പറപ്പൂർ: യുവകർഷകൻ മുസമ്മിലിന്റെയും നാട്ടുകാരുടെയും മനംനിറച്ച് വിരിഞ്ഞിരിക്കുകയാണ് പറപ്പൂർ പാടത്തെ സൂര്യകാന്തി പൂന്തോട്ടം. ഗുണ്ടൽപേട്ടിൽ പറഞ്ഞുകേട്ടുമാത്രം പരിചയമുള്ള സൂര്യകാന്തി പൂന്തോട്ടം കൺകുളിർക്കെ കണ്ട് ആസ്വദിക്കുകയാണ് പറപ്പൂർ നിവാസികൾ.
കേരളത്തിൽ വ്യാപകമായി ചെയ്യാത്ത പല വിളകളും പരീക്ഷിക്കുന്ന പറപ്പൂർ തൂമ്പത്ത് താഴക്കാട്ട് മുസമ്മിൽ എന്ന യുവകർഷകന് ഇത് കൃഷിയിലെ പരീക്ഷണത്തിന്റെകൂടി വിജയമാണ്. പറപ്പൂർ പാടത്തെ വീണാലുക്കൽ മേപ്പാടം ഭാഗത്താണ് അരയേക്കർ ഭൂമിയിൽ സൂര്യകാന്തി കൃഷിചെയ്തത്. വാഴയുടെ വിളവെടുപ്പ് കഴിഞ്ഞശേഷം ഭൂമി ഉഴുതുമറിച്ച് ഗുണ്ടൽപേട്ടിൽനിന്നു കൊണ്ടുവന്ന വിത്ത് വിതയ്ക്കുകയായിരുന്നു. നാലുമാസംകൊണ്ട് പൂവ് വിളവെടുപ്പിന് പാകമായിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലുള്ള കൃഷിയായതുകൊണ്ട് കൂടുതൽ അധ്വാനമോ സാമ്പത്തിക മുതൽമുടക്കോ നടത്തിയിട്ടില്ല.
നനയ്ക്കുകയോ വളമിറക്കുകയോ ചെയ്യാതെയാണ് നൂറുമേനി പൂത്തുലഞ്ഞത്. വെള്ളവും വളവും നൽകി വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്താൽ നല്ല ലാഭം നേടിത്തരുന്ന മേഖലയാണ് സൂര്യകാന്തിക്കൃഷിയെന്ന് ഈ യുവകർഷകൻ പറയുന്നു. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ കൃഷിചെയ്യാറുണ്ടെങ്കിലും കേരളത്തിൽ അപൂർവമാണ് സൂര്യകാന്തിക്കൃഷി.
കേരളത്തിലെ കാലാവസ്ഥ സൂര്യകാന്തിക്കൃഷിക്ക് അനുയോജ്യമാണെങ്കിലും കർഷകർ ഈ മേഖല ഗൗനിക്കാറില്ല. സൂര്യകാന്തിക്ക് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും വിപണനത്തിനായി സമൂഹമാധ്യമങ്ങളെ ആശ്രയിക്കുകയാണ് ഈ കർഷകൻ. കൃഷി വിജയം കണ്ടതോടെ ഈ പാടശേഖരത്തിൽതന്നെ മറ്റൊരു കർഷകനും ഇപ്പോൾ സൂര്യകാന്തി വിത്തിറക്കിയിട്ടുണ്ട്. ഇപ്പോൾ വിളവെടുക്കുന്ന സൂര്യകാന്തിത്തോട്ടത്തിൽതന്നെ മുതിരവിത്തും ഇറക്കിയിട്ടുണ്ട്. കൂടാതെ മല്ലിച്ചപ്പ്, ചെറുപയർ തുടങ്ങി നമ്മുടെ കർഷകർ പുറംതിരിഞ്ഞുനിൽക്കുന്ന ഇനങ്ങളുടെ കൃഷിയിറക്കിയും ഈ കർഷകൻ വിജയം കൊയ്തിട്ടുണ്ട്.
Content highlights: Sun flower, Agriculture, Organic farming
കേരളത്തിൽ വ്യാപകമായി ചെയ്യാത്ത പല വിളകളും പരീക്ഷിക്കുന്ന പറപ്പൂർ തൂമ്പത്ത് താഴക്കാട്ട് മുസമ്മിൽ എന്ന യുവകർഷകന് ഇത് കൃഷിയിലെ പരീക്ഷണത്തിന്റെകൂടി വിജയമാണ്. പറപ്പൂർ പാടത്തെ വീണാലുക്കൽ മേപ്പാടം ഭാഗത്താണ് അരയേക്കർ ഭൂമിയിൽ സൂര്യകാന്തി കൃഷിചെയ്തത്. വാഴയുടെ വിളവെടുപ്പ് കഴിഞ്ഞശേഷം ഭൂമി ഉഴുതുമറിച്ച് ഗുണ്ടൽപേട്ടിൽനിന്നു കൊണ്ടുവന്ന വിത്ത് വിതയ്ക്കുകയായിരുന്നു. നാലുമാസംകൊണ്ട് പൂവ് വിളവെടുപ്പിന് പാകമായിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിലുള്ള കൃഷിയായതുകൊണ്ട് കൂടുതൽ അധ്വാനമോ സാമ്പത്തിക മുതൽമുടക്കോ നടത്തിയിട്ടില്ല.
നനയ്ക്കുകയോ വളമിറക്കുകയോ ചെയ്യാതെയാണ് നൂറുമേനി പൂത്തുലഞ്ഞത്. വെള്ളവും വളവും നൽകി വ്യാവസായികാടിസ്ഥാനത്തിൽ കൃഷിചെയ്താൽ നല്ല ലാഭം നേടിത്തരുന്ന മേഖലയാണ് സൂര്യകാന്തിക്കൃഷിയെന്ന് ഈ യുവകർഷകൻ പറയുന്നു. ഇന്ത്യയിൽ വിവിധ സംസ്ഥാനങ്ങളിൽ കൃഷിചെയ്യാറുണ്ടെങ്കിലും കേരളത്തിൽ അപൂർവമാണ് സൂര്യകാന്തിക്കൃഷി.
കേരളത്തിലെ കാലാവസ്ഥ സൂര്യകാന്തിക്കൃഷിക്ക് അനുയോജ്യമാണെങ്കിലും കർഷകർ ഈ മേഖല ഗൗനിക്കാറില്ല. സൂര്യകാന്തിക്ക് ആവശ്യക്കാർ ഏറെയുണ്ടെങ്കിലും വിപണനത്തിനായി സമൂഹമാധ്യമങ്ങളെ ആശ്രയിക്കുകയാണ് ഈ കർഷകൻ. കൃഷി വിജയം കണ്ടതോടെ ഈ പാടശേഖരത്തിൽതന്നെ മറ്റൊരു കർഷകനും ഇപ്പോൾ സൂര്യകാന്തി വിത്തിറക്കിയിട്ടുണ്ട്. ഇപ്പോൾ വിളവെടുക്കുന്ന സൂര്യകാന്തിത്തോട്ടത്തിൽതന്നെ മുതിരവിത്തും ഇറക്കിയിട്ടുണ്ട്. കൂടാതെ മല്ലിച്ചപ്പ്, ചെറുപയർ തുടങ്ങി നമ്മുടെ കർഷകർ പുറംതിരിഞ്ഞുനിൽക്കുന്ന ഇനങ്ങളുടെ കൃഷിയിറക്കിയും ഈ കർഷകൻ വിജയം കൊയ്തിട്ടുണ്ട്.
Content highlights: Sun flower, Agriculture, Organic farming