കേരളത്തിൽ അധികമാരും വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യാത്തതും ചെലവ് കുറഞ്ഞതും ലാഭം കൂടുതൽ കിട്ടുന്നതുമായ കൃഷിയാണ് ചയോട്ടെ അഥവാ ചൗ ചൗ കൃഷി.
ഇന്ന് കർഷകർ നേരിടുന്ന പ്രധാന പ്രശ്നമാണ് രോഗം ബാധിച്ച കവുങ്ങിൻ തോട്ടം. കേടായ കവുങ്ങ് വെട്ടിമാറ്റുകയും പുതിയ കൃഷി ആരംഭിക്കുകയും ചെയ്യുക എന്നത് ചിലവേറിയതും പ്രയാസകരവുമാണ്. തന്നെയുമല്ല, വിളവെടുപ്പിന് വർഷങ്ങൾ കാത്തിരിക്കുകയും വേണം. കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യം കേടായ കവുങ്ങിൻ തോട്ടമാണ്. പാചകത്തിന് എളുപ്പവും പോഷകഗുണം ഉള്ളതും ജലാംശം കൂടുതലുള്ളതുമായ ചൗ ചൗ എന്ന വെള്ളരിയിനം വെള്ളരി ഉപയോഗിക്കുന്ന ഏത് കറിക്കും ഉപയോഗിക്കാം.
കോവക്കയും പാവലും പോലെ പന്തലിൽ വള്ളിയിലാണ് ഇത് നന്നായി കയ്ക്കുന്നത്. കേടായ കവുങ്ങ് ആണങ്കിൽ പന്തലിന്റെ കാൽ നാട്ടലിനുള്ള ചെലവും പണിയും എളുപ്പമാകും. നിലവിലുള്ള മറ്റ് കവുങ്ങിൻ തോട്ടത്തിലും മറ്റ് ഇടവിളകളില്ലെങ്കിൽ ചയോട്ടെ കൃഷി ചെയ്യാം.
പന്തലിടാൻ സൗകര്യം ഉള്ളതും നീർവാഴ്ച കുറഞ്ഞതും തണുപ്പുള്ളതുമായ സ്ഥലത്ത് ഇത് കൃഷി ചെയ്യാം. വയൽ ആണങ്കിൽ മഴക്കാലത്തിന് മുമ്പ് ചാൽ കീറി വെള്ളമൊഴിവാക്കി വിട്ടാൽ വലിയ മഴ കഴിഞ്ഞാൽ ഉടൻ കൃഷി ആരംഭിക്കാം. നാല് മാസം കൊണ്ട് കായ്ച്ചു തുടങ്ങും. ആദ്യത്തെ ആറ് മാസം നല്ല വിളവായിരിക്കും. ജൈവവളം നന്നായി പ്രയോഗിച്ചാൽ മൂന്ന് വർഷം വരെ വിളവ് ലഭിക്കും. ഒരു ഏക്കറിൽ നിന്ന് ഓരോ ആഴ്ചയും ആയിരം കിലോ മുതൽ 1500 കിലോ വരെ ലഭിക്കും. തൂക്കം കൂടുതൽ ഉള്ളതിനാൽ ലാഭവും കൂടും.
മാതൃക വെറും ഒരു പേരല്ല: ശരിക്കും മാതൃകയാണ്.
കഴിഞ്ഞ മൂന്ന് വർഷമായി ചയോട്ടെ അഥവാ ചൗ ചൗ വിജയകരമായി കൃഷി ചെയ്ത് മാതൃകയായിരിക്കുകയാണ് വയനാട് ജില്ലയിലെ മൂപ്പനാട്് പഞ്ചായത്തിലെ വടുവൻചാൽ വട്ടച്ചോലയിലെ മാതൃക ജെ.എൽ.ജി. കച്ചിറയിൽ രാജുവിന്റെ കുടുംബമാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. ഭാര്യ ബിന്ദുവിന്റെ ഒപ്പം അഫ്സത്ത് ,അലീമ, ഗിരിജ എന്നീ മൂന്ന് സ്ത്രീകളും ചേർന്ന് രൂപീകരിച്ച മാതൃക സ്വാശ്രയ സംഘം പല കൃഷികൾ പരീക്ഷിച്ചാണ് ഇതിലേക്ക് തിരിഞ്ഞത്. തങ്ങൾക്ക് എല്ലാവർക്കും നല്ല കൂലിയും സകല ചിലവുകളും കഴിഞ് ഓരോ മാസവും 60,000 രൂപ ലാഭം കിട്ടുന്നുണ്ടെന്ന് ബിന്ദു പറഞ്ഞു. പ്രദേശത്തെ 18 പേർക്ക് ഇവർ ഇവിടെ ജോലിയും നൽകുന്നു.
ഊട്ടി, കൂനൂർ ഭാഗങ്ങളിൽ വർഷങ്ങളായി ഈ കൃഷി ചെയ്ത് വരുന്ന ആളാണ് ബിന്ദുവിന്റെ സഹോദരൻ. അങ്ങനെയാണ് ഇവരും വയനാട്ടിൽ ഇത് പരീക്ഷിക്കാൻ തയ്യാറായത്. ആദ്യ വർഷം ഒരേക്കർ സ്ഥലത്തും രണ്ടാം വർഷം രണ്ടേക്കർ സ്ഥലത്തും കൃഷി ചെയ്ത ഇവർ മൂന്നാം വർഷമായ ഇക്കൊല്ലം ആറര ഏക്കർ സ്ഥലത്താണ് ചൗ ചൗ വിളവിറക്കിയിരിക്കുന്നത്. കൃഷിക്കായി കുടുംബശ്രീ മുഖേന വായ്പക്ക് ശ്രമിച്ച ഇവർക്ക് കാനറാ ബാങ്ക് കൽപ്പറ്റ ശാഖ ഒറ്റ ദിവസം കൊണ്ടാണ് അഞ്ച് ലക്ഷം രൂപ വായ്പ നൽകിയത്.
മറുനാട്ടിലാണ് വിപണി
ചയോട്ടെക്ക് ഒരു കിലോക്ക് 20 രൂപ വരെ വില ലഭിക്കും. കേരളത്തിൽ ഉപയോഗം കുറവായതിനാൽ വിപണിയും കുറവാണന്നതാണ് ഒരു പ്രതിസന്ധി. കോഴിക്കോട് പാളയം മാർക്കറ്റിൽ ഇത് വിൽക്കാമെങ്കിലും സ്ഥിരമായി ആവശ്യക്കാരുണ്ടാകാറില്ല. അതിനാൽ കൂടുതൽ ഉള്ളപ്പോൾ ഏറെ ആവശ്യക്കാരുള്ള തമിഴ്നാട്ടിലോ കർണാടകത്തിലോ എത്തിച്ചാൽ വില കൂടുതൽ കിട്ടും. ചൂട് കൂടിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും വലിയ സാധ്യത ഉണ്ട്. മേട്ടുപ്പാളയം മാർക്കറ്റിലാണ് തങ്ങൾ കൂടുതലായി എത്തിച്ച് വിൽക്കുന്നതെന്ന് ജിതിൻ പറഞ്ഞു. തമിഴ്നാട്ടിൽ പ്രചാരവും വിപണിയുമുള്ള ഇനമാണിത്. കരിപ്പൂർ വിമാനത്താവളം വഴി സൗദിയുൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നയാൾക്ക് ആഴ്ചയിൽ ഏഴ് ടൺ വരെ എത്തിച്ചു നൽകിയിരുന്നു. നിപ്പക്ക് ശേഷം ഇത് ചെറുതായി കുറഞ്ഞെങ്കിലും ഇനിയും കയറ്റുമതി സാധ്യത ഉണ്ടെന്നാണ് ഇവരുടെ പ്രതീക്ഷ .
എളുപ്പമുള്ള കൃഷി
വെള്ളരി വർഗ്ഗമാണങ്കിലും വിത്തല്ല , കായാണ് നടന്നത്. വിത്ത് ഒന്നിന് 15 രൂപയിലധികം വരെ വിലയുണ്ട്. തണുപ്പ് കൂടിയ കാലാവസ്ഥയും പ്രദേശവുമാണങ്കിൽ വിളവ് കൂടുതൽ കിട്ടും. വയനാട് പോലുള്ള മഴ കൂടുതലുള്ള സ്ഥലങ്ങളിൽ ഓഗസ്റ്റിലാണ് കൃഷി തുടങ്ങുന്നത്. ചാണകവും കമ്പോസ്റ്റും കോഴിവളവുമെല്ലാം പ്രയോഗിക്കാം.
രണ്ടാഴ്ച കഴിയുമ്പോൾ പന്തൽ നാട്ടൽ ആരംഭിക്കാം. പന്തലിൽ പടർന്നാൽ കോവക്കയും പാവലും മുന്തിരിയും പോലെ പൂവിട്ട് കായ്ച്ച് തുടങ്ങും .നവംബറിൽ തുടങ്ങുന്ന നല്ല വിളവ് മഴക്കാലം തുടങ്ങും വരെ നീണ്ടു നിൽക്കും .വിളവെടുപ്പ് കഴിഞ്ഞ തണ്ടുകൾ മുറിച്ച് മാറ്റിയാൽ പുതിയ തണ്ടുകൾ പൊട്ടും. മൂന്ന് വർഷത്തിലധികം ഒരു ചെടി നിലനിൽക്കും. വിത്ത് ആവശ്യമുള്ളവർക്കും കൃഷി പഠിക്കാൻ താൽപ്പര്യമുളളവർക്കും വിളിക്കാം.
Content highlights: Chayote, Agriculture, Organic farming
ഇന്ന് കർഷകർ നേരിടുന്ന പ്രധാന പ്രശ്നമാണ് രോഗം ബാധിച്ച കവുങ്ങിൻ തോട്ടം. കേടായ കവുങ്ങ് വെട്ടിമാറ്റുകയും പുതിയ കൃഷി ആരംഭിക്കുകയും ചെയ്യുക എന്നത് ചിലവേറിയതും പ്രയാസകരവുമാണ്. തന്നെയുമല്ല, വിളവെടുപ്പിന് വർഷങ്ങൾ കാത്തിരിക്കുകയും വേണം. കൃഷി ചെയ്യാൻ ഏറ്റവും അനുയോജ്യം കേടായ കവുങ്ങിൻ തോട്ടമാണ്. പാചകത്തിന് എളുപ്പവും പോഷകഗുണം ഉള്ളതും ജലാംശം കൂടുതലുള്ളതുമായ ചൗ ചൗ എന്ന വെള്ളരിയിനം വെള്ളരി ഉപയോഗിക്കുന്ന ഏത് കറിക്കും ഉപയോഗിക്കാം.
കോവക്കയും പാവലും പോലെ പന്തലിൽ വള്ളിയിലാണ് ഇത് നന്നായി കയ്ക്കുന്നത്. കേടായ കവുങ്ങ് ആണങ്കിൽ പന്തലിന്റെ കാൽ നാട്ടലിനുള്ള ചെലവും പണിയും എളുപ്പമാകും. നിലവിലുള്ള മറ്റ് കവുങ്ങിൻ തോട്ടത്തിലും മറ്റ് ഇടവിളകളില്ലെങ്കിൽ ചയോട്ടെ കൃഷി ചെയ്യാം.
പന്തലിടാൻ സൗകര്യം ഉള്ളതും നീർവാഴ്ച കുറഞ്ഞതും തണുപ്പുള്ളതുമായ സ്ഥലത്ത് ഇത് കൃഷി ചെയ്യാം. വയൽ ആണങ്കിൽ മഴക്കാലത്തിന് മുമ്പ് ചാൽ കീറി വെള്ളമൊഴിവാക്കി വിട്ടാൽ വലിയ മഴ കഴിഞ്ഞാൽ ഉടൻ കൃഷി ആരംഭിക്കാം. നാല് മാസം കൊണ്ട് കായ്ച്ചു തുടങ്ങും. ആദ്യത്തെ ആറ് മാസം നല്ല വിളവായിരിക്കും. ജൈവവളം നന്നായി പ്രയോഗിച്ചാൽ മൂന്ന് വർഷം വരെ വിളവ് ലഭിക്കും. ഒരു ഏക്കറിൽ നിന്ന് ഓരോ ആഴ്ചയും ആയിരം കിലോ മുതൽ 1500 കിലോ വരെ ലഭിക്കും. തൂക്കം കൂടുതൽ ഉള്ളതിനാൽ ലാഭവും കൂടും.
മാതൃക വെറും ഒരു പേരല്ല: ശരിക്കും മാതൃകയാണ്.
കഴിഞ്ഞ മൂന്ന് വർഷമായി ചയോട്ടെ അഥവാ ചൗ ചൗ വിജയകരമായി കൃഷി ചെയ്ത് മാതൃകയായിരിക്കുകയാണ് വയനാട് ജില്ലയിലെ മൂപ്പനാട്് പഞ്ചായത്തിലെ വടുവൻചാൽ വട്ടച്ചോലയിലെ മാതൃക ജെ.എൽ.ജി. കച്ചിറയിൽ രാജുവിന്റെ കുടുംബമാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. ഭാര്യ ബിന്ദുവിന്റെ ഒപ്പം അഫ്സത്ത് ,അലീമ, ഗിരിജ എന്നീ മൂന്ന് സ്ത്രീകളും ചേർന്ന് രൂപീകരിച്ച മാതൃക സ്വാശ്രയ സംഘം പല കൃഷികൾ പരീക്ഷിച്ചാണ് ഇതിലേക്ക് തിരിഞ്ഞത്. തങ്ങൾക്ക് എല്ലാവർക്കും നല്ല കൂലിയും സകല ചിലവുകളും കഴിഞ് ഓരോ മാസവും 60,000 രൂപ ലാഭം കിട്ടുന്നുണ്ടെന്ന് ബിന്ദു പറഞ്ഞു. പ്രദേശത്തെ 18 പേർക്ക് ഇവർ ഇവിടെ ജോലിയും നൽകുന്നു.
ഊട്ടി, കൂനൂർ ഭാഗങ്ങളിൽ വർഷങ്ങളായി ഈ കൃഷി ചെയ്ത് വരുന്ന ആളാണ് ബിന്ദുവിന്റെ സഹോദരൻ. അങ്ങനെയാണ് ഇവരും വയനാട്ടിൽ ഇത് പരീക്ഷിക്കാൻ തയ്യാറായത്. ആദ്യ വർഷം ഒരേക്കർ സ്ഥലത്തും രണ്ടാം വർഷം രണ്ടേക്കർ സ്ഥലത്തും കൃഷി ചെയ്ത ഇവർ മൂന്നാം വർഷമായ ഇക്കൊല്ലം ആറര ഏക്കർ സ്ഥലത്താണ് ചൗ ചൗ വിളവിറക്കിയിരിക്കുന്നത്. കൃഷിക്കായി കുടുംബശ്രീ മുഖേന വായ്പക്ക് ശ്രമിച്ച ഇവർക്ക് കാനറാ ബാങ്ക് കൽപ്പറ്റ ശാഖ ഒറ്റ ദിവസം കൊണ്ടാണ് അഞ്ച് ലക്ഷം രൂപ വായ്പ നൽകിയത്.
മറുനാട്ടിലാണ് വിപണി
ചയോട്ടെക്ക് ഒരു കിലോക്ക് 20 രൂപ വരെ വില ലഭിക്കും. കേരളത്തിൽ ഉപയോഗം കുറവായതിനാൽ വിപണിയും കുറവാണന്നതാണ് ഒരു പ്രതിസന്ധി. കോഴിക്കോട് പാളയം മാർക്കറ്റിൽ ഇത് വിൽക്കാമെങ്കിലും സ്ഥിരമായി ആവശ്യക്കാരുണ്ടാകാറില്ല. അതിനാൽ കൂടുതൽ ഉള്ളപ്പോൾ ഏറെ ആവശ്യക്കാരുള്ള തമിഴ്നാട്ടിലോ കർണാടകത്തിലോ എത്തിച്ചാൽ വില കൂടുതൽ കിട്ടും. ചൂട് കൂടിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനും വലിയ സാധ്യത ഉണ്ട്. മേട്ടുപ്പാളയം മാർക്കറ്റിലാണ് തങ്ങൾ കൂടുതലായി എത്തിച്ച് വിൽക്കുന്നതെന്ന് ജിതിൻ പറഞ്ഞു. തമിഴ്നാട്ടിൽ പ്രചാരവും വിപണിയുമുള്ള ഇനമാണിത്. കരിപ്പൂർ വിമാനത്താവളം വഴി സൗദിയുൾപ്പെടെ ഗൾഫ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്തിരുന്നയാൾക്ക് ആഴ്ചയിൽ ഏഴ് ടൺ വരെ എത്തിച്ചു നൽകിയിരുന്നു. നിപ്പക്ക് ശേഷം ഇത് ചെറുതായി കുറഞ്ഞെങ്കിലും ഇനിയും കയറ്റുമതി സാധ്യത ഉണ്ടെന്നാണ് ഇവരുടെ പ്രതീക്ഷ .
എളുപ്പമുള്ള കൃഷി
വെള്ളരി വർഗ്ഗമാണങ്കിലും വിത്തല്ല , കായാണ് നടന്നത്. വിത്ത് ഒന്നിന് 15 രൂപയിലധികം വരെ വിലയുണ്ട്. തണുപ്പ് കൂടിയ കാലാവസ്ഥയും പ്രദേശവുമാണങ്കിൽ വിളവ് കൂടുതൽ കിട്ടും. വയനാട് പോലുള്ള മഴ കൂടുതലുള്ള സ്ഥലങ്ങളിൽ ഓഗസ്റ്റിലാണ് കൃഷി തുടങ്ങുന്നത്. ചാണകവും കമ്പോസ്റ്റും കോഴിവളവുമെല്ലാം പ്രയോഗിക്കാം.
രണ്ടാഴ്ച കഴിയുമ്പോൾ പന്തൽ നാട്ടൽ ആരംഭിക്കാം. പന്തലിൽ പടർന്നാൽ കോവക്കയും പാവലും മുന്തിരിയും പോലെ പൂവിട്ട് കായ്ച്ച് തുടങ്ങും .നവംബറിൽ തുടങ്ങുന്ന നല്ല വിളവ് മഴക്കാലം തുടങ്ങും വരെ നീണ്ടു നിൽക്കും .വിളവെടുപ്പ് കഴിഞ്ഞ തണ്ടുകൾ മുറിച്ച് മാറ്റിയാൽ പുതിയ തണ്ടുകൾ പൊട്ടും. മൂന്ന് വർഷത്തിലധികം ഒരു ചെടി നിലനിൽക്കും. വിത്ത് ആവശ്യമുള്ളവർക്കും കൃഷി പഠിക്കാൻ താൽപ്പര്യമുളളവർക്കും വിളിക്കാം.
Content highlights: Chayote, Agriculture, Organic farming