കരുനാഗപ്പള്ളി : പത്തുവർഷംകൊണ്ട് രണ്ടുകോടി തെങ്ങിൻതൈകൾ അധികമായി കേരളത്തിൽ നട്ടുപിടിപ്പിക്കുന്നതിനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. പുതിയകാവ് കേരഫെഡ് ഫാക്ടറിയിൽ പുതിയ നാളികേര സംസ്കരണ പ്ലാന്റിന്റെ ശിലാസ്ഥാപനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
നാളികേര ഉത്പാദനരംഗത്ത് നിലവിലുള്ള ഏഴരലക്ഷം ഹെക്ടർ എന്നുള്ളത് ഒൻപതുലക്ഷത്തിലേക്ക് ഒരുവർഷംകൊണ്ട് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുവഴി ഉത്പാദിപ്പിക്കപ്പെടുന്ന നാളികേരത്തിന്റെ 40 ശതമാനം മൂല്യവർധിത മേഖലയിലേക്ക് മാറ്റിവെക്കാനാണ് തീരുമാനം.
ലോകമെങ്ങും നമ്മുടെ നാളികേരത്തിനും അനുബന്ധ ഉത്പന്നങ്ങൾക്കുമുള്ള വിപണിസാധ്യതയെ പ്രയോജനപ്പെടുത്താൻ കഴിയണം. ഈ ലക്ഷ്യത്തോടെ പത്തുവർഷംകൊണ്ട് നാളികേര ഉത്പാദനം വർധിപ്പിക്കുകയെന്നതാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായാണ് 22 കോടി രൂപ മുടക്കി പുതിയ നാളികേര സംസ്കരണ പ്ലാന്റ് കേരഫെഡിൽ സ്ഥാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 150 മെട്രിക് ടൺ ശേഷിയുള്ള സംസ്കരണ പ്ലാന്റാണ് പുതുതായി സ്ഥാപിക്കപ്പെടുന്നത്. കർഷകർക്ക് ഉൾപ്പെടെ കേരഫെഡ് നൽകാനുണ്ടായിരുന്ന 55 കോടി രൂപ ഇതിനകം സർക്കാർ നൽകിക്കഴിഞ്ഞു. അടുത്തവർഷത്തോടെ സഞ്ചിതനഷ്ടം ഇല്ലാതായി കമ്പനി ലാഭത്തിലേക്ക് മാറും. കേരഫെഡിന്റെ പുതിയ ഉത്പന്നം കേരഫെഡ് കേര ബേബി ഓയിൽ മന്ത്രി പുറത്തിറക്കി. ആർ.രാമചന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി.
കേരഫെഡ് ചെയർമാൻ ജെ.വേണുഗോപാലൻ നായർ, മാനേജിങ് ഡയറക്ടർ എൻ.രവികുമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.മജീദ്, കുലശേഖരപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ, ജില്ലാപഞ്ചായത്ത് അംഗം അനിൽ എസ്.കല്ലേലിഭാഗം, റജി കരുനാഗപ്പള്ളി, കെ.സുദർശനൻ, ആർ.പ്രസന്നൻ, കമറുദ്ദീൻ മുസലിയാർ, ഇ.രമേഷ്ബാബു തുടങ്ങിയവർ പങ്കെടുത്തു. ആർ.കെ.വി.വൈ. പ്രകാരമാണ് കേരഫെഡിൽ പുതിയ സംസ്കരണ പ്ലാന്റ് നിർമിക്കുന്നത്. ഒരുവർഷംകൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
Content highlights: Agriculture, Organic farming, Coconut
നാളികേര ഉത്പാദനരംഗത്ത് നിലവിലുള്ള ഏഴരലക്ഷം ഹെക്ടർ എന്നുള്ളത് ഒൻപതുലക്ഷത്തിലേക്ക് ഒരുവർഷംകൊണ്ട് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുവഴി ഉത്പാദിപ്പിക്കപ്പെടുന്ന നാളികേരത്തിന്റെ 40 ശതമാനം മൂല്യവർധിത മേഖലയിലേക്ക് മാറ്റിവെക്കാനാണ് തീരുമാനം.
ലോകമെങ്ങും നമ്മുടെ നാളികേരത്തിനും അനുബന്ധ ഉത്പന്നങ്ങൾക്കുമുള്ള വിപണിസാധ്യതയെ പ്രയോജനപ്പെടുത്താൻ കഴിയണം. ഈ ലക്ഷ്യത്തോടെ പത്തുവർഷംകൊണ്ട് നാളികേര ഉത്പാദനം വർധിപ്പിക്കുകയെന്നതാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായാണ് 22 കോടി രൂപ മുടക്കി പുതിയ നാളികേര സംസ്കരണ പ്ലാന്റ് കേരഫെഡിൽ സ്ഥാപിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 150 മെട്രിക് ടൺ ശേഷിയുള്ള സംസ്കരണ പ്ലാന്റാണ് പുതുതായി സ്ഥാപിക്കപ്പെടുന്നത്. കർഷകർക്ക് ഉൾപ്പെടെ കേരഫെഡ് നൽകാനുണ്ടായിരുന്ന 55 കോടി രൂപ ഇതിനകം സർക്കാർ നൽകിക്കഴിഞ്ഞു. അടുത്തവർഷത്തോടെ സഞ്ചിതനഷ്ടം ഇല്ലാതായി കമ്പനി ലാഭത്തിലേക്ക് മാറും. കേരഫെഡിന്റെ പുതിയ ഉത്പന്നം കേരഫെഡ് കേര ബേബി ഓയിൽ മന്ത്രി പുറത്തിറക്കി. ആർ.രാമചന്ദ്രൻ എം.എൽ.എ. അധ്യക്ഷനായി.
കേരഫെഡ് ചെയർമാൻ ജെ.വേണുഗോപാലൻ നായർ, മാനേജിങ് ഡയറക്ടർ എൻ.രവികുമാർ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.മജീദ്, കുലശേഖരപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ, ജില്ലാപഞ്ചായത്ത് അംഗം അനിൽ എസ്.കല്ലേലിഭാഗം, റജി കരുനാഗപ്പള്ളി, കെ.സുദർശനൻ, ആർ.പ്രസന്നൻ, കമറുദ്ദീൻ മുസലിയാർ, ഇ.രമേഷ്ബാബു തുടങ്ങിയവർ പങ്കെടുത്തു. ആർ.കെ.വി.വൈ. പ്രകാരമാണ് കേരഫെഡിൽ പുതിയ സംസ്കരണ പ്ലാന്റ് നിർമിക്കുന്നത്. ഒരുവർഷംകൊണ്ട് പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
Content highlights: Agriculture, Organic farming, Coconut