മാവുകൾ അസാധാരണമാംവിധം പൂത്ത ഈ വർഷം കണ്ണിമാങ്ങാ ഘട്ടം പിന്നിട്ടവ പതിവിലും കൂടുതൽ പൊഴിയുന്നു. ചൂടുകൂടിയതാണ് കാരണമെന്ന സംശയത്തിലാണ് കാർഷിക സർവകലാശാലയിലെ ഗവേഷകർ. വിശദപഠനം ആവശ്യമാണെന്നും അവർ പറയുന്നു.
മാവ് ഈ വർഷം വലിയതോതിൽ പൂത്തതിനെക്കുറിച്ച് കാർഷിക സർവകലാശാല പഠനം നടത്തിയിരുന്നു. രാത്രികാലത്ത് മുൻപൊന്നുമില്ലാത്തവിധം അന്തരീക്ഷ താപനിലയിലുണ്ടായ കുറവാണ് കാരണമെന്നായിരുന്നു കണ്ടെത്തൽ. നവംബർ, ഡിസംബർ മാസങ്ങളിൽ അന്തരീക്ഷ താപനില 16 ഡിഗ്രിവരെ താഴ്ന്നിരുന്നു.
തെക്കുപടിഞ്ഞാറൻ മൺസൂണിൽ ലഭിച്ച മികച്ച മഴയ്ക്കൊപ്പം വടക്കുകിഴക്ക് മൺസൂണിലുണ്ടായ കുറവും കൂടിയായപ്പോൾ മാവ് പുഷ്പിക്കുന്നതിന് പൂർണമായും അനുകൂലസാഹചര്യം ഉണ്ടായി.
കഴിഞ്ഞ സീസണിൽ മാങ്ങ ഉത്പാദനം വളരെ കുറവായിരുന്നു. മാവുകൾ പൂത്തസമയത്ത് മഴ വ്യാപകമായതോടെ മാമ്പൂ വ്യാപകമായി പൊഴിഞ്ഞു. അതോടെ മാവിൽ കാർബോേൈഹഡ്രറ്റിന്റെ അളവും കൂടി. ഇതും ഇത്തവണ മാവുകൾ കൂടുതലായി പൂക്കാൻ കാരണമായെന്ന് സർവകലാശാലയിലെ ഗവേഷണവിഭാഗം മേധാവി ഡോ. പി. ഇന്ദിരാദേവിയുടെ നേതൃത്വത്തിലുള്ള പഠനം കണ്ടെത്തി.
എന്നാൽ കണ്ണിമാങ്ങാ പ്രായം പിന്നിട്ട മാങ്ങപോലും കൂടുതലായി പൊഴിയുന്നതിനെ സംബന്ധിച്ച വ്യക്തമായ നിഗമനത്തിലെത്താൻ ശാസ്ത്രജ്ഞർക്കും കഴിയുന്നില്ല. കൊടുംചൂട് ഒരുപക്ഷേ, ഇതിന് കാരണമായിട്ടുണ്ടാകുമെന്നാണ് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ എം.വി. ജയശ്രീയുടെയും നിഗമനം.
ഇലകാണാൻ കഴിയാതെ പൂത്ത മാവുകളിൽനിന്ന് പിന്നീട് വ്യാപകമായി മാമ്പൂ പൊഴിയുന്ന അവസ്ഥയും ഉണ്ടായിരുന്നു. തേനീച്ചക്കൊതുകുകളുടെ ആക്രമണമാണ് ഇതിനുകാരമെന്നും കണ്ടെത്തിയിട്ടുണ്ട്.
Content highlights: Mango, Agriculture, Organic farming
മാവ് ഈ വർഷം വലിയതോതിൽ പൂത്തതിനെക്കുറിച്ച് കാർഷിക സർവകലാശാല പഠനം നടത്തിയിരുന്നു. രാത്രികാലത്ത് മുൻപൊന്നുമില്ലാത്തവിധം അന്തരീക്ഷ താപനിലയിലുണ്ടായ കുറവാണ് കാരണമെന്നായിരുന്നു കണ്ടെത്തൽ. നവംബർ, ഡിസംബർ മാസങ്ങളിൽ അന്തരീക്ഷ താപനില 16 ഡിഗ്രിവരെ താഴ്ന്നിരുന്നു.
തെക്കുപടിഞ്ഞാറൻ മൺസൂണിൽ ലഭിച്ച മികച്ച മഴയ്ക്കൊപ്പം വടക്കുകിഴക്ക് മൺസൂണിലുണ്ടായ കുറവും കൂടിയായപ്പോൾ മാവ് പുഷ്പിക്കുന്നതിന് പൂർണമായും അനുകൂലസാഹചര്യം ഉണ്ടായി.
കഴിഞ്ഞ സീസണിൽ മാങ്ങ ഉത്പാദനം വളരെ കുറവായിരുന്നു. മാവുകൾ പൂത്തസമയത്ത് മഴ വ്യാപകമായതോടെ മാമ്പൂ വ്യാപകമായി പൊഴിഞ്ഞു. അതോടെ മാവിൽ കാർബോേൈഹഡ്രറ്റിന്റെ അളവും കൂടി. ഇതും ഇത്തവണ മാവുകൾ കൂടുതലായി പൂക്കാൻ കാരണമായെന്ന് സർവകലാശാലയിലെ ഗവേഷണവിഭാഗം മേധാവി ഡോ. പി. ഇന്ദിരാദേവിയുടെ നേതൃത്വത്തിലുള്ള പഠനം കണ്ടെത്തി.
എന്നാൽ കണ്ണിമാങ്ങാ പ്രായം പിന്നിട്ട മാങ്ങപോലും കൂടുതലായി പൊഴിയുന്നതിനെ സംബന്ധിച്ച വ്യക്തമായ നിഗമനത്തിലെത്താൻ ശാസ്ത്രജ്ഞർക്കും കഴിയുന്നില്ല. കൊടുംചൂട് ഒരുപക്ഷേ, ഇതിന് കാരണമായിട്ടുണ്ടാകുമെന്നാണ് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഡെപ്യൂട്ടി ഡയറക്ടർ എം.വി. ജയശ്രീയുടെയും നിഗമനം.
ഇലകാണാൻ കഴിയാതെ പൂത്ത മാവുകളിൽനിന്ന് പിന്നീട് വ്യാപകമായി മാമ്പൂ പൊഴിയുന്ന അവസ്ഥയും ഉണ്ടായിരുന്നു. തേനീച്ചക്കൊതുകുകളുടെ ആക്രമണമാണ് ഇതിനുകാരമെന്നും കണ്ടെത്തിയിട്ടുണ്ട്.
Content highlights: Mango, Agriculture, Organic farming