റെഡ് ലേഡിക്ക് പിന്നാലെ കറയെടുക്കാൻ സിന്ത പപ്പായ കൃഷിയിടങ്ങളിൽ വ്യാപകമാവുന്നു. പപ്പായ കൃഷിയിൽ ഏറെ തൽപരനും ലാഭകരമായി ഈ കൃഷി വിജയിപ്പിക്കുകയും ചെയ്ത മാനന്തവാടി സഫ ഓർഗാനിക് ഫാമിലെ തോട്ടോളി അയൂബ് കഴിഞ്ഞ കുറേ വർഷങ്ങളായി പപ്പായ കൃഷി ചെയ്യുന്നുണ്ട്.
കറയെടുക്കാനുപയോഗിക്കുന്ന സിന്ത ഇനത്തിൽപ്പെട്ട പപ്പായയാണ് പ്രധാനം. കറയെടുത്തതിന് ശേഷമുള്ള ഫലവും വിൽക്കാൻ കിട്ടുന്നതിനാൽ വരുമാനം ഇരട്ടിയാണ്. പപ്പായ കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവർ ഇപ്പോൾ നിലമൊരുക്കണം. മെയ് മാസത്തിൽ പുതുമഴ പെയ്യുമ്പോൾ കൃഷി തുടങ്ങാം.
പപ്പായയുടെ ഇലയ്ക്ക് നല്ല ഡിമാന്റുണ്ടെങ്കിലും ഇലയ്ക്കുവേണ്ടിയുള്ള കൃഷി അത്ര ലാഭകരമല്ലെന്ന് അയൂബ് പറയുന്നു. ജർമനി പോലുള്ള രാജ്യങ്ങളിൽ നിന്നാണ് ഇലയ്ക്കും പപ്പായക്കുരുവിനും കൂടുതൽ അത്യാവശ്യക്കാരുള്ളത്. കൃഷി നഷ്ടമാണെന്ന് പറയുന്ന എല്ലാവരും പപ്പായ കൃഷിയിലേക്ക് തിരിഞ്ഞാൽ കാർഷിക കേരളത്തിന്റെ തലവര മാറ്റാൻ പപ്പായ മതിയെന്ന് അയൂബ് സാക്ഷ്യപ്പെടുത്തുന്നു.
സിന്ത പപ്പായയുടെ ഒരു ചെടിയിൽ നിന്ന് ഒരു ക്വിന്റൽ വരെ വിളവ് ലഭിക്കും. ഒരു ചെടി വളർത്താൻ 150 രൂപ മാത്രമാണ് ചെലവ്. എന്നാൽ വരുമാനം രണ്ടായിരം രൂപയിലധികമായിരിക്കും.
ആറാം മാസം മുതൽ വിളവെടുക്കാമെന്നുള്ളതും റിസ്ക്ക് ഏറെ കുറവാണെന്നുള്ളതും പ്രത്യേകതയാണ്. ഒരു കിലോ വിത്തിന് മൂന്ന് ലക്ഷം രൂപ വിലയുണ്ടെങ്കിലും ഒരു ഗ്രാം വിത്ത് വാങ്ങിയാൽ തന്നെ 65 തൈകൾ വരെ നടാനുള്ള വിത്ത് ലഭിക്കും.
അയൂബിന്റെ കൃഷിയിടത്തിൽ കാവേരി ഇനത്തിലുള്ള പാഷൻ ഫ്രൂട്ടും അരയേക്കറിൽ കൃഷി ചെയ്തിട്ടുണ്ട്. കായ്കൾ കൂടുതലുണ്ടാകാനും ഉണ്ടാകുന്ന കായ്കൾക്ക് വലുപ്പമുണ്ടാകുന്നതിനുമായി പോളിനേഷൻ കൃത്യമായി നടക്കുന്നതിനായി തേനീച്ചക്കൂടുകളും ചെടികൾക്കിടയിൽ സ്ഥാപിച്ചിട്ടുണ്ട്.
ഫോൺ: 9387752145
Content highlights: Sinta papaya, Agriculture,Organic farming
കറയെടുക്കാനുപയോഗിക്കുന്ന സിന്ത ഇനത്തിൽപ്പെട്ട പപ്പായയാണ് പ്രധാനം. കറയെടുത്തതിന് ശേഷമുള്ള ഫലവും വിൽക്കാൻ കിട്ടുന്നതിനാൽ വരുമാനം ഇരട്ടിയാണ്. പപ്പായ കൃഷി ചെയ്യാൻ താൽപ്പര്യമുള്ളവർ ഇപ്പോൾ നിലമൊരുക്കണം. മെയ് മാസത്തിൽ പുതുമഴ പെയ്യുമ്പോൾ കൃഷി തുടങ്ങാം.
പപ്പായയുടെ ഇലയ്ക്ക് നല്ല ഡിമാന്റുണ്ടെങ്കിലും ഇലയ്ക്കുവേണ്ടിയുള്ള കൃഷി അത്ര ലാഭകരമല്ലെന്ന് അയൂബ് പറയുന്നു. ജർമനി പോലുള്ള രാജ്യങ്ങളിൽ നിന്നാണ് ഇലയ്ക്കും പപ്പായക്കുരുവിനും കൂടുതൽ അത്യാവശ്യക്കാരുള്ളത്. കൃഷി നഷ്ടമാണെന്ന് പറയുന്ന എല്ലാവരും പപ്പായ കൃഷിയിലേക്ക് തിരിഞ്ഞാൽ കാർഷിക കേരളത്തിന്റെ തലവര മാറ്റാൻ പപ്പായ മതിയെന്ന് അയൂബ് സാക്ഷ്യപ്പെടുത്തുന്നു.
സിന്ത പപ്പായയുടെ ഒരു ചെടിയിൽ നിന്ന് ഒരു ക്വിന്റൽ വരെ വിളവ് ലഭിക്കും. ഒരു ചെടി വളർത്താൻ 150 രൂപ മാത്രമാണ് ചെലവ്. എന്നാൽ വരുമാനം രണ്ടായിരം രൂപയിലധികമായിരിക്കും.
ആറാം മാസം മുതൽ വിളവെടുക്കാമെന്നുള്ളതും റിസ്ക്ക് ഏറെ കുറവാണെന്നുള്ളതും പ്രത്യേകതയാണ്. ഒരു കിലോ വിത്തിന് മൂന്ന് ലക്ഷം രൂപ വിലയുണ്ടെങ്കിലും ഒരു ഗ്രാം വിത്ത് വാങ്ങിയാൽ തന്നെ 65 തൈകൾ വരെ നടാനുള്ള വിത്ത് ലഭിക്കും.
അയൂബിന്റെ കൃഷിയിടത്തിൽ കാവേരി ഇനത്തിലുള്ള പാഷൻ ഫ്രൂട്ടും അരയേക്കറിൽ കൃഷി ചെയ്തിട്ടുണ്ട്. കായ്കൾ കൂടുതലുണ്ടാകാനും ഉണ്ടാകുന്ന കായ്കൾക്ക് വലുപ്പമുണ്ടാകുന്നതിനുമായി പോളിനേഷൻ കൃത്യമായി നടക്കുന്നതിനായി തേനീച്ചക്കൂടുകളും ചെടികൾക്കിടയിൽ സ്ഥാപിച്ചിട്ടുണ്ട്.
ഫോൺ: 9387752145
Content highlights: Sinta papaya, Agriculture,Organic farming