കന്നുകാലി കൂട്ടങ്ങളില്ലാത്ത ഒറ്റ വീടുപോലും ഇവിടെയില്ല. ചാണകവും പച്ചിലവളങ്ങളും യഥേഷ്ടം വിതറുന്ന കൃഷിയിടത്തിലാകട്ടെ സാമാന്യം തരക്കേടില്ലാത്ത വിളവും നെൽകൃഷിയിൽ നിന്നും ലഭിക്കുന്നുണ്ടെന്ന് ഇവിടുത്തെ കർഷകർ പറയുന്നു.
രാജീവ് ഗാന്ധി ദേശീയോദ്യാനം രൂപപ്പെടുത്തിയപ്പോൾ ഇതിന്റെ ഒരു കോണിലേക്ക് കേരള അതിർത്തിയിൽ ഒറ്റപ്പെട്ടുപോയതാണ് മച്ചൂർ ബൈരക്കുപ്പ ഗുണ്ടറ ഗ്രാമങ്ങൾ. കരഭൂമിയേക്കാൾ വയലുകളാണ് ഇവിടെ കൂടുതലുള്ളത്. പൊതുവെ ജനസംഖ്യ കുറവാണെങ്കിലും വയലുകൾ നികത്തി വീട് വെക്കുന്ന രീതി ഇവിടെ കുറവാണ്. ഗൗഡ വിഭാഗക്കാരും തേൻകുറുമരടങ്ങിയ ആദിവാസികളുമാണ് ഇവിടെ ഏറെയുള്ളത്. ഏറെക്കാലം മുമ്പ് വനംവകുപ്പ് പാട്ടത്തിന് നൽകിയ ഭൂമിയാണ് ഇവരുടെ ജീവിതത്തിനാധാരം. ഇവർക്കിടയിൽ പാട്ടം യഥാസമയം പുതുക്കാത്ത നിരവധി ആദിവാസി കുംടബങ്ങളുമുണ്ട്. ഇവരെ കാട്ടിനുള്ളിൽ നിന്നും പുറത്തേക്ക് പുനരധിവസിപ്പിക്കുന്ന പദ്ധതികൾക്കും കർണ്ണാടക സർക്കാർ തുടക്കമിട്ടു കഴിഞ്ഞു. എന്നാൽ ഇവിടം വിട്ട് എവിടേക്കുമില്ല എന്നാണ് ഇവരുടെയും പിടിവാശി.
കൃഷി നിലനിർത്താൻ സർക്കാർ വക വെള്ളമെത്തിക്കും. ഇടവിട്ടുള്ള പമ്പ് ഹൗസുകൾ ഏതു സീസണിലും പ്രവർത്തനക്ഷമമാണ്. നാഗർഹോള കടുവ സങ്കേതം വന്നതുമുതൽ ഏതു സമയവും ഇവിടെ നിന്നും മാറിപോകേണ്ടി വരുമെന്ന ഭീഷണി ഇവരുടെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചെങ്കിലും ഈ കൃഷിയിടങ്ങൾ എക്കാലവും ഇവരുടെ സ്വന്തമെന്ന് പറയാൻ തന്നെയാണ് ഇവർക്കിഷ്ടം.
റേഷൻ കടവഴി ആളൊന്നിന് നാലു കിലോ അരിയും രണ്ടു കിലോ ഗോതമ്പ് മുത്താറി എന്നിവയും ഒരു ലിറ്റർ പാമോയിലും ഒരു കിലോ ഉപ്പും ഇവർക്ക് ലഭിക്കുന്നുണ്ട്. എന്നിരുന്നാലും അരിയും മുത്താറിയുമെല്ലാം കൃഷി ചെയ്യുന്നതിൽ നിന്നും ഇവർ പിൻവാങ്ങുന്നില്ല. പഴയ നെൽവിത്തുകളായ ചോമലയെല്ലാം ഈ ഗ്രാമത്തിൽ ഇപ്പോഴും പരിപാലിക്കുകയാണ് കർഷകർ. പുതിയ വിത്തിനങ്ങളിലേക്ക് ചിലർ മാത്രമാണ് ഇതിനിടയിൽ ചേക്കേറിയത്. ചെറുകിട കർഷകരാണ് എല്ലാവരുമെങ്കിലും കൂട്ടുകൃഷിയുടെ മറ്റൊരു വിജയഗാഥ കൂടിയാണ് ഇവർക്ക് പങ്ക് വെക്കാനുള്ളത്. ഏവരുടെയും സൗകര്യം നോക്കി വിത്തു വിതയ്ക്കുകയും കൊയ്തുമെതിക്കുകയും ചെയ്യുന്ന കാർഷിക സംസ്കാരം കൂടിയാണ് ഇവർ കാലങ്ങളായി സൂക്ഷിക്കുന്നത്. വന്യമൃഗങ്ങളോട് പൊരുതിയാണ് ജീവിതമെങ്കിലും പ്രതിഷേധങ്ങളില്ല . കാരണം വന്യജീവി സങ്കേതത്തിനുള്ളിലാണ് ഈ ഗ്രാമം എന്ന യാഥാർത്ഥ്യം ഇവർ ഉൾക്കൊള്ളുകയാണ്.
Content highlights: Agriculture, Organic farming, Paddy field